Disease
ലോകത്തിന് ഭീഷണി ഉയര്‍ത്തി മാര്‍ബര്‍ഗ് വൈറസ്; 90 ശതമാനം മരണസാധ്യത

ജനീവ : ലോകത്തെ ഏറ്റവും അപകടകാരിയായ വൈറസുകളിലൊന്നായി ശാസ്ത്ര സമൂഹം കണക്കാക്കുന്ന മാര്‍ബര്‍ഗ് വൈറസ് ഘാനയില്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഇതു ബാധിക്കുന്നവരില്‍ 90 ശതമാനമാണ് മരണസാധ്യത.
പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഘാനയിലെ അശാന്റിയില്‍ രണ്ടു പേര്‍ക്കാണ് വൈറസ് ബാധിച്ചത്. ഇവര്‍ രണ്ടു പേരും മരിച്ചു. ആദ്യമായാണ് ഘാനയില്‍ മാര്‍ബര്‍ഗ് വൈറസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയിലും കഴിഞ്ഞവര്‍ഷം മാര്‍ബര്‍ഗ് സ്ഥിരീകരിച്ചിരുന്നു.
ശ്രദ്ധ വേണമെന്നും ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ലോകാരോഗ്യ സംഘടന അറിയിച്ചു. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഘാനയിലെ ആരോഗ്യസംഘത്തിന് സഹായത്തിനായി വിദഗ്ദരെ ഏര്‍പ്പാടു ചെയ്തുവെന്നും ഡബ്യൂഎച്ച്ഒ അറിയിച്ചു.
1967ല്‍ പശ്ചിമ ജര്‍മനിയിലെ മാര്‍ബര്‍ഗ് പട്ടണത്തിലാണ് വൈറസ് ബാധ ആദ്യമായി കണ്ടെത്തിയത്. വാക്സീന് ലബോറട്ടറികളില്‍ ജോലി ചെയ്തവരായിരുന്നു രോഗികള്‍. ആഫ്രിക്കയില്‍ നിന്നു കൊണ്ടുവന്ന കുരങ്ങുകളില്‍ നിന്നാണ് വൈറസ് ഇവരിലേക്ക് പകര്‍ന്നത്. പിന്നീട് പത്തിലധികം തവണ വിവിധയിടങ്ങളില്‍ വൈറസ് ബാധയുണ്ടായി.
കടുത്ത പനി, പേശീവേദന, ഛര്‍ദി, രക്തസ്രാവം, മസ്തിഷ്കജ്വരം, നാഡീവ്യവസ്ഥയുടെ സ്തംഭനം തുടങ്ങിയവ പ്രധാന ലക്ഷണങ്ങള്‍. ആര്‍ടിപിസിആര്‍, എലീസ ടെസ്റ്റുകള്‍ രോഗ നിര്‍ണയത്തിന് ഉപയോഗിക്കുന്നു. കുട്ടികളില്‍ വൈറസ് ബാധിക്കുന്നതിന്റെ തോത് കുറവാണ്.
Sources:nerkazhcha
Disease
മറവിരോഗത്തെ പ്രതിരോധിക്കുന്ന ഘടകങ്ങൾ കണ്ടെത്തി ഗവേഷകർ

ലോകത്താകമാനം 5.5 കോടിയിലധികം ആളുകളെ മറവിരോഗം ബാധിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഓരോ വർഷം കഴിയുന്തോറും മറവിരോഗികളുടെ എണ്ണം കുത്തനെ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രമേഹം, വിഷാദം, രക്താതിമർദ്ദം, അമിതമായ മദ്യപാനം, പുകവലി തുടങ്ങിയ ചില ഘടകങ്ങൾ മറവിരോഗം വർദ്ധിപ്പിക്കുമെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ചില ശാരീരിക പ്രവർത്തനങ്ങളിലൂടെ മറവിരോഗം ഒരു പരിധിവരെ തടയാൻ കഴിയുമെന്ന് മുമ്പത്തെ ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നിരുന്നാലും, ഏത് ശാരീരിക പ്രവർത്തനങ്ങൾ ഡിമെൻഷ്യയെ തടയാൻ സഹായിക്കും എന്നതിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമായിരുന്നില്ല. ഇപ്പോഴിതാ അതിനുള്ള ഉത്തരവും ഗവേഷകർ കണ്ടെത്തിയിരിക്കുകയാണ്. ന്യൂറോളജി ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
മാനസികമായും ശാരീരികമായും സജീവമായിരിക്കുന്നത് വഴി മറവിരോഗം ഒരു പരിധി വരെ തടയാൻ കഴിയുമെന്ന് പുതിയ പഠനം പറയുന്നു. വ്യായാമ ശീലം, വീട്ടുജോലികൾ, കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സമയം പങ്കിടൽ എന്നിവ ഡിമെൻഷ്യയുടെ അപകടസാധ്യത കുറയ്ക്കുമെന്ന് ഗവേഷകർ കണ്ടെത്തി. യുകെയിൽ നിന്നുള്ള 501,376 പേരെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. പഠനത്തിൽ പങ്കെടുത്തവർ 56 വയസ്സുളളവരായിരുന്നു. അവരുടെ പ്രവർത്തനങ്ങൾ 10 വർഷത്തോളം സൂക്ഷ്മമായി നിരീക്ഷിച്ചാണ് വിലയിരുത്തലിൽ എത്തിയത്.
പഠനത്തിന്റെ തുടക്കത്തിൽ, ഓരോ വ്യക്തിക്കും അവരുടെ ശാരീരിക പ്രവർത്തനങ്ങളെ കുറിച്ചും ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്കായി സമയം ചെലവഴിക്കുന്നതിനെ കുറിച്ചും വീട്ടുജോലികളെ കുറിച്ചും ഉളള ചോദ്യങ്ങൾ നൽകിയിരുന്നു. പഠനത്തിൽ പങ്കെടുക്കുന്നവരുടെ കുടുംബ ചരിത്രം പരിശോധിച്ച് മറവിരോഗത്തിന്റെ അപകടസാധ്യതയും നിരീക്ഷിച്ചു. തുടർചികിത്സാ കാലയളവിൽ 5,185 പേർക്ക് ഡിമെൻഷ്യയുടെ ലക്ഷണങ്ങൾ കണ്ടെത്തി. ഇവരിൽ ഭൂരിഭാഗവും പ്രായമായവരും പുരുഷൻമാരും ഹൈപ്പർടെൻഷൻ, ഹൈപ്പർലിപിഡെമിയ എന്നിവയുടെ ചരിത്രമുള്ളവരാണെന്ന് കണ്ടെത്തി. മാത്രമല്ല, ഈ ആളുകളിൽ സാമൂഹിക ഇടപെടലുകൾ കുറവാണെന്നും ബോഡി മാസ് ഇൻഡക്സ് കൂടുതലായും കണ്ടെത്തി.
Sources:Metro Journal
Disease
ചൈനയിൽ പുതിയ വൈറസ് രോഗം പടരുന്നു

ബെയ്ജിംഗ്: മൃഗങ്ങളിൽ നിന്ന് പടരുന്ന ഹെനിപാ വൈറസ് രോഗബാധയുടെ പുതിയ വകഭേദം ചൈനയിൽ കണ്ടെത്തി. ലംഗ്യ വൈറസ് (ലെയ് വി) ബാധിച്ച് 35-ഓളം പേരെ ഷാൻഡോംഗ്, ഹെനാൻ പ്രവിശ്യകളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ജന്തുജന്യ വൈറസാണ് ലംഗ്യ വൈറസ്. അതായത് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ്. ഭക്ഷണം, വെള്ളം, പരിസ്ഥിതി എന്നിവയിലൂടെ വൈറസ് പടർന്ന് പിടിക്കാം.
വൈറസ് ബാധിച്ചവർക്ക് പനി, ചുമ, ക്ഷീണം, തലചുറ്റൽ എന്നീ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ടെന്നും രോഗബാധയ്ക്ക് പ്രത്യേക ചികിത്സാരീതി ലഭ്യമല്ലാത്തതിനാൽ ഇവരെ തീവ്രപരിചരണ വിഭാഗത്തിൽ നീരിക്ഷണത്തിൽ വച്ചിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു. വൈറ്റ് ബ്ലഡ് സെൽസിൽ കുറവ് , കരൾ, കിഡ്നി എന്നിവ തകരാറിലാവുക, പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയുക എന്നതും കണ്ടുവരുന്നു. രോഗം ഗുരുതരമല്ലെന്നും മരണത്തിലേക്ക് നയിക്കില്ലെന്നും വൈറോളജി വിദഗ്ധർ അറിയിച്ചു.
പുതുതായി കണ്ടെത്തിയ വൈറസായതുകൊണ്ട് തന്നെ തായ്വാനിലെ ലബോറട്ടറികളിൽ ഇവ കണ്ടെത്താനുള്ള ഫലപ്രദമായ ടെസ്റ്റിംഗ് രീതികൾ പരീക്ഷിച്ചുവരികയാണ്.
Sources:globalindiannews
Disease
രാജ്യത്ത് ആദ്യം; സ്പൈനല്‍ മസ്കുലര്‍ അട്രോഫി ബാധിച്ച കുട്ടികള്‍ക്ക് മരുന്ന് നല്കി കേരളം

തിരുവനന്തപുരം : അപൂർവ രോഗമായ സ്പൈനൽ മസ്കുലാർ അട്രോഫിക്ക് ചികിത്സ തേടുന്ന കുട്ടികൾക്ക് മരുന്നുകൾ സൗജന്യമായി വിതരണം ചെയ്ത് കേരളം. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ സ്പൈനൽ മസ്കുലാർ അട്രോഫിക്ക് ഇന്ത്യയിൽ ലഭ്യമായ ഒരേയൊരു മരുന്നാണ് റസ്ഡിപ്ലാം. ക്രൗഡ് ഫണ്ടിംഗ് വഴി മരുന്നുകൾ ക്രമീകരിക്കുകയും ചികിത്സയ്ക്കായി മറ്റ് സൗകര്യങ്ങൾ സർക്കാർ ഫണ്ട് ഉപയോഗിച്ച് ക്രമീകരിക്കുകയും ചെയ്തു. 14 കുട്ടികൾക്ക് ഒരു കുപ്പിക്ക് 6 ലക്ഷം രൂപ വിലവരുന്ന മരുന്നുകൾ നൽകി. 14 യൂണിറ്റ് മരുന്നുകളാണ് നൽകിയതെന്നും മന്ത്രി പറഞ്ഞു.
ആദ്യഘട്ടത്തിൽ 21 കുട്ടികൾക്ക് മരുന്ന് നൽകാനായിരുന്നു തീരുമാനം. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ കഴിഞ്ഞ ദിവസം രണ്ട് കുട്ടികൾക്ക് മരുന്ന് നൽകിയിരുന്നു. കോഴിക്കോട്ടെ 12 കുട്ടികൾക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് മരുന്ന് നൽകാൻ തീരുമാനിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ മദർ ആൻഡ് ചൈൽഡ് കെയർ സെന്ററിൽ ഇന്നലെയും ഇന്നും പ്രത്യേക മെഡിക്കൽ ക്യാമ്പുകൾ നടത്തി. ഇന്ത്യയിൽ ആദ്യമായാണ് സ്പൈനൽ മസ്കുലാർ അട്രോഫി എന്ന അപൂർവ രോഗത്തിനുള്ള മരുന്ന് ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് സർക്കാർ തലത്തിൽ നൽകുന്നത്.
അപൂർവ രോഗം ബാധിച്ചവരുടെ ചികിത്സയ്ക്ക് സർക്കാർ പ്രത്യേക പ്രാധാന്യമാണ് നൽകുന്നത്. ഇതിന്റെ ഭാഗമായി ആദ്യമായി തിരുവനന്തപുരം എസ്.എ.ടി.എ ആശുപത്രിയിൽ എസ്.ടി.എ. ക്ലിനിക്ക് തുടങ്ങി. അതിനുശേഷം വിലകൂടിയ മരുന്നുകൾ നൽകുമെന്നും മന്ത്രി പറഞ്ഞു.
Sources:Metro Journal
-
Media10 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media9 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
us news10 months ago
Trump to launch new social media platform
-
us news10 months ago
Five Bible Verses to Remember When You’re Overwhelmed by the News
-
us news6 months ago
Sister Susan George, the founder and leader of the Boston prayer line promoted to glory
-
Media12 months ago
The Taliban are killing Christians with Bibles on their cellphones
-
us news12 months ago
300 ക്രൈസ്തവരെ ഇസ്ലാമിക്ക് കലാപകാരികൾ ചുട്ടുകൊന്നുവെന്ന് റിപ്പോർട്ട്.
-
us news12 months ago
Massive explosion outside Kabul airport after security warnings