world news
നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ 200-ലധികം സ്കൂള്‍ കുട്ടികളെ രണ്ടാഴ്ചയ്ക്ക് ശേഷം മോചിപ്പിച്ചു
![](https://theendtimenews.com/wp-content/uploads/2024/03/Nigeria.jpg)
കടുന(നൈജീരിയ) : ഈ മാസം ആദ്യം വടക്കന്‍ നൈജീരിയയിലെ ഒരു സ്കൂളില്‍ നിന്ന് തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയ 200-ലധികം വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും പരിക്കേല്‍ക്കാതെ വിട്ടയച്ചതായി കടുന സംസ്ഥാന ഗവര്‍ണറുടെ ഓഫീസ് ഞായറാഴ്ച അറിയിച്ചു. കുട്ടികളെ മോചിപ്പിക്കുന്നതിന് 690,000 ഡോളര്‍ മോചനദ്രവ്യം നല്‍കണമെന്നാവശ്യപ്പെട്ട് സമയപരിധി നല്‍കിയിരുന്നു. ഈ സമയപരിധി അവസാനിക്കുന്നതിനു മുമ്പാണ് ബന്ദികളെ മോചിപ്പിട്ടുള്ളത്. മോചന ദ്രവ്യം നല്‍കിയോ എന്നതു സംബന്ധിച്ച് സ്ഥിരീകരണമില്ല.
വടക്കുപടിഞ്ഞാറന്‍ കടുന സംസ്ഥാനത്തെ കുരിഗപട്ടണത്തില് മാര്‍ച്ച് 7 ന് ആണ് കുട്ടികളെ ആുധധാരികള്‍ കൂട്ടത്തോടെ തട്ടിക്കൊണ്ടുപോയത്. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള നൈജീരിയയിലെ കടുന പട്ടണത്തിലെ ഹൈസ്കൂളില്‍ നിന്ന് 2021 ല്‍ 150 ലധികം വിദ്യാര്‍ത്ഥികളെ കൊണ്ടുപോയതിന് ശേഷം നടന്ന ആദ്യത്തെ കൂട്ട തട്ടിക്കൊണ്ടുപോകലായിരുന്നു ഇത്.
നൈജീരിയന്‍ സ്കൂളുകളില്‍ തട്ടിക്കൊണ്ടുപോകലുകള്‍ ആദ്യമായി നടത്തിയത് ജിഹാദിസ്റ്റ് ഗ്രൂപ്പായ ബോക്കോ ഹറമാണ്. ഒരു ദശാബ്ദം മുമ്പ് വടക്കുകിഴക്കന്‍ ബോര്‍ണോ സ്റ്റേറ്റിലെ ചിബോക്കിലെ ഒരു ഗേള്‍സ് സ്കൂളില്‍ നിന്ന് 276 വിദ്യാര്‍ത്ഥികളെ ഭീകര സംഘം കടത്തിക്കൊണ്ടുപോയിരുന്നു. ഇതില്‍ ഇപ്പോഴും ചില പെണ്‍കുട്ടികളെ മോചിപ്പിച്ചിട്ടില്ല.
എന്നാല്‍ മോചനദ്രവ്യം മാത്രം ലക്ഷ്യമിട്ട് പ്രത്യയശാസ്ത്രപരമായ ബന്ധമില്ലാതെ ക്രിമിനല്‍ സംഘങ്ങളും ഈ തന്ത്രം വ്യാപകമായി സ്വീകരിച്ചതായി നിരവധി സംഭവങ്ങള്‍ തെളിയിക്കുന്നു.
കുരിഗ സ്കൂള്‍ കുട്ടികളുടെ മോചനം ഏകോപിപ്പിച്ചത് രാജ്യത്തിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാണെന്ന് കടുന ഗവര്‍ണര്‍ ഉബ സാനി പറഞ്ഞു. മോചന നടപടികളുടെ വിശദാംശങ്ങള്‍ അദ്ദേഹം നല്‍കിയില്ല.
ധൈര്യം, നിശ്ചയദാര്‍ഢ്യം, പ്രതിബദ്ധത എന്നിവയാല്‍ ക്രിമിനല്‍ സംഘങ്ങളെ തരംതാഴ്ത്താനും നമ്മുടെ കമ്മ്യൂണിറ്റികളില്‍ സുരക്ഷ പുനഃസ്ഥാപിക്കാനും കഴിയുമെന്ന് കാണിച്ചതിന് നൈജീരിയന്‍ സൈന്യവും പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് ഗവര്‍ണര്‍ സാനി പറഞ്ഞു.
കാണാതായ കുട്ടികളെയും ജീവനക്കാരെയും മോചിപ്പിക്കാന്‍ കഴിഞ്ഞയാഴ്ച തോക്കുധാരികള്‍ മൊത്തം 1 ബില്യണ്‍ നായരാ (690,000 ഡോളര്‍) ആവശ്യപ്പെട്ടിരുന്നു.
2022 ല്‍ ഈ രീതി നിരോധിച്ചതിന് ശേഷം മോചനദ്രവ്യം നല്‍കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.
എന്നാല്‍ മോചനദ്രവ്യം ആവശ്യപ്പെടുന്ന ക്രിമിനല്‍ സംഘങ്ങളുടെ തട്ടിക്കൊണ്ടുപോകലുകള്‍ നൈജീരിയയില്‍ മിക്കവാറും ദൈനംദിന സംഭവമായി മാറിയിരിക്കുന്നു. പ്രത്യേകിച്ച് വടക്കന്‍ നൈജീരിയയില്‍. മോചനദ്രവ്യം നല്കാന് കുടുംബങ്ങള്‍ ആകെയുള്ള സമ്പാദ്യം ചെലവഴിക്കുകയോ ഭൂമിയോ കന്നുകാലികളെയോ ധാന്യങ്ങളോ വില്‍ക്കുകയും ചെയ്യാന്‍ നിര്‍ബന്ധിതരാക്കുകയാണ്.
Sources:globalindiannews
world news
മസ്കറ്റില്‍ എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന് നടന്നു
![](https://theendtimenews.com/wp-content/uploads/2024/07/El-Roy-Revival-Bible-College.jpg)
എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന് ജൂലൈ 6ന് ഗാലാ ചര്‍ച്ച് ക്യാമ്പസില്‍ നടന്നു. ഡോ. സ്റ്റാലിന് കെ. തോമസ് (അയാട്ടാ ഇന്റര്‍ നാഷണല്‍ ഡയറക്ടര്‍), ഡോ. ഡേവിഡ് ടക്കര്‍(അയാട്ടാ ഇന്റര്‍ നാഷ്ണല്‍ ഫാക്കല്‍റ്റി യു.എസ്.എ), മിസ്സസ് റെനീ ടക്കര്‍ (യുഎസ്എ), എന്നിവര്‍ മുഖ്യ അതിഥികളായിരുന്നു. പഠനം വിജയകരമായി പൂര്‍ത്തിയാക്കിയ ഏഴുപേര്‍ ബിറ്റിഎച്ച്, എം.ഡിവ് ബിരുദങ്ങള്‍ ഏറ്റുവാങ്ങി. സ്ഥാപനത്തിന്റ ഡയറക്ടര്‍ റവ റെജികുമാര്‍ നേതൃത്വം നൽകി .
റവ. റെജി എസ്എബിസി ബാഗ്ലൂരില്‍ നിന്ന് എം.ഡിവ് ബിരുദദാരിയും ഭാര്യ സിസ്റ്റര്‍ ശരണ്യ ദേവ് മണക്കാല എഫ്.റ്റി. എസ് ല്‍ നിന്ന് ബി.ഡി ബിരുദദാരിയുമാണ്. ഇവരുടെ കഴിഞ്ഞ പന്ത്രണ്ടു വര്‍ഷത്തെ പരിശ്രമവും ദര്‍ശന സാക്ഷാത്കാരവുമാണ് ഒമാന്‍ എന്ന രാജ്യത്ത് ഇങ്ങനെ ഒരു സ്ഥാപനം കഴിഞ്ഞ നാലു വര്‍ഷമായി നടത്തി മനോഹരമായ നിലയില്‍ ഒരു ഗ്രാജുവേഷന് നടത്തുവാന്‍ കാരണമായത്. അയാട്ടായുടെ അംഗീകാരത്തോടെയാണ് ഈ സ്ഥാപനം പ്രവര്‍ത്തിയ്ക്കുന്നത്. എല്‍-റോയ് ചര്‍ച്ച് ക്വയര്‍ ഗാനശുശ്രൂഷ നിര്‍വഹിച്ചു.
Sources:globalindiannews
world news
സൗദി അറേബ്യയിൽ ജോലിയിൽ നിന്നും വിരമിക്കാനുള്ള പ്രായം അറുപത്തി അഞ്ചായി ഉയർത്തി
![](https://theendtimenews.com/wp-content/uploads/2024/07/Saudi-Arabia.jpg)
റിയാദ്: സൗദി അറേബ്യയിൽ ജോലിയിൽ നിന്നും വിരമിക്കാനുള്ള പ്രായം അറുപത്തി അഞ്ചായി ഉയർത്തി. കഴിഞ്ഞ ദിവസം കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനം. വിഷൻ 2030ന്റെ പരിഷ്കരണ പദ്ധതികളുടെ ഭാഗമായാണ് പുതിയ തീരുമാനം.നേരത്തെ വിരമിക്കാനുള്ള പ്രായ പരിധി അറുപതു വയസായിരുന്നു.
പൊതുമേഖലകളിലും സ്വകാര്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് നിയമം ബാധകമാണ്. വിരമിച്ചതിന് ശേഷവും പൗരന്മാരുടെ ജീവിതം സുസ്ഥിരമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. പൗരന്മാർക്ക് സ്ഥിരതയാർന്ന ജീവിത ശൈലി ഉറപ്പാക്കലും ലക്ഷ്യമിടുന്നു. പുതിയ തീരുമാനവുമായി ബന്ധപെട്ട് വിരമിച്ച പൗരന്മാരുടെ ജീവിത വ്യവസ്ഥ മെച്ചപ്പെടുത്താനുള്ള പദ്ധതികളും തയ്യാറാക്കും. പൗരന്മാരുടെ സുരക്ഷിത ജീവിതം ഉറപ്പാക്കാൻ കഴിയും വിധമാണ് പുതിയ നയം തയ്യാറാക്കുന്നത്.
Sources:globalindiannews
world news
നൈജീരിയയിൽ വീണ്ടും ഫുലാനി തീവ്രവാദികൾ മൂന്ന് ക്രൈസ്തവരെ കൊലപ്പെടുത്തി
![](https://theendtimenews.com/wp-content/uploads/2020/12/Fulani-Militants-in-nigeria.png)
നൈജീരിയയിൽ നിന്നും വീണ്ടും ക്രൈസ്തവ രോദനം. ക്രൈസ്തവവർക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് ഫുലാനി തീവ്രവാദികൾ. സംസ്ഥാനത്തെ ബസ്സയിലെ കിമാക്പ ജില്ലയിലെ മയംഗ ഗ്രാമത്തിൽ ഇസ്ലാമിക തീവ്രവാദികൾ പതിയിരുന്നു നടത്തിയ ആക്രമണത്തിൽ മൂന്നു ക്രൈസ്തവർ ആണ് കൊല്ലപ്പെട്ടത്.
രാത്രി എട്ട് മണിയോടെ വിശ്വാസികൾ വീട്ടിലേക്ക് വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. വടികളും വാളുകളും ഉപയോഗിച്ചാണ് തീവ്രവാദികൾ ഇവരെ ആക്രമിച്ചത്. ആക്രമണത്തെ സ്ഥിരീകരിക്കുകയും അപലപിക്കുകയും ചെയ്തുകൊണ്ട് ഇറിഗ്വെ ഡെവലപ്മെന്റ്റ് അസോസിയേഷൻ (ഐ. ഡി. എ.) ഒരു പ്രസ്താവന പുറത്തിറക്കി. ആക്രമണകാരികളെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് ഉറപ്പാക്കാൻ നൈജീരിയൻ സുരക്ഷാ ഏജൻറുമാരോട് ഐ. ഡി. എ.യുടെ ദേശീയ പബ്ലിക് സെക്രട്ടറി സാം ജുഗോയും ആവശ്യപ്പെട്ടു.
Sources:marianvibes
-
us news11 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
world news12 months ago
37 Christians Killed in Nigeria in Three Weeks
-
National10 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news9 months ago
50 രാജ്യങ്ങളിലേക്ക് കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ സഞ്ചരിക്കാം
-
Hot News12 months ago
ഫോണെടുക്കുന്നില്ലെന്ന,പരാതി ഇനി വേണ്ട.. വൈദ്യുതി സംബന്ധമായ പരാതി നല്കാൻ ട്രോള്‍ ഫ്രീ നമ്പര്‍ അവതരിപ്പിച്ച് കെഎസ്ഇബി
-
National5 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Life11 months ago
സൂര്യനെ ലക്ഷ്യമിട്ട് കുതിച്ച് ആദിത്യ എൽ1; ഇന്ത്യയുടെ ആദ്യ സൗരദൗത്യം വിജയകരം
-
National9 months ago
Pentecostal mission center demolished in India; pastor, 17 others arrested