world news
മതനിന്ദ ആരോപണം: ക്രിസ്ത്യൻ യുവാവിന് വധശിക്ഷ വിധിച്ച് കോടതി.
സമൂഹമാധ്യമങ്ങളിലൂടെ മതനിന്ദ നടത്തിയെന്ന് ആരോപിച്ച് പാക്കിസ്ഥാനിൽ ക്രിസ്ത്യൻ യുവാവിന് വധശിക്ഷ.അഹ്സൻ രാജ മസിഹ് എന്നയാൾക്കാണ് ഭീകരവാദവിരുദ്ധകോടതി വധശിക്ഷ വിധിച്ചത്. ഇതുകൂടാതെ പത്തു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. വിവിധ വകുപ്പുകൾ ചേർത്ത് 22 വർഷത്തെ തടവുശിക്ഷയും വിധിച്ചു. ഇസ്ലാം മതവികാരം വ്രണപ്പെടുത്തുന്ന ഉള്ളടക്കം ഇദ്ദേഹം ടിക്ടോക്കിൽ പങ്കുവച്ചെന്നാണ് ആരോപണം.
കഴിഞ്ഞ ആഗസ്റ്റിൽ പഞ്ചാബ് പ്രവിശ്യയിൽ ക്രൈസ്തവരുടെ ആരാധനാലായങ്ങൾക്കും വീടുകൾക്കും നേരെയുണ്ടായ ആൾക്കൂട്ട ആക്രമണത്തിന് തിരികൊളുത്തിയത് ഇദ്ദേഹം ഇട്ട പോസ്റ്റാണെന്നും ആരോപിക്കുന്നു. അന്ന് ഫൈസലാബാദ് ജില്ലയിലെ ജരൻവാലയിൽ 24 പള്ളികളും എൺപതിലേറെ വീടുകളും അഗ്നിക്കിരയായിരുന്നു.
Sources:marianvibes
world news
കത്തോലിക്ക പള്ളികൾക്കും സ്ഥാപനങ്ങൾക്കും നേരെ മോഷണത്തിനും നശീകരണത്തിനും ശ്രമം
ക്യൂബയിൽ നിരവധി കത്തോലിക്ക പള്ളികൾക്കും സ്ഥാപനങ്ങൾക്കും നേരെ മോഷണത്തിനും നശീകരണത്തിനും ശ്രമം. 34 ഇടവകകളിലും വിവിധ സന്യാസഭവനങ്ങളിലുമായി 2023 മാർച്ച് മുതൽ, കുറഞ്ഞത് 50 മോഷണങ്ങളും നശീകരണ കേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ക്യൂബയുടെ തലസ്ഥാനമായ ഹവാനയിലാണ് മിക്ക കേസുകളും നടക്കുന്നത്.
ഈ മോഷണങ്ങളിൽ ചിലത് ദ്വീപ് കടന്നുപോകുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെയും അത് കൊണ്ടുവരുന്ന അനിശ്ചിതത്വത്തിന്റെയും പ്രതിഫലനമാണ്. ഹവാനയിൽ, രണ്ടാഴ്ച മുമ്പ്, ചുരുങ്ങിയത് ആറു പള്ളികളിൽ നിന്നെങ്കിലും മോഷണം നടത്തിയ വ്യക്തിയുടെ ഫോട്ടോ പ്രചരിച്ചിരുന്നു. ജൂൺ 22-ന് ഒരു ഇടവകയിൽവച്ച് കള്ളനെ പിടികൂടിയെങ്കിലും, അറസ്റ്റ് ചെയ്യാൻ പൊലീസ് അധികൃതർ സംഭവസ്ഥലത്ത് എത്താത്തതിനാൽ അദ്ദേഹത്തെ വിട്ടയയ്ക്കേണ്ടിവന്നു.
വർധിച്ചുവരുന്ന ഇത്തരം കുറ്റകൃത്യങ്ങൾ പള്ളികളെയും സന്യാസഭവനങ്ങളെയും വളരെയധികം ബാധിച്ചിട്ടുണ്ട്.
Sources:marianvibes
world news
കുവൈറ്റില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലി; കൃത്രിമം തെളിഞ്ഞാല്‍ വാങ്ങിയ അലവന്‍സ് തിരിച്ചു പിടിക്കും
കുവൈറ്റ് സിറ്റി: വ്യാജ അക്കാദമിക സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് കുവൈറ്റില്‍ ജോലി നേടിയവരെ കാത്തിരിക്കുന്നത് ശക്തമായ നടപടികള്‍. ഈ രീതിയില്‍ കൃത്രിമം കാണിച്ചതായി നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ ബോധ്യമായാല്‍ അവരില്‍ നിന്ന് വാങ്ങിയ ശമ്പളം തിരികെ പിടിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനിരിക്കുകയാണ് സിവില്‍ സര്‍വീസ് ബ്യൂറോയും വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയങ്ങളും.
രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്വദേശികളും വിദേശികളുമായ ജീവനക്കാരുടെ 2000 മുതല്‍ സമര്‍പ്പിച്ച യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധനയ്ക്കായി സമര്‍പ്പിക്കാന്‍ നേരത്തേ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. സെക്കന്‍ഡറി സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകളും ബാച്ചിലേഴ്സ്, മാസ്റ്റേഴ്സ്, ഡോക്ടറേറ്റ് ബിരുദങ്ങള്‍ തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സര്‍്ടടിഫിക്കറ്റുകളും പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്. വിദേശ സര്‍വകലാശാലകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ലഭിച്ച സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ പരിശോധിച്ച ശേഷമായിരിക്കും നടപടി. പരിശോധനയില്‍ വ്യാജമെന്ന് കണ്ടെത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ ഉടമകള്‍ക്കെതിരേ നടപടികള്‍ എടുക്കുന്നതിന്റെ ഭാഗമായി അവരുടെ കേസുകള്‍ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തതായി വിദ്യാഭ്യാസ മന്ത്രി ഡോ. ആദില്‍ അല്‍ അദ്വാനി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
തെറ്റായ അക്കാദമിക് സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ച് ജോലിയില്‍ പ്രവേശിച്ചവര്‍ ഈ ഇല്ലാത്ത യോഗ്യതാപത്രങ്ങളുടെ അടിസ്ഥാനത്തില്‍ ഇതിനകം വാങ്ങിയ ശമ്പളവും അലവന്‍സുകളും തിരിച്ചടയ്ക്കണമെന്ന് മന്ത്രാലയം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോടതി വിധിക്കുന്ന പിഴകളും ഇത്തരം ജീവനക്കാര്‍ അടയ്ക്കേണ്ടിവരും.
ഇതുപ്രകാരം ഒരു വ്യാജ ഡോക്ടറേറ്റ് സമര്‍പ്പിച്ച അധ്യാപകന് സര്‍ട്ടിഫിക്കറ്റ് അലവന്‍സായി പ്രതിമാസം വാങ്ങിയ 400 ദിനാര്‍ കണക്കാക്കി ജോലി ചെയ്ത വര്‍ഷത്തിനനുസൃതമായി തിരികെ നല്‍കണം. വ്യാജ പിജി സര്‍ട്ടിഫിക്കറ്റ് നല്കിയവര് 200 ദിനാര്‍ തോതിലാണ് തിരിച്ചടക്കേണ്ട തുക കണക്കാക്കുക. ഇതിന് സമാനമായി മറ്റ് സര്‍ട്ടിഫിക്കറ്റുകളുടെയും തുക കണക്കാക്കും.
ഉന്നത വിദ്യാഭ്യാസ മന്ത്രാലയം വിദേശത്തു നിന്നുള്ളതോ പ്രാദേശികമായി ലഭിച്ചതോ ആയ ഏതെങ്കിലും സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിഞ്ഞാല്‍, ജീവനക്കാരന്റെ ഡാറ്റ ഉടന്‍ തന്നെ സിസ്റ്റത്തില്‍ നിന്ന് പിന്‍വലിക്കപ്പെടും. അലവന്‍സുകള്‍ നിര്‍ത്തലാക്കുകയും തുടക്കം മുതല്‍ വിതരണം ചെയ്ത അലവന്‍സുകള്‍ തിരികെ ഈടാക്കുകയും ചെയ്യുമെന്നും തുടര്‍ന്ന് കേസ് കൂടുതല്‍ അന്വേഷണത്തിനും നിയമനടപടിക്കുമായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും അറിയിച്ചു.
Sources:azchavattomonline.com
world news
പാകിസ്താനിൽ ഇതാദ്യം; എസ്എസ്ജിയിൽ നിന്ന് ആദ്യത്തെ ക്രൈസ്തവ മേജർ ജനറൽ
ലാഹോർ: പാകിസ്താൻ ആർമിയുടെ പ്രത്യേക പ്രവർത്തന സേനയായ എസ്എസ്ജിയിൽനിന്നുള്ള ആദ്യത്തെ ക്രൈസ്തവ മേജർ ജനറലായി ജൂലിയൻ ജെയിംസ്. സേനയിലെ ഏറ്റവും പുതിയ പ്രൊമോഷൻ പട്ടികയനുസരിച്ചാണ് ജൂലിയൻ ജെയിംസ് പുതിയ മേജർ ജനറലായത്.
ജൂലിയൻ ജയിംസിന്റെ നിയമന വാർത്തയെ പാകിസ്താനിലെ ക്രൈസ്തവ സമൂഹം വലിയ സന്തോഷത്തോടെയാണ് സ്വാഗതം ചെയ്തത്. ‘പാകിസ്താനിലെ ക്രിസ്ത്യൻ സമൂഹത്തിന് ഇത് അഭിമാനനിമിഷമാണ്. എസ്എസ്ജിയിയിൽ നിന്നുള്ള ആദ്യ ക്രിസ്ത്യൻ കമാൻഡറായ ജൂലിയൻ ജെയിംസിന്റെ നിയമനം ഞങ്ങളെയെല്ലാവരെയും സന്തോഷത്തിലാക്കിയിരിക്കുകയാണ്’; പാകിസ്താനിലെ മോഡറേറ്റർ ചർച്ച ബിഷപ്പ് ആസാദ് മാർഷൽ പറഞ്ഞു.
2023 ഏപ്രിലിൽ ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിൻ്റെ അധ്യക്ഷതയിൽ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ്റെ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനായി പാകിസ്ഥാൻ സൈനിക സംഘത്തെ നയിച്ചത് ജെയിംസായിരുന്നു. എന്നാൽ പാകിസ്താന്റെ സൈനിക ചരിത്രത്തിലെ ആദ്യത്തെ ക്രിസ്ത്യൻ മേജർ ജനറൽ ജെയിംസ് അല്ല. 2023 മാർച്ചിൽ അന്തരിച്ച, 1971 ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിൽ നാലാം ഫ്രോണ്ടിയർ ഫോഴ്സ് ഹെയ്ഡ്രി റെജിമെൻ്റിൻ്റെ ഭാഗമായിരുന്ന, പീറ്റർ ഹെയിൻ ആയിരുന്നു ആദ്യത്തെ ക്രിസ്ത്യൻ മേജർ ജനറൽ.
Sources:azchavattomonline.com
-
us news11 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
world news12 months ago
37 Christians Killed in Nigeria in Three Weeks
-
National10 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news9 months ago
50 രാജ്യങ്ങളിലേക്ക് കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ സഞ്ചരിക്കാം
-
National4 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Hot News12 months ago
ഫോണെടുക്കുന്നില്ലെന്ന,പരാതി ഇനി വേണ്ട.. വൈദ്യുതി സംബന്ധമായ പരാതി നല്കാൻ ട്രോള്‍ ഫ്രീ നമ്പര്‍ അവതരിപ്പിച്ച് കെഎസ്ഇബി
-
Life10 months ago
സൂര്യനെ ലക്ഷ്യമിട്ട് കുതിച്ച് ആദിത്യ എൽ1; ഇന്ത്യയുടെ ആദ്യ സൗരദൗത്യം വിജയകരം
-
Movie12 months ago
‘The Chosen’ actor details encounter with Holy Spirit: ‘From the outside in, He overtook me’