Connect with us

world news

വിദേശികളുടെ ആശ്രിതരായ ഭാര്യമാര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കില്ല :സൗദി അറേബ്യ

Published

on

സൗദി അറേബ്യയില്‍ വിദേശികളുടെ ആശ്രിതരായ ഭാര്യമാര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഉയര്‍ന്ന പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്നവര്‍ക്കു മാത്രമേ കാറോടിക്കാന്‍ അനുമതി നല്‍കു. കഴിഞ്ഞ ജൂണ്‍ 24 മുതലാണ് സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസല്‍സ് അനുവദിച്ചു തുടങ്ങിയത്. ഇഖാമയില്‍ ഡോക്ടര്‍, പ്രൊഫസര്‍, എഞ്ചിനീയര്‍, യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനികള്‍ തുടങ്ങിയ പ്രൊഫഷനുകളുള്ളവര്‍ ബന്ധപ്പെട്ട പരിശീലനവും പരീക്ഷകളും പൂര്‍ത്തിയാക്കിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് നല്‍കും. വിവിധ പ്രവിശ്യകളില്‍ വനിതാ ഡ്രൈവിംഗ് സ്‌കൂളുകളും ഇതോടൊപ്പം ആരംഭിച്ചു. സ്വകാര്യ വാഹനങ്ങളോടിക്കാന്‍ 18 വയസ്സും വലിയ വാഹനങ്ങളോടിക്കാന്‍ 20 വയസ്സുമാണ് പ്രായം നിശ്ചയിച്ചിരിക്കുന്നത്.

world news

നൈജീരിയയിലെ ഇമോ സംസ്ഥാനത്ത് നിന്നു വൈദികനെ തട്ടിക്കൊണ്ടുപോയി

Published

on

അബൂജ: നൈജീരിയയില്‍ കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടു പോകുന്നത് തുടര്‍ക്കഥ. ഇമോ സ്റ്റേറ്റിലെ (സതേൺ നൈജീരിയ) ഐസിയാല എംബാനോ പ്രാദേശിക ഏരിയയിലെ ഒസുവേർ ഓട്ടോണമസ് കമ്മ്യൂണിറ്റിയിലെ സെന്റ് മൈക്കൽ ചർച്ച് ഓഫ് ഉമുകെബിയിലെ ഇടവക വികാരിയായ ഫാ. കിംഗ്സ്ലി ഈസെയെയാണ് സായുധധാരികള്‍ ഏറ്റവും ഒടുവിലായി തട്ടിക്കൊണ്ടുപോയത്. നവംബർ 30 ന് രാത്രി 8 മണിയോടെയാണ് സംഭവം. പ്രാദേശികമായി ഫാ. ഇച്ചി എന്ന പേരില്‍ അറിയപ്പെടുന്ന വൈദികനെ തോക്കുധാരികൾ ടൌണില്‍ കാറിൽ നിന്ന് ഇറങ്ങിയപ്പോൾ ആക്രമിക്കുകയായിരിന്നു.

കൊള്ളക്കാർ ആദ്യം വഴിയോരക്കച്ചവടക്കാരെ കൊള്ളയടിച്ചുവെന്നും പിന്നീട് വഴിയാത്രക്കാരനെ പരിക്കേൽപ്പിച്ചതിന് ശേഷമാണ് വൈദികനെ തട്ടിക്കൊണ്ടുപോയതെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. ഫാ. കിംഗ്സ്ലി, ഇടവകാംഗത്തിന് രോഗിലേപനം നല്‍കാന്‍ പോയപ്പോഴാണ് ആക്രമിച്ചതെന്ന് ഓക്കിഗ്‌വേ രൂപത വ്യക്തമാക്കി. 2017 മുതൽ സെന്റ് മൈക്കിൾ ഇടവകയിലെ ഇടവക വികാരിയായി അദ്ദേഹം സേവനം അനുഷ്ഠിച്ചുവരികയായിരിന്നു. അതേസമയം നൈജീരിയയില്‍ കത്തോലിക്ക വൈദികരെ തട്ടിക്കൊണ്ടുപോകുന്നത് അറുതിയില്ലാതെ തുടരുകയാണ്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

world news

യുകെ മോഹങ്ങള്‍ക്ക് ഇരുട്ടടി; വിസ നിയമം കർശനമാക്കും, നിശ്ചിത ശമ്പള പരിധി, മാറ്റങ്ങൾ ഇങ്ങനെ

Published

on

ഇമിഗ്രേഷൻ കുറയ്ക്കാൻ യുകെ വിസ നിയമങ്ങൾ കർശനമാക്കുന്നു. ജോലിക്കും പഠനത്തിനുമായി രാജ്യത്തേക്ക് കുടിയേറുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് യുകെ പ്രധാനമന്ത്രി ഋഷി സുനക് പുതിയ വിസ ചട്ടങ്ങൾ അവതരിപ്പിച്ചത്.

മിനിമം ശമ്പളം ഉൾപ്പെടെയുള്ള പുതിയ മാറ്റങ്ങൾ മൂന്ന് ലക്ഷത്തോളം ആളുകളെ ബാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റ നിരക്ക് വളരെ ഉയർന്നതാണ്, അത് നിയന്ത്രിക്കാൻ താൻ നിർബന്ധിതനായതായി ഋഷി സുനക് പ്രതികരിച്ചു.ആളുകളുടെ കുടിയേറ്റവുമായി ബന്ധപ്പെട്ട് ചരിത്രത്തിൽ ഏറ്റവും വലിയ നിയന്ത്രണമാണ് തങ്ങൾ വരുത്തിയത് എന്നാണ് ഋഷി സുനക് സമൂഹ മാധ്യമങ്ങളിലൂടെ അവകാശപ്പെട്ടത്.

ബ്രിട്ടീഷ് സർക്കാർ നിർദ്ദേശിച്ച പ്രധാന മാറ്റങ്ങൾ

1. ജോലി ചെയ്യാനോ പഠിക്കാനോ വേണ്ടി യുകെയിൽ വരുന്ന ആശ്രിതരുടെ എണ്ണം കുറയ്ക്കാൻ തീരുമാനിച്ചു. കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട നീക്കമായാണ് ഇത് കണക്കാക്കപ്പെടുന്നത്.

2. നിശ്ചിത ശമ്പള പരിധി. മറ്റ് രാജ്യങ്ങളിൽ നിന്ന് ജോലിക്കായി കുടിയേറുന്നവർക്ക് ശമ്പള പരിധി നിശ്ചയിച്ചിട്ടുണ്ട്. അതിന് മുകളിൽ ശമ്പളമുള്ളവർക്ക് മാത്രമേ ഇനി മുതൽ യുകെയിൽ വന്ന് ജോലി ചെയ്യാനാകൂ.

3. പ്രവാസി കുടുംബങ്ങളെ സ്പോൺസർ ചെയ്യുന്ന യുകെ പൗരന്മാർക്കും ശമ്പള പരിധി നിശ്ചയിക്കും. പ്രവാസികളുടെ ശമ്പള പരിധി 26,200 പൗണ്ടിൽ നിന്ന് 38,700 പൗണ്ടായി ഉയർത്തി.

4. ജോലിക്ക് ആളെ ലഭിക്കാത്ത മേഖലകളിൽ ശമ്പള പരിധിയിൽ 20 ശതമാനം ഇളവുനൽകുന്നത് എടുത്ത് മാറ്റി. ആളെ ലഭിക്കാൻ ബുദ്ധിമുട്ടുള്ള ജോലികളുടെ പട്ടിക പ്രത്യേകമായി തയാറാക്കും.

5. ആരോഗ്യപ്രവർത്തകർക്ക് നൽകുന്ന ഹെൽത്ത് കെയർ വിസയിലും നിയന്ത്രണങ്ങൾ കൊണ്ടുവരും. മറ്റു രാജ്യങ്ങളിൽ നിന്ന് യുകെയിലേക്ക് കുടിയേറുന്ന ആരോഗ്യപ്രവർത്തകർക്ക് ഇനി മുതൽ ഡിപെൻഡന്റ്സായി ആളുകളെ കൊണ്ടുവരാൻ സാധിക്കില്ല.

6. ആരോഗ്യമേഖലയിൽ കെയർ ക്വാളിറ്റി കമ്മീഷൻ അംഗീകരിച്ച ജോലികൾ ചെയ്യുന്നവർക്ക് മാത്രമേ കമ്പനികളിൽ നിന്ന് സ്‌പോൺസർഷിപ്പ് സ്വീകരിക്കാൻ സാധിക്കുകയുള്ളു.

7. വിദ്യാർഥികളുടെ ഡിപെൻഡന്റ്സ് ആയി കുടുംബാംഗങ്ങൾ വരുന്നതിനും യുകെ നിയന്ത്രണമേർപ്പെടുത്തി. ഇത് കുടിയേറുന്നവരുടെ എണ്ണത്തിൽ വലിയ കുറവുണ്ടാക്കുമെന്നു കരുതുന്നു.

തന്റെ തിരഞ്ഞെടുപ്പ് മുതൽ, കുടിയേറ്റ പ്രശ്നം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് സുനക് വാചാലനായിരുന്നു. 2022 ലെ കണക്കനുസരിച്ച്, യുകെ 7,45,000 കുടിയേറ്റക്കാരുടെ റെക്കോർഡ് ഉയർന്ന നിലയിലെത്തി. 2025-ൽ സുനക് മറ്റൊരു ടേമിലേക്ക് കണ്ണുവെക്കുന്നതോടെ, പൊതുതിരഞ്ഞെടുപ്പിന് മുമ്പുള്ള പ്രധാന ലക്ഷ്യങ്ങളിലൊന്ന് ബ്രിട്ടനിലേക്കുള്ള കുടിയേറ്റക്കാരുടെ കുത്തൊഴുക്ക് പരിഹരിക്കുക എന്നതാണ്.
Sources:azchavattomonline

http://theendtimeradio.com

Continue Reading

world news

Second Attempted Break-in at Protestant Church in Turkey

Published

on

Turkey – The Protestant Church in Eskişehir, Turkey, faced its second attack within a month, as two inebriated individuals recently tried to break into the premises.

The incident comes amid growing concerns over the safety of religious minorities in Turkey.

The first attack occurred Oct 29, followed by the most recent attempt Nov. 25. Fortunately, Pastor Artun Tokatlı’s prompt actions and the swift response from law enforcement prevented any further damage.

The police arrested two suspects who now face charges of “threatening and trespassing on the property of a workplace.” They were subsequently held in jail as the investigation continued. Heightened security measures were implemented, with police actively watching the church to ensure the safety of its congregation and property.

Pastor Artun Tokatlı, who reported the incident to the police, shared his perspective on the events. He described trying to thwart the break-in by holding the door behind the perpetrators during their drunken attempt to force entry.

Despite the unsettling nature of the attacks, Pastor Tokatlı expressed understanding, saying, “I don’t know if the motive had anything connected to the situation with Israel and Palestine. But we are Turkish and have no connection with any foreign country or institution.” He emphasized that the Christian community in Turkey faces unfair stereotypes, with some perceiving them as foreign agents due to their faith.

Pastor Tokatlı said that the negative perception of the Christian community in Turkey may have played a role in the attacks. He mentioned threats by the suspects of returning to burn down the church but attributed the behavior to the influence of alcohol.

Despite the challenges, Pastor Tokatlı has chosen a path of forgiveness, stating, “I have forgiven the individuals; I don’t feel any personal hatred.” He urged for understanding and emphasized the importance of respecting places of worship, as legally mandated protections should be upheld.
Sources:persecution

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National4 mins ago

ഭാരതത്തില്‍ ക്രൈസ്തവര്‍ ഏറ്റവും വേട്ടയാടപ്പെടുന്നത് ഉത്തര്‍പ്രദേശില്‍; അകാരണമായി അറസ്റ്റിലായത് നാനൂറോളം പേര്‍

ലക്നൌ; രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശ് ക്രൈസ്തവര്‍ക്കെതിരായ മതപീഡനത്തിന്റെ കാര്യത്തിലും മറ്റ് സംസ്ഥാനങ്ങളെ കടത്തിവെട്ടി മുന്നില്‍. മൂന്ന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മതപരിവര്‍ത്തന വിരുദ്ധ നിയമം...

world news9 mins ago

നൈജീരിയയിലെ ഇമോ സംസ്ഥാനത്ത് നിന്നു വൈദികനെ തട്ടിക്കൊണ്ടുപോയി

അബൂജ: നൈജീരിയയില്‍ കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടു പോകുന്നത് തുടര്‍ക്കഥ. ഇമോ സ്റ്റേറ്റിലെ (സതേൺ നൈജീരിയ) ഐസിയാല എംബാനോ പ്രാദേശിക ഏരിയയിലെ ഒസുവേർ ഓട്ടോണമസ് കമ്മ്യൂണിറ്റിയിലെ സെന്റ് മൈക്കൽ...

world news15 mins ago

യുകെ മോഹങ്ങള്‍ക്ക് ഇരുട്ടടി; വിസ നിയമം കർശനമാക്കും, നിശ്ചിത ശമ്പള പരിധി, മാറ്റങ്ങൾ ഇങ്ങനെ

ഇമിഗ്രേഷൻ കുറയ്ക്കാൻ യുകെ വിസ നിയമങ്ങൾ കർശനമാക്കുന്നു. ജോലിക്കും പഠനത്തിനുമായി രാജ്യത്തേക്ക് കുടിയേറുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് യുകെ പ്രധാനമന്ത്രി ഋഷി സുനക് പുതിയ വിസ ചട്ടങ്ങൾ...

National24 mins ago

കനകക്കുന്നിൽ ചന്ദ്രനുദിച്ചു; മ്യൂസിയം ഓഫ് മൂൺ´കണ്ട് ആശ്ചര്യത്തോടെ കാണികൾ

ഇന്ന് വൈകുന്നേരം തിരുവനന്തപുരം കനകകുന്നിലെത്തിയവർക്ക് കാണാനായത് സാക്ഷാൽ ചന്ദ്രനെ തന്നെ. അതും മൂന്നു നില കെട്ടിടത്തിന്റെ ഉയരത്തിൽ തിളങ്ങുന്ന ചന്ദ്രനെ. ലോകപ്രശസ്ത ഇൻസ്റ്റലേഷൻ ആർട്ടിസ്റ്റ് ലൂക്ക് ജെറമിന്റെ...

world news24 hours ago

Second Attempted Break-in at Protestant Church in Turkey

Turkey – The Protestant Church in Eskişehir, Turkey, faced its second attack within a month, as two inebriated individuals recently...

world news24 hours ago

ഇന്തോനേഷ്യയിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചു; 11 പേർ മരിച്ചു

ഇന്തോനേഷ്യയിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 11 പേർ മരിച്ചു. 2891 മീറ്റർ ഉയരമുള്ള സുമത്ര ദ്വീപിലെ മരാപ്പി പർവതമാണ് ഞായറാഴ്ച പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിന്റെ സമയത്ത് പ്രദേശത്ത് 75...

Trending