National
ഉത്തര്‍പ്രദേശില്‍ ക്രൈസ്തവ വേട്ട തുടര്‍ക്കഥ: വ്യാജ മതപരിവര്‍ത്തന ആരോപണത്തില്‍ 17 ക്രൈസ്തവര്‍ അറസ്റ്റില്‍
ഖോരക്പൂര്‍: ഭാരതത്തില്‍ ക്രൈസ്തവര്‍ ഏറ്റവും കൂടുതല്‍ മതപീഡനത്തിനു ഇരയായികൊണ്ടിരിക്കുന്ന ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തന വിരുദ്ധ നിയമത്തിന്റെ പേരില്‍ 17 ക്രൈസ്തവര്‍ അറസ്റ്റില്‍. സെപ്റ്റംബര്‍ 17 ഞായറാഴ്ച നടന്ന പ്രാര്‍ത്ഥനക്കിടയിലേക്ക് അതിക്രമിച്ച് കയറിയ ഉത്തര്‍പ്രദേശ് പോലീസ് ഏഴു സ്ത്രീകള്‍ ഉള്‍പ്പെടെ 17 ക്രൈസ്തവരെയാണ് അന്യായമായി അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നു ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാരിറ്റി സംഘടനയായ ‘യൂണിറ്റി ഇന്‍ കംപാഷ’ന്റെ ജനറല്‍ സെക്രട്ടറിയായ മീനാക്ഷി സിംഗ് പറഞ്ഞു.
ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കുവാനുള്ള ഭരണഘടനാപരമായ അവകാശത്തിന്റെ ലംഘനമാണിതെന്ന് പറഞ്ഞ മീനാക്ഷി, സമാധാനപരമായി പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നവരെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ ചോദ്യം ചെയ്തു പ്രാദേശിക കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി. തന്റെ ഗ്രാമത്തിലെ ദിനേഷ് ചന്ദ്രശേഖര്‍ എന്ന വ്യക്തി തന്നെ ഒരു ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ കൂട്ടായ്മയിലേക്ക് ക്ഷണിച്ചുവെന്നാണ് സുഭാഷ് ചന്ദ്ര എന്ന വ്യക്തിയുടെ പരാതിയില്‍ പറയുന്നത്. പരാതിക്കാരനും, അദ്ദേഹത്തിന്റെ ഭാര്യയും, ഏതാനും കൂട്ടുകാരും ഞായറാഴ്ച ദിനേഷ് ചന്ദ്രശേഖറിന്റെ വീട്ടില്‍ നടന്ന പ്രാര്‍ത്ഥനയില്‍ പങ്കെടുത്തിരുന്നു.
പ്രാര്‍ത്ഥനയുടെ സംഘാടകര്‍ ക്രൈസ്തവ വിശ്വാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് തങ്ങളോട് വിവരിച്ചെന്നു സുഭാഷ് ചന്ദ്ര ആരോപിച്ചു. ഇയാളുടെ പരാതിയേത്തുടര്‍ന്നാണ് പോലീസ് മതപരിവര്‍ത്തന വിരുദ്ധ നിയമത്തിന്റെ പേരില്‍ കേസ് ഫയല്‍ ചെയ്തത്. അതേസമയം ആരും മതം മാറുകയോ അത്തരത്തിലുള്ള ശ്രമങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ലാത്ത സാഹചര്യത്തിലാണ് പോലീസ് കേസെന്നതും വസ്തുതയാണ്. മതപരിവര്‍ത്തന വിരുദ്ധ നിയമത്തിന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനെ ചോദ്യം ചെയ്ത മീനാക്ഷി, പരാതിക്കാരനും, സുഹൃത്തുക്കളും ഗൂഢാലോചനയോടെയാണ് പ്രാര്‍ത്ഥനയില്‍ പങ്കെടുത്തതെന്നും ചൂണ്ടിക്കാട്ടി.
മതനിന്ദ നിയമത്തിന്റെ മറവില്‍ ക്രൈസ്തവരെ കുടുക്കിലാക്കുന്ന പാക്കിസ്ഥാനിലെ അവസ്ഥയ്ക്കു സമാനമായി ഇന്ത്യയിലെ മതപരിവര്‍ത്തന നിരോധന നിയമവും ചൂഷണം ചെയ്യപ്പെടുകയാണ്. മതപരിവര്‍ത്തന ആരോപണം ഉന്നയിച്ച് കേവലം ഒരു പരാതി കൊടുത്താല്‍ ക്രൈസ്തവരെ തടങ്കലിലാക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. ഇത് ഏറ്റവും അധികം രൂക്ഷമായ സംസ്ഥാനമാണ് തീവ്രഹിന്ദുത്വ നേതാവായ യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശ്.
ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ ജനസംഖ്യയുടെ വെറും 0.18% വരുന്ന ക്രൈസ്തവരെ കുടുക്കുവാന്‍ ഹിന്ദുത്വവാദികളുടെ മുന്നിലെ ഗൂഢതന്ത്രമായി ഈ നിയമം മാറിയിട്ടുണ്ടെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഇക്കഴിഞ്ഞ 8 മാസങ്ങള്‍ക്കുള്ളില്‍ ക്രൈസ്തവര്‍ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെട്ടത് ഉത്തര്‍പ്രദേശിലാണെന്നു ‘യുണൈറ്റഡ് ക്രിസ്റ്റ്യന്‍ ഫോറം’ അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിന്നു.
കടപ്പാട് :പ്രവാചക ശബ്ദം
National
സെലിബ്രേഷൻ ഓഫ് ഹോപ്പ് കോട്ടയം പട്ടണത്തിൽ
കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ വെച്ച് സെലിബ്രേഷൻ ഓഫ് ഹോപ്പ് എന്നപേരിൽ സുവിശേഷ മഹാ സംഗമം നവംബർ 27 മുതൽ 30 വരെ നടത്തപ്പെടുന്നു. നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ പോൾ യോഗിച്ചോയും ടീമും 1999 ൽ എത്തിയ അതേ സ്ഥലത്ത് പാസ്റ്റർ യംഗ് ഹൂൺ ലീയും കൊറിയയിൽ നിന്നുള്ള ടീമും പ്രസംഗിക്കുന്നു
ജനലക്ഷങ്ങൾ എത്തുന്ന ക്രൂസേഡിന് പാസ്റ്റർ ആർ എബ്രഹാം, പാസ്റ്റർ കെ സി ജോൺ , ബ്രദർ ജോയി താനുവേലിൽ തുടങ്ങിയവർ നേതൃത്വം വഹിക്കുന്നു. ക്രൂസേഡിനോടനുബന്ധിച്ചു വിശ്വാസ സമൂഹത്തിലെ സഭ പ്രതിനിധികളും മധ്യമ പ്രവർത്തകരുമായുള്ള പ്രാരംഭ കുടികാഴ്ചയും ചർച്ചയും കോട്ടയത്ത് വെച്ച് നടന്നു
Sources:christiansworldnews
National
അരുവിക്കര .മൈലമൂട് ഐ.പി.സി ബഥേൽ സഭാ പ്രതിഷ്ഠയും .മാസ യോഗവും മേയ് 4 ന്
ഐ.പി സി തിരുവനന്തപുരം നോർത്ത് സെൻ്ററിൽ ഉൾപ്പെട്ട അരുവിക്കര .മൈലമൂട് ഐ.പി.സി ബഥേൽ സഭയ്ക്ക് വേണ്ടി പണികഴിപ്പിച്ച പുതിയ സഭാ ഹോളിൻ്റെ പ്രതിഷ്ഠയും .മാസ യോഗവും മേയ് 4 ശനിയാഴ്ച് രാവിലെ 9.30 മണിക്ക് സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ കെ. ശാമുവേൽ ഡോർ ഓപ്പൺ ചെയ്യും. തുടർന്നു ഹോൾ പ്രതിഷ്ഠയും, മാസയോഗവും നടക്കും. ഐ.പി സി കേരള സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ.സി. തോമസ് മുഖ്യകാർമ്മികത്വവും മുഖ്യസന്ദേശവും നടത്തും. അരുവിക്കര എം എൽ എ ശ്രീ സ്റ്റീഫൻ, വാർഡ് മെമ്പർ ശ്രീ രമേശ് ചന്ദ്രൻ തുടങ്ങിയവർ അതിഥികളായി പങ്കെടുക്കും പാസ്റ്റർ എ.സത്യകുമാർ സഭാ ശുശ്രൂഷകനാണ്.
Sources:gospelmirror
National
സംസ്ഥാനത്ത് സ്‌കൂൾ തലത്തിലുള്ള ഗ്രേസ് മാർക്ക് മാനദണ്ഡത്തിൽ മാറ്റം വരുത്തി സർക്കാർ
സംസ്ഥാനത്ത് സ്‌കൂൾ തലത്തിലുള്ള ഗ്രേസ് മാർക്ക് മാനദണ്ഡത്തിൽ മാറ്റം വരുത്തി സർക്കാർ. ഗ്രേസ് മാർക്ക് മാത്രം പരിഗണിച്ചാൽ മതിയെന്നും ബോണസ് മാർക്ക് നൽകേണ്ടതില്ലെന്നും തീരുമാനിച്ചു. ഇരട്ട ആനുകൂല്യം അക്കാദമിക രംഗത്ത് മികവ് പുലർത്തുന്നവരെ പിന്തള്ളുവെന്ന് വിലയിരുത്തിയാണ് നടപടി.
സ്‌കൂൾ തലത്തിൽ കലാ-കായിക മത്സരങ്ങളിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡ് അടക്കം നേടുന്നവർക്ക് ഗ്രേസ് മാർക്ക് അനുവദിക്കാറുണ്ട്. ഇതോടൊപ്പം ഹയർ സെക്കന്ററി പ്രവേശനത്തിന് ബോണസ് മാർക്ക് കൂടി നൽകുന്നുണ്ട്. ഇതു അക്കാദമിക രംഗത്ത് മികവ് പുലർത്തുന്ന വിദ്യാർത്ഥികൾ പിന്തള്ളപ്പെടുന്നുവെന്ന് കണ്ടെത്തിയാണ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയത്.
എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററിഗ്രേസ് മാർക്ക് മാനദണ്ഡങ്ങളാണ് പരിഷ്‌കരിച്ചത്. എട്ട്, ഒൻപത് ക്ലാസിൽ സംസ്ഥാനതല മത്സരത്തിൽ ഉയർന്ന ഗ്രേഡ് ലഭിച്ചിട്ടുണ്ടെങ്കിൽ പത്താം ക്ളാസിൽ റവന്യൂ ജില്ലാ മത്സരത്തിൽ എ ഗ്രേഡ് ലഭിച്ചാലും ഗ്രേസ് മാർക്ക് ലഭിക്കും.കായിക മത്സരങ്ങൾക്കുള്ള ഗ്രേസ് മാർക്ക് മാനദണ്ഡലത്തിലും മാറ്റമുണ്ട്. ഗ്രേസ് മാർക്ക് ഒരിക്കൽ നൽകുന്നതിനാൽ അടുത്ത തലത്തിലേക്കുള്ള പ്രവേശനത്തിന് ഗ്രേസ് മാർക്കിന്റെ അടിസ്ഥാനത്തിൽ ബോണസ് മാർക്ക് നൽകേണ്ടതില്ലെന്നും സർക്കാർ വ്യക്തമാക്കി.
Sources:globalindiannews
-
us news10 months ago
നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം : രാജൻ ആര്യപ്പള്ളി പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി
-
us news8 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
us news11 months ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news11 months ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
National8 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news9 months ago
37 Christians Killed in Nigeria in Three Weeks
-
world news12 months ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
world news11 months ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം