world news
റഷ്യയെ കാത്തിരിക്കുന്നത് ഉയർന്ന പണപ്പെരുപ്പവും സാമ്പത്തിക സങ്കോചവും; മുന്നറിയിപ്പ് നൽകി റഷ്യൻ സെൻട്രൽ ബാങ്ക് മേധാവി

റഷ്യ-യുക്രെയ്ൻ യുദ്ധം രൂക്ഷമാകുന്നതിനിടെ, വരും പാദങ്ങളിൽ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ കൂടുതൽ തകർച്ച നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി റഷ്യൻ സെൻട്രൽ ബാങ്ക് ഗവർണർ എൽവിറ നബിയുല്ലീന. യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് മോസ്കോയിൽ ഏർപ്പെടുത്തിയ ഉപരോധം മൂലം രാജ്യം പണപ്പെരുപ്പത്തിൽ വലിയ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിക്കുമെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. യുദ്ധം ആരംഭിച്ച ശേഷം ഫെബ്രുവരി 28 മുതൽ സെൻട്രൽ ബാങ്കിന്റെ പലിശ നിരക്ക് ഇരട്ടിയായി.
ബാങ്കിന്റെ ഡയറക്ടർ ബോർഡ് പറയുന്നതനുസരിച്ച്, യുക്രെയ്നിന്റെ അധിനിവേശം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ബാധിക്കാൻ തുടങ്ങിയതോടെ ബാങ്ക് അതിന്റെ പലിശ നിരക്ക് 9.5 ശതമാനത്തിൽ നിന്ന് ഇരട്ടിയിലധികം 20 ശതമാനമായി വർധിപ്പിച്ചു. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിൽ രാജ്യം പരാജയപ്പെട്ടെന്നും മുൻവർഷത്തെ അപേക്ഷിച്ച് നിരക്ക് ഏകദേശം 12.5 ശതമാനം വർധിച്ചുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രാജ്യത്തെ ഒറ്റപ്പെടുത്താൻ പാശ്ചാത്യ രാജ്യങ്ങൾ കടുത്ത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് ഇത്.
‘റഷ്യൻ സമ്പദ്വ്യവസ്ഥ വലിയ തോതിലുള്ള ഘടനാപരമായ പരിവർത്തനത്തിന്റെ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്, അത് താൽക്കാലികവും എന്നാൽ അനിവാര്യവുമായ പണപ്പെരുപ്പത്തിന്റെ ഒരു കാലഘട്ടത്തോടൊപ്പമുണ്ടാകും,’ റഷ്യൻ സെൻട്രൽ ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു. ഗവർണർ എൽവിറ നബിയുലിനയുടെ അഭിപ്രായത്തിൽ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനം വരും പാദങ്ങളിൽ കുറയും. ഇത് മാന്ദ്യത്തിലേക്ക് വഴിയൊരുക്കും. ഉപരോധം കാരണം റഷ്യയിലെ മിക്കവാറും എല്ലാ കമ്പനികളും പ്രവർത്തനത്തിൽ തടസ്സങ്ങൾ നേരിടുന്നുണ്ടെന്നും അതിനാൽ പണപ്പെരുപ്പം നിയന്ത്രണാതീതമായ നിലയിലേക്ക് ഉയരുമെന്നും ഗവർണർ കൂട്ടിച്ചേർത്തു.
അതിനിടെ മോസ്കോ സ്റ്റോക്ക് എക്സ്ചേഞ്ച് വ്യാപാരം തിങ്കളാഴ്ച പുനരാരംഭിക്കും. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ യുക്രെയ്നിലെ അധിനിവേശം പ്രഖ്യാപിച്ചതിന് ശേഷം ഫെബ്രുവരി 25ന് എക്സ്ചേഞ്ച് താൽക്കാലികമായി അടച്ചിരുന്നു. റഷ്യൻ റൂബിൾ, ഓഹരി വിപണി എക്സ്ചേഞ്ചിന്റെ മുൻനിശ്ചയിച്ച പരിമിതികൾക്ക് താഴെയുളള നിലയിലേക്ക് താഴുകയും വ്യാപാരം നിർത്തിവയ്ക്കാൻ നിർബന്ധിതരാകുകയായിരുന്നു. സ്പെക്റ്റേറ്റർ ഇൻഡക്സ് റിപ്പോർട്ട് ചെയ്ത പ്രകാരം ഏകദേശം മൂന്നാഴ്ചത്തേക്ക് നിർത്തിവച്ചതിന് ശേഷം റഷ്യൻ സ്റ്റോക്ക് എക്സ്ചേഞ്ച് ഇപ്പോൾ വീണ്ടും തുറക്കും.
റഷ്യൻ സർക്കാർ അതിന്റെ സോവറിൻ വെൽത്ത് ഫണ്ടിൽ നിന്ന് 10 ബില്യൺ ഡോളർ വരെ പ്രാദേശിക ഓഹരികളിലേക്ക് ഒഴുക്കിയുളള നടപടികൾ സ്വീകരിച്ച് വിപണി സ്ഥിതി സുസ്ഥിരമാക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ യുദ്ധത്തിന്റെ ആഘാതം രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയിൽ കനത്ത ആഘാതമാണ് ഏൽപ്പിച്ചത്. അതിനാൽ അത്തരം നീക്കങ്ങൾ സാമ്പത്തിക തകർച്ചയെ മറികടക്കാൻ പര്യാപ്തമല്ല. രാജ്യം സാമ്പത്തിക മാന്ദ്യം നേരിടുകയാണെന്ന് പല സാമ്പത്തിക വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നുണ്ട്.
Sources:azchavattomonline
world news
ദൈവം നമ്മോടു കൂടെയുണ്ട് : ഫ്രാൻസിസ് മാർപാപ്പാ

ഒരിക്കലും ദൈവം നമ്മെ തനിച്ചാക്കില്ലെന്നും അവിടുന്ന് നമ്മുടെ കൂടെയുണ്ടെന്നും ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പാ.
മെയ് 26 ന് വത്തിക്കാനിൽ പൊതുസദസ്സിലെത്തിയ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പാ.“സ്വർഗ്ഗാരോഹണം ചെയ്ത ക്രിസ്തു പിതാവിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായിരിക്കുകയാണ്. എന്നാൽ അവിടുന്ന് ഒരിക്കലും നമ്മെ തനിച്ചാക്കിയിട്ടില്ല. ക്രിസ്തു എപ്പോഴും നമ്മോട് കൂടെയുണ്ട്. പരിശുദ്ധാത്മാവിലൂടെ അവൻ നമ്മുടെ ഹൃദയങ്ങളിൽ വസിക്കുകയാണ്. വിശ്വാസികൾ അവരുടെ ജീവിതത്തിലെ ഓരോ നിമിഷത്തിലും ക്രിസ്തുവിന്റെ സാന്നിധ്യം അനുഭവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു”- പാപ്പാ പറഞ്ഞു. നമ്മുടെ ജീവിതം യേശുക്രിസ്തുവിനെ ഭരമേൽപ്പിക്കുകയാണെങ്കിൽ, അവൻ നമ്മെ പിതാവായ ദൈവത്തിലേക്ക് നയിക്കുമെന്നും പാപ്പാ കൂട്ടിച്ചേർത്തു.
Sources:marianvibes
world news
സൗദിയില്‍ സെന്‍സസില്‍ സ്വയം പേര് ഉള്‍പ്പെടുത്താനുള്ള സമയം നീട്ടി

റിയാദ്: സൗദിയില്‍ സെന്‍സസില്‍ സ്വയം പേര് ഉള്‍പ്പെടുത്താനുള്ള സമയം ആറു ദിവസം കൂടി നീട്ടി നല്കി. ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിറ്റിക്സാണ് ഇക്കാര്യം അറിയിച്ചത്. ഓണ്‍ലൈന്‍ വഴി വിവരങ്ങള്‍ പൂരിപ്പിക്കാനുള്ള സമയപരിധി മെയ് 31 വരെയാണ് നീട്ടിയത്.
നിരവധി പൗരന്മാരില് നിന്നും താമസക്കാരില്‍ നിന്നും ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്താലാണി സമയപരിധി നീട്ടി നല്‍കിയത്. ഇന്നലെ സമയ പരിധി അവസാനിക്കാനിരിക്കെയാണിത്. രാജ്യത്ത് പുരോഗമിക്കുന്ന സെന്‍സസ് പ്രക്രിയയില്‍ സ്വദേശികളും വിദേശികളായ താമസ വിസയിലുള്ളവരും നിര്‍ബന്ധമായും പങ്കെടുക്കണം.
സെന്‍സസില്‍ പ്രവാസികള്‍ക്ക് മൂന്ന് തരത്തില്‍ പങ്കാളികളാകാം. ഒന്നാമത്തേത് ഓണ്‍ലൈന്‍ വഴിയാണ്. അതിന്റെ സമയമാണ് മെയ് 31 വരെ നീട്ടിയത്. ഇതുപയോഗപ്പെടുത്തി പ്രവാസികള്‍ക്ക് വിവരങ്ങള്‍ നല്‍കാം. ഇതിന് പുറമെ, സെന്‍സസ് ഉദ്യോഗസ്ഥര്‍ താമസ സ്ഥലത്ത് എത്തുമ്പോള്‍ വിവരങ്ങള്‍ നല്‍കുന്നതാണ് രണ്ടാമത്തെ രീതി.
എന്നല്‍ ഇതിന് രണ്ടിനും സാധിച്ചില്ലെങ്കില്‍ രാജ്യത്തുള്ള കിയോസ്കുകള്‍ വഴിയും വിവരങ്ങള്‍ കൈമാറാം. സെന്‍സസ് വിവരങ്ങള്‍ കൈമാറല്‍ നിര്‍ബന്ധമാണ്. ഇത് നല്‍കാത്തവര്‍ക്ക് ആദ്യം മുന്നറിയിപ്പും തുടര്‍ന്ന് വീണ്ടും വിവരം നല്കാന് അവസരമുണ്ടാകും. എന്നിട്ടും നല്‍കാത്തവര്‍ക്ക് അഞ്ഞൂറ് മുതല്‍ ആയിരം റിയാല്‍ വരെ പിഴ ചുമത്തും.
Sources:globalindiannews
world news
ആശങ്ക ഒഴിയാതെ ന്യൂനപക്ഷം: പാക്കിസ്ഥാനില്‍ വീണ്ടും ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി

ഫൈസലാബാദ്: ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകലിനും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും വിവാഹത്തിനിരയാകുന്നതിന്റെ പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച പാക്കിസ്ഥാനില്‍ വീണ്ടും സമാന സംഭവം. പഞ്ചാബ് പ്രവിശ്യയില്‍ ഫൈസലാബാദിന് സമീപമുള്ള മദീന പട്ടണത്തിലേക്ക് തന്റെ സഹോദരിയായ മുഖദാസിനൊപ്പം വീട്ടുവേലക്കായി പോവുകയായിരുന്ന പതിനഞ്ചുകാരിയായ സബാ എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയാണ് കടുത്ത മനുഷ്യാവകാശ ലംഘനത്തിന് ഇരയായിരിക്കുന്നത്. നാല്പ്പതിന് മുകളില്‍ പ്രായമുള്ള രണ്ടു മുസ്ലീങ്ങള്‍ പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടു പോകുകയായിരിന്നു.
മുന്‍പുണ്ടായതിന് സമാനമായി ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തുവെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സബയെ നിര്‍ബന്ധിത വിവാഹത്തിനിരയാക്കുമോയെന്ന ആശങ്കയിലാണ് കുടുംബം. മുഹമ്മദ് യാസിര്‍, മുഹമ്മദ് റിയാസ് എന്നിവര്‍ ചേര്‍ന്ന് സഹോദരിയെ തള്ളിമാറ്റിയാണ് സബയെ ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുപോയത്. സബയെ അജ്ഞാത സ്ഥലത്താണ് താമസിപ്പിച്ചിരിക്കുന്നതെന്നു സബയുടെ അമ്മയായ റുബീന നദീം പറയുന്നു. ജോലിക്ക് പോവുകയായിരുന്ന താരിഖ് ഇക്ബാല്‍, അമീര്‍ ദാനിയല്‍ എന്നിവര്‍ ദൃക്സാക്ഷികളാണ്. റുബീന ദാനിയല്‍ ഇതിനോടകം തന്നെ മദീന ടൌണ്‍ പോലീസ് സ്റ്റേഷനില്‍ പരാതി സമര്‍പ്പിച്ചു കഴിഞ്ഞു.
പെണ്‍കുട്ടിക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ആരംഭിച്ചു കഴിഞ്ഞു. പാക്കിസ്ഥാനിലെ മനുഷ്യാവകാശ പ്രവര്‍ത്തകരും സംഭവത്തില്‍ ഇടപെട്ടുകഴിഞ്ഞു. തട്ടിക്കൊണ്ടുപോയവര്‍ക്കെതിരെ കോടതി കര്‍ശന നടപടി സ്വീകരിക്കുന്നത് വരെ പെണ്‍കുട്ടിയുടെ കുടുംബത്തോടൊപ്പം ഫൈസലാബാദില്‍ ധര്‍ണ്ണ ഇരിക്കുമെന്നു പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനായ ലാല റോബിന് ഡാനിയല്‍ പറഞ്ഞു. രാഷ്ട്രീയക്കാര്‍ക്കോ, ധനികരായ ആളുകള്‍ക്കോ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ രാത്രിയില്‍ പോലും പ്രവര്‍ത്തിക്കുന്ന കോടതി പാവപ്പെട്ടവര്‍ക്ക് നീതി നടപ്പിലാക്കാത്തതെന്തേ? എന്ന ചോദ്യമുയര്‍ത്തിയ റോബിന് ഡാനിയല്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തേണ്ട സമയമായെന്നും കൂട്ടിച്ചേര്‍ത്തു.
സബ ഒരു നിഷ്കളങ്കയായ പെണ്‍കുട്ടിയാണെന്നും, അവളെ തട്ടിക്കൊണ്ടുപോയവര്‍ക്കെതിരെ സര്‍ക്കാര്‍ അടിയന്തിര നടപടി കൈകൊള്ളണമെന്നും സാമൂഹ്യ പ്രവര്‍ത്തകനായ സൈമണ്‍ അലീം ആവശ്യപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ എങ്ങനെയാണ് തങ്ങളുടെ ഇരട്ടിയിലധികം പ്രായമുള്ളവരെ സ്നേഹിക്കുക? അലീം ചോദിക്കുന്നു. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവര്‍ മതപരിവര്‍ത്തന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും, അവള് സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം സ്വീകരിച്ചതെന്ന് പറഞ്ഞു കൊണ്ട് വിവാഹം കഴിക്കുകയുമാണ് പാക്കിസ്ഥാനിലെ പതിവ്. ഭൂരിഭാഗം സമയങ്ങളിലും കോടതികളില്‍ നിന്നുപോലും ഇരയ്ക്കോ മാതാപിതാക്കള്‍ക്കോ നീതി ലഭിക്കാറില്ല.
കടപ്പാട് :പ്രവാചക ശബ്ദം
-
Media11 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 18-ാമത് പ്രാര്‍ത്ഥനാ സംഗമം
-
Media7 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
Media7 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media10 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 19-ാമത് പ്രാര്‍ത്ഥനാ സംഗമം
-
us news10 months ago
Chinese Officials Raid a Christian Funeral, Remove Christian Symbols
-
us news11 months ago
114-year-old Catholic church burns down in Canada: 6 churches on fire in one week
-
us news12 months ago
Pastor TB Joshua in Eternity
-
us news10 months ago
Covid-19 fourth wave in France: Health pass system to be introduced in the country