Connect with us

world news

ദീർഘകാല വിനോദ സഞ്ചാര വിസ ലഭിച്ചവർ 60 ദിവസത്തിനുള്ളിൽ യുഎഇയിൽ എത്തണം; ചെലവ് 3775 ദിർഹം

Published

on

ദുബായ്: ദീർഘകാല വിനോദ സഞ്ചാര വിസകൾ ലഭിച്ചവർ 60 ദിവസത്തിനുള്ളിൽ യുഎഇയിൽ എത്തണം. വിസ അനുവദിച്ച ദിവസം മുതലുള്ള 60 ദിവസം ആണ് കണക്കാക്കുന്നത്. 5 വർഷ മൾട്ടിപ്പിൾ ടൂറിസ്റ്റ് വിസകൾ ലഭിച്ച എല്ലാ രാജ്യക്കാർക്കും ഈ നിയമം ബാധകമാണ്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്സ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

വിദേശികൾക്ക് അവരുടെ രാജ്യത്ത് നിന്നും സ്പോൺസറുടെ സഹായമില്ലാതെ വെബ്സൈറ്റ് അല്ലെങ്കിൽ ഐസിപി ആപ് വഴി ദീർഘകാല വിസക്ക് അപേക്ഷിക്കാൻ സാധിക്കും വെബ്സൈറ്റ്: www.icp.gov.ae, ആപ്: UAElCP എന്നിവയിലൂടെ അപേക്ഷിക്കാം കൂടാതെ അതോറിറ്റിയുടെ ഹാപ്പിനെസ് സെന്ററുകൾ വഴിയും അപേക്ഷിക്കാം.

3775 ദിർഹമാണ് (ഏകദേശം 84000 രൂപ) ആണ് വിസക്ക് വേണ്ടിവരുന്ന ചെലവ്. ഇതിൽ 3025 ദിർഹം ബാങ്ക് സുരക്ഷാ തുകയായാണ് നൽകേണ്ടത്. 500 ദിർഹം വിസ വിതരണ നിരക്കും, 100 ദിർഹം അപേക്ഷാ ഫീസുമാണ് സ്മാർട് സേവനത്തിനായി 100 ദിർഹവും അതോറിറ്റിയുടെ ഇ-ഇടപാടുകൾക്ക് 50 ദിർഹവും ആണ് ഇടാക്കുന്നത്. 18 വയസ് തികയാത്ത കുട്ടികൾക്ക് ‘ഫാമിലി ടൂറിസ്റ്റ് വിസക്ക് പ്രത്യേകം അപേക്ഷിക്കാൻ സാധിക്കും. അപേക്ഷകന്റെ ആറു മാസത്തെ ബാങ്ക് ഇടപാടുകളുടെ രേഖയാണ് 5 വർഷ വിനോദ സഞ്ചാര വിസക്കായി സമർപ്പിക്കേണ്ട രേഖ. ബാങ്കിന്റെ സീൽ പതിച്ച കളർ സ്റ്റേറ്റ്മെന്റ് നൽകണം, 4000 ഡോളർ (3.3 ലക്ഷം രൂപ) ബാങ്ക് ബാലൻസ് ഉണ്ടായിരിക്കണം.

യുഎഇയിൽ നിന്നുള്ള ഇൻഷുറൻസ് കമ്പനിയുടെ 180 ദിവസത്തേക്കുള്ള ആരോഗ്യ ഇൻഷുറൻസും എടുക്കണം. ഒരു വർഷത്തിൽ 180 ദിവസത്തിൽ കൂടുതൽ രാജ്യത്ത് തങ്ങാൻ സാധിക്കില്ല. ഒരു തവണ വരുമ്പോൾ 90 ദിവസമാണ് താമസിക്കാൻ അനുവദിക്കുക. ഇത് 90 ദിവസം കൂടി നീട്ടാൻ സാധിക്കും. വിസ അനുവദിച്ച ദിവസം മുതലാണ് ഒരു വർഷം കണക്കാക്കുക. രാജ്യത്തെ നിയമം ലംഘിച്ച് താമസിച്ചാൽ വിസ റദ്ദാക്കും. വിസക്ക് സമർപ്പിക്കുന്നതിന് മുൻപ് രേഖകൾ സൂക്ഷ്മ പരിശോധനയ്ക്ക് നൽകണം. എന്തെങ്കിലും സംശയങ്ങൾ തോന്നിയാൽ വിസകൾ നിരസിക്കും. 30 ദിവസം കഴിഞ്ഞാൽ അപേക്ഷ സ്വയം റദ്ദാകും. മാനദണ്ഡങ്ങൾ പാലിക്കാത്ത അപേക്ഷകൾ 3 തവണ നിരസിച്ചാൽ പുതിയ അപേക്ഷ നൽകേണ്ടി വരും. ആവർത്തിക്കുന്ന അപേക്ഷയിലെ അപാകതകൾക്ക് പിഴയും ഈടാക്കും.

അതേസമയം, യുഎഇയിൽ ഡ്രൈവറില്ലാ വാഹനങ്ങൾ ഓടിക്കുന്നതിന് പ്രാഥമിക ലൈസൻസ് നേടിയ ചൈനീസ് കമ്പനി. 2025 ആകുമ്പോഴേക്കും നൂറുക്കണക്കിന് വാഹനങ്ങൾ ദുബായ് റോഡിൽ ഇറക്കും. ഈ മാസമാണ് ‘വീ റൈഡ്’ എന്ന കമ്പനിക്ക് റോഡിൽ പരീക്ഷണ ഓട്ടത്തിന് അനുമതി യുഎഇ നൽകിയത്. റോബോ ടാക്സി, റോബോ ബസുകൾ, റോബോ വാനുകൾ, റോബോ സ്വീപറുകൾ എന്നിവ റോഡുകളിൽ ഓടിക്കാൻ സാധിക്കും.
Sources:azchavattomonline

http://theendtimeradio.com

world news

നൈജീരിയയിൽ വീണ്ടും ഫുലാനി തീവ്രവാദികൾ മൂന്ന്‌ ക്രൈസ്തവരെ കൊലപ്പെടുത്തി

Published

on

നൈജീരിയയിൽ നിന്നും വീണ്ടും ക്രൈസ്തവ രോദനം. ക്രൈസ്തവവർക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് ഫുലാനി തീവ്രവാദികൾ. സംസ്ഥാനത്തെ ബസ്സയിലെ കിമാക്പ ജില്ലയിലെ മയംഗ ഗ്രാമത്തിൽ ഇസ്ലാമിക തീവ്രവാദികൾ പതിയിരുന്നു നടത്തിയ ആക്രമണത്തിൽ മൂന്നു ക്രൈസ്തവർ ആണ് കൊല്ലപ്പെട്ടത്.

രാത്രി എട്ട് മണിയോടെ വിശ്വാസികൾ വീട്ടിലേക്ക് വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. വടികളും വാളുകളും ഉപയോഗിച്ചാണ് തീവ്രവാദികൾ ഇവരെ ആക്രമിച്ചത്. ആക്രമണത്തെ സ്ഥിരീകരിക്കുകയും അപലപിക്കുകയും ചെയ്തുകൊണ്ട് ഇറിഗ്വെ ഡെവലപ്മെന്റ്റ് അസോസിയേഷൻ (ഐ. ഡി. എ.) ഒരു പ്രസ്താവന പുറത്തിറക്കി. ആക്രമണകാരികളെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് ഉറപ്പാക്കാൻ നൈജീരിയൻ സുരക്ഷാ ഏജൻറുമാരോട് ഐ. ഡി. എ.യുടെ ദേശീയ പബ്ലിക് സെക്രട്ടറി സാം ജുഗോയും ആവശ്യപ്പെട്ടു.
Sources:marianvibes

http://theendtimeradio.com

Continue Reading

world news

നിക്കരാഗ്വയിൽ വീണ്ടും വൈദികന് പ്രവേശന വിലക്കേർപ്പെടുത്തി

Published

on

മിഷനറി പ്രവർത്തനങ്ങൾക്കായി അമേരിക്കയിലുണ്ടായിരുന്ന നിക്കരാഗ്വൻ സ്വദേശിയായ പുരോഹിതന് രാജ്യത്ത് പ്രവേശിക്കുന്നതിൽനിന്നും വിലക്കേർപ്പെടുത്തി ഒർട്ടേഗ ഭരണകൂടം.

മിസ്കിറ്റോ സ്വദേശി റോഡോൾഫോ ഫ്രഞ്ച് നാർ എന്ന വൈദികനാണ് ഭരണകൂടം പ്രവേശനവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

ഏതാനും നാളുകളായി അമേരിക്കയിലായിരുന്നു ഫാ. റോഡോൾഫോ ഫ്രഞ്ച് നാർ. മിഷൻ പ്രവർത്തനങ്ങൾക്കുശേഷം സ്വന്തം നാട്ടിലേക്കു മടങ്ങാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രവേശനവിലക്ക് ഏർപ്പെടുത്തിയ വിവരം അറിയുന്നത്. നിലവിൽ യു. എസിൽ പ്രവാസത്തിൽ കഴിയുന്ന നിക്കരാഗ്വൻ ആക്ടിവിസ്റ്റായ മൊലീന, നിക്കരാഗ്വയിലെ കത്തോലിക്കാ സഭയിലെ അംഗങ്ങളെ ഒർട്ടേഗയുടെ ഭരണകൂടം പീഡിപ്പിക്കുന്നത് തുടരുകയാണ് എന്ന് വെളിപ്പെടുത്തി.
Sources:marianvibes

http://theendtimeradio.com

Continue Reading

world news

വിശുദ്ധ ഭൂമിയില്‍ പള്ളികള്‍ക്ക് നികുതി; ഏകീകൃത ആക്രമണമെന്ന് സഭാ നേതാക്കള്‍

Published

on

ജറുസലേം:ഇസ്രായേലിലെ ന്യൂനപക്ഷമായ ക്രിസ്ത്യാനികള്‍ക്കുനേരെ സര്‍ക്കാര്‍ ആസൂത്രിത ആക്രമണം നടത്തുന്നുവെന്ന് വിവിധ ക്രിസ്ത്യന്‍ സഭകള്‍. നിരവധി മുനിസിപ്പാലിറ്റികള്‍ പള്ളി സ്വത്തുക്കള്‍ക്ക് നികുതി ചുമത്താനുള്ള തീരുമാനം കാരണം ഇസ്രായേലിലെ ക്രിസ്ത്യന്‍ സാന്നിധ്യത്തിന് നേരെ ഇസ്രായേല്‍ അധികാരികള്‍ ഏകീകൃത ആക്രമണം നടത്തിയെന്ന് ഇസ്രായേലിലെ കത്തോലിക്കാ, ഓര്‍ത്തഡോക്‌സ് സഭകളുടെ നേതാക്കള്‍ ആരോപിച്ചു.
എന്നാല്‍ പ്രശ്‌നം പതിവ് സാമ്പത്തിക പ്രശ്‌നമാണെന്ന് ഇസ്രായേലിലെ ഉദ്യോഗസ്ഥര്‍ തറപ്പിച്ചു പറയുന്നു. മതപരമായ സ്വത്തുക്കളല്ല,പള്ളികളുടെ ഉടമസ്ഥതയിലുള്ള വാണിജ്യ സ്വത്തുക്കള്‍ക്ക് അവര്‍ നികുതി അഭ്യര്‍ത്ഥിക്കുകയാണെന്ന് ചൂണ്ടിക്കാട്ടുന്നു. സഭാ സ്വത്തുക്കള്‍ക്ക് നികുതി ചുമത്താത്ത ദീര്‍ഘകാല നിലയുടെ തടസ്സമാണ് ഈ നീക്കമെന്ന് സഭാ നേതാക്കള്‍ അവകാശപ്പെടുന്നു.ഇത് ഇസ്രായേലിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷത്തോടുള്ള വര്‍ദ്ധിച്ചു വരുന്ന അസഹിഷ്ണുതയെ സൂചിപ്പിക്കുന്നു.
കാത്തലിക്, ഗ്രീക്ക് ഓര്‍ത്തഡോക്‌സ്,അര്‍മേനിയന്‍ ഓര്‍ത്തഡോക്‌സ് വിഭാഗങ്ങളുടെ തലവന്‍മാര്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് കത്തയച്ചു.ഇസ്രായേലിലെ നാല് വ്യത്യസ്ത മുനിസിപ്പാലിറ്റികള്‍ നികുതി അടയ്ക്കുന്നതില്‍ പരാജയപ്പെട്ടതിന് നിയമനടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി പള്ളികള്‍ക്ക് മുന്നറിയിപ്പ് കത്തുകള്‍ അയച്ചിരുന്നു.
ഈ ശ്രമങ്ങള്‍ വിശുദ്ധ ഭൂമിയിലെ ക്രിസ്ത്യന്‍ സാന്നിധ്യത്തിനെതിരായ ഒരു ഏകോപിത ആക്രമണത്തെ പ്രതിനിധികരിക്കുന്നുവെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.സഭാ നേതാക്കള്‍ എഴുതി. ഈ സമയത്ത്, ലോകം മുഴുവന്‍, പ്രത്യേകിച്ച് ക്രിസ്ത്യന്‍ ലോകം, ഇസ്രായേലിലെ സംഭവങ്ങളെ നിരന്തരം പിന്തുടരുമ്പോള്‍ ക്രിസ്ത്യന്‍ സാന്നിധ്യത്തെ വിശുദ്ധ ഭൂമിയില്‍ നിന്ന് പുറത്താക്കാനുള്ള അധികാരികളുടെ ശ്രമത്തെ ഞങ്ങള്‍ ഒരിക്കല്‍ കൂടി കൈകാര്യം ചെയ്യുന്നു.
വാണിജ്യ സ്വത്തുക്കള്‍ ഉള്‍പ്പെടെയുള്ള അവരുടെ സ്വത്തുക്കള്‍ക്ക് നികുതി ചുമത്താത്ത പാരമ്പര്യം പണ്ടേയുണ്ടെന്ന് സഭാ നേതാക്കള്‍ പറയുന്നു.കാരണം ആ വസ്തുക്കളില്‍ നിന്നുള്ള ഫണ്ട് സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും വയോജനങ്ങള്‍ക്കും വികലാംഗര്‍ക്കും വേണ്ടിയുള്ള വീടുകള്‍ക്കും ധനസഹായം നല്‍കുന്ന രീതിയിലാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി, ടെല്‍ അവീവ്, റംല, നസ്രത്ത്, ജറുസലേം തുടങ്ങിയ മുനിസിപ്പാലിറ്റികള്‍ നിയമനടപടി ഭീഷണിപ്പെടുത്തുന്ന മുന്നറിയിപ്പുകള്‍ അയച്ചു തുടങ്ങി.
ആ മുനിസിപ്പാലിറ്റികളില്‍ പലതും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത അസോസിയേറ്റഡ് പ്രസിന് ഒരു അഭിപ്രായവും നല്‍കിയില്ലെങ്കിലും, നിരവധി വര്‍ഷങ്ങളായി നികുതി ഇളവുകള്‍ക്കായി ആവശ്യമായ പേപ്പര്‍ വര്‍ക്ക് ഫയല്‍ ചെയ്യുന്നതില്‍ പ്രാദേശിക പള്ളികള്‍ പരാജയപ്പെട്ടതായി ജറുസലേം നഗരം പറഞ്ഞു.തര്‍ക്ക നികുതി സംബന്ധിച്ച് വിവിധ പള്ളികളുമായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി.
നിയമനടപടി സ്വീകരിക്കാനുള്ള ജറുസലേം മുനിസിപ്പാലിറ്റിയുടെ തീരുമാനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് നേതാക്കള്‍ ഞായറാഴ്ച സംയുക്ത പ്രസ്താവന പുറത്തിറക്കി. നൂറ്റാണ്ടുകളായി വിശുദ്ധ ഭൂമിയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നികുതിയടയ്‌ക്കേണ്ടിയിരുന്നില്ല

.http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Sports24 hours ago

ബ്രസീലിയൻ ഫുട്ബോൾ പ്ലെയർ റോബർട്ടോ ഫിർമിനോ ഇനി സഭാ ശുശ്രുഷകൻ

മാസിയോ : മുൻ ബ്രസീലിയൻ ഫുട്ബോൾ പ്ലെയറും ലിവർപൂൾ സ്ട്രൈക്കറുമായിരുന്ന റോബർട്ടോ ഫിർമിനോ ബ്രസീലിലെ ഇവാഞ്ചലിക്കൽ സഭയുടെ പാസ്റ്ററായി ചുമതലയേറ്റു. ജൂൺ 30 ഞായറാഴ്ച മാസിയോയിലെ തൻ്റെ...

National24 hours ago

അസ്സംബ്ലിസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് ക്രൈസ്റ്റ് അംബാസഡേഴ്സിന് പുതിയ ഭരണ സമിതി.

പുനലൂർ : അസ്സംബ്ലിസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് ആസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പിൽ അസ്സംബ്ലിസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ടിന്റെ പുത്രിക സംഘടനയായ ക്രൈസ്റ്റ് അംബാസഡേഴ്സിന് 2024-...

world news1 day ago

നൈജീരിയയിൽ വീണ്ടും ഫുലാനി തീവ്രവാദികൾ മൂന്ന്‌ ക്രൈസ്തവരെ കൊലപ്പെടുത്തി

നൈജീരിയയിൽ നിന്നും വീണ്ടും ക്രൈസ്തവ രോദനം. ക്രൈസ്തവവർക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് ഫുലാനി തീവ്രവാദികൾ. സംസ്ഥാനത്തെ ബസ്സയിലെ കിമാക്പ ജില്ലയിലെ മയംഗ ഗ്രാമത്തിൽ ഇസ്ലാമിക തീവ്രവാദികൾ പതിയിരുന്നു...

world news1 day ago

നിക്കരാഗ്വയിൽ വീണ്ടും വൈദികന് പ്രവേശന വിലക്കേർപ്പെടുത്തി

മിഷനറി പ്രവർത്തനങ്ങൾക്കായി അമേരിക്കയിലുണ്ടായിരുന്ന നിക്കരാഗ്വൻ സ്വദേശിയായ പുരോഹിതന് രാജ്യത്ത് പ്രവേശിക്കുന്നതിൽനിന്നും വിലക്കേർപ്പെടുത്തി ഒർട്ടേഗ ഭരണകൂടം. മിസ്കിറ്റോ സ്വദേശി റോഡോൾഫോ ഫ്രഞ്ച് നാർ എന്ന വൈദികനാണ് ഭരണകൂടം പ്രവേശനവിലക്ക്...

Tech1 day ago

വാട്‌സാപ്പ് സ്റ്റാറ്റസ് അപ്‌ഡേഷനിൽ മാറ്റം വരുന്നു

വാട്‌സാപ്പില്‍ എ.ഐ വന്ന ആഘോഷത്തിലാണ് ഉപയോക്താക്കള്‍. ഇപ്പോഴിതാ മറ്റൊരു സുപ്രധാന മാറ്റം കൂടി വാട്‌സാപ്പില്‍ പരീക്ഷിക്കുകയാണ് മെറ്റ. സ്റ്റാറ്റസ് അപ്‌ഡേഷനിലാണ് മാറ്റം. വാട്‌സാപ്പ് ചാനല്‍ വന്നതോട് കൂടി...

Business1 day ago

യുപിഐ ആപ്ലിക്കേഷൻ വഴിയുള്ള പണമിടപാടിന് ഖത്തറിലും സൗകര്യമൊരുങ്ങുന്നു

ദോഹ : ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന യുപിഐ ആപ്ലിക്കേഷൻ വഴിയുള്ള പണമിടപാടിന് ഖത്തറിലും സൗകര്യമൊരുങ്ങുന്നു. ക്യുആര്‍ കോഡ് സ്കാൻ ചെയ്ത് പണമിടപാട് നടത്താവുന്ന ഈ സംവിധാനം ഖത്തറിലെ...

Trending