Connect with us

Travel

റീചാര്‍ജിംഗ് ആവശ്യമില്ലാത്ത ഇലക്ട്രോണിക് വാഹനവുമായി ഖത്തർ എഞ്ചിനീയര്‍; വര്‍ഷാവസാനത്തോടെ റോഡിലിറങ്ങും

Published

on

ദോഹ: ഇലക്ട്രോണിക് വാഹന മേഖലയില്‍ വിപ്ലവകരമായ കുതിപ്പിന് കളമൊരുക്കുന്ന പുതിയ കണ്ടുപിടുത്തവുമായി ഖത്തരി എഞ്ചിനീയര്‍. വാഹനം ഒരിടത്ത് നിര്‍ത്തിയിട്ട് ബാറ്ററി റീചാര്‍ജ് ചെയ്യേണ്ടതില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. മറിച്ച് വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ ബാറ്ററി സ്വയം റീചാര്‍ജ് ചെയ്യപ്പെടും. കഴിഞ്ഞ ദിവസം ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സമാപിച്ച ‘മെയ്ഡ് ഇന്‍ ഖത്തര്‍’ എക്സിബിഷനില്‍ പ്രദര്‍ശിപ്പിച്ച നൂതനമായ ഈ ഇലക്ട്രിക് വാഹനം മേഖലയില്‍ വലിയ തരംഗമായി മാറിയിരിക്കുകയാണിപ്പോള്‍.

എഞ്ചിനീയറിംഗ് മേഖലയില്‍ പതിറ്റാണ്ടുകളുടെ അനുഭവ പരിചയമുള്ള ഖത്തര്‍ പൗരന്‍ ഡോ. അദ്നാന്‍ ഫഹദ് അല്‍ റംസാനി അല്‍ നഈമിയുടേതാണ് ഈ കണ്ടെത്തല്‍. 1983 മുതല്‍ താന്‍ ഈ സ്വപ്‌ന പദ്ധതിക്ക് പിറകിലായിരുന്നുവെന്ന് ഖത്തര്‍ എനര്‍ജിയില്‍ നിന്ന് വിരമിച്ച എഞ്ചിനീയര്‍ ഡോ. അല്‍ നഈമി പറയുന്നു. വാഹനത്തിന്റെ പ്രാഥമിക മാതൃകാ ഡിസൈന്‍ നേരത്തേ തന്നെ വികസിപ്പിക്കുകയും അത് വിജയകരമായി പരീക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിദ്യാഭ്യാസവും തൊഴിലുമൊക്കെയായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയില്‍ പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കേണ്ടിവന്നു.

എന്നാല്‍ പദ്ധതി വെളിച്ചം കാണാന്‍ ഏറ്റവും അനുയോജ്യമായ സമയം ഇതാണെന്ന തിരിച്ചറിവാണ് പാതിവഴിയില്‍ നിര്‍ത്തിവച്ച പദ്ധതി പുനരാരംഭിക്കാന്‍ പ്രചോദനമായതെന്നും അദ്ദേഹം പറഞ്ഞു. കാരണം രാജ്യത്ത് ഇലക്ട്രോണിക് വാഹനങ്ങളുടെ ഉപയോഗത്തിന് വലിയ പ്രചാരമാണ് ഇപ്പോള്‍ രാജ്യത്ത് ലഭിക്കുന്നത്. ഇലക്ട്രോണിക് വാഹനങ്ങളുടെ ഏറ്റവും വലിയ പരിമിതിയെന്നത് ദീര്‍ഘദൂരം യാത്ര ചെയ്യണമെങ്കില്‍ വഴിയില്‍ ഏറെ നേരം ബാറ്ററി റീചാര്‍ജ്ജ് ചെയ്യുന്നതിനായി നിര്‍ത്തിയിടണം എന്നതാണ്. എന്നാല്‍ ഈ തടസ്സം ഇല്ലാതെയാക്കാന്‍ തന്റെ കണ്ടുപിടുത്തത്തോടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്താനുള്ള ഖത്തറിന്റെ കഴിവ് ഒരിക്കല്‍ കൂടി ആഗോളതലത്തില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരമാണ് തനിക്ക് ഇതിലൂടെ കൈവന്നിരിക്കുന്നതെന്നും അതില്‍ വലിയ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ വാഹനത്തിന്റെ ബാറ്ററി ഒരു തവണ ചാര്‍ജ്ജ് ചെയ്താല്‍ പിന്നെ റീചാര്‍ജ്ജ് ചെയ്യേണ്ട ആവശ്യമില്ലെന്നതാണ് സവിശേഷത. തന്റെ വാഹനത്തിന് മറ്റു ഇലക്ട്രോണിക് വാഹനങ്ങളിലേതു പോലെ രണ്ട് ബാറ്ററികളുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ബാറ്ററിയിലാണ് വാഹനം പ്രവര്‍ത്തിക്കുന്നത്. വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ അത് സ്വയം റീചാര്‍ജ്ജ് ചെയ്തുകൊണ്ടിരിക്കും. എഞ്ചിന്‍ പ്രവര്‍ത്തിപ്പിക്കുന്ന ഒരു മോട്ടോറുമായി കേബിളിലൂടെ ബാറ്ററിയെ ബന്ധിപ്പിച്ചാണ് ഇത് സാധ്യമാക്കുന്നത്. മോട്ടോര്‍ പ്രവര്‍ത്തിക്കുമ്പോള്‍ ബാറ്ററി ചാര്‍ജ് ചെയ്യുന്ന ഒരു ചാര്‍ജറും ഇതില്‍ സജ്ജമാക്കിയിട്ടുണ്ട്. ബാറ്ററിയില്‍ നിന്ന് മോട്ടോറിലേക്കും തിരിച്ച് മോട്ടോറില്‍ നിന്ന് ചാര്‍ജര്‍ വഴി വീണ്ടും ബാറ്ററിയിലേക്ക് വൈദ്യുതി പ്രവഹിച്ചുകൊണ്ടേയിരിക്കും.

ഒരു സാധാരണ കാര്‍ പുതിയ മാതൃകയിലേക്ക് മാറ്റുന്നതിന് ഏകദേശം 5,000 റിയാല്‍ ചിലവ് വരുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ഇന്ധനം, എഞ്ചിന്‍ ഓയില്‍ തുടങ്ങിയ ചെലവുകള്‍ പരിഗണിച്ചാല്‍ ഇത് വലിയ തുകയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. മോട്ടോര്‍ വാഹന വകുപ്പ് അധികൃതരികളില്‍ നിന്ന് ആവശ്യമായ അനുമതികള്‍ നേടിയാലുടന്‍ തന്റെ പുതിയ വാഹനങ്ങള്‍ നിരത്തിലിറക്കാനുള്ള ഒരുക്കത്തിലാണ് ഡോ. അല്‍ നഈമി. വര്‍ഷാവസാനത്തോടെ തന്റെ വാഹനം റോഡ് ടെസ്റ്റ് നടത്താനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു. ഇത്തരം വാഹനങ്ങള്‍ റോഡ് ടെസ്റ്റ് നടത്തുന്നതിന് മുമ്പ് ആവശ്യമായ ഇന്‍ഷൂറന്‍സ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ തന്റെ ഫാക്ടറിയില്‍ വച്ച് ഒരു വാഹനം പുതിയ രീതിയിലേക്ക് മാറ്റാന്‍ ചുരുങ്ങിയത് രണ്ടാഴ്ച എടുക്കുന്നുണ്ട്. ആവശ്യത്തിന് നിക്ഷേപം ലഭിക്കുന്ന മുറയ്ക്ക് വ്യാവസായികാടിസ്ഥാനത്തിലേക്ക് നിര്‍മാണം മാറ്റും. അതിനായി വലിയ നിര്‍മാണ പ്ലാന്റ് സ്ഥാപിക്കുകയും കൂടുതല്‍ ജോലിക്കാരെ റിക്രൂട്ട് ചെയ്യുകയും വേണം. അതിനായി കൂടുതല്‍ നിക്ഷേപം കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഡോ. അദ്നാന്‍ ഫഹദ് അല്‍ റംസാനി അല്‍ നഈമി. വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മാണം ആരംഭിക്കുന്നതോടെ വാഹനം പരിവര്‍ത്തനം ചെയ്യാനുള്ള ചെലവ് കുറയ്ക്കാനുമാവും. തന്റെ പുതിയ കണ്ടുപിടുത്തം ഖത്തറിന്റെ വ്യവസായ മേഖലയ്ക്ക് ഒരു മുതല്‍ക്കൂട്ടാവും എന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.


Sources:azchavattomonline

http://theendtimeradio.com

Travel

വെറുതെ ഇരുന്നു കൊടുത്താൽ മതി, സ്കൂട്ടർ ഇനി Ai ഓടിക്കും; ‘ഓല സോളോ’ അവതരിപ്പിച്ച് ഭവിഷ് അഗർവാൾ

Published

on

മുംബൈ: ഇന്ത്യയിലെ ആദ്യത്തെ എഐ ഓല സ്കൂട്ടർ അവതരിപ്പിച്ച് ഓല സിഇഒ ഭവീഷ് അ​ഗർവാൾ. ‘ഓല സോളോ’ എന്ന് പേരിട്ടിരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ എഐ ഇലക്ട്രിക്ക് സ്കൂട്ടർ ആണ് എപ്രിൽ 1ന് ഭവീഷ് അ​ഗർവാൾ അവതരിപ്പിച്ചത്. പൂർണമായും യാത്ര നിയന്ത്രിക്കുന്നത് സ്കൂട്ടറായിരിക്കും. ട്രാഫിക്ക് നിയമങ്ങളെല്ലാം കൃത്യമായി പാലിച്ച് സ്കൂട്ടർ മറ്റാരുടെയും സഹായമില്ലാതെ സഞ്ചരിക്കും

എന്നാൽ ഏപ്രിൽ 1ന് ‘ഓല സോളോ’ അവതരിപ്പിച്ചതിനാൾ പലരും വിശ്വസിക്കാൻ തയ്യാറായില്ല. ‘ഏപ്രിൽ 1’ ഏപ്രിൽ ഫൂളായി കണക്കാകുന്നതിനാൽ പലരുടെയും മനസ്സിൽ ഇത് സത്യമാണോ എന്ന തരത്തിൽ ചോ​ദ്യങ്ങൾ ഉയർന്നിരുന്നു. ഇതിന് മറുപടിയുമായി ഭവീഷ് അ​ഗർവാൾ തന്നെ രം​ഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ. “ഇന്നലെയാണ് ഇന്ത്യയിലെ ആദ്യത്തെ ‘ഓല സോളോ’ അവതരിപ്പിച്ചത്. വളരെ പെട്ടെന്നാണ് ഇത് വൈറൽ ആയത്. ഏപ്രിൽ ഒന്നിനായത് കൊണ്ട് തന്നെ പലരും ഏപ്രിൽ ഫൂൾ ആണോ എന്ന് പോലും തെറ്റുദ്ധരിച്ചിരുന്നു”എന്നും സിഇഒ ഭവീഷ് അ​ഗർവാൾ എക്സിൽ കുറിച്ചു.

ഇന്ത്യയിൽ അതിശയമാറ്റം കൊണ്ടുവരാൻ ഓലക്ക് സാധിക്കും, ഇന്ത്യൻ എഞ്ചിനീയറിംഗ് മികവാണ് ഇതിലൂടെ കാണാനാവുന്നത് തുടങ്ങി നിരവധി കമൻ്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്.
Sources:NEWS AT TIME

http://theendtimeradio.com

Continue Reading

Travel

ഇനി ഇരുചക്രവാഹനങ്ങളില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍,; ‘ലൈസന്‍സ് റദ്ദാക്കും, ഇന്‍ഷുറന്‍സ് പരിരക്ഷയുമില്ല’; എംവിഡി മുന്നറിയിപ്പ്

Published

on

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍, ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള കര്‍ശന നടപടികള്‍ നേരിടേണ്ടി വരുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ അറിയിപ്പ്. ഇരുചക്രവാഹനങ്ങളില്‍ ഡ്രൈവര്‍ക്കൊപ്പം ഒരാളെ മാത്രമേ നിയമപരമായി അനുവദിച്ചിട്ടുള്ളു. പക്ഷെ വാഹനത്തില്‍ മൂന്നുപേര്‍ കയറിയ ട്രിപ്പിള്‍ റൈഡിംഗ് സര്‍ക്കസ് നിത്യകാഴ്ചയാണ്. ഇത് അത്യന്തം അപകടകരമാണ്. അടിയന്തിരഘട്ടത്തില്‍ കൈത്താങ്ങ് ആകേണ്ട ഇന്‍ഷുറന്‍സ് പരിരക്ഷ നിഷേധിക്കപ്പെടാനും ഇത് കാരണമാകാമെന്ന് എംവിഡി വ്യക്തമാക്കി.

എംവിഡി കുറിപ്പ്: ട്രിപ്പിള്‍ ട്രിപ്പ് ട്രബിളാണ് ചങ്ങായി. ഇരുചക്രവാഹനങ്ങളില്‍ ഓടിക്കുന്ന വ്യക്തി തന്നെ ഒട്ടും സുരക്ഷിതനല്ല. നമ്മുടെ പ്രത്യേക സാഹചര്യത്തില്‍ ഇരുചക്രവാഹനങ്ങളില്‍ ഡ്രൈവര്‍ക്കൊപ്പം പരമാവധി ഒരു റൈഡറെക്കൂടി മാത്രമേ നിയമപരമായി അനുവദിച്ചിട്ടുള്ളു. പക്ഷെ ഈ രണ്ട് സീറ്റ് വാഹനത്തില്‍ മൂന്നുപേര്‍ കയറിയ ട്രിപ്പിള്‍ റൈഡിംഗ് സര്‍ക്കസ്സ് അഥവാ സാഹസം നമ്മുടെ റോഡുകളിലെ ഒരു നിത്യകാഴ്ചയാണ്. ചിലപ്പോഴൊക്കെ അതില്‍ കൂടുതലും കാണാറുണ്ട്.

ഈ നിരോധിതശീലം അത്യന്തം അപകടകരമാണ്. അടിയന്തിരഘട്ടത്തില്‍ കൈത്താങ്ങ് ആകേണ്ട ഇന്‍ഷുറന്‍സ് പരിരക്ഷ നിഷേധിക്കപ്പെടാനും കാരണമാകാം. അതിനാല്‍ തന്നെ ഈ ‘വീരകൃത്യം’ ശിക്ഷാര്‍ഹവുമാണ്. ഇത്തരത്തില്‍ 2 ല്‍ കൂടുതല്‍ പേര്‍ ഒരു ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍, ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടേയുള്ള കര്‍ശന നടപടികള്‍ നേരിടേണ്ടിവരും. ട്രിപ്പിള്‍ ട്രിപ്പുകള്‍ ഒരു പക്ഷെ നിയമനടപടികള്‍ നേരിടാന്‍ പോലും അവശേഷിക്കാതെയാകും അവസാനിക്കുക. ദയവായി ഇരുചക്ര വാഹനങ്ങളില്‍ ഒരു തരത്തിലുമുള്ള സാഹസങ്ങള്‍ക്ക് മുതിരാതിരിക്കുക.

Sources:NEWS AT TIME

http://theendtimeradio.com 

Continue Reading

Travel

ഗ്രൗണ്ടിൽ ഇനി ‘H’ മാത്രം പോരാ; ഡ്രൈവിങ് ടെസ്റ്റില്‍ അടിമുടി മാറ്റം, പുതിയ പരിഷ്കാരങ്ങൾ ഇങ്ങനെ

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് അടിമുടി പരിഷ്കരിച്ചു. കാർ ഉൾപ്പെടെയുള്ള ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ ലൈസൻസ് ലഭിക്കാൻ ഗ്രൗണ്ടിൽ ഇനി ‘H’ എടുത്താൽ മാത്രം മതിയാകില്ല. ഓട്ടോമാറ്റിക് ഗിയർ ഷിഫ്റ്റുള്ള വാഹനങ്ങൾക്കും വൈദ്യുതവാഹനങ്ങൾക്കും ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളുടെ ഡ്രൈവിങ് ടെസ്റ്റിന് കാൽപ്പാദങ്ങൾ കൊണ്ട് ഗിയർ മാറ്റുന്ന വാഹനങ്ങൾ നിർബന്ധമാക്കി. പരിഷ്കാരം സംബന്ധിച്ച ഉത്തരവ് ഗതാഗത കമ്മിഷണർ എസ്. ശ്രീജിത്ത് പുറത്തിറക്കി. മാറ്റങ്ങൾ മേയ് ഒന്ന് മുതൽ നിലവിൽ വരും.

ഉത്തരവിലെ നിർദേശങ്ങൾ

ഗിയറുള്ള ഇരുചക്രവാഹനങ്ങളുടെ ലൈസൻസ് ടെസ്റ്റിന് കാൽപ്പാദം കൊണ്ട് ഗിയർ മാറ്റുന്ന തരത്തിലുള്ളതും 95 സി.സിയ്ക്ക് മുകളിൽ എഞ്ചിൻ കപ്പാസിറ്റിയുള്ളതുമായ വാഹനങ്ങൾ ഉപയോഗിക്കണം. കൈകൾ കൊണ്ട് ഗിയർ മാറ്റുന്ന തരം ഇരുചക്ര വാഹനങ്ങൾ കൊണ്ട് ഡ്രൈവിങ് ടെസ്റ്റ് നടത്താൻ പാടില്ല.
മോട്ടോർ സൈക്കിൾ ലൈസൻസിനായുള്ള റോഡ് ടെസ്റ്റ് വാഹനഗതാഗതമുള്ള റോഡിൽ നടത്തണം. ഗ്രൗണ്ടിൽ ടെസ്റ്റ് നടത്തുന്നത് ഉദ്യോഗസ്ഥരുടെ വീഴ്ചയായി കണക്കാക്കും.
ഡ്രൈവിങ് സ്കൂളുകളുടെ വാഹനങ്ങളുടെ കാലാവധി 15 വർഷമാക്കി നിജപ്പെടുത്തി. നിലവിൽ 15 വർഷത്തിൽ കൂടുതൽ കാലപ്പഴക്കമുള്ള വാഹനങ്ങൾ മെയ് ഒന്നിന് മുമ്പായി ഒഴിവാക്കി പകരം വാഹനങ്ങൾ ഏർപ്പെടുത്തണം.
ലൈറ്റ് മോട്ടോർ വെഹിക്കിൾ വിഭാഗത്തിലുള്ള ഡ്രൈവിങ് ടെസ്റ്റിന് ഓട്ടോമാറ്റിക് ഗിയർ ഷിഫ്റ്റുള്ള വാഹനങ്ങളോ വൈദ്യുതവാഹനങ്ങളോ ഉപയോഗിക്കാൻ പാടില്ല.
ലൈറ്റ് മോട്ടോർ വെഹിക്കിൾ വിഭാഗത്തിലെ ഗ്രൗണ്ട് ടെസ്റ്റിൽ ആംഗുലാർ പാർക്കിങ്, പാരലൽ പാർക്കിങ്, സിഗ് സാഗ് ഡ്രൈവിങ്, ഗ്രേഡിയന്റ് ടെസ്റ്റ് എന്നിവ ഉൾപ്പെടുത്തണം.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news35 mins ago

ദക്ഷിണ കൊറിയയിൽ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കത്തോലിക്കരുടെ എണ്ണത്തിൽ റെക്കോർഡ്

സിയോള്‍: ചരിത്രത്തിൽ ഏറ്റവും കൂടുതൽ കത്തോലിക്കരായ ജനപ്രതിനിധികൾ ഇത്തവണത്തെ ദക്ഷിണ കൊറിയയുടെ പാർലമെൻറിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ട 80 പേരിൽ ഭരണപക്ഷത്തുള്ളവരും, പ്രതിപക്ഷത്തുള്ളവരും ഉൾപ്പെടും. ഏപ്രിൽ പത്തിന് നടന്ന...

Business48 mins ago

ഐഫോണിലും പച്ചയായി വാട്ട്സ്ആപ്പ്; പുതിയ അപ്ഡേറ്റ് ഫീച്ചറുകൾ ഇങ്ങനെ

ലോകമെമ്പാടും ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിലൊന്നാണ് വാട്ട്‌സ്ആപ്പ്, അതിനാൽ എത്ര ചെറിയ മാറ്റങ്ങൾ വന്നാലും അത് ശ്രദ്ധിക്കപ്പെടാതെ പോകാറില്ലന്ന് മാത്രമല്ല ടെക് ലോകത്ത് ചർച്ചയാവാറുമുണ്ട് അടുത്തിടെ, വാട്ട്‌സ്ആപ്പ് iOS ഉപയോക്താക്കൾക്കായി...

National57 mins ago

എസ്എസ്എൽസി ഹയർ സെക്കൻ്ററി പരീക്ഷാ ഫലം ഇക്കുറി നേരത്തെ; തീയതി ഇങ്ങനെ

ഈ വർഷത്തെ എസ് എസ് എൽ സി, ഹയർസെക്കൻ്ററി പരീക്ഷാ ഫയം മെയ് 8, മെയ് 9 എന്നീ തീയതികളിലായി പ്രഖ്യാപിക്കും. വൈകീട്ട് മൂന്ന് മണിക്കാണ് രണ്ട്...

world news1 day ago

Pastor Jack Graham says antisemitism evidence of ‘spiritual warfare’: ‘Satan hates what God loves’

NASHVILLE, Tenn. — Jack Graham, the pastor of Prestonwood Baptist Church in Plano, Texas, has warned that the hatred of...

National1 day ago

സെലിബ്രേഷൻ ഓഫ് ഹോപ്പ് കോട്ടയം പട്ടണത്തിൽ

കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ വെച്ച് സെലിബ്രേഷൻ ഓഫ് ഹോപ്പ് എന്നപേരിൽ സുവിശേഷ മഹാ സംഗമം നവംബർ 27 മുതൽ 30 വരെ നടത്തപ്പെടുന്നു. നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ...

National1 day ago

അരുവിക്കര .മൈലമൂട് ഐ.പി.സി ബഥേൽ സഭാ പ്രതിഷ്ഠയും .മാസ യോഗവും മേയ് 4 ന്

ഐ.പി സി തിരുവനന്തപുരം നോർത്ത് സെൻ്ററിൽ ഉൾപ്പെട്ട അരുവിക്കര .മൈലമൂട് ഐ.പി.സി ബഥേൽ സഭയ്ക്ക് വേണ്ടി പണികഴിപ്പിച്ച പുതിയ സഭാ ഹോളിൻ്റെ പ്രതിഷ്ഠയും .മാസ യോഗവും മേയ്...

Trending