world news
പശ്ചിമേഷ്യയുടെ പുരാതന ക്രിസ്തീയ പാരമ്പര്യത്തിലേക്ക് വിരൽചൂണ്ടുന്ന തിരുശേഷിപ്പുകളും ലിഖിതങ്ങളും കണ്ടെത്തി

മൊസൂൾ: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ നശിപ്പിച്ച മൊസൂളിലെ മാർ തോമസ് സിറിയൻ ഓർത്തഡോക്സ് ദേവാലയം സ്ഥിതി ചെയ്തിരുന്ന സ്ഥലത്തുനിന്നു കൽഭരണികളിലായി വിശുദ്ധരുടെ തിരുശേഷിപ്പുകളും, ലിഖിതങ്ങളും കണ്ടെത്തി. ദേവാലയത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. സിറിയൻ ഭാഷയിലും, അറമായ ഭാഷയിലും എഴുതപ്പെട്ട ലിഖിതങ്ങൾ ഈ കൽഭരണികളിലുണ്ട്. കൂടാതെ സിറിയൻ, അറമായ, അറബി ഭാഷകളിൽ എഴുതപ്പെട്ട ഗ്ലാസ് കുപ്പികൾ കൊണ്ട് സംരക്ഷിക്കപ്പെട്ട ലിഖിതങ്ങളും ദേവാലയത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ലഭിച്ചു.
മൂന്നാം നൂറ്റാണ്ടിൽ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ തല അറക്കപ്പെട്ട തിയഡോർ എന്ന റോമൻ പട്ടാളക്കാരന്റെ പേരുളള ഒരു മുദ്രണവും കൽഭരണികളിൽ ഒന്നിൽ നിന്ന് കണ്ടെത്തി. യോഹന്നാൻ അപ്പസ്തോലന്റെ തിരുശേഷിപ്പും കണ്ടെത്തിയ വസ്തുക്കളിൽ ഉൾപ്പെടുന്നു. അമൂല്യമായ ചരിത്ര വസ്തുക്കൾ ശ്രദ്ധയിൽപ്പെട്ട ജോലിക്കാർ മൊസൂളിലെ സിറിയൻ ഓർത്തഡോക്സ് സഭയുടെ ആർച്ച് ബിഷപ്പ് മോർ നിക്കോദെമൂസ് ഷറാഫിനെ വിവരമറിയിക്കുകയായിരുന്നു.
അദ്ദേഹം ഉടനെ തന്നെ സിറിയയിലെ ഡമാസ്കസിൽ ഉണ്ടായിരുന്ന സിറിയൻ ഓർത്തഡോക്സ് സഭയുടെ പാത്രിയാർക്കീസ് മോർ ഇഗ്നേസ് എഫ്രേം രണ്ടാമനെ വീഡിയോകോൾ വിളിച്ച് അമൂല്യ വസ്തുക്കൾ ദൃശ്യമാക്കിയിരിന്നു. ഏറെ അമൂല്യ ചരിത്ര വസ്തുക്കൾ കള്ളക്കടത്തു നടത്തുന്ന ഒരു സംഘം ഇപ്പോൾ പ്രദേശത്ത് സജീവമായി തുടരുന്നതിനാൽ കണ്ടെത്തിയ ഓരോ അമൂല്യ വസ്തുക്കളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
കടപ്പാട് :പ്രവാചക ശബ്ദം
world news
ഇനി കുട്ടികൾക്കും തൊഴിലെടുക്കാം: നിയമാനുമതിയുമായി ദുബായ്

ദുബായ്: കുട്ടികൾക്ക് തൊഴിൽ എടുക്കാൻ അനുമതി നൽകി കൊണ്ട് നിയമം കൊണ്ടുവന്ന് ദുബായ്. 15 തികഞ്ഞ വിദ്യാർത്ഥികൾക്കാണ് തൊഴിൽ ചെയ്യാൻ അനുമതി നൽകിയിരിക്കുന്നത്. മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം ആണ് പുതിയ നിയമം പുറത്തിറക്കിയിരിക്കുന്നത്. ജോലി ചെയ്തു തൊഴിൽ പരിചയം ഉണ്ടാവുക മാത്രമല്ല അവർക്ക് പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റും ലഭിക്കും. എന്നാൽ കർശന നിബന്ധനകളോടെയാണ് കുട്ടികൾക്ക് ജോലി ചെയ്യാൻ സർക്കാൻ അനുമതി നൽകിയിരിക്കുന്നത്.
കുട്ടികൾ ജോലിക്കായി എത്തുമ്പോൾ മാതാപിതാക്കളുടെ സമ്മതപത്രം അത്യാവശ്യമാണ്. മൂന്ന് മാസത്തേക്ക് ആണ് തൊഴിൽ കരാറിൽ വിദ്യാർഥികൾക്ക് ഒപ്പുവെക്കാം. ജോലിയുടെ സ്വഭാവം കരാറിൽ വ്യക്കമാക്കിയിരിക്കണം. എത്ര രൂപ ശമ്പളം നൽകും, എത്ര ദിവസം ആഴ്ചയിൽ അവധി നൽകും, ഒരു ദിവസം എത്ര സമയം ജോലി ചെയ്യണം എന്നിവയെല്ലാം കരാറിൽ എഴുതിയിരിക്കണം. കരാർ വ്യവസ്ഥകൾ ലംഘിച്ചാൽ ശക്തമായ നിയമ നടപടി സ്വീകരിക്കേണ്ടി വരും. വ്യവസ്ഥകൾ ലംഘിച്ചിട്ട് വിദ്യാർഥികളെ തൊഴിലെടുപ്പിക്കാൻ പാടില്ല.
തൊഴിൽ പരിശീലനങ്ങൾക്ക് മന്ത്രാലയം പരിധി നിശ്ചയിച്ചിട്ടുണ്ട്. ഫാക്ടറികളിൽ രാത്രി സമയത്ത് ജോലി ചെയ്യിക്കരുത്. രാത്രി 8 മുതൽ രാവിലെ 6 വരെ കുട്ടികൾക്ക് തൊഴിൽ പരിശീലനം അനുവദിച്ചിട്ടില്ല. 6 മണിക്കൂറിൽ കൂടുതൽ അവരെ കൊണ്ട് ജോലി ചെയ്യിപ്പിക്കരുത്. ഭക്ഷണം, പ്രാർഥന തുടങ്ങിയ കാര്യങ്ങൾ ചെയ്യാൻ ഒരു മണിക്കൂർ സമയം അനുവദിക്കണം. വിശ്രമം നൽകാതെ നാല് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യിപ്പിക്കരുത്. പരിശീലനസമയം തൊഴിൽ സമയമായി കണക്കാക്കി വേതനം നൽകണം. തൊഴിൽ പരിശീലനങ്ങൾ പൂർത്തിയാക്കി ഇറങ്ങുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകണം. എന്നാൽ തൊഴിൽ പരിശീലന സമയത്ത് ഇവർക്ക് സേവനകാല ആനുകൂല്യങ്ങൾക്ക് അർഹത ഉണ്ടായിരിക്കില്ല. തൊഴിൽ കരാറിലുള്ള അവധിയല്ലാതെ മറ്റു അവധി ദിനങ്ങളും അധിക ആനുകൂല്യങ്ങളും അനുവദിക്കില്ല.
Sources:globalindiannews
world news
ബലിപെരുന്നാൾ: 737 തടവുകാർക്ക് മോചനം നൽകി യുഎഇ പ്രസിഡന്റ്

അബുദാബി: ബലിപെരുന്നാൾ അനുബന്ധിച്ച് (ഈദ് അൽ അദ്ഹ) 737 തടവുകാർക്ക് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മോചനം നൽകി. ചെറിയ കുറ്റങ്ങൾ ചെയ്തവർക്കും സാമ്പത്തിക കുറ്റങ്ങൾ ചെയ്തവർക്കും അവരുടെ നല്ല നടപ്പിന്റെ ഭാഗമായാണ് മോചനം നൽകുന്നത്. ഇവരുടെ സാമ്പത്തിക ബാധ്യതകൾ അദ്ദേഹം ഏറ്റെടുക്കുകയും നൽകുകയും ചെയ്തു.
അജ്മാൻ ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുമൈനി 93 തടവുകാർക്ക് മോചനം നൽകി. ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖ്വാസിമി 194 തടവുകാർക്കും മോചനം നൽകിയെന്നും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വിവിധ കേസുകളില്‍ ശിക്ഷയില്‍ കഴിഞ്ഞിരുന്നവര്ക്കാണു മോചനം.
Sources:globalindiannews
world news
Reports Show 2,000 Women and Girls Kidnapped in Pakistan

Pakistan – Human rights groups have reported that roughly 1,000 Christian and Hindu girls are kidnapped annually in Pakistan, to be subjected to rape, forced conversion, and forced marriages to Muslim men. One religious freedom advocate, however, says that the true number of kidnappings is twice that previously reported by other observers. Shahid Mobeen, professor of philosophy at the Pontifical University in Rome, asserts that about 2,000 forced conversions and marriages take place every year in Pakistan. Mobeen, who spoke on the issue at last week’s International Religious Freedom Summit in Washington, DC, contends that the collective observations of volunteers, nuns, and lawyers testify to this much higher estimate.
While not always the case, Mobeen explains that the perpetrators of these crimes against women are usually family friends. The women that they target are often also not women at all, but merely young girls between the ages of 10 and 14. Even despite the alarming severity of these crimes, Pakistan’s Christian community has little leverage in the country to pursue justice against guilty parties. Christians only make up 2% of the nation’s population, and their government is not a strong defender of minority rights. The U.S. Department of State has designated Pakistan as a “Country of Particular Concern” in part for this reason.
Persistent advocacy is necessary to influence the Pakistani authorities to change course. One example of the impact of such advocacy can be seen in the case of a 15-year-old Catholic girl who was rescued from her abductors in late May. Police investigators showed no initiative to recover her from her kidnappers, but when protestors and advocates organized by the National Minorities Alliance of Pakistan (NMAP) pressured authorities, they finally took action and returned the girl to her family. Sadly, so many more kidnapped girls remain captive, like the 16-year-old Christian girl kidnapped in April. We pray that justice would come to Pakistan for these persecuted women and girls.
Sources:persecution
-
Media12 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 18-ാമത് പ്രാര്‍ത്ഥനാ സംഗമം
-
Media8 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media8 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
Media12 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 19-ാമത് പ്രാര്‍ത്ഥനാ സംഗമം
-
us news12 months ago
Chinese Officials Raid a Christian Funeral, Remove Christian Symbols
-
us news12 months ago
Covid-19 fourth wave in France: Health pass system to be introduced in the country
-
us news11 months ago
Taliban ban Covid vaccine; The notice was posted at a hospital in Paktia
-
us news9 months ago
Trump to launch new social media platform