world news
ഇസ്രായേലിൽ ക്രൈസ്തവർക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ രൂക്ഷമായി വിമർശിച്ച് ജെറുസലേമിലെ ചീഫ് യഹൂദ റബ്ബി
![](https://theendtimenews.com/wp-content/uploads/2023/06/Rabbi-Shlomo-Amar.png)
ജെറുസലേം: ക്രൈസ്തവർക്കെതിരെ ഇസ്രായേലിൽ നടക്കുന്ന അതിക്രമങ്ങളെ അപലപിച്ച് ജെറുസലേമിലെ സെഫാർഡിഗ് യഹൂദ വിഭാഗത്തിന്റെ റബ്ബി ഷ്ലോമോ അമാർ. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ക്രൈസ്തവർക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ അദ്ദേഹം പ്രസ്താവനയിലൂടെ തള്ളിപ്പറഞ്ഞത്. മെയ് 28നു ജെറുസലേമിലെ ഡെപ്യൂട്ടി മേയറിന്റെ നേതൃത്വത്തിൽ വിലാപ മതിലിന് സമീപം ക്രൈസ്തവർക്കെതിരെ പ്രതിഷേധ പ്രകടനം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് റബ്ബി ഷ്ലോമോ അമാറിന്റെ പ്രതികരണം വന്നിരിക്കുന്നത്. ചില ചെറുപ്പക്കാരായ യഹൂദരും, ദൈവത്തെ ഭയമുണ്ടെന്നും പുറമേ കാണിക്കുന്നവരും ക്രൈസ്തവരെ ശാപ വാക്കുകളാലും, നിന്ദകളാലും പീഡിപ്പിക്കുന്നുവെന്ന് മത പുരോഹിതരിൽ നിന്ന് കേൾക്കുമ്പോൾ തങ്ങൾക്ക് വിഷമമുണ്ടെന്ന് റബ്ബി പറഞ്ഞു.
തോറ ഗ്രന്ഥം പിന്തുടരാത്ത ഉത്തരവാദിത്തമില്ലാത്തവരാണ് ഇതിന് പിന്നിൽ. ഇത്തരത്തില്‍ അതിക്രമം നടത്തുവരെ റബ്ബി ഷ്ലോമോ അമാർ അനുയായികളെ വിലക്കിയിട്ടുണ്ട്. ഇസ്രായേലിന് വേണ്ടി ദൈവത്തിന്റെ പദ്ധതിയാണെന്നു സംഘാടകര്‍ വിശേഷിപ്പിച്ച ഒരു പ്രാർത്ഥനയിൽ പങ്കെടുക്കാൻ മെയ് 28നു വിലാപമതിലിന് സമീപത്തേക്ക് ക്രൈസ്തവർ എത്തുന്നതിനിടയിലാണ് ഡെപ്യൂട്ടി മേയർ അരിയാ കിംഗിന്റെ നേതൃത്വത്തിൽ നൂറുകണക്കിന് വരുന്ന യഹൂദർ, ”മിഷ്ണറിമാർ തിരികെ മടങ്ങുക” എന്ന മുദ്രാവാക്യവുമായി പ്രതിഷേധ പ്രകടനം നടത്തിയത്. പഴയ ജെറുസലേം നഗരത്തിലൂടെ നടന്നു നീങ്ങുമ്പോൾ ചില യഹൂദർ തങ്ങളുടെ ശരീരത്തിൽ തുപ്പാറുണ്ടെന്നു കഴിഞ്ഞ മാസങ്ങളിൽ ക്രിസ്ത്യന്‍ പുരോഹിതർ വെളിപ്പെടുത്തൽ നടത്തിയതും ചര്‍ച്ചയായിരിന്നു.
ഇതിനിടയിൽ ഇസ്രായേൽ ഇൻകമിംഗ് ടൂർ ഓപ്പറേറ്റർസ് അസോസിയേഷൻ എക്സിക്യൂട്ടീവ് ഓഫീസർ യോസി ഫാട്ടേൽ ജെറുസലേമിൽ നടന്ന പ്രതിഷേധ പ്രകടനത്തെ അപലപിച്ചുകൊണ്ട് ജെറുസലേം മേയർ മോശേ ലയണിന് കത്തെഴുതി. കുറ്റക്കാരെ ശിക്ഷിക്കണമെന്നും, അല്ലെങ്കിൽ വലിയ വില നൽകേണ്ടി വരുമെന്നും കത്തിലുണ്ട്. യഹൂദ വിശ്വാസിയാണ് എന്നതിന്റെ പേരിൽ ആരെങ്കിലും മുഖത്ത് തുപ്പിയാൽ എന്തായിരിക്കും തോന്നുകയെന്ന് ചോദിച്ച യോസി ഫാട്ടേൽ, ക്രൈസ്തവരുടെ മുഖത്ത് തുപ്പുന്നത് അന്താരാഷ്ട്ര തലത്തിൽ ഇസ്രയേൽ എന്ന രാജ്യത്തിന്റെ മുഖത്തും, അന്തസ്സിലും തുപ്പുന്നതിന് തുല്യമാണെന്ന് കൂട്ടിച്ചേർത്തു. ഇസ്രായേലില്‍ തീവ്ര യഹൂദ നിലപാടുള്ളവരില് നിന്നു ക്രൈസ്തവര്‍ ഏറെവിവേചനം നേരിടുന്നുണ്ടെന്ന് നേരത്തെയും വെളിപ്പെടുത്തലുണ്ടായിരിന്നു.
കടപ്പാട് :പ്രവാചക ശബ്ദം
world news
മസ്കറ്റില്‍ എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന് നടന്നു
![](https://theendtimenews.com/wp-content/uploads/2024/07/El-Roy-Revival-Bible-College.jpg)
എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന് ജൂലൈ 6ന് ഗാലാ ചര്‍ച്ച് ക്യാമ്പസില്‍ നടന്നു. ഡോ. സ്റ്റാലിന് കെ. തോമസ് (അയാട്ടാ ഇന്റര്‍ നാഷണല്‍ ഡയറക്ടര്‍), ഡോ. ഡേവിഡ് ടക്കര്‍(അയാട്ടാ ഇന്റര്‍ നാഷ്ണല്‍ ഫാക്കല്‍റ്റി യു.എസ്.എ), മിസ്സസ് റെനീ ടക്കര്‍ (യുഎസ്എ), എന്നിവര്‍ മുഖ്യ അതിഥികളായിരുന്നു. പഠനം വിജയകരമായി പൂര്‍ത്തിയാക്കിയ ഏഴുപേര്‍ ബിറ്റിഎച്ച്, എം.ഡിവ് ബിരുദങ്ങള്‍ ഏറ്റുവാങ്ങി. സ്ഥാപനത്തിന്റ ഡയറക്ടര്‍ റവ റെജികുമാര്‍ നേതൃത്വം നൽകി .
റവ. റെജി എസ്എബിസി ബാഗ്ലൂരില്‍ നിന്ന് എം.ഡിവ് ബിരുദദാരിയും ഭാര്യ സിസ്റ്റര്‍ ശരണ്യ ദേവ് മണക്കാല എഫ്.റ്റി. എസ് ല്‍ നിന്ന് ബി.ഡി ബിരുദദാരിയുമാണ്. ഇവരുടെ കഴിഞ്ഞ പന്ത്രണ്ടു വര്‍ഷത്തെ പരിശ്രമവും ദര്‍ശന സാക്ഷാത്കാരവുമാണ് ഒമാന്‍ എന്ന രാജ്യത്ത് ഇങ്ങനെ ഒരു സ്ഥാപനം കഴിഞ്ഞ നാലു വര്‍ഷമായി നടത്തി മനോഹരമായ നിലയില്‍ ഒരു ഗ്രാജുവേഷന് നടത്തുവാന്‍ കാരണമായത്. അയാട്ടായുടെ അംഗീകാരത്തോടെയാണ് ഈ സ്ഥാപനം പ്രവര്‍ത്തിയ്ക്കുന്നത്. എല്‍-റോയ് ചര്‍ച്ച് ക്വയര്‍ ഗാനശുശ്രൂഷ നിര്‍വഹിച്ചു.
Sources:globalindiannews
world news
സൗദി അറേബ്യയിൽ ജോലിയിൽ നിന്നും വിരമിക്കാനുള്ള പ്രായം അറുപത്തി അഞ്ചായി ഉയർത്തി
![](https://theendtimenews.com/wp-content/uploads/2024/07/Saudi-Arabia.jpg)
റിയാദ്: സൗദി അറേബ്യയിൽ ജോലിയിൽ നിന്നും വിരമിക്കാനുള്ള പ്രായം അറുപത്തി അഞ്ചായി ഉയർത്തി. കഴിഞ്ഞ ദിവസം കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനം. വിഷൻ 2030ന്റെ പരിഷ്കരണ പദ്ധതികളുടെ ഭാഗമായാണ് പുതിയ തീരുമാനം.നേരത്തെ വിരമിക്കാനുള്ള പ്രായ പരിധി അറുപതു വയസായിരുന്നു.
പൊതുമേഖലകളിലും സ്വകാര്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് നിയമം ബാധകമാണ്. വിരമിച്ചതിന് ശേഷവും പൗരന്മാരുടെ ജീവിതം സുസ്ഥിരമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. പൗരന്മാർക്ക് സ്ഥിരതയാർന്ന ജീവിത ശൈലി ഉറപ്പാക്കലും ലക്ഷ്യമിടുന്നു. പുതിയ തീരുമാനവുമായി ബന്ധപെട്ട് വിരമിച്ച പൗരന്മാരുടെ ജീവിത വ്യവസ്ഥ മെച്ചപ്പെടുത്താനുള്ള പദ്ധതികളും തയ്യാറാക്കും. പൗരന്മാരുടെ സുരക്ഷിത ജീവിതം ഉറപ്പാക്കാൻ കഴിയും വിധമാണ് പുതിയ നയം തയ്യാറാക്കുന്നത്.
Sources:globalindiannews
world news
നൈജീരിയയിൽ വീണ്ടും ഫുലാനി തീവ്രവാദികൾ മൂന്ന് ക്രൈസ്തവരെ കൊലപ്പെടുത്തി
![](https://theendtimenews.com/wp-content/uploads/2020/12/Fulani-Militants-in-nigeria.png)
നൈജീരിയയിൽ നിന്നും വീണ്ടും ക്രൈസ്തവ രോദനം. ക്രൈസ്തവവർക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് ഫുലാനി തീവ്രവാദികൾ. സംസ്ഥാനത്തെ ബസ്സയിലെ കിമാക്പ ജില്ലയിലെ മയംഗ ഗ്രാമത്തിൽ ഇസ്ലാമിക തീവ്രവാദികൾ പതിയിരുന്നു നടത്തിയ ആക്രമണത്തിൽ മൂന്നു ക്രൈസ്തവർ ആണ് കൊല്ലപ്പെട്ടത്.
രാത്രി എട്ട് മണിയോടെ വിശ്വാസികൾ വീട്ടിലേക്ക് വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. വടികളും വാളുകളും ഉപയോഗിച്ചാണ് തീവ്രവാദികൾ ഇവരെ ആക്രമിച്ചത്. ആക്രമണത്തെ സ്ഥിരീകരിക്കുകയും അപലപിക്കുകയും ചെയ്തുകൊണ്ട് ഇറിഗ്വെ ഡെവലപ്മെന്റ്റ് അസോസിയേഷൻ (ഐ. ഡി. എ.) ഒരു പ്രസ്താവന പുറത്തിറക്കി. ആക്രമണകാരികളെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് ഉറപ്പാക്കാൻ നൈജീരിയൻ സുരക്ഷാ ഏജൻറുമാരോട് ഐ. ഡി. എ.യുടെ ദേശീയ പബ്ലിക് സെക്രട്ടറി സാം ജുഗോയും ആവശ്യപ്പെട്ടു.
Sources:marianvibes
-
us news11 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
world news12 months ago
37 Christians Killed in Nigeria in Three Weeks
-
National10 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
Hot News12 months ago
ഫോണെടുക്കുന്നില്ലെന്ന,പരാതി ഇനി വേണ്ട.. വൈദ്യുതി സംബന്ധമായ പരാതി നല്കാൻ ട്രോള്‍ ഫ്രീ നമ്പര്‍ അവതരിപ്പിച്ച് കെഎസ്ഇബി
-
world news9 months ago
50 രാജ്യങ്ങളിലേക്ക് കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ സഞ്ചരിക്കാം
-
National5 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Life11 months ago
സൂര്യനെ ലക്ഷ്യമിട്ട് കുതിച്ച് ആദിത്യ എൽ1; ഇന്ത്യയുടെ ആദ്യ സൗരദൗത്യം വിജയകരം
-
National9 months ago
Pentecostal mission center demolished in India; pastor, 17 others arrested