Hot News
പൂര്‍ണമായും സ്ത്രീകള്‍ മാത്രം ശബ്ദം നല്കിയ ഓഡിയോ ബൈബിള്‍ പുറത്തിറങ്ങി

അറ്റ്ലാന്റ: ‘കറേജ് ഫോര്‍ ലൈഫ്’ എന്ന പേരില്‍ സ്ത്രീകള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടന തയ്യാറാക്കിയ പൂര്‍ണമായും സ്ത്രീകള്‍ മാത്രം ശബ്ദം നല്കിയ ആദ്യത്തെ ഓഡിയോ ബൈബിള്‍ ‘കറേജ് ഫോര്‍ ലൈഫ് ഓഡിയോ ബൈബിള്‍’ പുറത്തിറങ്ങി. ബൈബിള്‍ അദ്ധ്യാപികയായ ആന്‍ വൈറ്റ് ആണ് ഈ സംരംഭത്തിന് നേതൃത്വം നല്‍കിയത്.
ജയിലുകള്‍, പുനരധിവാസ കേന്ദ്രങ്ങള്‍, മറ്റ് അപകടസാധ്യതയുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളിലുള്ള സ്ത്രീകളുമായി വൈറ്റ് പ്രവര്‍ത്തിക്കുന്നു. ഈ സ്ത്രീകളുമായി ബൈബിള്‍ പങ്കിടാന്‍ അവര്‍ക്ക് കഴിഞ്ഞപ്പോള്‍ ഭൂരിഭാഗം പേര്‍ക്കും ഓഡിയോ ബൈബിള്‍ ഏറ്റവും യാഥാര്‍ത്ഥ്യവും എളുപ്പത്തില്‍ ലഭ്യമായതുമായ ഓപ്ഷനാണെന്ന് മിസ്സിസ്സ് വൈറ്റ് മനസ്സിലാക്കി.
അവരില്‍ പലരും പുരുഷന്മാരാല് ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും അതിനാല്‍ തന്നെ ഒരു പുരുഷന്റെ ശബ്ദത്തിലുള്ള ബൈബിള്‍ കേള്‍ക്കേണ്ടി വരുന്നത് അങ്ങനെയുള്ളവര്‍ക്ക് മാനസ്സിക ആഘാതമുണ്ടാക്കുന്ന അനുഭവമാണെന്നും അവര്‍ കണ്ടെത്തി. സ്ത്രീകളുടെ ശബ്ദത്തിലുള്ള ഒരു ഓഡിയോ ബൈബിള്‍ ഇതിന് മികച്ച പ്രതിവിധിയും ജീവിതത്തിനുള്ള ധൈര്യം നല്‍കുന്നതാണെന്നും മനസ്സിലാക്കിയതിനാല്‍ ഇത്തരത്തിലുള്ള ആദ്യത്തെ ബൈബിള്‍ പുറത്തിറക്കാന്‍ അവര്‍ തയ്യാറായി.
ഈ പ്രോജക്ടിനായി തങ്ങളുടെ ശബ്ദങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നതിന് വിവിധ മേഖലകളില്‍ നിന്നഉള്ള 12 സ്ത്രീകള്‍ ‘കറേജ് ഫോര്‍ ലൈഫ്’ വുമായി സഹകരിച്ചു. ബൈബിളിന്റെ ‘ന്യൂ ലിവിംഗ് വേര്‍ഷന്‍’ വിവര്‍ത്തനത്തിന്റെ മുഴുവന്‍ ഭാഗങ്ങളും ശബ്ദത്തില്‍ അടുത്തിടെ പൂര്‍ത്തിയായി. ഇത് കറേജ് ഫോര്‍ ലൈഫിന്റെ ആപ്ലിക്കേഷനില്‍ സൗജന്യമായി ലഭ്യമാണ്.
Hot News
ഏറ്റവും ഉയരം കൂടിയ നായ: സിയസ് ഗിന്നസ് വേൾഡ് റെക്കാർഡിൽ

ടെക്സസ്∙ ലോകത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരം കൂടിയ നായ എന്നുള്ള ബഹുമതിക്കു ടെക്സസിലെ ഡന്റനിൽ നിന്നുള്ള രണ്ടു വയസ്സുള്ള സിയസ് അർഹനായി. മെയ് 6 ബുധനാഴ്ചയാണ് 1.046 മീറ്റർ ഉയരമുള്ള (മൂന്നടി 5.18 ഇഞ്ച്) നായയെ ഗിന്നസ് വേൾഡ് റെക്കാർഡിൽ ഉൾപ്പെടുത്തിയതായി ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.
നായയുടെ ഉടമസ്ഥയും ഏറ്റവും അടുത്ത കൂട്ടുകാരിയുമായ ബ്രിട്ടണിയുടെ ആഗ്രഹമാണ് ഇതോടെ സഫലമായത്.ബ്രിട്ടണിയുടെ സഹോദരൻ ഗാരറ്റാണ് എട്ടാഴ്ച പ്രായമുള്ള ഗ്രേറ്റ് സിയൻ പട്ടിക്കുട്ടിയെ സഹോദരിക്കു നൽകിയത്. 8 ആഴ്ചയിൽ തന്നെ അസാധാരണ ഉയരമുണ്ടായിരുന്ന പപ്പിയെ എങ്ങനെ വളർത്തുമെന്ന ആശങ്ക ബ്രിട്ടണിക്കുണ്ടായിരുന്നു. എന്നാൽ ചുരുങ്ങിയ സമയം കൊണ്ടു സിയസ് ബ്രിട്ടണിയുടെ കൂട്ടുകാരനായി മാറി.
സിയസിനു ബ്രിട്ടണിയുടെ സഹോദരൻ ഗാരറ്റുമായി സമീപ പ്രദേശങ്ങളിൽ ചുറ്റി സഞ്ചരിക്കുന്നതിനാണു കൂടുതൽ താൽപര്യം.ബ്രിട്ടണിയുടെ വീട്ടിലുള്ള ചെറിയ തരം ഓസ്ട്രേലിയൻ ഷെപ്പേർഡ് സഹോദരങ്ങളുമായാണു സിയസ് ചങ്ങാത്തം കൂടുന്നത്. 7 അടി 4 ഇഞ്ച് വലിപ്പമുള്ള ഇതേ പേരിലുള്ള നായ ആയിരുന്നു ഇതുവരെ ഗിന്നസ് വേൾഡ് റെക്കാർഡിൽ ഉണ്ടായിരുന്നത്. മിഷിഗണിൽ നിന്നുള്ള ഈ നായ 2014 ൽ ചത്തുപോയിരുന്നു.
Sources:globalindiannews
Hot News
Missing Pastor and Wife Likely Victims of “Enforced Disappearance”

Malaysia – The Human Rights Commission of Malaysia (Suhakam) recently held that missing pastor Joshua Hilmy and his wife Ruth Sitepu were victims of enforced disappearance, although they did not find evidence that the couple was abducted by “agents of the state.”
On April 15, the three-member panel that led the public inquiry said, unlike in the cases of social activist Amri Che Mat and Pastor Raymond Koh, who were believed to be abducted by “agents of the state,” they found the missing couple’s case otherwise.
“However, it is the panel’s finding and a balance of probability the disappearance of both Joshua and Ruth are involuntary in nature,” former judge Datuk Seri Mohd Hishamudin Md Yunus who led the panel as reported by Malaysiakini.
The commissioner also added that the couple’s disappearance was carried out “with acquiescence of the authorities.” The police had failed to prioritize cases of missing persons like Joshua and Ruth’s and did not investigate the couple’s case thoroughly.
Rama Ramanathan from the Citizens Against Enforced Disappearances said the police investigation “was sloppy, tardy and lacked seriousness” and the police and the government must take action.
The family of Ruth Sitepu, an Indonesian national, was hoping for more substantial findings from Suhakam into the disappearance of Ruth and her pastor husband. An Indonesian embassy staff told Free Malaysia Today, “The family was really counting on the findings of Suhakam to have some value in pushing the Malaysian authorities to reveal the facts of the case and produce something substantial to ease their pain.”
The Hilmy couple was last seen on Nov 30, 2016, and reported missing on March 6, 2017. Their whereabouts remain unknown.
Sources:persecution
Hot News
സാത്താന് 2 സർമാറ്റ് : മിസൈലുകളിലെ ‘ചെകുത്താനെ’ പരീക്ഷിച്ച് റഷ്യ

ബുധനാഴ്ചയാണ് റഷ്യ തങ്ങളുടെ സാത്താന് 2 സർമാറ്റ് ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയത്. യുക്രൈന് അധിനിവേശത്തില്‍ ശ്രദ്ധയൂന്നിയിരിക്കുന്ന റഷ്യയുടെ നീക്കം ആഗോളതലത്തില്‍ വലിയ ചര്‍ച്ചയാണ് ഉണ്ടാക്കിയിരിക്കുന്നത്. അമേരിക്കയും മറ്റ് പാശ്ചാത്യ സഖ്യകക്ഷികളും റഷ്യയെ വലിഞ്ഞുമുറുക്കാന്‍ ഉപരോധങ്ങള്‍ എല്ലാ മേഖലയിലും ഏര്‍പ്പെടുത്തുന്ന അവസ്ഥയിലാണ് മിസൈലുകളിലെ ഭീമനെ തന്നെ റഷ്യ പരീക്ഷിച്ചത് എന്നതും ശ്രദ്ധേയമാണ്.
വലിയ ആത്മവിശ്വാസമാണ് ഈ മിസൈല്‍ പരീക്ഷണം റഷ്യയ്ക്ക് നല്‍കുന്നത് എന്നത്, പരീക്ഷണ വിവരം പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ലാഡമിര്‍ പുടിന് റഷ്യന്‍ ടിവിയില്‍ നടത്തിയ പ്രസംഗം തന്നെ ഉദാഹരണം. ‘സര്‍മാറ്റ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ വിജയകരമായ വിക്ഷേപണത്തിന് സൈന്യത്തെ അഭിനന്ദിക്കുന്നു. സായുധ സേനയുടെ പോരാട്ട ശേഷി ശക്തിപ്പെടുത്തുകയും ബാഹ്യ ഭീഷണികളിൽ നിന്ന് റഷ്യയുടെ സുരക്ഷ വിശ്വസനീയമായി ഉറപ്പാക്കുകയും, വാചകമടിയിലൂടെ നമ്മുടെ രാജ്യത്തെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നവരെ രണ്ടുതവണ ചിന്തിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ് ഇത്” – പുടിന് പറഞ്ഞു.
പാശ്ചാത്യ പ്രതിരോധ വിദഗ്ധർ സർമാറ്റ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിനെ (ഐസിബിഎം) സാത്താൻ 2 എന്നാണ് വിശേഷിപ്പിച്ചത്.
റഷ്യയുടെ അടുത്ത തലമുറ മിസൈലുകളെ “അജയ്യം” എന്നാണ് പുടിന് വിളിക്കുന്നത്, അതിൽ കിൻസാൽ, അവാൻഗാർഡ് ഹൈപ്പർസോണിക് മിസൈലുകളും ഉൾപ്പെടുന്നു. ഇതിനൊപ്പമാണ് സാത്താന് 2 എന്ന് വിശേഷിപ്പിക്കപ്പെടുന്ന സർമാറ്റ് ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ ചേരുന്നത്.
വടക്കൻ റഷ്യയിലെ പ്ലെസെറ്റ്സ്ക് കോസ്മോഡ്രോമിൽ മിസൈലിന്റെ പരീക്ഷണം വിജയകരമായി നടന്നുവെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചത്. റഷ്യയുടെ കിഴക്കായുള്ള കാംചത്ക ഉപദ്വീപിലെ കുറ പരീക്ഷണ തറയില്‍ നിന്നാണ് മിസൈൽ പരീക്ഷണം സംഘടിപ്പിച്ചത് എന്നാണ് വിവരം. “ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ലക്ഷ്യങ്ങൾ നശിപ്പിക്കുന്ന ഏറ്റവും ശക്തമായ മിസൈലാണ് സർമാറ്റ്, ഇത് റഷ്യയുടെ ആണവ പ്രതിരോധ ശക്തിയെ ഗണ്യമായി വർദ്ധിപ്പിക്കും,” മന്ത്രാലയം പറഞ്ഞു. പരീക്ഷണം പൂര്‍ത്തിയതോടെ വരുന്ന വിന്റര്‍ സീസണില്‍ ഈ മിസൈല്‍ പൂര്‍ണ്ണമായും സൈന്യത്തിന്റെ ഭാഗമാകും എന്നാണ് റോസ്കോസ്മോസ് ബഹിരാകാശ ഏജൻസി മേധാവി ദിമിത്രി റോഗോസിനെ ഉദ്ധരിച്ച് വാര്‍ത്ത് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.
200 ടണ്ണിലധികം ഭാരമുള്ള മിസൈലാണ് സർമാറ്റ്. 16,000 മൈൽ വേഗതയില്‍ പായാന്‍ കഴിയുന്ന ശേഷി ഈ മിസൈലിനുണ്ട്. ഒരു മിസൈലില്‍ തന്നെ പത്തോ അതിലധികമോ പോര്‍മുനകള്‍ വഹിക്കാന്‍ സാധിക്കും എന്നാണ് റഷ്യ അവകാശപ്പെടുന്നത്. 2000 മുതല്‍ ഈ മിസൈല്‍ റഷ്യ വികസിപ്പിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ഭൂമിയുടെ രണ്ട് ധ്രുവങ്ങളിലും വരെ ആക്രമിക്കാന്‍ ശേഷി ഈ മിസൈലിനുണ്ട്. ഒപ്പം ഉപഗ്രഹ അധിഷ്ഠിത റഡാർ, ട്രാക്കിംഗ് സംവിധാനങ്ങൾക്കും വലിയ വെല്ലുവിളിയാണ് ഈ മിസൈല്‍ എന്നാണ് വിദഗ്ധര്‍ പറയുന്നത്.
അതേ സമയം റഷ്യന്‍ മിസൈല്‍ പരീക്ഷണം അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും ഭീഷണിയല്ലെന്നാണ് യുഎസ് പ്രതിരോധ മന്ത്രാലയം പ്രതികരിച്ചത്. 2011ലെ ഉടമ്പടി പ്രകാരം മോസ്കോ വാഷിംഗ്ടണിനെ പരീക്ഷണത്തെക്കുറിച്ച് അറിയിച്ചിരുന്നു എന്ന് യുഎസ് പ്രതിരോധ വകുപ്പ് വക്താവ് ജോൺ കിർബി അറിയിച്ചു. “പരീക്ഷണം പതിവാണ്, അതിൽ അതിശയിക്കാനില്ല,” കിർബി മാധ്യമപ്രവർത്തകരോട് പറഞ്ഞു. “പരീക്ഷണം അമേരിക്കയ്ക്കോ സഖ്യകക്ഷികൾക്കോ ഭീഷണിയാണെന്ന് പെന്റഗൺ കണക്കാക്കിയിട്ടില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Sources:azchavattomonline
-
Media10 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 18-ാമത് പ്രാര്‍ത്ഥനാ സംഗമം
-
Media6 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
Media7 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media10 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 19-ാമത് പ്രാര്‍ത്ഥനാ സംഗമം
-
us news10 months ago
Chinese Officials Raid a Christian Funeral, Remove Christian Symbols
-
us news11 months ago
114-year-old Catholic church burns down in Canada: 6 churches on fire in one week
-
us news12 months ago
Pastor TB Joshua in Eternity
-
us news12 months ago
A dozen people killed in mass shootings across the US this weekend