National
ഉത്തർപ്രദേശില്‍ അന്യായമായി കസ്റ്റഡിയിലെടുത്ത 11 ക്രൈസ്തവര്‍ക്ക് ഒടുവില്‍ ജാമ്യം
റായ്ബറേലി: ഉത്തർപ്രദേശില്‍ മതപരിവർത്തന നിരോധന നിയമ മറവില്‍ വ്യാജ ആരോപണം ഉന്നയിച്ച് ജയിലിൽ അടച്ച 11 ക്രൈസ്തവ വിശ്വാസികളെ ബാഹ്റാ ജില്ലയിലെ കോടതി ജാമ്യത്തിൽ വിട്ടു. ജൂലൈ 17നാണ് പാസ്റ്ററായ ബാബു റാമും, മറ്റ് പത്തു പേരും ജയിൽ മോചിതരായത്. തീവ്ര ഹിന്ദുത്വസംഘടനയായ ബജ്രംഗ്‌ദള്‍ നൽകിയ പരാതികളെ തുടർന്നു ജൂലൈ ഏഴാം തീയതി ഞായറാഴ്ച പ്രാർത്ഥനകൾക്ക് പിന്നാലെ ഇവരെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരിന്നു. പ്രാർത്ഥനാ ഹാളിലെത്തിയ സംഘടനയിലെ പ്രവർത്തകർ പാസ്റ്ററും, കൂടെയുള്ളവരും മതപരിവർത്തനം നടത്തുകയാണെന്നു ആരോപിക്കുകയായിരുന്നു. സത്യാവസ്ഥ മനസിലാക്കാതെ തന്നെ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു.
നിയമവിരുദ്ധമായ ഒത്തുചേരൽ, ഗൂഢാലോചന, ഭയപ്പെടുത്തൽ എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. തങ്ങളുടെ സഹോദരങ്ങൾ ജയിൽ മോചിതരായതിൽ അതീവ സന്തോഷമുണ്ടെന്ന് നിയമയുദ്ധം നടത്തിയ സാമൂഹ്യപ്രവർത്തകനായ ദിനാനാഥ് ജയസ്വാൾ പറഞ്ഞു. 13 ക്രൈസ്തവ വിശ്വാസികളായ സ്ത്രീകളെ പോലീസ് നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നുവെങ്കിലും അവർക്ക് പ്രാദേശിക കോടതി ജാമ്യം അനുവദിക്കുകയായിരുന്നുവെന്ന് യുസിഎ ന്യൂസിനോട് അദ്ദേഹം വെളിപ്പെടുത്തി. ഞായറാഴ്ച പ്രാർത്ഥനകളിൽ സംബന്ധിക്കാൻ എത്തുന്ന ക്രൈസ്തവർക്കെതിരെ വ്യാജ ആരോപണങ്ങൾ പോലീസ് രജിസ്റ്റർ ചെയ്യുന്നത് തീർത്തും ദൗർഭാഗ്യകരമായ കാര്യമാണെന്ന് ദിനാനാഥ് പറഞ്ഞു.
ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള, ബിജെപി സർക്കാർ ഭരിക്കുന്ന ഉത്തർപ്രദേശിൽ ക്രൈസ്തവ വിശ്വാസികളുടെ ജീവിതം ദുരിത പൂർണ്ണമായി മാറിയിരിക്കുകയാണ്. 2020 ലാണ് സംസ്ഥാനത്തു മതപരിവർത്തന നിരോധന നിയമം പാസാക്കിയത്. ഇതിനു പിന്നാലെ കസ്റ്റഡിയിൽ എടുക്കപ്പെട്ട നിരവധി ക്രൈസ്തവർ ഇപ്പോഴും സംസ്ഥാനത്തിന്റെ ഭാഗങ്ങളിലെ ജയിലുകളിൽ കഴിയുന്നുണ്ട്. തീവ്ര ഹിന്ദു സംഘടനങ്ങളുമായി ഒത്തുകളി നടത്തി തങ്ങൾക്കെതിരെ വ്യാജ കേസുകൾ പോലീസ് രജിസ്റ്റർ ചെയ്യുകയാണെന്ന് നിരവധി ക്രൈസ്തവ നേതാക്കൾ നേരത്തെ തന്നെ വെളിപ്പെടുത്തിയിരിന്നു.
നിയമപ്രകാരം മതം മാറ്റപ്പെട്ട ആളിന്റെയോ, അടുത്ത ബന്ധുവിന്റെയോ, രക്ഷകർത്താവിന്റെ സ്ഥാനമുള്ള ആളുടെയോ പരാതിയില്ലാതെ മതപരിവർത്തന നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യാൻ സാധിക്കില്ല. എന്നാൽ പോലീസ് ഈ വ്യവസ്ഥ പിന്തുടരുന്നില്ലായെന്നതാണ് വസ്തുത. രാജ്യത്ത് ക്രൈസ്തവ പീഡനം ഏറ്റവും രൂക്ഷമായ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഉത്തർപ്രദേശാണ് ഒന്നാം സ്ഥാനത്തുള്ളത് . ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ആറ് മാസങ്ങൾക്കുള്ളിൽ 155 ക്രൈസ്തവ വിരുദ്ധ അക്രമങ്ങളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്. ഉത്തർപ്രദേശിലെ ജനസംഖ്യയുടെ 0.18 ശതമാനം മാത്രമാണ് ക്രൈസ്തവ വിശ്വാസികൾ.
കടപ്പാട് :പ്രവാചക ശബ്ദം
National
ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ:അച്ചൻകുഞ്ഞ് ഇലന്തൂരിനു പുരസ്കാരം
തിരുവല്ല : ക്രൈസ്തവ സാഹിത്യരംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ ഏർപ്പെടുത്തിയ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് മരുപ്പച്ച പത്രാധിപർ പാസ്റ്റർ അച്ചൻകുഞ്ഞ് ഇലന്തൂർ അർഹനായി.
നാലര പതിറ്റാണ്ടിലേറെയായി രചനാ രംഗത്തും പ്രസാധക മേഖലയിലും സജീവമായ അച്ചൻകുഞ്ഞ് ഇലന്തൂർ ഗ്രന്ഥകാരൻ, പത്രാധിപർ , മാധ്യമപ്രവർത്തകൻ , എഴുത്തുകാരൻ, പ്രഭാഷകൻ എന്നീ നിലകളിലും ഏറെ ശ്രദ്ധേയനാണ്. പതിനേഴാം വയസ്സിൽ എഴുതി തുടങ്ങിയ അച്ചൻകുഞ്ഞ് ഇലന്തൂരിന്റെ രചനകളും പത്രാധിപ ലേഖനങ്ങളും ക്രൈസ്തവ ലോകത്തിന്റെ നവീകരണത്തിനും ആത്മീയ മുന്നേറ്റത്തിനും കാരണമായെന്നും രചനകളെല്ലാം ക്രിസ്തു കേന്ദ്രീകൃതമാണെന്നും ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ വിലയിരുത്തി.
തിരുവല്ലയിൽ നടന്ന അവാർഡ് നിർണയ യോഗത്തിൽ ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ വൈസ് ചെയർമാൻ പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി സജി മത്തായി കാതേട്ട്, ജനറൽ ട്രഷറർ ഫിന്നി പി. മാത്യു, സെക്രട്ടറിമാരായ പാസ്റ്റർ രാജു ആനിക്കാട്, ഷിബു മുള്ളംകാട്ടിൽ, ജനറൽ കോഡിനേറ്റർ ടോണി ഡി. ചെവൂക്കാരൻ, കൗൺസിൽ അംഗങ്ങളായ പാസ്റ്റർ സി.പി. മോനായി, ഷാജി മാറാനാഥ എന്നിവർ പ്രസംഗിച്ചു.
സമകാലിക വിഷയങ്ങളെ ആത്മീയ വീക്ഷണത്തിൽ വിലയിരുത്തുന്ന അച്ചൻകുഞ്ഞിൻ്റെ രചനകളും പുസ്തകങ്ങളും പെന്തെക്കോസ്തു സമൂഹത്തെ പുതിയ വീക്ഷണത്തിലേക്കും ദിശയിലേക്കും നയിക്കുവാൻ ഇടയായി. യിസ്രയേൽ ടൂറിസം വകുപ്പ് പുരസ്‌കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
മരണത്തിനപ്പുറം, കൈത്തിരികൾ, നമ്മുടെ അയൽക്കാർ , ഉണർവിൻ്റെ ജ്വാലകൾ ,
നന്മയുടെ അടയാളങ്ങൾ എന്നിവയാണ് പ്രധാന ഗ്രന്ഥങ്ങൾ.
അച്ചൻകുഞ്ഞ് ഇലന്തൂരിൻ്റെ ഉടമസ്ഥതയിൽ തിരുവല്ല കേന്ദ്രമായി പ്രവർത്തിക്കുന്ന ദീപ്തി പബ്ലിക്കേഷനിലൂടെ നിരവധി ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്.
എഴുത്തുകാരുടെ കൂട്ടായ്മയായ സർഗ്ഗസമിതിയുടെ സ്ഥാപകനായ അച്ചൻകുഞ്ഞ് ഇലന്തൂർ ദീർഘകാലം അതിന്റെ പ്രസിഡന്റായി പ്രവർത്തിച്ചു. ക്രിസ്ത്യൻ എഡിറ്റേഴ്‌സ് സൊസൈറ്റിയുടെ അടിസ്ഥാന ശില്പികളിൽ പ്രധാനിയാണ്.
ക്രൈസ്തവ സമൂഹം അഭിമുഖീകരിക്കുന്ന നിരവധി പ്രതിസന്ധികളിൽ ഇതര ക്രൈസ്തവ സഭകളുമായി കൈകോർത്തു നിന്നു പോരാടുവാൻ മുന്നിൽ നിന്നും പ്രവർത്തിച്ചു. ബൈബിൾ ചരിത്രത്തെ പെന്തക്കോസ് സമൂഹത്തിന് പരിചയപ്പെടുത്താൻ അദ്ദേഹം നയിക്കുന്ന ഗോസ്പൽ ടൂർ അനുഗ്രഹമായിട്ടുണ്ട്.
ഭാര്യ : ജാൻസി
മക്കൾ : ദീപ്തി, ഡോണ, ഡെന്നു.
ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ ഭാരവാഹികളായി
പാസ്റ്റർ കെ.സി.ജോൺ (രക്ഷാധികാരി) , സി.വി.മാത്യു (ചെയർമാൻ) ,
പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ (വൈസ് ചെയർമാൻ) ,
സജി മത്തായി കാതേട്ട് (ജനറൽ സെക്രട്ടറി) ,
ഫിന്നി പി. മാത്യു (ട്രഷറാർ),
പാസ്റ്റർ രാജു ആനിക്കാട്, ഷിബു മുള്ളംകാട്ടിൽ, ഫിന്നി രാജു ഹ്യൂസ്റ്റൺ (സെക്രട്ടറിമാർ), ടോണി ഡി . ചെവ്വൂക്കാരൻ (ജനറൽ കോർഡിനേറ്റർ)
കമ്മിറ്റിയംഗങ്ങളായി
പാസ്റ്റർ അച്ചൻകുഞ്ഞ് ഇലന്തൂർ , പാസ്റ്റർ റോയി വാകത്താനം , പാസ്റ്റർ സി.പി.മോനായി, കുര്യൻ ഫിലിപ്, ഷാജി മാറാനാഥ , കെ.ബി. ഐസക്ക്, ഷാജി കാരയ്ക്കൽ , വിജോയ് സ്ക്കറിയ, വെസ്ളി മാത്യു , ഉമ്മൻ എബനേസർ, നിബു വെളവന്താനം , എം. വി. ഫിലിപ്പ്, രാജൻ ആര്യപ്പള്ളി , ജോർജ് ഏബ്രഹാം, സ്റ്റാർല ലൂക്ക് എന്നിവർ പ്രവർത്തിക്കുന്നു.
http://theendtimeradio.com
National
എസ്എസ്എൽസി ഹയർ സെക്കൻ്ററി പരീക്ഷാ ഫലം ഇക്കുറി നേരത്തെ; തീയതി ഇങ്ങനെ
ഈ വർഷത്തെ എസ് എസ് എൽ സി, ഹയർസെക്കൻ്ററി പരീക്ഷാ ഫയം മെയ് 8, മെയ് 9 എന്നീ തീയതികളിലായി പ്രഖ്യാപിക്കും. വൈകീട്ട് മൂന്ന് മണിക്കാണ് രണ്ട് പരീക്ഷകളുടെയും ഫലപ്രഖ്യാപനം തീരുമാനിച്ചിട്ടുള്ളത്. വൊക്കേഷണൽ ഹയർ സെക്കൻ്ററി ഫലവും മേയ് 9-ന് പ്രഖ്യാപിയ്ക്കും. മൂല്യ നിർണ്ണയം പൂർത്തിയായതായി മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
25000 ത്തോളം അധ്യാപകർ ഹയർ സെക്കൻഡറി മൂല്യനിർണയ ക്യാമ്പിൽ പങ്കെടുത്തത്. ഒന്നും രണ്ടും വർഷ ഹയർസെക്കൻഡറിയിൽ പഠിക്കുന്ന എട്ടര ലക്ഷത്തോളം കുട്ടികളുടെ 52 ലക്ഷത്തിൽ പരം ഉത്തരക്കടലാസുകൾ ആണ് മൂല്യനിർണയം നടത്തിയത്.
ഔദ്യോഗിക വെബ്‌സൈറ്റ്, ആപ്പ് എന്നിവ വഴിയാകും ഇത്തവണയും ഫലം ലഭ്യമാകുക. വിദ്യാർത്ഥികൾക്ക് കേരള എസ്എസ്എൽസി ഫലങ്ങൾ ഔദ്യോഗിക വെബ്സൈറ്റുകളായ https://keralaresults.nic.in/ അല്ലെങ്കിൽ കേരള പരീക്ഷാഭവനിൽ keralapareekshabhavan.in അവരുടെ ഫലം പരിശോധിക്കാം.
Sources:azchavattomonline.com
National
സെലിബ്രേഷൻ ഓഫ് ഹോപ്പ് കോട്ടയം പട്ടണത്തിൽ
കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ വെച്ച് സെലിബ്രേഷൻ ഓഫ് ഹോപ്പ് എന്നപേരിൽ സുവിശേഷ മഹാ സംഗമം നവംബർ 27 മുതൽ 30 വരെ നടത്തപ്പെടുന്നു. നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ പോൾ യോഗിച്ചോയും ടീമും 1999 ൽ എത്തിയ അതേ സ്ഥലത്ത് പാസ്റ്റർ യംഗ് ഹൂൺ ലീയും കൊറിയയിൽ നിന്നുള്ള ടീമും പ്രസംഗിക്കുന്നു
ജനലക്ഷങ്ങൾ എത്തുന്ന ക്രൂസേഡിന് പാസ്റ്റർ ആർ എബ്രഹാം, പാസ്റ്റർ കെ സി ജോൺ , ബ്രദർ ജോയി താനുവേലിൽ തുടങ്ങിയവർ നേതൃത്വം വഹിക്കുന്നു. ക്രൂസേഡിനോടനുബന്ധിച്ചു വിശ്വാസ സമൂഹത്തിലെ സഭ പ്രതിനിധികളും മധ്യമ പ്രവർത്തകരുമായുള്ള പ്രാരംഭ കുടികാഴ്ചയും ചർച്ചയും കോട്ടയത്ത് വെച്ച് നടന്നു
Sources:christiansworldnews
-
us news10 months ago
നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം : രാജൻ ആര്യപ്പള്ളി പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി
-
us news8 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
us news11 months ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news11 months ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
National8 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news9 months ago
37 Christians Killed in Nigeria in Three Weeks
-
world news12 months ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
world news11 months ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം