us news
ഹാരി പോട്ടർ പൈശാചിക സ്വാധീനമുളവാക്കും: പുസ്തകങ്ങൾ തീയിട്ട് ടെന്നസി പാസ്റ്റർ
![](https://theendtimenews.com/wp-content/uploads/2022/02/Pastor-Greg-Locke.jpg)
‘ഹാരി പോട്ടർ’, ‘ട്വൈലൈറ്റ്’ തുടങ്ങിയ പുസ്തകങ്ങൾ തീയിട്ട് നശിപ്പിച്ച് ഒരു ടെന്നസി പാസ്റ്റർ. ഫെബ്രുവരി രണ്ടിനു നടന്ന പുസ്തകം കത്തിക്കൽ ചടങ്ങിൽ തന്റെ അനുയായികളോട് അവരുടെ കൈയിലുള്ള ‘ഹാരി പോട്ടർ’, ‘ട്വൈലൈറ്റ്’ പകർപ്പുകൾ തീയിൽ എറിയാൻ പ്രേരിപ്പിക്കുകയായിരുന്നു. ഗ്ലോബൽ വിഷൻ ബൈബിൾ ചർച്ചിലെ ഹെഡ് പാസ്റ്ററായ ഗ്രെഗ് ലോക്കാണ് (Pastor Greg Locke of the Global Vision Bible Church) ബുധനാഴ്ച രാത്രി പുസ്തകം കത്തിക്കൽ പരിപാടി സംഘടിപ്പിച്ചത്. ‘പൈശാചിക സ്വാധീന’ത്തിനെതിരെ പോരാടാനായിട്ടാണ് ഇത്തരം പുസ്തകങ്ങൾ കത്തിച്ചതെന്നാണ് ഇയാളുടെ വാദം.
ടാരോട്ട് കാർഡുകൾ, വൂഡൂ പാവകൾ, ക്രിസ്റ്റലുകൾ, ഓജോ ബോർഡുകൾ തുടങ്ങി മറ്റെല്ലാം നശിപ്പിക്കാനും അവരോട് പറഞ്ഞു. ‘തിന്മ നിറഞ്ഞ മാലിന്യങ്ങൾ’ എന്നാണ് ഇതിനെയെല്ലാം അയാൾ വിശേഷിപ്പിച്ചത്. ‘ഇത് 100 ശതമാനം മന്ത്രവാദമാണ്’ ലോക്ക് തിങ്കളാഴ്ച ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറഞ്ഞു. ‘ഹാരി പോട്ടർ’, ‘ട്വൈലൈറ്റ്’ പോലുള്ള പുസ്തകങ്ങൾ മന്ത്രവാദങ്ങളും ഭൂതവിദ്യയും നിഗൂഢതയും നിറഞ്ഞതാണെന്നും കൂട്ടിച്ചേർത്തു. പിശാചിന്റെ സ്വാധീനമുള്ള ഇത്തരം പുസ്തകങ്ങൾ കത്തിക്കാൻ ദൈവം കല്പിച്ചുവെന്നാണ് ആൾ അവകാശപ്പെടുന്നത്. കഴിഞ്ഞ ബുധനാഴ്ച ഫെയ്‌സ്ബുക്കിൽ ലൈവ് സ്ട്രീം ചെയ്ത പരിപാടി ‘മന്ത്രവാദത്തെ’ അപലപിക്കുന്നതിനാണ് നടത്തിയതെന്ന് ലോക്ക് ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറഞ്ഞു.
സ്‌കൂളുകളിൽ അറിയപ്പെടുന്ന സാഹിത്യകൃതികൾക്ക് നിരോധനം ഏർപ്പെടുത്താൻ രാജ്യവ്യാപകമായ പ്രവർത്തനം നടക്കുന്നതിനിടെയാണ് സംഭവം. മുൻ പ്രഥമ വനിത മിഷേൽ ഒബാമയുടെ ജീവചരിത്രത്തിന്റെ എല്ലാ പകർപ്പുകളും ലൈബ്രറിൽ നിന്ന് നീക്കം ചെയ്യണമെന്ന് ഈ മാസം ആദ്യം, ടെക്‌സാസിലെ ഒരു രക്ഷിതാവ് തന്റെ കുട്ടിയുടെ സ്‌കൂളിനോട് ആവശ്യപ്പെട്ടു. ജീവചരിത്രം ‘ഇടതുപക്ഷ പ്രബോധനമാണ്’ എന്നാണ് രക്ഷിതാവ് വാദിച്ചത്. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ മോശമായി ചിത്രീകരിക്കുകയും വെളുത്ത പെൺകുട്ടികളെ അപമാനിക്കുകയും ചെയ്യുന്നു എന്നും രക്ഷിതാവ് പറഞ്ഞു. ജനുവരിയിൽ, ടെന്നസി സ്കൂൾ ബോർഡ്, പുലിറ്റ്സർ സമ്മാനം നേടിയ ഗ്രാഫിക് നോവൽ ‘മൗസ്’ അതിന്റെ പാഠ്യപദ്ധതിയിൽ നിന്ന് നീക്കം ചെയ്യാൻ ഏകകണ്ഠമായി വോട്ട് ചെയ്തിരുന്നു. ആളുകൾ തൂങ്ങിക്കിടക്കുന്നതായും, കുട്ടികളെ കൊല്ലുന്നതായും അതിൽ ചിത്രീകരിച്ചിരിക്കുന്നു എന്നതായിരുന്നു കാരണം.
‘ഹാരി പോട്ടർ’ പുസ്തകവും മുമ്പ് പലതവണ നിരോധിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, 2019ൽ ടെന്നസിയിൽ, ഒരു പ്രാദേശിക കാത്തലിക് അക്കാദമിയിലെ ഒരു പാസ്റ്റർ സ്കൂൾ ലൈബ്രറിയിൽ നിന്ന് ജനപ്രിയ പുസ്തക പരമ്പര നീക്കം ചെയ്തു. ‘പുസ്‌തകങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന മന്ത്രങ്ങൾ മനുഷ്യർ വായിക്കുന്നത് അപകടകരമാണ്. അത് വായിക്കുന്നത് ദുരാത്മാക്കളെ ആകർഷിക്കും’ എന്നായിരുന്നു പറഞ്ഞത്.
ലോക്ക് വാർത്തകളിൽ ഇടം നേടുന്നത് ഇതാദ്യമല്ല. കൊവിഡ് വാക്സിൻ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് പാസ്റ്ററെ ട്വിറ്ററിൽ നിന്ന് സ്ഥിരമായി വിലക്കിയിട്ടുണ്ട്. കൂടാതെ പള്ളിയിൽ വരുന്നവർ മാസ്ക് ധരിച്ചാൽ അവരെ പിന്തിരിപ്പിക്കുമെന്നും പറഞ്ഞു. ഓട്ടിസം ബാധിച്ച കുട്ടികൾക്ക് പിശാചുബാധയുണ്ടെന്ന് ലോക്ക് അവകാശപ്പെട്ടു. രോഗനിർണയം ബൈബിളിൽ ഇല്ലെന്നും ഇയാൾ വാദിച്ചു.
Sources:globalindiannews
us news
ഓസ്‌ട്രേലിയന്‍ പാർലമെൻ്റിൽ നിന്ന് ‘സ്വര്‍ഗസ്ഥനായ പിതാവേ…’ എന്ന പ്രാര്‍ത്ഥന നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗ്രീന്‍സ് പാര്‍ട്ടി എം പി മെഹ്റിന്‍ ഫാറൂഖി
![](https://theendtimenews.com/wp-content/uploads/2024/07/Mehreen-Faruqi.jpg)
ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലെ ഉപരി സഭയായ സെനറ്റില്‍ നടപടികള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ചൊല്ലുന്ന ‘സ്വര്‍ഗസ്ഥനായ പിതാവേ…’ എന്ന പ്രാര്‍ത്ഥന നീക്കം ചെയ്യണമെന്ന ആവശ്യവുമായി ഗ്രീന്‍സ് പാര്‍ട്ടി വീണ്ടും രംഗത്ത്. 120 വര്‍ഷത്തിലേറെയായി അനുവര്‍ത്തിച്ചുപോരുന്ന സമ്പ്രദായം മാറ്റണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത് സെനറ്റര്‍ മെഹ്റിന്‍ ഫാറൂഖിയാണ്. ന്യൂ സൗത്ത് വെയ്ല്‍സില്‍നിന്നുള്ള ഗ്രീന്‍പാര്‍ട്ടി എംപിയായ മെഹ്റിന്‍ പാകിസ്ഥാന്‍ വംശജയാണ്.
മതവും സർക്കാരും രണ്ടായി നിലനില്‍ക്കുന്ന ഒരു മതേതര പാര്‍ലമെന്റിലാണ് താന്‍ വിശ്വസിക്കുന്നത്. സെനറ്റ് ആരംഭിക്കുന്നതിനു മുന്നോടിയായി സ്വര്‍ഗസ്ഥനായ പിതാവേ… എന്ന പ്രാര്‍ത്ഥന ചൊല്ലരുതെന്ന് അവര്‍ അഭിപ്രായപ്പെട്ടു. പ്രാര്‍ത്ഥന നീക്കം ചെയ്യണമെന്ന ആവശ്യത്തിനെതിരേ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അതേസമയം, ഇതിനു മുന്‍പും ഫെഡറല്‍ പാര്‍ലമെന്റില്‍ ‘സ്വര്‍ഗസ്ഥനായ പിതാവേ…’ എന്ന പ്രാര്‍ഥന നീക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം പരാജയപ്പെട്ടിരുന്നു. കേവലം ഒന്നോ രണ്ടോ ജനപ്രതിനിധികളുടെ ഗൂഡലക്ഷ്യങ്ങള്‍ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ക്ക് പലപ്പോഴും മറ്റു പ്രതിനിധികളുടെ പിന്തുണ ലഭിക്കാറില്ല.
വ്യത്യസ്ത വിശ്വാസങ്ങളെ പ്രതിനിധീകരിക്കുന്ന ലോകമെമ്പാടുമുള്ള നിരവധി ആളുകള്‍ ഈ രാജ്യത്ത് താമസിക്കുന്നതിനാല്‍ പ്രാര്‍ത്ഥന ഒഴിവാക്കണമെന്നാണ് മെഹ്റിന്റെ വാദം. ഈ മാറ്റത്തിനായി ഞങ്ങള്‍ തുടര്‍ന്നും ശ്രമിക്കുമെന്നും അവര്‍ പറഞ്ഞു. നിലവില്‍, ന്യൂ സൗത്ത് വെയില്‍സ് പാര്‍ലമെന്റിന്റെ പ്രവൃത്തിദിനം ആരംഭിക്കുന്നത് കര്‍ത്താവിന്റെ പ്രാര്‍ത്ഥനയോടെയാണ്. ഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറി സംസ്ഥാന പാര്‍ലമെന്റ് ഒഴികെ എല്ലാ ഓസ്ട്രേലിയന്‍ പാര്‍ലമെന്റുകളിലും കര്‍ത്താവിന്റെ പ്രാര്‍ത്ഥന ചൊല്ലുന്നുണ്ട്.
പാലസ്തീന്‍ രാഷ്ട്രത്തെ ഓസ്‌ട്രേലിയ അംഗീകരിക്കണമെന്ന് സമ്മര്‍ദം ചെലുത്തുന്ന സെനറ്റര്‍മാരില്‍ മുന്‍നിരയില്‍ മെഹ്റിന്‍ ഫാറൂഖിയുമുണ്ട്. നേരത്തെ വിക്ടോറിയ സംസ്ഥാനത്ത് ‘സ്വര്‍ഗസ്ഥനായ പിതാവേ…’ എന്ന പ്രാര്‍ഥന പാര്‍ലമെന്റില്‍നിന്നു നീക്കം ചെയ്യാനുള്ള പ്രമേയം ദയനീയമായി പരാജയപ്പെട്ടിരുന്നു. വിശ്വാസികളുടെ കടുത്ത പ്രതിഷേധത്തെതുടര്‍ന്നാണ് അന്ന് ആ നീക്കം പരാജയപ്പെട്ടത്.
Sources:christiansworldnews
us news
പ്രതീക്ഷിക്കാതെ സംഭവിക്കുന്നതിൽ നിന്ന് ദൈവം മാത്രമാണ് രക്ഷിക്കുന്നതെന്ന് ട്രംപ്
![](https://theendtimenews.com/wp-content/uploads/2024/07/Trump.jpg)
യു.എസ് : പ്രതീക്ഷിക്കാത്ത സംഭവിത്തിൽ നിന്ന് ദൈവം മാത്രമാണ് രക്ഷിക്കുന്നത്. നിങ്ങളുടെ നിലപാടുകൾക്കും പ്രാർത്ഥനകൾക്കും എല്ലാവർക്കും നന്ദി. നാം ഭയപ്പെടേണ്ടതില്ല, പകരം നമ്മുടെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയും ദുഷ്ടതയ്‌ക്കെതിരെ പ്രതികരിക്കുകയും ചെയ്യുമെന്ന് മുൻ പ്രസിഡന്റ്‌ട്രംപ് പറഞ്ഞു.
ഞാൻ നമ്മുടെ രാജ്യത്തെ സ്‌നേഹിക്കുകയും നിങ്ങളെ എല്ലാവരെയും സ്‌നേഹിക്കുകയും ചെയ്യുന്നു, വിസ്കോൺസിനിൽ നിന്ന് ഈ ആഴ്ച നമ്മുടെ മഹത്തായ രാഷ്ട്രത്തോട് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Sources:christianlive
us news
ചെറുകര മുതല്‍ ഒക്കലഹോമ വരെ പ്രകാശനം ചെയ്തു
![](https://theendtimenews.com/wp-content/uploads/2024/07/Cherukara-muthal-Okalahoma.jpg)
ഒക്കലഹോമ:ഒക്കലഹോമ സിറ്റിയിലെ ആദ്യകാല മലയാളി പെന്തക്കോസ്ത് ശുശ്രൂഷകരിലൊരാളായ പാസ്റ്റര്‍ കെ എം ചാക്കോയുടെ ജീവചരിത്ര ഗ്രന്ഥം ചെറുകര മുതല്‍ ഒക്കലഹോമ വരെ പ്രകാശനം ചെയ്തു.ഹാല്ലേല്ലൂയ്യാ പത്രാധിപരും ഗ്രന്ഥകാരനുമായ സാംകുട്ടി ചാക്കോ നിലമ്പൂരാണ് പുസ്തകരചന നിര്‍വഹിച്ചിരിക്കുന്നത്.
ജൂണ്‍ 23ന് ഒക്കലഹോമയിലെ പ്രയ്‌സ് ടാബര്‍നാക്കിള്‍ ചര്‍ച്ചില്‍ നടന്ന പ്രകാശന ചടങ്ങുകള്‍ക്ക് പാസ്റ്റര്‍ ജോസ് എബ്രഹാം അദ്ധ്യക്ഷത വഹിച്ചു.പാസ്റ്റര്‍ സാംകുട്ടി ചാക്കോ മുഖ്യ പ്രഭാഷണം നടത്തി. പാസ്റ്റര്‍ ജോസ് എബ്രഹാമില്‍ നിന്ന് പാസ്റ്റര്‍ സന്തോഷ് കോശി ഈശോ പ്രഥമ കോപ്പി ഏറ്റുവാങ്ങി. പാസ്റ്റര്‍ കെ എം ചാക്കോ മറുപടി പ്രസംഗവും വര്‍ഗീസ് ജോസഫ്, സാബു വര്‍ഗീസ് എന്നിവര്‍ ആശംസാ പ്രസംഗങ്ങളും നടത്തി. മക്കളായ കെ സി മാത്യൂ(ജയിംസ്) പ്രസാദ് ജേക്കബ് എന്നിവര്‍ കൃതജ്ഞതാ രേഖപ്പെടുത്തി.
റാന്നി ഏഴോലി സ്വദേശികളായ കെ എം ചാക്കോ മാര്‍ത്തോമ സഭയില്‍ നിന്ന് വിശ്വാസത്തിലേക്ക് വരികയും ബാംഗ്ലൂര്‍ എസ് എ ബി സി യില്‍ പഠനം നടത്തുകയും ചെയ്തു.
അസംബ്ലീസ് ഓഫ് ഗോഡിലെ ആദ്യകാല സി എ പ്രസിഡന്റും ബഥേല്‍ ബൈബിള്‍ കോളേജ് അധ്യാപകനുമായിരുന്ന പാസ്റ്റര്‍ കെ എം ചാക്കോ 1970 ല്‍ അമേരിക്കയിലേക്ക് കുടിയേറി. ഒക്കലഹോമയിലെ ആരംഭകാല മലയാളി ദൈവദാസന്മാരില്‍ പ്രമുഖനാണ് ഇദ്ദേഹം. സയോണ്‍ പെന്തക്കോസ്ത് സഭയുടെ സ്ഥാപകരിലൊരാളും ദീര്‍ഘകാലം സീനിയര്‍ ശുശ്രൂഷകനുമായിരുന്നു.
പുസ്തകത്തിന്റെ കോപ്പികള്‍ തിരുവല്ലയിലെ ഹാലേല്ലൂയ്യാ ഓഫീസില്‍ നിന്നും അമേരിക്കയില്‍ പിസിനാക്ക്, എജി ഫാമിലി കോണ്‍ഫറന്‍സ് എന്നിവിടങ്ങളിലെ ഹാലേല്ലൂയ്യാ സ്റ്റാളുകളിലും ലഭിക്കും.
Sources:onlinegoodnews
-
us news11 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
world news12 months ago
37 Christians Killed in Nigeria in Three Weeks
-
National10 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
Hot News12 months ago
ഫോണെടുക്കുന്നില്ലെന്ന,പരാതി ഇനി വേണ്ട.. വൈദ്യുതി സംബന്ധമായ പരാതി നല്കാൻ ട്രോള്‍ ഫ്രീ നമ്പര്‍ അവതരിപ്പിച്ച് കെഎസ്ഇബി
-
world news9 months ago
50 രാജ്യങ്ങളിലേക്ക് കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ സഞ്ചരിക്കാം
-
National5 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Life11 months ago
സൂര്യനെ ലക്ഷ്യമിട്ട് കുതിച്ച് ആദിത്യ എൽ1; ഇന്ത്യയുടെ ആദ്യ സൗരദൗത്യം വിജയകരം
-
National9 months ago
Pentecostal mission center demolished in India; pastor, 17 others arrested