Business
ആമസോണിൽ നിന്ന് ഷൂസുകള്‍ വാങ്ങാം ഇട്ടുനോക്കിയ ശേഷം

ആമസോണിൽ നിന്ന് ഷൂസും ചെരുപ്പും വാങ്ങുന്നതിലെ പ്രധാന പ്രശ്നങ്ങളിലൊന്ന്, വാങ്ങുന്നതിൻ മുമ്പ് അത് കാലിന് ഉചിതമാണോ അല്ലയോ എന്ന് പരിശോധിക്കാൻ കഴിയില്ല എന്നതാണ്. ഈ പ്രശ്നത്തിന് കമ്പനി ഒരു പരിഹാരം കണ്ടെത്തിയിട്ടുണ്ട്. നിങ്ങൾ ആമസോണിൽ വാങ്ങുന്ന ഷൂസ് ഇപ്പോൾ കാലിന് അനുയോജ്യമാണോ എന്ന് നമുക്ക് നോക്കാം, വെർച്വലായി. ആമസോണിന്റെ പുതിയ ‘വെർച്വൽ ട്രൈ ഓൺ ഷൂസ്’ ഫീച്ചറിലൂടെ ഇത് സാധ്യമാകും. യുഎസിലെയും കാനഡയിലെയും ഉപഭോക്താക്കൾക്ക് ഈ സൗകര്യം ഇപ്പോൾ ലഭ്യമാണ്.
ആമസോണിന്റെ ഐഒഎസ് ആപ്ലിക്കേഷനിലെ ഉൽപ്പന്നത്തിനു താഴെയുള്ള ‘വെർച്വൽ ട്രൈ ഓൺ’ ബട്ടണിൽ ക്ലിക്കുചെയ്യുമ്പോൾ, ഫോണിന്റെ പിൻ ക്യാമറ ഓണാകും. ക്യാമറ നിങ്ങളുടെ കാലിലേക്ക് തിരിക്കുകയാണെങ്കിൽ, നിങ്ങൾ നോക്കുന്ന ഷൂസ് നിങ്ങളുടെ കാലിൽ എങ്ങനെയായിരിക്കുമെന്ന് കാണാൻ കഴിയും.
കാലുകൾ വശങ്ങളിലേക്ക് മുന്നോട്ടും പിന്നോട്ടും ആക്കി നോക്കാം. തിരഞ്ഞെടുത്ത ഷൂസിന്റെ നിറങ്ങളും നിങ്ങൾക്ക് മാറ്റാം. ഈ വിധത്തിൽ, നിങ്ങൾക്ക് നിങ്ങളുടെ പാദങ്ങളുടെ ഒരു ചിത്രം വെർച്വലായി എടുക്കാനും പങ്കിടാനും കഴിയും.
Sources:Metro Journal
Business
വിൻഡോസ് 8.1 ഓപ്പറേറ്റിങ് സിസ്റ്റം സേവനം അവസാനിപ്പിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്

വിൻഡോസ് 8.1 ഓപ്പറേറ്റിങ് സിസ്റ്റം സേവനം അവസാനിപ്പിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്. 2023 ജനുവരി 23 നാണ് മൈക്രോസോഫ്റ്റ് 8.1 സേവനം നിർത്തുക. ഇത് സംബന്ധിച്ച അറിയിപ്പുകൾ താമസിയാതെ ഉപഭോക്താക്കൾക്ക് ലഭിക്കും.
2016 ജനുവരി 12 നാണ് വിൻഡോസ് 8 നുള്ള പിന്തുണ കമ്പനി അവസാനിപ്പിച്ചത്. വിൻഡോസ് 8.1 നുള്ള പിന്തുണ 2023 ജനുവരി 10 ന് അവസാനിപ്പിക്കുമെന്ന് കമ്പനി ഒരു അപ്ഡേറ്റിൽ പറഞ്ഞു. ഈ തീയ്യതികൾക്ക് ശേഷം മൈക്രോസോഫ്റ്റ് 365 ആപ്പുകൾ വിൻഡോസ് 8 ലോ വിൻഡോസ് 8.1 ലോ ലഭിക്കില്ല. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒഴിവാക്കാൻ പുതിയ വിൻഡോസ് വേർഷനിലേക്ക് മാറാനാണ് കമ്പനി നിർദേശിക്കുന്നത്.
മുമ്പ് വിൻഡോസ് 8, വിൻഡോസ് 8.1 ഓഎസുകളുമായി ഇറങ്ങിയിരുന്ന കംപ്യൂട്ടറുകൾ ഏറ്റവും പുതിയ വിൻഡോസ് 11 ലേക്ക് മാറുവാൻ യോഗ്യമാവില്ല. എന്നാൽ അവ വിൻഡോസ് 10 ലേക്ക് അപ്ഗ്രേഡ് ചെയ്യാനാവും. വിൻഡോസ് 10 ന്റെ ഫുൾ വേർഷൻ വാങ്ങി ഇൻസ്റ്റാൾ ചെയ്യേണ്ടി വരും.
2025 ഒക്ടോബർ 14 വരെയാണ് വിൻഡോസ് 10 ന് മൈക്രോസോഫ്റ്റിൽ നിന്നുള്ള പിന്തുണ ലഭിക്കുക. വിൻഡോസ് 8.1 ഉപയോഗിക്കുന്നവർ പുതിയ വിൻഡോസ് 11 പിസിയിലേക്ക് മാറുന്നതായിരിക്കും നല്ലത്.
Sources:globalindiannews
Business
ഓൺലൈൻ പേയ്മെന്റ് നിയമങ്ങളിൽ മാറ്റം വരുന്നു

രാജ്യത്ത് ഡിജിറ്റൽ, യുപിഐ പണമിടപാടുകളിൽ വർധിച്ചു വരുന്നതിനിടെ ഡിജിറ്റൽ പണിമിടപാടുകളുടെ സുരക്ഷയും വലിയ തലവേദനയാണ്. അതുകൊണ്ട് തന്നെ ഡെബിറ്റ് കാർഡ് സേവന, സുരക്ഷ വ്യവസ്ഥകളിലും നിയമങ്ങളിലും റിസർവ് ബാങ്ക് മാറ്റങ്ങൾ കൊണ്ടുവരാറുണ്ട്.
2022 ജൂലൈ ഒന്നുമുതൽ വലിയൊരു മാറ്റമാണ് ഡെബിറ്റ്/ ക്രഡിറ്റ് കാർഡ് ഉപയോഗത്തിൽ വരാൻ പോകുന്നത്. അടുത്ത മാസം ഒന്നാം തീയതി മുതൽ വെബ്സൈറ്റുകൾക്ക് നമ്മുടെ ഡെബിറ്റ്/ക്രഡിറ്റ് കാർഡ് ഡാറ്റ സേവ് ചെയ്തു വെക്കാൻ സാധിക്കില്ല. കാർഡ് നമ്പർ, എക്സ്പിരി ഡേറ്റ് എന്നിവ പല സൈറ്റുകളും ഭാവിയിൽ പെട്ടെന്ന് ട്രാൻസാക്ഷനുകൾ നടത്താൻ വേണ്ടി സംരക്ഷിച്ചുവെക്കാറുണ്ട്. ഇത് ഡാറ്റ ചോർത്തലിലേക്ക് നയിക്കുമെന്നത് ചൂണ്ടിക്കാട്ടിയാണ് ആർബിഐ നടപടി.
നിയമം നിലവിൽ വന്നാൽ ഒരു ഓൺലൈൻ മെർച്ചന്റ്, പേയ്മെന്റ് ഗേറ്റ് വേ സൈറ്റുകൾക്കും കാർഡ് ഡാറ്റ അവരുടെ സെർവറിൽ സേവ് ചെയ്തു വെക്കാൻ സാധിക്കില്ല. പകരമായി വിവരങ്ങൾ ഡിജിറ്റൽ ടോക്കണാക്കി മാറ്റി ഉപയോഗിക്കാനുള്ള ഓപ്ഷൻ ആർബിഐ നൽകുന്നുണ്ട്. ബാങ്കുമായി ബന്ധപ്പെട്ടാൽ തങ്ങളുടെ കാർഡ് വിവരങ്ങൾ എൻക്രിപ്റ്റഡ് ടോക്കണാക്കി മാറ്റാനുള്ള സൗകര്യമുണ്ട്. എന്നാൽ ഇത് നിർബന്ധമല്ലെന്നും ആർബിഐ വ്യക്തമാക്കുന്നുണ്ട്. അക്കൗണ്ട് എടുക്കുമ്പോൾ ഉപഭോക്താവ് ഇത്തരത്തിൽ ടോക്കണൈസേഷനുള്ള ഓതറൈസേഷൻ നൽകാത്തതിനാലാണ് ഇത് നിർബന്ധമാക്കാത്തത്. എന്നാൽ ടോക്കണൈസേഷൻ നടത്തിയാൽ സിവിവി അല്ലെങ്കിൽ ഒടിപി ഉപയോഗിച്ച് ട്രാൻസാക്ഷനുകൾ നടത്താൻ സാധിക്കും. ടോക്കണൈസേഷൻ ചെയ്തില്ലെങ്കിൽ കാർഡ് നമ്പർ, എക്സ്പിയറി ഡേറ്റ്, സിവിവി, ഒടിപി എന്നിവ നൽകി ട്രാൻസാക്ഷൻ പൂർത്തീകരിക്കാൻ സാധിക്കും.
ടോക്കണെടുത്താൽ മർച്ചെന്റ് കമ്പനികൾക്ക് ഉപഭോക്താവിന്റെ ഐഡന്റിന്റിയോ മറ്റു വിവരങ്ങളോ ലഭ്യമാകില്ല. എല്ലാ സൈറ്റുകളും നിലവിലുള്ള കാർഡ് വിവരങ്ങൾ നീക്കം ചെയ്തു ടോക്കണൈസേഷനിലേക്ക് ഈ മാസം 30 നുള്ളിൽ മാറണമെന്ന് ആർബിഐ നിർദേശം നൽകിയിട്ടുണ്ട്. ഈ വർഷം ജനുവരിയിൽ ത്ന്നെ ഈ സാങ്കേതികവിദ്യയിലേക്ക് മാറണമെന്ന് നിർദേശമുണ്ടായിരുന്നെങ്കിലും പിന്നീട് സമയം നീട്ടിനൽകുകയായിരുന്നു.
കാർഡ് ടോക്കണൈസേഷനിലേക്കുള്ള മാറ്റം സൗജന്യമാണെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ടോക്കണൈസേഷനിലേക്ക് മാറണമെങ്കിൽ ഉപഭോക്താവ് ഒടിപി അടക്കമുള്ളവ നൽകി കൺസെന്റ് നൽകണമെന്നും ആർബിഐ നിർദേശമുണ്ട്. ചെക്ക് ബോക്സ്, റേഡിയോ ബട്ടൺ എന്നിവ വഴി ഇത് ചെയ്യരുതെന്നും നിർദേശമുണ്ട്.
Sources:globalindiannews
Business
Sales of cross not banned: Kuwait Ministry of Industry

Dubai: Kuwait has denied rumours on social media that it has banned the sale of Christian symbols, including the cross, local media reported.
Saad Al Saidi, Director of the Precious Metals Department at the Ministry of Commerce and Industry, stressed that the ministry has not banned the sale of the cross as it is considered a religious symbol for Christians.
Al Saidi added that the sale of the replica of the cross is permitted and enters the country in a legal way and is examined by the administration for collection of fees and to stamp it with the administration seal.
The Commerce Ministry forbids the sale of anything that promotes homosexuality and Satanic artefacts, including some gold works that are prohibited to be sold in Kuwait.
He stated that the ministry had previously seized some symbols of sects whose beliefs are false and represents some kind of mockery of the heavenly religions, emphasising that the law prohibits the circulation of any precious gold coins or any precious metal or anthropomorphic bearing an allusion in contempt of any of the three monotheistic religions.
http://theendtimeradio.com
-
Media12 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 18-ാമത് പ്രാര്‍ത്ഥനാ സംഗമം
-
Media8 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media8 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
Media12 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 19-ാമത് പ്രാര്‍ത്ഥനാ സംഗമം
-
us news12 months ago
Chinese Officials Raid a Christian Funeral, Remove Christian Symbols
-
us news12 months ago
Covid-19 fourth wave in France: Health pass system to be introduced in the country
-
us news11 months ago
Taliban ban Covid vaccine; The notice was posted at a hospital in Paktia
-
us news9 months ago
Trump to launch new social media platform