world news
സ്പെയിനിൽ കാട്ടുതീ പടരുന്നു; ഇതുവരെ കത്തി നശിച്ചത് 22,000 ഹെക്ടറിലധികം വനപ്രദേശങ്ങൾ

മാഡ്രിഡ് [ സ്പെയിൻ ] : ചൂട് വർദ്ധിച്ചത് മൂലം സ്പെയിനിൽ കാട്ടുതീ പടരുന്നു . 22,000 ഹെക്ടറിലധികം വനപ്രദേശങ്ങളാണ് ഇതുവരെ കത്തി നശിച്ചത് .തെക്കുപടിഞ്ഞാറൻ സ്പെയിനിൽ കഴിഞ്ഞ രണ്ടു മാസങ്ങളിലായി അതി തീവ്ര ചൂടാണനുഭവപ്പെടുന്നത് . നിയന്ത്രണാതീതമായ ചൂടിൽ തെക്കുപടിഞ്ഞാറൻ സ്പെയിനിലെ സ്വയംഭരണ പ്രദേശമായ എക്സട്രിമദുരയിലും , ലാസ് ഹാർഡെസിലെ കോമാർക്കയിലും കാട്ടുതീ നിയന്ത്രണാതീതമായി തുടരുകയാണ് . അതെ സമയം വാലെ ഡി ജെർട്ടയിലെ കോമരക്കയിൽ വീണ്ടും തീപിടുത്തം ഉണ്ടായാതായി അറിയിപ്പ് ലഭിച്ചിട്ടുണ്ട് . ഇവിടെ മുൻപൊരു തവണ തീപിടുത്തം ഉണ്ടായിട്ടുണ്ട് . കാട്ടുതീ പടർന്നത് എങ്ങനെ എന്ന് ഇതുവരെയായിട്ടും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല എന്ന് എക്സട്രിമദുരയിലെ ഭരണകൂടം വ്യക്തമാക്കി .
കാട്ടുതീയുടെ വ്യാപനം അയൽരാജ്യമായ ആൻഡലൂഷ്യയിലേക്ക് ബാധിച്ച് ഇതുവരെ 3000 ഹെക്ടർ വനപ്രദേശം കത്തി നശിക്കുകയും പ്രദേശവാസികളായ 2000-ത്തോളം ആളുകളെ അവിടെ നിന്ന് മാറ്റി പാർപ്പിക്കുകയും ചെയ്യ്തിട്ടുണ്ടെന്ന് സർക്കാർ വക്താവ് കാർമൻ ക്രസ്പോ വ്യക്തമാക്കി . വടക്കു പടിഞ്ഞാറൻ സ്പെയിനിലെ സ്വയം ഭരണ സമൂഹമായ ഗറീഷ്യയുടെ തലസ്ഥാനമായ ഔറൻസിൽ പടർന്നു പിടിച്ച കട്ടുതീയെ നേരിടാനുളള പ്രവർത്തനങ്ങളിൽ സർക്കാർ സംവിധാനം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നുണ്ട് . ഇതുവരെ പ്രദേശത്തു കനത്ത നിയന്ത്രങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത് . വീടുകളിൽ താമസിക്കുന്ന ആളുകളോട് ഒരു കാരണവശാലും പുറത്തിറങ്ങരുതെന്ന് ഫയർ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .
കനത്ത ചൂടിൽ വെന്തുരുകുന്ന സ്പെയിനിലെ സ്ഥിതി ഗതികൾ വളരെ മോശമാണ് . ചൂട് കുറഞ്ഞാൽ ഒരു പക്ഷെ തീ ശമിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിൽ നടത്താൻ കഴിയുമെന്ന് ഭരണകൂടം പറഞ്ഞു . തീ കെടുത്തനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 3 ഫയർ ഉദ്യോഗസ്ഥർക്ക് പൊള്ളലേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ് .
Sources:globalindiannews
world news
വിക്കിപീഡിയ നിരോധനം പിൻവലിച്ച് പാക്കിസ്ഥാൻ

ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ വിക്കിപീഡിയയ്ക്ക് ഏർപ്പെടുത്തിയ നിരോധനം രണ്ടു ദിവസത്തിനകം പിൻവലിച്ചു. മതനിന്ദാ പരാമർശം നീക്കംചെയ്യണമെന്ന പാക് ആവശ്യം വിക്കിപീഡിയ നിരസിച്ചതിനെത്തുടർന്നായിരുന്നു നിരോധനം. നടപടി ജനങ്ങളുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
തുടർന്ന് സർക്കാർ രൂപീകരിച്ച കമ്മിറ്റി, വിക്കിപീഡിയ നിരോധിക്കുന്നതിൽ കാര്യമില്ലെന്നു ശിപാർശ നൽകി. പൊതുജനത്തിനും വിദ്യാർഥികൾക്കും പ്രയോജനകരമാണ് വിക്കിപീഡിയ എന്നും ചൂണ്ടിക്കാട്ടി. ഇതേത്തുടർന്നാണു നിരോധനം പിൻവലിച്ചത്.
കടപ്പാട് :കേരളാ ന്യൂസ്
world news
സൗദിയിൽ പ്രവാസികൾക്ക് സന്ദർശക വിസയിൽ കൊണ്ടുവരാവുന്ന ബന്ധുക്കളുടെ എണ്ണം വർധിപ്പിച്ചു

റിയാദ്: സൗദിയിൽ പ്രവാസികൾക്ക് സന്ദർശക വിസയിൽ കൊണ്ടുവരാവുന്ന ബന്ധുക്കളുടെ എണ്ണം വർധിപ്പിച്ചു. വിദേശ കാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് അപ്ഡേഷന് ശേഷമാണ് കൂടുതൽ പേരെ ഉൾപ്പെടുത്തിയത്. ഏറ്റവുമടുത്ത ബന്ധുക്കൾക്ക് മാത്രമായിരുന്നു നേരത്തെ പ്രവാസികളുടെ സന്ദർശക വിസയിൽ കൊണ്ടു വരാൻ കഴിഞ്ഞിരുന്നത്. മാതാപിതാക്കൾ, ഭാര്യ, മക്കൾ, ഭാര്യയുടെ മാതാപിതാക്കൾ എന്നിങ്ങനെ വളരെ കുറഞ്ഞ വിഭാഗങ്ങൾ മാത്രമേ ഇതുവരെ ഉണ്ടായിരുന്നു. ചില ഘട്ടങ്ങളിൽ സഹോദരിമാർക്കും ലഭിച്ചു.
എന്നാൽ പുതിയ അപ്ഡേഷനോടെ നിരവധി ബന്ധുക്കളെ കൊണ്ടു വരാം. മാതാവിന്റെ സഹോദരൻ, പിതാവിന്റെ സഹോദരൻ സഹോദരി, പിതാവിന്റേയും മാതാവിന്റെയും ഉപ്പ ഉമ്മ എന്നിവർക്കെല്ലാം വിസ ലഭ്യമാകും. ഇതിനു പുറമെ പേരക്കുട്ടികൾ, സഹോദരി, സഹോദരന്റേയും സഹോദരിയുടെയും മക്കൾ എന്നിവർക്കും വിസ ലഭ്യമാകും. ലേബർ ജോലികളിലുള്ളവർക്ക് ചില വിസകൾ ഓൺലൈനിൽ ലഭ്യമാകാത്ത സ്ഥിതിയുണ്ട്. പുതിയ അപ്ഡേഷനിൽ ഭൂരിഭാഗം തൊഴിലുകളിലുള്ളവർക്കും ഈ വിസകളെല്ലാം ലഭിക്കും. അറുപത് വയസ്സിന് മുകെളിൽ പ്രായമുള്ളവർക്ക് ഇൻഷൂറൻസ് തുക കൂടും. ഇതൊഴിച്ചാൽ ബാക്കി നിരക്കെല്ലാം സമാനമാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി വിദേശ കാര്യ മന്ത്രാലയ സൈറ്റായ മോഫയിൽ അപ്ഡേഷൻ തുടരുകയാണ്.
Sources:globalindiannews
world news
Christian Establishments Vandalized Amid Escalation in Jerusalem

Christians in the city of Jerusalem were targeted in several incidents in January. On January 4th more than 30 graves were vandalized by two young Jewish men who broke down crosses and smashed gravestones at the Protestant Mount Zion Cemetery. On January 26th, a group of Jewish youth vandalized an Armenian restaurant in the Christian Quarter of the Old City, while verbally insulting Christians including chants “death to Christians”, a phrase that has increasingly been graffitied on several Jerusalem church walls in recent weeks.
These attacks come at a time of escalating tensions between the cities’ diverse Christian, Jewish and Muslim populations. Christian leaders in Jerusalem have, in recent years, warned of the rapidly declining presence of Christians in the city where the earliest events of Christian history began 2,000 years ago. Political instability, threats and attacks by extremist groups, economic troubles and high emigration rates have reduced Jerusalem Christian population to less than 2% from its approximate 25% of the population 100 years ago.
Last year a coalition of Christian leaders in Jerusalem appealed to the Israeli, Palestinian, and Jordanian governments to stop attacks of extremist groups that continue to threaten the Christian population in the Holy Land. These appeals are being reiterated for the new Israeli government to take such attacks seriously and to follow-up and hold their perpetrators responsible.
Sources:persecution
-
us news12 months ago
Sister Susan George, the founder and leader of the Boston prayer line promoted to glory
-
National7 months ago
ക്രൈസ്തവ സംഗമം 2022
-
Movie12 months ago
Brooke Ligertwood reveals story behind hit single ‘A Thousand Hallelujahs,’ talks new album
-
Disease8 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
-
Crime11 months ago
Maria(20) killed in Erbil by relatives for converting to Christianity
-
Movie11 months ago
Kickstarter Tried to Cancel Jesus, But They Couldn’t Succeed
-
world news11 months ago
Kazakhstan Christians Call for Prayers of Peace in Ukraine
-
world news12 months ago
യുക്രൈനുനേരെ സൈബര്‍ ആക്രമണം: ബാങ്ക് വെബ്സൈറ്റുകള്‍ തകര്‍ത്തു; ഭീഷണി തുടരുന്നെന്ന് ബൈഡന്