National
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് വൈദികരെയും കന്യാസ്ത്രീകളെയും ഒഴിവാക്കി
വൈദികരെയും കന്യാസ്ത്രീകളെയും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി. സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ ഇതുസംബന്ധിച്ച് ഉത്തരവിറക്കി. മുമ്പ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവുള്ള വിഭാഗത്തിൽ ഉൾപ്പെട്ടിരുന്ന വൈദികരെയും കന്യാസ്ത്രീകളെയും ഇക്കുറി ഉൾപ്പെടുത്താൻ നീക്കം നടന്നിരുന്നു. ചിലർക്ക് ഡ്യൂട്ടി ഉത്തരവും ലഭിച്ചിരുന്നു. ഇതുസംബന്ധിച്ച് സീറോ മലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ ചെയർമാൻ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർക്ക് നല്‍കിയ പരാതി പരിഗണിച്ചാണ് വൈദികരെയും കന്യാസ്ത്രീകളെയും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചത്.
Sources:marianvibes
National
വിവരം ശേഖരിക്കാൻ പൊലീസ് ‘പള്ളികളിലേക്ക് കയറുന്നു’: ക്രിസ്ത്യൻ ഗ്രൂപ്പ് അസം ജില്ലയിൽ ഡിസിക്ക് പരാതി നൽകി
ആസാമിലെ കർബി ആംഗ്ലോംഗ് ജില്ലയിലെ ഒരു ക്രിസ്ത്യൻ സംഘം ചൊവ്വാഴ്ച പോലീസ് ഉദ്യോഗസ്ഥർ പള്ളികളിൽ കയറി വിവരങ്ങൾ ശേഖരിക്കുന്നുവെന്ന് ആരോപണം. ഫെബ്രുവരിയിലുണ്ടായ നിരവധി ഭീഷണികളെത്തുടർന്ന് ക്രിസ്ത്യൻ സ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണിതെന്ന് അസം പോലീസ് പറയുന്നു.
ഇതിനെത്തുടർന്ന് ചൊവ്വാഴ്ച, കർബി ആംഗ്ലോങ്ങിലെ ദിഫുവിലെ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ജില്ലാ കമ്മീഷണർക്ക് കത്തെഴുതി, കഴിഞ്ഞ ഒരാഴ്ചയായി പോലീസ് “പള്ളികളുടെയും അതിൻ്റെ അനുയായികളുടെയും ഡാറ്റ അഭൂതപൂർവമായ വിവര ശേഖരണം നടത്തുന്നതായി ” ആരോപിച്ചു. പോലീസ് ഉദ്യോഗസ്ഥർ “പള്ളിയിലേക്ക് അതിക്രമിച്ചു കയറുകയാണെന്ന്” അവർ ആരോപിച്ചു. ദിഫു നഗരത്തിലെ പള്ളികളെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കുകയും ഫോട്ടോകൾ എടുക്കുകയും ചെയ്യുന്നതായും പരാതിയിൽ പറയുന്നു. “മുൻകൂട്ടി അറിയിക്കാതെയും ഔദ്യോഗിക നിർദ്ദേശങ്ങളില്ലാതെയും ഉള്ള ഈ വിവരശേഖരണം . പൊതുജനങ്ങളിൽ പരിഭ്രാന്തിയും ഭയത്തിനും കാരണമായതായി അവർ പറഞ്ഞു.
പോലീസ് റിപ്പോർട്ട് പ്രകാരം , എല്ലാ ക്രിസ്ത്യൻ സ്ഥാപനങ്ങളുടെയും പട്ടിക തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞു. സ്ഥാപനങ്ങളുടെ സുരക്ഷയും സുരക്ഷയും ഉറപ്പാക്കാൻ അസം പോലീസ് ആസ്ഥാനത്ത് നിന്നുള്ള നിർദ്ദേശങ്ങൾക്കനുസൃതമായി ജില്ലയിലെ എല്ലാ
ക്രിസ്ത്യൻ സ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് അസം കാത്തലിക് എജ്യുക്കേഷണൽ ട്രസ്റ്റ് പോലീസ് ഡയറക്ടർ ജനറലിന് കത്തെഴുതിയതിനെ തുടർന്നാണ് എല്ലാ പോലീസ് സൂപ്രണ്ടുമാർക്കും ഈ നിർദ്ദേശങ്ങൾ നൽകിയതെന്ന് എസ്പി പ്രസ്താവനയിൽ പറഞ്ഞു.
സംസ്ഥാനത്തുടനീളമുള്ള മിഷനറി സ്‌കൂളുകളുടെ പരിസരത്ത് നിന്ന് മതപരമായ പ്രതിമകളും ചാപ്പലുകളും നീക്കം ചെയ്യണമെന്ന് അസമിലെ തീവ്ര ഹിന്ദു സംഘടന പരസ്യ ഭീഷണി മുഴക്കിയതായി ഇന്ത്യൻ എക്‌സ്പ്രസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. വിവിധ തലങ്ങളിലുള്ള അധികാരികളുമായുള്ള ആശങ്കകൾ, സംസ്ഥാനത്തുടനീളമുള്ള മിഷനറി സ്കൂളുകളുടെ പ്രിൻസിപ്പൽമാർ അവരുടെ ലോക്കൽ പോലീസിന് അനിഷ്ട സംഭവങ്ങൾക്കെതിരെ സംരക്ഷണവും ഇടപെടലും ആവശ്യപ്പെട്ട് കത്തെഴുതിയിരുന്നു.
Sources:christiansworldnews
National
‘സെലിബ്രേഷൻ ഓഫ് ഹോപ്പ്’ 2024 (പ്രത്യാശോത്സവം) ന്റെ ആദ്യ പ്രമോഷൻ മീറ്റിങ്ങ്
നവംബർ മാസം 27 മുതൽ 30 വരെ കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ നടക്കപ്പെടുന്ന മെഗാ ക്രൂസൈഡായ ‘സെലിബ്രേഷൻ ഓഫ് ഹോപ്പ്’ 2024 (പ്രത്യാശോത്സവം) ന്റെ ആദ്യ പ്രമോഷൻ മീറ്റിങ്ങ് മെയ് 14 ചൊവ്വാഴ്ച വൈകുന്നേരം 3.30 മണിക്ക് കോട്ടയം, ഇന്ത്യ പെന്തകോസ്ത് ദൈവസഭ തിയോളജിക്കൽ സെമിനാരിയിൽ വച്ച് നടന്നു.
ഈ മീറ്റിംഗിൽ വിവിധ സഭാ നേതാക്കൾ പങ്കെടുത്തു. പവർവിഷൻ റ്റി വി യുടെ മാനേജിങ്ങ് ഡയറക്ടറും മെഗാ ക്രൂസൈഡിന്റെ ചെയർമാനുമായ പാസ്റ്റർ ഡോ. ആർ എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യക്ഷ പ്രസംഗത്തിൽ 1999 ൽ കോട്ടയത്ത് നടത്തിയ പോൾ യോംഗിച്ചോ പങ്കെടുത്ത മെഗാ ക്രൂസൈഡിന്റെ അനുഭവങ്ങൾ പങ്കു വയ്ക്കുകയുണ്ടായി. പവർവിഷൻ ക്വയർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
പാസ്റ്റർ സജി കാനത്തിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ പവർവിഷൻ റ്റി വി ചെയർമാനും മെഗാ ക്രൂസൈഡിന്റെ രക്ഷാധികാരിയുമായ പാസ്റ്റർ ഡോ. കെ സി ജോൺ “വരുന്നു കേരളത്തിലേക്ക് ഒരു ആത്മീയ ഉണർവ്വ്” എന്ന ആഹ്വാനത്തോട് കൂടി മുഖ്യ പ്രഭാഷണം നടത്തി ഉത്ഘാടനം നിർവ്വഹിച്ചു.
ബ്രദർ സുധി എബ്രഹാം സ്വാഗത പ്രസംഗം നടത്തുകയും ജനറൽ കൺവീനർ ബ്രദർ ജോയി താനവേലിൽ നടക്കുവാൻ പോകുന്ന സലിബ്രേഷൻ ഓഫ് ഹോപ്പ് 2024 എന്ന മെഗാ ക്രൂസൈഡിനെ പരിചയപെടുത്തുകയും, വിപുലമായ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. കൂടാതെ മെഗാ ക്രൂസൈഡിന്റെ ലോഗോ പ്രകാശനവും നടന്നു. ഡബ്ലിയു. എം ഇ സഭകളുടെ ജനറൽ പ്രസിഡന്റ് പാസ്റ്റർ ഡോ. ഒ എം രാജുകുട്ടി, ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ സെക്രട്ടറി പാസ്റ്റർ ബിജു തമ്പി, പാസ്റ്റർ രാജു പൂവക്കാല എന്നിവർ ആശംസകൾ അറിയിച്ചു.
ലോക പ്രശസ്ത പ്രഭാഷകൻ പാസ്റ്റർ യങ് ഹൂൺ ലീയാണ് നവംബർ 27 മുതൽ 30 വരെ നടക്കുന്ന മെഗാ ക്രൂസൈഡ് ആയ സലിബ്രേഷൻ ഓഫ് ഹോപ്പിന്റെ മുഖ്യ പ്രഭാഷകൻ.
Sources:christiansworldnews
National
ഛത്തീസ്ഗഡിൽ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ യുവാവ് കൊല്ലപ്പെട്ടു
ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിൽ ക്രിസ്തുവിശ്വാസം സ്വീകരിച്ച ആദിവാസികൾക്കെതിരായ ആക്രമണങ്ങൾ അവസാനിക്കുന്നില്ല. ക്രൈസ്തവരോട് കടുത്ത വിവേചനം ഗ്രാമങ്ങളിൽ തുടരുന്നുവെന്ന് വെളിപ്പെടുത്തുന്നത്തിനുള്ള ഒരു പുതിയ തെളിവാണ് 22 കാരനായ കോസ കവാസി എന്ന ക്രിസ്ത്യൻ യുവാവിന്റെ മരണം. ദർഭ നഗരത്തിനടുത്തുള്ള കപനാർ ഗ്രാമത്തിലെ ആളുകളുടെ ആക്രമണത്തിലാണ് കോസ കവാസി കൊല്ലപ്പെട്ടത്.
അമ്മാവൻ ദസ്രു കവാസിയും ബന്ധുവായ മഡിയയും ചേർന്ന് കോസയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. കോസയുടെയും ഭാര്യയുടെയും മതംമാറ്റം അവരുടെ കുടുംബത്തിൽ അതൃപ്തിക്ക് കാരണമായിരുന്നു. അതിനെ തുടർന്നായിരുന്നു കൊലപാതകം. ക്രിസ്തു വിശ്വാസം സ്വീകരിച്ച ശേഷം കോസ താമസിച്ചിരുന്ന ഗ്രാമത്തിലെ ആൾക്കാർ അദ്ദേഹത്തെ പ്രദേശത്ത് നിന്ന് പുറത്താക്കാനും സ്വത്തുക്കൾ പിടിച്ചെടുക്കാനും ശ്രമിച്ചിരുന്നു. അമ്മാവൻ ദസ്രു കവാസി അവരോട് തങ്ങളുടെ മതത്തിലേക്ക് തിരിച്ചു വരണമെന്ന് ആവശ്യപ്പെട്ടിരുന്നു. കാസിക്കും കുടുംബത്തിനും അതിനായി സ്വത്തും വാഗ്ദാനം ചെയ്തിരുന്നു.
ബന്ധുക്കളുടെ നിബന്ധനകൾക്ക് വഴങ്ങാൻ അദ്ദേഹം വിസമ്മതിച്ചപ്പോൾ, തർക്കം പരിഹരിക്കുന്നതിനായി ഒരു യോഗം ചേർന്നു. അതിൽ വിയോജിപ്പുള്ള രണ്ട് കക്ഷികൾക്ക് പുറമേ ഗ്രാമവാസികളും ഉണ്ടായിരുന്നു. മീറ്റിംഗിനിടെ സംഘർഷം വഷളായി, ദേഷ്യത്തിൽ ദസ്രുവും മകനും കോസ കവാസിയെ ആക്രമിക്കുകയും മരണപ്പെടുകയും ചെയ്തു. സംഭവം അറിഞ്ഞയുടൻ പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.
“അടുത്ത കാലത്തായി ബസ്തറിൽ ആദിവാസി ക്രിസ്ത്യാനികൾക്കും അവരുടെ സ്വത്തുക്കൾക്കും നേരെയുള്ള ആക്രമണങ്ങളിൽ ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ട്. ഗ്രാമങ്ങളിൽ മരിച്ചവരെ സംസ്‌കരിക്കാനുള്ള അനുമതി പോലും ക്രൈസ്തവർക്ക് നിഷേധിക്കുന്ന തരത്തിൽ പോലും ആക്രമണങ്ങൽ ഉണ്ടാകുന്നുണ്ട്. ക്രിസ്ത്യൻ ഗോത്രവർഗ്ഗക്കാർ സ്വന്തം കുടുംബങ്ങൾക്കിടയിൽ പോലും ഭയത്തിലും അരക്ഷിതാവസ്ഥയിലും ജീവിക്കുന്നു” – പേര് വെളിപ്പെടുത്താത്ത പ്രദേശവാസി വെളിപ്പെടുത്തുന്നു. ഹിന്ദുത്വ സംഘടനകളാണ് ക്രിസ്ത്യാനികൾക്കെതിരായ നിരന്തരമായ അക്രമങ്ങൾ നടത്തുന്നത്.
Sources:azchavattomonline.com
-
us news11 months ago
നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം : രാജൻ ആര്യപ്പള്ളി പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി
-
us news9 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
us news12 months ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news12 months ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
National9 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news10 months ago
37 Christians Killed in Nigeria in Three Weeks
-
world news12 months ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം
-
world news11 months ago
ക്രൈസ്തവര്‍ തിങ്ങി പാര്‍ക്കുന്ന നിനവേ പ്രവിശ്യയിലെ ജനസംഖ്യ ഘടന തകിടം മറിക്കാൻ ശ്രമം: ഗുരുതര ആരോപണവുമായി ഇറാഖിലെ പാര്‍ട്ടികള്‍