National
മണിപ്പൂര്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്നത് സര്‍ക്കാര്‍ ഒത്താശയോടെയുള്ള കലാപം: ആരോപണവുമായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍

ഇംഫാല്‍: മണിപ്പൂരിലെ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ സര്‍ക്കാര്‍ ഒത്താശയോടെയാണെന്ന ഗുരുതര ആരോപണവുമായി മുംബൈയില്‍ സമാനമനസ്കരായ മതനിരപേക്ഷ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പത്രസമ്മേളനം. വിരമിച്ച ജസ്റ്റിസ് അഭെയ് തിപ്സെ, ഷക്കീര്‍ ഷെയിഖ്, ഡോള്‍ഫി ഡിസൂസ എന്നിവര്‍ നേതൃത്വം നല്‍കുന്ന യുണൈറ്റഡ് എഗൈന്‍സ്റ്റ് ഇന്‍ ജസ്റ്റിസ് ആന്‍ഡ് ഡിസ്ക്രിമിനേഷന്‍ എന്ന സംഘടനയാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച മുംബൈയിലെ ‘സി.എസ്.എം.ടി’യില്‍ പത്രസമ്മേളനം സംഘടിപ്പിച്ചത്. മണിപ്പൂരിലെ ക്രിസ്ത്യന്‍ ഗോത്ര സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന അക്രമങ്ങളെ സംഘടന ശക്തമായ ഭാഷയില്‍ അപലപിച്ചു. കത്തോലിക്കാ വൈദികനായ ഫാ. ഫ്രേസര്‍ മസ്കാരന്‍ഹാന്‍സ് എസ്.ജെ, സാമൂഹ്യപ്രവര്‍ത്തകരായ ഇര്‍ഫാന്‍ എഞ്ചിനീയര്‍, സലിം ഖാന്‍, മാധ്യമപ്രവര്‍ത്തകനായ നിരഞ്ചന്‍ ടാക്ലെ എന്നിവരായിരുന്നു മുഖ്യ പ്രഭാഷകര്‍.
ഇന്ന് മണിപ്പൂര്‍ നേരിടുന്ന അപകടം ഒരുനാള്‍ നമ്മുടെ വീട്ടുവാതിക്കലും എത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയ കൂട്ടായ്മ, മറ്റ് സംസ്ഥാനങ്ങളിലെ മതന്യൂനപക്ഷങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്ന് മുംബൈ നിവാസികളോട് അഭ്യര്‍ത്ഥിച്ചു. വിവിധ സംസ്ഥാനങ്ങളിലെ വലതുപക്ഷ സര്‍ക്കാരുകളുടെ ഉദയമാണ് ദേശവ്യാപകമായി മതന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അടിച്ചമര്‍ത്തല്‍ വര്‍ദ്ധിച്ചതിന്റെ കാരണമായി അവര്‍ ചൂണ്ടിക്കാട്ടിയത്. 2002-ല്‍ ഗുജറാത്തിലും, 2008-ല്‍ ഒഡീഷയിലെ കന്ധമാലിലും അക്രമങ്ങള്‍ നടന്ന സംസ്ഥാനങ്ങളിലെ ഗവണ്‍മെന്റുകള്‍ വരുത്തുന്ന ബോധപൂര്‍വ്വമായ കാലതാമസം, ഇത്തരം ആക്രമണങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനും പങ്കുണ്ടോ എന്ന് ചിന്തിക്കുവാന്‍ നമ്മളെ പ്രേരിപ്പിക്കുമെന്നു ഫാ. ഫ്രേസര്‍ പറഞ്ഞു. മണിപ്പൂരില്‍ സ്കൂളുകളും, കോളേജുകളും നടത്തുന്ന ജെസ്യൂട്ട് വൈദികര്‍ വരെ ആക്രമിക്കപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് ‘ആര്‍.എസ്.എസ്’മായി ബന്ധപ്പെട്ട് സംഘപരിവാറിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ‘വനവാസി കല്യാണ്‍ ആശ്രമം’ പ്രവര്‍ത്തകരുടെ മണിപ്പൂരിലേക്കുള്ള വരവ് വെറും ആകസ്മികത അല്ലെന്നു നാസിക്കില്‍ നിന്നുമുള്ള മാധ്യമപ്രവര്‍ത്തകനായ നിരഞ്ചന്‍ ടാക്ലെ പറഞ്ഞു. മണിപ്പൂരിലെ ഭൂരിപക്ഷ സമുദായമായ ഹിന്ദു മെയ്തി സമുദായത്തിന് പട്ടികവര്‍ഗ്ഗ പദവി നല്‍കുന്നതിനെതിരെയുള്ള ക്രിസ്ത്യന്‍ ഗോത്രവര്‍ഗ്ഗമായ കുക്കികളുടെയും, നാഗാകളുടെയും പ്രതിഷേധത്തെ സംഘടന പിന്തുണക്കുകയും ചെയ്തിട്ടുണ്ട്. വിവാദമായ ഈ വിധിയാണ് മണിപ്പൂരില്‍ നിരവധി പേരുടെ കൊലപാതകത്തിനിടയാക്കിയ കലാപത്തിന് കാരണമായത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കിടെ അന്‍പതില്‍പരം ക്രൈസ്തവ ദേവാലയങ്ങളാണ് അക്രമികള്‍ അഗ്നിക്കിരയാക്കിയത്.
കടപ്പാട് :പ്രവാചക ശബ്ദം
National
മതപരിവർത്തന ആരോപണം: ബിഷപ്പിന്റെ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശ് കോടതി

അനാഥാലയത്തിലെ അനാഥരായ ഹിന്ദു കുട്ടികളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തുവെന്ന ആരോപണം നേരിടുന്ന കത്തോലിക്കാ ബിഷപ്പിന്റെയും കന്യാസ്ത്രീയുടെയും മുൻകൂർ ജാമ്യാപേക്ഷമധ്യപ്രദേശിലെ കത്നി ജില്ലാ, സെഷൻസ് കോടതി തള്ളി. ജബൽപൂരിലെ ബിഷപ്പ് ജെറാൾഡ് അൽമേഡയുടെയും മദർ കാർമലിന്റെ കോൺഗ്രിഗേഷനിലെ സിസ്റ്റർ ലിജി ജോസഫിന്റെയും മുൻകൂർ ജാമ്യാപേക്ഷ യാണ് ജൂൺ 2 ന് മധ്യപ്രദേശിലെ കത്നി ജില്ലാ, സെഷൻസ് കോടതി തള്ളിയത് .
ബിഷപ്പും കന്യാസ്ത്രീയും റെയിൽവേ പ്ലാറ്റ്‌ഫോമുകളിൽ താമസിച്ചിരുന്ന 47 നിരാലംബരായ കുട്ടികളെ പാർപ്പിക്കുന്ന ആശാ കിരൺ (പ്രതീക്ഷയുടെ കിരണം) ചിൽഡ്രൻസ് കെയർ ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ടിരിക്കുന്നു.
അസാധാരണമായ സാഹചര്യത്തിൽ മാത്രമേ മുൻകൂർ ജാമ്യം അനുവദിക്കൂവെന്ന് കോടതി ഉത്തരവിൽ പറയുന്നു. “അസാധാരണമായ പ്രതിവിധി അവലംബിക്കാൻ അസാധാരണമായ സാഹചര്യങ്ങളുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടാൽ മാത്രമേ മുൻകൂർ ജാമ്യം അനുവദിക്കാവൂ” എന്ന് ഉത്തരവിൽ പറയുന്നു.
ജാമ്യത്തിന് വേണ്ടി സംസ്ഥാനത്തിന്റെ പരമോന്നത കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ബന്ധപ്പെട്ടവർ . ഈ ഉത്തരവിനെതിരെ ഞങ്ങൾ മധ്യപ്രദേശ് ഹൈക്കോടതിയുടെ ജബൽപൂർ ബെഞ്ചിന് മുമ്പാകെ അപ്പീൽ ഫയൽ ചെയ്യാനുള്ള ഒരുക്കത്തിലാണ്,” രൂപത അധ്യക്ഷൻ ഫാദർ തങ്കച്ചൻ ജോസ് പറഞ്ഞു.
77 വയസുള്ള അൽമേദയ്‌ക്കെതിരെ രണ്ട് മാസത്തിനിടെ രജിസ്റ്റർ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്.
മേയ് 30ന് കട്‌നി റെയിൽവേ ജംഗ്ഷനിലെ രൂപതയുടെ കീഴിലുള്ള അനാഥാലയത്തിൽ നടത്തിയ അപ്രതീക്ഷിത റെയ്ഡിന് ശേഷമാണ് ബാലാവകാശ സംരക്ഷണ കമ്മീഷൻ അധ്യക്ഷൻ പ്രിയങ്ക് കനൂംഗോ ബിഷപ്പിനും കന്യാസ്ത്രീക്കും എതിരെ പരാതി നൽകിയത്.
നിരാലംബരായ ഹിന്ദു കുട്ടികളെ ക്രിസ്ത്യാനികളാക്കി മാറ്റാൻ മാനേജ്‌മെന്റ് ശ്രമിക്കുന്നുവെന്നാരോപിച്ച് മെയ് 29 ന് കനൂംഗോയും സംഘവും അനാഥാലയത്തിലെത്തി, ഈ കുറ്റം പള്ളി അധികാരികൾ ശക്തമായി നിഷേധിച്ചു. കനൂംഗോയുടെ സമ്മർദ്ദത്തിന് വഴങ്ങി പോലീസ് മാനേജ്‌മെന്റിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു.
ഇത് തീർത്തും കള്ളക്കേസായതിനാൽ ബിഷപ്പിനും കന്യാസ്ത്രീക്കും ഹൈക്കോടതിയിൽ നിന്ന് ആശ്വാസം ലഭിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” ഫാദർ ജോസ് കൂട്ടിച്ചേർത്തു.
ഇന്ത്യൻ റെയിൽവേയുടെ ക്ഷണത്തെത്തുടർന്ന് 2005 മുതൽ ഞങ്ങൾ നിരാലംബരായ കുട്ടികളെ പരിചരിക്കുന്നു. പക്ഷേ, ഞങ്ങൾക്കെതിരെ ഇത്തരമൊരു തെറ്റായ ആരോപണം ആരും ഉന്നയിച്ചിട്ടില്ല,” വൈദികൻ പറഞ്ഞു.
ഔദ്യോഗിക പദവിയിലിരിക്കുന്ന വ്യക്തിയുടെ ഇത്തരം വ്യാജ പരാതി രാജ്യത്തിന് ഗുണകരമാകില്ലെന്ന് വൈദികൻ ഖേദം പ്രകടിപ്പിച്ചു.
മതപരിവർത്തനത്തിന് കേസുകൾ രജിസ്റ്റർ ചെയ്യുന്നതിനായി മധ്യപ്രദേശിലെ ക്രിസ്ത്യൻ സ്‌കൂളുകളിലും ഹോസ്റ്റലുകളിലും അനാഥാലയങ്ങളിലും ബാലാവകാശ സമിതികൾ അപ്രതീക്ഷിത പരിശോധനകൾ നടത്തിവരികയാണ്. മതപരിവർത്തന വിരുദ്ധ നിയമം പൂർണ്ണമായി പ്രാബല്യത്തിൽ വരുന്ന രാജ്യത്തെ 11 സംസ്ഥാനങ്ങളിൽ ഒന്നാണ് മധ്യപ്രദേശ്.
“ക്രൈസ്തവരുടെ സാമൂഹികവും മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങളും പുനർവിചിന്തനം ചെയ്യേണ്ട സമയം അതിക്രമിച്ചതായി തോന്നുന്നതായി ഭോപ്പാൽ ആസ്ഥാനമായുള്ള കത്തോലിക്കാ നേതാവ് ഡാനിയൽ ജോൺ പറഞ്ഞു.
Sources:christiansworldnews
National
എൻറിച്ച്മെന്റ് ബൈബിൾ ക്വിസ് മത്സരം

പതിനഞ്ചാമത് എൻറിച്ച്മെന്റ് ബൈബിൾ ക്വിസ് മത്സരം ആഗസ്റ്റ് മാസം നടക്കുന്നു. ബൈബിളിലെ കാവ്യ പുസ്തകങ്ങൾ ആസ്പദമാക്കി നടത്തുന്ന ഈ ക്വിസ് മത്സരം പൂർണമായും ഓൺലൈനിൽ ആയിരിക്കും നടക്കുക. സ്വദേശത്തും വിദേശത്തും ഉള്ളവർക്ക് ഒരുപോലെ പങ്കെടുക്കാൻ കഴിയുന്ന മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കായും ബന്ധപ്പെടുക. Pr. P B Blessan – 9540894977
Sources:christiansworldnews
National
മതപരിവർത്തനം ആരോപിച്ച് വൈദികനെ ഹിന്ദു സേനാ പ്രവര്‍ത്തകര്‍ മർദ്ദിച്ചു

ന്യൂഡൽഹി : മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ച് വൈദികനെ ഹിന്ദു സേനാ പ്രവര്‍ത്തകര്‍ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി.
ഡല്‍ഹി അതിരൂപതയില്‍പ്പെട്ട ഗുഡുഗാവ് ഖേര്‍കി ദൗള സെന്‍റ് ജോസഫ് വാസ് ദൈവാലയ വികാരി ഫാ. അമല്‍ രാജിനാണു മര്‍ദനമേറ്റത്. സംഭവത്തില്‍ ഗുഡുഗാവ് ഖേര്‍കി ദൗള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ബൈക്കിലും കാറിലുമായെത്തിയ ഇരുപതോളം പേരടങ്ങുന്ന സംഘമാണ് വൈദികനെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. മതംമാറ്റം നടക്കുന്നുവെന്ന് ആരോപിച്ച സംഘം രണ്ടാഴ്ചയ്ക്കുള്ളില്‍ പള്ളി പൂട്ടണമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.
സംഘാംഗങ്ങളുടെ കൈവശം ആയുധങ്ങളുമുണ്ടായിരുന്നു . 2021ല്‍ പാട്ടത്തിനെടുത്ത സ്ഥലത്താണ് താത്കാലികമായി ദേവാലയം സജ്ജീകരിച്ചത്. അറുപതോളം ക്രൈസ്തവ കുടുംബ ങ്ങള്‍ പള്ളിയുടെ കീഴിലുണ്ടന്നാണ് അതിരൂപത അധികൃതര്‍ വ്യക്തമാക്കുന്നത്.
Sources:marianvibes
-
us news1 week ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news6 days ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
world news3 weeks ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
world news4 days ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം
-
us news2 weeks ago
നിത്യതയില്‍ ചേര്‍ക്കപ്പെട്ടു
-
National3 weeks ago
ഐ.പി.സി ജനറൽ കൗൺസിലിന് പുതിയ ഭരണസമിതി
-
us news4 weeks ago
ടെക്സസിൽ ചുഴലിക്കാറ്റ്: ഒരു മരണം, പത്ത് പേർക്ക് പരിക്ക്
-
us news2 weeks ago
ഡോ. മിനു മാത്യു ജോർജ് ഐപിസി ഫാമിലി കോൺഫറൻസ് നാഷണൽ യൂത്ത് കോർഡിനേറ്റർ