National
യോഗിയുടെ യുപിയില്‍ വൈദികന്‍ ഉള്‍പ്പെടെ മുപ്പതിലധികം ക്രൈസ്തവര്‍ ജയിലില്‍
ലക്നൌ: ഉത്തർപ്രദേശില്‍ ഒരു കത്തോലിക്ക വൈദികന്‍ ഉൾപ്പെടെ മുപ്പതിലധികം ക്രൈസ്തവര്‍ മതപരിവർത്തന നിരോധന നിയമ മറവില്‍ അറസ്റ്റിലായതിനെ തുടര്‍ന്നു വിചാരണ നേരിട്ടു ജയിലുകളില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്. ജയിലുകളിൽ നിന്നു ജാമ്യം നേടുന്നതിൽ അമിതമായ കാലതാമസമാണ് ഇവര്‍ നേരിടുന്നതെന്നും യുസിഎ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫാ. ഡൊമിനിക് പിൻ്റോ ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ സംബന്ധിച്ച വാദം തുടർച്ചയായി മൂന്നാം തവണയും മാറ്റിവച്ചതിനെത്തുടർന്ന് ഇവരുടെ മോചനത്തിനായി ലക്നൌ ബിഷപ്പ് ജെറാൾഡ് ജോൺ മത്യാസ്, പ്രാർത്ഥനയ്ക്കു ആഹ്വാനം നല്‍കി. ജാമ്യാപേക്ഷ പരിഗണിക്കുന്നതിലെ കാലതാമസം ദുഃഖകരവും നിർഭാഗ്യകരവുമാണെന്ന് ബിഷപ്പ് പറഞ്ഞു.
തീവ്ര ഹിന്ദുത്വവാദിയായ യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ കർക്കശമായ മതപരിവർത്തന വിരുദ്ധ നിയമം ലംഘിച്ചുവെന്ന ആരോപണങ്ങളെ തുടര്‍ന്നു ഈ വര്‍ഷം ആദ്യ രണ്ട് മാസത്തിനുള്ളിൽ അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്ത 39 ക്രൈസ്തവരില്‍ ഫാ. പിൻ്റോയും ഉൾപ്പെടുകയായിരിന്നു. നിയമപോരാട്ടത്തിന് ഒടുവില്‍ അറസ്‌റ്റിലായ ഏഴുപേർ ജാമ്യം നേടിയെങ്കിലും മറ്റുള്ളവർ ജയിലിൽ തുടരുന്നതായി ക്രിസ്തീയ നേതൃത്വത്തെ ഉദ്ധരിച്ചുള്ള യുസിഎ ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതീക്ഷ നഷ്ടപ്പെടരുതെന്നും ജാമ്യം ലഭിക്കുന്നതുവരെ പ്രാർത്ഥിക്കുന്നത് തുടരാനും ബിഷപ്പ് ജെറാൾഡ് ജോൺ ആഹ്വാനം നല്‍കി.
ബരാബങ്കി ജില്ലയിലെ ദേവാ പോലീസ് സ്റ്റേഷന് കീഴിലുള്ള പ്രദേശത്ത് മതപരിവർത്തനം നടത്തിയെന്നാരോപിച്ച് അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 15 പേരാണ് അറസ്റ്റിലായത്. 2021ലെ ഉത്തർപ്രദേശിലെ മതപരിവർത്തന നിരോധന നിയമം ലംഘിച്ചുവെന്നാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. മുപ്പതിലധികം ക്രൈസ്തവരുടെ ജാമ്യാപേക്ഷ വിവിധ കോടതികളിൽ തീർപ്പുകൽപ്പിക്കാതെ നിലനില്‍ക്കുകയാണെന്നും കാരണം കൂടാതെയാണ് കേസ് മാറ്റിവെയ്ക്കുന്നതെന്നും ജയിലിൽ കഴിയുന്നവരെ സഹായിക്കുന്ന ഒരു ക്രിസ്ത്യൻ നേതാവ് യുസിഎ ന്യൂസിനോട് പറഞ്ഞു. ഫാ. പിൻ്റോയുടെയും മറ്റ് 10 പേരുടെയും ജാമ്യാപേക്ഷ നിലവില്‍ മാർച്ച് ഏഴിലേക്കാണ് മാറ്റിയിരിക്കുന്നത്. ഭാരതത്തില്‍ ക്രൈസ്തവര്‍ ഏറ്റവും അധികം വേട്ടയാടപ്പെടുന്നത് ഉത്തര്‍പ്രദേശിലാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരിന്നു.
കടപ്പാട് :പ്രവാചക ശബ്ദം
National
ഗ്രെയ്സ് പോയിന്റ് മിനിസ്ട്രീസ് ഒരുക്കുന്ന ലോഗോസ് & റീമാ ബൈബിൾ ക്വിസ് 2024
📅 സെപ്റ്റംബർ 16, തിങ്കൾ
⏰ രാവിലെ 9 മുതൽ 12 വരെ
💵 രജിസ്ട്രേഷൻ ഫീസ്: 200 രൂപാ മാത്രം
🎁 സമ്മാനം: ക്യാഷ് പ്രൈസും മെമെന്റോയും
🥇 ഒന്നാം സമ്മാനം: 5000 രൂപാ
🥈 രണ്ടാം സമ്മാനം: 3000 രൂപാ
🥉 മൂന്നാം സമ്മാനം: 2000 രൂപാ
🎖️ നാലാം സമ്മാനം: 1000 രൂപാവീതം 10 പേർക്ക്
📖 വേദഭാഗങ്ങൾ:
1️⃣ ഉല്പത്തി
2️⃣ സദൃശ്യവാക്യങ്ങൾ
3️⃣ മത്തായി
🎉 സമ്മാന വിതരണം:
📅 സെപ്റ്റംബർ 22, ഞായർ 4 മണിക്ക്
✔️ ലളിതമായ ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങൾ
📋 നാല് ഉത്തരങ്ങളിൽ നിന്ന് ശരിയായത് മാർക്ക് ചെയ്യുക
🏛️ സഭാവ്യത്യാസമില്ലാതെ ആർക്കും പങ്കെടുക്കാം
🧓👶 പ്രായപരിധിയില്ല | ഭാഷ: മലയാളം
📜 വേർഷൻ: ബൈബിൾ -സൊസൈറ്റി ഓഫ് ഇന്ത്യ
📞 FOR MORE INFO: 9744797080 | 9544399899 | 8606098038
http://theendtimeradio.com
National
ICPF Coimbatore Area Youth Retreat on 31st August 2024
ICPF Coimbatore area is organizing a youth retreat for the youth at LMAG Church, Gandhipuram, Coimbatore on Saturday 31st August 2024 from 9:30 am to 1 pm with the aim of youth to ‘become an exemplary generation’. Admission is free. Evg: Jovin M. John serves as the coordinator.(953-956-9555)
യുവജനങ്ങൾ ‘മാതൃകയുള്ള തലമുറ ആകുക’ എന്ന ലക്ഷ്യത്തോടെ ഐസിപിഎഫ്(ICPF) കോയമ്പത്തൂർ ഏരിയാ യുവജനങ്ങൾക്ക് വേണ്ടി ഗാന്ധിപുരത്ത് ഉള്ള എൽ.എം.എ.ജി സഭയിൽ വെച്ച് ഈ ശനിയാഴ്ച രാവിലെ 9:30 മുതൽ 1 മണി വരെ യൂത്ത് റിട്രീറ്റ് നടത്തുന്നു. പ്രവേശനം സൗജന്യം. ഇവ. ജോവിൻ എം. ജോൺ കോഓർഡിനേറ്റർ ആയി പ്രവർത്തിക്കുന്നു.(953-956-9555)
Sources:christiansworldnews
National
പാകിസ്ഥാൻ ക്രിസ്ത്യാനിക്ക് ഗോവയിൽ ഇന്ത്യൻ പൗരത്വം
സിഎഎക്ക് കീഴിൽ ഇന്ത്യൻ പൗരത്വം ലഭിക്കുന്ന ഗോവയിലെ ആദ്യ പൗരനായി പാകിസ്ഥാൻ ക്രിസ്ത്യൻ ജോസഫ് ഫ്രാൻസിസ് എ. പെരേര. സൗത്ത് ഗോവയിലെ കൻസൗലിമിൽ താമസിക്കുന്ന ഇദ്ദേഹത്തിന് ബുധനാഴ്ച സംസ്ഥാന തലസ്ഥാനമായ പനാജിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഇന്ത്യൻ പൗരത്വ സർട്ടിഫിക്കറ്റ് സമ്മാനിച്ചു.
ഇപ്പോൾ സൗത്ത് ഗോവയിലെ കൻസൗലിമിൽ താമസിക്കുന്ന പെരേര, സിഎഎ അവതരിപ്പിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും നന്ദി അറിയിച്ചു.
“പൗരത്വത്തിന് അപേക്ഷിച്ച് ഒരു മാസത്തിനുള്ളിൽ അംഗീകാരം ലഭിച്ചു. സിഎഎ നടപ്പാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും ഞാൻ വളരെ നന്ദിയുള്ളവനാണ്, ”പെരേര പറഞ്ഞു.
78 കാരനായ പെരേര 37 വർഷം ബഹ്‌റൈനിൽ ജോലി ചെയ്ത ശേഷം 2013ൽ വിരമിച്ചു. നേരത്തെ ഇന്ത്യൻ പൗരനായിരുന്ന ഭാര്യ മാർത്ത പെരേരയ്‌ക്കൊപ്പം ഗോവയിൽ താമസമാക്കി.
പൗരത്വം സുരക്ഷിതമാക്കാനുള്ള അവരുടെ നീണ്ട യാത്രയെ കുറിച്ച് പ്രതിപാദിച്ചുകൊണ്ട് മാർത്ത പറഞ്ഞു: “ഞങ്ങൾ വിവാഹിതരായത് മുതൽ പൗരത്വത്തിന് അപേക്ഷിച്ചു, പക്ഷേ ഫലമുണ്ടായില്ല.”
എന്നിരുന്നാലും, സിഎഎ അവതരിപ്പിച്ചതിന് ശേഷം, ജൂണിൽ ജോസഫ് വീണ്ടും പൗരത്വത്തിന് അപേക്ഷിച്ചു. “സിഎഎ ഇല്ലായിരുന്നുവെങ്കിൽ, നിരവധി തടസ്സങ്ങൾ ഉണ്ടാകുമായിരുന്നു,” മാർത്ത പറഞ്ഞു.
ഗോവയുടെ സുപ്രധാന നാഴികക്കല്ലായി മുഖ്യമന്ത്രി സാവന്ത് പരിപാടിയെ പ്രശംസിച്ചു. “ഞാൻ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നന്ദി പറയുന്നു. പാക്കിസ്ഥാനിലും മറ്റിടങ്ങളിലും ഉള്ള ആളുകൾ ഏകദേശം 60 വർഷമായി പൗരത്വം തേടുന്നു, ”അദ്ദേഹം പറഞ്ഞു.
“ഇന്ന്, നിയമം പാസാക്കിയ ശേഷം, ഞങ്ങൾക്ക് പൗരത്വം നൽകാൻ കഴിയും. ഇത് ഞങ്ങൾക്ക് അഭിമാനത്തിൻ്റെ കാര്യമാണ്. ”
2014 ഡിസംബർ 31-ന് മുമ്പ് ഇന്ത്യയിൽ പ്രവേശിച്ച അയൽരാജ്യങ്ങളായ ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദുക്കൾ, സിഖ്, ജൈന, ക്രിസ്ത്യൻ, പാഴ്സി, ബുദ്ധമതക്കാർക്ക് സ്ഥിരീകരണത്തിന് ശേഷം പൗരത്വത്തിന് അപേക്ഷിക്കാൻ പൗരത്വ ഭേദഗതി നിയമം അനുവദിക്കുന്നു.
വിവാഹിതരായ കാലം തൊട്ട് പൗരത്വത്തിനായി ശ്രമിച്ചെങ്കിലും ഇപ്പോൾ സിഎഎ വഴി ശ്രമിച്ചപ്പോഴാണ് ഫലം കണ്ടതെന്നും ജോസഫ് പ്രതികരിച്ചു.
Joseph Francis A. Pereira, a Christian from Pakistan, has become the first person in Goa to receive Indian citizenship under the Citizenship Amendment Act (CAA).
On Wednesday, Chief Minister Pramod Sawant presented Pereira with his citizenship certificate during a ceremony in Panaji, the state capital.
Pereira, who now resides in Cansaulim, South Goa, expressed his gratitude to Prime Minister Narendra Modi and Home Minister Amit Shah for introducing the CAA.
“Within one month of applying for citizenship, the approval came through. I am very grateful to Prime Minister Narendra Modi and Home Minister Amit Shah for implementing the CAA,” Pereira said.
Pereira, 78, retired in 2013 after working for 37 years in Bahrain. He settled in Goa with his wife, Martha Pereira, who was already an Indian citizen.
Reflecting on their long journey to secure citizenship, Martha said: “We had been applying for citizenship since we got married, but to no avail.”
However, after the CAA was introduced, Joseph reapplied for citizenship in June. “Without the CAA, there would have been many hurdles,” Martha said.
Chief Minister Sawant hailed the event as a significant milestone for Goa. “I thank the Prime Minister and the Home Minister. People in Pakistan and elsewhere have been seeking citizenship for almost 60 years,” he said.
“Today, after the law has been passed, we are able to grant citizenship. It is a matter of pride for us.”
The Citizenship Amendment Act allows Hindus, Sikhs, Jains, Christians, Parsis, and Buddhists from neighboring countries—Bangladesh, Pakistan, and Afghanistan—who entered India before December 31, 2014, to apply for citizenship after verification.
Sources:christiansworldnews
-
Travel3 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
National12 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news11 months ago
50 രാജ്യങ്ങളിലേക്ക് കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ സഞ്ചരിക്കാം
-
National6 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Life12 months ago
സൂര്യനെ ലക്ഷ്യമിട്ട് കുതിച്ച് ആദിത്യ എൽ1; ഇന്ത്യയുടെ ആദ്യ സൗരദൗത്യം വിജയകരം
-
Life11 months ago
മനുഷ്യന് താമസിക്കാന്‍ ചന്ദ്രനില്‍ വീടുകള്‍; നാസ 3ഡി പ്രിന്ററുകള്‍ ചന്ദ്രനിലേക്കയക്കും
-
Movie5 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Movie9 months ago
Brazilian gospel singer Pedro Henrique dies of heart attack after collapsing on stage