Travel
വിനോദ സഞ്ചാരികൾക്ക് ഇത് സുവര്‍ണാവസരം; സ്വപ്ന ഭൂമിയായായ തായ്‌ലന്‍ഡിലേക്ക് പോകാം, ഇനി വിസയില്ലാതെ തന്നെ
വിനോദയാത്രകൾ ഇന്നത്തെ കാലത്ത് ഒരു ട്രെൻഡായി മാറിക്കഴിഞ്ഞു. അവധി ദിനങ്ങളിലെ ഇത്തരം യാത്രകൾ രാജ്യത്തിനകത്ത് മാത്രമല്ല അങ്ങ് വിദേശത്തുവരെ എത്തിനിൽക്കുകയാണ് ഇപ്പോൾ. യാത്രകൾക്ക് ഒരുങ്ങും മുമ്പ് തന്നെ പോകേണ്ട സ്ഥലങ്ങളുടെ നീണ്ട ഒരു ലിസ്റ്റ് തന്നെ തയ്യാറാക്കുന്നവരും ധാരാളമാണ്. അത്തരത്തിൽ തായ്‌ലന്‍ഡ് സ്വപ്‌നം മനസ്സിൽ താലോലിക്കുന്ന ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ഏറെ സന്തോഷം നൽകുന്ന ഒരു വർത്തയാണിപ്പോൾ പുറത്തുവരുന്നത്.
ഇത്രയധികം സന്തോഷമേകുന്ന വാർത്ത എന്താണെന്നല്ലേ?, ഇന്ത്യക്കാര്‍ക്ക് തായ്‌ലന്‍ഡിലേക്ക് വിസയില്ലാതെ പ്രവേശിക്കാം എന്നത് തന്നെ.
അതെ, നിങ്ങൾ കേട്ടത് ശരിയാണ്, എന്നാല്‍ ഒരു ചുരുങ്ങിയ കാലത്തേക്ക് മാത്രമാണ് ഈ ഇളവ് ലഭിക്കുക. 2023 നവംബര്‍ പത്ത് മുതല്‍ 2024 മെയ് പത്ത് വരെ മാത്രം. സീസണ്‍ കാലത്ത് പരമാവധി ഇന്ത്യന്‍ സഞ്ചാരികളെ ആകര്‍ഷിക്കാനായാണ് തായ്‌ലന്‍ഡ് ഈ ഇളവ് പ്രഖ്യാപിച്ചത്.
ഈ കാലയളവില്‍ വിസയില്ലാതെ 30 ദിവസം വരെ ഇന്ത്യക്കാര്‍ക്ക് തായ്‌ലന്‍ഡില്‍ താമസിക്കാം. നേരത്തെ ചൈനീസ് പൗരന്‍മാര്‍ക്കും തായ്‌ലന്‍ഡ് സമാനമായ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ തായ്‌ലന്‍ഡ് ടൂറിസത്തിന്റെ ഏറ്റവും വലിയ നാലാമത്തെ ഉപഭോക്താക്കളാണ് ഇന്ത്യ.
ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഈ വര്‍ഷം തായ്‌ലന്‍ഡ് സന്ദര്‍ശിച്ചത്. അടുത്ത വര്‍ഷത്തോടെ വിനോദസഞ്ചാരത്തില്‍ നിന്നുള്ള വരുമാനം 100 ബില്യണ്‍ ഡോളറില്‍ എത്തിക്കാനാണ് തായ്ലന്‍ഡ് ലക്ഷ്യമിടുന്നത്. ലോക ടൂറിസം ഭൂപടത്തില്‍ നിര്‍ണായക സ്ഥാനമുള്ള രാജ്യമാണ് തായ്ലന്‍ഡ്. രാജ്യത്തിന്റെ പ്രധാന വരുമാനമാര്‍ഗവും വിനോദസഞ്ചാരമാണ്.
കോവിഡാനന്തരം വിദേശത്തേക്ക് പോകുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുമണ്ടായിരുന്നു. ഇത് മുതലെടുക്കാനായി ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് വലിയ ഇളവുകളാണ് ഇത്തരം രാജ്യങ്ങള്‍ പ്രഖ്യാപിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് ശ്രീലങ്കയും ഇന്ത്യക്കാരെ വിസയില്ലാതെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. തായ്‌ലന്‍ഡിലേത് പോലെതന്നെ ശ്രീലങ്കയും പരീക്ഷണാടിസ്ഥാനത്തില്‍ ചുരുങ്ങിയ കാലത്തേക്കാണ് ഈ ഇളവ് പ്രഖ്യാപിച്ചത്.
Sources:mediamangalam
Travel
ദുബായില്‍ ആകാശ ടാക്‌സി അടുത്ത വര്‍ഷം
ദുബായ്: ദുബായില്‍ ആകാശ ടാക്‌സി അടുത്ത വര്‍ഷം അവസാനത്തോടെ യാഥാര്‍ത്ഥ്യമാകും. പദ്ധതിക്ക് നേതൃത്വം നല്‍കുന്ന യു.എസ് ആസ്ഥാനമായ ജോബി ഏവിയേഷന്‍ ഉന്നത വൃത്തങ്ങളാണ് ഇതു സംബന്ധിച്ച് വെളിപ്പെടുത്തിയത്. എയര്‍ ടാക്‌സികള്‍ വരുന്നതോടെ യാത്രാ സമയം 70 ശതമാനത്തോളം കുറയും.
2026നകം ദുബായില്‍ എയര്‍ ടാക്‌സി ആരംഭിക്കുന്നതിനുള്ള കരാറില്‍ യുഎസ് ആസ്ഥാനമായുള്ള ഏവിയേഷന്‍ കമ്പനി ജോബിയുമായി ആര്‍ടിഎ ഒപ്പുവെച്ചിരുന്നു. ദുബായ് വിമാനത്താവളം,ഡൗണ്‍ടൗണ്‍, മറീന, പാം ജുമൈറ എന്നിവിടങ്ങളിലായിരിക്കും ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക. എയര്‍ ടാക്‌സിയില്‍ ഒരാള്‍ക്ക് യാത്ര ചെയ്യാനുള്ള ചെലവ് 350 ദിര്‍ഹമായിരിക്കുമെന്നാണ് പ്രതീക്ഷ. ജോബി വികസിപ്പിച്ച ആപ്പ് വഴി യാത്രക്കാര്‍ക്ക് അവരുടെ എയര്‍ ടാക്‌സി യാത്രകള്‍ ബുക്ക് ചെയ്യാന്‍ കഴിയും.
യാത്രക്കാര്‍ക്ക് ആകാശത്ത് നിന്നുള്ള മനോഹരമായ നഗരക്കാഴ്ചകള്‍ ആസ്വദിക്കാനാകും വിധമാണ് എയര്‍ ടാക്‌സി രൂപകല്‍പന ചെയ്തിരിക്കുന്നത്. എന്നാല്‍ പ്രകൃതിദൃശ്യങ്ങള്‍ക്കപ്പുറം നഗരത്തിലെ ഗതാഗത കുരുക്കില്‍പ്പെടാതെ യാത്ര ചെയ്യാം എന്നതാണ് ഏറ്റവും പ്രധാനം. ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് നിന്ന് പാം ജുമൈറയിലേയ്ക്ക് റോഡ് മാര്‍ഗം യാത്ര ചെയ്യാന്‍ 45 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ എടുക്കുമ്പോള്‍ എയര്‍ ടാക്‌സിയിലിത് 10 മുതല്‍ 12 മിനിറ്റ് വരെയായിരിക്കും. ഒരേസമയം നാല് യാത്രക്കാര്‍ക്കും പൈലറ്റിനും ഇരിക്കാനും ബാഗേജുകള്‍ വയ്ക്കാനും സൗകര്യമുണ്ട്.
Sources:azchavattomonline.com
Travel
ഹിന്ദി പ്രധാനഭാഷ, ഇന്ത്യന്‍ വംശജര്‍ 44%; ജീവിതത്തിലൊരിക്കലെങ്കിലും കണ്ടിരിക്കണം ഈ ദ്വീപരാഷ്ട്രം
ഉദയസൂര്യന്റെ നാടെന്ന ഖ്യാതി ജപ്പാന് അവകാശപ്പെട്ടതാണെങ്കിലും ജപ്പാനു കിഴക്ക് ദക്ഷിണ പസിഫിക്കിൽ ഓഷ്യാനിയയുടെ ഭാഗമായി ചിതറിക്കിടക്കുന്ന മുന്നൂറിലേറെ ദ്വീപുകളുടെ സമൂഹമായ റിപ്പബ്ലിക് ഓഫ് ഫിജിക്കാണ് ആ വിശേഷണം കൂടുതൽ അനുയോജ്യമാകുന്നത്. ഓരോ ദിവസവും അവിടെയാണ് ലോകത്തിലെ ആദ്യത്തെ സൂര്യോദയം. നമ്മൾ ഇന്ത്യയിൽ സൂര്യനെ കാണുന്നതിന് ആറര മണിക്കൂർ മുമ്പ് ഫിജിയിൽ സൂര്യനെത്തുന്നു.
ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഫിജി. അതിമനോഹരമായ ഭൂപ്രകൃതിയും പവിഴപ്പുറ്റുകളും തെളിമയാർന്ന കടലിനോട് ചേർന്ന് കിടക്കുന്ന കായലും ഫിജിയെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നു. മുന്നൂറിലേറെ ദ്വീപുകളുള്ള ഒരു ദ്വീപസമൂഹമാണിത്. 150 ദശലക്ഷം വർഷങ്ങൾക്കു മുൻപ് നടന്ന അഗ്നിപർവത പ്രവർത്തനങ്ങൾ കൊണ്ട് രൂപപ്പെട്ടതാണ് ഫിജിയിലെ ദ്വീപുകൾ. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളിലൊന്നായും ഫിജി അറിയപ്പെടുന്നു.
ഒൻപത് ലക്ഷത്തോളമാണ് ഫിജിയിലെ ജനസംഖ്യ. അതിൽ 87 ശതമാനവും രണ്ട് പ്രധാന ദ്വീപുകളിലായി അധിവസിക്കുന്നു. വിതി ലെവുവിലാണ് തലസ്ഥാനമായ സുവ. തുറമുഖനഗരം. ബ്രിട്ടീഷ് കൊളോണിയൽ വാഴ്ചക്കാലത്ത് നിർമിക്കപ്പെട്ട കെട്ടിടങ്ങൾ നഗരത്തിന് ആകർഷകമായ പ്രൗഢി നൽകുന്നു. എല്ലാവർക്കും ഇംഗ്ലീഷ് അറിയാമെന്നതാണ് ഫിജിയിലെ പ്രത്യേകത. ഔദ്യോഗികഭാഷയും വ്യവഹാരഭാഷയും ഇംഗ്ലീഷാണ്. പുറമേ ഫിജിയനും ഹിന്ദിയും.
1643ൽ ടാസ്മൻ കണ്ടെത്തിയതും 1774-ൽ ക്യാപ്റ്റൻ കുക്ക് ബ്രിട്ടീഷുകാർക്ക് പരിചയപ്പെടുത്തിയതുമായ ഫിജിയൻ ദ്വീപസമൂഹം 1874-ൽ ബ്രിട്ടന്റെ കോളനിയായി. തോട്ടങ്ങളിൽ പണിയെടുക്കുന്നതിന് അവർ ധാരാളം ഇന്ത്യാക്കാരെ ഫിജിയിലെത്തിച്ചു. അങ്ങനെയാണ് ഫിജിയിൽ ഇന്ത്യൻ വംശജരുണ്ടായത്. ജനസംഖ്യയുടെ 44 ശതമാനം ഇന്ത്യൻ വംശജരാണ്. അവർ ഫിജിയൻ കലർന്ന ഹിന്ദി സംസാരിക്കുന്നു. ഹിന്ദി സിനിമകൾ ഫിജിയിൽ പ്രദർശിപ്പിക്കുന്നു. ഇന്ത്യൻ വാർത്തകൾ ഫിജിയിലെ പത്രങ്ങളിൽ വായിക്കാം. പഞ്ചസാരയും ടൂറിസവുമാണ് ഫിജിയുടെ പ്രധാന വരുമാനമാർഗം.
പവിഴപ്പുറ്റുകളും നീലത്തടാകങ്ങളും ചേർന്ന് ഫിജിയുടെ കടൽത്തീരത്തെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കുന്നു. സുന്ദരകാഴ്ചകൾ മാത്രമല്ല സാഹസിക സഞ്ചാരികളെ കത്ത് സ്കൂബ ഡൈവിങ്ങും ഇവിടെ ഒരുക്കിയിട്ടുണ്ട്. പവിഴ പുറ്റുകൾ, മനോഹരമായ സൂര്യാസ്തമയ കാഴ്ച, ഹരിതഭംഗി, ട്രക്കിങ്, ആഡംബര റിസോർട്ടുകൾ എന്നിങ്ങനെ ഫിജി മുന്നോട്ടുവെക്കുന്ന സാധ്യതകൾ വലുതാണ്. അതുകൊണ്ടുതന്നെ ഹണിമൂൺ ടൂറിസത്തിന് പ്രശസ്തമാണ് ഫിജി. വിസ ഇല്ലാതെ ഇന്ത്യയിൽ നിന്നുള്ള സന്ദർശകർക്ക് ഫിജിയിലെത്താം. ആഗമനവേളയിൽ നാല് മാസത്തേക്കുള്ള സന്ദർശക പെർമിറ്റ് വിമാനത്താവളത്തിൽ ലഭിക്കും.
Sources:azchavattomonline.com
Travel
ഗൂഗിൾ മാപ്‌സിനെ വെല്ലുവിളിയായി ആപ്പിൾ മാപ്‌സ് ബ്രൗസറിൽ വരുന്നു
ആപ്പിൾ മാപ്പ്സ് പബ്ലിക്ക് ബീറ്റ വേർഷൻ വെബിൽ പുറത്തിറക്കി. വെബിലെ ആപ്പിൾ മാപ്‌സ് ലോകമെമ്പാടുമുള്ള ഉപയോക്താക്കളെ അവരുടെ ബ്രൗസറുകളിൽ നിന്ന് നേരിട്ട് സേവനം ആക്‌സസ് ചെയ്യാൻ അനുവദിക്കുന്നു. നിലവിൽ, ഗൂഗിൾ മാപ്‌സ് ഉപയോക്താക്കളെ അവരുടെ ബ്രൗസറുകളിൽ നിന്ന് നേരിട്ട് മാപ്പുകൾ ആക്‌സസ് ചെയ്യാൻ അനുവദിക്കുന്നു. ഡ്രൈവിംഗ്, നടത്തം, ഇന്ധന സ്റ്റേഷനുകൾ, ഒരു സ്ഥലവുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും അവരുടെ ബ്രൗസറിൽ നിന്ന് നേരിട്ട് ആക്‌സസ് ചെയ്യാൻ ഉപയോക്താക്കൾക്ക് കഴിയുമെന്ന് ആപ്പിൾ അതിൻ്റെ ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു. Apple Maps നിലവിൽ Chrome-നും കമ്പനിയുടെ സ്വന്തം Safari ബ്രൗസറിനും അനുയോജ്യമാണ്.
Chrome ബ്രൗസർ ഉപയോഗിച്ച് ഞങ്ങൾ Apple Maps ബീറ്റ പതിപ്പ് ആക്‌സസ് ചെയ്‌തു. ശൂന്യമായ റോഡുകൾക്കും കനത്ത ട്രാഫിക്കിനുമായി ഒരേ നീലയും ചുവപ്പും നിറത്തിലുള്ള സൂചകങ്ങൾ ഫീച്ചർ ചെയ്യുന്ന ലേഔട്ട് Google Maps-ന് സമാനമാണ്. ടോൾ ഈടാക്കാത്ത റൂട്ടുകൾ തിരഞ്ഞെടുക്കാൻ കഴിയുന്ന ഒരു ഓപ്ഷനും നിങ്ങൾക്ക് ലഭിക്കും. Apple Maps-ൽ പിന്നീടുള്ള തീയതികൾക്കായുള്ള റൂട്ടുകളും നിങ്ങൾക്ക് പരിശോധിക്കാം.
Sources:azchavattomonline.com
-
us news12 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
Travel3 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
National11 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news10 months ago
50 രാജ്യങ്ങളിലേക്ക് കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ സഞ്ചരിക്കാം
-
National6 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Life12 months ago
സൂര്യനെ ലക്ഷ്യമിട്ട് കുതിച്ച് ആദിത്യ എൽ1; ഇന്ത്യയുടെ ആദ്യ സൗരദൗത്യം വിജയകരം
-
Life11 months ago
മനുഷ്യന് താമസിക്കാന്‍ ചന്ദ്രനില്‍ വീടുകള്‍; നാസ 3ഡി പ്രിന്ററുകള്‍ ചന്ദ്രനിലേക്കയക്കും
-
Movie5 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary