world news
പാക്കിസ്ഥാനില്‍ വ്യാജ മതനിന്ദാക്കേസ് വീണ്ടും തുടര്‍ക്കഥ; സർഗോദയില്‍ ക്രൈസ്തവരെ കുടുക്കാന്‍ 3 കേസുകള്‍
![](https://theendtimenews.com/wp-content/uploads/2023/07/Fake-blasphemy-.jpg)
ലാഹോര്‍: പാക്കിസ്ഥാനിലെ പഞ്ചാബിൽ സ്ഥിതി ചെയ്യുന്ന സർഗോദ പട്ടണത്തിൽ ഒരു മാസത്തിനിടെ ക്രൈസ്തവ വിശ്വാസികൾക്കെതിരെ 3 വ്യത്യസ്ത മതനിന്ദാ കേസുകള്‍. ജൂലൈ പതിനാറാം തീയതി തന്റെ വീടിന് സമീപം ഇസ്ലാമിക പ്രവാചകനായ മുഹമ്മദിനെയും, ഇസ്ലാമിക വിശുദ്ധ ഗ്രന്ഥമായ ഖുർആനെയും അടക്കം അപമാനിക്കുന്ന വാചകങ്ങളുള്ള ഒരു കടലാസ് കണ്ടെത്തിയെന്ന് മുഹമ്മദ് അബ്ദുൽ ഗഫർ എന്നൊരാൾ നടത്തിയ ആരോപണമാണ് ഏറ്റവും ഒടുവിൽ നടന്ന സംഭവം. ഇതിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ സാധിച്ചില്ലെങ്കിലും, സംഭവമറിഞ്ഞ് അക്രമ ആഹ്വാനത്തോടെയാണ് ജനക്കൂട്ടം ഒരുമിച്ചുകൂടിയത്.
പോലീസ് ഇടപെടൽ ഉണ്ടായതിനാലാണ് വലിയ കലാപത്തിലേക്ക് അക്രമം വഴിമാറാതിരുന്നത്. ജൂലൈ അഞ്ചാം തീയതി ചക്ക് നമ്പർ 49 ഗ്രാമത്തിൽ ബൈബിൾ വചനം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ഹാരുൺ ഷഹസാദ് എന്നൊരു ക്രൈസ്തവ വിശ്വാസിക്ക് നേരെ മതനിന്ദ ആരോപണം ഉയർന്നിരുന്നു. ഭക്ഷ്യവസ്തുക്കളുടെ കൃത്രിമം നടത്തുന്ന ആൾക്കാരെ വിമർശിച്ചതിന്റെ പേരിൽ ജൂലൈ എട്ടാം തീയതി ഇതേ കുറ്റത്തിന് സാക്കി മാസി എന്നൊരു ക്രൈസ്തവ വിശ്വാസിയും വ്യാജ മതനിന്ദക്കേസില്‍ ഇരയായി. അതേസമയം സ്വീഡനില്‍ വലതുപക്ഷ അനുഭാവികള്‍ ഖുറാൻ കത്തിച്ച സംഭവം ക്രൈസ്തവ വിശ്വാസികളെ അക്രമിക്കാൻ തീവ്ര സംഘടനകൾ മറയാക്കുന്നുവെന്നാണ് പ്രാദേശിക വൃത്തങ്ങൾ പറയുന്നത്.
പാക്കിസ്ഥാനിലെ ക്രൈസ്തവർക്ക് എല്ലാ മതങ്ങളെയും ബഹുമാനമാണെന്നും, ഇസ്ലാം മതത്തെ നിന്ദിക്കുന്ന കടലാസ് കണ്ടെത്തിയ സംഭവത്തിൽ അവർക്ക് യാതൊരു ബന്ധവും ഇല്ലെന്നും, സ്വീഡനിൽ ഖുറാൻ കത്തിച്ച സംഭവത്തെ ക്രൈസ്തവ വിശ്വാസികൾ തന്നെ അപലപിച്ചതാണെന്നും സെന്റർ ഫോർ ലീഗൽ എയ്ഡ് അസിസ്റ്റൻസ് ആൻഡ് സെറ്റിൽമെന്റ് എന്ന സർക്കാർ ഇതര സംഘടനയുടെ അധ്യക്ഷൻ നാസർ സയ്യിദ് പറഞ്ഞു. എന്നാൽ ഈ സംഭവങ്ങളില്‍ വര്‍ഗ്ഗീയ പ്രചരണം നടത്തി രാജ്യത്ത് മതപരമായ വെറുപ്പ് ആളിക്കത്തിക്കാൻ രാജ്യത്തെ ചില സംഘടനകൾ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു. സർഗോദയിലെ നിരപരാധികളായ കുടുംബങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്രൈസ്തവര്‍ ന്യൂനപക്ഷമായ പാക്കിസ്ഥാനില്‍ തീവ്ര ഇസ്ലാമികവാദികള്‍ പലപ്പോഴും വ്യക്തിവൈരാഗ്യം തീര്‍ക്കാനാണ് മതനിന്ദ നിയമം ഉപയോഗിക്കുന്നത്.
കടപ്പാട് :പ്രവാചക ശബ്ദം
world news
പാക്കിസ്ഥാനിൽ ക്രിസ്ത്യാനികളെ ഉപദ്രവിക്കുന്നതിനെ എതിർത്ത യുവാവിനെ കൊലപ്പെടുത്തി
![](https://theendtimenews.com/wp-content/uploads/2024/07/Marshal-Masih.jpg)
പാക്കിസ്ഥാൻ : പ്രദേശത്തെ ക്രിസ്ത്യാനികളെ ഉപദ്രവിക്കുന്നതിനെ എതിർത്ത ലാഹോറിലെ പട്യാല ഹൗസ് ഏരിയയിലെ മാർഷൽ മസിഹ് എന്ന വ്യക്തിയെയാണ് തീവ്ര ഇസ്ലാമിക വിശ്വാസികൾ കൊലപ്പെടുത്തിയത്.
അയൽവാസികളായ മുഹമ്മദ് ഷാനി, അസം അലി എന്നിവരുടെ നേതൃത്വത്തിൽ നാല് പേര് ജൂലൈ പത്തിന് പുലർച്ചെ ഇരുമ്പ് ഗ്രിൽ മുറിച്ച് മേൽക്കൂര വഴി വീട്ടിലേക്ക് പ്രവേശിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ വെടിവെക്കുകയായിരുന്നു. ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല യാക്കൂബ് ക്രിസ്റ്റ്യൻ ഡെയ്ലി ഇൻ്റർനാഷണൽ പറഞ്ഞു.
Sources:christianlive
world news
മസ്കറ്റില്‍ എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന് നടന്നു
![](https://theendtimenews.com/wp-content/uploads/2024/07/El-Roy-Revival-Bible-College.jpg)
എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന് ജൂലൈ 6ന് ഗാലാ ചര്‍ച്ച് ക്യാമ്പസില്‍ നടന്നു. ഡോ. സ്റ്റാലിന് കെ. തോമസ് (അയാട്ടാ ഇന്റര്‍ നാഷണല്‍ ഡയറക്ടര്‍), ഡോ. ഡേവിഡ് ടക്കര്‍(അയാട്ടാ ഇന്റര്‍ നാഷ്ണല്‍ ഫാക്കല്‍റ്റി യു.എസ്.എ), മിസ്സസ് റെനീ ടക്കര്‍ (യുഎസ്എ), എന്നിവര്‍ മുഖ്യ അതിഥികളായിരുന്നു. പഠനം വിജയകരമായി പൂര്‍ത്തിയാക്കിയ ഏഴുപേര്‍ ബിറ്റിഎച്ച്, എം.ഡിവ് ബിരുദങ്ങള്‍ ഏറ്റുവാങ്ങി. സ്ഥാപനത്തിന്റ ഡയറക്ടര്‍ റവ റെജികുമാര്‍ നേതൃത്വം നൽകി .
റവ. റെജി എസ്എബിസി ബാഗ്ലൂരില്‍ നിന്ന് എം.ഡിവ് ബിരുദദാരിയും ഭാര്യ സിസ്റ്റര്‍ ശരണ്യ ദേവ് മണക്കാല എഫ്.റ്റി. എസ് ല്‍ നിന്ന് ബി.ഡി ബിരുദദാരിയുമാണ്. ഇവരുടെ കഴിഞ്ഞ പന്ത്രണ്ടു വര്‍ഷത്തെ പരിശ്രമവും ദര്‍ശന സാക്ഷാത്കാരവുമാണ് ഒമാന്‍ എന്ന രാജ്യത്ത് ഇങ്ങനെ ഒരു സ്ഥാപനം കഴിഞ്ഞ നാലു വര്‍ഷമായി നടത്തി മനോഹരമായ നിലയില്‍ ഒരു ഗ്രാജുവേഷന് നടത്തുവാന്‍ കാരണമായത്. അയാട്ടായുടെ അംഗീകാരത്തോടെയാണ് ഈ സ്ഥാപനം പ്രവര്‍ത്തിയ്ക്കുന്നത്. എല്‍-റോയ് ചര്‍ച്ച് ക്വയര്‍ ഗാനശുശ്രൂഷ നിര്‍വഹിച്ചു.
Sources:globalindiannews
world news
സൗദി അറേബ്യയിൽ ജോലിയിൽ നിന്നും വിരമിക്കാനുള്ള പ്രായം അറുപത്തി അഞ്ചായി ഉയർത്തി
![](https://theendtimenews.com/wp-content/uploads/2024/07/Saudi-Arabia.jpg)
റിയാദ്: സൗദി അറേബ്യയിൽ ജോലിയിൽ നിന്നും വിരമിക്കാനുള്ള പ്രായം അറുപത്തി അഞ്ചായി ഉയർത്തി. കഴിഞ്ഞ ദിവസം കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനം. വിഷൻ 2030ന്റെ പരിഷ്കരണ പദ്ധതികളുടെ ഭാഗമായാണ് പുതിയ തീരുമാനം.നേരത്തെ വിരമിക്കാനുള്ള പ്രായ പരിധി അറുപതു വയസായിരുന്നു.
പൊതുമേഖലകളിലും സ്വകാര്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് നിയമം ബാധകമാണ്. വിരമിച്ചതിന് ശേഷവും പൗരന്മാരുടെ ജീവിതം സുസ്ഥിരമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. പൗരന്മാർക്ക് സ്ഥിരതയാർന്ന ജീവിത ശൈലി ഉറപ്പാക്കലും ലക്ഷ്യമിടുന്നു. പുതിയ തീരുമാനവുമായി ബന്ധപെട്ട് വിരമിച്ച പൗരന്മാരുടെ ജീവിത വ്യവസ്ഥ മെച്ചപ്പെടുത്താനുള്ള പദ്ധതികളും തയ്യാറാക്കും. പൗരന്മാരുടെ സുരക്ഷിത ജീവിതം ഉറപ്പാക്കാൻ കഴിയും വിധമാണ് പുതിയ നയം തയ്യാറാക്കുന്നത്.
Sources:globalindiannews
-
us news11 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
world news12 months ago
37 Christians Killed in Nigeria in Three Weeks
-
National10 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
Hot News12 months ago
ഫോണെടുക്കുന്നില്ലെന്ന,പരാതി ഇനി വേണ്ട.. വൈദ്യുതി സംബന്ധമായ പരാതി നല്കാൻ ട്രോള്‍ ഫ്രീ നമ്പര്‍ അവതരിപ്പിച്ച് കെഎസ്ഇബി
-
world news9 months ago
50 രാജ്യങ്ങളിലേക്ക് കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ സഞ്ചരിക്കാം
-
National5 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Life11 months ago
സൂര്യനെ ലക്ഷ്യമിട്ട് കുതിച്ച് ആദിത്യ എൽ1; ഇന്ത്യയുടെ ആദ്യ സൗരദൗത്യം വിജയകരം
-
National9 months ago
Pentecostal mission center demolished in India; pastor, 17 others arrested