Health
രാവിലെ ഒഴിവാക്കേണ്ട 10 ഭക്ഷണസാധനങ്ങള്‍

രാവിലെ നാം വെറും വയറ്റില്‍ കഴിക്കുന്ന ഭക്ഷണസാധനങ്ങള്‍ ശരീരത്തിന് ദോഷം ചെയ്യുന്നവയാണ്. ഉറക്കമുണര്‍ന്ന് ഒരു മണിക്കൂറെങ്കിലും കഴിഞ്ഞു പ്രഭാത ഭക്ഷണം കഴിക്കുന്നതാണ് നല്ലതെന്ന് ഭക്ഷണ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു.വെറും വയറ്റില്‍ ഒഴിവാക്കേണ്ട ആഹാര സാധനങ്ങള്‍ ഇവയൊക്കെയാണ്.
1. കാപ്പി : ആമാശയത്തിലെ ഹൈഡ്രോക്ലോറിക് ആസിഡിന്റെ ഉല്പാദനത്തെ കാപ്പി ത്വരിതപ്പെടുത്തുന്നതിനാല്‍ അസിഡിറ്റിക്കു കാരണമായി തീരുന്നു.
2. മധുര പലഹാരങ്ങള്‍ : മധുര പലഹാരങ്ങളില്‍ ഇന്‍സുലിന്‍ അധികമായി അടങ്ങിയിരിക്കുന്നതിനാല്‍ അത് പാന്‍ക്രിയാസിനെ ബാധിച്ച് നിങ്ങളെ പ്രമേഹ രോഗിയാക്കുന്നു.
3. കേക്ക് : കേക്കില്‍ യീസ്റ്റ് അടങ്ങിയിരിക്കുന്നതിനാല്‍ അത് ദഹനത്തെ ക്ര്യമായി ബാധിക്കുന്നു.
4. സോഫ്റ്റ് ഡ്രിങ്ക്സ് : പാനീയത്തിലെ കാര്‍ബണേറ്റഡ് ആസിഡുകള്‍ ആമാശയത്തിലെ ആസിഡുകളുമായി ചേര്‍ന്ന് വയറുവേദന, മനംപുരട്ടല്‍, ഗ്യാസ്ട്രബിള്‍ എന്നിവ ഉണ്ടാക്കും.

Tasty yellow banana isolated on white background.
5. പഴം : പഴം ശരീരത്തിലെ മഗ്നീഷ്യം വര്‍ദ്ധിപ്പിക്കുന്നു. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിനു നല്ലതല്ല.
6. തക്കാളി : സിട്രിക് ആസിഡ് ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ തക്കാളി അസിഡിറ്റി, ഗ്യാസ്റ്റിക്, അള്‍സര്‍ എന്നിവ ഉണ്ടാക്കുന്നു.
7. തൈര് : വെറും വയറ്റില്‍ തൈര് കഴിച്ചാല്‍ വയറ്റില്‍ ഹൈഡ്രോക്ലോറിക് ആസിഡ് ഉണ്ടാക്കുന്നു. ഇത് ലാക്ടിക് ആസിഡ് ബാക്ടീരിയയെ നശിപ്പിക്കുന്നു.
8. വെള്ളരിക്ക : ഇതില്‍ അമിനോ ആസിഡ് അടങ്ങിയതിനാല്‍ നെഞ്ചെരിച്ചില്‍, വയറെരിച്ചില്‍ ശരീരത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു.
9. എരിവുള്ളത് : എരിവുള്ള ആഹാരസാധനങ്ങള്‍ ദഹന ഗ്രന്ഥിയെ ബാധിച്ച് ദഹനം നടക്കാതെ ഗ്യാസ്ട്രബിള്‍ ഉണ്ടാക്കുന്നു.
10. പുളിയുള്ള പഴങ്ങള്‍ : ഓറഞ്ച്, നാരങ്ങ പോലുള്ള പുളിയുള്ള സാധനങ്ങള്‍ രാവിലെ കഴിച്ചാല്‍ നെഞ്ചെരിച്ചില്‍, ഗ്യാസ് എന്നീ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.
Health
ഇഎസ്ഐ അംഗങ്ങൾക്ക് ചികിത്സാനുകൂല്യത്തിന് പകുതി ഹാജർ മതി

ന്യൂഡൽഹി: കോവിഡ് കാലത്ത് ഇഎസ്ഐ അംഗങ്ങൾക്ക് ചികിത്സാനുകൂല്യങ്ങൾ, പ്രസവാനുകൂല്യം എന്നിവ ലഭിക്കാനുള്ള ഹാജർ കാലാവധി പകുതിയായി കുറയ്ക്കാൻ ഇഎസ്ഐ ബോർഡ് തീരുമാനിച്ചു. 2020 മാർച്ച് മുതൽ 2021 ജൂൺ വരെയുള്ള കാലത്താണ് ഈ ആനുകൂല്യം ലഭിക്കുക.
തൊഴിലാളികൾക്ക് ചികിത്സാ ആനുകൂല്യം ലഭിക്കാൻ കോൺട്രിബ്യൂഷൻ കാലയളവിൽ 78 ദിവസം ഹാജർ വേണമെന്ന നിബന്ധന 39 ദിവസമാക്കി കുറച്ചു. പ്രസവാനുകൂല്യം ലഭിക്കാൻ 70 ദിവസം ഹാജർ വേണമെന്ന നിബന്ധന 35 ദിവസമായും കുറയ്ക്കാൻ ബോർഡ് തീരുമാനിച്ചു.
ചികിത്സ ചെലവിന്റെ റീഇംപേഴ്സ്മെന്റ്, തൊഴിലാളികളുടെ പരാതികൾ തുടങ്ങിയവ കൈകാര്യം ചെയ്യാൻ അതതു മേഖലകളിൽ സമിതികൾ രൂപീകരിച്ചു പ്രശ്നങ്ങൾ വിലയിരുത്തും.
കടപ്പാട് :കേരളാ ന്യൂസ്
Health
പള്‍സ് പോളിയോ ജനുവരി 31ന്: 24,49,222 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും

തിരുവനന്തപുരം: സംസ്ഥാനത്തെ 5 വയസിന് താഴെ പ്രായമുള്ള 24,49,222 കുട്ടികള്‍ക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. ദേശീയ പോളിയോ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് ജനുവരി 31നാണ് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി നടത്തുന്നത്. രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെയാണ് പോളിയോ ബൂത്തുകളിലൂടെ പോളിയോ പ്രതിരോധ തുള്ളി മരുന്ന് വിതരണം ചെയ്യുന്നത്. കുഞ്ഞുങ്ങള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കുന്നതിനായി സംസ്ഥാനത്താകെ 24,690ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. പോളിയോ പ്രതിരോധ മാനദണ്ഡങ്ങളും കോവിഡ് മാര്‍ഗനിര്‍ദേശങ്ങളും പൂര്‍ണമായും പാലിച്ചു കൊണ്ടായിരിക്കും പോളിയോ തുള്ളി മരുന്ന് വിതരണം നടത്തുക. വാക്സിനേഷന് സ്വീകരിക്കാന്‍ എത്തുന്നവര്‍ മാസ്ക് ധരിക്കുക, കൈകളുടെ ശുചിത്വം ഉറപ്പാക്കുക,സാമൂഹിക അകലം പാലിക്കുക തുടങ്ങി കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. 5 വയസിന് താഴെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കണമെന്നും മന്ത്രി വ്യക്തമാക്കി.
തുള്ളിമരുന്ന് ലഭ്യമാകുന്ന സ്ഥലങ്ങള്‍
അങ്കണവാടികള്‍, സ്കൂളുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ആരോഗ്യകേന്ദ്രങ്ങള്‍, വായനശാല, വിമാനത്താവളം, ബോട്ടുജെട്ടി, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ കുട്ടികള്‍ വന്നു പോകാന്‍ ഇടയുള്ള എല്ലാ സ്ഥലങ്ങളിലും ബൂത്തുകള്‍ സ്ഥാപിച്ച് പോളിയോ തുള്ളിമരുന്ന് ലഭ്യമാക്കുന്നതാണ്. കൂടാതെ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളില്‍ 5 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് പോളിയോ തുള്ളിമരുന്ന് ലഭ്യമാക്കുന്നതിനായി മൊബൈല്‍ യൂണിറ്റുകള്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ്.
രോഗപ്രതിരോധ വാക്സിനേഷന് പട്ടിക പ്രകാരം പോളിയോ പ്രതിരോധ മരുന്ന് നല്‍കിയിട്ടുള്ള കുട്ടികള്‍ക്കും പള്‍സ് പോളിയോ ദിനത്തില്‍ പ്രതിരോധ തുള്ളിമരുന്ന് നല്‍കേണ്ടതാണ്. എന്തെങ്കിലും കാരണവശാല്‍ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ദിനത്തില്‍ വാക്സിന് ലഭിക്കാത്ത കുട്ടികള്‍ ഉണ്ടെങ്കില്‍ അവരെ കണ്ടെത്തുകയും വോളണ്ടിയര്‍മാര്‍ അവരുടെ വീടുകളില്‍ പോളിയോ പ്രതിരോധ തുള്ളിമരുന്ന് എത്തിക്കാനുള്ള സജ്ജീകരണങ്ങളും ചെയ്തിട്ടുണ്ട്.