world news
ഖത്തര്‍ മലയാളി പെന്തക്കോസ്ത് കൗണ്‍സില്‍ 16 മത് വാര്‍ഷിക കണ്‍വന്‍ഷന്‍ നവം. 28-30 വരെ

ഖത്തര്‍ മലയാളി പെന്തക്കോസ്ത് കൗണ്‍സിലിന്റെ 16 മത് വാര്‍ഷിക കണ്‍വന്‍ഷനും സംയുക്ത ആരാധനയും നവംബര്‍ 28 മുതല്‍ 30 വരെ നടത്തപ്പെടുന്നതാണ്. ഐഡിസിസി കോമ്പൗണ്ടില്‍ തയ്യാറക്കുന്ന ടെന്റിലായിരിക്കും യോഗങ്ങള്‍ നടത്തുന്നത്. ബുധന്‍, വ്യാഴം വൈകുന്നേരം 7 മുതല്‍ 9.30 വരെയും വെള്ളിയാഴ്ച രാവിലെ 8 മുതല്‍ 12 വരെയും 30 ന് രാവിലെ സംയുക്ത ആരാധനയും തിരുവത്താഴ ശുശ്രൂഷയും ഉണ്ടായിരിക്കും. പാസ്റ്റര്‍ ഷിബു തോമസ് ഒക്കലഹോമ മുഖ്യ പ്രസംഗകനായിരിക്കും. എംപിസിപ്രൈസ് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.
world news
പെന്തക്കോസ്ത് മിഷന്‍ ദോഹ-ഖത്തര്‍ കണ്‍വന്‍ഷന്‍ ജനുവരി 23 മുതല്‍

ദോഹ: മധ്യപൂര്‍വ ദേശത്തെ രണ്ടാമത്തെ ആത്മീയ സംഗമമായ ദി പെന്തക്കോസ്ത് മിഷന്‍ സഭയുടെ ദോഹ-ഖത്തര്‍ കണ്‍വന്‍ഷന്‍ ജനുവരി 23 മുതല്‍ 26 വരെ നടക്കും.ദിവസവും വൈകിട്ട് 6ന് സുവിശേഷയോഗവും ഗാനശുശ്രൂഷയും നടക്കും.സഭയുടെ പ്രധാന ശുശ്രൂഷകര്‍ പ്രസംഗിക്കും.മിഷന്‍ പ്രവര്‍ത്തകര്‍ വിവിധ പ്രാദേശിക ഭാഷകളില്‍ ഗാനങ്ങള്‍ ആലപിക്കും.
ബുധന്‍,വ്യാഴം രാവിലെ 7ന് ബൈബിള്‍ ക്ലാസ്സ്,10 ന് പൊതുയോഗം,ബുധന്‍ ഉച്ചയ്ക്ക് 3 മുതല്‍ 5 വരെ കാത്തിരിപ്പ് യോഗം,വ്യാഴാഴ്ച ഉച്ചയ്ക്ക് 3 മുതല്‍ 5 വരെ യുവജനസമ്മേളനം, സമാപന ദിവസമായ വെള്ളി രാവിലെ 9ന് പൊതുയോഗം എന്നിവ നടക്കും.ദീര്‍ഘ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മധ്യപൂര്‍വദേശമായ ദോഹയില്‍ സഭയുടെ സുവിശേഷയോഗം നടക്കുന്നത്.കേരളമുള്‍പ്പെടെ ഇന്ത്യയുടെ വിവിധയിടങ്ങളില്‍ നിന്നും കണ്‍വന്‍ഷനില്‍ സംബന്ധിക്കുവാന്‍ ആഗ്രഹിക്കുന്ന വിശ്വാസികള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.രജിസ്റ്റര്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കാണുന്ന വിലാസത്തില്‍ സമീപിക്കുക.
The Pentecostal Mission (NTC),
Doha,Qatar
Phone Number:33137556,66540352
E mail: [email protected]
Sources:onlinegoodnews
world news
കുടിയേറ്റ നിയന്ത്രണം: വിദ്യാർഥി വിസാ പരിശോധന കർശനമാക്കി രാജ്യങ്ങൾ

യുകെ വിദ്യാർഥികളുടെ വീസാ വ്യവസ്ഥകളിൽ ഉൾപ്പെടെ മാറ്റം വരുത്താൻ തീരുമാനം. കുടിയേറ്റം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടി. കാനഡ, ഓസ്ട്രേലിയ തുടങ്ങി പല രാജ്യങ്ങളും സമാന ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെങ്കിലും തീരുമാനങ്ങളെടുത്തിട്ടില്ല.
അതേസമയം, ഇന്ത്യൻ വിദ്യാർഥികൾക്കു വീസ അനുവദിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ പുതിയ പല മാനദണ്ഡങ്ങളും പല രാജ്യങ്ങളും കൊണ്ടുവന്നിരുന്നു. അവ ഏതൊക്കെ രാജ്യങ്ങൾ ആണെന്ന് അറിയാം
കാനഡ: വിദ്യാർഥി വീസ അനുവദിക്കുന്നതിനു മുൻപുള്ള പരിശോധന ഈ മാസം പ്രാബല്യത്തിലായി. വിദ്യാർഥികൾക്ക് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകുന്ന ഓഫർ ലെറ്റർ യഥാർഥമാണോയെന്ന് കാനഡ ഇമിഗ്രേഷൻ ഏജൻസിയായ ഐആർസിസി നേരിട്ടു പരിശോധിച്ചുറപ്പിക്കും. വ്യാജ ഓഫർ ലെറ്റർ വഴി റിക്രൂട്ടിങ് ഏജൻസികൾ വിദ്യാർഥികളെ വഞ്ചിക്കുന്നതു തടയാനാണിത്. വ്യാജ ഓഫർ ലെറ്ററുമായി വിദ്യാർഥി വീസ നേടിയ എഴുനൂറോളം പഞ്ചാബി വിദ്യാർഥികളെ നാടുകടത്താൻ കാനഡ ഈ വർഷമാദ്യം തീരുമാനിച്ചിരുന്നു. ബിരുദാനന്തര വർക്ക് പെർമിറ്റ് (പിജിഡബ്ല്യുപി) അനുവദിക്കുന്നതിലും ഇടപെടാൻ ഐആർസിസി തീരുമാനിച്ചിട്ടുണ്ട്.
ഇന്ത്യ–കാനഡ നയതന്ത്രബന്ധം മോശമായതിനു പിന്നാലെ കാനഡയിലേക്കുള്ള സ്റ്റഡി വീസയുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ജൂലൈ – ഒക്ടോബർ കാലയളവിൽ വീസ അപേക്ഷകൾ 40% കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1,45,881 വീസയാണ് അനുവദിച്ചതെങ്കിൽ ഇക്കൊല്ലമത് 86,562 ആയി ചുരുങ്ങി.
ജർമനി: ഇന്ത്യൻ വിദ്യാർഥികളുടെ വീസ അപേക്ഷയ്ക്കൊപ്പം വ്യാജ രേഖകൾ കണ്ടെത്തിയതോടെ കഴിഞ്ഞവർഷം നവംബറിൽ ഡൽഹിയിൽ ജർമനി അക്കാദമിക് ഇവാലുവേഷൻ സെന്റർ (എപിഎസ്) തുറന്നു. രേഖകൾ ഇവിടെ സമർപ്പിച്ചു വിലയിരുത്തി സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ തുടർനടപടികൾ സ്വീകരിക്കാനാകൂ. വീസ നടപടികൾ പൂർത്തിയാക്കാനുള്ള സമയം കൂടിയെന്നു പരാതി ഉയർന്നെങ്കിലും ഇതു പരിഹരിക്കാനുള്ള പല നടപടികളും സ്വീകരിച്ചിട്ടുണ്ട്.
Sources:azchavattomonline
world news
റസിഡൻസി വിസ നിയമത്തിൽ വൻ മാറ്റവുമായി കുവൈത്ത്

കുവൈത്ത് സിറ്റി: റസിഡൻസി വിസ നിയമത്തിൽ വൻ മാറ്റവുമായി കുവൈത്ത്. ഇത് സംബന്ധമായ കരട് നിയമം ആഭ്യന്തര-പ്രതിരോധ കമിറ്റി, പാർലിമെന്റിന് സമർപ്പിച്ചു. അടുത്ത മാസം നടക്കുന്ന ദേശീയ അസംബ്ലി സമ്മേളനത്തിൽ കരട് നിയമം ചർച്ച ചെയ്യുമെന്ന് പ്രാദേശിക മാധ്യമമായ കുവൈത്ത് ടൈംസ് റിപ്പോർട്ടു ചെയ്തു. പ്രവാസികളുടെ വിസ, നാടുകടത്തൽ, പിഴകൾ തുടങ്ങിയ 37 ഇനങ്ങൾ നിർദ്ദിഷ്ട കരട് നിയമത്തിൽ ഉൾപ്പെടുന്നു.
റസിഡൻസി പെർമിറ്റുകൾക്കും പുതുക്കലുകൾക്കും എൻട്രി വിസകൾക്കുമുള്ള ഫീസ് നിർണ്ണയിക്കുക മന്ത്രിതല തീരുമാനം പ്രകാരമായിരിക്കും. പുതിയ നിയമം നടപ്പിലാക്കുന്നതോടെ ഇഖാമ വ്യാപാരവും ചൂഷണവും തടയുവാൻ കഴിയുമെന്നാണ് പ്രതീക്ഷ. വിദേശികൾക്ക് മൂന്ന് മാസത്തെ സന്ദർശക വിസ അനുവദിക്കും. നിബന്ധനകൾക്ക് വിധേയമായി വിസ ഒരു വർഷം വരെ നീട്ടി നൽകും.
ഇതോടൊപ്പം നിക്ഷേപകർക്ക് 15 വർഷവും, വിദേശികൾക്ക് അഞ്ച് വർഷത്തേക്കും റെസിഡൻസി പെർമിറ്റ് നൽകാമെന്നും നിർദേശത്തിൽ പറയുന്നു. നിയമം ലംഘിക്കുന്നവർക്ക് മൂന്നു വർഷം വരെ തടവും 5,000 മുതൽ 10,000 ദീനാർ വരെ പിഴ ചുമത്തും. രാജ്യത്തിൻറെ പൊതു സുരക്ഷ, ധാർമ്മികത തുടങ്ങിയ ലംഘിക്കുന്നവരെ നാടുകടത്താൻ ആഭ്യന്തര മന്ത്രിക്ക് നിർദ്ദിഷ്ട നിയമം അധികാരം നൽകുന്നു. വിദേശികളെ വിവാഹം കഴിച്ച കുവൈത്ത് സ്ത്രീകൾക്ക് ഭർത്താവിനെയും കുട്ടികളെയും സ്‌പോൺസർ ചെയ്യാനുള്ള അവകാശവും കരട് നിയമത്തിലുണ്ട്.
Sources:globalindiannews
-
us news5 months ago
നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം : രാജൻ ആര്യപ്പള്ളി പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി
-
us news3 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
us news6 months ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news6 months ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
National3 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news7 months ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
world news6 months ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം
-
world news2 months ago
50 രാജ്യങ്ങളിലേക്ക് കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ സഞ്ചരിക്കാം