Life
വെള്ളത്തിനു പകരം രത്നമഴ: ഈ അത്ഭുത ഗ്രഹത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?

വെള്ളത്തിനുപകരം വിലയേറിയ രത്‌നങ്ങള്‍ പെയ്യുന്ന ഒരു ഗ്രഹത്തില്‍ ജീവിക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാകുമോ? മേഘങ്ങള്‍ ലോഹവും മഴയും ദ്രവരൂപത്തിലുള്ള രത്‌നങ്ങളാല്‍ നിര്‍മ്മിതവുമാണ് മുമ്പ് കണ്ടെത്തിയ എക്‌സോപ്ലാനറ്റിലാണ് ഇപ്പോഴത്തെ ഈ പുതിയ സവിശേഷതകള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്.
‘WASP-121b’ എന്ന് വിളിക്കപ്പെടുന്ന ഈ വാതക ഭീമന്‍ ഭൂമിയില്‍ നിന്ന് ഏകദേശം 855 പ്രകാശവര്‍ഷം അകലെയുള്ള ഒരു നക്ഷത്രത്തെ ചുറ്റുന്നു. ഇക്കാര്യം ജേണല്‍ നേച്ചര്‍ ആസ്‌ട്രോണമിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമാണ് വെളിപ്പെടുത്തിയിരിക്കുന്നത്. 2015-ല്‍ ആദ്യമായി കണ്ടെത്തിയ വ്യാഴം പോലെയുള്ള ഗ്രഹം നമ്മുടെ സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹത്തേക്കാള്‍ കൂടുതല്‍ ചൂടുള്ളതും പിണ്ഡവും വ്യാസവും ഉള്ളതുമാണ്. WASP-121b-നെ കുറിച്ച് കൂടുതല്‍ പഠിക്കുമ്പോള്‍, ഭൂമിയിലെ ജീവിതം കൂടുതല്‍ ഒന്നുമല്ലെന്നു തോന്നുന്നുവെന്നാണ് ശാസ്ത്രലോകത്തിന്റെ അഭിപ്രായം. WASP-121b-യ്ക്ക് തിളങ്ങുന്ന ജലബാഷ്പ അന്തരീക്ഷമുണ്ട്. അത് ഏറ്റവും വിചിത്രമായ ഭാഗമല്ല. അത് പരിക്രമണം ചെയ്യുന്ന നക്ഷത്രത്തിന്റെ തീവ്രമായ ഗുരുത്വാകര്‍ഷണ ബലം കാരണം ഒരു റഗ്ബി ബോള്‍ ആകൃതിയിലുള്ള ഗ്രഹമായി നിരന്തരം രൂപഭേദം വരുത്തുന്നു.
എക്‌സോപ്ലാനറ്റ് ഓരോ 30 മണിക്കൂറിലും ചന്ദ്രനെപ്പോലെ ഒരു ഭ്രമണപഥം പൂര്‍ത്തിയാക്കുന്നു. ഇത് സൂചിപ്പിക്കുന്നത് ഗ്രഹത്തിന്റെ ഒരു വശം എപ്പോഴും നക്ഷത്രത്തെ അഭിമുഖീകരിക്കുമ്പോള്‍ മറ്റൊന്ന് എപ്പോഴും ഇരുട്ടിലാണെന്നാണ്. ഇരുവശങ്ങളും തമ്മിലുള്ള താപനില വ്യത്യാസം കാരണം ഇരുമ്പും കൊറണ്ടവും കൊണ്ട് നിര്‍മ്മിച്ച ലോഹമേഘങ്ങള്‍ സൃഷ്ടിക്കാന്‍ തക്ക തണുപ്പുള്ളതാണ് ഇരുണ്ട വശമെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രണ്ടാമത്തേത് ഭൂമിയിലെ അമൂല്യമായ നീലക്കല്ലുകള്‍, മാണിക്യങ്ങള്‍ തുടങ്ങിയ രത്‌നങ്ങളില്‍ കാണപ്പെടുന്നു. ഈ മേഘങ്ങള്‍ പകല്‍ ഭാഗത്ത് വാതകങ്ങളായി ബാഷ്പീകരിക്കപ്പെടുന്നു. ഈ പ്രക്രിയ നടക്കുമ്പോള്‍, ഗ്രഹത്തില്‍ ദ്രാവക രത്‌നങ്ങളുടെ ഒരു മഴ പെയ്യുന്നു. അതെ – ഒരു സ്വപ്‌നം ഈ എക്‌സോപ്ലാനറ്റില്‍ യാഥാര്‍ത്ഥ്യമാണ്. നിര്‍ഭാഗ്യവശാല്‍, ഒരു മനുഷ്യനും ഇത്തരമൊരു വാതക ഭീമാകാരത്തില്‍ അതിജീവിക്കാന്‍ കഴിയില്ല, പ്രത്യേകിച്ച് മേഘങ്ങള്‍ ലോഹം കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ കാവ്ലി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ആസ്ട്രോഫിസിക്സ് ആന്‍ഡ് സ്പേസ് റിസര്‍ച്ചില്‍ പോസ്റ്റ്ഡോക്ടറലായ തോമസ് മിക്കല്‍-ഇവാന്‍സിന്റെ നേതൃത്വത്തിലായിരുന്നു പഠനം.
Sources:globalindiannews
Life
സൂര്യനേക്കാൾ നാലിരട്ടി ഗുരുത്വാകർഷണ ശക്തി; ക്ഷീരപഥത്തിലെ മഹാ തമോഗർത്തത്തിന്റെ അപൂർവ്വ ചിത്രമെടുത്ത് ശാസ്ത്രജ്ഞർ

തമോഗർത്തത്തിന്റെ അത്യപൂർവ്വ ചിത്രമെടുക്കുന്നതിൽ വിജയിച്ച് ശാസ്ത്രലോകം. ക്ഷീരപഥത്തിലെ മഹാതമോഗർത്തമെന്ന് അറിയപ്പെടുന്ന മേഖലയുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. 27000 പ്രകാശവർഷം അകലെയുള്ള സഗാറ്റാരിയസ്-എ(എസ്ജിആർ-എ) എന്ന തമോഗർത്തമാണ് കണ്ടെത്തിയിരിക്കുന്നത്. സൂര്യനേക്കാൾ നാലിരട്ടി ഗുരുത്വാകർഷണ ശക്തിയുള്ളതാണ് ക്ഷീരപഥത്തിലെ തമോഗർത്തമെന്നാണ് കണക്കുകൂട്ടൽ.
ഇവൻറ് ഹോറൈസൺ ടെലസ്‌കോപ്പിന്റെ സഹായത്താലാണ് കണ്ടെത്തൽ. ആദ്യമായാണ് തമോഗർത്തത്തിന്റെ നേരിട്ടുള്ള വ്യക്തമായ ഒരു ചിത്രം ലഭിക്കുന്നതെന്നതാണ് ശാസ്ത്ര ലോകത്തെ സന്തോഷിപ്പിക്കുന്നത്. റേഡിയോ തരംഗങ്ങളിലൂടെ ബഹിരാകാശ പഠനം നടത്തുന്ന ബഹിരാകാശ ശാസ്തജ്ഞരാണ് ചിത്രമെടുക്കുന്നതിൽ വിജയിച്ചത്.
അവസാനം ക്ഷീരപഥത്തിലെ അത്യപൂർവ്വവും നിർണ്ണായകവുമായ ആ ദൃശ്യം കണ്ടെത്തുന്നതിൽ തങ്ങൾ വിജയിച്ചിരിക്കുന്നു. തമോഗർത്ത ഭൗതിക ശാസ്ത്രവിഭാഗം എക്കാലത്തേയും വലിയ നേട്ടമാണ് കരസ്ഥമാക്കിയത്. ഇത് ഒരു പുതിയ കാലഘട്ടത്തിന്റെ തുടക്കമാണ്. ബഹിരാകാശത്തെ ശൂന്യതയും വസ്തുക്കളുടെ ഉദ്ഭവവും സംബന്ധിച്ച് ഇനി നടക്കാൻ പോകുന്ന എല്ലാ പഠനങ്ങൾക്കും പുതിയ കണ്ടെത്തലാണ് നാഴിക്കല്ലാവുന്നത്.
മുൻപും ധാരാളം നക്ഷത്രങ്ങൾ ക്ഷീരപഥത്തിൽ ഒരു പ്രത്യേക കേന്ദ്രത്തിനെ ചുറ്റി നിൽക്കുന്നതാണ് ശാസ്ത്രലോകത്തെ കൂടുതൽ പഠനത്തിലേക്ക് നയിച്ചത്. ഇതുവരെ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വലുതും നിർണ്ണായകവുമായ തമോഗർത്തമാണ് കണ്ടെത്തിയിരിക്കുന്നത്. ആൽബർട്ട് ഐൻസ്റ്റീന്റെ മഹാഗുരുത്വാകർഷണ സിദ്ധാന്ത ത്തിന്റെയും ആപേക്ഷികതാ സിദ്ധാന്തത്തിന്റേയും ഏറ്റവും ആധികാരികമായ തെളിവുകൾ ഇനി പഠനത്തിലൂടെ പുറത്തുവരുമെന്ന് പ്രൊജക്ട് ഡയറക്ടർ ജെഫ്രി ബോവർ പറഞ്ഞു.
Sources:azchavattomonline
Life
പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് പോസ്‌റ്റോഫീസുകളിൽ അവസരം; 38, 926 ഒഴിവുകൾ

കേന്ദ്ര തപാൽ വകുപ്പിൽ വിവിധ പോസ്റ്റ് ഓഫീസുകളിലായി ഗ്രാമീൺ ഡാക് സേവക്, പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ എന്നീ തസ്തികകളിൽ 38,926 ഒഴിവുകൾ. കേരളത്തിൽ 2,203 ഒഴിവുകളാണുള്ളത്.
യോഗ്യത : പത്താം ക്ലാസ് ആണ് അടിസ്ഥാന യോഗ്യത. പ്രാദേശിക ഭാഷ, കണക്ക് ,ഇംഗ്ലീഷ് എന്നിവ പഠിച്ചിരിക്കണം (സൈക്കിൾ അറിയണം)
പ്രായം: 18-40. (5.6.2022 വെച്ച് ) എസ്.സി-എസ്.ടി വിഭാഗക്കാർക്ക് അഞ്ച് വർഷവും ഒ.ബി.സി മൂന്ന് വർഷവും ഇളവുണ്ട്.
ശമ്പളം: ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ- 12,000 രൂപ;
അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ,- 10,000 രൂപ.
ഡാക് സേവക്- 10,000 രൂപ.
അപേക്ഷാ ഫീസ് 100 രൂപ. സ്ത്രീകൾ, പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, ട്രാൻസ്വിമൻ എന്നിവർക്കു ഫീസില്ല. ഓൺലൈനായി അടയ്ക്കാം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി – ജൂൺ -5
വിശദവിവരങ്ങൾക്കും അപേക്ഷ നൽകുന്നതിനും https://indiapostgdsonline.gov.in സന്ദർശിക്കുക.
ഉദ്യോഗാർത്ഥികൾക്ക് മറ്റ് വരുമാന മാർഗങ്ങളുണ്ടായിരിക്കണമെന്ന് വിജ്ഞാപനത്തിൽ പറയുന്നുണ്ട്. ഇത് സാക്ഷ്യപ്പെടുത്താനുള്ള സർട്ടിഫിക്കറ്റിന്റെ മാതൃക വെബ്സൈറ്റിൽ ലഭ്യമാണ്
Sources:globalindiannews
Life
ചൊവ്വയുടെ രാത്രിയിലെ ആകാശത്തില്‍ പുളയുന്ന പോലെ പ്രകാശഘടനകള്‍ കണ്ടെത്തി ചൊവ്വാദൗത്യം

ചൊവ്വയുടെ രാത്രിയിലെ ആകാശത്തില്‍ പുളയുന്ന പോലെ പ്രകാശഘടനകള്‍ കണ്ടെത്തി ചൊവ്വാദൗത്യം. യുഎഇ വിക്ഷേപിച്ച എമിറേറ്റ്സ് മാഴ്സ് മിഷനാണ് കമനീയമായ ഈ ദൃശ്യങ്ങള്‍ കണ്ടെത്തിയത്. സൈന്വസ് ഡിസ്ക്രീറ്റ് ഒറോറ എന്നു പേരുള്ള ഈ പ്രതിഭാസം ഭൂമിയിലെ ധ്രുവദീപ്തിയോട് സാമ്യമുള്ളതാണ്. ഇത്തരം ദീപ്തികള്‍ മറ്റു ഗ്രഹങ്ങളിലൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
ഒറോറ അഥവാ ധ്രുവദീപ്തികള്‍ ഭൂമിയിലെ ധ്രുവപ്രദേശങ്ങളില്‍ കാണപ്പെടുന്ന പ്രതിഭാസങ്ങളാണ്. ഏത് ധ്രുവമാണ് എന്നതിനനുസരിച്ച് നോര്‍ത്തേണ്‍, സതേണ്‍ ലൈറ്റുകള്‍ എന്നിവയെ വിളിക്കാറുണ്ട്.
സൂര്യനില്‍ നിന്നുള്ള സൗരവാത കണങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തിലെ കണങ്ങളും കാന്തികമണ്ഡലവുമായി പ്രവര്‍ത്തിക്കുമ്ബോഴാണ് ഇവയുണ്ടാകുന്നത്. എന്നാല്‍ ചൊവ്വയില്‍ കണ്ടെത്തിയ ധ്രുവദീപ്തികളില്‍ ചിലത് ഗ്രഹത്തിന്റെ അന്തരീക്ഷത്തിലുടനീളമുണ്ടാകുന്നുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ചില ദീപ്തികള്‍ ഗ്രഹത്തിലെ ചില പ്രത്യേക മേഖലകള്‍ക്കു മുകളില്‍ മാത്രമാണുണ്ടാകുന്നത്.
ഈ മേഖലകളില്‍ കാന്തിക സ്വഭാവുമുള്ള ധാതുക്കള്‍ കൂടുതലായി നിക്ഷേപിക്കപ്പെട്ടതിനാലാകാം ഇതെന്നാണു ശാസ്ത്രജ്ഞരുടെ അനുമാനം. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് പുതുതായി കണ്ടെത്തിയ ദീപ്തികള്‍.
ചൊവ്വാഗ്രഹത്തെ ചുറ്റിനില്‍ക്കുന്ന ആകാശത്തിന്റെ പകുതിയോളം മേഖലകളില്‍ ഈ ധ്രുവദീപ്തി ദൃശ്യമായത്രേ. സിഗ്സാഗ് രീതിയിലാണ് ഈ പ്രകാശവിതരണം അനുഭവപ്പെട്ടത്
ഇതിന്റെ കൃത്യമായ കാരണം തങ്ങള്‍ക്കു കണ്ടെത്താനായിട്ടില്ലെന്നും വളരെയധികം ആശയക്കുഴപ്പമുണ്ടാക്കുന്ന സംഗതിയാണ് ഇതെന്നും എമിറേറ്റ്സ് മാര്‍സ് മിഷനുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന കലിഫോര്‍ണിയ സര്‍വകലാശാലാ ശാസ്ത്രജ്ഞന്‍ റോബ് ലില്ലിസ് പറഞ്ഞു.
Sources:azchavattomonline
-
us news1 week ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news1 week ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
world news3 weeks ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
world news5 days ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം
-
us news3 weeks ago
നിത്യതയില്‍ ചേര്‍ക്കപ്പെട്ടു
-
National3 weeks ago
ഐ.പി.സി ജനറൽ കൗൺസിലിന് പുതിയ ഭരണസമിതി
-
world news2 days ago
Fulani Militants Murder 300+ Christians and Destroy 28 Churches since mid-May
-
us news4 weeks ago
ടെക്സസിൽ ചുഴലിക്കാറ്റ്: ഒരു മരണം, പത്ത് പേർക്ക് പരിക്ക്