world news
റഷ്യ-യുക്രെയ്ൻ സംഘർഷം: റഷ്യയിലേയും ബലാറസിലേയും ഗയിമുകൾക്ക് യുക്രെയ്ൻ വിലക്ക്
റഷ്യയിലും ബലാറസിലും ഗയിം വിൽക്കുന്നതിനെ എതിർത്ത യുക്രെയ്ൻ, റഷ്യയുടെയും ബലാറസിന്റെയും ഗയിമുകൾ വിൽക്കരുതെന്ന് വിവിധ ഗെയിംവിതരണകമ്പനികളോട് ആവശ്യപ്പെട്ടു. യുക്രെയ്ന്റെ അഭ്യർത്ഥനമാനിച്ച് സൈബർപംഗ്് 2077, ദി വിച്ചർ ഗെയിം സീരീസ് തുടങ്ങിയ ജനപ്രിയ ടൈറ്റിലുകൾ അവതരിപ്പിച്ച, പോളിഷ് വീഡിയോ ഗെയിം ഡെവലപ്പർ സിഡി പ്രൊജക്റ്റ് റെഡ്, യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തെ എതിർത്ത് റഷ്യയിലും ബെലാറസിലും ഗെയിം വിൽപ്പന നിർത്താൻ തീരുമാനിച്ചു.
ഡിജിറ്റൽ വിതരണ പ്ലാറ്റ്ഫോമായ ജിയോജിൽ വിതരണം ചെയ്യുന്ന എല്ലാ ഗെയിമുകളും, കൂടാതെ സിഡി പ്രോജക്റ്റ് ഗ്രൂപ്പ് ഉൽപ്പന്നങ്ങളുടെ വിതരണവും റഷ്യയിലും ബലാറസിലും താൽക്കാലികമായി നിർത്തിവയ്ക്കാൻ തങ്ങളുടെ വിതരണക്കാരോടും പങ്കാളികളോടും സിഡി പ്രോജക്ട് ഗ്രൂപ്പ് ആവശ്യപ്പെട്ടു. മുഴുവൻ സിഡി പ്രൊജക്റ്റ് ഗ്രൂപ്പും യുക്രെയ്നിലെ ജനങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുന്നു. ഇത്തരം ഒരുനീക്കം യുക്രെയ്നികളുടെ ആത്മവിശ്വാസം കൂട്ടുന്നതോടൊപ്പം ആഗോളതലത്തിൽ പ്രതിഫലനം സൃഷ്ടിക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നതായും പോളിഷ് ഗെയിം ഡെവലപ്പർ പ്രസ്താവനയിൽ പറഞ്ഞു.
യുക്രെയ്ൻ അധിനിവേശവുമായി യാതൊരു ബന്ധവുമില്ലാത്ത റഷ്യയിലെയും ബെലാറസിലെയും കളിക്കാരെ ഈ തീരുമാനം ബാധിക്കുമെന്ന് അറിയാം, എന്നാൽ ഈ നടപടിയിലൂടെ ആഗോള സമൂഹത്തെ കൂടുതൽ സജീവമാക്കാൻ ആഗ്രഹിക്കുന്നുവന്നാണ് പോളിഷ് ഗയിംഡവലപ്പറുടെ നിലപാട്. യുക്രേനിയക്കാരെ സഹായിക്കുന്നതിനായി പോളണ്ട് ആസ്ഥാനമായുള്ള ഒരുമനുഷ്യാവകാശ സംഘടനയ്ക്ക് സിഡി പ്രൊജക്റ്റ് റെഡ് കഴിഞ്ഞ മാസം ഒരു ദശലക്ഷം സംഭാവന പ്രഖ്യാപിച്ചിരുന്നു. റഷ്യയിലെയും ബെലാറസിലെയും ഗെയിമുകൾ നിർത്തിവയ്ക്കാൻ എക്സ് ബോക്സ്, പ്ലേ സ്റ്റേഷൻ, എപിക് ഗെയിംസ് എന്നിവയുൾപ്പെടെയുള്ള ഗെയിമിംഗ് കമ്പനികളോട് യുക്രെയ്ൻ ഉപപ്രധാനമന്ത്രി ആവശ്യപ്പെട്ടു.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ
world news
ദുഃഖവെള്ളി വെറും ഒരു മതാചാരമല്ല; അത് ലോകം മുഴുവന്റെയും രക്ഷയുടെ ദിനത്തിന്റെ ഓർമ്മയാണ്
“യേശു അവനോട് അരുളിച്ചെയ്തു: സത്യമായി ഞാൻ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസായിൽ ആയിരിക്കും” (ലൂക്കാ 23:43).
ക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ ഓര്‍മ്മ ആചരിക്കുന്ന ദുഃഖവെള്ളി ക്രിസ്ത്യാനികൾക്കുവേണ്ടി മാത്രമുള്ളതല്ല; അത് ലോകം മുഴുവന്റെയും രക്ഷയുടെ ദിവസത്തിന്റെ ഓർമ്മയാണ്. ലോകം മുഴുവനുമുള്ള സകല മനുഷ്യരും- അവര്‍ ഏതു ജാതിയിലും മതത്തിലും പെട്ടവരാകട്ടെ, അവര്‍ ഈശ്വരവിശ്വാസികളോ നിരീശ്വരവാദികളോ ആകട്ടെ, എല്ലാ മനുഷ്യരും അവരറിയാതെ തന്നെ ഇന്നേ ദിവസം ദൈവത്തിന്റെ മുൻപിൽ ശിരസ്സുനമിക്കുന്നു. ലോകം മുഴുവനും, ഈ ദിവസത്തെയോര്‍ത്ത് ദൈവത്തിനു നന്ദി പറയുന്നു. കാരണം ക്രിസ്തുവിന്റെ കുരിശുമരണം കേവലം ക്രിസ്ത്യാനിക്കുവേണ്ടി മാത്രമല്ല, ലോകം മുഴുവനും വേണ്ടിയുള്ള രക്ഷാകര സംഭവമാണ്. ഈ സത്യം തിരിച്ചറിഞ്ഞതു കൊണ്ടാണ് ക്രിസ്തുവില്‍ വിശ്വസിക്കുന്നവരുടെ എണ്ണം ജറുസലേമിലെ ഒരു ചെറിയ ശിഷ്യഗണത്തില്‍ നിന്നും ലോകം മുഴുവന്‍ നിറഞ്ഞു നില്ക്കുന്ന ക്രൈസ്തവ വിശ്വാസ സമൂഹത്തിലേക്ക് വളര്‍ന്നത്.
ദൈവത്തിന്റെ സ്നേഹം ആരെയും ഒഴിവാക്കുന്നില്ല. കാണാതെ പോയ ആടിന്റെ ഉപമയുടെ അവസാനഭാഗത്ത് യേശു അനുസ്മരിപ്പിച്ചു: “അതുകൊണ്ട് ഈ ചെറിയവരില്‍ ഒരുവന് പോലും നശിച്ചുപോകാന്‍ എന്റെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് ഇഷ്ടപ്പെടുന്നില്ല”. “അനേകരുടെ വീണ്ടെടുപ്പിനായി തന്റെ ജീവന് നല്‍കാനാണ് താന്‍ വന്നതെന്ന് അവിടുന്ന് ഉറപ്പിച്ചു പറയുന്നു.
‘അനേകരുടെ’ എന്ന ഈ പ്രയോഗം മതത്തിന്റെ വേലിക്കെട്ടുകൾക്കും അപ്പുറത്തേക്കു വ്യാപിക്കുന്ന രക്ഷാകര പദ്ധതിയിലേക്കു വിരൽ ചൂണ്ടുന്നു. ആരെയും ഒഴിവാക്കാതെ എല്ലാ മനുഷ്യര്‍ക്കും വേണ്ടി മിശിഹാ മരിച്ചുവെന്ന് അപ്പ്സ്തോലന്മാരുടെ പ്രബോധന മാതൃക പിന്തുടര്ന്നു സഭയും പഠിപ്പിക്കുന്നു. ലോകാരംഭം മുതൽ അവസാനം വരെ “ക്രിസ്തുവിന്റെ സഹനം ആവശ്യമില്ലാത്ത ഒരു മനുഷ്യനും ഉണ്ടായിരുന്നില്ല, ഇപ്പോഴില്ല, ഇനി ഉണ്ടായിരിക്കുകയുമില്ല” (Council of Quiercy).
വിചിന്തനം
ആരെയും ഒഴിവാക്കാതെ എല്ലാ മനുഷ്യര്‍ക്കും വേണ്ടിയാണ് ക്രിസ്തു മരിച്ചതെന്ന സത്യം തിരിച്ചറിഞ്ഞവരാണോ നാം? ഈ സത്യം തിരിച്ചറിയാതെ അനേകർ ഇന്നും നമുക്കിടയിൽ ജീവിക്കുന്നു. അവരിലേക്ക് ക്രിസ്തുവിന്റെ സന്ദേശം എത്തിക്കാൻ നാം എന്തെങ്കിലും ചെയ്യാറുണ്ടോ? അതോ ഈ ലോകത്തിലെ നേട്ടങ്ങൾക്കു വേണ്ടി മാത്രം ക്രിസ്തുവിൽ വിശ്വസിക്കുന്നവരാണോ നാം?
“സുവിശേഷം പ്രസംഗിക്കുന്നവരുടെ പാദങ്ങൾ എത്രയോ സുന്ദരമാണെന്ന്’ വിശുദ്ധ ലിഖിതം തന്നെ പ്രസ്താവിക്കുമ്പോൾ, ആ മഹത്തായ പ്രവർത്തിക്കുവേണ്ടി നാം ജീവിതത്തിൽ സമയം മാറ്റിവയ്ക്കാറുണ്ടോ? ലോക സുവിശേഷവൽക്കരണത്തിനായി പ്രാർത്ഥിച്ചുകൊണ്ട്, സ്വർഗ്ഗം സന്തോഷിക്കുകയും തലമുറകൾ അനുഗ്രഹിക്കപ്പെടുകയും ചെയ്യുന്ന മഹത്തായ സുവിശേഷവേലയിൽ നമുക്കും പങ്കാളികളാകാം.
ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥന
“കര്‍ത്താവിന്റെ കല്‍പ്പന ഞാന്‍ വിളംബരം ചെയ്യും; അവിടുന്ന് എന്നോട് അരുളിച്ചെയ്തു: നീ എന്റെ പുത്രനാണ്; ഇന്നു ഞാന്‍ നിനക്ക് ജന്മം നല്കി. എന്നോട് ചോദിച്ചുകൊള്ളുക, ഞാന്‍ നിനക്ക് ജനതകളെ അവകാശമായിത്തരും; ഭൂമിയുടെ അതിരുകള്‍ നിനക്ക് അധീനമാകും” (സങ്കീര്‍ത്തനങ്ങള്‍ 2:7-8)
നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.
സുവിശേഷത്തിനു വേണ്ടി ജീവന് ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.
അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.
എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.
കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.
ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്റെ മേല്‍ വിജയം വരിക്കുന്ന ജീവന്റെ സുവിശേഷം എല്ലാവര്ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.
പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്റെ സദ്വാര്ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.
സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.
അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
കടപ്പാട് :പ്രവാചക ശബ്ദം
world news
കാനഡയിൽ ഇനി മുതൽ ‘മഴ നികുതി’; പ്രതിഷേധവുമായി പൗരന്മാർ
ടൊറൻ്റോ: കാനഡയിലെ ടൊറൻ്റോ നിവാസികൾ ഏപ്രിൽ മുതൽ മഴനികുതി അടയ്ക്കേണ്ടി വരും. മണ്ണിലിറങ്ങാതെ മഴവെള്ളവും മഞ്ഞുവെള്ളവും ഒഴുകിപ്പരന്ന് പ്രളയവും മറ്റുപ്രശ്നങ്ങളും ഉണ്ടാക്കുന്നത് നേരിടാനാണ് ഈ നികുതി.
‘സ്റ്റോംവാട്ടർ ചാർജും വാട്ടർ സർവീസ് ചാർജ് കൺസൾട്ടേഷനും’ എന്ന് നഗരസഭാധികൃതർ വിളിക്കുന്ന നികുതിക്ക് നാട്ടുകാർ നൽകിയ പേരാണ് മഴനികുതി. ടൊറൻ്റോ മുനിസിപ്പൽ ഗവൺമെൻ്റ് വെബ്സൈറ്റ് അനുസരിച്ച് നികുതി പിരിവ് ഏപ്രിൽ മുതൽ നടപ്പിലാക്കും.
മഴവെള്ളവും മലിനജലവും കൈകാര്യംചെയ്യുന്നതിനുള്ള തുക മറ്റുപല നികുതികളുടെയും ഭാഗമായി ടൊറന്റോക്കാർ കൊടുക്കുന്നുണ്ട്. അതുകൂടാതെയാണ് പുതിയനികുതി വരുന്നത്.
ഓരോ കെട്ടിടത്തിന്റെയും പ്രതലത്തിന്റെ വിസ്തീർണം കണക്കാക്കിയാകും നികുതി. ഓടും മുറ്റത്തെയും പാർക്കിങ്ങിലെയും കോൺക്രീറ്റ് തറകളുമെല്ലാം അളക്കും.
വൻമഴ വരുമ്പോൾ ഇവയിലൂടെ കുത്തിയൊലിക്കുന്ന വെള്ളം നഗരത്തിന്റെ മാലിന്യസംവിധാനത്തിലേക്കിറങ്ങി അതു താറുമാറാക്കുന്നു. അതിനാലാണ് നിർദിഷ്ട നികുതിയെന്നുപറയുന്നു നഗരാധികൃതർ പറയുന്നത്.
‘മഴ നികുതി’ പദ്ധതി കനേഡിയൻ നഗരത്തിലെ നിവാസികളെ ചൊടിപ്പിച്ചിട്ടുണ്ട്. അവർ ഓൺലൈനിൽ പ്രതിഷേധിക്കുകയാണ്. കാനഡയിലെ ഭവന പ്രതിസന്ധിക്കിടയിൽ, മഴ നികുതി ഏർപ്പെടുത്തുന്നതിനെയാണ് എക്സിൽ ഒരു ഉപയോക്താവ് വിമർശിച്ചത്. ‘ആളുകൾക്ക് താമസിക്കാൻ ഒരു വീട് കണ്ടെത്താൻ കഴിയുന്നില്ല, അപ്പോഴാണ് മഴനികുതി!!’– എന്നായിരുന്നു വിമർശനം.
Sources:azchavattomonline.com
world news
Muslim Convert Threatened for Accepting Christ
Uganda – Dembe, a resident of Kasese, made a significant decision last December to leave Islam and embrace Christianity. This transformation was met with hostility and threats from his former associates until he was baptized on March 17.
“I began to question my faith and the teachings of the Quran in June of last year, particularly after the Allied Democratic Forces (ADF) incursion into Uganda, resulting in the tragic deaths of over 40 innocent students,” Dembe shared. “Additionally, I realized I had been reciting the Quran without understanding its meaning. Radio broadcasts on Christianity deepened my understanding of God compared to the Arabic language, which I couldn’t comprehend.”
A local reverend highlighted Dembe’s challenging journey since embracing Christianity. “Dembe, having been entrenched in the Muslim faith for years, felt compelled to explore other spiritual paths, eventually finding comfort in Christianity,” he said. “Despite the anticipated backlash from the Muslim community, Dembe bravely followed his heart, forsaking his former religion. Despite the threats, Dembe believes in the steadfast support of Jesus.”
Upon learning of Dembe’s conversion, his former colleagues reacted with outrage, interpreting his departure as a betrayal and a challenge to their unity. They have threatened to evict him from the land they had previously gifted him, claiming he no longer has rights to it.
Another area church leader urged Dembe to stand firm in his faith despite mounting pressure and threats. He encouraged him to face adversity with grace and dignity, refusing to be swayed by fear or intimidation.
“We thank God for guiding Dembe’s journey, especially considering his significant role as the financial controller of numerous mosques in Kasese and other districts,” the church leader said. “To those threatening him, I say, have faith in the protection of the Lord. Dembe is under divine care.”
Sources:persecution
-
us news9 months ago
നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം : രാജൻ ആര്യപ്പള്ളി പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി
-
us news7 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
us news10 months ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news10 months ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
National7 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news8 months ago
37 Christians Killed in Nigeria in Three Weeks
-
world news11 months ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
world news10 months ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം