Travel
അതിശൈത്യത്തില്‍ മനോഹരിയായി മൂന്നാര്‍
![](https://theendtimenews.com/wp-content/uploads/2019/12/Moonnar.jpg)
കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഹില്‍സ്റ്റേഷനാണ് ഇടുക്കി ജില്ലയിലെ മൂന്നാര്‍. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങളിലൊന്നാണിത്. വിനോദ സഞ്ചാകള്‍ ധാരാളമായി എത്തുന്ന ഇവിടം പ്രകൃതി രമണീയത നിറഞ്ഞ പ്രദേശമാണ്. അനവധി തേയിലത്തോട്ടങ്ങള്‍ ഇവിടെയുണ്ട്. മലനിരകളും വൃക്ഷങ്ങളും തേയിലത്തോട്ടങ്ങളുമെല്ലാം പ്രദേശത്തിന്റെ ഭംഗി ഇരട്ടിയാക്കുന്നു. ശിശിരകാലമായാല്‍ വെള്ളപുതച്ച് സൗന്ദര്യത്തിന്റെ മറ്റൊരു തലത്തിലേക്കെത്തും മൂന്നാര്‍. പൂജ്യത്തിനും താഴെ താപനിലയെത്തുമ്പോള്‍ ചന്തം കൂടിയതായി തോന്നും മൂന്നാറിന്. തെക്കന്‍ കാശ്മീര്‍ എന്നറിയപ്പെടുന്ന മൂന്നാര്‍ എന്നും സുന്ദരിയാണ്. മൂന്നാറിനെ മൂടി കോടമഞ്ഞിറങ്ങുമ്പോള്‍ ആ സൊന്ദര്യം ഇരട്ടിക്കും. മഞ്ഞിന്റെ നേര്‍ത്ത മേലാപ്പ് അണിഞ്ഞു സഞ്ചാരികളെ സ്വാഗതം ചെയ്യും.
മധുരപ്പുഴ,നല്ലത്താണി,കുണ്ഡലി എന്നീ മൂന്ന് നദികള്‍ ചേരുന്നതു കൊണ്ടാണ് ഈ പ്രദേശത്തിന് മൂന്നാര്‍ എന്ന് പേരു വന്നത്.മറ്റ് ഹൈറേഞ്ചുകളുമായി താരതമ്യം ചെയ്യുമ്പോളിവിടെ ഹെയര്‍പിന്നുകള്‍ വളരെ കുറവാണ്. കാട്ടാനകള്‍ വര്‍ഷങ്ങളായി താഴേക്കിറങ്ങിയിരുന്ന പാതകളിലൂടെയാണ് ഈ റോഡ് തെളിച്ചത് എന്നതാണത്രേ ഇതിന് കാരണം. മൂന്നാറിലേക്കുള്ള യാത്രയില്‍ ചീയപ്പാറ വെള്ളച്ചാട്ടവും, ചിന്നക്കനാല്‍ വെള്ളച്ചാട്ടവും പിന്നെ മറ്റ് ഒട്ടനേകം ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങളും കാണാന്‍ സാധിക്കും മൂന്നാറിലെ കാഴ്ചകളൊക്കെ പലയിടത്തായി ചിതറി കിടക്കുകയാണ്. എന്നാല്‍ തേയില തോട്ടങ്ങള്‍ക്കിടയിലൂടെ ഉള്ള യാത്ര തന്നെ മതി മൂന്നാറിന്റെ സൗന്ദര്യം ആസ്വദിക്കാന്‍.
കണ്ണെത്താ ദൂരത്തോളം പറന്നു കിടക്കുന്ന തേയില തോട്ടങ്ങളും പുല്‍മേടുകളും അവക്ക് വെള്ളി അരഞ്ഞാണം ചാര്‍ത്തിയ നീര്‍ച്ചോലകളും ചേര്‍ന്ന ഭംഗി വര്‍ണനാതീതമാണ്. ടോപ് സ്റ്റേഷന്, മാട്ടുപ്പെട്ടി, ദേവികുളം തടാകം, ഓള്‍ഡ് മൂന്നാറിലെ സി.എസ്സ്.ഐ. പള്ളി ,മൂന്നാര്‍ ലേയ്ക്ക് എന്നിവ മൂന്നാറിലെ പ്രധാന വ്യൂ പോയിന്റുകള്‍ ആണ്. മൂന്നാറിന്റെ പച്ചപ്പിലൂടെ രാജമലയിലേക്കുള്ള യാത്രയില്‍ നമ്മള് നില്‍ക്കുന്നത് സ്വിറ്റ്സര്‍ലണ്ടിലാണോ എന്ന പ്രതീതി ഉണ്ടാക്കും. അത്ര മനോഹരമാണ് ഇവിടം. പച്ചമൂടിയ ഒരു താഴ്വാരം. അതില്‍ മേഞ്ഞു നടക്കുന്ന പശുക്കള്‍. നടുവിലൂടെ ഒഴുകുന്ന അരുവി.നീലക്കുറിഞ്ഞിയും ഇരവികുളം നാഷണല്‍ പാര്‍ക്കിലെ വരയാടുകളുമെല്ലാം മൂന്നാറിന്റെ മാത്രം സ്വത്താണ്.
ചിത്തിരപുരം വ്യൂ പോയിന്റ് ആണ് മൂന്നാര്‍ യാത്രയിലെ മറ്റൊരു പ്രധാന ആകര്‍ഷണം. ആനക്കച്ചാലില്‍ നിന്ന് ഏഴു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചിത്തിരപുരം വ്യൂ പോയിന്റില്‍ എത്താം . മറ്റു മേഖലകളില്‍ ടൂറിസം പ്രതിസന്ധി നേരിടുമ്പോള്‍ ഇവിടെ ടൂറിസം സജീവമാണ്. മലമടക്കുകളിലൂടെയുള്ള വളഞ്ഞുപുളഞ്ഞ റോഡുകളാണ് മൂന്നാറിലേക്ക് ഡ്രൈവ് ചെയ്യാന്‍ സഞ്ചാരികളെ കൊതിപ്പിക്കുന്ന കാര്യം. യാത്രയ്ക്കിടെ മഴയുടെ കോരിത്തരിപ്പുണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട, യാത്രയുടെ പരമസുഖം ശരിക്കും ആസ്വദിക്കാം. അടിമാലിയില്‍ നിന്ന് നേര്യമംഗലം വഴിയുള്ള വനപാതയിലൂടെയുള്ള യാത്രയായിരിക്കും ഇതില്‍ ഏറ്റവും സുന്ദരം. വിദൂരകാഴ്ചകള്‍ മറയ്ക്കുന്ന മൂടല്‍മഞ്ഞ് കയറിയ റോഡിലൂടെ നിങ്ങള്‍ മുന്നോട്ട് നീങ്ങുമ്പോള്‍ ഒരു പക്ഷെ ഒരു കാട്ടാന നിങ്ങളെ കാത്തിരിപ്പുണ്ടാവും. രാത്രി സഞ്ചാരങ്ങളില്‍ പതുങ്ങി ഇരിക്കുന്ന അപകടങ്ങളില്‍ ഒന്നാണ് ഇതെങ്കിലും പകല്‍ സമയങ്ങളില്‍ വന്യജീവികള്‍ റോഡില്‍ കാണാറില്ല. പകല്‍ യാത്രയുടെ ത്രില്‍ നശിപ്പിക്കുന്നതും ഒരു പക്ഷെ ഇതായിരിക്കും.
കൊച്ചിയില്‍ നിന്ന് മൂന്നാറിലേക്ക് കൊച്ചിയില്‍ നിന്ന് മൂന്നാറിലേക്ക് ഏകദേശം നാല് മണിക്കൂര്‍ യാത്രയാണ്. വൈകുന്നേരം നാലുമണിക്ക് മുന്‍പ് മൂന്നാറില്‍ എത്തിപ്പെടാന്‍ ശ്രമിക്കുന്നതിലൂടെ ഡ്രൈവ് ചെയ്യുമ്പോള്‍ നിങ്ങളുടെ കണ്ണുകളെ മൂടല്‍മഞ്ഞ് മൂടുന്നത് ഒഴിവാക്കാം. കൊച്ചിയില്‍ നിന്ന് അടിമാലി വഴി മൂന്നാറില്‍ എത്താം. തേയിലത്തോട്ടങ്ങളുടെ ഇടയിലൂടെ തേയിലത്തോട്ടങ്ങളാണ് മൂന്നാറിലെ കാഴ്ചകള്‍ക്ക് കൗതുകം കൂട്ടുന്ന ഒന്ന്. തേയിലത്തോട്ടങ്ങള്‍ മാത്രം കണ്ടാല്‍ പോര എന്നുള്ളവര്‍ക്ക് ഇവിടെയുള്ള ഒരു ടീ മ്യൂസിയം സന്ദര്‍ശിക്കാവുന്നതാണ്. തേയില ഉത്പാദനത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് മനസിലാക്കാന്‍ ഇവിടേയ്ക്കുള്ള യാത്രയിലൂടെ നിങ്ങള്‍ക്ക് കഴിയും. അതിശൈത്യം ആസ്വദിക്കാൻ നിരവധി സഞ്ചാരികളാണ് ഇപ്പോൾ മൂന്നാറിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. വിദേശികളും ഇതര സംസ്ഥാനക്കാരുമാണ് ഇതിൽ കൂടുതൽ. തണുപ്പ് അസഹനീയമായതോടെ മൂന്നാറിലെ തെരുവോരങ്ങളിൽ വെയിൽ കാഞ്ഞു നിൽക്കുന്ന സഞ്ചാരികളും നാട്ടുകാരും ഇപ്പോഴത്തെ പുലർകാല കാഴ്ചയാണ്.
Travel
സഞ്ചാരികൾക് സന്തോഷവാർത്ത, വിസയില്ലാതെ ഇന്ത്യക്കാർക്ക് പോകാൻ ഒരു രാജ്യം കൂടെ
![](https://theendtimenews.com/wp-content/uploads/2024/07/Indonesia-1.jpg)
വിസയില്ലാതെ ഇന്ത്യക്കാര്‍ക്ക് ഇന്തോനേഷ്യയിലേക്ക് വിനോദസഞ്ചാരത്തിന് വഴിയൊരുങ്ങുന്നു. അവിടുത്തെ ക്ഷേത്രങ്ങളും ചരിത്ര സ്മാരകങ്ങളും പ്രകൃതി രമണീയതയും കണ്ട് ആസ്വദിക്കാന്‍ ഇനി പാസ്പോര്‍ട്ടും ചെലവിനുള്ള പണവും മതിയാകും. ഇന്ത്യ ഉള്‍പ്പടെ ഇരുപത് രാജ്യങ്ങളിലെ പൗരന്മാര്ക്കാണ് വിസ ഫ്രീ എന്‍ട്രി നല്കാന് ഇന്തോനേഷ്യ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിട്ടുള്ളത്. വിനോദ സഞ്ചാര മേഖലയെ പുഷ്ടിപ്പെടുത്താനാണ് ഈ നീക്കം. ഈ വര്‍ഷം ഒക്ടോബറിനു മുമ്പ് പുതിയ നിയമം നിലവില്‍ വരും.
പട്ടികയില്‍ ഇരുപത് രാജ്യങ്ങള്‍
ഇന്ത്യ ഉള്‍പ്പടെ ഇരുപത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിസ ഒഴിവാക്കുന്നത്. ഓസ്ട്രേലിയ, ചൈന, ദക്ഷിണ കൊറിയ, അമേരിക്ക, ബ്രിട്ടന്, ഫ്രാന്‍സ്, ജര്‍മ്മനി, ഖത്തര്‍, യു.എ.ഇ, സൗദി അറേബ്യ, നെതര്‍ലാന്റ്സ്, ജപ്പാന്, റഷ്യ,തായ്വാന്, ന്യൂസിലാന്റ്, ഇറ്റലി, സ്പെയിന് എന്നീ രാജ്യങ്ങളുമാണ് ലിസ്റ്റിലുള്ളത്. ഇത് കൂടാതെ രണ്ട് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തും.
നിലവില്‍ അഞ്ചു തരം വിസകള്‍
ടൂറിസ്റ്റുകള്‍ക്ക് നിലവിലുള്ള വിസ നിയമം ഒക്ടോബര്‍ വരെ തുടരും. നാലു തരം വിസകളാണ് നിലവില്‍ ഉള്ളത്. ടൈപ്പ് ബി-1 വിസയില്‍ മുപ്പത് ദിവസമാണ് കാലാവധി. ടൂറിസം,കുടുംബ സംഗമങ്ങള്‍, കണ്‍വെന്‍ഷനുകള്‍, എക്സിബിഷനുകള്‍ എന്നിവക്കാണ് ഇത് അനുവദിക്കുന്നത്. 2600 രൂപയാണ് ഫീസ്. ആവശ്യമെങ്കില്‍ ഒരു മാസം കൂടി വിസ കാലാവധി നീട്ടി കിട്ടും.
ടൈപ്പ് ഡി-1 വിസയില്‍ മൂന്നു വ്യത്യസ്ത കാലാവധികളാണ് അനുവദിക്കുക. ഒരു വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രിയുണ്ട്. ഓരോ തവണ രാജ്യത്തേക്ക് വരുമ്പോഴും കുറഞ്ഞത് 60 ദിവസം തങ്ങണം. പതിനാറായിരം രൂപയോളമാണ് ഫീസ്.
ഇതേ രീതിയില്‍ രണ്ടു വര്‍ഷത്തേക്കുള്ള പ്രത്യേക വിസയുമുണ്ട്. മുപ്പതിനായിരം രൂപയോളം ഫീസ്. അഞ്ചു വര്‍ഷത്തേക്കുള്ള വിസയിലും ഓരോ സന്ദര്‍ശനത്തിലും 60 ദിവസം രാജ്യത്ത് തങ്ങണം. ഫീസ് 77000 രൂപ.
ഗുണനിലവാരമുള്ള ടൂറിസം
ഇന്തോനേഷ്യയില്‍ ഗുണനിലവാരമുള്ള ടൂറിസം വളര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്ന് പുതിയ വിസ ഇളവുകള്‍ സംബന്ധിച്ച പ്രഖ്യാപനത്തിനിടെ ടൂറിസം വകുപ്പു മന്ത്രി സാന്റിയാഗോ യൂനോ വ്യക്തമാക്കി. അതോടൊപ്പം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച വര്‍ധിപ്പിക്കാനും ഇത് ഉപകരിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍ ഇന്തോനേഷ്യയില്‍ എത്തുന്ന ഓരോ വിദേശിയും ശരാശരി 1600 ഡോളര്‍ ചെലവിടുന്നുവെന്നാണ് കണക്ക്. കോവിഡിന് മുമ്പ് ഇത് 900 ഡോളറായിരുന്നു. പുതിയ വിസ ഇളവോടെ കൂടുതല്‍ പേരെത്തുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
Sources:azchavattomonline.com
Travel
ഇന്ത്യക്കാര്‍ക്ക് വീസയില്ലാതെ ഇന്തോനേഷ്യയിലേക്ക് പറക്കാന്‍ വഴിയൊരുങ്ങുന്നു
![](https://theendtimenews.com/wp-content/uploads/2024/07/Indonesia.jpg)
ഇന്ത്യക്കാര്‍ക്ക് വീസയില്ലാതെ പോകാനാകുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് വൈകാതെ ഇന്തോനേഷ്യയും എത്തുന്നു. ഇന്ത്യ ഉള്‍പ്പടെ ഇരുപത് രാജ്യങ്ങളിലെ പൗരന്മാര്ക്ക്് വീസ ഫ്രീ എന്‍ട്രി നല്കാന് ഇന്തോനേഷ്യ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ പാസ്പോര്‍ട്ടും ചെലവിനുള്ള പണവും മാത്രമായി ഇന്ത്യക്കാര്‍ക്ക് ഇന്തോനേഷ്യയിലേക്ക് വിനോദസഞ്ചാരത്തിന് എത്താനാകും.
ഓസ്ട്രേലിയ, ചൈന, ദക്ഷിണ കൊറിയ, അമേരിക്ക, ബ്രിട്ടന്, ഫ്രാന്‍സ്, ജര്‍മ്മനി, ഖത്തര്‍, യു.എ.ഇ, സൗദി അറേബ്യ, നെതര്‍ലാന്റ്സ്, ജപ്പാന്, റഷ്യ,തായ്വാന്, ന്യൂസിലാന്റ്, ഇറ്റലി, സ്പെയിന് എന്നീ രാജ്യങ്ങളും ലിസ്റ്റിലുണ്ട്. വിനോദസഞ്ചാര മേഖലയുടെ മെച്ചപ്പെട്ട വളര്‍ച്ചയ്ക്കായാണ് ഈ നീക്കം. ഈ വര്‍ഷം ഒക്ടോബറിനു മുമ്പ് പുതിയ നിയമം നിലവില്‍ വരുമെന്നാണ് സൂചന.
നാലു തരം വിസകളാണ് നിലവില്‍ ഉള്ളത്. ടൈപ്പ് ബി-1 വിസയില്‍ മുപ്പത് ദിവസമാണ് കാലാവധി. ടൂറിസം,കുടുംബ സംഗമങ്ങള്‍, കണ്‍വെന്‍ഷനുകള്‍, എക്സിബിഷനുകള്‍ എന്നിവക്കാണ് ഇത് അനുവദിക്കുന്നത്. 2600 രൂപയാണ് ഫീസ്. ആവശ്യമെങ്കില്‍ ഒരു മാസം കൂടി വിസ കാലാവധി നീട്ടി കിട്ടും.ടൈപ്പ് ഡി-1 വിസയില്‍ മൂന്നു വ്യത്യസ്ത കാലാവധികളാണ് അനുവദിക്കുക.
ഒരു വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രിയുണ്ട്. ഓരോ തവണ രാജ്യത്തേക്ക് വരുമ്പോഴും കുറഞ്ഞത് 60 ദിവസം തങ്ങണം. പതിനാറായിരം രൂപയോളമാണ് ഫീസ്.ഇതേ രീതിയില്‍ രണ്ടു വര്‍ഷത്തേക്കുള്ള പ്രത്യേക വിസയുമുണ്ട്. മുപ്പതിനായിരം രൂപയോളം ഫീസ്. അഞ്ചു വര്‍ഷത്തേക്കുള്ള വിസയിലും ഓരോ സന്ദര്‍ശനത്തിലും 60 ദിവസം രാജ്യത്ത് തങ്ങണം. ഫീസ് 77000 രൂപ. നിലവില്‍ ഇന്തോനേഷ്യയില്‍ എത്തുന്ന ഓരോ വിദേശിയും ശരാശരി 1600 ഡോളര്‍ ചെലവിടുന്നുവെന്നാണ് കണക്ക്.
Sources:Metro Journal
Travel
ട്രാഫിക് നിയമലംഘനത്തിന്റെ പേരിലും തട്ടിപ്പ്; വ്യാജ ഇ-ചെല്ലാൻ വ്യാപകം
![](https://theendtimenews.com/wp-content/uploads/2024/07/e-challan-delhi-police.jpg)
തിരുവനന്തപുരം: വാഹനങ്ങളുടെ നിയമലംഘനവുമായി ബന്ധപ്പെട്ട് എഐ ക്യാമറ വഴിയോ സ്പീഡ് ക്യാമറ വഴിയോ നേരിട്ടുള്ള വാഹന പരിശോധനയിലോ തയാറാക്കപ്പെടുന്ന ഇ-ചെല്ലാന്റെ പേരിൽ ലഭിക്കുന്ന വ്യാജ മെസേജുകളും വാട്ട്സ് ആപ്പ് സന്ദേശങ്ങളും ശ്രദ്ധിക്കണമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്.
ഇ-ചെല്ലാന്റെ പേരിൽ വ്യാജ മെസേജ് അയച്ച് പണം തട്ടാൻ ശ്രമിക്കുന്ന തട്ടിപ്പുകാരുടെ എണ്ണം വർധിച്ചുവരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. തട്ടിപ്പുകാർ ഇ-ചെല്ലാന്റെ ഔദ്യോഗിക ലോഗോയും ഭാഷയും ഉപയോഗിച്ച് വ്യാജ സന്ദേശങ്ങൾ അയച്ചാണ് ആളുകളെ കബളിപ്പിക്കുന്നത്. നിരവധി ആൾക്കാരുടെ പണം നഷ്ടപ്പെട്ടതായി പരാതി ഉയർന്നിട്ടുള്ള സാഹചര്യത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
ഇ-ചെല്ലാന്റെ ഉപഭോക്തൃ സേവന വിഭാഗവുമായി ബന്ധപ്പെടാൻ ഈ ലിങ്കുകൾ ഉപയോഗിക്കുക. ഫോൺ: 01204925505, വെബ്സൈറ്റ്:, https://echallan.parivahan.gov.in, ഇ- മെയിൽ: [email protected]. എന്തെങ്കിലും സാങ്കേതിക തകരാറുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഈ വിലാസത്തിൽ ബന്ധപ്പെടാം- Email: [email protected].
തട്ടിപ്പിൽപ്പെടാതിരിക്കാൻ ശ്രദ്ധിക്കാം:
വാട്ട്സ് ആപ്പിൽ ലഭിക്കുന്ന ആപ്ലിക്കേഷൻ ഫയൽ (.apk ലിങ്ക്) ക്ലിക്ക് ചെയ്യുന്നത് വഴി ആപ്പുകളിലേക്ക് പോയി കെണിയലകപ്പെടാൻ കാരണമാവും.
ഇ-ചെല്ലാന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് മാത്രം വിവരങ്ങൾ സ്വീകരിക്കുക. ഇ-ചെല്ലാന്റെ പേരിൽ വരുന്ന ഏതെങ്കിലും സന്ദേശം ലഭിച്ചാൽ, അത് ഔദ്യോഗിക വെബ്സൈറ്റിൽ നിന്നുള്ളതാണോ എന്ന് ഉറപ്പാക്കുക. അല്ലെങ്കിൽ, ഇ-ചെല്ലാന്റെ ഉപഭോക്തൃ സേവന വിഭാഗവുമായി നേരിട്ട് ബന്ധപ്പെടുക.
സന്ദേശം വ്യാജമാണെന്നു തോന്നിയാൽ വ്യക്തിഗത വിവരങ്ങൾ ഒരിക്കലും നൽകരുത്. ഇ-ചെല്ലാന്റെ പേരിൽ വരുന്ന ഒരു സന്ദേശവും അക്കൗണ്ട് വിവരങ്ങളോ പാസ്വേഡോ ക്രെഡിറ്റ് കാർഡ് വിവരങ്ങളോ ആവശ്യപ്പെടില്ല.
സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. ഇ-ചെല്ലാന്റെ പേരിൽ വരുന്ന സന്ദേശങ്ങളിൽ നിന്ന് ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഫോണിലോ കംപ്യൂട്ടറിലോ മാൽവെയർ ഇൻസ്റ്റാൾ ചെയ്യപ്പെടാൻ കാരണമാകാം.
തട്ടിപ്പിനെക്കുറിച്ച് ഇ-ചെല്ലാന്റെ ഉപഭോക്തൃ സേവന വിഭാഗത്തെ അറിയിക്കുക. ഈ തട്ടിപ്പിനെക്കുറിച്ച് ഇ-ചെല്ലാന്റെ ഉപഭോക്തൃ സേവന വിഭാഗത്തെ അറിയിക്കുന്നത് മറ്റാളുകളെ ഈ തട്ടിപ്പിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും.
ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ “1930′ എന്ന നമ്പറിൽ വിളിച്ച് ഒരു മണിക്കൂറിനകം പരാതി രജിസ്റ്റർ ചെയ്യണം. www.cybercrime.gov.in എന്ന വെബ് വിലാസത്തിലും പരാതി രജിസ്റ്റർ ചെയ്യാം.
Sources:Metro Journal
http://theendtimeradio.com
-
us news11 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
world news12 months ago
37 Christians Killed in Nigeria in Three Weeks
-
National10 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
Hot News12 months ago
ഫോണെടുക്കുന്നില്ലെന്ന,പരാതി ഇനി വേണ്ട.. വൈദ്യുതി സംബന്ധമായ പരാതി നല്കാൻ ട്രോള്‍ ഫ്രീ നമ്പര്‍ അവതരിപ്പിച്ച് കെഎസ്ഇബി
-
world news9 months ago
50 രാജ്യങ്ങളിലേക്ക് കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ സഞ്ചരിക്കാം
-
National5 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Life11 months ago
സൂര്യനെ ലക്ഷ്യമിട്ട് കുതിച്ച് ആദിത്യ എൽ1; ഇന്ത്യയുടെ ആദ്യ സൗരദൗത്യം വിജയകരം
-
National9 months ago
Pentecostal mission center demolished in India; pastor, 17 others arrested