world news
റഷ്യയെ കാത്തിരിക്കുന്നത് ഉയർന്ന പണപ്പെരുപ്പവും സാമ്പത്തിക സങ്കോചവും; മുന്നറിയിപ്പ് നൽകി റഷ്യൻ സെൻട്രൽ ബാങ്ക് മേധാവി

റഷ്യ-യുക്രെയ്ൻ യുദ്ധം രൂക്ഷമാകുന്നതിനിടെ, വരും പാദങ്ങളിൽ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ കൂടുതൽ തകർച്ച നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി റഷ്യൻ സെൻട്രൽ ബാങ്ക് ഗവർണർ എൽവിറ നബിയുല്ലീന. യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് മോസ്‌കോയിൽ ഏർപ്പെടുത്തിയ ഉപരോധം മൂലം രാജ്യം പണപ്പെരുപ്പത്തിൽ വലിയ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിക്കുമെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. യുദ്ധം ആരംഭിച്ച ശേഷം ഫെബ്രുവരി 28 മുതൽ സെൻട്രൽ ബാങ്കിന്റെ പലിശ നിരക്ക് ഇരട്ടിയായി.
ബാങ്കിന്റെ ഡയറക്ടർ ബോർഡ് പറയുന്നതനുസരിച്ച്, യുക്രെയ്‌നിന്റെ അധിനിവേശം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ബാധിക്കാൻ തുടങ്ങിയതോടെ ബാങ്ക് അതിന്റെ പലിശ നിരക്ക് 9.5 ശതമാനത്തിൽ നിന്ന് ഇരട്ടിയിലധികം 20 ശതമാനമായി വർധിപ്പിച്ചു. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിൽ രാജ്യം പരാജയപ്പെട്ടെന്നും മുൻവർഷത്തെ അപേക്ഷിച്ച് നിരക്ക് ഏകദേശം 12.5 ശതമാനം വർധിച്ചുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രാജ്യത്തെ ഒറ്റപ്പെടുത്താൻ പാശ്ചാത്യ രാജ്യങ്ങൾ കടുത്ത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് ഇത്.
‘റഷ്യൻ സമ്പദ്വ്യവസ്ഥ വലിയ തോതിലുള്ള ഘടനാപരമായ പരിവർത്തനത്തിന്റെ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്, അത് താൽക്കാലികവും എന്നാൽ അനിവാര്യവുമായ പണപ്പെരുപ്പത്തിന്റെ ഒരു കാലഘട്ടത്തോടൊപ്പമുണ്ടാകും,’ റഷ്യൻ സെൻട്രൽ ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു. ഗവർണർ എൽവിറ നബിയുലിനയുടെ അഭിപ്രായത്തിൽ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനം വരും പാദങ്ങളിൽ കുറയും. ഇത് മാന്ദ്യത്തിലേക്ക് വഴിയൊരുക്കും. ഉപരോധം കാരണം റഷ്യയിലെ മിക്കവാറും എല്ലാ കമ്പനികളും പ്രവർത്തനത്തിൽ തടസ്സങ്ങൾ നേരിടുന്നുണ്ടെന്നും അതിനാൽ പണപ്പെരുപ്പം നിയന്ത്രണാതീതമായ നിലയിലേക്ക് ഉയരുമെന്നും ഗവർണർ കൂട്ടിച്ചേർത്തു.
അതിനിടെ മോസ്‌കോ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വ്യാപാരം തിങ്കളാഴ്ച പുനരാരംഭിക്കും. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ യുക്രെയ്നിലെ അധിനിവേശം പ്രഖ്യാപിച്ചതിന് ശേഷം ഫെബ്രുവരി 25ന് എക്സ്ചേഞ്ച് താൽക്കാലികമായി അടച്ചിരുന്നു. റഷ്യൻ റൂബിൾ, ഓഹരി വിപണി എക്‌സ്‌ചേഞ്ചിന്റെ മുൻനിശ്ചയിച്ച പരിമിതികൾക്ക് താഴെയുളള നിലയിലേക്ക് താഴുകയും വ്യാപാരം നിർത്തിവയ്‌ക്കാൻ നിർബന്ധിതരാകുകയായിരുന്നു. സ്പെക്റ്റേറ്റർ ഇൻഡക്സ് റിപ്പോർട്ട് ചെയ്ത പ്രകാരം ഏകദേശം മൂന്നാഴ്ചത്തേക്ക് നിർത്തിവച്ചതിന് ശേഷം റഷ്യൻ സ്റ്റോക്ക് എക്സ്ചേഞ്ച് ഇപ്പോൾ വീണ്ടും തുറക്കും.
റഷ്യൻ സർക്കാർ അതിന്റെ സോവറിൻ വെൽത്ത് ഫണ്ടിൽ നിന്ന് 10 ബില്യൺ ഡോളർ വരെ പ്രാദേശിക ഓഹരികളിലേക്ക് ഒഴുക്കിയുളള നടപടികൾ സ്വീകരിച്ച് വിപണി സ്ഥിതി സുസ്ഥിരമാക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ യുദ്ധത്തിന്റെ ആഘാതം രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയിൽ കനത്ത ആഘാതമാണ് ഏൽപ്പിച്ചത്. അതിനാൽ അത്തരം നീക്കങ്ങൾ സാമ്പത്തിക തകർച്ചയെ മറികടക്കാൻ പര്യാപ്തമല്ല. രാജ്യം സാമ്പത്തിക മാന്ദ്യം നേരിടുകയാണെന്ന് പല സാമ്പത്തിക വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നുണ്ട്.
Sources:azchavattomonline
world news
9 മാസങ്ങള്‍ക്കുള്ളില്‍ നൈജീരിയയില്‍ കൊല്ലപ്പെട്ടത് 900 പൗരന്മാര്‍; കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും ക്രൈസ്തവര്‍

അബൂജ: 2021 ജനുവരി മുതല്‍ മെയ് 2023 വരെയുള്ള 29 മാസങ്ങള്‍ക്കുള്ളില്‍ നൈജീരിയയില്‍ തൊള്ളായിരത്തോളം സാധാരണക്കാരായ പൗരന്മാര്‍ കൊല്ലപ്പെട്ടുവെന്നും ഇതില്‍ ഭൂരിഭാഗവും ക്രൈസ്തവരാണെന്നുമുള്ള വെളിപ്പെടുത്തലുമായി റിപ്പോര്‍ട്ട് പുറത്ത്. 700 പേര്‍ക്ക് പരിക്കേല്‍ക്കുകയും, 3500 പേര്‍ അറസ്റ്റിലാവുകയും, 1400 പേര്‍ തട്ടിക്കൊണ്ടുപോകപ്പെടുകയും, 300 പേരെ കാണാതാവുകയും ചെയ്തുവെന്നു റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. നൈജീരിയന്‍ മനുഷ്യാവകാശ സംഘടനയായ ഇന്റര്‍സൊസൈറ്റി ഓര്‍ഗനൈസേഷനാണ് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ മെയ് 21-ന് നടന്ന വാര്‍ത്ത സമ്മേളനത്തില്‍വെച്ച് സംഘടനയുടെ ചെയര്‍മാനും, ക്രൈസ്തവ മനുഷ്യാവകാശ പ്രവര്‍ത്തകനുമായ എമേകാ ഉമീഗ്ബലാസിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
നൈജീരിയന്‍ സുരക്ഷ സേനയെയും, അനുബന്ധ തീവ്രവാദി സംഘടനകളെയുമാണ് ഇതിന്റെ പ്രധാന ഉത്തരവാദികളായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഇതിനു പുറമേ 1200 വീടുകള്‍ അഗ്നിക്കിരയാക്കിയതു വഴി മുപ്പതിനായിരത്തോളം പേര്‍ പെരുവഴിയില്‍ ആയതായും, അഞ്ചുലക്ഷത്തോളം പേര്‍ പലായനം ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും ക്രൈസ്തവരാണെന്ന കാര്യം റിപ്പോര്‍ട്ടില്‍ പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്. ഇസ്ലാമിക ഗോത്രവര്‍ഗ്ഗമായ ഫുലാനികളും, മറ്റ് ഇസ്ലാമിക തീവ്രവാദികളുമാണ് ഭൂരിഭാഗം പേരെയും (700) കൊന്നൊടുക്കിയത്. തങ്ങളുടെ മതവിശ്വാസവും, വംശീയതയും കാരണമാണ് ഭൂരിഭാഗം പേരും കൊല്ലപ്പെട്ടതെന്നും, ഇതിനെക്കുറിച്ച് നൈജീരിയന്‍ പോലീസ് അന്വേഷിക്കാറില്ലെന്നും ഉമീഗ്ബലാസി ചൂണ്ടിക്കാട്ടി.
2009-ല്‍ നൈജീരിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ആവിര്‍ഭാവം കൊണ്ടതുമുതല്‍ 50,000-ത്തിലധികം ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടതായും, മുഹമ്മദ് ബുഹാരി ഭരണകൂടം ഈ കൊലകള്‍ കണ്ടില്ലെന്നു നടിക്കുന്നതായും ഇന്റര്‍സൊസൈറ്റി ഇക്കഴിഞ്ഞ ഏപ്രില്‍ 10-ന് പുറത്തുവിട്ട മറ്റൊരു റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിന്നു. ഇത്തരം ഹീനകൃത്യങ്ങള്‍ക്കെതിരെ യാതൊരുവിധ അറസ്റ്റോ, വിചാരണയോ നടന്നിട്ടില്ലെന്നത് കുറ്റകൃത്യങ്ങളില്‍ ഗവണ്‍മെന്റിനും പങ്കുണ്ടോയെന്ന സംശയം ബലപ്പെടുത്തുന്നുണ്ടെന്നു മാര്‍കുഡി രൂപതയിലെ ഫാ. റെമിജിയൂസ് ഇഹ്യൂല ആരോപിച്ചു. അന്താരാഷ്ട്ര തലത്തില്‍ തന്നെ ഇതിനെതിരെ അന്വേഷണം വേണമെന്ന ആവശ്യത്തോടെയാണ് ഇന്റര്‍സൊസൈറ്റി ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട് അവസാനിക്കുന്നത്.
കടപ്പാട് :പ്രവാചക ശബ്ദം
world news
നിക്കരാഗ്വയിൽ വീണ്ടും വ്യാജകുറ്റം ചുമത്തി വൈദികനെ അറസ്റ്റ് ചെയ്തു; ഒരാഴ്ച്ചയ്ക്കുള്ളിൽ അറസ്റ്റ് ചെയ്യപ്പെട്ടത് മൂന്നു വൈദികർ

നിക്കരാഗ്വൻ സ്വേച്ഛാധിപത്യത്തിനിരയായി ഒരാഴ്ചയിൽ തന്നെ മൂന്നാമത്തെ വൈദികനും അറസ്റ്റുചെയ്യപ്പെട്ടു. രാജ്യത്തിൻറെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും സ്വയം നിർണ്ണയാവകാശത്തെയും നിന്ദിച്ചു എന്ന വ്യാജകുറ്റം ചുമത്തിയാണ് ഫാ. ജെയിം ഇവാൻ മോണ്ടെസിനോസ് സോസെഡ എന്ന കത്തോലിക്കാ പുരോഹിതനെ അറസ്റ്റ് ചെയ്തത്. മേയ് 25 ന് നാഷണൽ പോലീസ് പുറത്തുവിട്ട ഔദ്യോഗിക പത്രക്കുറിപ്പിലൂടെയാണ് ഇത് സ്ഥിരീകരിക്കപ്പെട്ടത്.
നിക്കരാഗ്വയിലെ ബോക്കോ ഡിപ്പാർട്ട്‌മെന്റിലെ സാൻ ജോസ് ഡി ലോസ് റിമേറ്റ്സ് മുനിസിപ്പാലിറ്റിയിലുള്ള ഹൈവേയിൽ വച്ച് മേയ് 23 ന് രാത്രി ഒമ്പതിനാണ് ഫാ. ജെയിം ഇവാൻ അറസ്റ്റുചെയ്യപ്പെട്ടത്. രാജ്യദ്രോഹക്കുറ്റം ചുമത്തി 26 വർഷത്തേക്ക് തടവിലാക്കപ്പെട്ട ബിഷപ്പ് റൊളാൻഡോ അൽവാരസിന്റെ അധികാരപരിധിയിലുള്ള വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ നാമത്തിലുള്ള സെബാക്കോ മുനിസിപ്പാലിറ്റിയിലെ ഇടവകയിലാണ് ഫാ. ജെയിം ഇവാൻ വികാരിയായിരുന്നത്. പത്രക്കുറിപ്പനുസരിച്ച്, ഫാ. ജെയിം ഇവാനെ സംശായാസ്പദമായ സാഹചര്യത്തിൽ ഒരു വെളുത്ത ടൊയോട്ട ഹിലക്സ് വാനിൽ കണ്ടെത്തിയെന്നാണ്. എന്നാൽ, നിക്കരാഗ്വൻ പൊലീസ് ഇതുവരെയും തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ല.
നിക്കരാഗ്വൻ പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെ അധികാരത്തിൻ കീഴിലുള്ള കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ 529 ആക്രമണങ്ങൾ സഭ നേരിട്ടിട്ടുണ്ട്. അതിൽ തൊണ്ണൂറോളം ആക്രമങ്ങൾ 2023 ൽ നടന്നതാണ്. ബിഷപ്പ് റൊളാൻഡോ അൽവാരസിനെ അന്യായമായി തടവിലാക്കുകയും 32 സന്യാസിനിമാരെ രാജ്യത്ത് നിന്ന് പുറത്താക്കുകയും ഏഴ് ദൈവാലയങ്ങൾ ഭരണകൂടം കണ്ടുകെട്ടുകയും പല കത്തോലിക്കാ മാധ്യമ സ്ഥാപനങ്ങളും അടച്ചുപൂട്ടുകയും ചെയ്തു. നിക്കരാഗ്വയിലെ പീഡിത സഭയുടെ ചിത്രമാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.
Sources:azchavattomonline
world news
Franklin Graham Warns Christians About Bank Accounts: ‘Every Demon in Hell… Turned Loose’

Evangelist Franklin Graham issued a major warning about persecution against Christians in America. It came during his keynote address at the opening session of the National Religious Broadcasters (NRB) convention being held through Thursday in Orlando, Florida.
Graham warned the audience of Christian media organizations and ministry professionals to be prepared for the “coming storm” against Christians.
“I believe there is a coming storm that we all need to be ready for,” he said. “The world has deteriorated so quickly. It seems like every demon in Hell has been turned loose. We cannot be deceived and we can’t be fooled. We need to get ready and be prepared.”
Graham, 70, serves as president and CEO of Samaritan’s Purse, a Christian relief and evangelism organization that he has helmed since 1979. He also heads the Billy Graham Evangelistic Association, a position he has held since 2001.
During his speech, the son of the late evangelist Billy Graham encouraged the audience to stand firm on the Gospel and refuse to compromise on the Bible’s teachings.
“We are living in a cancel culture that wants to destroy Christian organizations. They want us to shut our mouths. They don’t want to hear from us,” Graham warned.
The evangelist urged Christian organizations to prepare to defend themselves against the growing cancel culture in business, insurance, banking, and technology. He challenged them to continue sharing the hope of Jesus Christ in the face of increasingly difficult circumstances.
Graham said any organization sharing the Christian message could be targeted and canceled by financial institutions and big tech. As CBN News has reported, there have already been multiple cases of banks ousting Christian ministries or big-tech de-platforming Christians.
“Now, if you don’t preach the Gospel, you don’t have anything to worry about,” he said. “If you’re not going to talk about sin, you don’t have anything to worry about. But if you’re going to try to preach and proclaim the Gospel, they’re going to try to shut you up.”
But he said Christian communicators are called by God to keep telling the Gospel message “the way it is” no matter what may happen.
“When you try to tell a person they are a sinner, it’s offensive. When you tell someone that Jesus Christ is the way the truth and the life, and there is no way to heaven or God except through Him, you offend people,” Graham continued. “Just tell it the way it is.”
“Preach—don’t back up. Don’t make excuses,” he said. “We cannot back up. We can’t retreat. Don’t apologize for the Gospel—just declare it, just preach it.”
The CEO of the BGEA reminded the audience to be prepared for what’s coming next. Graham recalled the New Testament’s John 15:18-19, where Jesus says, “If the world hates you, you know that it has hated Me before it hated you. If you were of the world, the world would love you as its own; but because you are not of the world, but I chose you out of the world, because of this the world hates you.”
“Just don’t sit there on your hands and let the storm hit. And then have this look on your face like I didn’t know that was coming. I didn’t see that coming. You’d better see it coming. The world hates us, and Jesus told us the world hated me first and they’re going to hate you,” he noted. “If you stand for Christ, the world hates you.
Graham just completed a six-city preaching tour in Maryland, Virginia, and North Carolina. Beginning June 3, he will preach in Seoul, South Korea, on the 50th anniversary of his father Billy Graham’s historic outreach which more than one million people attended.
The NRB is a nonpartisan, international association of Christian communicators whose member organizations represent millions of listeners, viewers, and readers. The next convention will be held February 20-23, 2024, at the Gaylord Opryland Resort & Convention Center, Nashville, TN.
Sources:christiannews
-
world news1 week ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
us news5 days ago
നിത്യതയില്‍ ചേര്‍ക്കപ്പെട്ടു
-
us news2 weeks ago
ടെക്സസിൽ ചുഴലിക്കാറ്റ്: ഒരു മരണം, പത്ത് പേർക്ക് പരിക്ക്
-
National1 week ago
ഐ.പി.സി ജനറൽ കൗൺസിലിന് പുതിയ ഭരണസമിതി
-
us news2 days ago
ഡോ. മിനു മാത്യു ജോർജ് ഐപിസി ഫാമിലി കോൺഫറൻസ് നാഷണൽ യൂത്ത് കോർഡിനേറ്റർ
-
world news1 week ago
Ancient Hebrew Financial Record Discovered on City of David’s Pilgrimage Road
-
National1 week ago
മണിപ്പൂരില്‍ അക്രമിക്കപ്പെട്ടത് 121 ക്രൈസ്തവ ദൈവാലയങ്ങൾ
-
world news2 weeks ago
Chinese Christians face hefty fines for ‘illegal gatherings’