Connect with us

world news

കുവൈറ്റിൽ ലേബർ ക്യാമ്പിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ 49 പേർ മരണമടയുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

Published

on

കുവൈറ്റ്‌ സിറ്റി : കുവൈറ്റിലെ എൻ ബി റ്റി സി കമ്പനിയുടെ മംഗഫിലുള്ള ബഹുനില കെട്ടിടത്തിന്റെ ലേബർ ക്യാമ്പിൽ ജൂൺ 12 ബുധനാഴ്ച്ച പുലർച്ചെ ഉണ്ടായ വൻ തീപിടുത്തത്തിലും പുക നിമിത്തവും ഇതിനോടകം 40 പേർ മരണമടയുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
തീപിടുത്തത്തിൽ മരിച്ചവർ ഡ്യൂട്ടി കഴിഞ്ഞ് ഉറങ്ങുകയായിരുന്ന ആളുകൾ ആയിരുന്നു. തീപിടുത്തത്തെ തുടർന്ന് ഉണ്ടായ കടുത്ത ചൂടിൽ നിന്നും പുകയിൽ നിന്നും രക്ഷപ്പെടുവാൻ ചിലർ ബാൽക്കണിയിൽ നിന്നും എടുത്ത് താഴേക്ക് ചാടിയത് മൂലം ഇവർക്ക് തലക്കും കൈകാലുകൾക്കും ഗുരുതരമായി പരുക്കേറ്റു. കടുത്ത പുക കാരണം അഗ്നിശമന സേനക്ക് ആദ്യം അകത്ത് കടക്കുവാൻ വളരെ ബുദ്ധിമുട്ട് നേരിട്ടു. ഫ്ലാറ്റുകളുടെ ബാൽക്കണിയിൽ നിന്നും കൂട്ടമായി സഹായം അഭ്യർത്ഥിച്ചവരെ അഗ്നിശമന സേന രക്ഷപ്പെടുത്തി. പിന്നീട് അഗ്നിശമന സേനക്ക് തീപിടുത്തം പൂർണ്ണമായി നിയന്ത്രിക്കുവാൻ സാധിച്ചു. ബിൽഡിംഗ്‌ ബേസ്മെന്റിൽ നിയമ വിരുദ്ധമായി ശൂക്ഷിച്ചിരുന്ന നിരവധി ഗ്യാസ് സിലിണ്ടറുകളാണ് അപകട കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്‌.
മരിച്ചവർ ഏത് രാജ്യത്തിലെ പൗരന്മാരാണെന്ന് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. പരുക്കേറ്റ 43 പേരിൽ ഇതിനോടകം 11 പേരെ മുബാറക് അൽ കബീർ ഹോസ്‌പിറ്റിലിലും, 4 പേരെ ജാബർ ഹോസ്പിറ്റലിലും, 21 പേരെ അദാൻ ഹോസ്പിറ്റലിലും, 6 പേരെ ഫർവാനിയ ഹോസ്പിറ്റലിലും, ഒരാളെ അമീരി ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചിട്ടുണ്ട്. പരുക്കേറ്റവർക്ക് എല്ലാം ഇതിനോടകം ഏറ്റവും അത്യാധുനിക ചികിത്സ നൽകുന്നതിന് കുവൈറ്റ്‌ ആരോഗ്യ മന്ത്രാലയം നടപടികൾ സ്വീകരിക്കുകയും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
ഇത്ര അധികം പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപന ഉടമയെയും ഉദ്യോഗസ്ഥരെയും കെട്ടിടത്തിന്റെ കാവൽക്കാരനെയും അറസ്റ്റ് ചെയ്യുവാൻ ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ സബാഹ് ഉത്തരവിട്ടു. രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് പ്രവർത്തിക്കുന്ന എല്ലാ കെട്ടിടങ്ങളിൽ നിന്നും 24 മണിക്കൂറിനകം താമസക്കാരെ ഒഴിപ്പിക്കുവാനും മന്ത്രി ഉത്തരവിട്ടു. അതെ സമയം സംഭവത്തെ തുടർന്ന് അഹമ്മദി ഗവർണറേറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ എല്ലാ മുതിർന്ന ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്യുവാൻ കുവൈത്ത്‌ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എഞ്ചിനീയർ സൗദ് അൽ ദബ്ബൂസ് ഉത്തരവിട്ടു. സംഭവത്തിൽ മുനിസിപ്പാലിറ്റി വിപുലമായ അന്വേഷണം നടത്തുമെന്നും മുതിർന്ന ഉദ്യോഗസ്ഥറുടെ മേൽ നോട്ടത്തിൽ ഈ വിഷയത്തിൽ യോഗം ചേരുകയാണെന്നും അദ്ദേഹം അറിയിച്ചു.


http://theendtimeradio.com

world news

Court Sentences Christian Man to Death Nearly a Year after Jaranwala Riots

Published

on

Pakistan — An anti-terrorism court in Sahiwal, Pakistan on Monday sentenced a Christian man to death for his alleged role in inciting the Jaranwala riots that occurred in August 2023.

Authorities arrested Ehsan Shan three days after thousands of Muslim men burned more than 200 homes and two dozen churches in the Christian community of Jaranwala. The riots started after locals claimed they saw two Christian men desecrating pages from a Quran. While Shan did not participate in the alleged blasphemy, the court found him guilty of sharing “hateful content” that blasphemed Islam on social media. He allegedly posted footage of the desecrated Islamic text on TikTok.

After announcing the verdict, Judge Ziaullah Khan also sentenced Shan to 22 years in prison and fined him 1 million Pakistani rupees. Shan’s lawyer, Khurram Shahzad, said he would appeal the verdict.

“This is what justice looks like in Pakistan,” an ICC staffer said. “Radical Muslims burn down dozens of homes and churches, and the only ‘justice’ being served is putting the Christians who called it out to death. The blasphemy law does not protect Islamic ideals; it kills Christians.”

Punjab authorities claimed in 2023 that they had detained nearly 130 suspects for their role in the attacks on the Christian community. According to Akmal Bhatti, chairman of the Minorities Alliance, most of those detained had been discharged or freed on bail. Only a dozen suspects face trials, Bhatti added.

Earlier this year, the two Christian brothers charged with desecrating the Quran were acquitted. A court in Faisalabad determined they had been framed following a personal dispute.

On Tuesday, Pakistanis, including several Christians, rallied against Shan’s death sentence in Karachi.

Pakistan’s anti-blasphemy laws, which are often weaponized against Christians, prohibit the desecration of the Quran. Those who violate the laws are often killed.

ICC continues to serve the victims of the Jaranwala riots. We initially responded with food aid. Then, we replaced lost home goods and collaborated with local partners to provide trauma training and help rebuild communities. Today, we continue to help restore the livelihoods of those who lost their source of income by providing rickshaws, livestock, and trade equipment.
Sources:persecution

http://theendtimeradio.com

Continue Reading

world news

ഇന്ത്യന്‍ പ്രവാസികള്‍ക്കും സഞ്ചാരികള്‍ക്കും ആശ്വസിക്കാം; യുഎഇയില്‍ UPI ഇടപാട് ഇനി എളുപ്പം

Published

on

യുഎഇയിലും ഇനി ക്യുആര്‍ കോഡ് അധിഷ്ഠിത യുപിഐ പണമിടപാടുകള്‍ നടത്താനാവും. എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേമെന്റ്‌സ് ലിമിറ്റഡാണ് ഇക്കാര്യം അറിയിച്ചത്. മധ്യേഷ്യയിലും ആഫ്രിക്കയിലും ഡിജിറ്റല്‍ പണമിടപാട് സേവനങ്ങള്‍ എത്തിക്കുന്ന നെറ്റ് വര്‍ക്ക് ഇന്റര്‍നാഷണല്‍ എന്ന കമ്പനിയുമായി സഹകരിച്ചാണ് ക്യുആര്‍ കോഡ് അധിഷ്ടിത യുപിഐ പണമിടപാടുകള്‍ യുഎഇയില്‍ എത്തിച്ചിരിക്കുന്നത്. ഇതുവഴി രണ്ട് ലക്ഷത്തോളം പിഒഎസ് ടെര്‍മിനലുകളില്‍ ഇനി യുപിഐ ഇടപാടുകള്‍ നടത്താനാവും.

ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ക്കും പ്രവാസികള്‍ക്കും യുഎഇയില്‍ ഇടുനീളം ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണം നല്‍കാനാവും. മാള്‍ ഓഫ് എമിറേറ്റ്‌സ്, ദുബായ് മാള്‍ ഉള്‍പ്പടെ മുന്‍നിര സ്ഥാപനങ്ങളിലും റീട്ടെയില്‍ സ്റ്റോറുകളും റസ്‌റ്റോറന്റുകളിലും സൗകര്യമുണ്ടാവും. ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് തന്നെ ഈ സംവിധാനത്തിലൂടെ പണം നല്‍കാനാവും.

ഇന്ത്യയില്‍ ഡിജിറ്റല്‍ പണമിടപാടുകളില്‍ വിപ്ലവം സൃഷ്ടിച്ച സേവനമാണ് യുപിഐ. ഈ സൗകര്യം ലഭ്യമാക്കുന്ന നിരവധി ആപ്പുകള്‍ ഇന്ന് വിപണിയിലുണ്ട്. മറ്റ് രാജ്യങ്ങളിലും യുപിഐ സേവനങ്ങള്‍ ലഭ്യമാണ്. നേപ്പാളിലാണ് ഇന്ത്യയ്ക്ക് പുറത്ത് ആദ്യമായി യുപിഐ സേവനം അവതരിപ്പിച്ചത്. ശ്രീലങ്ക, മൗറീഷ്യസ്, ഫ്രാന്‍സ്, സിംഗപൂര്‍, ഭൂട്ടാന്‍ എന്നിവിടങ്ങളിലും ഇപ്പോള്‍ യുപിഐ ഇടപാടുകള്‍ നടത്താനാവും.
കടപ്പാട് :കേരളാ ന്യൂസ്

http://theendtimeradio.com

Continue Reading

world news

കഴിഞ്ഞ 12 മാസത്തിനിടെ എറിത്രിയയിൽ അകാരണമായി അറസ്റ്റ് ചെയ്യപ്പെട്ടത് 218 ക്രൈസ്തവര്‍

Published

on

അസ്മാര: കിഴക്കൻ ആഫ്രിക്കന്‍ രാജ്യമായ എറിത്രിയയില്‍ കഴിഞ്ഞ 12 മാസത്തിനിടെ 218 ക്രൈസ്തവരെ അകാരണമായി അറസ്റ്റ് ചെയ്തതായി വെളിപ്പെടുത്തല്‍. ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ നിരീക്ഷിക്കുന്ന യു‌കെ‌ ആസ്ഥാനമായ റിലീസ് ഇൻ്റർനാഷണലിൻ്റെ ജൂലൈ 3 ലെ റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ 110 ക്രൈസ്തവരെ പിടികൂടി തടങ്കലിലാക്കിയതായും പറയുന്നു. ക്രൈസ്തവര്‍ തങ്ങളുടെ വിശ്വാസം കത്ത് സൂക്ഷിക്കുന്നതിനാല്‍ അനിശ്ചിതകാലത്തേക്ക്, വിചാരണയോ കുറ്റപത്രമോ ഇല്ലാതെ തടവിലാക്കപ്പെട്ടിരിക്കുന്ന സാഹചര്യമാണുള്ളത്.

യേശുവിനെ പിന്തുടരുന്നത് അങ്ങേയറ്റം അപകടകരമായ സാഹചര്യമാണ് രാജ്യത്തു നിലനില്‍ക്കുന്നത്. ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ 110 ക്രിസ്ത്യാനികളെ പിടികൂടിയതായി പറയപ്പെടുന്നു. ചില അറസ്റ്റുകളിൽ കുട്ടികളെ അവരുടെ മാതാപിതാക്കളോടൊപ്പം അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഴുവൻ കുടുംബവും ജയിലില്‍ കഴിയുന്ന അവസ്ഥകളുമുണ്ട്. കുട്ടികളില്‍ ചിലർക്ക് രണ്ട് വയസ്സ് മാത്രം പ്രായമുണ്ട്. ഇത് അംഗീകരിക്കാനാവില്ലായെന്നും എറിത്രിയൻ സർക്കാരിൻ്റെ മനുഷ്യത്വരഹിതമായ നടപടിയെ ശക്തമായി അപലപിക്കുകയാണെന്നും റിലീസ് ഇൻ്റർനാഷണലിൻ്റെ പ്രാദേശിക പങ്കാളി ഡോ. ബെർഹാനെ അസ്മെലാഷ് പറഞ്ഞു.

0 വർഷത്തെ യുദ്ധത്തിന് ശേഷം 1993-ലാണ് എത്യോപ്യയിൽ നിന്ന് എറിത്രിയ സ്വാതന്ത്ര്യം നേടിയത്. സ്വാതന്ത്ര്യ സമര നേതാവ് ഇസയാസ് അഫ്‌വർക്കി പിന്നീട് രാജ്യം ഭരിച്ചപ്പോള്‍ തുടക്കത്തിൽ ജനാധിപത്യ ഭരണമായിരിന്നെങ്കിലും

പിന്നീട് സ്വേച്ഛാധിപത്യമായി മാറി. മൂന്ന്‍ ക്രിസ്ത്യന്‍ സഭകള്‍ക്കാണ് എറിത്രിയയില്‍ പ്രവര്‍ത്തനാനുമതി ഉള്ളത്. കത്തോലിക്ക, ഇവാഞ്ചലിക്കല്‍, ലൂഥറന്‍ ഓര്‍ത്തഡോക്സ് സഭാ വിഭാഗങ്ങളുടേതല്ലാത്ത മുഴുവന്‍ ദേവാലയങ്ങളും 2002-ല്‍ എറിത്രിയന്‍ സര്‍ക്കാര്‍ അടച്ചു പൂട്ടിയിരുന്നു. ഏതാണ്ട് ആയിരത്തിലധികം ക്രൈസ്തവര്‍ യാതൊരു കാരണവും കൂടാതെ എറിത്രിയന്‍ ജയിലുകളില്‍ കഴിയുന്നുണ്ടെന്നാണ് മതപീഡന നിരീക്ഷക സംഘടനയായ ഓപ്പണ്‍ ഡോഴ്സ് പറയുന്നത്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news10 hours ago

Court Sentences Christian Man to Death Nearly a Year after Jaranwala Riots

Pakistan — An anti-terrorism court in Sahiwal, Pakistan on Monday sentenced a Christian man to death for his alleged role...

us news10 hours ago

മലയാളി പെന്തക്കോസ്ത് കോണ്‍ഫറന്‍സ് പാസ്റ്റര്‍ ഫിന്നി ആലുംമ്മൂട്ടില്‍ ഉദ്ഘാടനം ചെയ്തു

ഹ്യൂസ്റ്റന്‍: മലയാളി പെന്തക്കോസ്ത് കോണ്‍ഫറന്‍സ് ഉല്‍ഘാടനം ചെയ്തു. ഹ്യൂസ്റ്റനിലുള്ള ജോര്‍ജ്ജ് ആര്‍ ബൗണ്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന സമ്മേളനത്തില്‍ നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ ഫിന്നി ആലുംമൂട്ടില്‍ കോണ്‍ഫറന്‍സ്...

world news10 hours ago

ഇന്ത്യന്‍ പ്രവാസികള്‍ക്കും സഞ്ചാരികള്‍ക്കും ആശ്വസിക്കാം; യുഎഇയില്‍ UPI ഇടപാട് ഇനി എളുപ്പം

യുഎഇയിലും ഇനി ക്യുആര്‍ കോഡ് അധിഷ്ഠിത യുപിഐ പണമിടപാടുകള്‍ നടത്താനാവും. എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേമെന്റ്‌സ് ലിമിറ്റഡാണ് ഇക്കാര്യം അറിയിച്ചത്. മധ്യേഷ്യയിലും ആഫ്രിക്കയിലും ഡിജിറ്റല്‍ പണമിടപാട് സേവനങ്ങള്‍ എത്തിക്കുന്ന...

National11 hours ago

സുരക്ഷിതം; പിഎസ്‌സി പ്രൊഫൈല്‍ ലോഗിന്‍ ചെയ്യാന്‍ ഇനി ഒടിപി സംവിധാനവും

തിരുവനന്തപുരം: പിഎസ്‌സിയിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ ഇനി പ്രൊഫൈലിൽ ലോഗിൻ ചെയ്യാൻ ഒടിപി ആവശ്യമാണ്. സുരക്ഷ‍യുടെ ഭാഗമായാണ് ഒടിപി സംവിധാനം ഏർപ്പെടുത്തിയത്. ആദ്യഘട്ടത്തില്‍ നിലവിലെ യൂസര്‍ ഐഡിയും...

world news11 hours ago

കഴിഞ്ഞ 12 മാസത്തിനിടെ എറിത്രിയയിൽ അകാരണമായി അറസ്റ്റ് ചെയ്യപ്പെട്ടത് 218 ക്രൈസ്തവര്‍

അസ്മാര: കിഴക്കൻ ആഫ്രിക്കന്‍ രാജ്യമായ എറിത്രിയയില്‍ കഴിഞ്ഞ 12 മാസത്തിനിടെ 218 ക്രൈസ്തവരെ അകാരണമായി അറസ്റ്റ് ചെയ്തതായി വെളിപ്പെടുത്തല്‍. ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ നിരീക്ഷിക്കുന്ന യു‌കെ‌ ആസ്ഥാനമായ...

National1 day ago

ഐ.പി.സി കേരളാ സ്റ്റേറ്റ് ശുശ്രൂഷകന്മാരുടെ സമ്മേളനം ആഗസ്റ്റ് ഒന്നു മുതൽ 19 വരെ നടക്കും

ഐ.പി.സി കേരളാ സ്റ്റേറ്റ് ശുശ്രൂഷകന്മാരുടെ ആത്മീയ സംഗമം (പാസ്റ്റേഴ്സ് കോൺഫ്രറൻസ്) 2024 ആഗസ്റ്റ് ഒന്നു മുതൽ 19 വരെ കേരളത്തിൻ്റെ എല്ലാ ജില്ലകളിലും നടക്കും. തെക്കെ അറ്റമായ...

Trending