Business
ഗൂഗിൾ പേ വഴി പണമിടപാട് നടത്തുന്നവർ ശ്രദ്ധിക്കുക നമ്മൾ ഇത് വരെ ശ്രദ്ധിക്കാത്ത ഒരു തട്ടിപ്പ്
ഇന്ന് മിക്ക ആൾക്കാരും പണമിടപാടുകൾ നടത്തുന്നത് ഓൺലൈൻ ആപ്പുകൾ ഉപയോഗിച്ച് ആണ്. ചെറിയ കടകൾ മുതൽ വലിയ ഷോപ്പിങ് മാളുകളിൽ വരെ ക്യു ആർ കോഡ് ഉപയോഗിച്ച് പണം ട്രാൻസ്ഫർ ചെയ്യുന്ന രീതിയാണ് ഉപയോഗപ്പെടുത്തുന്നത്. സുരക്ഷിതമായ രീതിയിൽ പണം ട്രാൻസ്ഫർ ചെയ്യാം എന്നതുതന്നെയാണ് എല്ലാവരെയും ഇത്തരമൊരു കാര്യത്തിലേക്ക് നയിക്കുന്നത്.എന്നാൽ ആരും ചിന്തിക്കുക പോലും ചെയ്യാത്ത രീതിയിൽ ക്യു ആർ കോഡ് സംവിധാനത്തിൽ നടത്താവുന്ന രീതിയിൽ ഒളിഞ്ഞിരിക്കുന്ന ഒരു വലിയ ചതിയെ പറ്റിയാണ് ഇവിടെ പറയുന്നത്.
അതായത് ഷോപ്പുകളിൽ എല്ലാവർക്കും കാണാവുന്ന രീതിയിലാണ് ക്യു ആർ കോഡ് സ്കാനർ നൽകിയിട്ടുണ്ടാവുക. സാധാരണയായി ക്യു ആർ കോഡ് സ്കാൻ ചെയ്യുമ്പോൾ നൽകേണ്ട തുക എന്റർ ചെയ്ത് നൽകുകയും അത് സക്സസ്ഫുൾ ആണ് എങ്കിൽ UPI മായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്ക് പണം പോവുകയും ചെയ്യും. എന്നാൽ സ്കാൻ ചെയ്യുന്ന ക്യുആർ കോഡ് വെരിഫൈഡ് നെയിം ആണോ എന്ന് പലരും ശ്രദ്ധിക്കാറില്ല. ഇത്തരത്തിൽ പല കടക്കാരും കൃത്യമായി പൈസ ലഭിച്ചോ എന്ന് പരിശോധിക്കാറില്ല. മിക്കവരും പണം അയക്കുന്ന ആൾ സക്സസ് ഫുൾ മെസ്സേജ് കാണിച്ചാൽ പണം ലഭിച്ചിട്ടുണ്ട് എന്ന് കണക്കാക്കും.
കടയുടെ ഉടമസ്ഥൻ കടയിൽ ഇല്ലാതെ വരുമ്പോൾ പലപ്പോഴും നടക്കുന്ന ട്രാൻസാക്ഷനുകൾ മെസ്സേജ് രൂപത്തിൽ ഫോണിൽ ലഭിക്കാനോ, ആപ്പിൽ ലഭിക്കാനോ ഉള്ള സംവിധാനം മിക്ക കടയുടമകളും ചെയ്യാറില്ല. ഇത്തരത്തിലുള്ള ഒരു സാഹചര്യം മുതലെടുത്ത് നടത്തിയ ഒരു തട്ടിപ്പിനെ പറ്റി മനസ്സിലാക്കാം.
ചെന്നൈയിൽ ഉള്ള ഒരു വ്യക്തി ഓൾഡ് മഹാബലിപുരം റോഡിലെ നിരവധി കടകളിലാണ് ഇത്തരത്തിലുള്ള തട്ടിപ്പ് നടത്തിയത്. രാത്രി സമയത്ത് കടകളിൽ നൽകിയിട്ടുള്ള ക്യു ആർ കോഡിന് മുകളിൽ മറ്റൊരു QR കോഡ് ഒട്ടിക്കുകയും അതുവഴി കടയിൽ നടക്കുന്ന എല്ലാവിധ പണമിടപാടുകളും സ്വന്തം അക്കൗണ്ടിലേക്ക് ലഭിക്കുകയും ചെയ്തു. ഇവിടെ പലപ്പോഴും സംഭവിച്ചിരുന്നത് കടക്കാർ കൃത്യമായി പെയ്മെന്റ് ലഭിച്ചോ എന്ന് പരിശോധിക്കാതെ ഇരിക്കുകയും, അതല്ല പണം ലഭിച്ചിട്ടില്ല എന്ന് കടക്കാർ പറയുന്നപക്ഷം സാധനങ്ങൾ വാങ്ങുന്നയാൾ ഒന്നിൽ കൂടുതൽ തവണ പെയ്മെന്റ് നടത്തുകയുമാണ്.
പലരും ഇവിടെ ചിന്തിക്കുന്നത് പെയ്മെന്റ് ആപ്പ് പ്രശ്നം ഉള്ളതുകൊണ്ടാണ് ട്രാൻസാക്ഷൻ സക്സസ്ഫുൾ ആകാത്തത് എന്നതാണ്. അതുകൊണ്ടുതന്നെ ഒന്നിൽ കൂടുതൽ തവണ പെയ്മെന്റ് ചെയ്യേണ്ടിവരുന്നു. ഒരുപാട് തവണ ട്രാൻസാക്ഷൻ ഫെയിലിയർ കാണുമ്പോൾ കടക്കാർ ശ്രദ്ധിക്കുമെന്ന് അറിയാവുന്നതുകൊണ്ട് അഭിനവ് എന്നയാൾ ഇവിടെ ചെയ്തത് മൂന്നു ദിവസം കൂടുമ്പോൾ QR കോഡ് മാറ്റി പഴയതുതന്നെ വയ്ക്കുന്ന രീതിയാണ്. ഇതിലൂടെ കടക്കാർ ചിന്തിക്കുന്നത് ഏതെങ്കിലും രീതിയിലുള്ള ടെക്നിക്കൽ പ്രശ്നമാണ് എന്നതാണ്. നിരവധി തട്ടിപ്പുകൾ നടത്തിയശേഷം അത് പിടിക്കപ്പെടുകയും അഭിനവ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു എന്നതാണ്.
ഇവിടെ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യംQR കോഡ് പെയ്മെന്റ് രീതി ആക്സെപ്റ്റ് ചെയ്യുന്നവർ ബോർഡുകൾ ഷോപ്പിന് അകത്തുതന്നെ വയ്ക്കുന്നതിനും, ബിസിനസ് ആപ്പ് നല്ല രീതിയിൽ വർക്ക് ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കുകയും ആണ്. കടയുടമ കടയിൽ ഇല്ലാത്ത സാഹചര്യങ്ങളിൽ കടയിൽ സാധനങ്ങൾ എടുത്തു കൊടുക്കാൻ നിൽക്കുന്ന ആളെ ബിസിനസ് ആപ്പിൽ സ്റ്റാഫ് ആയി ആഡ് ചെയ്യുകയും അതല്ല എങ്കിൽ നോട്ടിഫിക്കേഷൻ റിസീവർ ആയി സെറ്റ് ചെയ്യുകയും വേണം. അല്ലാത്തപക്ഷം ഇത്തരത്തിൽ വലിയ രീതിയിലുള്ള തട്ടിപ്പുകൾ നടക്കുന്നതിനുള്ള സാധ്യത കൂടുതലാണ്.
Sources:malayalam.digitkerala
Business
യുപിഐ ആപ്ലിക്കേഷൻ വഴിയുള്ള പണമിടപാടിന് ഖത്തറിലും സൗകര്യമൊരുങ്ങുന്നു
ദോഹ : ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന യുപിഐ ആപ്ലിക്കേഷൻ വഴിയുള്ള പണമിടപാടിന് ഖത്തറിലും സൗകര്യമൊരുങ്ങുന്നു. ക്യുആര്‍ കോഡ് സ്കാൻ ചെയ്ത് പണമിടപാട് നടത്താവുന്ന ഈ സംവിധാനം ഖത്തറിലെ പ്രമുഖ ബാങ്കായ ഖത്തര്‍ നാഷനൽ ബാങ്കാണ് നടപ്പിലാക്കുന്നത്. യുപിഐ സംവിധാനമൊരുക്കുന്നതിനായി ഖത്തര്‍ നാഷനല്‍ ബാങ്കും എന്‍പിസിഐ (നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ) ഇന്റര്‍നാഷണല്‍ പേയ്മെന്റ് ലിമിറ്റഡും തമ്മില്‍ ഇതുസംബന്ധിച്ച ധാരണയിലെത്തി.
ഇത് നിലവിൽ വരുന്നതോടെ ഇന്ത്യന്‍ പ്രവാസികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും രാജ്യത്തുടനീളം യുപിഐ വഴി പണമിടപാട് നടത്താം. റസ്റ്ററന്റുകൾ, റീട്ടെയില്‍ ഷോപ്പുകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ എന്നിവിടങ്ങളിലെല്ലാം ഈ സേവനം ലഭ്യമാകും. ഖത്തറിൽ ക്യുആർ കോഡ് ഉപയോഗിച്ച് പണം ഇടപാട് നടത്തുന്നവരുടെ ഇന്ത്യൻ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നല്‍കാനാകും. ചുരുങ്ങിയ ദിവസത്തെ സന്ദർശനത്തിനായി ഖത്തറിൽ എത്തുന്ന ഇന്ത്യക്കാർക്ക് ഈ സംവിധാനം ഏറെ ഉപകാരപ്രദമാകും.
ഖത്തറിലെ റീട്ടെയില്‍ -റസ്റ്ററന്റ് മേഖലകളില്‍ ഇന്ത്യന്‍ പ്രവാസി സംരംഭങ്ങള്‍ ഏറെയുണ്ട്. ഇവര്‍ക്കെല്ലാം ഈ സേവനം വലിയ രീതിയില്‍ പ്രയോജനപ്പെടും. ഉപഭോക്താക്കള്‍ക്ക് മികച്ചതും വേഗത്തിലുമുള്ള സേവനം ലഭ്യമാക്കാന്‍ എന്‍ഐപിഎല്ലുമായുള്ള ധാരണയിലൂടെ സാധ്യമാകുമെന്ന് ഖത്തര്‍ നാഷനല്‍ ബാങ്ക് സീനിയര്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആദില്‍ അലി അല്‍ മാലികി പറഞ്ഞു.
Sources:globalindiannews
Business
റൂപേ കാര്‍ഡ് ഇടപാടുകള്‍ ഇനി ചിപ്പ് വഴി മാത്രം
കാര്‍ഡ് വഴിയുള്ള പണമിടപാടുകള്‍ക്ക് മാഗ്നെറ്റിക് സ്ട്രൈപ് സംവിധാനം ഇല്ലാതാകുന്നു. ഇനി ഇ.എം.പി ചിപ്പ് വഴിയുള്ള ഇടപാടുകളാകും നടക്കുക. ഇതിനായുള്ള ശ്രമങ്ങള്‍ കമ്പനികള്‍ നടത്തി തുടങ്ങി. സാമ്പത്തിക തട്ടിപ്പ് തടയാന്‍ നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെതാണ് പുതിയ തീരുമാനം.
റൂപേ കര്‍ഡ് ഉപയോഗിച്ച് സൈ്വപ്പിംഗ് മെഷീനുകളിലെ പണമിടപാടുകള്‍ ഇനി ഇ.എം.വി ചിപ്പുകള്‍ വഴി മാത്രമാകും. അതായത് ജൂലൈ ഒന്നു മുതല്‍ റുപേയ് ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകളിലെ മാഗ്നറ്റിക് സ്ട്രൈപ് ഉപയോഗിച്ച് ഇന്ത്യക്കുള്ളിലെ സൈ്വപ്പിങ് മെഷീനുകളില്‍ (പിഒഎസ്) പണമിടപാട് നടത്താനാകില്ല. പകരം റൂപേ കാര്‍ഡുകളിലെ ഇ.എം.വി ചിപ്പ് തന്നെ ഉപയോഗിക്കണ്ടേി വരും.
കാര്‍ഡുകളുടെ പിന്‍വശത്തു മുകളിലായി കാണുന്ന സ്ട്രൈപ്പില്‍ ആണ് കാര്‍ഡിന്റെ വിവരങ്ങള്‍ സൂക്ഷിക്കുന്നത്. ഇത് പകര്‍ത്തി വ്യാജ കാര്‍ഡ് ഉണ്ടാക്കി തട്ടിപ്പ് നടത്തുന്നതായി കണ്ടെത്തിയിരുന്നു. ഇതോടെയാണ് ഇ. എം. വി ചിപ്പുകള്‍ കൂടി നിര്‍ബന്ധമാക്കിയത്. അതേസമയം അന്താരാഷ്ട്ര ഇടപാടുകള്‍ക്കും പ്രീപെയ്ഡ് റൂപേ കാര്‍ഡുകള്‍ക്കും മഗ്നറ്റിക് സ്ട്രൈപ്പ് സംവിധാനം തുടരും.
Sources:Metro Journal
Business
മൊബൈൽ ഫോൺ നിരക്ക് വർധിപ്പിച്ച് എയർടെല്ലും; 20 ശതമാനം വരെ വർധന
ജൂലൈ മൂന്ന് മുതല്‍ മൊബൈല്‍ നിരക്കുകളില്‍ 10 മുതല്‍ 21 ശതമാനം വരെ വര്‍ധന പ്രഖ്യാപിച്ച് ഭാരതി എയര്‍ടെല്‍. എതിരാളികളായ റിലയന്‍സ് ജിയോ നിരക്ക് കൂട്ടി മണിക്കൂറുകള്‍ക്കുള്ളിലാണ് എയര്‍ടെല്ലിന്റെയും തീരുമാനം. മറ്റൊരു ടെലികോം ഓപറേറ്ററായ വോഡഫോണ്‍-ഐഡിയയും അധികം വൈകാതെ നിരക്ക് വര്‍ധന പ്രഖ്യാപിക്കും. ഒരു ഉപയോക്താവില്‍ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം 300 രൂപയാക്കി നിലനിർത്തേണ്ടത് ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റര്‍മാരുടെ നിലനില്‍പ്പിന് അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എയര്‍ടെല്ലിന്റെ തീരുമാനം. നിലവില്‍ ഒരാളില്‍ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം 181.7 രൂപയാണെന്നാണ് കണക്ക്. ഉപയോക്താക്കളുടെ സാമ്പത്തിക ഭാരം കുറയ്ക്കാന്‍ കുറഞ്ഞ നിരക്കിലാണ് വര്‍ധനവെന്നും എയര്‍ടെല്‍ വിശദീകരിക്കുന്നു.
പരിധിയില്ലാതെ കോളുകളും ഇന്റര്‍നെറ്റും ലഭിക്കുന്ന പ്ലാനുകളില്‍ വലിയ മാറ്റമാണ് എയര്‍ടെല്‍ വരുത്തിയത്. 179 രൂപയുടെ പ്ലാൻ ഇനി 199, 455ന്റെ പ്ലാൻ 509, 1799ന്റെ പ്ലാൻ 1999 എന്നിങ്ങനെയാകും.
479 രൂപയുടെ ഡെയ്ലി പ്ലാന്‍ 579 രൂപയാക്കി, 20.8% വര്‍ധന. നേരത്തെ 265 രൂപയുണ്ടായിരുന്ന ഡെയ്ലി പ്ലാന്‍ ഇപ്പോള്‍ 299 രൂപയായി. 299ന്റെ പ്ലാന്‍ 349 രൂപയും 359ന്റെ പ്ലാന്‍ 409 രൂപയും 399ന്റേത് 449 രൂപയുമായി കൂട്ടി. 19 രൂപയുടെ ഒരു ജിബി ഡെയിലി ഡേറ്റ ആഡ് ഓണ്‍ പ്ലാന്‍ 22 രൂപയാക്കി.
Sources:Metro Journal
-
us news11 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
world news12 months ago
37 Christians Killed in Nigeria in Three Weeks
-
National10 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
Hot News12 months ago
ഫോണെടുക്കുന്നില്ലെന്ന,പരാതി ഇനി വേണ്ട.. വൈദ്യുതി സംബന്ധമായ പരാതി നല്കാൻ ട്രോള്‍ ഫ്രീ നമ്പര്‍ അവതരിപ്പിച്ച് കെഎസ്ഇബി
-
world news9 months ago
50 രാജ്യങ്ങളിലേക്ക് കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ സഞ്ചരിക്കാം
-
National5 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Life11 months ago
സൂര്യനെ ലക്ഷ്യമിട്ട് കുതിച്ച് ആദിത്യ എൽ1; ഇന്ത്യയുടെ ആദ്യ സൗരദൗത്യം വിജയകരം
-
National9 months ago
Pentecostal mission center demolished in India; pastor, 17 others arrested