Travel
സീബ്രാ ലൈനുകളില്‍ ഇനി വാഹനങ്ങള്‍ കയറ്റി നിര്‍ത്തിയാല്‍ കടുത്ത പിഴ

കൊച്ചി: സീബ്രാ ലൈനുകളില്‍ ഇനി വാഹനങ്ങള്‍ കയറ്റി നിര്‍ത്തിയാല്‍ കടുത്ത പിഴ ഈടാക്കും. ട്രാഫിക്ക് സിഗ്നലുകളിലെ സീബ്രാ ലൈനില്‍ വാഹനങ്ങള്‍ കയറ്റി നിര്‍ത്തുന്നത് വര്‍ധിച്ചതിനെ തുടര്‍ന്നാണ് നടപടി. ഇത്തരക്കാരെ നിയമങ്ങള്‍ അനുസരിപ്പിക്കാനാണ് കൊച്ചി സിറ്റി പൊലീസിന്റെ ശ്രമം.
ആദ്യ ഘട്ടത്തില്‍ ചുവപ്പ് സിഗ്നല്‍ ഉള്ള സമയങ്ങളില്‍ സീബ്രാ ലൈനിന് പിന്നില്‍ വാഹനങ്ങള്‍ നിര്‍ത്തണമെന്ന് ഡ്യൂട്ടിയിലുള്ള ഹോം ഗാര്‍ഡ് ഉള്‍പ്പെടെയുള്ളവര്‍ ഉപദേശിക്കും. എന്നാല്‍ ഇവ അനുസരിക്കാതെ ലൈനില്‍ തന്നെ വാഹനങ്ങള്‍ നിര്‍ത്തുന്നത് തുടരുകയാണെങ്കില്‍ പിഴ ഈടാക്കാനാണ് തീരുമാനമെന്നും ഇക്കാര്യത്തില്‍ ഡ്യൂട്ടി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയതായും കൊച്ചി ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണര്‍ ടി.ബി. വിജയന് പറഞ്ഞു.
സിഗ്നലുകളില്‍ പലപ്പോഴും കുട്ടികളും പ്രായമായവരുമടങ്ങുന്ന കാല്‍നട യാത്രക്കാരായവര്ക്ക് പച്ച സിഗ്നല്‍ ലഭിച്ചു കഴിഞ്ഞാലും റോഡ് മുറിച്ചു കടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. സീബ്രാ ലൈനുകളില്‍ നിറയെ വണ്ടി നിര്‍ത്തിയിട്ടിരിക്കുന്ന കാഴ്ച കണ്ടാലും സിഗ്നല്‍ നിയന്ത്രിക്കുന്ന പൊലീസുകാരും ഇത് അവഗണിക്കുന്നതാണ് പതിവ്. കേരളാ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 365 പ്രകാരം സീബ്രാ വരകളില്‍ കയറ്റി വാഹനം നിര്‍ത്തുന്നത് നിയമലംഘനമാണ്. ഇതേ തുടര്‍ന്നാണ് കര്‍ശന നടപടിയുമായി മുന്നോട്ട് നീങ്ങുന്നത്.
ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ്, വേഗ നിയന്ത്രണ നിയമങ്ങളെപ്പോലെ കര്‍ശനമായി നടപ്പാക്കാനുള്ളതാണ് സീബ്രാ വരകള്‍ കാല്‍നട യാത്രക്കാര്‍ക്കു നല്കുകയെന്നതെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു. സിഗ്നല്‍ ഉള്ള സമയങ്ങളില്‍ സീബ്രാ വരകളില്‍ കാല്‍നട യാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കണമെന്നാണ് നിയമം.
Sources:globalindiannews
Travel
ക്രെഡിറ്റ് കാർഡ് വഴി ടിക്കറ്റെടുക്കുന്നവർ കാർഡ് കൈയിൽ കരുതണം: എയർ ഇന്ത്യ എക്സ്പ്രസ്

ദുബായ്: ക്രെഡിറ്റ് കാർഡ് വഴി ടിക്കറ്റെടുക്കുന്നവർ വിമാനത്തവളത്തിലെത്തുമ്പോൾ കാർഡ് കൈയിൽ കരുതണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്. കാർഡില്ലെങ്കിൽ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്കരുതണമെന്നും വിമാന കമ്പനി അറിയിച്ചു.
മറ്റൊരാളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് ടിക്കറ്റെടുത്തതെങ്കിൽ അയാളുടെ ഓതറൈസേഷൻ ലെറ്ററും കാർഡിന്റെ പകർപ്പും കൈയിൽ കരുതണമെന്നും എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. നിലവിലുള്ള നിബന്ധന വീണ്ടും കർശനമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. മറ്റ് എയർലൈനുകൾക്കും ഇതേ നയമാണെങ്കിലും ഇക്കാര്യം കർശനമായി പരിശോധിക്കാറില്ല. ഇനി മുതൽ ചെക്ക് ഇൻ സമയത്ത് ക്രെഡിറ്റ് കാർഡ് വിവരം അധികൃതർ ആവശ്യപ്പെട്ടാൽ നൽകേണ്ടിവരും. റാൻഡം ചെക്കിംഗ് ആയിരിക്കും നടത്തുക.
അതേസമയം, അംഗീകൃത ട്രാവൽ ഏജൻസികൾ വഴി ടിക്കറ്റ് എടുക്കുന്നവരെ ഈ നിയമം ബാധിക്കില്ലെന്ന് യുഎഇയിലെ ട്രാവൽ ഏജൻസി അധികൃതർ അറിയിച്ചു. ഏജൻസികൾ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചല്ല ടിക്കറ്റെടുക്കുന്നത്.
Sources:globalindiannews
Travel
കോവളത്തെയും ഗോവയെയും ബന്ധിപ്പിക്കാൻ ക്രൂയിസ് ടൂറിസം വരുന്നു

കൊച്ചി: സംസ്ഥാനത്തെ പ്രധാന തീരദേശ വിനോദസഞ്ചാര കേന്ദ്രങ്ങളെ മംഗലാപുരവും ഗോവയുമായി ബന്ധിപ്പിക്കുന്ന ക്രൂയിസ് ടൂറിസം ആരംഭിക്കുമെന്ന് കേരള സർക്കാർ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ടൂറിസം ഡയറക്ടറുടെ ക്രൂയിസ് ടൂറിസം സംബന്ധിച്ച കരട് നയത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ പദ്ധതിക്കായി അഞ്ച് കോടി രൂപ അനുവദിച്ചതായി ഒരു ടൂറിസം വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കേരളത്തിലെ കോവളം, കൊല്ലം, കൊച്ചി, ബേപ്പൂർ എന്നിവിടങ്ങളെ മംഗളൂരുവിലേക്കും ഗോവയിലേക്കും ബന്ധിപ്പിക്കുന്നതാണ് നിർദ്ദിഷ്ട ക്രൂയിസ് ടൂറിസമെന്ന് ടൂറിസം വകുപ്പ് പുറത്തിറക്കിയ ജിഒയിൽ പറയുന്നു. ടൂറിസം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനായുള്ള വിദഗ്ധ സമിതിക്ക് ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി ഭേദഗതി വരുത്തിയ കരട് ക്രൂയിസ് നയം സമർപ്പിക്കാൻ ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
വിദഗ്ധ സമിതിയിൽ ടൂറിസം ഡയറക്ടർ കൺവീനറും കേരള ഇൻലാൻഡ് ഷിപ്പിംഗ് ആൻഡ് നാവിഗേഷൻ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനും തുറമുഖ വകുപ്പിലെയോ കേരള മാരിടൈം ബോർഡിലെയോ ഉദ്യോഗസ്ഥൻ അംഗങ്ങളായും ഉണ്ടാകും.
അതേസമയം, സംസ്ഥാനത്തെ ടൂറിസം വ്യവസായം ഈ നീക്കത്തെ സ്വാഗതം ചെയ്യുകയും സംസ്ഥാനത്തിന് പുതിയ വിപണി തുറക്കുമെന്ന് പറഞ്ഞു. സിജിഎച്ച് എർത്ത് മുൻ സിഇഒ ജോസ് ഡൊമിനിക് ഈ സംരംഭത്തെ സ്വാഗതം ചെയ്യുകയും കേരളത്തെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് ജലപാതയെന്ന് പറഞ്ഞു. ഇത്തരമൊരു സംരംഭം മുമ്പ് രാജ്യത്ത് നടന്നിരുന്നു. പദ്ധതി പ്രാവർത്തികമാകുന്നതോടെ അത് മറ്റുള്ളവർക്ക് മാതൃകയാകുമെന്നും അദ്ദേഹം പറഞ്ഞു.
“ആയിരങ്ങൾ ക്രൂയിസ് കപ്പലുകളിൽ കയറും. ഈ ആളുകൾ തിരികെ പോയി അവരുടെ അനുഭവം സുഹൃത്തുക്കളോടും മറ്റുള്ളവരോടും പറയുമ്പോൾ, അത് സംസ്ഥാനത്തെക്കുറിച്ചും കപ്പലിനെക്കുറിച്ചുമുള്ള ജിജ്ഞാസ വർദ്ധിപ്പിക്കും. ഇത് മറ്റുള്ളവരെ യാത്രയിൽ ആവേശഭരിതരാക്കും. യഥാർത്ഥത്തിൽ, കച്ചിൽ നിന്ന് കന്യാകുമാരി വരെ ഒരു റൂട്ട് ചാർട്ട് ചെയ്താൽ അത് വളരെ മികച്ചതാകും, ”അദ്ദേഹം കൂട്ടിച്ചേർത്തു.
അദ്ദേഹം പറയുന്നതനുസരിച്ച്, ഇപ്പോൾ നടക്കുന്ന ക്രൂയിസിൽ നിന്ന് വ്യത്യസ്തമായി, ആയിരങ്ങളെ വഹിച്ചുകൊണ്ടുള്ള വലിയ കപ്പലുകൾ തുറമുഖങ്ങളിൽ എത്തുന്നു, ടൂറിസം വകുപ്പ് അടയാളപ്പെടുത്തിയ റൂട്ടിൽ ചെറിയ കപ്പലുകൾ സർവീസ് നടത്തുന്നതാണ് നല്ലത്. എല്ലാ തുറമുഖങ്ങളിലും ക്രൂയിസ് ടൂറിസം വിനോദസഞ്ചാരമേഖലയെ ഉത്തേജിപ്പിക്കുമെന്ന് ഇൻബൗണ്ട് ടൂർ ഗൈഡ് രാജേഷ് പിആർ പറഞ്ഞു. ക്രൂയിസ് ടൂറിസത്തിന്റെ കാര്യത്തിൽ കേരളത്തിന് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും ഇത്തരമൊരു പദ്ധതി നടപ്പാക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
Sources:azchavattomonline
Travel
ബുക്ക് ചെയ്തശേഷം ട്രെയിൻ ടിക്കറ്റ് ക്യാൻസൽ ചെയ്യേണ്ടി വരാറുണ്ടോ; എങ്കിൽ അറിയാം റീഫണ്ട് നിയമങ്ങളെക്കുറിച്ച്

യാത്രയ്ക്കായി ട്രെയിൻ തിരഞ്ഞെടുക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ചിലപ്പോഴെങ്കിലും ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം അത് ക്യാൻസൽ ചെയ്യേണ്ടി വന്നിട്ടുണ്ടാവില്ലേ ? അത്തരം അവസരങ്ങളിൽ എത്ര രൂപ തിരികെ ലഭിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ ? ട്രെയിൻ ടിക്കറ്റ് ക്യാൻസൽ ചെയ്യുന്ന അവസരങ്ങളിൽ ഇന്ത്യൻ റെയിൽവേ തിരികെ നൽകേണ്ട നിരക്കിൽ നിന്നും കുറച്ച് തുക കുറയ്ക്കുന്നു. പലപ്പോഴും ഈ തുക വ്യത്യാസപ്പെട്ടിരിക്കും. എന്താവാം അതിന്റെ കാരണം ?
ടിക്കറ്റ് റദ്ദാക്കുന്ന സമയത്തെ അടിസ്ഥാനമാക്കി കിഴിവ് തുക വ്യത്യാസപ്പെടുന്നതിനാലാണ് അങ്ങനെ സംഭവിക്കുന്നത്. ഇനി ഇന്ത്യൻ റെയിൽവേയുടെ ടിക്കറ്റ് റദ്ദാക്കൽ റീഫണ്ട് നിയമങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കയെന്ന് നോക്കാം ;
സ്ഥിരീകരിച്ച ടിക്കറ്റുകൾ ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂറിന് മുൻപ് റദ്ദാക്കിയാൽ
എസി ഫസ്റ്റ്/എക്സിക്യുട്ടീവ് ക്ലാസ് യാത്രക്കാരന് 240 രൂപ
എസി 2-ടയർ/ ഫസ്റ്റ് ക്ലാസിന് 200 രൂപ
എസി 3-ടയർ/എസി ചെയർ കാറിന് 180 രൂപ
എസി-3 ഇക്കോണമി സെക്കൻഡ് ക്ലാസിന് 60 രൂപ
ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂറിൽ താഴെയും 12 മണിക്കൂർ മുമ്പും ഒരു യാത്രക്കാരൻ സ്ഥിരീകരിച്ച ടിക്കറ്റ് റദ്ദാക്കുകയാണെങ്കിൽ
ഇത്തരമൊരു സാഹചര്യത്തിൽ, റദ്ദാക്കൽ നിരക്കുകൾ അടച്ച മൊത്തം തുകയുടെ 25 ശതമാനം ആയിരിക്കും.
ട്രെയിൻ പുറപ്പെടുന്നതിന് 12 മണിക്കൂറിൽ താഴെയും 4 മണിക്കൂർ മുമ്പും സ്ഥിരീകരിച്ച ടിക്കറ്റുകൾ റദ്ദാക്കുകയാണെങ്കിൽ
ഈ സാഹചര്യത്തിൽ, ക്യാൻസലേഷൻ ചാർജുകൾ അടച്ച മൊത്തം തുകയുടെ 50 ശതമാനം ആയിരിക്കും,
ട്രെയിൻ പുറപ്പെടുന്നതിന് അര മണിക്കൂർ മുമ്പ് ടിക്കറ്റ് ദ്ദാക്കുകയാണെങ്കിൽ അല്ലെങ്കിൽ RAC/വെയ്റ്റ്ലിസ്റ്റ് ടിക്കറ്റുകൾ റദ്ദാക്കുകയാണെങ്കിൽ, അത്തരമൊരു സാഹചര്യത്തിൽ ഒരാൾക്ക് ക്ലർക്കേജ് ചാർജ് കുറച്ചതിന് ശേഷം മുഴുവൻ റീഫണ്ടും നൽകും.
Sources:mediamangalam
-
us news11 months ago
Sister Susan George, the founder and leader of the Boston prayer line promoted to glory
-
National6 months ago
ക്രൈസ്തവ സംഗമം 2022
-
Movie11 months ago
Brooke Ligertwood reveals story behind hit single ‘A Thousand Hallelujahs,’ talks new album
-
Life12 months ago
ഡിജിറ്റൽ ഐഡി കാർഡ്; എല്ലാ കാർഡുകളും ഒരു കുടക്കീഴിൽ
-
Disease8 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
-
Crime11 months ago
Maria(20) killed in Erbil by relatives for converting to Christianity
-
world news11 months ago
Kazakhstan Christians Call for Prayers of Peace in Ukraine
-
Movie10 months ago
Kickstarter Tried to Cancel Jesus, But They Couldn’t Succeed