Connect with us

world news

ക്രിസ്തു ആണെന്ന് അവകാശപ്പെട്ടയാളെ കുരിശിൽ തറയ്ക്കാനൊരുങ്ങി അനുയായികൾ : രക്ഷക്ക് ‘ക്രിസ്തു’ പൊലീസിൽ അഭയം തേടി

Published

on

യേശുക്രിസ്തുവാണെന്ന് അവകാശപ്പെട്ട് പുലിവാല് പിടിച്ചിരിക്കുകയാണ് എലിയു സിമിയു എന്ന കെനിയക്കാരൻ. വർഷങ്ങളായി യേശുവിനെപ്പോലെ വേഷം ധരിച്ചാണ് ഇയാൾ നടക്കാറുള്ളത്. ഒടുവിൽ നാട്ടുകാർ കുരിശിൽ തറയ്ക്കാൻ ഒരുങ്ങിയതോടെയാണ് പണി പാളിയത്.

ജീവൻ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിൽ അഭയം തേടിയിരിക്കുകയാണ് എലിയു. ഇയാൾ ശരിക്കും യേശുവാണെങ്കിൽ മൂന്നാം നാൾ ഉയർത്തെഴുന്നേൽക്കുമെന്നും അതിനാൽ ഇയാളെ ദുഃഖവെള്ളിയാഴ്ച കുരിശിൽ തറയ്ക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. കെനിയയിലെ ബങ്കാമ കൗണ്ടിയിലാണ് നാടകീയ സംഭവം.
Sources:azchavattomonline

http://theendtimeradio.com

world news

‘A spirit of devoted worship’: 1,300 youth gather for discipleship event at Georgia church

Published

on

Approximately 1,300 youth from 17 congregations gathered at a Georgia megachurch last weekend for a multiday worship and praise event, with many making commitments to Jesus Christ.

New Hope Baptist Church of Fayetteville’s north campus hosted the annual “Disciple Now” gathering from March 24-26, centered on students in grades seven through 12.

The gathering, billed as the largest youth ministry gathering in Fayette County, included small group Bible studies led by college students and large group events led by nationally acclaimed speakers and worship bands.

New Hope Senior Pastor Rhys Stenner told The Christian Post that attendees had “an anticipation and a preparedness for what God was going to do.”

“He softened and prepared hearts,” said Stenner, describing the gathering as an “incredible time of worship from the first service to the last,” with there being “unity among the churches.”

According to Stenner, there has been a yearly increase in participation in Disciple Now since the start of the COVID-19 pandemic.

The pastor said that for Sunday morning worship, there were approximately 300 students and 12 “unexpected baptisms.”

“The tremendous spirit of praise that morning was above the usual despite a terrible deluge of weather that morning,” he recounted. “There was no dampening the enthusiasm, and probably the most joyous we had had on the Sunday morning of a DNOW.”

Stenner hopes the gathering will foster long-term “unity amongst the students” and that they will be “a witness to others about what God has done in their lives.”

The continued growth of Disciple Now comes as there has been an eruption of evangelistic outreaches among younger generations in recent months.

In February, students at Asbury University in Wilmore, Kentucky, began an impromptu worship service after their regularly scheduled chapel time, eventually transforming into a 16-day revival service in which thousands of people traveled from across the country to attend.

The constant worship service inspired spontaneous services at other college campuses, including some public academic institutions, as well as at churches and at least one middle school. Some Christian college students were even inspired to travel for hours to bring the spirit of revival to major universities like Ohio State University and Michigan State University.

When asked if he felt that the revival movement influenced this year’s Disciple Now turnout, Stenner replied, “we don’t think so, directly.”

“There was a spirit of devoted worship and praise that was striking and noteworthy. It’s always a good event, but there was a notable sense of reverence,” said Stenner.

“On the last night, nobody seemed to want to leave. He is the same God.”
Sources:Christian Post

http://theendtimeradio.com

Continue Reading

world news

പ്രതിഷേധത്തിന് ഒടുവില്‍ നിക്കരാഗ്വേയില്‍ തടങ്കലിലാക്കിയ ബിഷപ്പിന്റെ ദൃശ്യങ്ങള്‍ ആദ്യമായി പുറത്തുവിട്ടു

Published

on

മനാഗ്വേ: നിക്കരാഗ്വേന്‍ ഏകാധിപത്യ ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധ നടപടികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിന് 26 വര്‍ഷത്തെ തടവുശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മതഗല്‍പ്പ രൂപതാ മെത്രാന്‍ റോളണ്ടോ അല്‍വാരെസിന്റെ ആദ്യ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ഇളം നീലനിറമുള്ള വസ്ത്രം ധരിച്ച വിളറി, മെലിഞ്ഞ് കാണപ്പെട്ട മെത്രാന്‍ തന്റെ സഹോദരിക്കും, സഹോദരനുമൊപ്പം ലാ മൊഡേലോ ജയിലില്‍ ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാര്‍ച്ച് 24-നാണ് നിക്കരാഗ്വേന്‍ ടെലിവിഷന്‍ പുറത്തുവിട്ടത്. ഇതോടെ മെത്രാന്‍ ജീവിച്ചിരിപ്പുണ്ടോ? എന്ന നിക്കരാഗ്വേന്‍ ജനതയുടെ ആശങ്കക്ക് അറുതിയായിരിക്കുകയാണ്. രാഷ്ട്രത്തിന്റെ അഖണ്ഡതക്ക് തുരങ്കംവെച്ചു, വ്യാജവിവരങ്ങള്‍ പ്രചരിപ്പിച്ചു തുടങ്ങിയ അനേകം വ്യാജ ആരോപണങ്ങളുടെ പേരിലാണ് ബിഷപ്പിനെ തടങ്കലിലാക്കിയത്.

ജനുവരി 10-ന് കോടതിയില്‍ എത്തിച്ച മെത്രാനെക്കുറിച്ച് പിന്നീട് വിവരമൊന്നുമില്ലായിരുന്നു. ബിഷപ്പ് അല്‍വാരെസ് ജീവിച്ചിരിപ്പുണ്ടെന്നതിന് തെളിവ് ആവശ്യപ്പെട്ടുകൊണ്ട് കത്തോലിക്ക നേതാക്കന്‍മാരുടെയും, മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ചാനലിലൂടെ അദ്ദേഹത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ജയിലില്‍ മാന്യമായ പെരുമാറ്റം ലഭിക്കുന്നുണ്ടെന്ന് വരുത്തി തീര്‍ക്കുവാന്‍ മാധ്യമപ്രവര്‍ത്തകന്‍ മെത്രാന് മുന്നിൽ ശ്രമിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. “നിങ്ങള്‍ നന്നായി ഇരിക്കുന്നത് കാണുമ്പോള്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്” എന്ന്‍ മാധ്യമപ്രവര്‍ത്തകന്‍ പറയുമ്പോള്‍, “ഞാന്‍ എങ്ങനെയാണ് ഇരിക്കുന്നത്? ആരോഗ്യവാനാണോ? എന്റെ മുഖം എങ്ങനെ ഇരിക്കുന്നു?” എന്ന് മെത്രാന്‍ പുഞ്ചിരിച്ചുകൊണ്ട് ചോദിക്കുന്നുണ്ട്.

മെത്രാന്റെ ഈ പ്രതികരണം നിക്കാരാഗ്വേയിലെ സമൂഹമാധ്യമങ്ങളില്‍ കൊടുങ്കാറ്റായി മാറിക്കൊണ്ടിരിക്കുകയാണ്. തന്റെ സഹോദരന്റെ ചിത്രം കണ്ടതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം ജീവിച്ചിരിക്കുന്നതില്‍ ദൈവത്തോടു നന്ദി പറയുകയാണെന്നും അമേരിക്കയില്‍ പ്രവാസിയായി കഴിയുന്ന മനാഗ്വേ സഹായ മെത്രാന്‍ സില്‍വിയോ ജോസ് ബയേസ് ട്വീറ്റ് ചെയ്തു. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്ത് വന്നതിനെത്തുടര്‍ന്നുള്ള ആഭ്യന്തര സമ്മര്‍ദ്ധം മൂലമാണ് മെത്രാനെ ടിവിയില്‍ കാണിച്ചതെന്നു നിക്കരാഗ്വേന്‍ അഭിഭാഷകനായ യാദെര്‍ മൊറാസന്‍ ഒ.എസ്.വി ന്യൂസിനോട് പറഞ്ഞു.

മറ്റ് തടവുകാരുടെ വസ്ത്രവുമായി യോജിച്ചുപോകാത്ത വസ്ത്രമാണ് മെത്രാന് നല്‍കിയിരിക്കുന്നതെന്ന്‍ ചൂണ്ടിക്കാട്ടിയ മൊറാസന്‍ നീതിന്യായവ്യവസ്ഥയെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന്റെ തെളിവാണിതെന്നും കൂട്ടിച്ചേര്‍ത്തു. ഏകാധിപത്യ നിലപാടിനെതിരെ കത്തോലിക്ക മെത്രാന്മാര്‍ ശക്തമായി പ്രതികരിക്കുന്നതിനാല്‍ നിക്കരാഗ്വേന്‍ ഏകാധിപതി ഡാനിയല്‍ ഒര്‍ട്ടേഗയും, പത്നിയും വൈസ്-പ്രസിഡന്റുമായ റൊസാരിയോ മുരില്ലോയും “തീവ്രവാദികള്‍” എന്നാണു മെത്രാന്‍മാരെ നേരത്തെ വിശേഷിപ്പിച്ചത്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

world news

ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശവുമായി ‘ഫാല്‍ക്കണ്‍ 9’ ബഹിരാകാശത്തേക്ക്

Published

on

റോം: ആഗോള കത്തോലിക്ക സഭയുടെ തലവനായ ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശമടങ്ങുന്ന ഉപഗ്രഹവുമായി അമേരിക്കയുടെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഈവരുന്ന ജൂണ്‍ 10-ന് കാലിഫോര്‍ണിയയിലെ വാന്‍ഡന്‍ബെര്‍ഗിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും ബഹിരാകാശത്തേക്ക് കുതിക്കും. 2020 മാര്‍ച്ച് 27 രാത്രിയില്‍, ഫ്രാന്‍സിസ് പാപ്പ നടത്തിയ ‘ഉര്‍ബി എറ്റ് ഓര്‍ബി’ (റോമ നഗരത്തിനും, ലോകത്തിനും) സന്ദേശത്തിലെ ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന നാനോ പുസ്തകം 2 മില്ലിമീറ്റര്‍ നീളവും, 0.2 മില്ലിമീറ്റര്‍ വീതിയുമുള്ള സിലിക്കോണ്‍ പ്ലേറ്റിൽ തയ്യാറാക്കിയാണ് ബഹിരാകാശത്തേക്ക് അയക്കുന്നത്.

കോവിഡ് പകര്‍ച്ചവ്യാധിയുടെ സമയത്ത് സെന്റ്‌ പീറ്റേഴ്സ് ബസിലിക്കയുടെ മുന്‍പില്‍ നിന്നും “കര്‍ത്താവേ അങ്ങ് ഞങ്ങളുടെ ലോകത്തെ അനുഗ്രഹിക്കണമേ, ഞങ്ങളുടെ ശരീരത്തിന് ആരോഗ്യവും, ഹൃദയങ്ങള്‍ക്ക്‌ ആശ്വാസവും നല്‍കണമേ” എന്ന വാക്കുകളോടെ പാപ്പ നല്‍കിയ പ്രത്യാശയുടെ സന്ദേശമാണ് ബഹിരാകാശത്തെത്തുക. “ഞങ്ങളോട് ഭയപ്പെടരുതെന്ന് നീ പറഞ്ഞിട്ടുണ്ട്. എങ്കിലും, ഞങ്ങളുടെ വിശ്വാസം ദുര്‍ബ്ബലവും, ഞങ്ങള്‍ ഭയചകിതരുമാണ്. എന്നിരുന്നാലും, കര്‍ത്താവേ നീ ഞങ്ങളെ കൊടുങ്കാറ്റിന്‌ വിടരുതേ” പാപ്പയുടെ സന്ദേശത്തില്‍ പറയുന്നു. ക്യൂബ്സാറ്റ് എന്നറിയപ്പെടുന്ന സാറ്റ്ലൈറ്റ് പതിപ്പ് ഇറ്റാലിയന്‍ സ്പേസ് ഏജന്‍സിയുടെ മേല്‍നോട്ടത്തില്‍ ഇറ്റലിയിലെ ടൂറിനിലെ പോളിടെക്നിക് സര്‍വ്വകലാശാലയാണ് പാപ്പയുടെ സന്ദേശം നാനോ ബുക്ക് രൂപത്തില്‍ നിര്‍മ്മിച്ചത്.

ഫ്രാന്‍സിസ് പാപ്പയുടെ പ്രത്യാശയുടേതായ വാക്കുകള്‍ ഭൂമിയുടെ അതിരുകളും കടന്ന് നമ്മുടെ പ്രശ്നബാധിത ഗ്രഹത്തില്‍ നിന്നും ബഹിരാകാശത്തെത്തുന്ന കൂടുതല്‍ ആളുകളിലേക്ക് എത്തുവാന്‍ ഇടയാകുമെന്ന് ഇറ്റാലിയന്‍ സ്പേസ് ഏജന്‍സിയുടെ പ്രസിഡന്റായ ജോര്‍ജ്ജിയോ സാക്കോസ്സിയ പറഞ്ഞു. ഭൂമിയില്‍ നിന്നും നിയന്ത്രിക്കുവാന്‍ കഴിയുന്ന റേഡിയോ ട്രാന്‍സ്മിറ്ററും, അനുബന്ധ ഉപകരണങ്ങളും ഉപഗ്രഹത്തിലുണ്ട്. ഉപഗ്രഹം ബഹിരാകാശത്തെ ഭ്രമണപഥത്തില്‍ എത്തുന്നതോടെ ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശം ഇംഗ്ലീഷിലും, ഇറ്റാലിയനിലും, ഫ്രഞ്ചിലും സംപ്രേഷണം ചെയ്തു തുടങ്ങും. ‘https://www.speisatelles.org/’ എന്ന വെബ്സൈറ്റ് വഴി ഇത് പിന്തുടരാവുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

Hot News

Hot News2 weeks ago

West Virginia Governor Signs Law to Protect Religious Freedom from Government Interference

The governor of West Virginia has signed a law to protect religious freedom across his state. On Thursday, Republican Gov....

Hot News1 month ago

Pastor, congregation stop gunmen in church with prayer

A gang of armed young men who allegedly entered the All Creation Northview Holiness Family Church in Ferguson, Missouri, to...

Hot News5 months ago

ഹൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള 2022 നവംബർ 19 ന്

ഹ്യൂസ്റ്റൺ: ലവ് ടു ഷെയർ ഫൗണ്ടേഷൻ അമേരിക്കയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും തുടർച്ചയായി നടത്തി വരുന്ന ഫ്രീഹെൽത്ത് ഫെയർ പത്താം വർഷമായ ഇത്തവണയും 2022 നവംബർ 19...

Hot News5 months ago

After playing disciples in ‘The Chosen’, actors say series made them better men

“The Chosen” series has impacted the lives of millions worldwide, but those viewers are not the only ones being ministered...

Hot News5 months ago

ക്രൈ​സ്റ്റ്ച​ർ​ച്ച് മോ​സ്ക് ആ​ക്ര​മ​ണം: ശി​ക്ഷാ​യി​ള​വ് തേ​ടി പ്ര​തി

വെ​ല്ലിം​ഗ്ട​ൺ: ന്യൂ​സി​ല​ൻ​ഡി​ലെ ക്രൈസ്റ്റ്ചർച്ചിൽ മോ​സ്ക്കി​ൽ 51 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വെടിവയ്പ്പ് കേ​സി​ലെ പ്ര​തി ശി​ക്ഷ​യി​ൽ ഇ​ള​വ് തേ​ടി ഹ​ർ​ജി ന​ൽ​കി. 2019 മാ​ർ​ച്ചി​ൽ ആക്രമണം ന​ട​ത്തി​യ ബ്രെ​ന്‍റ​ൻ...

Hot News6 months ago

Jerusalem march with the participation of more than 3000 Christians from 70 countries

Thousands of Christian pilgrims took to the streets of Jerusalem on Thursday as part of the 43rd annual Feast of...

Hot News6 months ago

രക്ഷിതാക്കള്‍ക്കും പാഠപുസ്തകം, കേരളത്തില്‍ അടുത്ത വർഷം മുതൽ

തിരുവനന്തപുരം : ഒരു കൊല്ലം കൂടി കഴിയുമ്പോൾ ഓരോ വർഷവും ക്ലാസുകളിൽ ഒരു പാഠപുസ്തകം കൂടി അധികമുണ്ടാകും. പക്ഷേ, അത് കുട്ടികൾക്കുള്ളതല്ല. രക്ഷാകർത്താക്കൾക്കുള്ള പുസ്തകമായിരിക്കുമത്. ഇത്തരമൊന്ന് തയ്യാറാക്കുന്ന...

Hot News7 months ago

1098 അല്ല,കുട്ടികൾ ഇനി മുതൽ സഹായത്തിനായി 112-ൽ വിളിക്കണം

കുട്ടികൾക്കായുള്ള ചൈൽഡ് ലൈൻ നമ്പറായ 1098 കഴിഞ്ഞ 26 വർഷമായി വിജയകരമായി പ്രവർത്തിക്കുകയാണ്. ഇപ്പോഴിതാ കേന്ദ്ര സർക്കാർ ഈ നമ്പർ 112 എന്ന ഒറ്റ ഹെൽപ്പ് ലൈൻ...

Hot News7 months ago

മൂന്ന് വര്‍ഷം മുന്‍പ് മിന്നസോട്ടയിലെ സൗന്ദര്യ റാണി; ഇന്ന് ക്രിസ്തുവിന്റെ പ്രിയപ്പെട്ട മിഷ്ണറി

മിന്നസോട്ട (അമേരിക്ക): സൗന്ദര്യ ലോകത്ത് നിന്നും മിഷ്ണറി ലോകത്തേക്കുള്ള യാത്ര പങ്കുവെച്ച് മുന്‍ മിസ്‌ മിന്നസോട്ടയായ കാതറിന്‍ കൂപ്പേഴ്സ്. 2019-ല്‍ മിസ്‌ മിന്നസോട്ടയായി തിരഞ്ഞെടുക്കപ്പെട്ട കാതറിന് കൊറോണ...

Hot News7 months ago

10 ലക്ഷം തൊഴിലവസരം കാത്തിരിക്കുന്നു; കാനഡയിൽ ജോലിക്ക്‌ ഇതിലും ബെസ്റ്റ് ടൈമില്ല

പ്രവാസത്തിന് കൊതിക്കുന്ന മലയാളികളുടെ കണ്ണ് ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങളിലേക്കാണ്. ഉന്നത പഠനവും ജോലിയും കുടിയേറ്റവുമായി ഇന്ത്യക്കാരുടെ ഒഴുക്കാണ്. പ്രത്യേകിച്ച് കാനഡയിലേക്ക്. ഏഴ് വർഷത്തിനിടെ 85 ലക്ഷം ഇന്ത്യക്കാരാണ്...

Trending