National
രക്ഷയുടെ പൂർത്തീകരണം തേജസ്‌കരണത്തിലൂടെ – ഡോ. ഷിബു കെ മാത്യൂ

തിരുവല്ല – രക്ഷയുടെ പൂർത്തീകരണം തേജസ്‌കരണത്തിലൂടെയാണെന്നും പ്രതിസന്ധികൾക്ക് അപ്പുറത്ത് സാധ്യമായ മറ്റൊരു ലോകമുണ്ടെന്നും ഡോ. ഷിബു കെ മാത്യൂ. ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 102 – മത് ജനറൽ കൺവെൻഷ വിൻ്റെ ആറാം ദിവസം രാത്രിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർന്ന് പാസ്റ്റർ തോമസ് അമ്പുക്കയത്ത്,
പാസ്റ്റർ റെജി മാത്യു എന്നിവർ പ്രസംഗിച്ചു.
രാവിലെ 8 ന് . സൗത്ത് ഏഷ്യൻ റീജിയണൽ സൂപ്രണ്ടിൻ്റെ നേതൃത്വത്തിൽ തിരുവത്താഴ ശുശ്രൂഷ നടക്കും. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാംകുട്ടി മാത്യൂ അധ്യക്ഷത വഹിക്കും.
10 ന് സമാപന യോഗത്തിൽ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ. വൈ റെജി, സൗത്ത് ഏഷ്യൻ റീജനൽ സൂപ്രണ്ട് റവ. സി സി തോമസ് സമാപന സന്ദേശം നൽകും.
ഇന്ന് രാവിലെ 8 ന് സ്‌നാനശുശ്രൂഷ, 9 ന് നടന്ന പൊതുയോഗത്തിൽ പാസ്റ്റർ ബെൻസ് എബ്രഹാം അധ്യക്ഷത വഹിച്ചു. പാസ്റ്റർ ഗ്ലാഡ്സൺ വർഗ്ഗീസ്, പാസ്റ്റർ ഷൈജു തോമസ് ഞാറയ്ക്കൽ, പാസ്റ്റർ എബ്രഹാം ടൈറ്റസ് എന്നിവർ പ്രസംഗിച്ചു.
ഉച്ചകഴിഞ്ഞ് നടന്ന യുവജന & സണ്ടേസ്കൂൾ വാർഷിക സമ്മേളനത്തിൽ വൈപിഇ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ മാത്യൂ ബേബി
അധ്യക്ഷത വഹിച്ചു.
പാസ്റ്റർ ഫിന്നി ജോസഫ്,
സണ്ടേസ്കൂൾ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ വി പി തോമസ്, സജു സണ്ണി, സാലു വർഗീസ് എന്നിവർ സന്ദേശം നൽകി.
ഞായർ കൺവൻഷനിൽ …
8.00- തിരുവത്താഴ ശുശ്രൂഷ. നേതൃത്വം, റവ. സി സി തോമസ്
അധ്യക്ഷൻ – പാസ്റ്റർ സാംകുട്ടി മാത്യൂ
തിരുവത്താഴ പ്രസംഗം.
ഡോ. ജെയ്സൺ തോമസ്
10.00 – സമാപന യോഗം
സങ്കീർത്തന പ്രസംഗം – പാസ്റ്റർ ജെ. ജോസഫ്
സമാപന സന്ദേശം –
റവ. വൈ റെജി
റവ. സി സി തോമസ്
http://theendtimeradio.com
National
ലഹരിക്കെതിരെ പെന്തകോസ്ത് യുവജന സംഘടനകൾ ഒരുമിക്കണം:ജെയ്സ് പാണ്ടനാട്

രാസ ലഹരിയുടെ ഉപയോഗവും റാഗിംഗ് പോലെയുള്ള ക്യാമ്പസ് അതിക്രമങ്ങളും സമൂഹത്തിൽ സൃഷ്ടിക്കുന്ന അരാജകത്വത്തിനെതിരെ പെന്തകോസ്ത് യുവജനങ്ങൾ സംഘടിതമായി പോരാടണം. രാസ ലഹരിയുടെ ഉപയോഗം വിദ്യാർഥികളുടെ ഇടയിൽ വ്യാപിക്കുകയും ഇത് തികച്ചും നോർമലൈസ് ചെയ്യപ്പെടുന്നതുമായ സങ്കീർണ്ണ സാഹചര്യമാണ് നിലവിലുള്ളത്. ലഹരിയുടെ ഉപയോഗം നിമിത്തം കുറ്റകൃത്യങ്ങളുടെ സ്വഭാവം ( Nature of Vailonce) തന്നെ മാറിയിരിക്കുകയാണ്.
ലഹരി വ്യാപാരത്തിൻ്റെ ചതിക്കുഴികളിൽ നിന്നും വിദ്യാർത്ഥികളെ വിമോചിപ്പിക്കാൻ യുവജന സംഘടനകൾ ക്യാമ്പസിലും സ്കൂളുകളിലും പൊതുഇടങ്ങളിലും ക്യാമ്പയിൻ സംഘടിപ്പിക്കണം. പൊതുജനങ്ങളെ അണിനിരത്തി ജനകീയ കൂട്ടായ്മകൾ സംഘടിപ്പിക്കണം.
ക്യാമ്പസുകളിലെ കൊലകത്തികളിൽ നിന്നും ചിതറി തെറിക്കുന്ന ചോരത്തുള്ളികൾ നമ്മുടെ മനസ്സിനെ നനയിക്കുന്ന ഞെട്ടിക്കുന്ന വാർത്തകളാണ് നിരന്തരം നമ്മുടെ കണ്ണിനുമുൻപിൽ നടക്കുന്നത്.
നിരന്തരമായ ലഹരി ഉപയോഗം കുടുംബങ്ങളെ നശിപ്പിക്കുകയാണ്. ക്രിമിനൽ ആക്ടിവിസം വർദ്ധിക്കുകയാണ്.
കാര്യങ്ങൾ എല്ലാം കൈവിട്ടു പോയിരിക്കുന്നു. നാട് മദ്യത്തിൻ്റെയും മയക്കുമരുന്നിൻ്റെയും പിടിയിൽ അമർന്നു കഴിഞ്ഞു.
സമീപകാലത്ത് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ വെളിപ്പെടുത്തിയത്, ” ഒരു എസ് പിയുടെ രണ്ട് മക്കളും മയക്കു മരുന്നിന് അടിമ ആണെന്നാണ്.”
പോലീസ് ക്വാർട്ടേഴ്സിൽ പോലും ലഹരി ഉപയോഗം ഉണ്ടെന്ന് മുൻ പോലീസ് ഉദ്യോഗസ്ഥനായ ജോർജ് ജോസഫ് വെളിപ്പെടുത്തിയിട്ടുണ്ട്.
നടൻ ടിനി ടോം ലഹരി ഉപയോഗം പേടിച്ച് മകനെ സിനിമയിൽ അഭിനയിക്കാൻ വിട്ടില്ലെന്നും സിനിമാ സെറ്റിൽ മയക്കുമരുന്ന് ഉപയോഗം വ്യാപകം ആണെന്നും ” പ്രധാനപ്പെട്ട ഒരു നടൻ ലഹരിക്ക് അടിമ ആണെന്നും അദ്ദേഹത്തിൻ്റെ പല്ല് പൊടിഞ്ഞു തുടങ്ങിയെന്നും വെളിപ്പെടുത്തിയത് നാം കേട്ടതാണ്.
സ്റ്റേറ്റ് ശക്തമായ നടപടിയുമായി മുന്നോട്ട് പോകണം.
സർക്കാർ മദ്യനയം തിരുത്തേണ്ടതായിട്ടുണ്ട്. ലഹരി വസ്തുക്കളുടെ ഉറവിടം കണ്ടുപിടിച്ച് നശിപ്പിക്കണം. അതിൻ്റെ സപ്ലേ കണ്ണി പൊട്ടിക്കണം. ലഹരി മാഫിയ – പോലിസ് – ബ്യൂറോക്രസി കൂട്ടുകെട്ട് പൊളിക്കണം. മയക്കുമരുന്ന് ലോബിയെ തളക്കണം.
ബിവറേജസ് കോർപ്പറേഷൻ വഴി റെക്കോഡ് മദ്യ വിൽപ്പനയാണ് നടക്കുന്നത്. പ്രത്യേകിച്ച് ഓണം, ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷം തുടങ്ങി മറ്റ് ഉത്സവങ്ങളിൽ ഒക്കെ.
പുനലൂർ,വൈപ്പിൻകര,കല്ലുവാതുക്കൽ,പട്ടാഴി, പള്ളിക്കൽ, വാളയാർ, ചിറ്റൂർ, ഒളവണ്ണ മദ്യ ദുരന്തങ്ങൾ മറക്കാറായിട്ടില്ല. മദ്യത്തിൻ്റെ ഉല്പാദനവും ലഭ്യതയും വിതരണവും കുറച്ച് കൊണ്ട് വരണം.
മദ്യത്തിൻ്റെ ഉത്പാദനവും ലഭ്യതയും വർദ്ധിപ്പിച്ച് ഖജനാവിലെ പണം വർദ്ധിപ്പിക്കുന്ന രീതി ധാർമികമല്ല.
പ്രണയം നടിച്ച് ചതിയിൽ പെടുത്തി വിവാഹം കഴിച്ചിട്ട്, പാതി വഴിയിൽ പെൺകുട്ടികളെ മയക്കുമരുന്ന് മാഫിയയ്ക്ക് കൈമാറുന്ന രീതിയും ഉണ്ട്.
കോളജ് ക്യാമ്പസ്, ഹോസ്റ്റൽ, കോച്ചിംഗ് സെൻ്റർ, മാര്യേജ് ബ്യൂറോ, ബ്യൂട്ടി പാർലർ, മൊബൈൽ ഷോപ്പ് എന്നിവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ക്വാഡുവർക്കുകൾ ആണ് ഇത്തരം കുടുക്കുകളിൽ പെൺകുട്ടികളെ എത്തിക്കുന്നത്. അവരുടെ മന:ശാസ്ത്രപരമായ തന്ത്രങ്ങളിൽ കുടുങ്ങി പെൺകുട്ടികൾ ജീവിതം ഹോമിക്കുകയാണ്.
സമീപകാലത്ത് 21 വയസ്സ് തികയാത്ത വിദ്യാർത്ഥികളെയാണ് മയക്കു മരുന്നിന് അടിമകളായി സംസ്ഥാനത്തെ വിവിധ ലഹരി വിമുക്ത കേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ചത്. ഇതിൽ 45 ശതമാനവും പ്രായപൂർത്തി ആകാത്തവരാണ്. ലഹരി വ്യാപാരത്തിൻ്റെ കണ്ണികളായി കുട്ടികൾ മാറിയിരിക്കുന്നു.
മയക്കു മരുന്നിന് അടിമയായതിനുള്ള ചികിത്സ നൂറ് ദിവസം നൽകിയിട്ടും മോചനം ലഭിക്കാത്ത കുട്ടികൾ 20 ശതമാനം ആണ്. വിമുക്തി ലഹരി ചികിത്സാ കേന്ദ്രത്തിൽ ചികിത്സ തേടി എത്തിയ വിദ്യാർഥികൾ അനവധി പേരാണ്. കൗൺസിലിംഗിനും ചികിത്സയ്ക്കും എത്തുന്നവർ 18 വയസ്സിൽ താഴെയുള്ളവരാണ്.
സിന്തറ്റിക് മയക്കു മരുന്നുകളായ എം ഡി എം എ, എൽ എസ് ഡി എന്നിവയ്ക്ക് അടിമകയാവർ ആണ് ഏറെയും. ലഹരി തേടാൻ ഇൻ്റർനെറ്റ് ആണ് ഉപയോഗിക്കുന്നത്. കുട്ടികളെ ഉപയോഗിച്ച് കൊണ്ടുള്ള അബ്ക്കാരി – മയക്കു മരുന്ന് കേസുകളുടെ കേന്ദ്രമാണ് എറണാകുളം.
പിടിയിലാകുന്നവരിൽ 21 വയസ്സിന് താഴെയുള്ളവരാണ് കൂടുതൽ.
അങ്കമാലിയിലെ ഒരു ലഹരി വിമുക്തി കേന്ദ്രത്തിൽ ചികിത്സയ്ക്ക് എത്തിയ 85 പേരിൽ 37 പേരും പെൺകുട്ടികൾ ആണ്. എല്ലാവരും 18 വയസ്സിന് താഴെയുളളവർ. വൈറസിനേക്കാൾ മാരകമാണ് മയക്കുമരുന്നിൻ്റെ പകർച്ച. തീർച്ചയായും അതിൻ്റെ കണ്ണി മുറിക്കേണ്ടതുണ്ട്. കേരളം ലഹരിമരുന്നുകൾക്ക് മികച്ച മാർക്കറ്റായി മാറുന്നു. അറബിക്കടലിൽ നടത്തിയിട്ടുള്ള മയക്കുമരുന്ന് വേട്ടയിൽ നിന്ന് കേരളത്തിലേക്ക് വിദേശ രാജ്യങ്ങളിൽ നിന്നും ഇത്തരം ലഹരി വസ്തുക്കൾ എത്തുന്നുവെന്നാണ് മനസിലാക്കാൻ കഴിയുന്നത്. മുമ്പെല്ലാം കഞ്ചാവ് പോലുള്ള ലഹരികളെപ്പറ്റി മാത്രമേ ധാരണയുണ്ടായിരുന്നുള്ളു. ഇപ്പോൾ രാസ ലഹരികൾ ആണ് സജീവമായി വിൽക്കപ്പെടുന്നത്. ഒരുകിലോ എംഡിഎംഎയുടെ വിപണി മൂല്യം അഞ്ചരക്കോടിയോളം വരുമെന്നാണ് കണക്കാക്കുന്നത്.
പുതിയ പഠനങ്ങൾ പ്രകാരം സ്കൂൾ വിദ്യർഥികളിൽ 10- 15 വയസുമുതലുള്ള കുട്ടികൾ ലഹരി മരുന്നുപയോഗിക്കുന്നവരുടെ ഭാഗമായി മാറുന്നുണ്ട്. തമാശയ്ക്കുവേണ്ടി സുഹൃത്തുക്കൾക്കൊപ്പം ചേർന്ന്(സോഷ്യൽ ഡ്രിങ്ക്)ഒരു ലഹരി എന്ന നിലയിലാണ് ഇത് തുടങ്ങുന്നതെങ്കിലും പിന്നെ അതിന് അടിമയായി മാറുകയാണ്. പെൺകുട്ടികളിലും ഇപ്പോൾ നല്ലരീതിയിൽ ലഹരി മരുന്നുപയോഗം വ്യാപിക്കുന്നുണ്ട്.
കേരളത്തിൽ ഇപ്പൊൾ നടക്കുന്ന കൊലപാതകങ്ങളുടെയും ആത്മഹത്യയുടെ യൂം കുടുംബ കലഹത്തിൻ്റെയും കാര്യത്തിലുമെല്ലാം മയക്കു മരുന്നിൻ്റെ സ്വാധീനം കാണാം.
ഇറാൻ, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്നും ലഹരി കടത്തുന്നുണ്ട്. വിദേശത്തുനിന്നും എത്തുന്നതിന് പുറമെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൊറിയർ വഴിയും ലഹരിയെത്തുന്നുണ്ട്.
കേരളത്തിൽ ലഹരി എത്തിക്കുന്നത് ഇവിടെയുള്ളവർ മാത്രമല്ല. അതിഥി തൊഴിലാളികൾ വഴിയും ലഹരിയെത്തുന്നുണ്ട്.
ഡിജിറ്റൽ അടിമത്വവും വയലൻസ് സിനിമകളുടെ സ്വാധീനവും കുട്ടികളുടെ സ്വഭാവ രീതികളിൽ മാറ്റം വരുത്തിയിട്ടുണ്ട്. അമേരിക്കൻ സോഷ്യൽ സൈക്കോളജിസ്റ്റായ ജോനാഥൻ ഹെയിഡിറ്റ് എഴുതിയ The Anxious Genaration എന്ന പുസ്തകവും അമേരിക്കൻ എഴുത്തുകാരനായ കാൽവിൻ ന്യൂപോർട്ട് എഴുതിയ Digital Minimalism എന്ന പുസ്തകവും ഈ വിഷയങ്ങൾ നന്നായി വിശദീകരിക്കുന്നുണ്ട്.
മാനസീക സംഘർഷം, സുരക്ഷിതത്വ ബോധമില്ലായ്മ, ജീവിത പ്രയാസങ്ങൾ, തകർന്ന കുടുംബ പശ്ചാത്തലം, ദാരിദ്ര്യം, മാനസീക വൈകല്യങ്ങൾ ഒക്കെയാണ് ലഹരിയുടെ ഉപഭോഗത്തിൻ്റെ കാരണങ്ങൾ. വ്യക്തമായ ജീവിത വീക്ഷണത്തിൻ്റെ അഭാവം, ആത്മീക പരിശീലനത്തിൻ്റെ കുറവ്, പേരൻ്റിങ് – അജപാലന – അധ്യാപന പാളിച്ചകൾ ഒക്കെ പ്രധാന കാരണങ്ങളാണ്.
വിദ്യാഭാസ സമ്പ്രദായം അടിമുടി അഴിച്ചു പണിയണം. മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, മാധ്യമ വിദ്യാഭ്യാസം, മാനസീക ആരോഗ്യ പഠനം, ലൈംഗിക വിദ്യാഭ്യാസം ഒക്കെ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം.
സണ്ടേസ്കൂൾ – വിബിസ് സിലബസുകൾ പരിഷ്കരണം. വീടുകളിൽ കുട്ടികൾക്ക് സ്നേഹം കിട്ടണം. സഭകൾ ചെറുപ്പക്കാരെ ചേർത്ത് നിർത്തണം. നല്ല സൗഹൃദങ്ങൾ കുട്ടികൾക്ക് ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തണം. നിയമ വിരുദ്ധ ലഹരി വസ്തുക്കളുടെ ദുരുപയോഗത്തെ കുറിച്ച് ബോധവത്ക്കരണം നടത്തണം. എന്നാൽ മാത്രമെ ഇത്തരം സംഭവങ്ങൾ അവസാനിപ്പിക്കാൻ കഴിയൂ. കഴിഞ്ഞ ഒരു നൂറ്റാണ്ടായി ലക്ഷക്കണക്കിന് യുവാക്കളെ ലഹരിയിൽ നിന്നും വിമോചിപ്പിച്ച സ്വാതീക സമൂഹമാണ് പെന്തകോസ്ത് സഭകൾ. കൂടുതൽ ഉത്തരവാദിത്വവും സാമൂഹിക പ്രതിബദ്ധതയും സഭകൾക്ക് ഉണ്ട്.
ജെയ്സ് പാണ്ടനാട്
9847340246
വാർത്ത : fb
National
UP Authorities Arrest 10 More Christians on Charges of Illegal Conversions

India — More than 10 Christians were recently arrested in different parts of the northern state of Uttar Pradesh (UP) on charges of illegal religious conversions under the Uttar Pradesh Unlawful Religious Conversion Prohibition Act.
These arrests are part of an escalating pattern of intimidating Christians under the controversial anti-conversion law that was amended last year, giving sweeping powers to UP authorities to arrest anyone accused of conversion based on complaints by random individuals not related to the victims.
Including the latest arrests, more than 30 pastors and other Christians have been detained under the anti-conversion law so far this year. In most of these arrests, the complaints against the accused were filed by representatives of fringe and militant right-wing groups who call themselves “protectors of the Hindu religion.”
On Feb. 22 Pastor Vijay Singh and two other men, identified as Ajeet and Ravi Kumar, and a woman, Sushma, were arrested from a pastor’s house in Sandi Nagin village in Raebareli district. One media outlet said that the four were part of a “gang involved in converting minors.”
The police alleged that they had received complaints of Christian missionaries organizing prayer meetings and luring people with incentives, including money, and attracting children with candy and pencils.
In another incident in the same Raebareli district, police went to the residence of one pastor but when they did not find him, they took his son into custody.
In another incident in district Sitapur, Pastor Suresh Chand, his wife Nutan Kumari, and four other believers Meena Devi, Uttam Balmiki, Vinit Kumar Redas, and Ladli Devi, were taken into custody during a Sunday worship service where 400 people were present.
Local media reported this incident as a “major religious conversion case” in Sitapur district. The Hindi media wrote that the situation was exposed by the Bajrang Dal activists, which led to chaos. The Christians allegedly held three Bajrang Dal workers as hostages till the police arrived and rescued them. Local Christians have denied this claim.
“The anti-conversion law has become a convenient tool to criminalize routine worship activities,” said a Christian advocate, who spoke on condition of anonymity.
Christian leaders have alleged that strangely, the police are using the ubiquitous Holy Bible found in all Christian homes as evidence for conversions. It has now become dangerous for Christians to host prayer gatherings in their homes, also, they added.
Sources:persecution
National
ഐ.പി.സി ശാസ്താംകോട്ട സെൻ്ററിന് പുതിയ ഭാരവാഹികൾ

ശാസ്താംകോട്ട: ഐപിസി ശാസ്താംകോട്ട സെന്ററിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഭാരവാഹികൾ: പാസ്റ്റർ പി.എം തോമസ് (സെന്റർ മിനിസ്റ്റർ), പാസ്റ്റർ ശമുവേൽ ജോസഫ് (വൈസ് പ്രസിഡന്റ്), പാസ്റ്റർ റെജി പി.ജി (സെക്രട്ടറി), പാസ്റ്റർ ജോൺ വൈ മത്തായി (ജോ.സെക്രട്ടറി), പാസ്റ്റർ സാബു സി. തോമസ് (ട്രഷറർ), ബ്രദർ റോബർട്ട് റെജി (പബ്ലിസിറ്റി കൺവീനർ) എന്നിവരെയും, കമ്മിറ്റി അംഗങ്ങളായി പാസ്റ്റർ അച്ചൻകുഞ്ഞ്, പാസ്റ്റർ ജെ ഫ്രാൻസിസ് , ബ്രദർ ജയൻ എന്നിവരെയും തിരഞ്ഞെടുത്തു.
Sources:gospelmirror
-
Travel10 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Movie4 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Tech8 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie3 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Movie12 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Articles9 months ago
8 ways the Kingdom connects us back to the Garden of Eden
-
world news2 weeks ago
മ്യാന്മറില് സായുധസംഘത്തിന്റെ വെടിയേറ്റ് കത്തോലിക്ക വൈദികന് കൊല്ലപ്പെട്ടു.
-
Hot News11 months ago
3 key evidences of Jesus’ return from the grave