world news
പാക്കിസ്ഥാനിൽ വീണ്ടും നിർബന്ധിത മതപരിവർത്തനം; രണ്ടു ക്രിസ്ത്യൻ യുവാക്കൾക്ക് ക്രൂരമർദനം
![](https://theendtimenews.com/wp-content/uploads/2024/02/forced-conversion-or-faith-conversion-1.jpg)
ലാഹോറിലെ സിയാൽകോട്ട് ജില്ലയിൽ തീവ്ര ഇസ്ലാമിസ്റ്റുകളുടെ നേതൃത്വത്തിൽ രണ്ടു യുവാക്കളെ നിർബന്ധിച്ച് ഇസ്ലാമിലേക്കു മതംമാറ്റി. 28-കാരനായ അസം മസിഹ്, അദ്ദേഹത്തിന്റെ സഹോദരൻ നദീം മസിഹ് എന്നിവരാണ് ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. ജനുവരി 22-നു നടന്ന സംഭവത്തിൽ, അവരെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്ന് മോണിംഗ് സ്റ്റാർ ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഇസ്ലാം മതപരിവർത്തന വിശ്വസപ്രമാണം ചൊല്ലാനായി അവരെ ഇരുമ്പുദണ്ഡുകളും മറ്റുമുപയോഗിച്ച് മർദിക്കുകയായിരുന്നു എന്ന് മൂവ്മെന്റ് ഫോർ ക്രിസ്ത്യൻ എവേക്കനിംഗ് എന്ന സംഘടനയുടെ ചെയർമാൻ ആദിൽ ഗൗരി വെളിപ്പെടുത്തി. കരോട്ട സെയ്ദാൻ മാർക്കറ്റിൽ തയ്യൽക്കട നടത്തുന്ന അസം മസിഹയെ അവിടെനിന്ന് നസീം ഷാ എന്നയാളുടെ നേതൃത്വത്തിൽ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോവുകയായിരുന്നു. മറ്റൊരാളുടെ വീട്ടിലെത്തിച്ച അസമിനെ മതനിന്ദ ആരോപിച്ച് ഇരുമ്പുദണ്ഡുകളും മറ്റുമുപയോഗിച്ച് ക്രൂരമായി മർദിച്ചു. പിന്നീട് അദ്ദേഹത്തിന്റെ ഇളയസഹോദരൻ നദീം മസിഹിനെയും അവിടെയെത്തിച്ച് സമാനമായ പീഡനങ്ങൾക്കു വിധേയനാക്കി. മർദിച്ചവശരാക്കിയ അവരോട്, ജീവൻ വേണമെങ്കിൽ കാലിമ (ഇസ്ലാമിക പരിവർത്തന പ്രഖ്യാപനം) ചൊല്ലാൻ ആവശ്യപ്പെട്ടു. മറ്റു വഴികളില്ലാതെ അവർക്ക് അത് ചെയ്യേണ്ടിവന്നുവെന്ന് ആദിൽ ഗൗരി അറിയിച്ചു. തങ്ങളുടെ സ്വന്ത ഇഷ്ടപ്രകാരമാണ് മതം മാറുന്നത് എന്ന് അവരെക്കൊണ്ടു പറയിപ്പിക്കുന്ന വീഡിയോയും അക്രമികൾ എടുത്തിരുന്നു.
ദരിദ്രരായ ഈ ക്രിസ്ത്യൻ കുടുംബങ്ങൾ, കൂടുതൽ പീഡനങ്ങൾ ഭയന്ന് ഈ വിവരം പൊലീസിൽ അറിയിച്ചില്ല. സംഭവം അറിയാനിടയായ ആദിൽ ഗൗരിയും സംഘടനാംഗങ്ങളും പൊലീസിൽ പരാതികൊടുക്കാൻ ഇവരെ പ്രേരിപ്പിച്ചു. അക്രമികൾക്കെതിരെ കേസെടുത്ത പൊലീസ്, മതപുരോഹിതനെ അറസ്റ്റു ചെയ്തിട്ടുണ്ട്. 300-ഓളം ക്രിസ്ത്യൻ കുടുംബങ്ങൾ കോടലി – ലെഹരാൻ പ്രദേശത്തു താമസിക്കുന്നുണ്ട്. മിക്കപ്പോഴും അവർക്ക് ഇത്തരം പീഡനങ്ങൾ ഏൽക്കേണ്ടിവരുന്നുണ്ട്.
നിർബന്ധിത മതപരിവർത്തനം പാക്കിസ്ഥാനിൽ ക്രിമിനൽ കുറ്റമാക്കി നിയമനിർമ്മാണം നടത്തണമെന്ന് മനുഷ്യാവകാശസംഘടനകളും ന്യൂനപക്ഷ നേതാക്കളും നിരന്തരം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇതുവരെയും സർക്കാർ അത്തരം നടപടികൾ എടുത്തിട്ടില്ല. 2024-ലെ ഓപ്പൺ ഡോറിന്റെ വേൾഡ് വാച്ച് ലിസ്റ്റ് പ്രകാരം, ക്രിസ്തീയവിശ്വാസം ജീവിക്കാൻ ഏറ്റവും പ്രയാസമുള്ള രാജ്യങ്ങളിൽ ഏഴാം സ്ഥാനത്താണ് പാക്കിസ്ഥാൻ.
Sources:azchavattomonline
world news
മസ്കറ്റില്‍ എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന് നടന്നു
![](https://theendtimenews.com/wp-content/uploads/2024/07/El-Roy-Revival-Bible-College.jpg)
എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന് ജൂലൈ 6ന് ഗാലാ ചര്‍ച്ച് ക്യാമ്പസില്‍ നടന്നു. ഡോ. സ്റ്റാലിന് കെ. തോമസ് (അയാട്ടാ ഇന്റര്‍ നാഷണല്‍ ഡയറക്ടര്‍), ഡോ. ഡേവിഡ് ടക്കര്‍(അയാട്ടാ ഇന്റര്‍ നാഷ്ണല്‍ ഫാക്കല്‍റ്റി യു.എസ്.എ), മിസ്സസ് റെനീ ടക്കര്‍ (യുഎസ്എ), എന്നിവര്‍ മുഖ്യ അതിഥികളായിരുന്നു. പഠനം വിജയകരമായി പൂര്‍ത്തിയാക്കിയ ഏഴുപേര്‍ ബിറ്റിഎച്ച്, എം.ഡിവ് ബിരുദങ്ങള്‍ ഏറ്റുവാങ്ങി. സ്ഥാപനത്തിന്റ ഡയറക്ടര്‍ റവ റെജികുമാര്‍ നേതൃത്വം നൽകി .
റവ. റെജി എസ്എബിസി ബാഗ്ലൂരില്‍ നിന്ന് എം.ഡിവ് ബിരുദദാരിയും ഭാര്യ സിസ്റ്റര്‍ ശരണ്യ ദേവ് മണക്കാല എഫ്.റ്റി. എസ് ല്‍ നിന്ന് ബി.ഡി ബിരുദദാരിയുമാണ്. ഇവരുടെ കഴിഞ്ഞ പന്ത്രണ്ടു വര്‍ഷത്തെ പരിശ്രമവും ദര്‍ശന സാക്ഷാത്കാരവുമാണ് ഒമാന്‍ എന്ന രാജ്യത്ത് ഇങ്ങനെ ഒരു സ്ഥാപനം കഴിഞ്ഞ നാലു വര്‍ഷമായി നടത്തി മനോഹരമായ നിലയില്‍ ഒരു ഗ്രാജുവേഷന് നടത്തുവാന്‍ കാരണമായത്. അയാട്ടായുടെ അംഗീകാരത്തോടെയാണ് ഈ സ്ഥാപനം പ്രവര്‍ത്തിയ്ക്കുന്നത്. എല്‍-റോയ് ചര്‍ച്ച് ക്വയര്‍ ഗാനശുശ്രൂഷ നിര്‍വഹിച്ചു.
Sources:globalindiannews
world news
സൗദി അറേബ്യയിൽ ജോലിയിൽ നിന്നും വിരമിക്കാനുള്ള പ്രായം അറുപത്തി അഞ്ചായി ഉയർത്തി
![](https://theendtimenews.com/wp-content/uploads/2024/07/Saudi-Arabia.jpg)
റിയാദ്: സൗദി അറേബ്യയിൽ ജോലിയിൽ നിന്നും വിരമിക്കാനുള്ള പ്രായം അറുപത്തി അഞ്ചായി ഉയർത്തി. കഴിഞ്ഞ ദിവസം കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനം. വിഷൻ 2030ന്റെ പരിഷ്കരണ പദ്ധതികളുടെ ഭാഗമായാണ് പുതിയ തീരുമാനം.നേരത്തെ വിരമിക്കാനുള്ള പ്രായ പരിധി അറുപതു വയസായിരുന്നു.
പൊതുമേഖലകളിലും സ്വകാര്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് നിയമം ബാധകമാണ്. വിരമിച്ചതിന് ശേഷവും പൗരന്മാരുടെ ജീവിതം സുസ്ഥിരമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. പൗരന്മാർക്ക് സ്ഥിരതയാർന്ന ജീവിത ശൈലി ഉറപ്പാക്കലും ലക്ഷ്യമിടുന്നു. പുതിയ തീരുമാനവുമായി ബന്ധപെട്ട് വിരമിച്ച പൗരന്മാരുടെ ജീവിത വ്യവസ്ഥ മെച്ചപ്പെടുത്താനുള്ള പദ്ധതികളും തയ്യാറാക്കും. പൗരന്മാരുടെ സുരക്ഷിത ജീവിതം ഉറപ്പാക്കാൻ കഴിയും വിധമാണ് പുതിയ നയം തയ്യാറാക്കുന്നത്.
Sources:globalindiannews
world news
നൈജീരിയയിൽ വീണ്ടും ഫുലാനി തീവ്രവാദികൾ മൂന്ന് ക്രൈസ്തവരെ കൊലപ്പെടുത്തി
![](https://theendtimenews.com/wp-content/uploads/2020/12/Fulani-Militants-in-nigeria.png)
നൈജീരിയയിൽ നിന്നും വീണ്ടും ക്രൈസ്തവ രോദനം. ക്രൈസ്തവവർക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് ഫുലാനി തീവ്രവാദികൾ. സംസ്ഥാനത്തെ ബസ്സയിലെ കിമാക്പ ജില്ലയിലെ മയംഗ ഗ്രാമത്തിൽ ഇസ്ലാമിക തീവ്രവാദികൾ പതിയിരുന്നു നടത്തിയ ആക്രമണത്തിൽ മൂന്നു ക്രൈസ്തവർ ആണ് കൊല്ലപ്പെട്ടത്.
രാത്രി എട്ട് മണിയോടെ വിശ്വാസികൾ വീട്ടിലേക്ക് വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. വടികളും വാളുകളും ഉപയോഗിച്ചാണ് തീവ്രവാദികൾ ഇവരെ ആക്രമിച്ചത്. ആക്രമണത്തെ സ്ഥിരീകരിക്കുകയും അപലപിക്കുകയും ചെയ്തുകൊണ്ട് ഇറിഗ്വെ ഡെവലപ്മെന്റ്റ് അസോസിയേഷൻ (ഐ. ഡി. എ.) ഒരു പ്രസ്താവന പുറത്തിറക്കി. ആക്രമണകാരികളെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് ഉറപ്പാക്കാൻ നൈജീരിയൻ സുരക്ഷാ ഏജൻറുമാരോട് ഐ. ഡി. എ.യുടെ ദേശീയ പബ്ലിക് സെക്രട്ടറി സാം ജുഗോയും ആവശ്യപ്പെട്ടു.
Sources:marianvibes
-
us news11 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
world news12 months ago
37 Christians Killed in Nigeria in Three Weeks
-
National10 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
Hot News12 months ago
ഫോണെടുക്കുന്നില്ലെന്ന,പരാതി ഇനി വേണ്ട.. വൈദ്യുതി സംബന്ധമായ പരാതി നല്കാൻ ട്രോള്‍ ഫ്രീ നമ്പര്‍ അവതരിപ്പിച്ച് കെഎസ്ഇബി
-
world news9 months ago
50 രാജ്യങ്ങളിലേക്ക് കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ സഞ്ചരിക്കാം
-
National5 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Life11 months ago
സൂര്യനെ ലക്ഷ്യമിട്ട് കുതിച്ച് ആദിത്യ എൽ1; ഇന്ത്യയുടെ ആദ്യ സൗരദൗത്യം വിജയകരം
-
National9 months ago
Pentecostal mission center demolished in India; pastor, 17 others arrested