world news
Xi Jinping’s Quotes Replace the Ten Commandments in Churches
The ruling Chinese Communist Party has continued its widespread offensive against the Christian faith by stripping church sanctuaries of the Ten Commandments.
Among state-mandated churches, persecution watchdog Bitter Winter reports that almost all the Christian buildings under the government’s watch have been forced to remove the Ten Commandments and replace them with quotes from President Xi Jinping.
Increasingly, Christianity is being labeled as a “Western Ideology” that must be resisted at all costs by the Chinese people. Simply put, the Chinese government is fostering demand for total devotion and loyalty to its leader and chief, warding Christians away from putting their hope in a religious deity like Jesus Christ.
Citing a member of the so-called “Three-Self” state church, Bitter Winter reported that many of these congregations have “been shut down for not implementing the government’s demand to replace the Ten Commandments with the president’s quotes.”
“Some congregations have been threatened to be blacklisted by the government, meaning that their travels will be restricted and schooling and future employment of their offspring will be impeded if they refused to overhaul their churches according to the current national policies,” the watchdog added. “Disobeying the orders means opposition to the Communist Party, officials claimed.”
One preacher from a state-led protestant church explained that the government is determined to destroy all Christian communities by replacing their Biblical theology with a doctrine of socialism that they promise will cure the peoples’ problems.
“The government’s first step is to prohibit religious couplets. Then it dismantles crosses and starts to implement the ‘four requirements’ by ordering the national flag and ‘core socialist values’ to be placed in churches,” the minister explained.
“Surveillance cameras to monitor believers and religious activities are then installed. The last step is to replace the Ten Commandments with Xi Jinping’s speeches. The Communist Party’s ultimate goal is to ‘become God.’ This is what the devil has always done.”
Christians of Hong Kong continue to resist Chinese authority
Fully aware of the Chinese state’s staggeringly oppressive attitude toward religion, the Christian community of neighboring Hong Kong has spent months resisting an extradition bill that could see many of them locked up in mainland China for their faith.
Now, with Hong Kong’s pro-China Chief Executive Carrie Lam finally conceding to a withdrawal of the extradition bill, Christians are breathing a huge sigh of relief — the threat, for now, is over.
This could change, however, as the Chinese government could make another hasty attempt to force the legislation through. In that instance, Lam would be almost completely powerless to resist it — she is, after all, a mere figurehead, controlled by the central communist government under the command of President Xi Jinping.
Despite the withdrawal, violent skirmishes continue in Hong Kong, with vicious incidents of police brutality taking place most days. Earlier this week, footage emerged of one man being sprayed point-blank in the face with mace as he was forcibly pinned to the ground, blood pouring from a deep head wound.
Many believers remain horrified by the sustained level of violence they are facing from law enforcement on the streets of Hong Kong — indeed, this indiscriminate mistreatment, they say, continues to fuel anti-government and anti-China sentiment.
world news
സൗദി അറേബ്യയില്‍ പണം ഇടപാടുകള്‍ ഇനി കൂടുതല്‍ എളുപ്പം; ഗൂഗിൾ പേ സര്‍വീസ് ആരംഭിച്ചു
റിയാദ്: സൗദി അറേബ്യയില്‍ ഇനി പണം ഇടപാടുകള്‍ കൂടുതല്‍ ലളിതവും എളുപ്പവുമാകും. സൗദി സെന്‍ട്രല്‍ ബാങ്കും ഗൂഗിളും ചേര്‍ന്ന് ഈ വര്‍ഷം മുതല്‍ സൗദി അറേബ്യയില്‍ ഗൂഗിള്‍ പേ സര്‍വീസ് ആരംഭിച്ചതോടെയാണിത്. ഇതുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങളും തമ്മില്‍ കരാറില്‍ ഒപ്പുവെച്ചതായി സൗദി സെന്‍ട്രല്‍ ബാങ്ക് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സൗദി ദേശീയ പേയ്മെൻ്റ് സംവിധാനമായ മദാ വഴിയാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്.
സൗദി വിഷന്‍ 2030 ൻ്റെ ഭാഗമായി രാജ്യത്തിൻ്റെ ഡിജിറ്റല്‍ പേയ്മെൻ്റ് സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള സെന്‍ട്രല്‍ ബാങ്കിൻ്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഗൂഗിൾ പേയുമായുള്ള കരാറെന്ന് അധികൃതര്‍ അറിയിച്ചു. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കുന്ന നൂതന ഡിജിറ്റല്‍ പേയ്മെൻ്റ് പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിലൂടെ സൗദി സമൂഹത്തെ പണത്തെ കൂടുതലായി ആശ്രയിക്കുന്ന രീതിയില്‍ നിന്ന് മാറ്റിയെടുക്കുക എന്ന ലക്ഷ്യവും അധികൃതര്‍ക്കുണ്ട്. ഇതിനായി ശക്തമായ ഒരു ഡിജിറ്റല്‍ പേയ്മെൻ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുതിയ കരാറെന്നും അധികൃതര്‍ വ്യക്തമാക്കി.
സ്റ്റോറുകളിലും ഓണ്‍ലൈന്‍ ആപ്പുകളിലും വെബ് പോര്‍ട്ടലുകളിലും മറ്റും ഷോപ്പിങ്ങുകളും പെയ്‌മെൻ്റുകളും നടത്തുന്നതിന് ഗൂഗിൾ പേ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് നൂതനവും സുരക്ഷിതവുമായ രീതി വാഗ്ദാനം ചെയ്യും. ഉപയോക്താക്കള്‍ക്ക് ഗൂഗിൾ വാലറ്റില്‍ അവരുടെ കാര്‍ഡുകള്‍ സൗകര്യപ്രദമായി ചേര്‍ക്കാനും കൈകാര്യം ചെയ്യാനും കഴിയുമെന്നും അധികൃതര്‍ വ്യക്തമാക്കി. വിപണി ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ഫിന്‍ടെക്കിലെ ആഗോള നേതാവെന്ന നിലയില്‍ സൗദി അറേബ്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള വിശാലമായ പദ്ധതികളുടെ ഭാഗമാണ് ഈ സംരംഭം.
സൗദിയുമായുള്ള സഹകരണ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗം കൂടിയാണ് പുതിയ കരാര്‍. കഴിഞ്ഞ ഒക്ടോബറില്‍, സൗദി അറേബ്യയില്‍ ഒരു നൂതന എഐ ഹബ് സ്ഥാപിക്കാനുള്ള പദ്ധതികള്‍ ഗൂഗിള്‍ പ്രഖ്യാപിച്ചിരുന്നു. മേഖലയിലെ വികസനവും സാമ്പത്തിക വളര്‍ച്ചയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായാണിത്. മേഖലയുടെ തനതായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും പ്രാദേശിക പ്രതിഭകളെ പരിശീലിപ്പിക്കുന്നതിനും അനുയോജ്യമായ കൃത്രിമ ഇൻ്റലിജന്‍സ് പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതിലാണ് ഹബ്ബ് ശ്രദ്ധ കേന്ദ്രീകരിക്കുക.
ഹബ്ബിൻ്റെ സ്ഥാപനം സൗദി അറേബ്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് 71 ബില്യണ്‍ ഡോളര്‍ വരെ സംഭാവന നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. സൗദി അറേബ്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് ഉപയുക്തമാകുന്ന രീതിയില്‍ ആരോഗ്യ സംരക്ഷണം, റീട്ടെയില്‍, സാമ്പത്തിക സേവനങ്ങള്‍ തുടങ്ങിയ പ്രധാന മേഖലകളില്‍ അറബി ഭാഷയില്‍ ഉള്‍പ്പെടെ എഐയുടെ സംയോജനം വേഗത്തിലാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
Sources:azchavattomonline.com
world news
ടിക് ടോക്ക് ഇല്ലെങ്കിലെന്താ, റെഡ്നോട്ട് ഉണ്ടല്ലോ!: ചൈനീസ് ആപ്പിലേക്ക് വൻ തോതിൽ ചേക്കേറി യു.എസ്. ഉപഭോക്താക്കൾ
വാഷിംങ്ടൺ: നിരോധന ഭീഷണിയുടെ പശ്ചാത്തലത്തിൽ യു.എസിലെ ടിക് ടോക്ക് ഉപയോക്താക്കൾ ‘റെഡ് നോട്ട്’ അഥവാ Xiaohongshu എന്ന ചൈനീസ് ആപ്പിലേക്ക് വൻ തോതിൽ ചേക്കേറുന്നതായി റിപ്പോർട്ട്. ‘ടിക്ടോക്ക് അഭയാർത്ഥികൾ’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഉപയോക്താക്കളുടെ നീക്കം ആപ്പിളിന്റെ യു.എസ് ആപ്പ് സ്റ്റോറിൽ തിങ്കളാഴ്ച ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പ് ആയി ‘റെഡ്‌നോട്ടി’നെ മാറ്റി. രണ്ട് ദിവസത്തിനുള്ളിൽ 7,00,000 പുതിയ ഉപയോക്താക്കൾ ആപ്പിൽ ചേർന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
ചൈനീസ് ഭാഷയിൽ ‘സിയാങ്ഹോങ്സു’ എന്നാണ് ആപ്പിന്റെ പേര്. ചൈന, തായ്‌വാൻ, മൻഡാരിൻ ഭാഷ സംസാരിക്കുന്ന ഇതര ജനവിഭാഗങ്ങൾ എന്നിവിടങ്ങളിലെ യുവജനങ്ങൾക്കിടയിൽ ഏറെ ജനപ്രിയമായ ഒരു ‘ടിക്‌ടോക്ക്’ എതിരാളിയാണ് റെഡ്‌നോട്ട്. ഏകദേശം 300 ദശലക്ഷം പ്രതിമാസ ഉപയോക്താക്കൾ ഇതിനുണ്ട്. ടിക്ടോക്, ഇൻസ്റ്റഗ്രാം എന്നിവയുടെ സംയോജിത സ്വഭാവമുള്ള ആപ്പാണ് റെഡ്നോട്ട്.
2019 ജൂണിൽ ടിക് ടോക്കിന് ഇന്ത്യയിൽ ഏകദേശം 200 ദശലക്ഷം ഉപയോക്താക്കളുണ്ടായിരുന്നു. ഒരു വർഷത്തിനുശേഷം ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതക്കും ഭീഷണി ഉയർത്തുവെന്ന് ആരോപിച്ച് ബൈറ്റ്ഡാൻസ് ഉടമസ്ഥതയിലുള്ള സോഷ്യൽ നെറ്റ്‌വർക്കിങ് ആപ്പിനെ മറ്റ് നിരവധി മെയ്ഡ് ഇൻ ചൈന ആപ്ലിക്കേഷനുകൾക്കൊപ്പം മോദി സർക്കാർ നിരോധിച്ചിരുന്നു. ടിക്‌ടോക്കിൽനിന്ന് വ്യത്യസ്തമായി, നിലവിൽ ഇന്ത്യയിലും റെഡ്‌നോട്ട് ആക്‌സസ് ചെയ്യാനാകും. ഫോൺ നമ്പർ ഉപയോഗിച്ച് ഒരാൾക്ക് റെഡ്നോട്ടിൽ സൈൻ അപ്പ് ചെയ്യാം. ഉപയോക്താക്കൾക്ക് വിഡിയോകൾ ലൈക്ക് ചെയ്യാനും അഭിപ്രായം പങ്കുവെക്കാനും കഴിയും.
ഷാങ്ഹായ് ആസ്ഥാനമാക്കി ഒരു ഷോപ്പിങ് പ്ലാറ്റ്‌ഫോമായി ചാൾവിൻ മാവോയും മിറാൻഡ ക്യൂവും ചേർന്ന് 2013ലാണ് ഇത് സ്ഥാപിച്ചത്. ടിക് ടോക്കിനേക്കാൾ കൂടുതൽ റെഡ്നോട്ടിൽ സ്ക്രോൾ ചെയ്യുന്നുവെന്ന് ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറഞ്ഞതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു. റെഡ്‌നോട്ട് അക്കൗണ്ട് സൃഷ്‌ടിച്ച് 24 മണിക്കൂറിനുള്ളിൽ തനിക്ക് 6,000ത്തിലധികം ഫോളോവേഴ്‌സിനെ ലഭിച്ചതായി ഒരു ഉപയോക്താവ് പറഞ്ഞു.
ബ്ലൂംബെർഗിൽ നിന്നുള്ള റിപ്പോർട്ടനുസരിച്ച് ടിക് ടോക്കിന്റെ യു.എസ് പ്രവർത്തനങ്ങൾ മൾട്ടി ബില്യണയർ ഇലോൺ മസ്‌ക് ഏറ്റെടുക്കാൻ സാധ്യതയുണ്ട്. യു.എസിലെ നിരോധനം മറികടക്കാൻ ലക്ഷ്യമിട്ടാണ് വിൽപനക്കുള്ള നീക്കങ്ങൾ കമ്പനി നടത്തുന്നതെന്നും പറയുന്നു.
മാതൃകമ്പനിയായ ബൈറ്റ്ഡാൻസിന്റെ കീഴിൽ തന്നെ നിലനിൽക്കുക എന്നതാണ് ടിക് ടോകിന്റെ ആദ്യ പരിഗണന. എന്നാൽ, ഇതിന് സാധിച്ചില്ലെങ്കിൽ മസ്കിന് വിൽക്കാൻ കമ്പനി ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. യു.എസിന്റെ പുതിയ പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേൽക്കുമ്പോൾ ടിക് ടോക് നിരോധനത്തിനുള്ള സാധ്യതയേറെയെന്ന വിലയിരുത്തുന്ന ആളുകളുടെ എണ്ണം കൂടുതലാണ്.
ചൈനയോട് കടുത്ത നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് ഡോണൾഡ് ട്രംപ്. അത് തിരിച്ചടിയാവുമെന്നാണ് ടിക് ടോക്കിന്റേയും ബൈറ്റ്ഡാൻസിന്റേയും വിലയിരുത്തൽ. ഡോണൾഡ് ട്രംപുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യവസായിയാണ് ഇലോൺ മസ്ക്.
Sources:nerkazhcha
world news
ആഗോള തലത്തില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനം രൂക്ഷം; ഒരു വര്‍ഷത്തിനിടെ 4476 ക്രൈസ്തവര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്
വാഷിംഗ്ടണ്‍ ഡിസി: ലോകമെമ്പാടും ക്രൈസ്തവ വിരുദ്ധ പീഡനം വർദ്ധിച്ചുവരികയാണെന്ന് വെളിപ്പെടുത്തി അമേരിക്ക ആസ്ഥാനമായ ഓപ്പണ്‍ ഡോഴ്സിന്റെ പുതിയ റിപ്പോര്‍ട്ട്. 2023 ഒക്ടോബർ മുതൽ 2024 സെപ്തംബർ വരെ 4476 ക്രൈസ്തവരാണ് ക്രൈസ്തവ വിശ്വാസത്തെ പ്രതി കൊല്ലപ്പെട്ടതെന്ന് സംഘടന വെളിപ്പെടുത്തി. ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ 7,000 ആക്രമണങ്ങളും ക്രൈസ്തവരുടെ ഉടമസ്ഥതയിലുള്ള വീടുകള്‍ക്കും കടകള്‍ക്കും നേരെ 28,000 ആക്രമണങ്ങൾ നടന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
ഒരു വർഷത്തിനിടയിൽ, ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ പീഡനത്തിനും വിവേചനത്തിനും ഇരയായ ക്രൈസ്തവരുടെ എണ്ണം 365 ദശലക്ഷത്തിൽ നിന്ന് 380 ദശലക്ഷമായി ഉയർന്നു. ആഗോളതലത്തിൽ ഏഴിൽ ഒരു ക്രൈസ്തവ വിശ്വാസി എന്ന നിലയില്‍ വിശ്വാസപരമായ വിവേചനത്തിനും പീഡനത്തിനും ഇരയാകുന്നുണ്ടെന്നും സംഘടന വെളിപ്പെടുത്തുന്നു. 1955 മുതൽ ലോകത്തിലെ എല്ലാ വിഭാഗങ്ങളിലെയും ക്രിസ്ത്യൻ സമൂഹങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുവാന്‍ ഇടപെടുന്ന ഇവാഞ്ചലിക്കൽ സംഘടനയായ ഓപ്പണ്‍ ഡോഴ്സ്, പുറത്തിറക്കിയ വാർഷിക വേൾഡ് വാച്ച് ലിസ്റ്റ് 2025 (WWL) ഏറ്റവും ഉയർന്ന രീതിയില്‍ ക്രൈസ്തവ പീഡനം നേരിടുന്ന 50 രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കിയിരിക്കുകയാണ്.
ക്രൈസ്തവ വിശ്വാസികള്‍ക്ക് നേരെ ഏറ്റവും പീഡനങ്ങള്‍ അരങ്ങേറുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇത്തവണയും ഒന്നാം സ്ഥാനത്ത് കിം ജോംഗ് ഉന്നിന്റെ കീഴിലുള്ള ഉത്തര കൊറിയയാണ്. രാജ്യത്തു നിർബന്ധിത ലേബർ ക്യാമ്പുകളിൽ 50,000 മുതൽ 70,000 വരെ ക്രിസ്ത്യാനികളെ പാർപ്പിച്ചിരിക്കുന്നതായാണ് റിപ്പോർട്ട്. സൊമാലിയ, യെമൻ, ലിബിയ, സുഡാൻ, എറിത്രിയ, നൈജീരിയ, പാകിസ്ഥാൻ, ഇറാൻ എന്നീ ക്രമത്തിലാണ് പിന്നീടുള്ള ഒന്‍പത് സ്ഥാനങ്ങള്‍.
2021 മുതൽ താലിബാൻ ഭരണത്തിൻ കീഴിലായ അഫ്ഗാനിസ്ഥാൻ ക്രൈസ്തവ വിരുദ്ധ പീഡനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ പത്താം സ്ഥാനത്താണ്. അനേകം ക്രൈസ്തവര്‍ രാജ്യത്തു കൊല്ലപ്പെട്ടുവെന്നും നിരവധി പേര്‍ വിദേശത്തേക്ക് പലായനം ചെയ്തുവെന്നും ഓപ്പണ്‍ ഡോഴ്സ് വെളിപ്പെടുത്തുന്നു. അഫ്ഗാനിസ്ഥാന് തൊട്ടുപിന്നാലേ ക്രൈസ്തവര്‍ക്ക് നേരെ ഏറ്റവും അധികം പീഡനം അരങ്ങേറുന്ന രാജ്യങ്ങളുടെ പട്ടികയില്‍ പതിനൊന്നാം സ്ഥാനത്താണ് ഇന്ത്യ.
കടപ്പാട് :പ്രവാചക ശബ്ദം
-
Travel8 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Movie2 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
National11 months ago
300,000-Member Indian Church to Plant 40 More Megachurches
-
National11 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Tech6 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie2 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Movie10 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Articles7 months ago
8 ways the Kingdom connects us back to the Garden of Eden