Connect with us

Travel

കൊടികുത്തിമലയിലേക്ക് സഞ്ചാരി പ്രവാഹം; വരുമാനം ഒരുകോടി കവിഞ്ഞു

Published

on

അടിസ്ഥാന സൗകര്യങ്ങളൊരുക്കിയതോടെ കൊടികുത്തിമല വിനോദസഞ്ചാര കേന്ദ്രത്തിലെത്തുന്ന പ്രകൃതിസ്നേഹികളുടെ എണ്ണം കൂടുന്നു. വിനോദസഞ്ചാരകേന്ദ്രത്തിൽ പ്രവേശനടിക്കറ്റ് വില്പനയിലൂടെയുള്ള വരുമാനം ഒരുകോടി രൂപ കവിഞ്ഞു. ‘ടിക്കറ്റ് ഏർപ്പെടുത്തിയ 2021സെപ്റ്റംബർ 15മുതൽ ഇക്കഴിഞ്ഞ ഓഗസ്റ്റ് 31-വരെയുള്ള വരുമാനം 1,02,81,560 രൂപയാണ്.

പ്രകൃതിസൗഹൃദ വിനോദസഞ്ചാര കേന്ദ്രമായ കൊടികുത്തി മലയിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കിയതോടെയാണ് സഞ്ചാരികളുടെ വരവ് കൂടിയയത്. പ്രവേശനകവാടം മുതൽ നിരീക്ഷണ ഗോപുരം വരെ റോഡ്, മനോഹരമായ പ്രവേശനകവാടം, പ്രവേശനകവാട പരിസരം കട്ടവിരിച്ച് മനോഹരമാക്കൽ, നിരീക്ഷണഗോപുരം മോടികൂട്ടൽ, കുട്ടികളുടെ പാർക്ക്, ഇരിപ്പിടങ്ങൾ, വഴിയരികിൽ സോളാർ ലൈറ്റുകൾ സ്ഥാപിക്കൽ, ശൗചാലയങ്ങൾ, ലഘു ഭക്ഷണശാല, കുടിവെള്ളം, ഫോട്ടോ എടുക്കുന്നതിനുള്ള സൗകര്യം, തടയണകൾ തുടങ്ങിയ സൗകര്യങ്ങളാണ് വിവിധ പദ്ധതികളിലുൾപ്പെടുത്തി ഒരുക്കിയിട്ടുള്ളത്. പ്രവേശന ടിക്കറ്റിന് പ്രായപൂർത്തിയായവർക്ക് 40 രൂപയാണ്. വിദ്യാർഥികൾക്ക് 20 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ്.

വരുമാനം ഒരുകോടി കവിഞ്ഞതിന്റെ ഭാഗമായി കൊടികുത്തിമല വനസംരക്ഷണസമിതി ഒരു വർഷത്തെ പ്രകൃതിസംരക്ഷണ സന്ദേശ പരിപാടികൾക്ക് രൂപംനൽകി.
Sources:azchavattomonline.com

http://theendtimeradio.com

Travel

അപകടത്തിൽ പെട്ടാൽ സൗജന്യം, കേരളത്തിലെ ആംബുലൻസുകൾക്ക് നിരക്ക് നിശ്ചയിച്ചു; ഇത് ഇന്ത്യയിൽ ആദ്യം

Published

on

തിരുവനന്തപുരം: ഇന്ത്യയിൽ ആദ്യമായി ആംബുലൻസുകൾക്ക് താരിഫ് (നിശ്ചിത നിരക്ക്) ഏർപ്പെടുത്തി കേരളം. വിവിധ വിഭാഗത്തിലുള്ള ആംബുലൻസുകളുടെ മിനിമം നിരക്ക്, കിലോമീറ്റർ നിരക്ക്, ആനുകൂല്യങ്ങൾ എന്നിവ നിശ്ചയിച്ചു. ആംബുലൻസുടമകളുടെയും തൊഴിലാളികളുടെയും സംഘടനകളുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ സംസ്ഥാന ഗതാഗത വകുപ്പിൻ്റേതാണ് തീരുമാനം. ആംബുലൻസുകളുടെ മിനിമം ചാ‍‍ർജ് പരിധി 10 കിലോമീറ്റ‍റായി നിശ്ചയിച്ചു. ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ ആണ് പ്രഖ്യാപനം നടത്തിയത്.

ഐസിയു, എസി, വെൻ്റിലേറ്റർ, ടെക്നീഷ്യൻ തുടങ്ങിയ സൗകര്യങ്ങളുള്ള ‘ഡി ലെവൽ’ ആംബുലൻസുകൾക്ക് 10 കിലോമീറ്ററിനുള്ളിൽ മിനിമം ചാ‍ർജ് 2500 രൂപയായി നിശ്ചയിച്ചു. മിനിമം ചാ‌‍ർജിന് ശേഷം അധിക കിലോമീറ്ററിന് 50 രൂപ വീതം ഈടാക്കാം. ആദ്യത്തെ ഒരു മണിക്കൂറിന് ശേഷം വെയിറ്റിങ് ചാ‍ർജ് മണിക്കൂറിന് 380 രൂപയാണ്.

എസി, ഓക്സിജൻ എന്നീ സൗകര്യങ്ങളുള്ള ‘സി ലെവൽ’ ആംബുലൻസുകൾക്ക് 10 കിലോമീറ്ററിനുള്ളിൽ മിനിമം ചാ‍ർജ് 1500 രൂപയാണ്. മിനിമം ചാ‌‍ർജിന് ശേഷം അധിക കിലോമീറ്ററിന് 40 രൂപയാണ് നിരക്ക്. ആദ്യത്തെ ഒരു മണിക്കൂറിന് വെയിറ്റിങ് ചാ‍ർജ് മണിക്കൂറിന് 200 രൂപ.

നോൺ എസി ‘ബി ലെവൽ’ ആംബുലൻസുകൾക്ക് 10 കിലോമീറ്ററിനുള്ളിൽ മിനിമം ചാ‍ർജ് 1000 രൂപയണ്. മിനിമം ചാ‌‍ർജിന് ശേഷം അധിക കിലോമീറ്ററിന് 30 രൂപ ഈടാക്കാം. ആദ്യത്തെ ഒരു മണിക്കൂറിന് വെയിറ്റിങ് ചാ‍ർജ് മണിക്കൂറിന് 200 രൂപ.

ഓമ്നി, ബൊലേറോ, ഈക്കോ തുടങ്ങിയ എസി ‘എ ലെവൽ’ ആംബുലൻസുകൾക്ക് 10 കിലോമീറ്ററിനുള്ളിൽ മിനിമം ചാ‍ർജ് 800 രൂപ. മിനിമം ചാ‌‍ർജിന് ശേഷം അധിക കിലോമീറ്ററിന് 25 രൂപ ഈടാക്കാം ആദ്യത്തെ ഒരു മണിക്കൂറിന് വെയിറ്റിങ് ചാ‍ർജ് മണിക്കൂറിന് 200 രൂപ. ഇതേ വിഭാഗത്തിലുള്ള നോൺ എസി ആംബുലൻസുകൾക്ക് 10 കിലോമീറ്ററിനുള്ളിൽ മിനിമം ചാ‍ർജ് 600 രൂപ. മിനിമം ചാ‌‍ർജിന് ശേഷം അധിക കിലോമീറ്ററിന് 20 രൂപ ഈടാക്കാം ആദ്യത്തെ ഒരു മണിക്കൂറിന് വെയിറ്റിങ് ചാ‍ർജ് മണിക്കൂറിന് 150 രൂപ.

വിവിധ ഇളവുകൾ
അപകടം നടന്നാൽ തൊട്ടടുത്ത ആശുപത്രികളിലേക്ക് സൗജന്യമായി എത്തിക്കും.
‘ഡി ലെവൽ’ ആംബുലൻസുകളിൽ ബിപിഎൽ വിഭാഗത്തിൽപെട്ട ആളുകൾക്ക് മൊത്തം തുകയുടെ 20 ശതമാനം ഇളവ് നൽകും.
കാൻസ‍ർ രോഗികൾക്കും 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും ഓരോ കിലോമീറ്ററിനും രണ്ട് രൂപ വെച്ച് ഇളവ് നൽകും.
ആംബുലൻസ് ഡ്രൈവർക്ക് യൂണിഫോം
ആംബുലൻസ് ഡ്രൈവർക്ക് യൂണിഫോം ഏർപ്പെടുത്തിയെന്ന് മന്ത്രി ഗണേഷ് കുമാർ അറിയിച്ചു. നേവി ബ്ലൂ ഷർട്ടും ബ്ലാക്ക് പാന്റുമാണ് യൂണിഫോം. ഡ്രൈവ‍ർമാർക്ക് മോട്ടോർ വാഹന വകുപ്പ് പരിശീലനം നൽകും. പരിശീലനത്തിൽ പങ്കെടുക്കുന്ന ഡ്രൈവർക്ക് കാർഡുകൾ വിതരണം ചെയ്യും. ഇതുവഴി ഡ്രൈവർമാരുടെ വിവരങ്ങൾ മോട്ടോർ വാഹന വകുപ്പിന് അറിയിനാകും. ഇതിലൂടെ ആംബുലൻസുകൾ ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാനാകും. എടപ്പാൾ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലെ കെഎസ്ആർടിസി ഡ്രൈവിങ് ട്രെയിനിങ് സെൻ്ററുകളിൽ ആംബുലൻസ് ഡ്രൈവർമാർക്ക് പ്രാക്ടിക്കലോടു കൂടിയ പരിശീലനം നൽകുമെന്നും മന്ത്രി അറിയിച്ചു.

മറ്റ് തീരുമാനങ്ങൾ
ആംബുലൻസിനുള്ളിൽ താരിഫ് നിരക്കുകൾ പ്രദ‍ർശിപ്പിക്കണം.
ആംബുലൻസിനുള്ളിൽ ലോഗ് ബുക്ക് സൂക്ഷിക്കണം.
സംശയം തോന്നുന്ന ആംബുലൻസുകളെ പരിശോധനയ്ക്ക് വിധേയമാക്കും.
ആംബുലൻസിനെതിരെ പരാതിയുണ്ടെങ്കിൽ ട്രാൻസ്പോ‍ർട്ട് കമ്മീഷണറുടെ ഓഫീസുമായി ബന്ധപ്പെടാം. വാട്സ്ആപ്പ് നമ്പർ: 9188961100.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Travel

വിദേശ യാത്ര ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ; വിസ ഇല്ലാതെയും യാത്ര ചെയ്യാം

Published

on

നിങ്ങൾ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവരും ഒരു വിദേശ യാത്ര ആസൂത്രണം ചെയ്യുന്നവരുമാണെങ്കിൽ, ഇന്ത്യക്കാർ സന്ദർശിക്കാൻ മുൻകൂട്ടി വിസയ്ക്ക് അപേക്ഷിക്കേണ്ടതില്ലാത്ത നിരവധി രാജ്യങ്ങളുണ്ട്. ഈ വിസ രഹിത സൗകര്യം കാരണം, ഈ രാജ്യങ്ങൾ സന്ദർശിക്കാൻ ഇന്ത്യക്കാർക്ക് വിസയ്ക്ക് അപേക്ഷിക്കാനുള്ള ബുദ്ധിമുട്ട് നേരിടേണ്ടതില്ല. ഇന്ത്യക്കാർക്ക് മുൻകൂട്ടി വിസയ്ക്ക് അപേക്ഷിക്കേണ്ടതില്ലാത്ത നിരവധി രാജ്യങ്ങൾ ലോകമെമ്പാടും ഉണ്ട്. മുൻകൂർ വിസയ്ക്ക് അപേക്ഷിക്കേണ്ടതില്ലാത്ത ചില ഏഷ്യൻ രാജ്യങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ഭൂട്ടാൻ– ഇന്ത്യക്കാർ സന്ദർശിക്കാൻ ആദ്യം തിരഞ്ഞെടുക്കുന്ന രാജ്യമാണ് ഭൂട്ടാൻ. ഈ രാജ്യം കാടുകളാലും ക്ഷേത്രങ്ങളാലും ചുറ്റപ്പെട്ടിരിക്കുന്നു. ഒരു ഇന്ത്യക്കാരൻ ഭൂട്ടാൻ സന്ദർശിക്കാൻ പോകുകയാണെങ്കിൽ നിങ്ങൾക്ക് 14 ദിവസത്തേക്ക് വിസയില്ലാതെ ഇവിടെ താമസിക്കാം.

തായ്‌ലൻഡ്– ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ തായ്‌ലൻഡ് സന്ദർശിക്കാൻ ഇഷ്ടപ്പെടുന്നു. ഈ രാജ്യം ബീച്ചുകൾ, സംസ്കാരം, രുചികരമായ ഭക്ഷണം എന്നിവയ്ക്ക് പേരുകേട്ടതാണ്. തായ്‌ലൻഡിൽ ടൂർ പോയാൽ നമുക്ക് 30 ദിവസം വിസയില്ലാതെ യാത്ര ചെയ്യാം.

നേപ്പാൾ– നേപ്പാൾ വളരെ മനോഹരവും ഹരിതവും സാംസ്കാരികവുമായ രാജ്യമാണ്. ലോകമെമ്പാടുമുള്ള ആളുകൾ ഈ രാജ്യം സന്ദർശിക്കാൻ വരുന്നു. ഇന്ത്യക്കാർക്ക് ഈ രാജ്യം സന്ദർശിക്കാൻ വിസയുടെ ആവശ്യമില്ല.

മൗറീഷ്യസ്– ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമാണ് മൗറീഷ്യസ്. പാറകൾക്കും ബീച്ചുകൾക്കും തടാകങ്ങൾക്കും പേരുകേട്ട ദ്വീപ് രാജ്യം. ഇന്ത്യക്കാർക്ക് അവധിക്ക് മൗറീഷ്യസിലേക്ക് പോകാം. 90 ദിവസത്തേക്ക് വിസയില്ലാതെ ഈ രാജ്യത്ത് കറങ്ങാനാകും.

മലേഷ്യ – ഈ രാജ്യത്ത് നിങ്ങൾക്ക് നിരവധി മനോഹരമായ ബീച്ചുകൾ കാണാൻ കഴിയും. ഇന്ത്യക്കാർക്ക് 30 ദിവസത്തേക്ക് വിസയില്ലാതെ ഈ രാജ്യത്ത് കറങ്ങാം.

മക്കാവു – ഇന്ത്യക്കാർക്ക് മക്കാവു സന്ദർശിക്കുന്നത് വളരെ എളുപ്പമാണ്. ഇന്ത്യൻ സഞ്ചാരികൾക്ക് 30 ദിവസത്തേക്ക് വിസയില്ലാതെ ഈ രാജ്യം സന്ദർശിക്കാം.

ഖത്തർ– ഈ രാജ്യം ഇന്ത്യക്കാരെ തുറന്ന മനസ്സോടെ സ്വാഗതം ചെയ്യുന്നു. വിസയില്ലാതെ നിങ്ങൾക്ക് ഈ അറേബ്യൻ രാജ്യത്ത് സന്ദർശനം നടത്താം. ഇന്ത്യക്കാർക്ക് 30 ദിവസത്തേക്ക് വിസയില്ലാതെ ഖത്തറിൽ കറങ്ങാം. എന്നാൽ ഈ രാജ്യം സന്ദർശിക്കാൻ, നിങ്ങൾ ചില നിയമങ്ങളും നിയന്ത്രണങ്ങളും മനസ്സിൽ സൂക്ഷിക്കേണ്ടതുണ്ട്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Travel

ഇനി വിമാനങ്ങളിൽ ഫോൺ ‘ഓഫ്’ ചെയ്യേണ്ട; വൈഫൈ എത്തി, ആ പ്രശ്നത്തിന് തീരുമാനമായി

Published

on

വിമാനങ്ങളിൽ യാത്രചെയ്യുമ്പോൾ ഫോൺ ഉപയോ​ഗിക്കരുതെന്ന നിബന്ധനയുണ്ടെന്ന് നമുക്ക് അറിയാം. അതുകൊണ്ട് തന്നെ വിമാനയാത്ര തുടങ്ങുന്നതിന് മുൻപ് തന്നെ ഫോൺ സ്വിച്ച് ഓഫ് അല്ലെങ്കിൽ ഫ്ലൈറ്റ് മോഡ് ഓൺ ചെയ്ത് ഇടാറാണ് പതിവ്. എന്നാൽ വ്യോമയാന മേഖലയിൽ പുതിയ സംവിധാനത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് എയർ ഇന്ത്യ. ഇനി മുതൽ വിമാനങ്ങളിൽ ഇരുന്ന് ഫോൺ ഉപയോ​ഗിക്കാൻ സാധിക്കുമെന്നതാണ് ആ സുപ്രധാന തീരുമാനം. എങ്ങനെയെന്ന് അല്ലേ, വിമാനങ്ങളിൽ ഇനി മുതൽ വൈഫൈ ലഭിക്കും! വിമാന യാത്രയിൽ ഇഷ്ടത്തിനനുസരണം ഫോൺ ഉപയോ​ഗിക്കാൻ സാധിക്കുമെന്നതാണ് ഇതിലെ നേട്ടം. ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് പോകുന്ന എ350 എന്ന വിമാനത്തിലാണ് ആദ്യം യാത്രക്കാർക്ക് വൈഫൈ സൗകര്യം അനുവദിക്കുക.

സെപ്റ്റംബർ 2 മുതൽ ഡൽ​ഹിയിൽ നിന്ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്ക് പറന്ന എ 350-900 എന്ന വിമാനത്തിൽ ആദ്യഘട്ടത്തിൽ വൈഫൈ നൽകി പരീക്ഷണം നടത്തിയിരുന്നു. വിമാനം ഒരു ദിവസം രണ്ട് പ്രാവശ്യം സർവീസ് നടത്തും. വിമാനത്തിന് 28 സ്വകാര്യ സ്യൂട്ടുകളാണുള്ളത്. പ്രീമിയം ഇക്കോണമിയിൽ 24 സീറ്റുകളും ഇക്കണോമി ക്ലാസിൽ 24 സീറ്റുകളുമുണ്ട്. ടാറ്റ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ ഈ വർഷം ആദ്യം തന്നെ എയർബസ് എ 350 എന്ന വിമാനങ്ങൾ കൊണ്ടുവന്നിരുന്നു. നിലവിൽ, യാത്രക്കാർക്ക് ഇൻ-ഫ്ലൈറ്റ് വൈഫൈ നൽകുന്ന നിരവധി വിമാനങ്ങളുണ്ട്. വർദ്ധിച്ചുവരുന്ന യാത്രക്കാരുടെ ആവശ്യവും പ്രതീക്ഷകളും നിറവേറ്റുന്നതിനായി മിക്കവാറും എല്ലാ എയർലൈനുകളും ഭാവിയിൽ ഈ സേവനം നൽകുമെന്നാണ് പ്രതീക്ഷ.

വൈഫൈയുടെ പ്രവർത്തനം എങ്ങനെ

വിമാനങ്ങളിൽ വൈഫൈ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അറിയാൻ ആളുകൾക്കിടയിൽ എപ്പോഴും ആകാംക്ഷയുണ്ട്. എയർലൈനിനെയും വിമാനത്തെയും ആശ്രയിച്ചായിരിക്കും വൈഫൈയുടെ പ്രവർത്തനം. എയർ-ടു-ഗ്രൗണ്ട്, സാറ്റ് ലൈറ്റ് വൈ-ഫൈ- ഈ രണ്ട് രീതിയെ അടിസ്ഥാനമാക്കിയാണ് വൈഫൈയുടെ പ്രവർത്തനം. എയർ-ടു-ഗ്രൗണ്ട് രീതി ഫോണിൻ്റെ ഇൻ്റർനെറ്റ് കണക്ഷൻ പോലെ പ്രവർത്തിക്കും. നിലത്തെ സെൽ ടവറുകൾ മുകളിൽ പറക്കുന്ന വിമാനങ്ങളിലേക്ക് വൈഫൈ സിഗ്നലുകൾ അയയ്ക്കും. മറ്റൊരു രീതി യാത്രക്കാർക്ക് വൈഫൈ നൽകുന്നതിന് ഉപഗ്രഹങ്ങളിൽ നിന്ന് സിഗ്നലുകൾ സ്വീകരിക്കുന്ന ആൻ്റിനകൾ വിമാനങ്ങൾക്ക് മുകളിൽ സജ്ജീകരിച്ച് സി​ഗ്നൽ വലിക്കുന്നതാണ്.

നിരവധി വിമാനക്കമ്പനികളാണ് ഇപ്പോൾ യാത്രക്കാർക്ക് വൈഫൈ നൽകുന്നത്. ജെറ്റ്ബ്ലൂ, നോർവീജിയൻ എയർ, ഫിലിപ്പൈൻ എയർലൈൻസ്, എയർ ന്യൂസിലാൻഡ്, ചൈന ഈസ്റ്റേൺ എയർലൈൻസ്, യുണൈറ്റഡ് എയർലൈൻസ്, വിർജിൻ അറ്റ്ലാൻ്റിക്, ബ്രിട്ടീഷ് എയർവേയ്‌സ്, ലുഫ്താൻസ തുടങ്ങിയവയാണ് വൈഫൈ സൗകര്യങ്ങൾ നിൽക്കുന്ന ചില വിമാനങ്ങൾ. ഈ സൗകര്യം ഫ്ലൈറ്റ് സമയത്ത് കണക്റ്റിവിറ്റിയും യാത്രാ സൗകര്യവും മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് വിമാനകമ്പനികളുടെ വാദം.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Articles20 hours ago

One of the strangest verses in the Bible: Jude 9

Without question, one of the strangest verses in the Bible is Jude 9: “But Michael the archangel, when he disputed...

world news21 hours ago

Government to Release New Copy of Task Force Report on Pastor Koh’s Disappearance

Malaysia — Malaysia’s Ministry of Home Affairs (KDN) recently announced it will provide Pastor Raymond Koh’s family and their lawyers...

Media21 hours ago

സ്പാം മെസേജുകളെ ബ്ലോക്ക് ചെയ്യാൻ വാടസ്ആപ്പിൽ പുത്തൻ ഫീച്ചർ

ന്യൂഡൽഹി: സ്വന്തം വാട്‌സ്ആപ്പിലേക്ക് എത്തുന്ന അനാവശ്യമായ സന്ദേശങ്ങളെ നിയന്ത്രിക്കാൻ മൊബൈൽ ഉപയോക്താക്കൾക്ക് ഉതകുന്ന പുതിയ ഫീച്ചറുമായി മെറ്റ. ഫെയ്സ്ബുക്കിന്റേയും വാട്ട്സ്ആപ്പിന്റേയും ഇൻസ്റ്റഗ്രാമിന്റേയുമെല്ലാം ഉടമകളായ മെറ്റ പ്ലാറ്റ്ഫോംസ് ഇൻക്...

world news21 hours ago

പ്രാർത്ഥന: ദൈവവുമായുള്ള സംഭാഷണോപാധിയാണ് :മാർപാപ്പാ

നാം പ്രാർത്ഥിക്കുമ്പോൾ നമ്മളുമായി സംഭാഷണത്തിലേർപ്പെടുന്ന ദൈവം അങ്ങനെ ജീവൻ ദാനമായി നല്കുകയെന്ന സത്താപരമായ കാര്യത്തിൽ പക്വത പ്രാപിക്കാൻ നമ്മെ സഹായിക്കുന്നുവെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പയുടെ എക്സ് സന്ദേശം....

Life22 hours ago

ചന്ദ്രന്‍ ഇനി തനിച്ചല്ല! പങ്കാളിയായി ‘മിനി മൂണ്‍’

ചന്ദ്രന് കൂട്ടായി ഛിന്നഗ്രഹം ‘മിനി മൂണ്‍’ എത്തുന്നു. താത്കാലികമായി എത്തുന്ന മിനി മൂണ്‍ സെപ്റ്റംബര്‍ 29 മുതല്‍ നവംബര്‍ 25 വരെ രണ്ട് മാസത്തേക്ക് ഭൂമിയെ വലം...

National2 days ago

Chhattisgarh Youth Forum to stage mass protest over unresolved attacks on Christians in Bijapur

The Chhattisgarh Youth Forum (Chhattisgarh Yuva Manch), led by politician Narendra Bhawani, has announced its decision to organised a protest...

Trending