Media
?♦️? സൈനികൻ സ്ഥാനാപതിയായി ?♦️? അനുഭവ സാക്ഷ്യം

ഇന്നു സെപ്തംബർ 30. 1993-ലെ സെപ്തംബർ 30 എൻ്റെ ക്രിസ്തീയജീവിതത്തിലെ ഒരു അവിസ്മരണീയദിനമാണു. ഞാൻ വഞ്ചിക്കപ്പെട്ട, അബദ്ധത്തിൽ പെട്ടുപ്പോയ, അമളിപറ്റിയ, എന്താണെന്നു നിശ്ചയമില്ലാത്ത ഒരു ദിവസം. സകലവും അറിയുന്നവൻ (യോഹ. 21:17), സകലും നന്നായി ചെയ്യുന്നവൻ (മർക്കൊ.7:37), സകലവും നന്മെക്കായി കൂടി വ്യാപരിപ്പിക്കുന്നവൻ (റോമ.8:28) എന്നെ ലജ്ജിപ്പിച്ചില്ല.
ഒക്ടോബർ 10, 1977 ഞാൻ അംബാലയിൽ വന്ന ദിവസം നടന്ന ആദ്യയോഗം 93, ഡുറൻ്റ് റോഡിൽ ആയിരുന്നു. അതിനുശേഷം ആഴ്ചയിൽ ഒരു ദിവസം 93, ഡുറൻറ് റോഡിൽ യോഗം നടന്നു പോന്നു. ഓഗസ്റ്റ് 1,1979 മുതൽ താമസം, ഞായറാഴ്ച ആരാധന, മറ്റു യോഗങ്ങൾ തുടർമാനമായി 93, ഡുറൻറ് റോഡിൽ നടന്നു പോരുന്നു. ഇന്നും ഞങ്ങൾ ഇവിടെ പാർത്തു ആരാധിക്കുന്നു. അതൊരു വലിയ അത്ഭുതം തന്നെ!
അങ്ങനെ ഞങ്ങൾ സന്തോഷമായി യാതൊരു തടസ്സങ്ങളും കൂടാതെ താമസിച്ചു യോഗങ്ങൾ നടത്തി വരവേ ഒരു പ്രത്യേക സംഭവം ഉണ്ടായി.
1977 ൽ ഞാൻ അംബാലയിൽ വരുമ്പോൾ മാർത്തോമ്മാ സഭാ വിശ്വാസികൾ കൂടി വന്നു ആരാധിച്ചിരുന്ന ബ്രിട്ടീഷുകാർ പണിത ഒരു പള്ളി ഉണ്ടായിരുന്നു. ഇന്നും ഉണ്ടു. മാസങ്ങളോളം ആരാധന നടക്കാതിരിക്കയും പള്ളി വളരെ വൃത്തിഹീനമായി കിടക്കയും ചെയ്യവേ, വൈദ്യുതി കണക്ഷൻ വിച്ഛേദിക്കപ്പെടുകയും ചെയ്തപ്പോൾ ആ പള്ളിയിൽ താമസിച്ചിരുന്ന ആർമി സ്കൂൾ അദ്ധ്യാപകൻ എൻ്റെ അടുക്കൽ വന്നു വിവരം അറിയിച്ചു. അദ്ദേഹം തൻ്റെ സ്വാധീനം ഉപയോഗിച്ചു ശ്രമിച്ചിട്ടും വൈദ്യുതി പുന:സ്ഥാപിക്കുവാൻ കഴിഞ്ഞില്ല. അദ്ദേഹം എന്നോടു രേഖാമൂലം (സെപതംബർ 30, 1993) അപേക്ഷിച്ചതനുസരിച്ചു അംബാലയിലെ അന്നത്തെ ഏറ്റവും ഉന്നദ പദവിയിൽ ( റോമൻ കാതോലിക് മെമ്പർ) ഇരുന്ന ഓഫീസറെ ബന്ധപ്പെടുകയും വൈദ്യുതി പുനഃസ്ഥാപിക്കുകയും ചെയ്തു ( ഒക്ടോബർ 23, 1993). അതോടെ തത്കാലത്തേക്കു ആർമി സ്കൂളിലേക്കു താമസം മാറ്റിയ ആൾ തിരികെ പള്ളിയിൽ മടങ്ങി വന്നു താമസം തുടങ്ങി.
പള്ളിയിൽ താമസിച്ചിരുന്ന ആർമി സ്കൂൾ അദ്ധ്യാപകൻ രേഖാമൂലം തന്ന അനുമതിയോടെ പള്ളിയിൽ പ്രവേശിക്കുകയും അനേകം ലിറ്റർ ഡീസൽ ഒഴിച്ചു പള്ളി ശുദ്ധീകരിച്ചു (ഒക്ടോബർ 24, 1993) ഞായറാഴ്ച ആരാധന ആരംഭിച്ചു. കർത്താവിൽ ഞങ്ങളുടെ പ്രയത്നം വൃഥാവായില്ല എന്നു ദൈവം തെളിയിച്ചു തന്നു.
ഒരു ഞായറാഴ്ച ( മാർച്ച് 13, 1994) പുതിയതായി അംബാലയിൽ വന്ന ഒരു സൈനികൻ “പെന്തെകൊസ്തു” ആരാധന നടക്കുന്ന “മാർത്തോമ്മാ പള്ളി”യിലെത്തി. ആരാധന തുടങ്ങിയിരുന്നില്ല. അദ്ദേഹം എന്നെ കണ്ടു സംസാരിച്ചു. യാക്കോബായപള്ളി തിരക്കി വന്നതാണു. അദ്ദേഹത്തിൻ്റെ ഭാര്യ ഓർത്തഡോക്സ്കാരി. യാക്കോബായും ഓർത്തഡോക്സും തമ്മിൽ എന്താണു വ്യത്യാസം എന്നെനിക്കറിയില്ല. എന്നാൽ തമ്മിൽ തർക്കങ്ങളും കേസുകളും ഉണ്ടെന്നറിയാം. ഏതായാലും ഈ ഭാര്യാഭർത്താക്കന്മാർ തമ്മിൽ യാതൊരു കുഴപ്പവുമില്ല. സ്തോത്രം.
യാക്കോബായപള്ളി അന്വേഷിച്ചു വന്ന അദ്ദേഹത്തോടു ഞാൻ പറഞ്ഞു: വിരോധമില്ലെങ്കിൽ ഞങ്ങളുടെ ആരാധനയിൽ സംബന്ധിക്കാം. അദ്ദേഹം ആരാധനയിൽ സംബന്ധിച്ചു മടങ്ങി. പിന്നെ തുടർമാനമായി വന്നുകൊണ്ടിരുന്നു.
ദു:ഖവെള്ളിയാഴ്ചത്തെ (ഏപ്രിൽ 1, 1994) യോഗത്തിൽ സംബന്ധിച്ച അദ്ദേഹം അന്നത്തെ വചന ശുശ്രൂഷയുടെ ഫലമായി തനിക്കായി കാൽവറിയിൽ പരമയാഗമായി തീർന്ന യേശുവിൽ വിശ്വസിച്ചു രക്ഷിക്കപ്പെട്ടു. പിന്നീട് സ്നാനപ്പെട്ടു (ഏപ്രിൽ 10, 1994).
കുടുംബമായി ചില വർഷങ്ങൾ അംബാലയിൽ പാർത്തു. സൈന്യത്തിലെ ഒരു ഓഫീസർ ആകുവാൻ ആഗ്രഹിക്കുകയും അതിനായി താൻ യോഗ്യനെന്നു പലരും പറയുകയാൽ ശ്രമിക്കുകയും ചെയ്തു. എന്നാൽ എല്ലാ യോഗ്യതയും ഉണ്ടായിരുന്നിട്ടും ദൈവം അദ്ദേഹത്തെ ഓഫീസർ ആയി ഉയർത്തിയില്ല.
താമസിയാതെ അവർ അംബാലയിൽ നിന്നും സ്ഥലം മാറിപ്പോയി. ആ പളളിയിൽ ആരാധിപ്പാൻ തന്ന അനുവാദം തിരികെ എടുത്തതിനാൽ (ഡിസംബർ 14, 1994) ഞങ്ങളും മടങ്ങി 93, ഡുറൻ്റ് റോഡിൽ ആരാധന വീണ്ടും ആരംഭിച്ചു (ഡിസംബർ 18, 1994).
ഒത്തിരി നിന്ദയും പരിഹാസവും അപവാദങ്ങളും ഒക്കെ അനുഭവിക്കേണ്ടിവന്നു; കേൾക്കേണ്ടി വന്നു. ഭാഗ്യം കൊണ്ടു ദേഹോപദ്രവം ഉണ്ടായില്ല. അതൊന്നും സാരമില്ല എന്നു ഇപ്പോൾ തോന്നുന്നു. കാരണം ഒരു വ്യക്തി രക്ഷിക്കപ്പെടുവാൻ കാരണമായതു “മാർത്തോമ്മാപള്ളി”യിൽ നടന്ന അല്പകാലത്തെ “പെന്തെകൊസ്തു” ആരാധന ആണ്.
ഇന്നു ആ സൈനികൻ ക്രിസ്തുവിൻ്റെ സ്ഥാനാപതിയായി സുവിശേഷവുമായി ലോകത്തിൻ്റെ വിവിധ രാജ്യങ്ങളിൽ കടന്നു പോകുന്നു, ഇന്ത്യയിൽ പല സംസ്ഥാനങ്ങളിൽ പോകുന്നു. ബാംഗളൂരിൽ വിവിധ ഭാഷകളിൽ ആരാധന നടത്തുന്നു; ആത്മാക്കളെ ക്രിസ്തുവിങ്കലേക്കു ആനയിക്കുന്നു. മൂത്ത മകൻ സകുടുംബം അമേരിക്കയിൽ പാസ്റ്ററായി കർത്താവിൻ്റെ വേല ചെയ്യുന്നു. ഇളയ മകൻ പിതാവിനോടുകൂടി കത്തൃസേവയിലായിരിക്കുന്നു. ഇതിൽ കൂടുതൽ എന്തു വേണം?
അല്പകാലത്തേക്കുള്ള ഒരു ചെറിയ സ്ഥലം മാറ്റം വലിയ ദൈവ പ്രവൃത്തികൾക്കു കാരണമായി.
ഹാ, ദൈവത്തിൻ്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ! അവൻ്റെ ന്യായവിധികൾ എത്ര അപ്രമേയവും അവൻ്റെ വഴികൾ എത്ര അഗോചരവും ആകുന്നു (റോമ.11:33). സകലവും അവനിൽ നിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവന്നു എന്നേക്കും മഹത്വം ആമേൻ (റോമ.11:36).
ദൈവം അനുഗ്രഹിക്കട്ടെ.
ജോൺ രാജൻ, അംബാല.
Programs
ചർച്ച് ഓഫ് ഗോഡ് ഓസ്ട്രേലിയ ഇൻഡ്യൻ ചാപ്റ്റർ നാഷണൽ കോൺഫറൻസും ആലയ സമർപ്പണ ശുശ്രുഷയും ബ്രിസ്ബണിൽ

ചർച്ച് ഓഫ് ഗോഡ് ഓസ്ട്രേലിയയുടെ ഇൻഡ്യൻ ചാപ്റ്ററിന്റെ മൂന്നാമത് നാഷണൽ കോൺഫറൻസിനും ആലയ സമർപ്പണ ശുശ്രുഷക്കും ബ്രിസ്ബൺ കബൂൾചർ വേദിയാകുന്നു. 2022 ജൂലൈ മാസം 8,9,10 തീയതികളിൽ ബ്രിസ്ബെയ്നിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന പ്രസ്തുത മീറ്റിംഗുകൾക്ക് ഓസ്ട്രേലിയ ചർച്ച് ഓഫ് ഗോഡ് ഓവർസീയർ റവ. ബിഷപ് വാൾട്ടർ അൾവാറസ് ഉദ്ഘാടനം നിർവ്വഹിക്കും. ഈ മീറ്റിംഗുകളിൽ ലോക പ്രശസ്ത സുവിശേഷകൻ പാസ്റ്റർ പി സി ചെറിയാൻ ദൈവവചനം ശുശ്രൂഷിക്കുകയും വിവിധ ദൈവദാസീദാസന്മാർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകുകയും ചെയ്യും. ചർച്ച് ഓഫ് ഗോഡ് ഓസ്ട്രേലിയ ഇൻഡ്യൻ ചാപ്റ്ററിന്റ് കീഴിലുള്ള എല്ലാ സഭകളും , ബ്രിസ്ബെയ്നിലുള്ള മറ്റിതര പെന്തക്കോസ്തു സഭകളും പങ്കെടുക്കുന്ന ഈ മീറ്റിംഗ് ഒരനുഗ്രഹമായിത്തീരുവാൻ പ്രാർത്ഥിക്കാം.
ക്രിസ്തുവിൽ,
പസ്റ്റർ ജെസ്വിൻ മാത്യൂസ്
ചെയർമാൻ,(ചർച്ച് ഓഫ് ഗോഡ് ഓസ്ട്രേലിയ ഇൻഡ്യൻ ചാപ്റ്റർ.)
http://theendtimeradio.com
Media
News Hour | Weekly News | 20 June 2022 | End Time News
Media
സോഷ്യല്‍ മീഡിയ വ്യാജന്മാരെ പൂട്ടാന്‍ യൂറോപ്യന്‍ യൂണിയന്

ആൽഫബെറ്റിന് കീഴിലെ ഗൂഗിൾ, മെറ്റയ്ക്ക് കീഴിലെ ഫേസ്ബുക്ക്, ട്വിറ്റർ, മറ്റ് ടെക് കമ്പനികൾ തുടങ്ങിയവര്‍ അവരവരുടെ പ്ലാറ്റ്ഫോമുകളിലെ വ്യാജ അക്കൌണ്ടുകളും, ഡീപ്പ് ഫേക്ക് വ്യാജ വീഡിയോകള്‍ എന്നിവയ്ക്കെതിരെ കര്‍ശ്ശന നടപടിക്ക് യൂറോപ്യൻ യൂണിയനില്‍ പുതിയ ചട്ടം. ഇവ പാലിക്കാത്ത പക്ഷം പുതിയ യൂറോപ്യൻ യൂണിയൻ കോഡ് ഓഫ് പ്രാക്ടീസ് പ്രകാരം കനത്ത പിഴ ഈ കന്പനികള്‍ നേരിടേണ്ടിവരും.
റോയിട്ടേഴ്സാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യാജ വാർത്തകൾക്കെതിരായ നടപടികളുടെ ഭാഗമായി യൂറോപ്യൻ കമ്മീഷൻ അപ്ഡേറ്റ് ചെയ്ത പ്രാക്ടീസ് കോഡ് ഉടന്‍ പുറത്തുവിടും എന്നാണ് റിപ്പോര്‍ട്ട്. 2018-ൽ അവതരിപ്പിച്ച വോളണ്ടറി കോഡ് നിലവില്‍ കോ-റെഗുലേഷൻ സ്കീമായി മാറിയേക്കാം. കോഡനുസരിച്ച് വ്യാജ അക്കൌണ്ടുകളും, ഡീപ്പ് ഫേക്ക് വ്യാജ വീഡിയോകള്‍, വ്യാജ വാര്‍ത്തകളും തടയാന്‍ കമ്പനികളും റെഗുലേറ്റര്‍മാരും ഒരു പോലെ ശ്രമിക്കണം.
കൂടാതെ ഡീപ്ഫേക്കുകളും വ്യാജ അക്കൗണ്ടുകളും സംബന്ധിച്ച കാര്യങ്ങള്‍ ഒക്കെ കോഡനുസരിച്ച് കമ്പനികള്‍ കര്‍ശ്ശനമായി നിയന്ത്രിക്കേണ്ടി വരും. രാഷ്ട്രിയ പശ്ചാത്തലങ്ങളില്‍ ഉപയോഗിക്കാന്‍ വേണ്ടി കമ്പ്യൂട്ടർ ടെക്നിക്കുകൾ സൃഷ്‌ടിച്ച ഹൈപ്പർ റിയലിസ്റ്റികായ ഉണ്ടാക്കുന്ന വ്യാജ വീഡിയോകളാണ് ഡീപ്ഫേക്കുകൾ എന്നറിയപ്പെടുന്നത്
ഈ വർഷമാദ്യം 27 രാജ്യങ്ങളിലെ യൂറോപ്യൻ യൂണിയൻ അംഗീകരിച്ച ഡിജിറ്റൽ സേവന നിയമം (DSA) എന്നറിയപ്പെടുന്ന പുതിയ ഇയു നിയമങ്ങളില്‍ പുതിയ ചട്ടങ്ങള്‍ ഉള്‍പ്പെടുത്തും. ഇതോടെ ഡീപ്ഫേക്കുകളില്‍ നല്ലൊരു നിയന്ത്രണം കൊണ്ടുവരാന്‍ കഴിഞ്ഞേക്കും.ഡിജിറ്റൽ സേവന നിയമപ്രകാരം കോഡിന് കീഴിലുള്ള തങ്ങളുടെ ബാധ്യതകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ട കമ്പനികള്‍ക്ക് പിഴ ചുമത്താനും സാധ്യതയുണ്ട്.
കമ്പനിയുടെ ആഗോള വിറ്റുവരവിന്റെ ആറു ശതമാനം വരെ പിഴയായി ഈടാക്കാവുന്നതാണ്. കമ്പനികള്‍ ഈ ചട്ടങ്ങള്‍ അംഗീകരിച്ചാല്‍ കമ്പനികള്‍ക്ക് ഡീപ്പ് ഫേക്കുകളും മറ്റും നിയന്ത്രിക്കാനുള്ള സംവിധാനം ഒരുക്കാന്‍ ആറ് മാസം അനുവദിക്കും. വ്യാജ വിവരങ്ങള്‍ തടയാനുള്ള നിയമത്തിന്റെ നട്ടെല്ലാണ് ഡിജിറ്റൽ സേവന നിയമം (DSA). ഈ നിയമമനുസരിച്ച് പരസ്യങ്ങളില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നവര്‍ക്കെതിരെയും രാഷ്ട്രീയ പരസ്യങ്ങളിലെ സുതാര്യത നഷ്ടപ്പെടുത്തുന്നവര്‍ക്കെതിരെയും നടപടി എടുക്കണമെന്ന് ഇയു അന്‍ഡസ്ട്രി ചീഫ് തീയേറി ബ്രട്ടണ്‍ പറയുന്നു.
കൂടാതെ ചട്ടങ്ങള്‍ പ്രവര്‍ത്തന ക്ഷമമായാല്‍ റഷ്യയില്‍ നിന്നുള്ള തെറ്റായ വിവരങ്ങളെ നീക്കം ചെയ്യാന്‍ കഴിയുമെന്നും ഉക്രെയ്ന് – റഷ്യ അധിനിവേശമാണ് ഇത്തരം ഒരു ചടങ്ങള്‍ വേഗത്തില്‍ ഉണ്ടാക്കാന്‍ കാരണമായതെന്നാണ് കമ്മീഷൻ വൈസ് പ്രസിഡന്റ് വെരാ ജൗറോവ പറയുന്നത്.
Sources:globalindiannews
-
Media12 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 18-ാമത് പ്രാര്‍ത്ഥനാ സംഗമം
-
Media8 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media8 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
Media11 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 19-ാമത് പ്രാര്‍ത്ഥനാ സംഗമം
-
us news11 months ago
Chinese Officials Raid a Christian Funeral, Remove Christian Symbols
-
us news12 months ago
114-year-old Catholic church burns down in Canada: 6 churches on fire in one week
-
us news11 months ago
Covid-19 fourth wave in France: Health pass system to be introduced in the country
-
us news11 months ago
Taliban ban Covid vaccine; The notice was posted at a hospital in Paktia