world news
സാമ്പത്തികമായി അടിച്ചമര്‍ത്തപ്പെട്ട ക്രിസ്ത്യാനികളെ വേട്ടയാടി പാക്കിസ്ഥാനിലെ മതനിന്ദ നിയമം: റിപ്പോര്‍ട്ട് ശ്രദ്ധ നേടുന്നു
ലാഹോർ: മതനിന്ദ നിയമത്തിന്റെ പേരില്‍ കുപ്രസിദ്ധമായ പാക്കിസ്ഥാനില്‍ സാമൂഹിക വിവേചനത്തിനു ഇരയായി രണ്ടാം തരം പൗരന്മാരെപ്പോലെ കഴിയുന്ന ക്രൈസ്തവരെ മതനിന്ദാനിയമം വേട്ടയാടുന്നതിനെ കുറിച്ച് ചിക്കാഗോയിലെ ഡിപോള്‍ സര്‍വ്വകലാശാലയിലെ റിലീജിയസ് സ്റ്റഡി വിഭാഗം അഫിലിയേറ്റഡ് ഫാക്കല്‍റ്റിയായ മിറിയം റിനോഡ് തയ്യാറാക്കിയ റിപ്പോര്‍ട്ട് ശ്രദ്ധ നേടുന്നു. ക്രൈസ്തവർ ഉള്‍പ്പെടുന്ന പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങള്‍ ജനസംഖ്യയുടെ വെറും 4% മാത്രമേ ഉള്ളുവെങ്കിലും ആരോപിക്കപ്പെട്ട മതനിന്ദ കുറ്റങ്ങളില്‍ പകുതിയോളം അവര്‍ക്കെതിരെയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
മതനിന്ദ ആരോപിക്കപ്പെട്ടവര്‍ക്ക്, ജീവപര്യന്തം മുതല്‍ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്. പാക്കിസ്ഥാന് രൂപീകരിക്കപ്പെട്ട് 76 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇക്കാലയളവില്‍ പാക്കിസ്ഥാനിലെ ക്രൈസ്തവരുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമായി കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പാക്കിസ്ഥാനിലാണ് ലോകത്ത് ഏറ്റവും കര്‍ക്കശമായ മതനിന്ദ നിയമം പ്രാബല്യത്തിലിരിക്കുന്നത്. ഒരു പോലീസുകാരന് മതനിന്ദ ആരോപിച്ചതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ മെയ് മാസത്തില്‍ 18, 14 വയസ്സു പ്രായമുള്ള രണ്ട് കൗമാരക്കാരായ ക്രിസ്ത്യന്‍ ആണ്‍കുട്ടികളെ അറസ്റ്റ് ചെയ്തത് ഉൾപ്പെടെയുള്ള നിരവധി സംഭവങ്ങൾ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
പാക്കിസ്ഥാനി ക്രൈസ്തവരിൽ ഭൂരിഭാഗം പേരുടേയും മതപരമായ ആഭിമുഖ്യം ആരംഭിക്കുന്നത് 19, 20 നൂറ്റാണ്ടുകളിലാണ്. അന്ന് ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന പഞ്ചാബ് മേഖലയില്‍ ബ്രിട്ടീഷ്, അമേരിക്കന്‍ മിഷണറിമാര്‍ നടത്തിയ സുവിശേഷ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ക്രിസ്തീയ വിശ്വാസം വ്യാപിക്കുന്നത്. അന്ന് ജാതിവ്യവസ്ഥകൊണ്ട് നട്ടം തിരിഞ്ഞിരുന്ന ഹിന്ദുക്കളില്‍ പലരും ക്രിസ്തീയ വിശ്വാസത്തിൽ ആകൃഷ്ട്ടരാകുകയായിരിന്നു. 1947-ലെ ഇന്ത്യ വിഭജനത്തോടെ ക്രൈസ്തവര്‍ കൂടുതല്‍ ഉണ്ടായിരുന്ന പഞ്ചാബ് മേഖല പാക്കിസ്ഥാന്റെ ഭാഗമായി മാറി. എന്നാല്‍ പുതുതായി രൂപം കൊണ്ട് ഇസ്ലാമിക പാക്കിസ്ഥാനിലും ജാതിവ്യവസ്ഥ അതുപോലെ തന്നെ തുടര്‍ന്നു. ഇപ്പോഴും പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ ശുചീകരണ തൊഴില്‍ പോലെയുള്ള താഴ്ന്ന ജോലികള്‍ ചെയ്ത് സാമൂഹികമായി വളരെ താഴ്ന്ന നിലയിലാണ് ജീവിക്കുന്നത്.
2017-ല്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്പറേഷന് 450 ശുചീകരണ തൊഴിലാളികളെ കൊണ്ട് തങ്ങള്‍ ശുചീകരണ തൊഴില്‍ മാത്രമേ ചെയ്യുകയുള്ളൂവെന്നും, എന്ത് തൊഴില്‍ പറഞ്ഞാലും അത് നിരസിക്കുകയില്ലെന്നും പ്രതിജ്ഞ എടുപ്പിച്ചുവെന്ന് യു.സി.എ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാക്കിസ്ഥാനി നഗരമായ പെഷവാറിലെ 80% ക്രൈസ്തവരും, പഞ്ചാബിന്റെ തലസ്ഥാനമായ ലാഹോറിലെ ക്രൈസ്തവരില്‍ 76%വും ശുചീകരണ തൊഴില്‍ ചെയ്യുന്നവരാണെന്നാണ് റിനോഡിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
2012-ലെ സര്‍വ്വേ പ്രകാരം പാക്കിസ്ഥാനി ക്രൈസ്തവരുടെ ശരാശരി മാസ വരുമാനം 138 അമേരിക്കന്‍ ഡോളറാണ്. ലോകബാങ്കിന്റെ ദാരിദ്ര രേഖക്ക് വളരെത്താഴെയാണിത്. 1978-1988 കാലയളവില്‍ പാക്കിസ്ഥാനില്‍ ഏകാധിപത്യ ഭരണം നടത്തിയ ജനറല്‍ സിയാ-ഉള്-ഹഖിന്റെ കാലത്താണ് പാക്കിസ്ഥാനി ക്രൈസ്തവരുടെ അവസ്ഥ കൂടുതല്‍ മോശമായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതിനു മുന്‍പ് വളരെ കുറച്ച് മാത്രമുണ്ടായിരുന്ന മതനിന്ദ കുറ്റങ്ങള്‍ സിയാ അധികാരത്തില്‍ വന്നതോടെ നൂറുകണക്കിന് കേസുകളായി മാറി. ഇപ്പോള്‍ പാക്കിസ്ഥാനിലെ മതനിന്ദാനിയമം വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതിനുള്ള ഉപകരണമായി മാറിയിരിക്കുകയാണ്. ഇരയാക്കപ്പെടുന്നതിൽ ഏറെയും ക്രൈസ്തവരാണെന്നതാണ് ദയനീയമായ വസ്തുത.
കടപ്പാട് :പ്രവാചക ശബ്ദം
world news
മസ്കറ്റില്‍ എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന് നടന്നു
എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന് ജൂലൈ 6ന് ഗാലാ ചര്‍ച്ച് ക്യാമ്പസില്‍ നടന്നു. ഡോ. സ്റ്റാലിന് കെ. തോമസ് (അയാട്ടാ ഇന്റര്‍ നാഷണല്‍ ഡയറക്ടര്‍), ഡോ. ഡേവിഡ് ടക്കര്‍(അയാട്ടാ ഇന്റര്‍ നാഷ്ണല്‍ ഫാക്കല്‍റ്റി യു.എസ്.എ), മിസ്സസ് റെനീ ടക്കര്‍ (യുഎസ്എ), എന്നിവര്‍ മുഖ്യ അതിഥികളായിരുന്നു. പഠനം വിജയകരമായി പൂര്‍ത്തിയാക്കിയ ഏഴുപേര്‍ ബിറ്റിഎച്ച്, എം.ഡിവ് ബിരുദങ്ങള്‍ ഏറ്റുവാങ്ങി. സ്ഥാപനത്തിന്റ ഡയറക്ടര്‍ റവ റെജികുമാര്‍ നേതൃത്വം നൽകി .
റവ. റെജി എസ്എബിസി ബാഗ്ലൂരില്‍ നിന്ന് എം.ഡിവ് ബിരുദദാരിയും ഭാര്യ സിസ്റ്റര്‍ ശരണ്യ ദേവ് മണക്കാല എഫ്.റ്റി. എസ് ല്‍ നിന്ന് ബി.ഡി ബിരുദദാരിയുമാണ്. ഇവരുടെ കഴിഞ്ഞ പന്ത്രണ്ടു വര്‍ഷത്തെ പരിശ്രമവും ദര്‍ശന സാക്ഷാത്കാരവുമാണ് ഒമാന്‍ എന്ന രാജ്യത്ത് ഇങ്ങനെ ഒരു സ്ഥാപനം കഴിഞ്ഞ നാലു വര്‍ഷമായി നടത്തി മനോഹരമായ നിലയില്‍ ഒരു ഗ്രാജുവേഷന് നടത്തുവാന്‍ കാരണമായത്. അയാട്ടായുടെ അംഗീകാരത്തോടെയാണ് ഈ സ്ഥാപനം പ്രവര്‍ത്തിയ്ക്കുന്നത്. എല്‍-റോയ് ചര്‍ച്ച് ക്വയര്‍ ഗാനശുശ്രൂഷ നിര്‍വഹിച്ചു.
Sources:globalindiannews
world news
സൗദി അറേബ്യയിൽ ജോലിയിൽ നിന്നും വിരമിക്കാനുള്ള പ്രായം അറുപത്തി അഞ്ചായി ഉയർത്തി
റിയാദ്: സൗദി അറേബ്യയിൽ ജോലിയിൽ നിന്നും വിരമിക്കാനുള്ള പ്രായം അറുപത്തി അഞ്ചായി ഉയർത്തി. കഴിഞ്ഞ ദിവസം കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനം. വിഷൻ 2030ന്റെ പരിഷ്കരണ പദ്ധതികളുടെ ഭാഗമായാണ് പുതിയ തീരുമാനം.നേരത്തെ വിരമിക്കാനുള്ള പ്രായ പരിധി അറുപതു വയസായിരുന്നു.
പൊതുമേഖലകളിലും സ്വകാര്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് നിയമം ബാധകമാണ്. വിരമിച്ചതിന് ശേഷവും പൗരന്മാരുടെ ജീവിതം സുസ്ഥിരമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. പൗരന്മാർക്ക് സ്ഥിരതയാർന്ന ജീവിത ശൈലി ഉറപ്പാക്കലും ലക്ഷ്യമിടുന്നു. പുതിയ തീരുമാനവുമായി ബന്ധപെട്ട് വിരമിച്ച പൗരന്മാരുടെ ജീവിത വ്യവസ്ഥ മെച്ചപ്പെടുത്താനുള്ള പദ്ധതികളും തയ്യാറാക്കും. പൗരന്മാരുടെ സുരക്ഷിത ജീവിതം ഉറപ്പാക്കാൻ കഴിയും വിധമാണ് പുതിയ നയം തയ്യാറാക്കുന്നത്.
Sources:globalindiannews
world news
നൈജീരിയയിൽ വീണ്ടും ഫുലാനി തീവ്രവാദികൾ മൂന്ന് ക്രൈസ്തവരെ കൊലപ്പെടുത്തി
നൈജീരിയയിൽ നിന്നും വീണ്ടും ക്രൈസ്തവ രോദനം. ക്രൈസ്തവവർക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് ഫുലാനി തീവ്രവാദികൾ. സംസ്ഥാനത്തെ ബസ്സയിലെ കിമാക്പ ജില്ലയിലെ മയംഗ ഗ്രാമത്തിൽ ഇസ്ലാമിക തീവ്രവാദികൾ പതിയിരുന്നു നടത്തിയ ആക്രമണത്തിൽ മൂന്നു ക്രൈസ്തവർ ആണ് കൊല്ലപ്പെട്ടത്.
രാത്രി എട്ട് മണിയോടെ വിശ്വാസികൾ വീട്ടിലേക്ക് വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. വടികളും വാളുകളും ഉപയോഗിച്ചാണ് തീവ്രവാദികൾ ഇവരെ ആക്രമിച്ചത്. ആക്രമണത്തെ സ്ഥിരീകരിക്കുകയും അപലപിക്കുകയും ചെയ്തുകൊണ്ട് ഇറിഗ്വെ ഡെവലപ്മെന്റ്റ് അസോസിയേഷൻ (ഐ. ഡി. എ.) ഒരു പ്രസ്താവന പുറത്തിറക്കി. ആക്രമണകാരികളെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് ഉറപ്പാക്കാൻ നൈജീരിയൻ സുരക്ഷാ ഏജൻറുമാരോട് ഐ. ഡി. എ.യുടെ ദേശീയ പബ്ലിക് സെക്രട്ടറി സാം ജുഗോയും ആവശ്യപ്പെട്ടു.
Sources:marianvibes
-
us news11 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
world news12 months ago
37 Christians Killed in Nigeria in Three Weeks
-
National10 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
Hot News12 months ago
ഫോണെടുക്കുന്നില്ലെന്ന,പരാതി ഇനി വേണ്ട.. വൈദ്യുതി സംബന്ധമായ പരാതി നല്കാൻ ട്രോള്‍ ഫ്രീ നമ്പര്‍ അവതരിപ്പിച്ച് കെഎസ്ഇബി
-
world news9 months ago
50 രാജ്യങ്ങളിലേക്ക് കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ സഞ്ചരിക്കാം
-
National5 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Life11 months ago
സൂര്യനെ ലക്ഷ്യമിട്ട് കുതിച്ച് ആദിത്യ എൽ1; ഇന്ത്യയുടെ ആദ്യ സൗരദൗത്യം വിജയകരം
-
National9 months ago
Pentecostal mission center demolished in India; pastor, 17 others arrested