Travel
ഇനി ആര്‍.ടി.ഒ. പരിശോധനയില്ല; പുതിയ വാഹനങ്ങള്‍ക്ക് ഷോറൂമില്‍നിന്ന് സ്ഥിരം രജിസ്ട്രേഷന്‍

പുതിയ വാഹനങ്ങൾക്ക് ഇനി ഷോറൂമിൽ വെച്ചുതന്നെ അതിസുരക്ഷാ നമ്പർപ്ലേറ്റ് ഘടിപ്പിക്കും. രജിസ്ട്രേഷനു മുന്നോടിയായുള്ള വാഹനപരിശോധന ഒഴിവാക്കി. വാഹനങ്ങൾ ഷോറൂമിൽനിന്ന് ഇറക്കുന്നതിനുമുമ്പേ സ്ഥിരം രജിസ്ട്രേഷൻ നൽകും. ഇതുസംബന്ധിച്ച കേന്ദ്രസർക്കാർ നിർദേശം നടപ്പാക്കി മോട്ടോർവാഹന വകുപ്പ് ഉത്തരവിറക്കി. വ്യാഴാഴ്ചമുതൽ നടപ്പാകും.
അതിസുരക്ഷാ നമ്പർപ്ലേറ്റ് ഘടിപ്പിക്കാതെ വാഹനങ്ങൾ നിരത്തിലിറക്കിയാൽ ഡീലർക്ക് കനത്ത പിഴ ചുമത്തും. വാഹനത്തിന്റെ 10 വർഷത്തെ റോഡ് നികുതിക്കു തുല്യമായ തുകയാണ് പിഴ. ഷോറൂമുകളിൽനിന്ന് ഓൺലൈനായാണ് സ്ഥിര രജിസ്ട്രേഷനുള്ള അപേക്ഷകൾ നൽകേണ്ടത്.
റോഡ് നികുതി, രജിസ്ട്രേഷൻ ഫീസ് എന്നിവ അടച്ചശേഷം ഇൻഷുറൻസ് എടുക്കണം. ഫാൻസി നമ്പർ വേണമെങ്കിൽ താത്പര്യപത്രം അപ്ലോഡ് ചെയ്യണം. മറ്റ് അപേക്ഷകളിൽ ഉടൻ സ്ഥിര രജിസ്ട്രേഷൻ അനുവദിക്കും. വൈകീട്ട് നാലിനുമുമ്പ് വരുന്ന അപേക്ഷകളിൽ അന്നുതന്നെ നമ്പർ അനുവദിക്കണം.
രജിസ്ട്രേഷൻ നമ്പർ അപ്പോൾത്തന്നെ ഡീലർക്ക് അറിയാനാകും. ഇതുപ്രകാരം അതിസുരക്ഷാ നമ്പർപ്ലേറ്റ് തയ്യാറാക്കി വാഹനത്തിൽ ഘടിപ്പിക്കണം. ഇതിനുശേഷമേ വാഹനം ഉടമയ്ക്കു കൈമാറാവൂ. ഫാൻസിനമ്പർ ബുക്ക് ചെയ്യുന്നവർക്ക് ആറുമാസത്തെ കാലാവധിയോടെ താത്കാലിക രജിസ്ട്രേഷൻ അനുവദിക്കും. എന്നാൽ, വാഹനം ഷോറൂമിൽനിന്നു പുറത്തിറക്കാനാവില്ല.
ഓൺലൈൻ ലേലംവഴി നമ്പർ എടുക്കുന്നതുവരെ ഷോറൂമിൽ തുടരണം. ലേലത്തിൽ പരാജയപ്പെട്ട് നമ്പർ വേണ്ടെന്നുവെച്ചാൽ അക്കാര്യം മോട്ടോർവാഹനവകുപ്പിനെ അറിയിക്കണം. നിലവിലുള്ള ശ്രേണിയിൽനിന്ന് നമ്പർ അനുവദിക്കും. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉടമയ്ക്ക് തപാൽവഴി ലഭിക്കും.
താത്കാലിക രജിസ്ട്രേഷൻ ലഭിക്കുന്നവ
* ചേസിസ് മാത്രമായി വാങ്ങുന്ന വാഹനങ്ങൾ. ഇവയ്ക്ക് ബോഡി നിർമിക്കാൻ സാവകാശം ലഭിക്കും.
* ഇതരസംസ്ഥാനങ്ങളിലേക്കു കൊണ്ടുപോകാനുള്ള വാഹനങ്ങൾ.
* ഫാൻസിനമ്പറിനായി അപേക്ഷിക്കുന്ന വാഹനങ്ങൾ.
കടപ്പാട് :കേരളാ ന്യൂസ്
Travel
ലൈസൻസെടുക്കാൻ ക്ലച്ചുംഗിയറുംമറന്നേക്ക്; ഡ്രൈവിങ് ടെസ്റ്റിന് ഓട്ടമാറ്റിക്, ഇലക്ട്രിക് വാഹനങ്ങൾ ഓടിക്കാം

തിരുവനന്തപുരം: ഓട്ടമാറ്റിക് വാഹന ങ്ങളും ഇലക്ട്രിക് വാഹനങ്ങളുംഡ്രൈവിങ്ടെസ്റ്റുകൾക്ക്ഡ്രൈവ് ചെയ്ത് കാണിച്ചാലും ലൈസൻസ് നൽകാൻ ട്രാൻസ്പോർട്ട്കമ്മിഷണർ ഉത്തരവിട്ടു. എച്ച്, റോഡ് ടെസ്റ്റുകൾക്ക് ഓട്ടോമാറ്റിക്,വൈദ്യുതവാഹനങ്ങൾ ഉപയോഗിക്കാം. ഓട്ടമാറ്റിക് വാഹനംഉപയോഗിച്ചാണ് ലൈസൻസ് എടുക്കുന്നതെങ്കിലും ഗിയർ ഉള്ള വാഹനം ഓടിക്കുന്നതിനുതടസ്സമില്ലെന്ന് ഉത്തരവിൽ പറയുന്നു.
7500 കിലോയിൽ താഴെ ഭാരമുള്ള കാറുകൾ മുതൽ ട്രാവലർ വരെയുള്ള ലൈറ്റ് മോട്ടർ വെഹിക്കിൾ (എൽഎംവി) വിഭാഗം ലൈസൻസിനാണ് പുതിയ വ്യവസ്ഥ. എൽഎംവിലൈസൻസിന്എൻജിൻട്രാൻസ്മിഷൻ പരിഗണിക്കേണ്ടെന്ന കേന്ദ്രനിർദേശത്തെതുടർന്നാണ്മാറ്റം.സുപ്രീംകോടതിനിർദേശത്തെത്തുടർന്ന് കേന്ദ്രസർക്കാർ 2019ൽനിയമംമാറ്റിയെങ്കിലും കേരളത്തിൽ ഇത് നടപ്പായിരുന്നില്ല. ഓട്ടമാറ്റിക്, ഇലക്ട്രിക് വാഹനങ്ങളുമായി ഡ്രൈവിങ്ടെസ്റ്റിനെത്തുന്നവരെപങ്കെടുപ്പിക്കില്ലെന്നനിലപാടായിരുന്നു സംസ്ഥാനത്ത് ഉദ്യോഗസ്ഥർസ്വീകരിച്ചിരുന്നത്
Sources:NEWS AT TIME
Travel
135 രാജ്യങ്ങളിലൂടെ ഒരു കപ്പല്‍ യാത്ര, മൂന്ന് വര്‍ഷത്ത പാക്കേജ്; ടിക്കറ്റ് വില കേട്ട് ഞെട്ടരുത്

ലോകത്തെ പരമാവധി രാജ്യങ്ങൾ കാണാനും അവയിലൂടെ സഞ്ചരിക്കാനും ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷം മനുഷ്യരും. പക്ഷെ പല കാരണങ്ങൾ കൊണ്ടും അതിനുള്ള സാമ്പത്തിക സാഹചര്യം ഉള്ളവർക്ക് പോലും അതിന് സാധിക്കാറില്ല. എന്നാൽ കേവലം മൂന്ന് വർഷം കൊണ്ട് ലോകത്തെ 135 രാജ്യങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു ടൂർ പാക്കേജ് ഉണ്ടെങ്കിലോ. അതും ഒരു അത്യാഢംബര ക്രൂസ് ഷിപ്പിൽ. എന്നാൽ കേട്ടോളൂ… അത്തരമൊരു ടൂർ പാക്കേജ് നിലവിലുണ്ട്.
ലൈഫ് അറ്റ് സീ എന്ന കമ്പനിയാണ് ലോകസഞ്ചാരികൾക്കായി ഇത്തരമൊരു യാത്ര മുന്നോട്ടുവെച്ചിരിക്കുന്നത്. കമ്പനിയുടെ എം.വി ജെമിനി എന്ന കപ്പലാണ് മൂന്ന് വർഷം കൊണ്ട് ഏഴ് ഭൂഖണ്ഡങ്ങളിലെ 135 ൽ അധികം രാജ്യങ്ങളിലൂടെ സഞ്ചരിക്കുക. ടിക്കറ്റ് വില കേട്ട് ഞെട്ടരുത്. 24,51,300 രൂപ മുതൽ 89,88,320 രൂപ വരെയാണ് ഒരാളുടെ പാക്കേജുകൾക്ക് ചിലവഴിക്കേണ്ടത്. അതും ഒരു വർഷത്തേക്ക്.
മൂന്ന് വർഷം നീണ്ടു നിൽക്കുന്ന യാത്രയിൽ കപ്പൽ 1,30,000 മൈലുകളാണ് പിന്നിടുക. 375 തുറമുഖങ്ങളിൽ കപ്പൽ നങ്കൂരമിടും. ഇതിൽ 208 തുറമുഖങ്ങളിൽ ഒരു രാത്രി തങ്ങും. ലോകയാത്രയിൽ സഞ്ചാരികൾ കണ്ടിരിക്കേണ്ട പ്രധാന സ്ഥലങ്ങളിലേക്കെല്ലാം യാത്രക്കാരെ എത്തിക്കും. റിയോ ഡി ജനീറോയിലെ സ്റ്റാച്യൂ ഓഫ് ക്രൈസ്റ്റ് റെഡീമർ, മെക്സിക്കോയിലെ ചിച്ഛെൻ ഇറ്റ്സ, ഇന്ത്യയിലെ താജ് മഹൽ, ചൈനയിലെ വന്മതിൽ തുടങ്ങിയവയും ഇതിൽ ഉൾപ്പെടും. സഞ്ചാരത്തിന്റെ ഭാഗമായി 103 ദ്വീപുകളിലും കപ്പലെത്തും.
എം.വി ജെമിനി അധികൃതർ ഇപ്പോൾ പുറത്തുവിടുന്ന റിപ്പോർട്ടുകൾ പ്രകാരം 1074 യാത്രികർക്കായി 400 ക്യാബിനുകളും റൂമുകളുമാണ് കപ്പലിൽ ഒരുക്കിയിരിക്കുന്നത്. നവംബർ ഒന്നിന് ഇസ്താംബുളിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. ബാഴ്സലോണയിൽ നിന്നും മിയാമിയിൽ നിന്നും യാത്രക്കാരെ സ്വീകരിക്കും.
Sources:azchavattomonline
Travel
‘ഗോഡുഗോ’ ‘ടാക്‌സി ബുക്കിംഗ് ആപ്പ് കേരളത്തില്‍

സുരക്ഷയ്ക്കും യാത്രക്കാര്‍ക്കും പ്രഥമ പരിഗണന നല്‍കി ആധുനിക എസ്.ഒ.എസ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ‘ഗോഡുഗോ’ ടാക്‌സി ബുക്കിംഗ് ആപ്പ് കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങി. കോയമ്പത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് സംരംമായ ഗോഡുഗോ ട്രാവല്‍ സൊല്യൂഷന്‍സ് പൈവറ്റ് ലിമിറ്റഡിന്‍റെ ‘ഗോഡുഗോ’ ആപ്പ് ലോകവനിതാ ദിനമായ ഇന്നലെ എറണാകുളം മാരിയറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കൊച്ചിന്‍ പോര്‍ട് ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ ഡോ.എം.ബീന ഐ.എ.എസ്, ചലച്ചിത്രതാരം ഭാവന, എഴുത്തുകാരി കെ.എ ബീന, ഇന്ത്യന്‍ എയര്‍ഫോഴ്‌സ് മുന്‍ പൈലറ്റ് ശ്രീവിദ്യ രാജന്‍, കമ്പനി മാനേജിംഗ് ഡയറക്ടര്‍ ഐ. ക്ലാരിസ്സ, ഡയറക്ടര്‍ കെയ്റ്റ്‌ലിന്‍ മിസ്റ്റികാ എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത്.
ഈ വര്‍ഷത്തെ അന്തര്‍ദേശീയ വനിതാ ദിനത്തിന്‍റെ തീം ‘ഡിജിറ്റ് ഓള്‍ ‘ എന്നതാണെന്ന് ഡോ.എം.ബീന ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സ്ത്രീകളെയും ഡിജിറ്റല്‍ മേഖലയില്‍ കൂടുതല്‍ ശാക്തൂകരിക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.സ്ത്രീകളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനായി പലവിധത്തിലുള്ള പദ്ധതികളുമായി രാജ്യം മുന്നോട്ടു പോകുന്ന ഈ കാലഘട്ടത്തില്‍ സ്ത്രീ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കിയാണ് ഗോഡുഗോ ആപ്പ് രൂപ കല്‍പ്പന ചെയ്തിരിക്കുന്നത് എന്നത് ഏറെ അഭിനന്ദനാര്‍ഹമാണെന്ന് ഡോ.എം.ബീന പറഞ്ഞു.
സ്ത്രീകള്‍ക്കു നേരെയുള്ള കുറ്റകൃത്യങ്ങള്‍ സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന കാലമാണിതെന്ന് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് മുന്‍ പൈലറ്റ് ശ്രീവിദ്യ രാജന്‍ പറഞ്ഞു. അത്തരം സാഹചര്യത്തില്‍ ആധുനിക രീതിയിലുള്ള എസ്.ഒ.എസ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഗോഡുഗോ ആപ്പ് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.
ഗോഡുഗോ ആപ്പ് സംബന്ധിച്ച് എം.ഡി ഐ.ക്ലാരിസ്സയും ആധുനിക എസ്.ഒ.എസ് സംവിധാനത്തെക്കുറിച്ച് ഗോഡുഗോ ഡയറക്ടര്‍ കെയ്റ്റ്ലിന്‍ മിസ്റ്റിക്കയും ഗോഡുഗോ ആപ്പിന്‍റെ സാങ്കേതിക വിദ്യയെക്കുറിച്ച് സാങ്കേതിക വിദഗ്ദന്‍ മോസസും ചടങ്ങില്‍ വിശദീകരിച്ചു. ഗോഡുഗോ ലോഗോയുടെ ഉദ്ഘാടനം കെ.എ ബീനയും ആപ്പിന്‍റെ ഉദ്ഘാടനം ശ്രീവിദ്യ രാജനും ചടങ്ങില്‍ നിര്‍വ്വഹിച്ചു.
സാങ്കേതിക വിദഗ്ദന്‍ മോസസിനെയും ഗോഡുഗോ ജീവനക്കാരെയും വനിതാ ദിനാചരണത്തിന്‍റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട വനിതാ ഡ്രൈവര്‍മാരെയും ചടങ്ങില്‍ ആദരിച്ചു.ഗോഡുഗോ ചെയര്‍മാന്‍എസ്.ഐ.നാഥന്‍, റീജ്യണല്‍ ഡയറക്ടര്‍ എസ്.ശ്യം സുന്ദര്‍, എച്ച്.ആര്‍.ഡയറക്ടര്‍ ടി.ആര്‍.അക്ഷയ്, ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജെ.ധന വെങ്കടേഷ്, അഡൈ്വസര്‍ ക്യാപ്റ്റന്‍ ശശി മണിക്കത്ത് എന്നിവരും പങ്കെടുത്തു.
Sources:globalindiannews
-
National8 months ago
ക്രൈസ്തവ സംഗമം 2022
-
Disease10 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
-
world news1 week ago
കത്തോലിക്കാസഭയിൽ വൈദികർക്ക് വിവാഹം കഴിക്കാം.വിവാഹിതർക്കും പുരോഹിതരാകാം. വിപ്ലവകരമായ തീരുമാനവുമായി ഫ്രാൻസിസ് മാർപ്പാപ്പ
-
Crime9 months ago
“യേശു ക്രിസ്തു പരമോന്നതന്” എന്ന് പറഞ്ഞ പാക്ക് ക്രൈസ്തവ വിശ്വാസിയ്ക്കു വധശിക്ഷ
-
Travel11 months ago
ഗ്ലാസില്‍ തീര്‍ത്ത ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലം പണിപൂര്‍ത്തിയാക്കി
-
world news11 months ago
Well-known Christian Website in China Closes Permanently
-
Travel10 months ago
ഒരു തവണ ഇന്ധനം നിറച്ചാൽ 650 കി.മി സഞ്ചരിക്കാം; ഹൈഡ്രജൻ കാർ കേരളത്തിലെത്തി
-
breaking news11 months ago
വർഷിപ്പ് ലീഡറായ ബ്രദർ ലോർഡ്സൺ ആന്റണിക്കും ബ്രദർതോംസണും വാഹനാപകടത്തിൽ പരിക്ക്