Business
ഇന്ധന ചാർജിന് ആശ്വാസം പകർന്ന് ക്രെഡിറ്റ് കാർഡുകൾ

എണ്ണക്കമ്പനികളുമായി സഹകരിച്ച് വിവിധ ബാങ്കുകൾ ഫ്യൂവൽ ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കി. ഇത് ഇടപാടുകാർക്ക് ഇന്ധനച്ചെലവിൽ ആശ്വാസം പകരും. നിരക്കിൽ ഇളവും മറ്റു ചില ആനുകൂല്യങ്ങളും ഇത്തരം കാർഡുടമകൾക്കു ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി, ആക്സിസ് ബാങ്കുകളാണ് ഫ്യുവൽ ക്രെഡിറ്റ് കാർഡ് സേവനം ലഭ്യമാക്കിയിട്ടുള്ളത്.
എസ്.ബി.ഐ ബി.പി.സി.എല്ലുമായി ചേർന്ന് രണ്ട് ക്രെഡിറ്റ് കാർഡുകളാണ് അവതരിപ്പിച്ചിട്ടുള്ളത്. ബി.പി.സി.എൽ പമ്പുകളിൽ 4000 രൂപ വരെയുള്ള ഇടപാടുകൾക്ക് 3.25 ശതമാനം റിവാർഡ് പോയന്റും ഇന്ധന സർചാർജിൽ ഒരു ശതമാനം ഇളവും ലഭിക്കും. ഗ്രോസറികൾക്കായി ഓരോ 100 രൂപ ചെലവഴിക്കുമ്പോഴും 5 റിവാർഡ് പോയന്റുകളും കിട്ടും. 499 രൂപയാണ് കാർഡിന്റെ വാർഷിക ഫീസ്.
എസ്.ബി.ഐ ഒക്ടെയിൻ ക്രെഡിറ്റ് കാർഡ് ആണ് ഉപയോഗിക്കുന്നതെങ്കിൽ 7.25 ശതമാനം വാല്യൂബാക്ക് ബി.പി.സി.എൽ പമ്പുകളിൽനിന്നു ലഭിക്കും. നാലായിരം രൂപക്കു വരെയുള്ള ഇടപാടുകൾക്ക് 6.25 ശതമാനം റിവാർഡ് പോയന്റായും ഒരു ശതമാനം ഇന്ധന സർചാർജിൽ കിഴിവായും ലഭിക്കും. ബി.പി.സി.എൽ ഫ്യുവൽ, ലൂബ്രിക്കന്റ്, ഭാരത് ഗ്യാസ് എന്നിവിടങ്ങളിൽ ചെലവഴിക്കുന്ന ഓരോ 100 രൂപക്കും 25 റിവാർഡ് പോയന്റുകളുമുണ്ടാകും. ഡൈനിംഗ്, ഡിപ്പാർട്ട്മെന്റ് സ്റ്റോറുകൾ, ഗ്രോസറി, സിനിമാ ടിക്കറ്റ് എന്നിവക്ക് 10 റിവാർഡ് പോയന്റും നൽകും. 1,499 രൂപയാണ് വാർഷിക നിരക്ക്.
എച്ച്.ഡി.എഫ്.സിയുടെ ഭാരത് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് ഇന്ധന ചെലവിൽ പ്രതിമാസം 5 ശതമാനത്തിന്റെ ഇളവ് ലഭിക്കും. ഒരു ശതമാനം ഇന്ധന സർചാർജിലും കുറവുണ്ടാകും. ഐ.ആർ.ടി.സി ടിക്കറ്റ് ബുക്കിംഗിനും ഗ്രോസറി ഷോപ്പിംഗിലും 5 ശതമാനം കാഷ് ബാക്കുണ്ട്. 500 രൂപയാണ് വാർഷിക നിരക്ക്.
ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പുകളിൽ നിന്ന് ഓരോ 100 രൂപക്കും ഇന്ധനം നിറയ്ക്കുമ്പോൾ സർചാർജിൽ ഒരു ശതമാനം കുറവും 20 റിവാർഡ് പോയന്റുമാണ് ഐസിസി ബാങ്ക് വാഗ്ദാനം. ഷോപ്പിംഗ് സമയത്ത് 100 രൂപക്ക് 5 പോയന്റ് വീതം റിവാർഡുമുണ്ട്. 500 രൂപയാണ് കാർഡിന്റെ വാർഷിക ഫീസ്. പ്രതിവർഷം 50,000 രൂപക്ക് മുകളിൽ ചെലവഴിക്കുന്നവരാണെങ്കിൽ വാർഷിക ഫീസ് നൽകേണ്ടതില്ല. ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ ഇടപാടുകാർക്ക് ആശ്വാസമാണ്.
കടപ്പാട് :കേരളാ ന്യൂസ്
Business
ബാങ്ക് പണിമുടക്ക് മാറ്റിവച്ചു

തിരുവനന്തപുരം: അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവച്ചു. ഡപ്യൂട്ടി ചീഫ് ലേബര്‍ കമ്മിഷണറുമായി നടത്തിയ ചര്‍ച്ചയെ തുടർന്നാണ് സമരം പിൻവലിച്ചത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായിരുന്നു പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.
ബാങ്ക് യൂണിയനുകളുടെ സംയുക്തവേദി യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആണ് പണിമുടക്കിന് ആഹ്വാനം നല്‍കിയത്.
ബാങ്കുകളുടെ പ്രവൃത്തിദിനങ്ങൾ ആഴ്ചയിൽ അഞ്ചാക്കി ചുരുക്കുക, ശമ്പളപരിഷ്കണം നടപ്പാക്കുക, കൂടുതൽ ജീവനക്കാരെ നിയമിക്കുക, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് യൂണിയനുകൾ സമരത്തിന് ആഹ്വാനം ചെയ്തത്.
Sources:azchavattomonline
Business
ബാങ്ക് പണിമുടക്ക്; ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ.

ദില്ലി:പണിമുടക്കിന് ആഹ്വനം ചെയ്ത് രാജ്യത്തെ ബാങ്ക് യൂണിയനുകളുടെ സംയുക്ത ഫോറമായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ്. ദ്വിദിന അഖിലേന്ത്യാ പണിമുടക്കിൽ മാറ്റമില്ലാത്തതിനാൽ തന്നെ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.
ജനുവരി 30, 31 തിയതികളിലാണ് പണിമുടക്ക്, അതിനാൽ ബാങ്കിന്റെ സേവനങ്ങൾ ഈ ദിവസങ്ങളിൽ തടസപ്പെട്ടേക്കാം. മാസാവസാനം കൂടി ആയതിനാൽ ഈ ദിവസങ്ങളിൽ ബാങ്ക് ഇടപാടുകൾ നടത്താൻ തീരുമാനിച്ചിരുന്നവർ ശ്രദ്ധിക്കണമെന്നും ഈ തിയതിക്ക് മുൻപ് ബാങ്കിങ് നടത്താൻ ശ്രദ്ധിക്കണമെന്നും എസ്ബിഐ അറിയിച്ചു. പ്രതിമാസ അടവുകൾ, ഇഎംഐ, നിക്ഷേപം, പണം പിൻവലിക്കൽ തുടങ്ങി വിവിധ കാര്യങ്ങൾ ഈ തിയ്യതിയിലേക്ക് തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് ഇതിന് മുൻപ് നടത്താൻ ശ്രമിക്കുക.അതേസമയം. ബാങ്കിൽ സാധാരണ പ്രവർത്തനം തുടരുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്ന് എസ്ബി ഐ വ്യക്തമാക്കി.
രാജ്യവ്യാപക പണിമുടക്കില്‍ രാജ്യത്തെ എല്ലാ ബാങ്കുകളിലേയും പത്തുലക്ഷം ജീവനക്കാരും ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രസർക്കാർ ആരംഭിച്ച ബാങ്കിംഗ് പരിഷ്കാരങ്ങൾ വ്യവസായികൾക്ക് മാത്രമാണ് ഗുണം ചെയ്യുന്നതെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് നേതാവ് ആരോപിച്ചു.
Sources:NEWS AT TIME
Business
പ്രവാസികൾക്ക് സന്തോഷ വാർത്ത; ഇനി യു.പി.ഐ വഴി പണമയക്കാം

മുംബൈ: യു.പി.ഐ വഴി ഇനിമുതൽ പ്രവാസികൾക്കും പണമിടപാട് നടത്താം. പത്തു രാജ്യങ്ങളിലുള്ള പ്രവാസികൾക്കാണ് ആദ്യഘട്ടത്തിൽ ഈ സൗകര്യം ഒരുങ്ങുന്നത്. നാട്ടിലെ മൊബൈൽ നമ്പറില്ലെങ്കിലും ഇടപാട് നടത്താനാകും.
യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, യു.എസ്, യു.കെ, കാനഡ, ആസ്ട്രേലിയ, ഹോങ്കോങ്, സിംഗപ്പൂർ എന്നിവിടങ്ങളിലെ ഇന്ത്യൻ പ്രവാസികൾക്കാണ് യു.പി.ഐ ഇടപാടിന് അവസരമൊരുങ്ങുന്നത്. നോൺ റെസിഡന്റ് എക്സ്റ്റേണൽ(എൻ.ആർ.ഇ), നോൺ റെസിഡന്റ് ഓർഡിനറി(എൻ.ആർ.ഒ) ബാങ്ക് അക്കൗണ്ടുള്ള പ്രവാസികൾക്ക് അന്താരാഷ്ട്ര ഫോൺ നമ്പർ ഉപയോഗിച്ച് ഇടപാട് നടത്താനാകുമെന്ന് നാഷനൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ(എൻ.പി.സി.ഐ) അറിയിച്ചു.
വിദേശത്തെ സമ്പാദ്യം ഇന്ത്യയിലേക്ക് അയക്കാൻ പ്രവാസികൾ ഉപയോഗിക്കുന്ന അക്കൗണ്ടാണ് എൻ.ആർ.ഇ. എൻ.ആർ.ഐകളുടെ ഇന്ത്യയിലെ സമ്പാദ്യം കൈകാര്യം ചെയ്യാൻ ഉപയോഗിക്കുന്നതാണ് എൻ.ആർ.ഒ അക്കൗണ്ട്. അതേസമയം, വിദേശ വിനിമയ നിയമം(ഫെമ) അനുസരിച്ചാണ് യു.പി.ഐ അക്കൗണ്ടുകളിലൂടെയുള്ള ഇടപാടെന്ന് ഉറപ്പാക്കണമെന്ന് ബാങ്കുകൾക്ക് എൻ.പി.സി.ഐ നിർദേശം നൽകിയിട്ടുണ്ട്. റിസർവ് ബാങ്ക് ഓരോ സമയത്തും പുറത്തിറക്കുന്ന മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി ബന്ധപ്പെട്ട ബാങ്കുകൾ ആവശ്യമായ സാമ്പത്തിക തട്ടിപ്പ് വിരുദ്ധ(എ.എം.എൽ), സാമ്പത്തിക തീവ്രവാദ വിരുദ്ധ(സി.ടി) പരിശോധനകൾ പൂർത്തിയാക്കണം. മാർഗനിർദേശങ്ങൾ പൂർണമായി പൂർത്തിയാക്കാൻ ഏപ്രിൽ 30 വരെ എൻ.പി.സി.ഐ ബാങ്കുകൾക്ക് സമയം അനുവദിച്ചിട്ടുണ്ട്. ഇതെല്ലാം പൂർണമായി സജ്ജമായാലായിരിക്കും ആദ്യ ഘട്ടത്തിൽ പത്തു രാജ്യങ്ങളിലുള്ള പ്രവാസികൾക്ക് യു.പി.ഐ പണമിടപാട് സാധ്യമാകുക. അധികം വൈകാതെ മറ്റു രാജ്യങ്ങളിലേക്കും ഈ സേവനം വ്യാപിപ്പിക്കാൻ പേയ്മെന്റ് കോർപറേഷൻ ലക്ഷ്യമിടുന്നുണ്ട്.
Sources:globalindiannews
-
us news11 months ago
Sister Susan George, the founder and leader of the Boston prayer line promoted to glory
-
National6 months ago
ക്രൈസ്തവ സംഗമം 2022
-
Movie11 months ago
Brooke Ligertwood reveals story behind hit single ‘A Thousand Hallelujahs,’ talks new album
-
Life12 months ago
ഡിജിറ്റൽ ഐഡി കാർഡ്; എല്ലാ കാർഡുകളും ഒരു കുടക്കീഴിൽ
-
Disease8 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
-
Crime11 months ago
Maria(20) killed in Erbil by relatives for converting to Christianity
-
world news11 months ago
Kazakhstan Christians Call for Prayers of Peace in Ukraine
-
Movie10 months ago
Kickstarter Tried to Cancel Jesus, But They Couldn’t Succeed