National
ഛത്തീസ്ഗഡില്‍ കന്യാസ്ത്രീയാകാന്‍ വ്രതവാഗ്ദാനം നടത്തിയ കത്തോലിക്ക സന്യാസിനിയും കുടുംബവും അറസ്റ്റില്‍
ജാഷ്പൂര്‍: ഛത്തീസ്ഗഡില്‍ പ്രഥമ വ്രതവാഗ്ദാനം നടത്തിയ കത്തോലിക്ക സന്യാസിനിയും കുടുംബവും അറസ്റ്റില്‍. ദൈവദാസി സിസ്റ്റര്‍ മേരി ബെര്‍ണാഡെറ്റെ 1897-ല്‍ സ്ഥാപിച്ച ഡോട്ടേഴ്സ് ഓഫ് സെന്റ് ആന്‍ സന്യാസ സമൂഹാംഗമായ സിസ്റ്റര്‍ ബിബ കെര്‍ക്കെട്ട അറസ്റ്റിലായത്. സിസ്റ്റര്‍ കെര്‍ക്കെട്ടാക്ക് പുറമേ, അവരുടെ അമ്മയും ബന്ധുക്കളായ മൂന്ന് പേരും അറസ്റ്റിലായിട്ടുണ്ട്. മറ്റ് മതങ്ങളെ അപകീര്‍ത്തിപ്പെടുത്തിയെന്ന ഹിന്ദുത്വവാദികളുടെ വ്യാജ ആരോപണത്തിനു പിന്നാലെയാണ് മതപരിവര്‍ത്തന വിരുദ്ധ നിയമ മറവില്‍ സിസ്റ്റര്‍ കെര്‍ക്കെട്ടായും കുടുംബാംഗങ്ങളും ജാഷ്പൂര്‍ ജില്ലയിലെ ബാലാച്ചാപ്പര്‍ ഗ്രാമത്തില്‍ നിന്നും അറസ്റ്റ് ചെയ്തത്. ബന്ധുമിത്രാദികള്‍ അടക്കമുള്ളവര്‍ പങ്കെടുത്ത കൃതജ്ഞത ബലിക്ക് പിന്നാലെയായിരിന്നു പോലീസ് അറസ്റ്റെന്നതും ശ്രദ്ധേയമാണ്.
6 മാസങ്ങള്‍ക്ക് മുന്‍പ് റാഞ്ചിയില്‍വെച്ചായിരുന്നു സിസ്റ്റര്‍ കെര്‍ക്കെട്ടായുടെ പ്രഥമവൃത വാഗ്ദാനം. തന്റെ ബന്ധുമിത്രാദികള്‍ക്ക് ചടങ്ങില്‍ പങ്കെടുക്കുവാന്‍ കഴിയാത്തതിനാല്‍ ഛത്തീസ്ഗഡിലെ സ്വന്തം ഗ്രാമത്തിലെത്തിയ സിസ്റ്റര്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് ലഘുവായ ആഘോഷത്തിലേക്ക് പ്രവേശിക്കാനിരിക്കെയായിരിന്നു ഭരണകൂട ഭീകരത. ചൊവ്വാഴ്ച വൈകിട്ട് നടന്ന ചടങ്ങിലേക്ക് അതിക്രമിച്ചു കയറിയ ഹിന്ദുത്വവാദികള്‍ അവിടെ രോഗശാന്തിയും, മറ്റ് മതങ്ങളുടെ അവഹേളനവുമാണ് നടക്കുന്നതെന്ന് ആരോപിച്ചു.
സംഭവത്തേക്കുറിച്ചറിഞ്ഞ അധികൃതര്‍ ഒരു സംഘം പോലീസിനെ അയച്ച് ഇരു വിഭാഗത്തേയും സ്റ്റേഷനില്‍ വരുത്തി ചോദ്യം ചെയ്യുകയും, സിസ്റ്റര്‍ കെര്‍ക്കെട്ടാ ഉള്‍പ്പെടെ 5 പേരെ അറസ്റ്റ് ചെയ്യുകയുമായിരിന്നു. മതപരിവര്‍ത്തന വിരുദ്ധ നിയമത്തിന്റെ കീഴില്‍ വിവിധ വകുപ്പുകളാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. അറസ്റ്റിലായ 5 പേരും ഇപ്പോഴും പോലീസ് കസ്റ്റഡിയില്‍ തന്നെയാണ്. സിസ്റ്റര്‍ ബിബയുടെ പ്രഥമവൃത വാഗ്ദാനത്തിന് ദൈവത്തോട് നന്ദി അര്‍പ്പിച്ചു കൊണ്ടുള്ള വിശുദ്ധ കുര്‍ബാനയായിരുന്നു അവിടെ നടന്നതെന്നു പ്രദേശവാസികളെ ഉദ്ധരിച്ചുകൊണ്ട് ‘മാറ്റേഴ്സ് ഓഫ് ഇന്ത്യ’യും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സമീപകാലത്തായി ഛത്തീസ്ഗഡില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഭാരതത്തില്‍ ക്രൈസ്തവര്‍ക്കെതിരായ വര്‍ദ്ധിച്ച വിദ്വേഷ പ്രചരണത്തിലും വര്‍ഗ്ഗീയ അക്രമങ്ങളിലും പ്രതിഷേധിച്ചുകൊണ്ട് ക്രൈസ്തവര്‍ ഡല്‍ഹിയില്‍ വന്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു. തീവ്രഹിന്ദുത്വവാദികള്‍ ഉയര്‍ത്തുന്ന ആരോപണങ്ങളില്‍ സത്യം പോലും മനസ്സിലാക്കാതെ ക്രൈസ്തവര്‍ പ്രതി പട്ടികയില്‍ ചേര്‍ക്കപ്പെടുന്നത് രാജ്യത്തുടനീളം പതിവ് സംഭവമായി മാറുകയാണ്.
കടപ്പാട് :പ്രവാചക ശബ്ദം
National
ന്യൂനപക്ഷ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നു: സര്‍ക്കുലറുമായി ലത്തീന്‍സഭ
തിരുവനന്തപുരം: മതധ്രുവീകരണം രാജ്യത്ത് സാമൂഹിക സൗഹാര്‍ദത്തെ തകര്‍ക്കുകയും ജനാധിപത്യം അപകടത്തിലാക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളതെന്നും ലത്തീന്‍ കത്തോലിക്ക പള്ളികളില്‍ വായിച്ച സര്‍ക്കുലറിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
വിഭജന മനോഭാവങ്ങളും വിദ്വേഷ പ്രസംഗങ്ങളും മതമൗലീക പ്രസ്ഥാനങ്ങളും രാജ്യത്തിന്റെയും ഭരണഘടനയുടെയും ബഹുസ്വര ധാര്‍മികതയെ തകര്‍ക്കുകയാണ്.രാജ്യത്ത് ന്യൂനപക്ഷ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നു.ക്രൈസ്തവരും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും നേരെ അക്രമങ്ങള്‍ പതിവ് സംഭവമാണെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു.
2014 ല്‍ ക്രൈസ്തവര്‍ക്ക് നേരെ 147 അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കില്‍ 2023 ല്‍ 687 ലേക്ക് ഉയര്‍ന്നു.രാജ്യത്തിന്റെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി മാര്‍ച്ച് 22ന് പള്ളികളില്‍ ഉപവാസ പ്രാര്‍ത്ഥനാ ദിനമായി ആചരിക്കാനും ഇന്ത്യന്‍ കത്തോലിക്ക സഭ ആഹ്വാനം ചെയ്തു.
Sources:onlinegoodnews
National
തിരുവനന്തപുരം ജില്ലയിൽ പെന്തെക്കോസ്ത് ആരാധനാലയത്തിന് എതിരെ സുവിശേഷ വിരോധിയുടെ ആക്രമണം.
കാട്ടാക്കട : കള്ളിക്കാട് ആടുനെല്ലി പാലത്തിന് സമീപം മാർച്ച് 13 ചൊവ്വാഴ്ച്ച രാത്രി സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ സുരേന്ദ്രന്റെ നേതൃതത്തിൽ ആലയത്തിൽ ആരാധന നടക്കുന്നതിനിടയിൽ ഒരു സുവിശേഷ വിരോധി ആലയത്തിന് അകത്ത് കയറി ആലയത്തിലെ കസേരകൾ, മേശ തുടങ്ങിയ വസ്തുക്കൾ നശിപ്പിക്കുകയും ആരാധന തടസ്സപ്പെടുത്തുകയും ചെയ്തു. അതേ തുടർന്ന് സഭാ ശുശ്രൂഷകനായ കർത്തൃദാസൻ പാസ്റ്റർ സുരേന്ദ്രൻ അഖിലേന്ത്യ ഇടയ സംഗമം ജനറൽ പ്രസിഡന്റ് കർത്തൃദാസൻ പാസ്റ്റർ കുമാരപുരം സുരേഷ് അവറുകളെ വിവരം അറിയിക്കുകയും തുടർന്ന് അദ്ദേഹം ഗവൺമെന്റ് അധികാരികളുമായി ബന്ധപ്പെടുകയും ചെയ്തു.
തുടർന്ന് ആക്രമണം നടത്തിയ വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ആക്രമണം നടത്തി നശിപ്പിച്ച വസ്തുക്കളുടെ നഷ്ട പരിഹാരം നൽകാമെന്നും ഇനി ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കുകയില്ലെന്നും പോലീസ് അധികാരികളുടെ സാന്നിധ്യത്തിൽ എഴുതി വെപ്പിച്ചു. മാർച്ച് 16 ശനിയാഴ്ച അഖിലേന്ത്യ ഇടയ സംഗമം പ്രസിഡന്റ് കർത്തൃദാസൻ പാസ്റ്റർ കുമാരപുരം സുരേഷ് അവറുകളുടെ നേതൃത്വത്തിൽ ആരാധന നടത്തപ്പെട്ടു.
Sources:Middleeast Christian Youth Ministries
National
ശാരോൻ ഫെലോഷിപ്പ് ചർച്ച് മല്ലപ്പള്ളി സെന്റർ കൺവൻഷൻ മാർച്ച് 28 മുതൽ
ശാരോൻ ഫെലോഷിപ്പ് ചർച്ച് മല്ലപ്പള്ളി സെന്റർ കൺവൻഷൻ മാർച്ച് 28 വ്യാഴം മുതൽ 31 ഞായർ വരെ മല്ലപ്പള്ളി ഈസ്റ്റ് ചർച്ച് ഗ്രൗണ്ടിൽ വച്ച് നടക്കും സെന്റർ പാസ്റ്റർ ജോസഫ് കുര്യൻ അദ്ധ്യക്ഷത വഹിക്കുന്ന മീറ്റിംങ്ങിൽ സെന്റർ സെക്രട്ടറി പാസ്റ്റർ റ്റി.എം. വർഗ്ഗീസ് ഉത്ഘാടനം ചെയ്യും പാസ്റ്റർമാരായ വി.ജെ .തോമസ് (ശാരോൻ മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി) ജോൺ വി.ജേക്കബ് (മല്ലപ്പള്ളി റീജിയൻ പാസ്റ്റർ) പാസ്റ്റർ ജോസഫ് കുര്യൻ, പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ, പാസ്റ്റർ ജോയി പാറക്കൽ, പാസ്റ്റർ എബ്രഹാം തോമസ്,( സൺഡേ സ്കൂൾ ഡയറക്ടർ) സിസ്റ്റർ ആൻസി പൗലോസ് എന്നിവർ പ്രസംഗിക്കും സി.ഇ.എം ,സൺഡേ സ്കൂൾ ,വനിതാസമാജം സമ്മേളനങ്ങൾ നടക്കും മാർച്ച് 31 ഞായറാഴ്ച പൊതുസഭായോഗത്തോടു കൂടെ കൺവൻഷൻ സമാപിക്കും. സെന്റർ ക്വയർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും
Sources:christiansworldnews
-
us news9 months ago
നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം : രാജൻ ആര്യപ്പള്ളി പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി
-
us news7 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
us news10 months ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news10 months ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
National6 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news8 months ago
37 Christians Killed in Nigeria in Three Weeks
-
world news10 months ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
world news10 months ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം