Business
ജിയോയുടെ 9.9% ഓഹരി സ്വന്തമാക്കി ഫെയ്സ്‌ബുക്.

മുകേഷ് അംബാനിയുടെ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോയില്‍ 43,574 കോടി രൂപ (5.7 ബില്യണ്‍ യുഎസ് ഡോളര്‍) നിക്ഷേപിച്ച് ഫെയ്‌സ്ബുക്ക്. ഇതോടെ ലോകത്തിലെ സോഷ്യല്‍ മീഡിയ വമ്പന്‍ സബ്സ്‌ക്രൈബര്‍മാരുടെ എണ്ണത്തില്‍ ലോകത്തിലെ തന്നെ മറ്റൊരു വമ്പനായ കമ്പനിയുമായി പങ്കാളിത്തം ഊട്ടിയുറപ്പിച്ചിരിക്കുകയാണ്. ജിയോയുടെ 9.99 ശതമാനം ഓഹരികളാണ് ഫെയ്‌സ്ബുക്ക് വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യന്‍ മാര്‍ക്കറ്റ് പിടിച്ചടക്കിയ ടെലിക്കോം സേവന ദാതാക്കളാണ് ജിയോ. ജിയോയുടെ മൊത്തം മൂല്യം 4.62 ലക്ഷം കോടി എന്ന് കണക്കാക്കിയിട്ടാണ് ഇപ്പോഴത്തെ ഇടപാട് നടന്നിട്ടുള്ളത്. ചെറിയ ഓഹരിയ്ക്കായി ഒരു ടെക്നോളജി കമ്പനി നടത്തുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ നിക്ഷേപം ആണിത് എന്നാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഈ ഇടപാടിനെ കുറിച്ച് പ്രതികരിച്ചത്. ടെക്നോളജി മേഖലയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ വിദേശനിക്ഷേപം ആണ് ഇത് എന്നും റിലയന്‍സ് പ്രതികരിച്ചു.
ഈ നിക്ഷേപം തങ്ങള്‍ക്ക് ഇന്ത്യയോടുള്ള പ്രതിബദ്ധതയാണ് ഊട്ടിയുറപ്പിക്കുന്നതെന്ന് ഫേസ്ബുക്ക് പറഞ്ഞു. ജിയോയുടെ വളര്‍ച്ചയും അവരുടെ പ്രതികരണത്തില്‍ ചൂണ്ടിക്കാട്ടുന്നു. ജിയോയ്ക്കൊപ്പം ഇന്ത്യയില്‍ കൂടുതങ്ങള്‍ ജനങ്ങളിലേക്ക് എത്തണം എന്നതാണ് ലക്ഷ്യം എന്നും ഫെയ്‌സ്ബുക്ക് പ്രസ്താവനയില്‍ അറിയിച്ചു. എല്ലാ തരത്തിലുള്ള ബിസിനസ്സുകള്‍ക്കും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്നും ഫെയ്‌സ്ബുക്ക് പറയുന്നു. ഇന്ത്യയുടെ കാര്യത്തിലാണെങ്കില്‍, ആറ് കോടിയോളം വരുന്ന ചെറുകിട ബിസിനസ് മേഖലയാണ് തങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത് എന്നും ഫെയ്‌സ്ബുക്ക് വ്യക്തമാക്കുന്നു.
ജിയോയുടെ ഓഹരി വാങ്ങിയതിയില്‍ മാത്രം ഒതുങ്ങുന്നില്ല ഈ ഇടപാട് എന്നതാണ് സത്യം. ജിയോ പ്ലാറ്റ്ഫോംസ്, റിലയന്‍സ് റീട്ടേയില്‍ എന്നിവയും ഫെയ്‌സ്ബുക്കിന്റെ വാട്സാപ്പും മറ്റൊരു വാണിജ്യ പങ്കാളിത്ത കരാറില്‍ എത്തിയിട്ടുണ്ട്. വാട്സാപ്പുമായി ബന്ധിപ്പിച്ചുള്ള റിലയന്‍സ് ജിയോമാര്‍ട്ട് പ്ലാറ്റ്ഫോമാണിത്.
ഫെയ്‌സ്ബുക്കിനു വേണ്ടിയല്ല കമ്പനി പണമിറക്കുന്നത്. മറിച്ച് വാട്‌സാപിനു വേണ്ടിയായിരിക്കാം എന്നാണ് മറ്റൊരു വാദം. വാട്‌സാപ്പിന്റെ 40 കോടിയിലേറെ ഉപയോക്താക്കള്‍ ഇന്ത്യയിലാണുള്ളത്. വാട്‌സാപ്പിന്റെ ഇന്ത്യയിലെ വളര്‍ച്ചയും ജിയോയുടെ വളര്‍ച്ചയും ഏകദേശം ഒരേ കാലഘട്ടത്തിലാണ് നടക്കുന്നത്. ഇന്ത്യക്കാരില്‍ ഭൂരിഭാഗവും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് മൂന്നു സേവനങ്ങള്‍ക്കു വേണ്ടിയാണ്- വാട്‌സാപ്, ഫെയ്‌സ്ബുക്, യുട്യൂബ്. പുതിയ ബിസിനസ് കൂട്ടുകെട്ട് നിലവില്‍ വന്നതിനു ശേഷം ഇരു കമ്പനികളും സംസാരിച്ചത് എല്ലാ വലുപ്പത്തിലുമുള്ള പുതിയ അവസരങ്ങള്‍ തുറക്കുമെന്നും ഇത് ഇന്ത്യയിലെ മൂന്നു കോടി ചെറുകിട ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ഉപകരിക്കുമെന്നുമാണ്. ഇവിടെയായിരിക്കാം പുതിയ കൂട്ടുകച്ചവടത്തിന്റെ മര്‍മ്മം ഇരിക്കുന്നതും. സൂപ്പര്‍ ആപ്പായി അവതരിക്കുക വാട്‌സാപ് തന്നെ ആയിരിക്കും. ചാറ്റിങ് മാത്രമല്ല, ബഹുവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാവുന്ന ഒരാപ് ആയി വാട്‌സാപിനെ മാറ്റിയേക്കും. നിങ്ങള്‍ വാട്‌സാപ്പിലൂടെ ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ മിക്കവാറും അന്നു തന്നെ നിങ്ങളുടെ കൈയ്യില്‍ എത്തും. ചെറുകിട സ്ഥാപനങ്ങള്‍ക്ക് അവരുടെ കച്ചവടവും വര്‍ധിപ്പിക്കാം.
Business
യു.പി.ഐ ഇടപാടുകൾക്ക് പരിധി നിശ്ചയിച്ച് ബാങ്കുകൾ

യൂനിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യു.പി.ഐ) ഇടപാടുകൾക്ക് പരിധി നിശ്ചയിച്ച് ബാങ്കുകൾ. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ (എസ്.ബി.ഐ),എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ തുടങ്ങിയ ബാങ്കുകളാണ് യു.പി.ഐ ഇടപാടുകൾക്ക് പരിധി നിശ്ചയിച്ചിരിക്കുന്നത്. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഒഫ് ഇന്ത്യ (എൻ.പി.സി.ഐ) യുടെ നിർദേശ പ്രകാരം നിലവിൽ പ്രതിദിനം ഒരു ലക്ഷം രൂപയാണ് യു.പി.ഐ വഴി നടത്താവുന്ന ഇടപാട്. എന്നാൽ ബാങ്കുകളുടെ വലിപ്പത്തിനനുസരിച്ച് ഇതിൽ വ്യത്യാസമുണ്ടാകും. യു.പി.ഐ തട്ടിപ്പുകൾ വർധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് പണമിടപാടുകൾക്കും, ഇടപാടുകളുടെ എണ്ണത്തിലും പരിധി നിശ്ചയിച്ചിരിക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ ദിവസം ഒരു ലക്ഷം രൂപ വരെയുള്ള യു.പി.ഐ ഇടപാടുകൾ അനുവദിച്ചിട്ടുണ്ട്. എച്ച്‌ഡിഎഫ്‌സി ബാങ്ക് യു.പി.ഐ ഇടപാടുകൾക്ക് ഒരു ലക്ഷം രൂപയുടെ പരിധി നിശ്ചയിച്ചിട്ടുണ്ട്. ആക്‌സിസ് ബാങ്കും യു.പി.ഐ പരിധി ഒരു ലക്ഷമാക്കിയിട്ടുണ്ട്. എന്നാൽ കനറാ ബാങ്കും ബാങ്ക് ഓഫ് ബറോഡയും പ്രതിദിനം പരമാവധി 25,000 രൂപ വരെയാണ് യു.പി.ഐ വഴി ഇടപാട് നടത്താൻ അനുവദിക്കുന്നത്. ഐ.സി.ഐ.സി.ഐ ഇടപാടുകാർക്ക് ഒരു ദിവസം 10,000 രൂപവരെയാണ് യു.പി.ഐ വഴി ഇടപാട് നടത്താൻ കഴിയൂ.
യു.പി.ഐ ഇടപാടുകൾ വഴി നടത്തുന്ന പ്രതിദിന ഇടപാടുകളുടെ എണ്ണത്തിലും എൻ.പി.സി.ഐ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ യു.പി.ഐ ആപ്ലിക്കേഷനുകളും ബാങ്ക് ആപ്പുകളും വഴി ഒരു ദിവസം 10 ഇടപാടുകൾ മാത്രമാണ് നടത്താനാകുക. യു.പി.ഐ ആപ്ലിക്കേഷനുകൾ വഴി ചെലവഴിക്കാവുന്ന പരമാവധി തുക ഒരു ലക്ഷം രൂപയാണ്. ഇതു കൂടാതെ ഗൂഗിൾ പേ വഴി ആരെങ്കിലും 2,000 രൂപയോ അതിൽ കൂടുതലോ തുക അഭ്യർഥിച്ചാൽ ദിവസേനയുള്ള ഇടപാട് പരിധി ഇല്ലാതാകും. ആമസോൺ പേ യു.പി.ഐ വഴി ആദ്യ 24 മണിക്കൂറിൽ പുതിയ ഉപയോക്താക്കൾക്ക് നടത്താവുന്ന ഇടപാട് പരിധി 5,000 രൂപയാണ്.
യു.പി.ഐ വഴിയുള്ള പണമിടപാടുകൾ ഏറെ സജീവമാണിന്ന്. ഈ വർഷം മെയ് മാസത്തിൽ മാത്രം യൂനിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യു.പി.ഐ) വഴിയുള്ള ഇടപാടുകളുടെ എണ്ണം 941.51 കോടിയായെന്ന് നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പറയുന്നു. ആദ്യമായാണ് മാസ ഇടപാടുകൾ 900 കോടി കടക്കുന്നത്. യു.പി.ഐ ഇടപാടുകളുടെ സ്വീകാര്യത വർധിച്ചു വരുമ്പോൾ തന്നെ തട്ടിപ്പുകളും പെരുകുന്നുണ്ട്.
Sources:globalindiannews
Business
ആമസോണിൽ നിന്ന് ഷോപ്പിംഗ് നടത്തുന്നവരുടെ ശ്രദ്ധയ്ക്ക്; ഷോപ്പിംഗിന് ഇനി ചെലവേറും: പുതിയ മാറ്റങ്ങൾ അറിയാം

പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിൽ നിന്നും ഉൽപ്പന്നങ്ങൾ പർച്ചേസ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് തിരിച്ചടി. ആമസോണിൽ നിന്നും ഷോപ്പിൽ നടത്തുമ്പോൾ ഇനി കൂടുതൽ പണം നൽകേണ്ടിവരും. റിപ്പോർട്ടുകൾ പ്രകാരം, കമ്പനിയുടെ വിൽപ്പന ഫീസും, കമ്മീഷൻ ചാർജുകളും പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് ഷോപ്പിംഗ് ചെലവും അനുപാതികമായി വർദ്ധിക്കുന്നത്. കൂടാതെ, ഉൽപ്പന്നങ്ങളുടെ റിട്ടേണുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ഫീസും വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്.
വസ്ത്രങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, പലചരക്ക് സാധനങ്ങൾ, മരുന്നുകൾ തുടങ്ങിയ വിഭാഗങ്ങളിലെ വിൽപ്പന ഫീസാണ് ഉയർത്താൻ സാധ്യത. ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകൾ വഴി വിൽപ്പന നടത്തുന്ന കച്ചവടക്കാരിൽ നിന്നും കമ്പനി കമ്മീഷനുകളും, മറ്റു ഫീസുകളും ഈടാക്കാറുണ്ട്. ഇതിലൂടെയാണ് പ്രധാനമായും വരുമാനം കണ്ടെത്തുന്നത്. ഇ- കൊമേഴ്സ് സൈറ്റുകൾ ഫീസുകൾ ഉയർത്തുന്നതോടുകൂടി വിൽപ്പനക്കാർക്ക് ഉൽപ്പന്നങ്ങളുടെ വില ഉയർത്തേണ്ടതായി വരും. വിപണിയിലെ മാറ്റങ്ങളും, വിവിധ സാമ്പത്തിക ഘടകങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് ഫീസ് വർദ്ധിപ്പിച്ചിട്ടുള്ളതെന്ന് കമ്പനി വ്യക്തമാക്കി. അതേസമയം, ഉൽപ്പന്നങ്ങളുടെ ഡെലിവറി ചാർജ് 20 ശതമാനം മുതൽ 23 ശതമാനം വരെ ഉയർത്തിയിട്ടുണ്ട്
Sources:Metro Journal
Business
രണ്ടായിരം രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച് റിസര്‍വ് ബാങ്ക്! ഇനി ഉപയോഗിക്കാനാകുക സെപ്റ്റംബര്‍ 30 വരെ മാത്രം

ന്യൂഡൽഹി: നോട്ട് നിരോധനത്തിനു പിന്നാലെ പുറത്തിറക്കിയ 2000 രൂപയും കേന്ദ്രം നിരോധിക്കുന്നു. 2000 രൂപ നോട്ട് വിതരണം ചെയ്യരുതെന്ന് ബാങ്കുകൾക്ക് ആർബിഐ നിർദേശം നൽകി. വരുന്ന സെപ്റ്റംബർ 30 വരെയാണ് 2000 രൂപ നോട്ടുകളുടെ ഇടപാടുകൾ സാധുവാകുക.
അതായയത് 2000 രൂപ നോട്ടുകൾ സെപ്റ്റംബർ 30 ന് ശേഷം അസാധുവാകും. ആർബിഐയുടെ ക്ലീൻ നോട്ട് പോളിസി നയത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിവരം.
3,62000 കോടി രൂപയുടെ 2000 രൂപ നോട്ടുകൾ മാത്രമാണ് നിലവിൽ വിപണിയിൽ ഉള്ളതെന്നാണ് ആർബിഐ പറയുന്നത്. അതിനാൽ നടപടി പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയില്ലെന്നാണ് കേന്ദ്ര സർക്കാർ കണക്കുകൂട്ടൽ. നിരോധനം പ്രാബല്യത്തിലാകുന്നതോടെ 500 രൂപ നോട്ടുകളാകും ഏറ്റവും ഉയർന്ന കറൻസി.
Sources:azchavattomonline
-
us news7 days ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news5 days ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
world news3 weeks ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
us news2 weeks ago
നിത്യതയില്‍ ചേര്‍ക്കപ്പെട്ടു
-
National3 weeks ago
ഐ.പി.സി ജനറൽ കൗൺസിലിന് പുതിയ ഭരണസമിതി
-
us news4 weeks ago
ടെക്സസിൽ ചുഴലിക്കാറ്റ്: ഒരു മരണം, പത്ത് പേർക്ക് പരിക്ക്
-
us news2 weeks ago
ഡോ. മിനു മാത്യു ജോർജ് ഐപിസി ഫാമിലി കോൺഫറൻസ് നാഷണൽ യൂത്ത് കോർഡിനേറ്റർ
-
Movie4 days ago
നടന് കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു