Connect with us

National

‘ശ്വാസകോശം സ്പോഞ്ച് പോലെയാണ്’; മലയാളി നെഞ്ചേറ്റിയ ആ ശബ്ദം നിലച്ചു

Published

on

 

‘വാര്‍ത്തകള്‍ വായിക്കുന്നത് ഗോപന്‍’.. ഒരു കാലത്ത് റേഡിയോ ശ്രാതാക്കളുടെ കാതുകളില്‍ മുഴങ്ങിക്കേട്ടിരുന്ന ആ ശബ്ദം നിലച്ചു. ആകാശവാണിയുടെ വാര്‍ത്താവിഭാഗത്തിലെ എക്കാലത്തേയും വേറിട്ട ശബ്ദസാനിദ്ധ്യമായിരുന്ന മലയാളികളുടെ പ്രിയപ്പെട്ട വാർത്താവതാരകൻ ഗോപന്‍ എന്ന എസ്.ഗോപിനാഥന്‍ നായര്‍ അന്തരിച്ചു. 79 വയസായിരുന്നു. ഹൃദയസംബന്ധമായ രോഗത്തെ തുടർന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു അദ്ദേഹം. ഇന്ത്യയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായ ഗോപന്‍ 1962 മുതല്‍ 2001 വരെ ഡല്‍ഹി ആകാശവാണിയില്‍ മലയാള വാര്‍ത്താ വിഭാഗത്തില്‍ ജോലി ചെയ്തു. വാര്‍ത്തകള്‍ക്കപ്പുറം പരസ്യകലയിലൂടെയും ശ്രദ്ധേയനായിരുന്നു അദ്ദേഹം.

പുകവലിക്കെതിരേയുള്ള ബോധവല്‍ക്കരണത്തിനായി ചെയ്ത ‘ശ്വാസകോശം സ്‌പോഞ്ച് പോലെയാണ്’ എന്ന ഒറ്റ പരസ്യം മതി ഗോപനെ ഇളം തലമുറയിലുള്ളവര്‍ക്ക് പോലും തിരിച്ചറിയാന്‍. അങ്ങനെ വേറിട്ട ശബ്ദം കൊണ്ട് ഗോപന്‍ അടയാളപ്പെടുത്തിയ എത്രയോ പരസ്യചിത്രങ്ങള്‍ നമ്മുടെ കാതുകളിൽ മുഴങ്ങുന്നുണ്ട്. കേന്ദ്ര സര്‍ക്കാരുകളുടെ വിവിധ മന്ത്രാലയങ്ങൾക്കു വേണ്ടി തയ്യാറാക്കിയ നിരവധി ബോധവല്‍ക്കരണ പരസ്യങ്ങള്‍ ഹിറ്റായി മാറിയതിന് പിന്നില്‍ ഗോപന്റെ ശബ്ദസൗന്ദര്യം പ്രധാന ഘടകമാണ്. 1961-ലാണ് അദ്ദേഹം ആകാശവാണിയിലെത്തുന്നത്. കാഷ്വല്‍ ന്വൂസ് റീഡര്‍ ആയിട്ടായിരുന്നു ജോലിയിലേക്കുള്ള പ്രവേശം. 21-ാമത്തെ വയസിലായിരുന്നു ആദ്യ വാർത്ത വായന. ഒരേ യൂണിറ്റില്‍ മാറ്റമില്ലാതെ ദീര്‍ഘകാലം വാര്‍ത്താവതാരകനായി പ്രവര്‍ത്തിച്ചതിന്റെ റിക്കോര്‍ഡ് ഇപ്പോഴും ഗോപന്റെ പേരിലാണ്. 39 വര്‍ഷക്കാലത്തോളം ഡല്‍ഹി ആകാശവാണിയില്‍ അദ്ദേഹം ജോലി ചെയ്തു. വാര്‍ത്തയോടും വാര്‍ത്താ അവതരണത്തോടുമുള്ള അടങ്ങാത്ത ആവേശമാണ് ഈ ജോലിയിലേക്ക് തന്നെ എത്തിച്ചതെന്ന് പല അഭിമുഖങ്ങളിലും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ജോലിയില്‍ നിന്നും വിരമിച്ച ശേഷവും പരസ്യ ലോകത്ത് സജീവമായി നില്‍ക്കാന്‍ അദ്ദേഹം ദില്ലിയില്‍ തന്നെ താമസം തുടരുകയായിരുന്നു. 79-ാം വയസിലും കര്‍മ്മപഥത്തില്‍ സജീവമായി നില്‍ക്കുമ്പോഴാണ് മരണം ആ മാന്ത്രിക ശബ്ദത്തെ കവര്‍ന്നെടുത്തത്. തിരുവനന്തപുരത്തെ റോസ് കോട്ട് എന്ന പ്രശസ്തമായ കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. മലയാള നോവല്‍ സാഹിത്യത്തിന്റെ കുലപതി സി.വി രാമന്‍പിള്ളയുടെ കൊച്ചുമകളുടെ മകനാണ് ഗോപന്‍. അടൂര്‍ ഭാസിയും ഇ.വി കൃഷ്ണപിള്ളയും അടുത്ത ബന്ധുക്കളായിരുന്നു. ഭാര്യ രാധ, മകന്‍ പ്രമോദ് ദില്ലിയിൽ ഐ.ടി എഞ്ചിനീയറാണ്.

National

നാരായണ്‍പൂര്‍ സംഘര്‍ഷത്തിന് ഒരു വര്‍ഷം: മരണപ്പെട്ടവരെ അടക്കം ചെയ്യുന്നതിന് പോലും സമ്മതിക്കുന്നില്ലെന്ന് ഛത്തീസ്ഗഡിലെ ആദിവാസി ക്രൈസ്തവര്‍

Published

on

നാരായണ്‍പൂര്‍: ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയില്‍ ആദിവാസി ക്രൈസ്തവര്‍ക്ക് നേരെയുണ്ടായ സംഘര്‍ഷത്തിന് ഒരു വര്‍ഷം തികയുവാന്‍ പോകുന്ന സാഹചര്യത്തിലും തങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ യാതൊരു കുറവുമില്ലെന്ന പരാതിയുമായി ആദിവാസി ക്രൈസ്തവര്‍. മരണപ്പെട്ട തങ്ങളുടെ കുടുംബാംഗങ്ങളെ സ്വന്തം ഗ്രാമത്തില്‍ അടക്കം ചെയ്യുന്നതിനു പോലും അനുവദിക്കുന്നില്ലെന്നാണ് ആദിവാസി ക്രൈസ്തവര്‍ പറയുന്നത്. 2018-ല്‍ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച സുഖ്റാം സലാം എന്ന ആദിവാസി കൃഷിക്കാരന്‍ അടുത്തിടെ മരണപ്പെട്ടു. മതിയായ രേഖകളുള്ള സ്വന്തം കൃഷിയിടത്തില്‍ തന്നെ അടക്കം ചെയ്യണമെന്നതായിരുന്നു അദ്ദേഹത്തിന്റെ അവസാന ആഗ്രഹം.

എന്നാല്‍ അദ്ദേഹത്തിന്റെ മൃതശരീരം സ്വന്തം കൃഷിയിടത്തിലോ ഗ്രാമത്തില്‍പോലുമോ അടക്കം ചെയ്യുവാന്‍ കഴിഞ്ഞില്ലെന്നും ആദിവാസി ഹിന്ദുക്കളുടെ എതിര്‍പ്പ് കാരണം അദ്ദേഹത്തിന്റെ മൃതദേഹം പോലീസ് കൊണ്ടുപോയി തങ്ങളുടെ സമ്മതമില്ലാതെ അടക്കം ചെയ്തുവെന്നുമാണ് അദ്ദേഹത്തിന്റെ സഹോദരിയും മക്കളും പറയുന്നത്. തങ്ങള്‍ക്ക് മൃതദേഹം അടക്കം ചെയ്യുന്നതിന് ഇതുവരെ യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്നും കോലിയാരി ഗ്രാമത്തിലെ ആദിവാസി ക്രിസ്ത്യാനികള്‍ പറയുന്നു. ഗ്രാമത്തില്‍ തങ്ങള്‍ വെറും 29 ക്രിസ്ത്യാനികള്‍ മാത്രമാണ് ഉള്ളതെന്നും തങ്ങള്‍ പ്രതിഷേധിച്ചുവെങ്കിലും പോലീസ് തങ്ങളെ സഹായിക്കുന്നതിന് പകരം അവര്‍ കുടുംബത്തിന്റെ അനുവാദമില്ലാതെ മൃതദേഹം ബലമായി കൊണ്ടുപോവുകയായിരുന്നുവെന്നും മരണപ്പെട്ട സലാമിന്റെ സുഹൃത്തായ രാജു കൊറാം പറഞ്ഞു.

മൃതദേഹം അടക്കം ചെയ്യുന്നത് തടഞ്ഞ ഹിന്ദുക്കളില്‍ ചിലര്‍ തങ്ങളെ മര്‍ദ്ദിച്ചുവെന്നും, ചിലരെ നാരായണ്‍പൂര്‍ പോലീസും, ജില്ലാ അധികാരികളും ബലമായി പിടിച്ചുകൊണ്ടുപോയെന്നും കൊറാം വെളിപ്പെടുത്തി. പോലീസ് കൊണ്ടുപോയ സലാമിന്റെ മൃതദേഹം നവംബര്‍ 20-ന് കുടുംബാംഗങ്ങളുടെ സാന്നിധ്യം കൂടാതെ നാരായണ്‍പൂര്‍ ജില്ലാകേന്ദ്രത്തിലെ ശ്മശാനത്തില്‍ അടക്കം ചെയ്യുകയായിരുന്നു. കുടുംബത്തിന്റെ അനുവാദത്തോടെയാണ് അടക്കം ചെയ്യുന്നതെന്ന് കാണിക്കുന്ന പേപ്പറില്‍ ഒപ്പിടുവാന്‍ ജില്ലാ അധികാരികള്‍ തന്നെ നിര്‍ബന്ധിച്ചുവെന്നും കൊറാം ആരോപിച്ചു.

ക്രിസ്തു വിശ്വാസം ഉപേക്ഷിച്ചിരുന്നുവെങ്കില്‍ മൃതദേഹം അടക്കം ചെയ്യുവാന്‍ സമ്മതിക്കുമായിരുന്നുവെന്നാണ് ഹിന്ദുത്വവാദികള്‍ പറയുന്നത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ആദിവാസി ക്രൈസ്തവര്‍ ക്രിസ്തു വിശ്വാസം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിരവധി പ്രാവശ്യം ക്രൈസ്തവര്‍ക്ക് നേരെ ആക്രമണ പരമ്പര നടത്തിയിട്ടുണ്ട്. ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ നയിക്കുന്ന ജന്‍ജാതി സുരക്ഷാ മഞ്ച് പോലെയുള്ള സംഘടനകളാണ് ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ജില്ലാ അധികാരികളും, പോലീസും ഈ ആക്രമണങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയാണ്.

നവംബര്‍ 10-ന് മരണപ്പെട്ട മങ്കു സലാം, തൊട്ടടുത്ത ദിവസം മരണപ്പെട്ട നകുല്‍, റംഷീല, നവംബര്‍ 14-ന് മരണപ്പെട്ട സഞ്ചു സലാം എന്നീ ക്രൈസ്തവരുടെ മൃതദേഹങ്ങള്‍ സ്വന്തം ഗ്രാമങ്ങളില്‍ അടക്കം ചെയ്യുവാന്‍ ഹിന്ദുക്കള്‍ സമ്മതിച്ചില്ലായെന്നും ദേശീയ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുണ്ട്. ഛത്തീസ്ഗഡിലെ മൂന്നു കോടിയോളം വരുന്ന ജനസംഖ്യയില്‍ വെറും 2 ശതമാനത്തില്‍ താഴെ മാത്രമാണ് ക്രൈസ്തവര്‍. ഈ വര്‍ഷം ആരംഭത്തില്‍ നാരായണ്‍പൂര്‍, കൊണ്ടഗോണ്‍ ജില്ലകളിലായി ഹിന്ദുത്വവാദികള്‍ നടത്തിയ ആക്രമണത്തില്‍ ആയിരത്തില്‍പരം ആദിവാസി ക്രൈസ്തവര്‍ ഭവനരഹിതരായിരിന്നു.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

National

ഐ പി സി പുനലൂർ സെൻ്റർ കൺവൻഷന് ഒരുക്കങ്ങൾ ആരംഭിച്ചു.

Published

on

പുനലൂർ: ഐ പി സി പുനലൂർ സെൻ്ററിൻ്റെ 48- മത് വാർഷിക കൺവൻഷൻ്റെ ഒരുക്കങ്ങൾ ആരംഭിച്ചു.2024 ജനുവരി 31 മുതൽ ഫെബ്രുവരി 4 വരെ ഐ പി സി പേപ്പർമിൽ സീയോൻ സഭാ ഗ്രൗണ്ടിൽ വെച്ചാണ് നടക്കുന്നത്.സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ജോസ് കെ ഏബ്രഹാം ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ പാസ്റ്റർമാരായ ഷാജി എം പോൾ വെണ്ണിക്കുളം, പി.സി ചെറിയാൻ റാന്നി, ബി മോനച്ചൻ കായംകുളം, കെ.ജെ തോമസ് കുമളി, കെ.സി ശാമുവേൽ എറണാകുളം, എബ്രഹാം ജോർജ്ജ് ആലപ്പുഴ എന്നിവർ ദൈവവചനം പ്രസംഗിക്കും. കൺവൻഷനോട് അനുബന്ധിച്ച് സണ്ടേസ്കൂൾ, സോദരീ സമാജം,, പി വൈ പി എ എന്നീ പുത്രികാ സംഘടനകളുടെ വാർഷികവും നടക്കും.കൺവൻഷൻ്റെ വിപുലമായ ക്രമീകരണങ്ങൾക്ക് സെൻ്റർ സബ് കമ്മറ്റി രൂപീകരിച്ചു.
ജനറല്‍ കണ്‍വീനര്‍: പാസ്റ്റര്‍ ബിജു പനംതോപ്പ്
ജോയിന്റ് കണ്‍വീനേഴ്‌സ്: ബ്രദര്‍ എ.ഐസക്, ബ്രദര്‍ ചാക്കോ.റ്റി.എ.,
പ്രയര്‍ കണ്‍വീനര്‍: പാസ്റ്റര്‍ പി.എം.തോമസ്
ജോയിന്റ് കണ്‍വീനേഴ്‌സ്: സുവി.ഷിബു കുരുവിള, പാസ്റ്റര്‍ ഷാലു വര്‍ഗീസ്,.
പബ്ലിസിറ്റി കണ്‍വീനര്‍: സുവി:ജോണ്‍സണ്‍ തോമസ്
ജോയിന്റ് കണ്‍വീനേഴ്‌സ്: പാസ്റ്റര്‍ ദീപേഷ്.എസ്, ബ്രദര്‍ ബിജു ജേക്കബ്,.
പന്തല്‍,ലൈറ്റ്& സൗണ്ട് കണ്‍വീനര്‍: പാസ്റ്റര്‍ ഗീവര്‍ഗീസ് ഉണ്ണൂണ്ണി.
ജോയിന്റ് കണ്‍വീനേഴ്‌സ്: പാസ്റ്റര്‍ റെനി.റ്റി.ഇ, പാസ്റ്റര്‍ ജോസഫ് സെബാസ്റ്റ്യന്‍,
മ്യൂസിക്ക് കണ്‍വീനര്‍: പാസ്റ്റര്‍ ഏബ്രഹാം തോമസ്(എബി)
ജോയിന്റ് കണ്‍വീനേഴ്‌സ്: പാസ്റ്റര്‍ ജെ ജോണ്‍സണ്‍, സുവി അജി മണലില്‍,
ഫിനാന്‍സ് കണ്‍വീനര്‍: ബ്രദര്‍. സി.ജി ജോണ്‍സണ്‍ (ട്രഷറാര്‍)
ജോയിന്റ് കണ്‍വീനേഴ്‌സ്: ബ്രദര്‍ എ.ഐസക്ക്, ബ്രദര്‍.സി.റ്റി തോമസ്‌കുട്ടി, ബ്രദര്‍.വി.എസ് ജോര്‍ജ്ജ്കുട്ടി,
ഫുഡ് കണ്‍വീനര്‍: പാസ്റ്റര്‍ ബിജു റ്റി ഫിലിപ്പ്
ജോയിന്റ് കണ്‍വീനേഴ്‌സ്: പാസ്റ്റര്‍ റ്റി.സാംകുട്ടി, ബ്രദര്‍ അനില്‍ തോമസ്,
വോളന്റിയര്‍ കണ്‍വീനര്‍: ബ്രദര്‍ സി.റ്റി .ജോര്‍ജ്ജ് അയിലറ,
ജോയിന്റ് കണ്‍വീനേഴ്‌സ്: ബ്രദര്‍ സി.കെ. ജോസ് വിളക്കുടി, പാസ്റ്റര്‍ ഷിബു ലൂക്കോസ്,.
കര്‍തൃമേശ കണ്‍വീനര്‍: പാസ്റ്റര്‍ ജോര്‍ജ്ജ് ദാനിയേല്‍
ജോയിന്റ് കണ്‍വീനേഴ്‌സ്:പാസ്റ്റര്‍ ഷാലു വര്‍ഗീസ്,സുവി.എന്‍.ബാബു,പാസ്റ്റര്‍ ഷാജന്‍ ഏബ്രഹാം, എന്നിവർ സബ് കമ്മറ്റിയായി പ്രവർത്തിക്കും.
പാസ്റ്റർ ഷാജി സോളമൻ, പാസ്റ്റർ ബോബൻ ക്ലീറ്റസ്, ബ്രദർ ഷിബിൻ ഗിലെയാദ്, ബ്രദർ ജോൺസൺ സി.ജി എന്നിവർ നേതൃത്വം നൽകും.
Sources:faithtrack

http://theendtimeradio.com

Continue Reading

National

ചര്‍ച്ച് ഓഫ് ഗോഡ് 101-മത് ജനറല്‍ കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

Published

on

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ്101-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ 2024 ജനുവരി 22 മുതല്‍ 28 വരെ തിരുവല്ലയിലുള്ള ചര്‍ച്ച് ഓഫ് ഗോഡ് സ്‌റ്റേഡിയത്തില്‍ നടക്കും. സ്വദേശത്തും വിദേശത്തുമുള്ള ആയിരക്കണക്കിന് വിശ്വാസികളും ശുശ്രൂഷകന്മാരും കണ്‍വന്‍ഷനില്‍ സംബന്ധിക്കും. സ്ഥിരതയോടെ ഓടുക എന്നതാണ് ഈ വർഷത്തെ കൺവെൻഷൻ ചിന്ത വിഷയം.
ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കണ്‍വന്‍ഷന്റെ അനുഗ്രഹത്തിനും വിജയകരമായ നടത്തിപ്പിനും വേണ്ടി സ്‌റ്റേറ്റ് ഓവര്‍സിയര്‍ റവ. സി.സി തോമസ് ജനറല്‍ കണ്‍വീനറായും അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റ് പാസ്റ്റര്‍ വൈ. റെജി, എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോക്ടര്‍ ഷിബു.കെ മാത്യു, കൗണ്‍സില്‍ സെക്രട്ടറി പാസ്റ്റര്‍ സജി ജോര്‍ജ് എന്നിവര്‍ ജോയിന്റ് ജനറല്‍ കണ്‍വീനറായും ഉള്ള വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു.
1923-ല്‍ പമ്പാനദിയുടെ മണല്‍പ്പുറത്ത് ആറാട്ടുപുഴയില്‍ യശശ്ശീരനായ അമേരിക്കന്‍ മിഷണറി റവ. റോബര്‍ട്ട് ഫെലിക്‌സ് കുക്ക് ആരംഭം കുറിച്ച ജനറല്‍ കണ്‍വന്‍ഷന്‍ 101 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. കണ്‍വന്‍ഷന്റെ സുഗമമായ നടത്തിപ്പാനായുള്ള ആലോചനാ യോഗം 2023 നവംബർ 28-ാം തീയതി സഭാ ആസ്ഥാനമായ മുളക്കുഴയില്‍ നടന്നു. അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റ് പാസ്റ്റര്‍ വൈ. റെജി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സ്‌റ്റേറ്റ് കൗണ്‍സില്‍ സെക്രട്ടറി പാസ്റ്റര്‍ സജി ജോര്‍ജ് സ്വാഗത പ്രസംഗം നടത്തി. ഓവര്‍സിയര്‍ പാസ്റ്റര്‍ സി.സി തോമസ് 101-മത് കണ്‍വന്‍ഷനെ സംബന്ധമായിട്ടുള്ള കാര്യങ്ങള്‍ അറിയിക്കുകയും ദൈവവചനം ശുശ്രൂഷിക്കുകയും ചെയ്തു. വൈപി ഇ സംസ്ഥാന അധ്യക്ഷൻ പാസ്റ്റര്‍ പി എ ജെറാൾഡ്സ ങ്കീര്‍ത്തനം വായിച്ചു. ബിലിവേഴ്‌സ് ബോര്‍ഡ് ജനറല്‍ സെക്രട്ടറി ബ്രദര്‍ ജോസഫ് മറ്റത്തുകാല അഭിപ്രായ സമന്വയം നടത്തി. ബിലിവേഴ്‌സ് ബോര്‍ഡ് ജോയിന്റ് സെക്രട്ടറി അജി കുളങ്ങര നന്ദി പ്രകാശിപ്പിച്ചു. സ്വദേശത്തും വിദേശത്തുമുള്ള ലോക പ്രശസ്തരായ അഭിഷിക്തന്മാര്‍ കണ്‍വന്‍ഷനില്‍ ദൈവവചനം ശുശ്രൂഷിക്കും.
http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Articles22 hours ago

വചനം ‍ വിശ്വസിച്ച് വായിച്ചാല്‍ പിന്നെ ഒന്നിനെക്കുറിച്ചും വ്യകുലപ്പെടേണ്ടി വരുന്നില്ല

ജീവിതത്തിൽ മനുഷ്യനു മാർഗനിർദേശം കൂടിയേ തീരൂ. അത്തരം മാർഗനിർദേശം നൽകാൻ ഏറ്റവും യോഗ്യതയുള്ളതു ദൈവത്തിനാണ്‌. ദൈവം മാർഗനിർദേശം നൽകുന്നത് ദൈവവചനത്തിലൂടെയാണ്. നാം അജ്ഞരോ ബലഹീനരോ ആയിത്തീരുന്ന സമയത്ത്...

world news22 hours ago

എല്ലാ രാജ്യാന്തര കേന്ദ്രങ്ങളിലേക്കും 30 ശതമാനം വരെ കിഴിവുമായി സൗദി എയര്‍ലൈന്‍സ്

ജിദ്ദ : സൗദി എയര്‍ലൈന്‍സ് എല്ലാ രാജ്യാന്തര കേന്ദ്രങ്ങളിലേക്കും 30 ശതമാനം വരെ കിഴിവോടെ ‘ഗ്രീന്‍ ഫ്ലൈ ഡേ ഓഫര്‍’ പ്രഖ്യാപിച്ചു. ഈ ആനുകൂല്യം ഉപയോഗപ്പെടുത്തി ഡിസംബര്‍...

National22 hours ago

നാരായണ്‍പൂര്‍ സംഘര്‍ഷത്തിന് ഒരു വര്‍ഷം: മരണപ്പെട്ടവരെ അടക്കം ചെയ്യുന്നതിന് പോലും സമ്മതിക്കുന്നില്ലെന്ന് ഛത്തീസ്ഗഡിലെ ആദിവാസി ക്രൈസ്തവര്‍

നാരായണ്‍പൂര്‍: ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയില്‍ ആദിവാസി ക്രൈസ്തവര്‍ക്ക് നേരെയുണ്ടായ സംഘര്‍ഷത്തിന് ഒരു വര്‍ഷം തികയുവാന്‍ പോകുന്ന സാഹചര്യത്തിലും തങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ യാതൊരു കുറവുമില്ലെന്ന പരാതിയുമായി ആദിവാസി ക്രൈസ്തവര്‍....

National22 hours ago

ഐ പി സി പുനലൂർ സെൻ്റർ കൺവൻഷന് ഒരുക്കങ്ങൾ ആരംഭിച്ചു.

പുനലൂർ: ഐ പി സി പുനലൂർ സെൻ്ററിൻ്റെ 48- മത് വാർഷിക കൺവൻഷൻ്റെ ഒരുക്കങ്ങൾ ആരംഭിച്ചു.2024 ജനുവരി 31 മുതൽ ഫെബ്രുവരി 4 വരെ ഐ പി...

Tech23 hours ago

ക്ലീനിങ് തുടങ്ങി ഗൂഗിൾ, വെളുപ്പിക്കും; ജിമെയിൽ മുതൽ യൂട്യൂബ് വരെ എല്ലാം പോകും! പണി നിഷ്ക്രിയ അക്കൗണ്ടുകൾക്ക്

ഈയാഴ്ച മുതൽ ഗൂഗിൾ അക്കൗണ്ടുകൾ നീക്കം ചെയ്തു തുടങ്ങും. വർഷങ്ങളായി ഉപയോഗിക്കാത്ത ഗൂഗിൾ അക്കൗണ്ടുകളാണ് ഈയാഴ്ച മുതൽ നീക്കം ചെയ്യുന്നത്. കാലിഫോർണിയ ആസ്ഥാനമായുള്ള ഗൂഗിൾ ഈ വർഷം...

Articles2 days ago

ഒരോ പ്രവർത്തിയും ദൈവിക വിശുദ്ധിക്കും ദൈവത്തിന്റെ ഹിതത്തിനും അനുസരിച്ചായിരിക്കണം

ഭൂമിയിലെ സകല ചരാചരങ്ങളെയും സൃഷ്ടിച്ച ദൈവത്തിന് കഴിയാത്തത് ഉണ്ടോ? ജനനത്തെയും, മരണത്തെയും അവിടുന്ന് നിയന്ത്രിക്കുന്നു. ജീവിതത്തിൽ ദൈവിക പ്രവർത്തിക്കുവേണ്ടി വളരെനാൾ കാത്തിരിക്കേണ്ടി വന്നേക്കാം. ദൈവത്തിന്റെ സമയത്തിന് വേണ്ടിയുള്ള...

Trending