Connect with us

world news

പാക്കിസ്ഥാനിൽ ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി

Published

on

പാക്കിസ്ഥാനിൽ ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി. പത്തുവയസുകാരി ലൈബ സുഹൈൽ എന്ന ക്രിസ്ത്യൻ പെൺകുട്ടിയെയാണ് ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിച്ചതിനുശേഷം തട്ടിക്കൊണ്ടുപോയത്. ഫൈസലാബാദ് സ്വദേശിയായ ലൈബയെ 2024 ഫെബ്രുവരി 11-നാണ് ഇർഫാൻ മസിഹ് എന്ന ഇസ്ലാംമത വിശ്വാസി തട്ടിക്കൊണ്ടുപോയത്. തുടർന്ന് 35-കാരനായ ഇദ്ദേഹത്തെ വിവാഹം കഴിക്കാൻ പെൺകുട്ടിയെ നിർബന്ധിക്കുകയായിരുന്നു.

തട്ടിക്കൊണ്ടുപോയശേഷം ലൈബയെ, അഭയകേന്ദ്രം നടത്തുന്ന ഷഫാഖത്ത് ഷാ എന്നയാൾക്ക്‌ കൈമാറിയെന്ന് ഏഷ്യാ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. പെൺകുട്ടിയെ ഫൈസലാബാദിലെ ദാർ-ഉൽ-അമാനിൽ (സ്ത്രീകളുടെ അഭയകേന്ദ്രം) താമസിക്കാൻ ഷാ നിർബന്ധിച്ചു. കാരണം, ലൈബയെ അവളുടെ മാതാപിതാക്കളുടെ അടുത്തേക്ക് തിരികെവിടാൻ അദ്ദേഹം തയ്യാറല്ലായിരുന്നു. പിന്നീട് ലൈബയിൽനിന്ന് കുടുംബത്തിനു ലഭിച്ച മൊഴി ഇപ്രകാരമാണ്: “അവൾ സ്വമേധയാ ഇസ്ലാം ആശ്ലേഷിച്ചതാണെന്നും ആരും തന്നെ ബലാത്സംഗം ചെയ്യുകയോ, നിർബന്ധിച്ച് വിവാഹംകഴിക്കുകയോ ചെയ്തിട്ടില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് ദാർ-ഉൽ-അമാനിലേക്കു പോയത്.” ഇത് ഭീഷണിപ്പെടുത്തി പറയിച്ചതാണെന്നാണ് നിഗമനം. എങ്കിലും മാർച്ച് ആറിന് തങ്ങൾക്കു നൽകിയ, 35-കാരനായ പുരുഷനുമായുള്ള വിവാഹ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് ലൈബയുടെ കുടുംബം വെളിപ്പെടുത്തുന്നു.

2013 ഒക്ടോബർ 15-നാണ് പെൺകുട്ടി ജനിച്ചതെന്ന് നാഷണൽ ഡാറ്റാബേസ് & രജിസ്ട്രേഷൻ അതോറിറ്റിയുടെ രേഖകൾ കാണിക്കുന്നുണ്ട്. എങ്കിലും ഔദ്യോഗികരേഖകളൊന്നും ലഭ്യമല്ലാത്ത സർട്ടിഫിക്കറ്റിൽ വ്യാജമായി ക്രമക്കേട് വരുത്തി ലൈബയ്ക്ക് 17 വയസ്‌ പ്രായമുണ്ടെന്നാണ് വെളിപ്പെടുത്തൽ. തെളിവുകൾ ലഭ്യമാണെങ്കിലും മകൾ ഇസ്ലാം മതം സ്വീകരിച്ചതായി കരുതപ്പെടുന്നതിനാൽ മടങ്ങിവരുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് കേസ് അന്വേഷിക്കുന്ന പൊലീസ്, ബാബർ സന്ധു പെൺകുട്ടിയുടെ പിതാവിനോടു പറഞ്ഞു. ഫൈസലാബാദിൽ പ്രവർത്തകർ നടത്തിയ സമാധാനപരമായ പ്രതിഷേധത്തിനുശേഷം, ഇർഫാനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ, ലൈബ ഇപ്പോഴും ഷെൽട്ടർ ഹോമിൽത്തന്നെ തുടരുകയാണ്.

പാക്കിസ്ഥാനിൽ വർധിച്ചുവരുന്ന മതപരിവർത്തനങ്ങളും നിർബന്ധിത വിവാഹങ്ങളും

ഏഷ്യാ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ശൈശവവിവാഹ നിയന്ത്രണനിയമപ്രകാരം ഇത് കുറ്റകൃത്യമാണ്. പത്തുവയസുള്ള പെൺകുട്ടിയെ വിവാഹം ചെയ്യുന്നത് അക്രമമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, ജനസംഖ്യയുടെ 96.47% മുസ്ലീങ്ങളുള്ള പാക്കിസ്ഥാനിൽ ഇത് വ്യാപകമായ രീതിയാണ്.

“തട്ടിക്കൊണ്ടുപോകലും നിർബന്ധിത മതപരിവർത്തനങ്ങളും നിർബന്ധിതവിവാഹങ്ങളും മതന്യൂനപക്ഷങ്ങളെ ബാധിച്ചുകൊണ്ടിരിക്കുന്നു. നിയമപരിരക്ഷയുടെ അഭാവമാണ് ഇതിനു പ്രധാന കാരണം” – 2023-ലെ റിലീജിയസ് ഫ്രീഡം റിപ്പോർട്ട് ഓഫ് എയ്ഡ് ടു ചർച്ച് ഇൻ നീഡ് (ACN) ചൂണ്ടിക്കാണിക്കുന്നു. മതകാര്യമന്ത്രാലയം എതിർത്തതിനെത്തുടർന്ന് 2021 ഒക്ടോബർ 13-ന് ഒരു പാർലമെന്ററി കമ്മിറ്റി ‘നിർബന്ധിത മതപരിവർത്തനത്തിന് എതിരായ’ ബിൽ നിരസിച്ചിരുന്നു.

ശൈശവവിവാഹത്തിന്റെ കാര്യത്തിൽ ലോകത്ത് ആറാം സ്ഥാനത്താണ് പാക്കിസ്ഥാൻ. ആരെ, എപ്പോൾ വിവാഹം കഴിക്കണമെന്നു തീരുമാനിക്കാൻ 71% പെൺകുട്ടികൾക്കും അവകാശമില്ല. പാക്കിസ്ഥാനിൽ, ഇത് ക്രിസ്ത്യൻ – ഹിന്ദു ന്യൂനപക്ഷത്തെ വളരെ ഗുരുതരമായി ബാധിക്കുന്ന ഒരു സാഹചര്യമാണ്.
Sources:azchavattomonline.com

http://theendtimeradio.com

world news

പ്രാർത്ഥനയാണ് ജീവിതത്തിന്റെ ചാലകശക്തി: ഫ്രാൻസിസ് പാപ്പാ

Published

on

നമ്മുടെ ജീവിതത്തിൻ്റെ ചാലകശക്തിയാണ് പ്രാർത്ഥനയെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പാ.

ക്രൈസ്തവജീവിതത്തിൽ പ്രാർത്ഥനയുടെ ആവശ്യകതയെ ഓർമ്മപ്പെടുത്തിക്കൊണ്ടും, ദുർബലമായ മനുഷ്യജീവിതത്തിൽ പ്രാർത്ഥന നൽകുന്ന ധൈര്യവും ശക്തിയും അടിവരയിട്ടുകൊണ്ടും, ഫ്രാൻസിസ് പാപ്പാ സമൂഹമാധ്യമമായ എക്സിൽ (X) ഹ്രസ്വസന്ദേശം പങ്കുവച്ചു.

സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്: “പ്രാർത്ഥനയാണ് നമ്മുടെ ജീവിതത്തിൻ്റെ ചാലകശക്തി. ഇത് നമ്മുടെ പ്രശ്നങ്ങളിൽ നിന്ന് വളരെ അകലെയുള്ള ഒരു അമൂർത്ത യാഥാർത്ഥ്യമായി തോന്നാം. എന്നിരുന്നാലും, പ്രാർത്ഥന അത്യന്താപേക്ഷിതമാണ്, കാരണം നമുക്ക് സ്വന്തമായി ഒരുപാട് ദൂരം പോകാൻ കഴിയില്ല. നമ്മൾ സർവ്വശക്തരല്ല, എന്നാൽ ശക്തരെന്ന് നാം നമ്മെപ്പറ്റി ചിന്തിക്കുമ്പോൾ ദയനീയമായി പരാജയപ്പെടുന്നു.“ പാപ്പ കുറിച്ചു.
Sources:marianvibes

\http://theendtimeradio.com

Continue Reading

world news

നൈജീരിയയില്‍ വചനപ്രഘോഷകന്റെ ജീവന് വിലയിട്ട് ഇസ്ലാമിക തീവ്രവാദികള്‍

Published

on

അബൂജ: മോചനദ്രവ്യം ലഭിച്ചില്ലെങ്കിൽ തട്ടിക്കൊണ്ടുപോയ ക്രിസ്ത്യന്‍ വചനപ്രഘോഷകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന വീഡിയോ ഇസ്ലാമിക് സ്റ്റേറ്റ്സ് പുറത്തുവിട്ടു. ചർച്ച് ഓഫ് ക്രൈസ്റ്റ് പാസ്റ്ററായ പോൾ മൂസയുടെ കഴുത്തില്‍ ആയുധംവെച്ചു ഭീഷണി മുഴക്കുന്ന ഇസ്ലാമിക ഭീകരന്റെ വീഡിയോ ജൂണ്‍ അവസാന വാരത്തിലാണ് പുറത്തുവിട്ടത്. ബോർണോ സ്റ്റേറ്റിലെ ഗാംബോരു എൻഗാലയിൽ തീവ്രവാദി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുമ്പോള്‍ പോൾ മൂസ മുട്ടുകുത്തി നില്‍ക്കുന്നതായാണ് ദൃശ്യങ്ങളിലുള്ളത്.

2023 മാർച്ചിലാണ് വചനപ്രഘോഷകനായ മൂസയെയും ഭാര്യയെയും തട്ടിക്കൊണ്ടുപോയത്. പുതുതായി പുറത്തുവന്ന വീഡിയോയില്‍ തീവ്രവാദികള്‍ ഒരാഴ്ച അന്ത്യശാസനം നൽകിയിട്ടുണ്ടെന്നും മോചനദ്രവ്യം അവര്‍ക്ക് കൊടുത്തില്ലെങ്കില്‍ കൊല്ലപ്പെടുമെന്നും പോൾ മൂസ പറയുന്നു. 15 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ പോൾ ഓറഞ്ച് ഷർട്ട് ധരിച്ച് മുട്ടുകുത്തി, കൈകൾ പുറകിലേക്ക് കെട്ടിയ രീതിയിലാണ് കാണപ്പെടുന്നത്. തീവ്രവാദി ഇദ്ദേഹത്തിന് പിന്നിലായാണ് നിൽക്കുന്നത്.

സർക്കാർ അധികാരികളോടും സഭാ മേലധ്യക്ഷന്മാരോടുമുള്ള തൻ്റെ അവസാനത്തെ അപേക്ഷയാണിതെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു. $39,180 മുതൽ $130,221 വരെയാണ് ഭീകരസംഘം ആവശ്യപ്പെട്ട മോചനദ്രവ്യം. മൂസയെ കാണിക്കുന്ന ഒന്നിലധികം വീഡിയോകൾ മുന്‍പ് പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നും തടങ്കലിലുള്ള ക്രിസ്ത്യാനികളുടെ മോചനത്തിനായി പരിശ്രമിക്കുന്നുണ്ടെന്നും ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയയുടെ (CAN) ബോർണോ സ്റ്റേറ്റ് ചാപ്റ്ററിൻ്റെ ചെയർമാൻ ജോൺ ബകേനി മാധ്യമങ്ങളോട് പറഞ്ഞു. മൂസ ഉൾപ്പെടെയുള്ള നിരവധി തടവുകാരാണ് നൈജീരിയയില്‍ ഇസ്ലാമിക തീവ്രവാദികളുടെ തടങ്കലില്‍ കഴിയുന്നത്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

world news

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഓസ്‌ട്രേലിയന്‍ ഇരുട്ടടി; പൊള്ളും, പഠനം

Published

on

വിദ്യാര്‍ത്ഥി വീസയില്‍ ഓസ്‌ട്രേലിയയിലേക്ക് പോകാന്‍ തയാറെടുത്തിരിക്കുന്നവര്‍ക്ക് തിരിച്ചടിയായി സര്‍ക്കാരിന്റെ പുതിയ തീരുമാനം. വിദ്യാര്‍ത്ഥി വീസയുടെ ഫീസ് 125 ശതമാനമാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. മുമ്പ് 59,245 രൂപ (710 ഡോളര്‍) ആയിരുന്ന വീസ ഫീ 1,33,510 രൂപയിലേക്ക് (1,600 ഡോളര്‍) ആണ് ഉയര്‍ത്തിയത്. തീരുമാനം ജൂലൈ ഒന്നുമുതല്‍ നിലവില്‍ വന്നു. ഒറ്റയടിക്ക് 74,265 രൂപയാണ് കൂട്ടിയത്.

വിദ്യാര്‍ത്ഥി വീസയില്‍ നിയന്ത്രണം കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടാണ് ഫീ കൂട്ടിയത്. പുതിയ വര്‍ധനയോടെ യു.എസ്, കാനഡ തുടങ്ങിയ രാജ്യങ്ങളേക്കാള്‍ ചെലവേറിയതാകും ഓസ്‌ട്രേലിയയിലേക്കുള്ള യാത്ര. സന്ദര്‍ശക വീസയും താല്‍ക്കാലിക ബിരുദ വീസയുമുള്ളവരെ ഓണ്‍ഷോര്‍ സ്റ്റുഡന്റ് വീസയ്ക്ക് അപേക്ഷിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുമുണ്ട്.

കുടിയേറ്റം നിയന്ത്രിക്കാന്‍

അനിയന്ത്രിതമായ കുടിയേറ്റം മൂലം ഓസ്‌ട്രേലിയയില്‍ തദ്ദേശീയര്‍ അസ്വസ്ഥരാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിനിടെയാണ് നിരക്ക് കൂട്ടിയത്. സെപ്റ്റംബര്‍ 30 വരെയുള്ള ഒരു വര്‍ഷം ഓസ്‌ട്രേലിയയിലേക്ക് 5.5 ലക്ഷം കുടിയേറ്റക്കാര്‍ എത്തിയതായാണ് കണക്ക്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 60 ശതമാനം വര്‍ധന.

വിദേശ വിദ്യാര്‍ത്ഥികള്‍ അക്കൗണ്ടില്‍ കാണിക്കേണ്ട തുകയിലും വര്‍ധനയുണ്ട്. മേയ് മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നിരുന്നു. 29,710 ഓസ്ട്രേലിയന്‍ ഡോളര്‍ (16.36 ലക്ഷം രൂപ) സമ്പാദ്യമുള്ളവര്‍ക്കാണ് വീസയ്ക്ക് അര്‍ഹതയുണ്ടാകുക.

കഴിഞ്ഞ ഏഴ് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് തുക ഉയര്‍ത്തുന്നത്. കഴിഞ്ഞ ഒക്ടോബോറിലാണ് 21,041 ഓസ്ട്രേലിയന്‍ ഡോളറില്‍ നിന്ന് 24,505 ഡോളറായി ഉയര്‍ത്തിയത്. യാത്ര, കോഴ്സ് ഫീസ്, ജീവിത ചെലവുകള്‍ എന്നിവയ്ക്ക് ആവശ്യമായ പണം ഉറപ്പു വരുത്തുന്നതിനാണ് അക്കൗണ്ടില്‍ തുക കാണിക്കുന്നത്.

ഓസ്ട്രേലിയയുടെ പ്രധാന വരുമാന സ്രോതസുകളിലൊന്നാണ് വിദേശ വിദ്യാഭ്യാസം. വിദേശ വിദ്യാര്‍ത്ഥികളുടെ അനിയന്ത്രിതമായ ഒഴുക്കുണ്ടായത് ഓസ്ട്രേലിയയില്‍ വാടക ചെലവുകള്‍ കുതിച്ചുയരാന്‍ ഇടയാക്കിയിരുന്നു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കുടിയേറ്റം പകുതിയായി കുറയ്ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National2 hours ago

News 18 ഖേദം പ്രകടിപ്പിച്ചു.

തിരുവല്ല: ന്യൂസ് 18 പുറത്തുവിട്ട ഐ.പി.സി ശുശ്രൂഷകനെ സംബന്ധിക്കുന്ന വാർത്തയിൽ ഐ.പി.സി കേരള സ്‌റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൻ്റെ ഫോട്ടോ പ്രസിദ്ധീകരിച്ചതിൽ മനപൂർവ്വമല്ലാത്ത പിഴവു...

National2 hours ago

പാചകവാതകത്തിന് ബയോമെട്രിക് മസ്റ്ററിങ് നിർബന്ധമാക്കുന്നു; എങ്ങനെ ചെയ്യാം

പാചകവാതക കണക്ഷൻ നിലനിർത്താൻ ബയോമെട്രിക് മസ്റ്ററിങ് നിർബന്ധമാക്കുന്നു. പ്രധാനമന്ത്രി ഉജ്ജ്വൽ യോജനയിൽ ഉൾപ്പെട്ടവർക്കായിരുന്നു ഇതുവരെ മസ്റ്ററിങ്. കണക്ഷനുള്ള എല്ലാവരും ഇത് നടത്തണമെന്ന് പാചകവാതക കമ്പനികൾ വിതരണക്കാർക്കുനൽകിയ സർക്കുലറിൽ...

world news2 hours ago

പ്രാർത്ഥനയാണ് ജീവിതത്തിന്റെ ചാലകശക്തി: ഫ്രാൻസിസ് പാപ്പാ

നമ്മുടെ ജീവിതത്തിൻ്റെ ചാലകശക്തിയാണ് പ്രാർത്ഥനയെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. ക്രൈസ്തവജീവിതത്തിൽ പ്രാർത്ഥനയുടെ ആവശ്യകതയെ ഓർമ്മപ്പെടുത്തിക്കൊണ്ടും, ദുർബലമായ മനുഷ്യജീവിതത്തിൽ പ്രാർത്ഥന നൽകുന്ന ധൈര്യവും ശക്തിയും അടിവരയിട്ടുകൊണ്ടും, ഫ്രാൻസിസ് പാപ്പാ...

Movie3 hours ago

Angel Studios’ New Film Brings Message of Adoption, Hope to Big Screen

It’s a story that needed to be told, says “Sound of Hope” writer and producer Rebekah Weigel, because Possum Trot...

world news3 hours ago

നൈജീരിയയില്‍ വചനപ്രഘോഷകന്റെ ജീവന് വിലയിട്ട് ഇസ്ലാമിക തീവ്രവാദികള്‍

അബൂജ: മോചനദ്രവ്യം ലഭിച്ചില്ലെങ്കിൽ തട്ടിക്കൊണ്ടുപോയ ക്രിസ്ത്യന്‍ വചനപ്രഘോഷകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന വീഡിയോ ഇസ്ലാമിക് സ്റ്റേറ്റ്സ് പുറത്തുവിട്ടു. ചർച്ച് ഓഫ് ക്രൈസ്റ്റ് പാസ്റ്ററായ പോൾ മൂസയുടെ കഴുത്തില്‍ ആയുധംവെച്ചു...

world news3 hours ago

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഓസ്‌ട്രേലിയന്‍ ഇരുട്ടടി; പൊള്ളും, പഠനം

വിദ്യാര്‍ത്ഥി വീസയില്‍ ഓസ്‌ട്രേലിയയിലേക്ക് പോകാന്‍ തയാറെടുത്തിരിക്കുന്നവര്‍ക്ക് തിരിച്ചടിയായി സര്‍ക്കാരിന്റെ പുതിയ തീരുമാനം. വിദ്യാര്‍ത്ഥി വീസയുടെ ഫീസ് 125 ശതമാനമാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. മുമ്പ് 59,245 രൂപ...

Trending