us news
മലയാളി പെന്തക്കോസ്ത് കോണ്‍ഫറന്‍സ് പാസ്റ്റര്‍ ഫിന്നി ആലുംമ്മൂട്ടില്‍ ഉദ്ഘാടനം ചെയ്തു
ഹ്യൂസ്റ്റന്‍: മലയാളി പെന്തക്കോസ്ത് കോണ്‍ഫറന്‍സ് ഉല്‍ഘാടനം ചെയ്തു. ഹ്യൂസ്റ്റനിലുള്ള ജോര്‍ജ്ജ് ആര് ബൗണ്
ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന സമ്മേളനത്തില്‍ നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ ഫിന്നി ആലുംമൂട്ടില്‍ കോണ്‍ഫറന്‍സ് ഉദ്്ഘാടനം ചെയ്തു.
ഡോ. കെ പി മാത്യു അധ്യക്ഷത വഹിച്ചു. ലോക്കല്‍ കോഡിനേറ്റര്‍ പാസ്റ്റര്‍ സണ്ണി താഴംപള്ളം സങ്കീര്‍ത്തനം വായിച്ചു.
ലോക്കല്‍ സെക്രട്ടറി സജിമോന്‍ ജോര്‍ജ്ജ് സ്വാഗതം പറഞ്ഞു.
ഇമ്മാനുവേല്‍ കെ ബി യും പി സിനാക്ക് ഗായകസംഘവും ചേര്‍ന്ന് ഗാനങ്ങള്‍ ആലപിച്ച് ആരാധനയ്ക്ക് നേതൃത്വം കൊടുത്തു.
നാഷണല്‍ സെക്രട്ടറി രാജു പൊന്നോലില്‍, മുഖ്യാഥികളായ പാസ്റ്റര്‍ ഫെയ്ത് ബ്ലസനെയും, ഡോക്ടര്‍ സാബു വര്ഗീസ്നെയും
പരിചയപ്പെടുത്തി. കണ്വന്ഷന് തീം ആയ ‘മനസാന്തരത്തിനു യോഗ്യമായ ഫലം കായിപ്പിന്’ എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റര്‍ ബ്ലസ്സന് സന്ദേശം അറിയിച്ചു.
സമ്മേളനത്തില്‍ നിരവധിപ്പേര്‍ പങ്കെടുത്തു. സമ്മേളനം മൂന്നു ദിവസങ്ങളിലാണ് നടക്കുന്നത്
Sources:nerkazhcha
us news
ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് കൺവൻഷൻ ജൂലൈ 10 മുതൽ
പെൻസൽവേനിയ: ദി പെന്തെക്കോസ്ത് മിഷന്റെ അമേരിക്കയിലെ രാജ്യാന്തര കൺവൻഷനായ ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് കൺവൻഷൻ ജൂലൈ 10 മുതൽ 14 വരെ പെൻസൽവേനിയ ഇന്ത്യാനാ യൂണിവേഴ്സിറ്റിയിലുള്ള കൺവൻഷൻ സെന്ററിൽ നടക്കും.
വ്യാഴം, വെള്ളി ദിവസങ്ങളിൽ രാവിലെ പത്തിന് പൊതുയോഗവും ഉച്ചയ്ക്ക് രണ്ടിന് യുവജന ങ്ങൾക്കും കുട്ടികൾക്കുമുള്ള സെമിനാറുമുണ്ടാകും. ശനിയാഴ്ച രാവിലെ പൊതുയോഗവും ഉച്ചയ്ക്ക് ഉപവാസ പ്രാർഥനയും നടക്കും വൈകിട്ട് ഏഴിന് ഗാനശുശ്രൂഷയും സുവിശേഷ പ്രസംഗംവും രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും.
ജൂലെ 14 ഞായറാഴ്ച രാവിലെ ഒൻപതിന് അമേരിക്കയിലെ നാൽപത് പ്രാദേശിക സഭകളിലെ നൂറിലധികം ശുശ്രൂഷകരും ആയിരക്കണക്കിന് വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയോടെ കൺവൻഷൻ സമാപിക്കും.
Sources:christianlive
us news
യുഎസിൽ ഇന്ത്യൻ ക്രിസ്ത്യൻ ദിനാചരണം സംഘടിപ്പിച്ചു
ന്യൂയോർക്ക്: ഇന്ത്യയിൽ പീഡനമനുഭവിക്കുന്ന സഹോദരരോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചും ക്രിസ്തുവിൽ തങ്ങൾ ഒന്നാണെന്ന സന്ദേശം നൽകിയും സേവനരംഗത്തെ ക്രൈസ്തവ സംഭാവനകൾ വിളംബരം ചെയ്തും മൂന്നാമത് ഇന്ത്യൻ ക്രിസ്ത്യൻ ദിനം (യേശു ഭക്തി ദിവസ്) ആഘോഷിച്ചു.
മൂന്നു വർഷം മുൻപ് ന്യൂയോർക്കിൽ മാത്രമായിരുന്നു ആഘോഷങ്ങളെങ്കിൽ ഇന്നത് അമേരിക്കയിലെ പത്ത് നഗരങ്ങളിലേക്ക് വ്യാപിച്ചുവെന്നതിൽ ദൈവത്തിനു നന്ദി പറയുന്നുവെന്ന് ആഘോഷം സംഘടിപ്പിച്ച ഫിയക്കൊന (ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻസ് ഓഫ് നോർത്ത് അമേരിയ്ക്ക) പ്രസിഡന്റ് കോശി ജോർജ് ചൂണ്ടിക്കാട്ടുകയും ചെയ്തു.
സഭാവിഭാഗം നോക്കാതെ വിവിധ ചർച്ചകളിൽ നിന്നുള്ള നിരവധി പേർ പങ്കെടുത്തു. സഭാസമൂഹങ്ങളുടെ കൊയർ മനോഹരമായി. ഇന്ത്യയിലെ പീഡനങ്ങളിൽ നിരാശരാകാതെ സേവനരംഗത്ത് നൂറ്റാണ്ടുകളായി പ്രവർത്തിക്കുന്ന ക്രൈസ്തവ സാക്ഷ്യം തുടരുന്നതിൽ പ്രാസംഗികർ സംതൃപ്തി രേഖപ്പെടുത്തി.
തിന്മയുടെ ആശയങ്ങൾ ശക്തിപ്പെടുമ്പോഴും സ്നേഹത്തിലൂടെ പ്രതികരിക്കുന്ന ക്രൈസ്തവ സമൂഹത്തിന്റെ മാതൃക അവർ എടുത്തു പറഞ്ഞു. ബിഷപ് റവ.ഡോ ജോൺസി ഇട്ടി സമ്മേളനം ഉദ്ഘാടനം ചെയ്തു.
ജീവിതകാലത്ത് ക്രിസ്തുവിനു ഒരുപാട് അനുചരർ ഉണ്ടായിരുന്നതായി ബിഷപ് ജോൺസി ഇട്ടി ചൂണ്ടിക്കാട്ടി. എന്നാൽ യഥാർഥ അനുഗാമികളായി വന്നത് 12 ശിഷ്യന്മാരാണ്. അവരിലൂടെയാണ് ക്രൈസ്തവ വിശ്വാസം വളർന്നത്.
ഫിയക്കൊന എക്സിക്യൂട്ടീവ് ഡയറക്ടർ റവ. നീൽ ക്രിസ്റ്റി (വാഷിംഗ്ടൺ ഡിസി) ആരോഗ്യ സംരക്ഷണരംഗത്തും പരിചരണമേഖലയിലും ക്രിസ്ത്യൻ മിഷനറിമാരുടെ സംഭാവനകൾ എടുത്തുകാട്ടി. വൈദ്യപരിചരണരംഗത്ത് ക്രിസ്ത്യൻ മിഷനറികൾ നൽകിയ സംഭാവനകളുടെ പ്രയോജനം കാലങ്ങളായി നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
കോവിഡ് സമയത്ത് 1,000 ആശുപത്രികളും 60,000 കിടക്കകളും അവർ നൽകി. ശരിയായ ആരോഗ്യപരിരക്ഷ ലഭിക്കുക എന്നുള്ളത് മനുഷ്യന്റെ അവകാശങ്ങളിൽ ഒന്നാണ്. രോഗശാന്തിയിലേക്കുള്ള മാർഗം കാണിക്കുന്നത് ദൈവത്തെ മഹത്വപ്പെടുത്തുന്നുവെന്നാണ് ക്രിസ്ത്യാനികൾ വിശ്വസിക്കുന്നത്.
സമൂഹത്തിലെ സ്ഥാനമോ ജാതി വ്യത്യാസങ്ങളോ പരിഗണിക്കാതെയാണ് ക്രിസ്ത്യാനികൾ ആരോഗ്യ സംരക്ഷണത്തിന് മുന്നിട്ടിറങ്ങിയത്, പ്രത്യേകിച്ച് കുഷ്ഠരോഗവും മറ്റ് സാംക്രമിക രോഗങ്ങളും ജനജീവിതം സ്തംഭിപ്പിച്ചിരുന്ന കാലയളവിൽ. ക്രിസ്ത്യൻ മിഷനറിമാരുടെ സംഭാവനകളുടെ ഉത്തമ ഉദാഹരണങ്ങളാണ് ലുധിയാന ക്രിസ്ത്യൻ മെഡിക്കൽ കോളജും വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജും എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി
മത ദേശീയത സ്വാതന്ത്ര്യത്തിന് ഭീഷണിയാണെന്ന് ന്യൂയോർക്ക് സ്റ്റേറ്റ് കൗൺസിൽ ഓഫ് ചർച്ചസ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ. പീറ്റർ കുക്ക് ചൂണ്ടിക്കാട്ടി. അത് മതങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുകയും വികലമാക്കുകയും ചെയ്യും. ലോകമെമ്പാടും പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന മത ദേശീയതയിൽ നിന്ന് നാം വഴുതിമാറിനിൽക്കേണ്ടത് പ്രധാനമാണ് എന്ന് റവ. കുക്ക് പറഞ്ഞു.
ഇന്ത്യയിലെ ക്രിസ്തുമതവിശ്വാസത്തിന് 2000 വർഷങ്ങളുടെ പഴക്കമുണ്ടെന്നത് പലരും മറക്കുന്നതായി റവ. വിൽസൺ ജോസ് (പാസ്റ്റർ, ഗ്രേസ് ഇന്റർനാഷണൽ അസംബ്ലി ഓഫ് ഗോഡ്) ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ദുരിതമനുഭവിക്കുന്ന ക്രിസ്ത്യാനികൾക്ക് വേണ്ടി ശബ്ദമുയർത്തുന്ന ഫിയാക്കോനയെ ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ പിന്തുണയ്ക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പീഡനമനുഭവിക്കുന്ന ക്രൈസ്തവർക്ക് വേണ്ടി എന്നും ശബ്ദമുയർത്തുന്ന പീയറ്റർ ഫ്രെഡറിച്ച് (കാലിഫോർണിയ) പ്രസംഗത്തിൽ ദുരിതം അനുഭവിക്കുമ്പോഴും അത് നേരിട്ട് മുന്നേറാനുള്ള ഇന്ത്യൻ ക്രിസ്ത്യാനികളുടെ കഴിവിൽ അതിശയം പ്രകടിപ്പിച്ചു.
പാപത്തിന്റെയും അടിമത്തത്തിന്റെയും നുകത്തിൽ നിന്ന് ആളുകളെ മോചിപ്പിക്കുന്നതിൽ യേശു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ഭൗതികമായ നമ്മുടെ വിമോചനം സംരക്ഷിക്കാൻ ഇന്ന് നമുക്ക് രാഷ്ട്രീയ വിമോചനം ആവശ്യമാണ്. നമുക്ക് മാനസികവും ആത്മീയവുമായ വിമോചനവും വേണം.
നിസഹായരെ പീഡിപ്പിക്കുന്ന ദുഷിച്ച പ്രത്യയശാസ്ത്രത്തിന്റെ ഞെരുക്കത്തിൽ ഇന്ത്യ ഇപ്പോൾ അമർന്നിരിക്കുകയാണ്. മണിപ്പുരിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലുമുള്ള ക്രിസ്ത്യാനികൾക്ക് ഹിന്ദു ദേശീയ ഭരണകൂടം വിതച്ച ദുരിതങ്ങൾ വളരെ വലുതാണ്. നമുക്ക് തിന്മയെ നന്മകൊണ്ടു ജയിക്കാം. നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുകയും നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്യുക.
സെന്റ് തോമസിന്റെ രക്തസാക്ഷിത്വമാണ് ഇന്ത്യയിൽ ക്രിസ്തുമതത്തിന് വിത്ത് പാകിയത്. മദർ തെരേസ ഇന്ത്യയിലെ ദരിദ്രരോടും അധഃസ്ഥിതരോടും ക്രിസ്തുവിന് സമാനമായ സ്നേഹം പ്രകടിപ്പിച്ചു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
റവ. സാറാ പീറ്റർ, പാസ്റ്റർ, സെന്റ് പോൾസ് ഇന്റർനാഷണൽ ലൂഥറൻ ചർച്ച്, ഫ്ലോറൽ പാർക്ക്, പ്രാരംഭ പ്രാർഥന നടത്തി. ഫിയക്കൊന പ്രസിഡന്റ് കോശി ജോർജ് സ്വാഗതം ആശംസിച്ചു.
ഗാനാലാപനം: ജൂബിലി ചർച്ച് ക്വയർ, സെന്റ് ജോൺസ് മാർത്തോമ്മാ ഗായകസംഘം, പഞ്ചാബി ഇന്ത്യൻ ചർച്ച് ഗായകസംഘം, സെന്റ് പോൾസ് ഇന്റർനാഷണൽ ലൂഥറൻ ചർച്ച്, ഫ്ലോറൽ പാർക്ക്, ഗാർഡൻ ഓഫ് പ്രയർ, സ്റ്റാറ്റൻ ഐലൻഡ്, യൂത്ത് ഗ്രൂപ്പ്, ഇന്ത്യ പെന്തക്കോസ്ത് ചർച്ച്, ക്യൂൻസ്, ക്രൈസ്റ്റ് യുണൈറ്റഡ് മെത്തഡിസ്റ്റ് ചർചർച്ച്, മാസി സത്സംഗ്.
റവ.ഡോ. ബാബു തോമസ് ബൈബിൾ വായിച്ചു. ഡോ. ബേബി സാം സാമുവൽ (സാമൂഹിക സംരംഭകൻ), ആൻസൻ തോമസ് (സാമൂഹിക പ്രവർത്തകൻ), പാസ്റ്റർ ജതീന്ദർ ഗിൽ (പഞ്ചാബി ഇന്ത്യൻ ചർച്ച്) തുടങ്ങിയവർ ആശംസകൾ നേർന്നു.
ജോർജ് എബ്രഹാം (മുൻ ചീഫ് ടെക്കനോളജി ഓഫീസർ, യുഎൻ & വൈസ് ചെയർ ഐഒസി) നന്ദി പറഞ്ഞു. റവ. ഡോ. നെഹെമിയ തോംസൺ, സമാപന പ്രാർഥന നടത്തി. ഡോ. ലിസ ജോർജ്, പ്രിയ വർഗീസ് എന്നിവരായിരുന്നു എംസിമാർ.
റവ. ജോൺ തോമസ്, (വൈസ് പ്രസിഡന്റ് സ്റ്റെഫ്ന, സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് വികാരി) ഭക്ഷണം ആശീർവദിച്ചു. വീഡിയോഗ്രാഫർ: ഷാജി എണ്ണശേരിൽ, ഫോട്ടോ: അഭിജിത് റോയ്, പിഎ: സുജിത്ത് മൂലയിൽ, ഫാ. നോബി അയ്യനേത്ത്.
Sources:azchavattomonline.com
us news
യു കെ യിലെ വെയിൽസിൽ ഉണർവ് നടന്ന മണ്ണിൽ റ്റാബർനാക്കിൾ പെന്തക്കോസ്റ്റൽ ചർച്ചിന് സ്വന്തമായൊരു ആരാധനാലയം.
കാർഡിഫ് (വെയിൽസ്) : നൂറ്റാണ്ടുകൾക്ക് മുൻപ് യു കെ യിലെ വെയിൽസിൽ ഉണർവ് നടന്ന മണ്ണിൽ കർത്തൃദാസൻ പാസ്റ്റർ പ്രിൻസ് പ്രയ്സൺ സീനിയർ സഭാ ശുശ്രൂഷകനായ റ്റാബർനാക്കിൾ പെന്തക്കോസ്റ്റൽ ചർച്ചിന് ഇനി സ്വന്തമായൊരു ആരാധനാലയം. 2015 ൽ വെയിൽസസിന്റെ തലസ്ഥാനമായ കാർഡിഫിൽ കർത്തൃദാസൻ പാസ്റ്റർ പ്രിൻസ് പ്രയ്സൺന്റെ നേതൃത്വത്തിൽ ആരംഭിച്ച റ്റാബർനാക്കിൾ പെന്തക്കോസ്റ്റൽ ചർച്ചിന് ജൂൺ 28 വെള്ളിയാഴ്ചയാണ് സ്വന്തമായി ഒരു ആരാധനാലയം ദൈവം നൽകി അനുഗ്രഹിച്ചത്.
പാസ്റ്റർ പ്രിൻസ് പ്രയ്സൺ : +44 7917 852001
Sources:Middleeast Christian Youth Ministries
-
us news11 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
world news12 months ago
37 Christians Killed in Nigeria in Three Weeks
-
National10 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news9 months ago
50 രാജ്യങ്ങളിലേക്ക് കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ സഞ്ചരിക്കാം
-
National4 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Hot News12 months ago
ഫോണെടുക്കുന്നില്ലെന്ന,പരാതി ഇനി വേണ്ട.. വൈദ്യുതി സംബന്ധമായ പരാതി നല്കാൻ ട്രോള്‍ ഫ്രീ നമ്പര്‍ അവതരിപ്പിച്ച് കെഎസ്ഇബി
-
Life10 months ago
സൂര്യനെ ലക്ഷ്യമിട്ട് കുതിച്ച് ആദിത്യ എൽ1; ഇന്ത്യയുടെ ആദ്യ സൗരദൗത്യം വിജയകരം
-
Movie12 months ago
‘The Chosen’ actor details encounter with Holy Spirit: ‘From the outside in, He overtook me’