Health
ഫാറ്റി ലിവര്‍ ; അതിനുള്ള കാരണങ്ങളും

പ്രഷർ, ഷുഗർ, കൊളസ്ട്രോൾ – ഈ വില്ലൻ ത്രിമൂർത്തികൾ കേരളത്തിലെ ഒരു സ്റ്റാറ്റസ് സിംബലായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇവയുടെ ഇടയിലേക്ക് അടുത്തിടെ കയറിവന്ന മറ്റൊരു വില്ലനാണ് ഫാറ്റി ലിവർ.
എന്താണ് ഫാറ്റി ലിവർ
കരളിൽ കൊഴുപ്പുകെട്ടുന്ന അവസ്ഥയാണ് ഫാറ്റിലിവർ. കൊഴുപ്പു കെട്ടുന്നത് വെളിയിലല്ല, മിറച്ച് കരളിലെ കോശങ്ങളായ ഹെപ്പറ്റോസൈറ്റിന്റെ ഉള്ളിലാണ്. ഓരോ കോശത്തിലും കൊഴുപ്പുതുള്ളികൾ കെട്ടുന്ന അവസ്ഥയെയാണ് ഫാറ്റിലിവർ എന്നു പറയുന്നത്.
കാരണം
ഫാറ്റി ലിവറിന്റെ പ്രധാന കാരണം മദ്യമാണ്. മദ്യത്തിന്റെ ഉപയോഗം കൂടിയതോടെ ഫാറ്റിലിവറും സർവ്വസാധാരണമായി.
മദ്യപാനികൾക്കുണ്ടാകുന്ന കരൾരോഗം മൂന്നുതരത്തിലാണ്. ഒന്നാമത്തെ സ്റ്റേജാണ് ഫാറ്റി ലിവർ. ഈ അവസ്ഥയിൽ മദ്യപാനം നിർത്തിയില്ലെങ്കിൽ രണ്ടാമത്തെ സ്റ്റേജായ ഹെപ്പറ്റൈറ്റിസിലും, പിന്നീട് മൂന്നാമത്തെ സ്റ്റേജായ സിറോസിസിലും വേഗം എത്തിപ്പെടും.
മദ്യപാനികളല്ലാത്തവരിലും ഫാറ്റി ലിവർ കാണാറുണ്ട്. ഇതിനെ `നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ’ (NAFLD) എന്ന് വിളിക്കുന്നു. ഇതിന് പല കാരണങ്ങളുണ്ട്.
ജീവിത ശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങളായ പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, രക്തത്തിലെ കൊഴുപ്പിന്റെ അളവിലുണ്ടാകുന്ന വർദ്ധനവ് എന്നിവയെല്ലാം രോഗത്തിന് കാരണമാകുന്നു. ഈ രോഗങ്ങളുള്ളവരിൽ ഫാറ്റി ലിവർ കൂടുതലായി കണ്ടുവരുന്നു.
കരളിലുണ്ടാകുന്ന ഒരുകൂട്ടം രോഗങ്ങളുടെ ആദ്യ ലക്ഷണമായും ഫാറ്റി ലിവർ വന്നേക്കാം. ഉദാഹരണത്തിന് ഹെപ്പറ്റൈറ്റിസ് സി, വിൽസൺസ് *ഡിസീസ്, സ്റ്റോറേജ് ഡിസോർഡറുകൾ തുടങ്ങി ചില അപൂർവ്വ കരൾരോഗങ്ങളും തുടക്കത്തിൽ ഫാറ്റി ലിവർ മാത്രമായി കാണപ്പെട്ടേക്കാം.
ഫാറ്റി ലിവറിനെ പേടിക്കണോ?
ഫാറ്റി ലിവർ ഒരു അപകടകാരിയല്ല. എന്നാൽ വളരെയധികം ശ്രദ്ധിക്കേണ്ട അവസ്ഥയാണിത്. വെറും കൊഴുപ്പുകെട്ടൽ മാത്രമേയുള്ളൂ, ലിവറിന്റെ പ്രവർത്തനത്തെ സൂചിപ്പിക്കുന്ന ടെസ്റ്റുകൾ നോർമലാണെങ്കിൽ ഭയപ്പെടേണ്ട കാര്യമില്ല.
ഒരു രോഗിക്ക് ഫാറ്റി ലിവർ എന്ന അവസ്ഥയുണ്ടാകുകയും എൽ.എഫ്.ടിയിൽ അപാകതകളുണ്ടാകുകയും ചെയ്താൽ ഭാവിയിൽ ഇതു കൂടുതൽ ഗുരുതരമായ ലിവർ സിറോസിസിലേക്കു നയിച്ചേക്കാം. ഇത്തരക്കാർ സിറോസിസ് തടയുവാനായി മരുന്ന് കഴിക്കണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഫാറ്റി ലിവറുള്ള രോഗികൾ ചില കാര്യങ്ങളിൽ അതീവ ശ്രദ്ധ ചെലുത്തണം. മദ്യം പാടെ ഉപേക്ഷിക്കണം. മറ്റൊരു പ്രധാന ഘടകം വ്യായാമമാണ്. നല്ല വേഗത്തിലുള്ള ഓട്ടം, നടത്തം, നീന്തൽ, കായികാഭ്യാസങ്ങൾ തുടങ്ങി ഏതുതരം വ്യായാമവും ഇതിന് ഉതകുന്നതാണ്.
ദിവസേന മുക്കാൽ മുതൽ ഒരു മണിക്കൂർ വരെയെങ്കിലും ചിട്ടയായി വ്യായാമം ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം. ആഹാരരീതികളിൽ മാറ്റം വരുത്തി എണ്ണയുടെയും കൊഴുപ്പിന്റെയും ഉപയോഗം കുറയ്ക്കണം.
രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് ഇടയ്ക്കിടെ പരിശോധിക്കുക. ഫാറ്റി ലിവറും പ്രമേഹവുമുള്ള രോഗികൾ ആഹാരക്രമീകരണത്തിലൂടെയും മരുന്നുകളിലൂടെയും അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവും കൃത്യമായി നിലനിർത്തണം.
മേല്പറഞ്ഞ എല്ലാ കാര്യങ്ങളും കൃത്യമായി ശ്രദ്ധിക്കുന്ന ഒരു രോഗിക്ക് എൽ.എഫ്.ടിയിൽ വ്യത്യാസങ്ങളുണ്ടെങ്കിൽ ഒരു ഗ്യാസ്ട്രോ എൻട്രോളജിസ്റ്റിനെ കണ്ടശേഷം വേറെ മരുന്നുകൾ കൂടി കഴിക്കേണ്ടി വന്നേക്കാം.
നടത്തേണ്ട ടെസ്റ്റുകൾ
ഫാറ്റി ലിവറുള്ള രോഗികൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം ആവശ്യമായ ടെസ്റ്റുകൾ-വയറിന്റെ അൾട്രാസൗണ്ട് സ്കാൻ, ലിവർ ഫംഗ്ഷൻ ടെസ്റ്റുകൾ, ഹെപ്പറ്റൈറ്റിസ് ബിയുടേയും സിയുടേയും പരിശോധന എന്നിവയും, കരളിന് കേടുണ്ട് എന്നു സംശയിക്കുന്നുവെങ്കിൽ എന്റോസ്കോപ്പി, മറ്റു രക്തപരിശോധനകൾ, ഫൈബ്രോസ്കാൻ, ലിവർ ബയോപ്സി എന്നീ ടെസ്റ്റുകളും നടത്തേണ്ടി വരും.
ഫാറ്റി ലിവർഒരു ജീവിതശൈലീ രോഗമാണ്. എളുപ്പം ചെയ്യാവുന്ന ജീവിതശൈലീ വ്യതിയാനങ്ങളിലൂടെ ഈ രോഗത്തെ തളയ്*ക്കാൻ സാധിക്കും.
Health
മുറിവുകള്‍ പെട്ടെന്ന് ഭേദമാകാനും പ്രതിരോധശേഷിക്കും കഴിക്കേണ്ട ഭക്ഷണങ്ങള്‍

നമ്മുടെ ശരീരത്തില്‍ ദിവസവും നടക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളെ നേരിട്ടും ( Body Functions ) അല്ലാതെയും സ്വാധീനിക്കുന്ന ഏറ്റവും വലിയൊരു ഘടകമാണ് ഭക്ഷണം. ശരീരത്തിലെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യേകമായി ആവശ്യമായി വരുന്ന ഘടകങ്ങളുണ്ട്. ഇവയെല്ലാം തന്നെ ഭക്ഷണത്തിലൂടെയാണ് നാം കണ്ടെത്തുന്നത്. ഇങ്ങനെയുള്ള അവശ്യഘടകങ്ങളില്‍ ഏതിലെങ്കിലും കുറവ് സംഭവിച്ചാല്‍ അത് നമ്മുടെ ആകെ ആരോഗ്യത്തെയും ബാധിക്കാം.
അത്തരത്തില്‍ നമുക്കാവശ്യമായിട്ടുള്ളൊരു ഘടകമാണ് സിങ്ക്. സിങ്കിന് പലവിധത്തിലുമുള്ള ശാരീരിക ധര്‍മ്മങ്ങളുണ്ട് ( Body Functions ) . ഡിഎന്‍എ സംശ്ലേഷണം, എന്‍സൈമുകളുടെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തല്‍, പ്രോട്ടീൻ സംശ്ലേഷണം, ജനിതകഘടങ്ങളുടെ ആവിഷ്കാരത്തെ സ്വാധീനിക്കല്‍, വളര്‍ച്ചയെ പരിപോഷിപ്പിക്കല്‍ എന്ന് തുടങ്ങി പല ധര്‍മ്മങ്ങളും സിങ്ക് ശരീരത്തില്‍ ചെയ്യുന്നുണ്ട്.
ഇവയ്ക്ക് പുറമെ നമുക്ക് പറ്റുന്ന മുറിവുകള്‍ പെട്ടെന്ന് ഭേദപ്പെടുത്താനും ഒപ്പം തന്നെ പ്രതിരോധശേഷി മെച്ചപ്പെടുത്താനുമെല്ലാം ഇത് പ്രയോജനപ്രദമാണ്. അതിനാല്‍ സിങ്കിന്റെ അഭാവം ( Zink Deficiency ) മുകളില്‍ പറഞ്ഞിരിക്കുന്ന പ്രവര്‍ത്തനങ്ങളെയെല്ലാം അവതാളത്തിലാക്കാം.
സിങ്ക് അടങ്ങിയ ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഇവ പതിവായി കഴിക്കുന്നത് മൂലം സിങ്കത്തിന്റെ അഭാവമുണ്ടാക്കിയേക്കാവുന്ന ( Zink Deficiency ) പ്രശ്നങ്ങളെ അകറ്റിനിര്‍ത്താൻ സാധിക്കും.
നട്ട്സ്
കപ്പലണ്ട്, അണ്ടിപ്പരിപ്പ്, ബദാം എന്നിവയലെല്ലാം സിങ്കിന്റെ നല്ല ഉറവിടമാണ്. ഒപ്പം തന്നെ നട്ടസ് ആരോഗ്യകരമായ കൊഴുപ്പ്, വൈറ്റമിനുകള്‍ തുടങ്ങി ശരീരത്തിനാവശ്യമുള്ള പലതും നല്‍കുന്നുണ്ട്.
പാലും പാലുത്പന്നങ്ങളും
വെജിറ്റേറിയൻസിനെ സംബന്ധിച്ച് എളുപ്പത്തില്‍ സിങ്ക് ലഭിക്കാൻ കഴിക്കാവുന്നതാണ് പാലും പാലുത്പന്നങ്ങളും. പാല്, തീസ്, കട്ടത്തൈര് എന്നിവയെല്ലാം ഇത്തരത്തില്‍ കഴിക്കാവുന്നതാണ്.
മുട്ട
മിക്ക ദിവസങ്ങളിലും വീടുകളില്‍ തയ്യാറാക്കുന്നൊരു വിഭവമാണ് മുട്ട. ശരീരത്തിനാവശ്യമായ മറ്റ് പല ഘടകങ്ങള്‍ക്കുമൊപ്പം സിങ്കിന്റെയും പ്രധാന ഉറവിടമാണ് മുട്ട. പ്രോട്ടീൻ, വൈറ്റമിൻസ്, ധാതുക്കള്‍, ആരോഗ്യമുള്ള കൊഴുപ്പ് എന്നിവയും മുട്ട നല്കുന്നു.
ഡാര്‍ക് ചോക്ലേറ്റ്
സിങ്ക് കാര്യമായ അളവില്‍ അടങ്ങിയൊരു ഭക്ഷണമാണ് ഡാര്‍ക് ചോക്ലേറ്റ്. ഇതിന് പുറമെ അയേണ്‍, ആന്റി ഓക്സിഡന്റുകള്‍, മഗ്നീഷ്യം എന്നിവയുടെയെല്ലാം സ്രോതസാണ് ഡാര്‍ക് ചോക്ലേറ്റ്.
പയറുവര്‍ഗങ്ങള്‍
വെജിറ്റേറിയൻസിന് ആശ്രയിക്കാവുന്ന മറ്റൊരു സിങ്ക് ഉറവിടമാണ് പയര്‍ വര്‍ഗങ്ങള്‍. വെള്ളക്കടല, പയര്‍ -പരിപ്പ്- ബീൻസ് എല്ലാം ഇത്തരത്തില്‍ കഴിക്കാവുന്നതാണ്.
ഇറച്ചി
നോണ്‍-വെജിറ്റേറിയൻസ് ആണെങ്കില്‍ മിക്കവാറും പേരും ഇറച്ചി കഴിക്കുന്നവരാണ്. ഇതില്‍ തന്നെ മട്ടണ്‍, പോര്‍ക്ക് എന്നിവയിലാണ് സിങ്കിന്റെ അളവ് കൂടുതല്‍. പ്രോട്ടീൻ, അയേണ്‍, ക്രിയാറ്റിൻ, വൈറ്റമിൻ-ബി എന്നിങ്ങനെ നമുക്ക് വേണ്ട മറ്റ് അവശ്യഘടകങ്ങള്‍ വേറെയും.
ഓട്ട്സ്
ധാരാളം പേര് ബ്രേക്ക്ഫാസ്റ്റായി കഴിക്കുന്നതാണ് ഓട്ടസ്. ഇതും സിങ്കിന്റെ നല്ലൊരു സ്രോതസാണ്. ഇതിന് പുറമെ പ്രോട്ടീൻ- ഫൈബര്‍ എന്നിവയുടെയും നല്ലൊരു ഉറവിടമാണ് ഓട്ട്സ്.
സീഡ്സ്
ഏറ്റവും മികച്ച- ആരോഗ്യപ്രദമായ സ്നാക്സ് ആണ് സീഡ്സ്. ഇവയും സിങ്കിന്റെ മികച്ച ഉറവിടം തന്നെ.
Sources:azchavattomonline
Disease
രാജ്യത്ത് ആദ്യം; സ്പൈനല്‍ മസ്കുലര്‍ അട്രോഫി ബാധിച്ച കുട്ടികള്‍ക്ക് മരുന്ന് നല്കി കേരളം

തിരുവനന്തപുരം : അപൂർവ രോഗമായ സ്പൈനൽ മസ്കുലാർ അട്രോഫിക്ക് ചികിത്സ തേടുന്ന കുട്ടികൾക്ക് മരുന്നുകൾ സൗജന്യമായി വിതരണം ചെയ്ത് കേരളം. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ സ്പൈനൽ മസ്കുലാർ അട്രോഫിക്ക് ഇന്ത്യയിൽ ലഭ്യമായ ഒരേയൊരു മരുന്നാണ് റസ്ഡിപ്ലാം. ക്രൗഡ് ഫണ്ടിംഗ് വഴി മരുന്നുകൾ ക്രമീകരിക്കുകയും ചികിത്സയ്ക്കായി മറ്റ് സൗകര്യങ്ങൾ സർക്കാർ ഫണ്ട് ഉപയോഗിച്ച് ക്രമീകരിക്കുകയും ചെയ്തു. 14 കുട്ടികൾക്ക് ഒരു കുപ്പിക്ക് 6 ലക്ഷം രൂപ വിലവരുന്ന മരുന്നുകൾ നൽകി. 14 യൂണിറ്റ് മരുന്നുകളാണ് നൽകിയതെന്നും മന്ത്രി പറഞ്ഞു.
ആദ്യഘട്ടത്തിൽ 21 കുട്ടികൾക്ക് മരുന്ന് നൽകാനായിരുന്നു തീരുമാനം. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ കഴിഞ്ഞ ദിവസം രണ്ട് കുട്ടികൾക്ക് മരുന്ന് നൽകിയിരുന്നു. കോഴിക്കോട്ടെ 12 കുട്ടികൾക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് മരുന്ന് നൽകാൻ തീരുമാനിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ മദർ ആൻഡ് ചൈൽഡ് കെയർ സെന്ററിൽ ഇന്നലെയും ഇന്നും പ്രത്യേക മെഡിക്കൽ ക്യാമ്പുകൾ നടത്തി. ഇന്ത്യയിൽ ആദ്യമായാണ് സ്പൈനൽ മസ്കുലാർ അട്രോഫി എന്ന അപൂർവ രോഗത്തിനുള്ള മരുന്ന് ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് സർക്കാർ തലത്തിൽ നൽകുന്നത്.
അപൂർവ രോഗം ബാധിച്ചവരുടെ ചികിത്സയ്ക്ക് സർക്കാർ പ്രത്യേക പ്രാധാന്യമാണ് നൽകുന്നത്. ഇതിന്റെ ഭാഗമായി ആദ്യമായി തിരുവനന്തപുരം എസ്.എ.ടി.എ ആശുപത്രിയിൽ എസ്.ടി.എ. ക്ലിനിക്ക് തുടങ്ങി. അതിനുശേഷം വിലകൂടിയ മരുന്നുകൾ നൽകുമെന്നും മന്ത്രി പറഞ്ഞു.
Sources:Metro Journal
Disease
കേരളത്തിൽ കുരങ്ങ് വസൂരി സ്ഥിരീകരിച്ചു: ജാഗ്രത

തിരുവനന്തപുരം: കേരളത്തിൽ മങ്കി പോക്സ് സ്ഥിരീകരിച്ചു. ജൂലൈ 12ന് യുഎഇയിൽനിന്ന് തിരുവനന്തപുരത്ത് എത്തിയ ആളിലാണ് അസുഖം സ്ഥിരീകരിച്ചത്. രാജ്യത്തെ ആദ്യ കേസാണിത്. മുൻപ് കോവിഡ് രോഗവും ഇന്ത്യയിൽ ആദ്യം കേരളത്തിലായിരുന്നു റിപ്പോർട്ട് ചെയ്തത്. രോഗം സ്ഥിരീകരിച്ചയാളിന്റെ അച്ഛനും അമ്മയും, ടാക്സി – ഓട്ടോ ഡ്രൈവർ ഉൾപ്പെടെ 11 പേരാണു സമ്പർക്കത്തിൽ വന്നത്. കൊല്ലം ജില്ലയിൽനിന്നുള്ള ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽനിന്നാണു മെഡിക്കൽ കോളജിലേക്കു രോഗിയെ കൊണ്ടുവന്നത്. മെഡിക്കൽ കോളജിൽനിന്നാണു സാംപിൾ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്. അടുത്ത സമ്പർക്കം ഉണ്ടെങ്കിൽ മനുഷ്യരിൽനിന്നു മനുഷ്യരിലേക്കു രോഗം പടരും.
മൃഗങ്ങളില്‍നിന്നു മനുഷ്യരിലേക്കു വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്സ് അഥവാ വാനരവസൂരി. രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങള്‍ എന്നിവ വഴി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ മൃഗങ്ങളില്‍നിന്നു മനുഷ്യരിലേക്കു വാനരവസൂരി പകരാം. അണ്ണാന്, എലികള്‍, വിവിധ ഇനം കുരങ്ങുകള്‍ എന്നിവയുള്‍പ്പെടെ നിരവധി മൃഗങ്ങളില്‍ വാനര വസൂരി വൈറസ് അണുബാധയുടെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. വനമേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകള്‍ക്കു രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പര്‍ക്കമുണ്ടായാല്‍ രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്.
രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കു രോഗം പകരുന്നത്. ക്ഷതങ്ങള്‍, ശരീര സ്രവങ്ങള്‍, ശ്വസന തുള്ളികള്‍, കിടക്ക പോലുള്ള വസ്തുക്കള്‍ എന്നിവയുമായുള്ള അടുത്ത സമ്പര്‍ക്കം, രോഗം ബാധിച്ചയാളുമായുള്ള ലൈംഗിക ബന്ധം എന്നിവയിലൂടെ വാനര വസൂരി വൈറസ് ഒരാളില്‍നിന്ന് മറ്റൊരാളിലേക്കു പകരും. പ്ലാസന്റ വഴി അമ്മയില്‍നിന്നു കുഞ്ഞിലേക്കോ അല്ലെങ്കില്‍ ജനനസമയത്തോ, അതിനുശേഷമോ കുഞ്ഞുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയും രോഗസംക്രമണം സംഭവിക്കാം. ലോകമെമ്പാടും വസൂരിക്കുള്ള വാക്സിനേഷന് നിര്‍ത്തലാക്കിയതിനാല്‍ പൊതുജനങ്ങളില്‍ വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയുന്നത് വാനര വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയ്ക്കുന്നതിനും കാരണമായേക്കാം.
സാധാരണഗതിയില്‍ വാനര വസൂരിയുടെ ഇന്‍കുബേഷന്‍ കാലയളവ് 6 മുതല്‍ 13 ദിവസം വരെയാണ്. എന്നാല്‍ ചില സമയത്ത് ഇത് 5 മുതല്‍ 21 ദിവസം വരെയാകാം. 2 മുതല്‍ 4 ആഴ്ച വരെ ലക്ഷണങ്ങള്‍ നീണ്ടു നില്‍ക്കാറുണ്ട്. മരണ നിരക്ക് പൊതുവെ കുറവാണ്. പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി വന്ന് 13 ദിവസത്തിനുള്ളില്‍ ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്‍ജങ്ക്റ്റിവ, കോര്‍ണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.
Sources:globalindiannews
-
Media10 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media9 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
us news12 months ago
Taliban ban Covid vaccine; The notice was posted at a hospital in Paktia
-
us news10 months ago
Trump to launch new social media platform
-
us news10 months ago
Five Bible Verses to Remember When You’re Overwhelmed by the News
-
us news6 months ago
Sister Susan George, the founder and leader of the Boston prayer line promoted to glory
-
Media12 months ago
Envelope Containing Three Bullets Sent to Pope Francis
-
Media12 months ago
The Taliban are killing Christians with Bibles on their cellphones