Health
കയ്യിലും കാലിലും ഉണ്ടാകുന്ന തരിപ്പ് മാറാൻ ഇതാ ചില എളുപ്പ വഴികൾ..

കൈകാൽ തരിപ്പ് രോഗങ്ങൾ എല്ലാവരെയും വിഷമിപ്പിക്കുന്ന പ്രശ്നമാണ്. ഇത് മൂലം പല ആരോഗ്യ പ്രശ്നങ്ങളും വരുന്നു. നമ്മുടെ ശരീരത്തിൽ കാൽസ്യം കുറഞ്ഞുപോയാലും തരിതരിപ് ഉണ്ടാകും. പ്രായമായ എല്ലാവരിലും ഇതു ഉണ്ടാകണമെന്ന് നിർബന്ധമില്ല. ഇതു ചില പോഷകഘടകത്തിന്റെ അഭാവം കൊണ്ടാണ് ഉണ്ടാകുന്നത്. തീർച്ചയായും കാലുകൾക്ക് തരിപ്പുണ്ടാകാൻ അൻപതോളം വ്യത്യസ്ഥകാരണങ്ങൾ ഉണ്ട്.
വൈറ്റമിൻ B1ന്റെയും കാൽസ്യത്തിന്റെയും അഭാവം കൊണ്ടാണ് നിങ്ങൾക്ക് തരിതരിപ്.നമ്മുടെ പ്രകൃതിയിൽ ഇഷ്ടം പോലെ ഭക്ഷണങ്ങൾ ഉണ്ട്. ഇതു ആവിശ്യത്തിനു കഴിച്ചുകഴിഞ്ഞാൽ ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ. ഭക്ഷണമാണ് ഏറ്റവും നല്ല മെഡിസിൻ എന്നു പറയാം. പലപ്പോഴും B1ആണോ കുറയുന്നത് അതോ കാൽസ്യമാണോ കുറയുന്നത് എന്ന് സംശയം വരാം. ഇതു രണ്ടും വേർതിരിച്ചറിയാൻ ഒരു കാര്യമുണ്ട്. ഈ രണ്ടിനുമുണ്ടാകുന്ന ലക്ഷണങ്ങൾ വളരെ വ്യത്യസ്തമാണ്.
ആദ്യമായി വൈറ്റമിൻ B1നമ്മുടെ ശരീരത്തിൽ കുറഞ്ഞാൽ എന്താണ് ലക്ഷണമെന്നു നോക്കാം. വൈറ്റമിൻ B1കുറഞ്ഞാൽ അനാവശ്യമായ പരിഭ്രമം ഉണ്ടാകുന്നു. അനാവശ്യമായ ചിന്തകൾഉണ്ടാകും . ഓർമ കുറവുണ്ടാകും. ഹാർട്ട് റേറ്റ് കൂടും. അല്ലെങ്കിൽ മുട്ടിനു താഴെ പിൻഭാഗത്ത് വേദനയായിരിക്കും.നമ്മുടെ നാട്ടിലെ പച്ചരി, പുഴുക്കലരി, അതായതു തവിടു കളയാത്ത അരി, നമുക്ക് കിട്ടുന്ന മാംസം, മത്സ്യം, ബാർലി, ബജറ കടല, ചെറുപയർ, തുവരപ്പരിപ്പ്, ഉഴുന്ന്, സോയബീൻസ്, കശുവണ്ടി, നിലക്കടല, പാൽ, മുട്ട, പയർവർഗ്ഗങ്ങൾ,പഴവർഗ്ഗങ്ങൾ പച്ചക്കറി, ഇതിലൊക്കെ നമുക്ക് വൈറ്റമിൻ B1കിട്ടും.
സാധരണ ഗതിയിൽ നമ്മുടെ ചുറ്റുപാടിൽ കാൽസ്യം കിട്ടുന്ന ഭക്ഷണമാണ് പാൽ, ചീസ്, മുട്ട ചാള, ചെമ്മീൻ, പച്ചക്കറികൾ ഇവയിൽ നിന്നൊക്കെ കാൽസ്യം കിട്ടും. കാൽസ്യം നമ്മുടെ വളർച്ചക്ക്, എല്ലുകളുടെ ആരോഗ്യത്തിനൊക്കെ വളരെ അത്യന്താപേഷികമായ ഘടകം ആണ്.
Health
ഇഎസ്ഐ അംഗങ്ങൾക്ക് ചികിത്സാനുകൂല്യത്തിന് പകുതി ഹാജർ മതി

ന്യൂഡൽഹി: കോവിഡ് കാലത്ത് ഇഎസ്ഐ അംഗങ്ങൾക്ക് ചികിത്സാനുകൂല്യങ്ങൾ, പ്രസവാനുകൂല്യം എന്നിവ ലഭിക്കാനുള്ള ഹാജർ കാലാവധി പകുതിയായി കുറയ്ക്കാൻ ഇഎസ്ഐ ബോർഡ് തീരുമാനിച്ചു. 2020 മാർച്ച് മുതൽ 2021 ജൂൺ വരെയുള്ള കാലത്താണ് ഈ ആനുകൂല്യം ലഭിക്കുക.
തൊഴിലാളികൾക്ക് ചികിത്സാ ആനുകൂല്യം ലഭിക്കാൻ കോൺട്രിബ്യൂഷൻ കാലയളവിൽ 78 ദിവസം ഹാജർ വേണമെന്ന നിബന്ധന 39 ദിവസമാക്കി കുറച്ചു. പ്രസവാനുകൂല്യം ലഭിക്കാൻ 70 ദിവസം ഹാജർ വേണമെന്ന നിബന്ധന 35 ദിവസമായും കുറയ്ക്കാൻ ബോർഡ് തീരുമാനിച്ചു.
ചികിത്സ ചെലവിന്റെ റീഇംപേഴ്സ്മെന്റ്, തൊഴിലാളികളുടെ പരാതികൾ തുടങ്ങിയവ കൈകാര്യം ചെയ്യാൻ അതതു മേഖലകളിൽ സമിതികൾ രൂപീകരിച്ചു പ്രശ്നങ്ങൾ വിലയിരുത്തും.
കടപ്പാട് :കേരളാ ന്യൂസ്
Health
പള്‍സ് പോളിയോ ജനുവരി 31ന്: 24,49,222 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും

തിരുവനന്തപുരം: സംസ്ഥാനത്തെ 5 വയസിന് താഴെ പ്രായമുള്ള 24,49,222 കുട്ടികള്‍ക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. ദേശീയ പോളിയോ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് ജനുവരി 31നാണ് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി നടത്തുന്നത്. രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെയാണ് പോളിയോ ബൂത്തുകളിലൂടെ പോളിയോ പ്രതിരോധ തുള്ളി മരുന്ന് വിതരണം ചെയ്യുന്നത്. കുഞ്ഞുങ്ങള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കുന്നതിനായി സംസ്ഥാനത്താകെ 24,690ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. പോളിയോ പ്രതിരോധ മാനദണ്ഡങ്ങളും കോവിഡ് മാര്‍ഗനിര്‍ദേശങ്ങളും പൂര്‍ണമായും പാലിച്ചു കൊണ്ടായിരിക്കും പോളിയോ തുള്ളി മരുന്ന് വിതരണം നടത്തുക. വാക്സിനേഷന് സ്വീകരിക്കാന്‍ എത്തുന്നവര്‍ മാസ്ക് ധരിക്കുക, കൈകളുടെ ശുചിത്വം ഉറപ്പാക്കുക,സാമൂഹിക അകലം പാലിക്കുക തുടങ്ങി കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. 5 വയസിന് താഴെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കണമെന്നും മന്ത്രി വ്യക്തമാക്കി.
തുള്ളിമരുന്ന് ലഭ്യമാകുന്ന സ്ഥലങ്ങള്‍
അങ്കണവാടികള്‍, സ്കൂളുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ആരോഗ്യകേന്ദ്രങ്ങള്‍, വായനശാല, വിമാനത്താവളം, ബോട്ടുജെട്ടി, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ കുട്ടികള്‍ വന്നു പോകാന്‍ ഇടയുള്ള എല്ലാ സ്ഥലങ്ങളിലും ബൂത്തുകള്‍ സ്ഥാപിച്ച് പോളിയോ തുള്ളിമരുന്ന് ലഭ്യമാക്കുന്നതാണ്. കൂടാതെ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളില്‍ 5 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് പോളിയോ തുള്ളിമരുന്ന് ലഭ്യമാക്കുന്നതിനായി മൊബൈല്‍ യൂണിറ്റുകള്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ്.
രോഗപ്രതിരോധ വാക്സിനേഷന് പട്ടിക പ്രകാരം പോളിയോ പ്രതിരോധ മരുന്ന് നല്‍കിയിട്ടുള്ള കുട്ടികള്‍ക്കും പള്‍സ് പോളിയോ ദിനത്തില്‍ പ്രതിരോധ തുള്ളിമരുന്ന് നല്‍കേണ്ടതാണ്. എന്തെങ്കിലും കാരണവശാല്‍ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ദിനത്തില്‍ വാക്സിന് ലഭിക്കാത്ത കുട്ടികള്‍ ഉണ്ടെങ്കില്‍ അവരെ കണ്ടെത്തുകയും വോളണ്ടിയര്‍മാര്‍ അവരുടെ വീടുകളില്‍ പോളിയോ പ്രതിരോധ തുള്ളിമരുന്ന് എത്തിക്കാനുള്ള സജ്ജീകരണങ്ങളും ചെയ്തിട്ടുണ്ട്.