world news
പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ എഡ്വേര്‍ഡ്സ് കോളേജിന്റെ നിയന്ത്രണം പാക്ക് ക്രൈസ്തവ നേതൃത്വത്തിന്
ലാഹോര്‍: പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ക്കുള്ള പുതുവത്സര സമ്മാനമായി പെഷാവറിലെ ചരിത്രപരമായ എഡ്വേര്‍ഡ്സ് കോളേജിന്റെ നിയന്ത്രണം സഭയുടെ കൈകളില്‍ തിരികെ എത്തി. 2021 ജൂണിലെ കോടതിവിധി അനുസരിച്ചാണ് ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ ഏറ്റവും പഴക്കമുള്ള ഈ മിഷ്ണറി വിദ്യാഭ്യാസ കേന്ദ്രം സര്‍ക്കാര്‍ ദേശസാല്‍ക്കരിച്ചത്. കോളേജ് തിരികെ കിട്ടിയതില്‍ പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ സമൂഹം ആഹ്ലാദത്തിലാണെന്നും എഡ്വേര്‍ഡ്സ് കോളേജുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കപ്പെട്ടതില്‍ ദൈവത്തോട് നന്ദി പറയുകയാണെന്ന്‍ റിലീജിയസ് അഫയേഴ്സ് ആന്‍ഡ് ഇന്റര്‍ഫെയിത്ത് ഹാര്‍മണി മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി സെക്രട്ടറിയായ ഷുനില റൂത്ത് പറയുന്നു.
ക്രൈസ്തവ വിശ്വാസി കൂടിയായ പുതിയ പ്രിന്‍സിപ്പാളിന്റെ നിയമനം സംബന്ധിച്ച അറിയിപ്പും അവര്‍ നടത്തിയിട്ടുണ്ട്. ഇത് പുതുവത്സര സമ്മാനമാണെന്നും, കോളേജിന്റെ നിയന്ത്രണത്തില്‍ നിന്നും സഭ പുറത്തായിരുന്നുവെന്നും ഇപ്പോള്‍ കോളേജിന്റെ നിയന്ത്രണത്തിന്റെ 75 ശതമാനവും സഭയുടെ കയ്യിലാണെന്നും 2021 ജൂണ്‍ മുതല്‍ കോളേജിന്റെ നിയന്ത്രണം തിരികെ ലഭിക്കുന്നതിനു വേണ്ടിയുള്ള പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി വന്നിരുന്ന പെഷവാറിലെ ചര്‍ച്ച് ഓഫ് പാക്കിസ്ഥാന്‍ അധ്യക്ഷന്‍ ഹംഫ്രി പീറ്റേഴ്സ് പ്രസ്താവിച്ചു. സ്കൂളുകള്‍ ലാഭം ലക്ഷ്യമാക്കിയല്ല പ്രവര്‍ത്തിക്കുന്നതെന്നും ദേശസാല്‍ക്കരണത്തെ തുടര്‍ന്നു പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയാണെന്നും ചര്‍ച്ച് ഓഫ് പാക്കിസ്ഥാന്റെ മോഡറേറ്ററായ അസദ് മാര്‍ഷല്‍ പറഞ്ഞു.
1900-ല്‍ ‘ചര്‍ച്ച് മിഷ്ണറി സൊസൈറ്റി’ സ്ഥാപിച്ച എഡ്വേര്‍ഡ്സ് കോളേജ് 1956-ലാണ് ലാഹോര്‍ ഡയോസിസന്‍ ട്രസ്റ്റ് അസോസിയേഷന് കൈമാറിയത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ പാക്കിസ്ഥാന്‍ സുപ്രീം കോടതിയുടെ ഉത്തരവ് അനുസരിച്ചു കോളേജിന്റെ നിയന്ത്രണം പ്രാദേശിക സര്‍ക്കാരിന് ലഭിക്കുകയായിരിന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശസാല്‍ക്കരണം പാക്കിസ്ഥാനിലെ കത്തോലിക്കാ, പ്രൊട്ടസ്റ്റന്റ് സഭകളെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയായി തുടരുകയാണ്. സിയാല്‍ക്കോട്ട് രൂപതയുടെ കീഴിലുള്ള 8 സ്കൂളുകളും, കോളേജും ഇപ്പോഴും സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണെന്നും ഇവ വിട്ടുകിട്ടുവാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്നും സഭാനേതൃത്വം അറിയിച്ചു.
കടപ്പാട് :പ്രവാചക ശബ്ദം
world news
ഫ്രാൻസിസ് മാർപാപ്പയുടെ പൊതു സദസ്സിലേക്ക് ആയുധവുമായി പ്രവേശിക്കാൻ ശ്രമിച്ച ഒരാളെ അറസ്റ്റ് ചെയ്തു
ഫ്രാൻസിസ് പാപ്പയുടെ പൊതു സദസിൽ ആയുധങ്ങളുമായി കടന്നു കയറൻ ശ്രമിച്ച വ്യക്തിയെ ഇറ്റാലിയൻ പോലീസ് അറസ്റ്റ് ചെയ്തു. ന്യൂയോർക്കിലെ പിടികിട്ടാപ്പുള്ളികളിൽ ഒരാളായ മോയ്‌സെസ് തേജഡയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഏപ്രിൽ 10 – ന് വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്‌സ് സ്‌ക്വയറിന് സമീപം മൂന്ന് കത്തികളുമായി ആണ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഫ്രാൻസിസ് മാർപാപ്പയുടെ പൊതു സദസ്സിൽ എല്ലാ ബുധനാഴ്ചയും എന്നപോലെ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന സെൻ്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ പ്രവേശിക്കാനാണ് 54-കാരൻ ഉദ്ദേശിച്ചത്.
20 സെൻ്റീമീറ്റർ നീളമുള്ള മൂന്ന് കത്തികൾ പോക്കറ്റിൽ കരുതിയിരുന്ന ഇയാളെ വിചിത്രമായ പെരുമാറ്റത്തിന്റെ പേരിൽ സംശയിക്കുകയും പരിശോധിക്കുകയും ചെയ്യുകയായിരുന്നു. അറസ്റ്റിന് ശേഷം റിയൽ എസ്റ്റേറ്റ് ഏജൻ്റുമാരെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച ശേഷം ഒളിവിൽപ്പോയ പ്രതിയെ ജയിലിലേക്ക് അയച്ചു.
Sources:azchavattomonline.com
world news
ഇന്തോനേഷ്യയിൽ തീതുപ്പി അഗ്നിപര്‍വതം: 800 പേരെ ഒഴിപ്പിച്ചു, സുനാമി മുന്നറിയിപ്പ്
ഇന്തോനേഷ്യയിലെ റുവാങ് അഗ്നിപർവതം പാെട്ടിത്തെറിച്ചു: ഇതിനു പിന്നാലെ വടക്ക് സുലവേസി പ്രവിശ്യയില്‍ നിന്ന് 800 പേരെ ഒഴിപ്പിച്ചു.
പ്രദേശത്ത് ജാഗ്രത നിർദ്ദേശവും സുനാമി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ലാവ പുറത്തേക്ക് ഒഴുകാൻ തുടങ്ങിയെന്നും അഗ്നി പർവതം മൂന്ന് തവണ പൊട്ടിത്തെറിച്ചെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സിത്താരോ ദ്വീപില്‍ നിന്ന് 838 പേരെയാണ് ഒഴിപ്പിച്ചതെന്നാണ് വിവരം. പർവത ചരിവുകളിലൂടെ ലാവ ഒഴുകുന്ന വീഡിയോകളും പുറത്തുവന്നു. അഗ്നിപർവതം പൊട്ടിത്തെറിക്കുന്നതിന് മുൻപ് നിരവധി ഭൂകമ്ബങ്ങളും ഉണ്ടായതായി സൂചനകളുണ്ട്.
27 കോടി ജനങ്ങളുള്ള ദ്വീപസമൂഹമായ ഇന്തോനേഷ്യയിൽ 120 സജീവ അഗ്നിപർവ്വതങ്ങളുണ്ട്. 725 മീറ്റർ (2,378 അടി) യുള്ള റുവാങ് അഗ്നിപർവ്വതത്തിൽ നിന്ന് കുറഞ്ഞത് 6 കിലോമീറ്റർ (3.7 മൈൽ) അകലെ താമസിക്കാൻ അധികൃതർ വിനോദസഞ്ചാരികളോടും ജനങ്ങളോടും അഭ്യർത്ഥിച്ചു.
2018-ൽ, ഇന്തോനേഷ്യയിലെ അനക് ക്രാകറ്റൗ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെത്തുടർന്ന്, സുമാത്ര, ജാവ തീരങ്ങളിൽ സുനാമിയുണ്ടായി 430 പേർ മരിക്കുകയും ചെയ്തിരുന്നു.
Sources:azchavattomonline.com
world news
സമൂഹമാധ്യമമായ ‘എക്സ്’ നിരോധിച്ച് പാക്കിസ്താൻ
സമൂഹമാധ്യമമായ ‘എക്സ്’നിരോധിച്ച് പാക്കിസ്താൻ. രാജ്യസുരക്ഷ സംബന്ധിച്ച ആശങ്ക കണക്കിലെടുത്താണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതെന്നാണ് പാക്ക് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. ബുധനാഴ്ച കോടതിയിൽ എഴുതി നൽകിയ സത്യവാങ്മൂലത്തിലാണ് എക്സിന്റെ നിരോധനത്തെപ്പറ്റി സർക്കാർ വെളിപ്പെടുത്തിയത്.
അതേസമയം ഫെബ്രുവരി പകുതി മുതലേ എക്സ് ഉപയോഗിക്കാൻ സാധിക്കുന്നില്ലെന്നു പാക്കിസ്താനിലെ ഉപയോക്താക്കൾ പരാതിപ്പെട്ടിരുന്നു. എന്നാൽ എക്സിന് താത്കാലിക നിരോധനമാണ് ഏർപ്പെടുത്തിയിരുന്നത് എന്നാണ് പുറത്തു വരുന്ന വിവരം.
പാകിസ്താൻ സർക്കാരിന്റെ നിയമാനുസൃത നിർദേശങ്ങൾ പാലിക്കുന്നതിലും പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിലും എക്സ് പരാജയപ്പെട്ടത് നിരോധനം ഏർപ്പെടുത്തേണ്ടതിൻ്റെ ആവശ്യകതയിലേക്ക് നയിച്ചുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. പാകിസ്താൻ അധികൃതരുമായി സഹകരിക്കാൻ സോഷ്യൽ മീഡിയ കമ്പനി വിമുഖത പ്രകടിപ്പിച്ചതായി മന്ത്രാലയം ആരോപിച്ചു.
Sources:azchavattomonline.com
-
us news10 months ago
നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം : രാജൻ ആര്യപ്പള്ളി പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി
-
us news8 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
us news11 months ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news11 months ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
National8 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news9 months ago
37 Christians Killed in Nigeria in Three Weeks
-
world news11 months ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
world news11 months ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം