Connect with us

Travel

‘ലോകത്തെ എട്ടാമത്തെ അത്ഭുതം’: കശ്മീരിലെ ചെനാബ് പാലത്തിലൂടെ ട്രെയിൻ ഓടി

Published

on

കാശ്മീർ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ചെനാബ് ആർച്ച് ബ്രിഡ്ജിലൂടെ ട്രെയിൻ ഓടി.

സങ്കൽദാൻ-റിയാസി ട്രെയിൻ ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ നല്ലൊരു ശതമാനം പൂർത്തിയായതായും അശ്വിനി വൈഷ്ണവ് ചൂണ്ടിക്കാട്ടി. ജമ്മു കശ്മീരിലെ റിയാസി ജില്ലയില്‍ ചെനാബ് നദിക്ക് കുറുകെയാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുമായി കശ്മീർ താഴ്‌വരയെ ബന്ധിപ്പിക്കുന്ന പാലമാണിത്.

ചെനാബ് പാലത്തിന് പാരീസിലെ ഈഫല്‍ ടവറിനെക്കാള്‍ 35 മീറ്ററിലധികം ഉയരമുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. 28,000 കോടി രൂപയോളമാണ് പാലം നിർമ്മാണത്തിനായി ചെലവഴിച്ചത്. അതിശക്തമായ ഭൂകമ്ബങ്ങളെ അതിജീവിക്കാനുള്ള സംവിധാനങ്ങളും പാലത്തില്‍ ഒരുക്കിയിട്ടുണ്ട്.

ഉധംപൂർ ശ്രീനഗർ ബാരാമുള്ള റെയില്‍ ലിങ്ക് പദ്ധതിയുടെ കീഴില്‍ മുംബൈ ആസ്ഥാനമായ കമ്ബനിയാണ് പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ചെനാബ് നദിയില്‍ നിന്ന് 359 മീറ്റർ ഉയരത്തിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്
Sources:azchavattomonline.com

http://theendtimeradio.com

Travel

വിദേശ പൗരത്വമുളള ഇന്ത്യക്കാരെ ബാധിക്കുന്ന നിയമങ്ങളില്‍ അതൃപ്തി വ്യാപകമാകുന്നു, കടുത്ത വീസ നിയന്ത്രണങ്ങള്‍

Published

on

എന്‍.ആര്‍.ഐ സമൂഹം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ സുപ്രധാന പങ്കാണ് വഹിക്കുന്നത്. കേരളത്തിന്റെ കാര്യമെടുത്താന്‍ നമ്മുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് പ്രവാസി സമൂഹം. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ പൗരത്വമുളള ഇന്ത്യക്കാരെ ബാധിക്കുന്ന നിയമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയിരിക്കുന്ന പുതിയ മാറ്റങ്ങളില്‍ അസ്വസ്ഥരായിരിക്കുകയാണ് പ്രവാസി സമൂഹം.

പ്രത്യേകാവകാശങ്ങള്‍ എടുത്തു കളയുന്നു
ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യന്‍സിന്റെ (ഒ.സി.ഐ) പല പ്രത്യേകാവകാശങ്ങളും എടുത്തു കളയുന്നതാണ് പുതിയ മാറ്റങ്ങള്‍. ഇന്ത്യൻ പൗരന്മാരുമായി ഏതാണ്ട് തുല്യമായ പദവിയാണ് ഒ.സി.ഐ കള്‍ക്ക് നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോൾ “വിദേശ പൗരന്മാർ” എന്ന് തങ്ങളെ വേര്‍തിരിക്കുന്നുവെന്നാണ് ഇവര്‍ പറയുന്നത്.

പുതിയ നിയമം അനുസരിച്ച് തടസങ്ങളില്ലാതെ ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിന് വിദേശ പൗരത്വമുളള ഇന്ത്യക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ട്. മറ്റേതൊരു വിദേശിയെയും പോലെ ഒ.സി.ഐ കള്‍ക്ക് ജമ്മു കശ്മീരോ അരുണാചൽ പ്രദേശോ സന്ദർശിക്കാൻ ഇപ്പോൾ അനുമതി ആവശ്യമാണ്. ഇത് ഇന്ത്യയുമായുള്ള അവരുടെ തടസമില്ലാത്ത ബന്ധത്തിന് വിഘാതം സൃഷ്ടിക്കുന്നതാണ്.

സുരക്ഷാ ഭീഷണികള്‍ മൂലമാണ് നിയന്ത്രണങ്ങളെന്ന് വാദം
പ്രവാസി സമൂഹത്തില്‍ ഉടനീളം നിയമത്തിലെ പുതിയ മാറ്റങ്ങളില്‍ രോഷം നിഴലിക്കുന്നുണ്ട്. “ഉത്തര കൊറിയയിൽ നിന്ന് പുറത്തായതുപോലെ തോന്നുന്നു.” എന്നാണ് ഒരു പ്രവാസി ഈ മാറ്റങ്ങളെക്കുറിച്ച് അഭിപ്രായപ്പെട്ടത്. സുരക്ഷാ ഭീഷണികള്‍ ഉളളതിനാലാണ് പുതിയ നിയന്ത്രണങ്ങൾ എന്ന വാദവും ഉയരുന്നുണ്ട്. എന്നാല്‍ സത്യസന്ധരായ എന്‍.ആര്‍.ഐ കളെയും ഒ.സി.ഐ കളെയും ബ്യൂറോക്രാറ്റിക് കാടത്തത്തിലേക്ക് വലിച്ചെറിയുന്നതാണ് നിയമം എന്നാണ് ആരോപണമുളളത്.

കുടുംബ കാര്യങ്ങള്‍, ബിസിനസ് അല്ലെങ്കിൽ മതപരമായ ചടങ്ങുകള്‍ പോലുള്ള കാര്യങ്ങൾ തുടങ്ങിയവയ്ക്ക് നാട്ടിലേക്ക് യാത്രകൾ നടത്താന്‍ ഒ.സി.ഐ കള്‍ക്ക് ഇപ്പോൾ അനുമതി ആവശ്യമാണ്. റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കും നിയന്ത്രണമുണ്ട്. എന്‍.ആര്‍.ഐ നിക്ഷേപങ്ങളെ സ്വാഗതം ചെയ്യേണ്ട സമയത്ത് സർക്കാർ തങ്ങളെ അകറ്റുന്നതായി തോന്നുന്നുവെന്നാണ് പ്രവാസി സമൂഹം പറയുന്നത്.

പ്രവാസികളുടെ ഇന്ത്യയിലേക്കുളള വരവ് കുറഞ്ഞേക്കാം
ഒ.സി.ഐകളുടെ നിലവിലെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം പ്രവേശനത്തിനുള്ള വീസ നടപടിക്രമങ്ങളാണ്. മുമ്പത്തെ ഒ.സി.ഐ നിയമങ്ങൾ ഉദാരമായിരുന്നുവെന്നും പ്രവാസി സമൂഹം ചൂണ്ടിക്കാണിക്കുന്നു. തങ്ങളെ നിയന്ത്രിക്കുന്നതിനു പകരം കേന്ദ്ര സർക്കാർ ഒരു എൻ.ആർ.ഐ/ഒ.സി.ഐ നിക്ഷേപ സംരക്ഷണ ബിൽ പാസാക്കുകയാണ് വേണ്ടതെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

പ്രവാസി സമൂഹം കോടിക്കണക്കിന് രൂപയാണ് ഇന്ത്യയിലേക്ക് അയയ്ക്കുന്നത്. ഇന്ത്യയുമായുള്ള പ്രവാസി സമൂഹത്തിന്റെ ബന്ധത്തെ സ്വാധീനിക്കുന്ന നയങ്ങൾ അവരുടെ അതുല്യമായ സംഭാവനകളെ പ്രതിഫലിപ്പിക്കുന്നതായിരിക്കണം. ഒ.സി.ഐ കളുടെ പ്രത്യേകാവകാശങ്ങൾ കുറയ്ക്കുന്നത് ഇന്ത്യയിലേക്കുളള അവരുടെ സന്ദർശനങ്ങൾ കുറയുന്നതിലേക്ക് നയിക്കാനിടയുണ്ട്. അത് സാമ്പത്തിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാനുളള സാധ്യതകളും വിദഗ്ധര്‍ കാണുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Travel

അപകടത്തിൽ പെട്ടാൽ സൗജന്യം, കേരളത്തിലെ ആംബുലൻസുകൾക്ക് നിരക്ക് നിശ്ചയിച്ചു; ഇത് ഇന്ത്യയിൽ ആദ്യം

Published

on

തിരുവനന്തപുരം: ഇന്ത്യയിൽ ആദ്യമായി ആംബുലൻസുകൾക്ക് താരിഫ് (നിശ്ചിത നിരക്ക്) ഏർപ്പെടുത്തി കേരളം. വിവിധ വിഭാഗത്തിലുള്ള ആംബുലൻസുകളുടെ മിനിമം നിരക്ക്, കിലോമീറ്റർ നിരക്ക്, ആനുകൂല്യങ്ങൾ എന്നിവ നിശ്ചയിച്ചു. ആംബുലൻസുടമകളുടെയും തൊഴിലാളികളുടെയും സംഘടനകളുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ സംസ്ഥാന ഗതാഗത വകുപ്പിൻ്റേതാണ് തീരുമാനം. ആംബുലൻസുകളുടെ മിനിമം ചാ‍‍ർജ് പരിധി 10 കിലോമീറ്റ‍റായി നിശ്ചയിച്ചു. ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ ആണ് പ്രഖ്യാപനം നടത്തിയത്.

ഐസിയു, എസി, വെൻ്റിലേറ്റർ, ടെക്നീഷ്യൻ തുടങ്ങിയ സൗകര്യങ്ങളുള്ള ‘ഡി ലെവൽ’ ആംബുലൻസുകൾക്ക് 10 കിലോമീറ്ററിനുള്ളിൽ മിനിമം ചാ‍ർജ് 2500 രൂപയായി നിശ്ചയിച്ചു. മിനിമം ചാ‌‍ർജിന് ശേഷം അധിക കിലോമീറ്ററിന് 50 രൂപ വീതം ഈടാക്കാം. ആദ്യത്തെ ഒരു മണിക്കൂറിന് ശേഷം വെയിറ്റിങ് ചാ‍ർജ് മണിക്കൂറിന് 380 രൂപയാണ്.

എസി, ഓക്സിജൻ എന്നീ സൗകര്യങ്ങളുള്ള ‘സി ലെവൽ’ ആംബുലൻസുകൾക്ക് 10 കിലോമീറ്ററിനുള്ളിൽ മിനിമം ചാ‍ർജ് 1500 രൂപയാണ്. മിനിമം ചാ‌‍ർജിന് ശേഷം അധിക കിലോമീറ്ററിന് 40 രൂപയാണ് നിരക്ക്. ആദ്യത്തെ ഒരു മണിക്കൂറിന് വെയിറ്റിങ് ചാ‍ർജ് മണിക്കൂറിന് 200 രൂപ.

നോൺ എസി ‘ബി ലെവൽ’ ആംബുലൻസുകൾക്ക് 10 കിലോമീറ്ററിനുള്ളിൽ മിനിമം ചാ‍ർജ് 1000 രൂപയണ്. മിനിമം ചാ‌‍ർജിന് ശേഷം അധിക കിലോമീറ്ററിന് 30 രൂപ ഈടാക്കാം. ആദ്യത്തെ ഒരു മണിക്കൂറിന് വെയിറ്റിങ് ചാ‍ർജ് മണിക്കൂറിന് 200 രൂപ.

ഓമ്നി, ബൊലേറോ, ഈക്കോ തുടങ്ങിയ എസി ‘എ ലെവൽ’ ആംബുലൻസുകൾക്ക് 10 കിലോമീറ്ററിനുള്ളിൽ മിനിമം ചാ‍ർജ് 800 രൂപ. മിനിമം ചാ‌‍ർജിന് ശേഷം അധിക കിലോമീറ്ററിന് 25 രൂപ ഈടാക്കാം ആദ്യത്തെ ഒരു മണിക്കൂറിന് വെയിറ്റിങ് ചാ‍ർജ് മണിക്കൂറിന് 200 രൂപ. ഇതേ വിഭാഗത്തിലുള്ള നോൺ എസി ആംബുലൻസുകൾക്ക് 10 കിലോമീറ്ററിനുള്ളിൽ മിനിമം ചാ‍ർജ് 600 രൂപ. മിനിമം ചാ‌‍ർജിന് ശേഷം അധിക കിലോമീറ്ററിന് 20 രൂപ ഈടാക്കാം ആദ്യത്തെ ഒരു മണിക്കൂറിന് വെയിറ്റിങ് ചാ‍ർജ് മണിക്കൂറിന് 150 രൂപ.

വിവിധ ഇളവുകൾ
അപകടം നടന്നാൽ തൊട്ടടുത്ത ആശുപത്രികളിലേക്ക് സൗജന്യമായി എത്തിക്കും.
‘ഡി ലെവൽ’ ആംബുലൻസുകളിൽ ബിപിഎൽ വിഭാഗത്തിൽപെട്ട ആളുകൾക്ക് മൊത്തം തുകയുടെ 20 ശതമാനം ഇളവ് നൽകും.
കാൻസ‍ർ രോഗികൾക്കും 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും ഓരോ കിലോമീറ്ററിനും രണ്ട് രൂപ വെച്ച് ഇളവ് നൽകും.
ആംബുലൻസ് ഡ്രൈവർക്ക് യൂണിഫോം
ആംബുലൻസ് ഡ്രൈവർക്ക് യൂണിഫോം ഏർപ്പെടുത്തിയെന്ന് മന്ത്രി ഗണേഷ് കുമാർ അറിയിച്ചു. നേവി ബ്ലൂ ഷർട്ടും ബ്ലാക്ക് പാന്റുമാണ് യൂണിഫോം. ഡ്രൈവ‍ർമാർക്ക് മോട്ടോർ വാഹന വകുപ്പ് പരിശീലനം നൽകും. പരിശീലനത്തിൽ പങ്കെടുക്കുന്ന ഡ്രൈവർക്ക് കാർഡുകൾ വിതരണം ചെയ്യും. ഇതുവഴി ഡ്രൈവർമാരുടെ വിവരങ്ങൾ മോട്ടോർ വാഹന വകുപ്പിന് അറിയിനാകും. ഇതിലൂടെ ആംബുലൻസുകൾ ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാനാകും. എടപ്പാൾ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലെ കെഎസ്ആർടിസി ഡ്രൈവിങ് ട്രെയിനിങ് സെൻ്ററുകളിൽ ആംബുലൻസ് ഡ്രൈവർമാർക്ക് പ്രാക്ടിക്കലോടു കൂടിയ പരിശീലനം നൽകുമെന്നും മന്ത്രി അറിയിച്ചു.

മറ്റ് തീരുമാനങ്ങൾ
ആംബുലൻസിനുള്ളിൽ താരിഫ് നിരക്കുകൾ പ്രദ‍ർശിപ്പിക്കണം.
ആംബുലൻസിനുള്ളിൽ ലോഗ് ബുക്ക് സൂക്ഷിക്കണം.
സംശയം തോന്നുന്ന ആംബുലൻസുകളെ പരിശോധനയ്ക്ക് വിധേയമാക്കും.
ആംബുലൻസിനെതിരെ പരാതിയുണ്ടെങ്കിൽ ട്രാൻസ്പോ‍ർട്ട് കമ്മീഷണറുടെ ഓഫീസുമായി ബന്ധപ്പെടാം. വാട്സ്ആപ്പ് നമ്പർ: 9188961100.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Travel

കൊടികുത്തിമലയിലേക്ക് സഞ്ചാരി പ്രവാഹം; വരുമാനം ഒരുകോടി കവിഞ്ഞു

Published

on

അടിസ്ഥാന സൗകര്യങ്ങളൊരുക്കിയതോടെ കൊടികുത്തിമല വിനോദസഞ്ചാര കേന്ദ്രത്തിലെത്തുന്ന പ്രകൃതിസ്നേഹികളുടെ എണ്ണം കൂടുന്നു. വിനോദസഞ്ചാരകേന്ദ്രത്തിൽ പ്രവേശനടിക്കറ്റ് വില്പനയിലൂടെയുള്ള വരുമാനം ഒരുകോടി രൂപ കവിഞ്ഞു. ‘ടിക്കറ്റ് ഏർപ്പെടുത്തിയ 2021സെപ്റ്റംബർ 15മുതൽ ഇക്കഴിഞ്ഞ ഓഗസ്റ്റ് 31-വരെയുള്ള വരുമാനം 1,02,81,560 രൂപയാണ്.

പ്രകൃതിസൗഹൃദ വിനോദസഞ്ചാര കേന്ദ്രമായ കൊടികുത്തി മലയിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കിയതോടെയാണ് സഞ്ചാരികളുടെ വരവ് കൂടിയയത്. പ്രവേശനകവാടം മുതൽ നിരീക്ഷണ ഗോപുരം വരെ റോഡ്, മനോഹരമായ പ്രവേശനകവാടം, പ്രവേശനകവാട പരിസരം കട്ടവിരിച്ച് മനോഹരമാക്കൽ, നിരീക്ഷണഗോപുരം മോടികൂട്ടൽ, കുട്ടികളുടെ പാർക്ക്, ഇരിപ്പിടങ്ങൾ, വഴിയരികിൽ സോളാർ ലൈറ്റുകൾ സ്ഥാപിക്കൽ, ശൗചാലയങ്ങൾ, ലഘു ഭക്ഷണശാല, കുടിവെള്ളം, ഫോട്ടോ എടുക്കുന്നതിനുള്ള സൗകര്യം, തടയണകൾ തുടങ്ങിയ സൗകര്യങ്ങളാണ് വിവിധ പദ്ധതികളിലുൾപ്പെടുത്തി ഒരുക്കിയിട്ടുള്ളത്. പ്രവേശന ടിക്കറ്റിന് പ്രായപൂർത്തിയായവർക്ക് 40 രൂപയാണ്. വിദ്യാർഥികൾക്ക് 20 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ്.

വരുമാനം ഒരുകോടി കവിഞ്ഞതിന്റെ ഭാഗമായി കൊടികുത്തിമല വനസംരക്ഷണസമിതി ഒരു വർഷത്തെ പ്രകൃതിസംരക്ഷണ സന്ദേശ പരിപാടികൾക്ക് രൂപംനൽകി.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news19 hours ago

മലയാളി പെന്തക്കോസ്ത് അസോസിയേഷൻ യു കെ പ്രാർത്ഥനാ ദിനം

ലണ്ടൻ : എം പി എ യു കെ യുടെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ ഉണർവ്വിനായി ഇംഗ്ലണ്ടിലെ ഏഴ് റീജിയനുകളിൽ വച്ച് നടത്തപ്പടുന്ന ഏകദിന പ്രാർത്ഥനാ സംഗമത്തിന്റെ രണ്ടാംഘട്ടം...

us news20 hours ago

80 San Quentin Inmates Get Baptized After Hundreds Find Freedom in Christ: ‘Jesus Gets the Glory’

Hundreds of San Quentin prison inmates were “worshipping, praying, crying, and rejoicing” earlier this week after dozens of incarcerated men...

us news20 hours ago

പൗരത്വ അപേക്ഷകളിൽ ഏറ്റവും വേഗതയേറിയ നടപടി കൈക്കൊണ്ട് യുഎസ്

വാഷിങ്ടൺ: പുതിയ പൗരന്മാർക്ക് തങ്ങളുടെ ആദ്യ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാനുള്ള അവസരമൊരുക്കുന്നതിന്റെ ഭാഗമായി, പൗരത്വ അപേക്ഷകളിൽ ഉടനടി നടപടികൾ കൈക്കൊണ്ട് യുഎസ്. ഇമിഗ്രേഷൻ അധികാരികൾ ഒരു ദശാബ്ദത്തിനിടയിലെ...

us news20 hours ago

ബൈബിളില്‍ പരാമര്‍ശിച്ച, 1000 വര്‍ഷം പഴക്കമുള്ള വിത്തില്‍നിന്നും മരം വളര്‍ത്തിയെന്ന് ശാസ്ത്രജ്ഞര്‍

ജൂഡിയന്‍ മരുഭൂമിയില്‍ കണ്ടെത്തിയ ആയിരം വര്‍ഷം പഴക്കമുള്ള വിത്തില്‍ നിന്ന് മരം വളര്‍ത്തിയെടുത്തെന്ന് ശാസ്ത്രജ്ഞര്‍. ബൈബിളില്‍ പരാമര്‍ശിച്ചിട്ടുള്ളതും ഇപ്പോഴില്ലാത്തതുമായ ഒരു മരമാണിതെന്നും ഇതിനെ ക്യാന്‍സറിനെ സുഖപ്പെടുത്താകുമെന്നും ശാസ്ത്രജ്ഞര്‍...

Tech20 hours ago

ഇന്ത്യയിൽ 6ജി ഉടൻ വരുന്നു? രാജ്യം ഐ ടി വിപ്ലവത്തിലേക്ക്

ന്യൂഡൽഹി: രാജ്യം ഇപ്പോൾ 2ജി, 3ജി പോലുള്ള പഴയ തലമുറ ഇന്റർനെറ്റ് സംവിധാനങ്ങളിൽ നിന്ന് 4ജി, 5ജി പോലുള്ള അത്യാധുനിക സാങ്കേതികവിദ്യയിലേക്ക് വേഗത്തിൽ മാറിയിട്ടുണ്ട്. ഇതിനപ്പുറം, ഇന്ത്യ...

us news2 days ago

അയർലൻഡ് & യൂറോപ്യൻ യൂണിയൻ (ഇ യു) 2 മത് ആനുവൽ കൺവെൻഷൻ സെപ്റ്റംബർ 27 മുതൽ 29 വരെ ഡബ്ലിനിൽ വച്ച് നടക്കും.

ഡബ്ലിൻ : യൂറോപ്യൻ ഭൂഖണ്ഡത്തിലെ തെക്ക് പടിഞ്ഞാറൻ ദ്വീപായ അയർലൻഡിലെ ഇന്ത്യ പെന്തക്കോസ് ദൈവസഭ അയർലൻഡ് & ഇ യൂ റീജിയന്റെ രണ്ടാമത് വാർഷിക കൺവെൻഷൻ സെപ്റ്റംബർ...

Trending