Connect with us

us news

ചലന ശേഷി നഷ്ടപ്പെട്ടവരുടെ ചാലക ശക്തിയായ ജോൺസൻ സാമുവേലിന് 2023-ലെ എക്കോ ഹ്യുമാനിറ്റേറിയൻ അവാർഡ്

Published

on

ന്യൂയോർക്ക്: “ഏറ്റവും സന്തോഷവാനായ വ്യക്തി അധികം സമ്പാദിക്കുന്നവനല്ല മറിച്ച് അധികം കൊടുക്കുന്നവനാണ്” പ്രശസ്ത അമേരിക്കൻ എഴുത്തുകാരനായിരുന്ന ഹോറെയ്സ് ജാക്‌സൺ ബ്രൗൺ ജൂനിയറിൻറെ വാക്കുകളാണിവ. ചിലർ ജീവിതത്തിൽ സമ്പാദിച്ചു കൂട്ടാൻ മാത്രം ശ്രമിക്കുമ്പോൾ ചുരുക്കം ചിലരെങ്കിലും ഉള്ളതിൽ നിന്നും മറ്റുള്ളവർക്ക് കൂടി പങ്ക് വെക്കുന്നതിന് താൽപ്പര്യം കാണിക്കുന്നവരാണ്. മറ്റുള്ളവരെ സഹായിക്കുന്നതിന് മനസ്സു വരണമെങ്കിൽ അൽപ്പം മനുഷ്യത്വം മനസ്സിനുള്ളിൽ ഉണ്ടാകണം.

അങ്ങനെ മനുഷ്യത്വം ധാരാളം മനസ്സിൽ വച്ച് കുടുംബസമേതം ജീവകാരുണ്യ പ്രവർത്തനത്തിന് മുൻ‌തൂക്കം നൽകി ജീവിതം മുമ്പോട്ട് നയിക്കുന്ന വ്യക്തിയാണ് ഇത്തവണത്തെ ECHO ഹ്യുമാനിറ്റേറിയൻ അവാർഡിന് അർഹനായ ജോൺസൺ സാമുവേൽ. വിവിധ കാരണങ്ങളാൽ കാലുകൾ നഷ്ടപ്പെട്ട് ചലനശേഷി ഇല്ലാതിരുന്ന 204 പേർക്കാണ് കഴിഞ്ഞ പത്തു വർഷത്തിനിടെ ജോൺസൺ സാമുവേൽ എന്ന മനുഷ്യ സ്നേഹിയുടെ നിസ്വാർഥ പ്രവർത്തനത്തിലൂടെ ചലന ശേഷി ലഭിച്ചത്.

അപകടത്തിൽപെട്ട് ഒരു കാൽ നഷ്ടപെട്ട ഒരു വ്യക്തിയുടെ ദുരിത ജീവിതം 2004-ൽ കാണുവാൻ ഇടയായത് മുതലാണ് കാലുകൾ നഷ്ടപ്പെട്ടവരെ ഏതെങ്കിലും വിധത്തിൽ സഹായിക്കണം എന്ന ഒരാശയം ജോൺസൻറെ മനസ്സിൽ ഉടലെടുത്തത്. അന്ന് മുതൽ അതിനെപ്പറ്റി ചിന്തിക്കുകയും അതെങ്ങനെ പ്രാവർത്തികമാക്കണമെന്ന് പല ഇടങ്ങളിൽ റിസേർച് നടത്തുകയും ചെയ്തു. അതിന്റെ അടിസ്‌ഥാനത്തിൽ കൃത്രിമ അവയവങ്ങൾ നിർമ്മിക്കുന്ന ജെർമ്മനിയിലുള്ള ഓട്ടോബോക്ക് എന്ന കമ്പനിയുമായി ബന്ധപ്പെട്ട് 2013 മുതൽ സൗജന്യമായി കൃത്രിമ കാലുകൾ നൽകിക്കൊണ്ടു കാലുകൾ നഷ്ടപ്പെട്ടവർക്ക് സഹായ ഹസ്തം ആകണമെന്ന് തീരുമാനിച്ചു.

ഒരു കൃത്രിമ കാലിന് ഏകദേശം രണ്ടായിരം ഡോളർ ചെലവ് വരുന്നതിനാൽ ഒരു വർഷം പത്തു പേർക്ക് വീതം കൃത്രിമ കാലുകൾ നൽകണമെന്ന് തീരുമാനമെടുത്തു. അതിനായി സ്വന്തം മാതൃ ദേശമായ മാവേലിക്കരയിലെ വെട്ടിയാർ എന്ന ഗ്രാമ പ്രദേശം ആസ്ഥാനമാക്കി “Life and Limb Charitable Trust ” എന്ന ട്രസ്റ്റ് രൂപീകരിക്കുകയും പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. സ്വന്തം സമ്പാദ്യത്തിൽ നിന്നും സ്വരൂപിച്ച തുക ഉപയോഗിച്ച് 2014-ൽ ഏതാനും പേർക്ക് സൗജന്യ കൃത്രിമ കാലുകൾ നൽകി ജീവകാരുണ്യ പ്രവർത്തനത്തിന് തുടക്കം കുറിച്ചു.

മാവേലിക്കര വെട്ടിയാറിൽ ജനിച്ചുവളർന്ന്‌ പതിനേഴാമത്തെ വയസ്സിൽ മാതാപിതാക്കളോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയ ജോൺസൺ ലോങ്ങ് ഐലൻഡിലുള്ള മിനിയോള ഹൈസ്‌കൂളിൽ നിന്നും ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ചു. പിന്നീട് ക്യുൻസ് കോളേജിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ഗ്രാജുവേഷനും കരസ്ഥമാക്കി. കഴിഞ്ഞ 22 വർഷമായി മോൺറ്റിഫയർ മെഡിക്കൽ സെന്ററിൽ ഐ.ടി. ഉദ്യോഗസ്ഥനായി.

ഇപ്പോൾ ഐ.ടി. ഡിപ്പാർട്മെന്റിലെ സീനിയർ മാനേജർ ആയി ജോലി ചെയ്യുന്നു. തന്റെ ജോലിയിൽ നിന്നുമുള്ള വരുമാനത്തിൽ നിന്നും ഒരു പങ്ക് ജീവകാരുണ്യ പ്രവർത്തനത്തിനായി മാറ്റി വച്ചാണ് കാലുകൾ നഷ്ടപ്പെട്ട നിർധനർക്ക് കൃത്രിമ കാലുകൾ നൽകുന്ന പുണ്യ പ്രവർത്തിയിൽ ഏർപ്പെട്ടിരിക്കുന്നത്. 2018 മുതൽ പ്രസ്തുത നന്മ പ്രവർത്തിയിൽ താല്പര്യമുള്ളവരിൽ നിന്നും ട്രസ്റ്റിലൂടെ സംഭാവന സ്വീകരിച്ചുകൊണ്ട് കൃത്രിമ കാൽ വിതരണം കൂടുതൽ ആളുകളിലേക്ക് വിപുലീകരിച്ചു.

2022 ഡിസംബർ 10-ന് മാവേലിക്കരയിലെ പുന്നമൂട്ടിലുള്ള ഗ്രേസ് കൺവെൻഷൻ സെന്ററിൽ വച്ച് വിധിയുടെ ക്രൂരതയിൽ കാലുകൾ നഷ്ടപ്പെട്ട 41 ഹതഭാഗ്യർക്കാണ്‌ ജോൺസന്റെ ഉടമസ്ഥതയിലുള്ള ലൈഫ് & ലിംബ് ചാരിറ്റബിൾ ട്രസ്റ്റ് കൃത്രിമക്കാലുകൾ നൽകിയത്. പ്രസ്തുത ചടങ്ങിന് പ്രശസ്ത മജീഷ്യൻ ആയിരുന്ന പ്രൊഫ. ഗോപിനാഥ് മുതുകാടും കിഡ്നി അച്ചൻ എന്നറിയപ്പെടുന്ന ഫാദർ ഡേവിസ് ചിറമേലും സാമൂഹിക-രാഷ്ട്രീയ മേഖലയിലുള്ള പല വിശിഷ്ട വ്യക്തികളും സാക്ഷ്യം വഹിക്കാൻ സന്നിഹിതരായിരുന്നു.

2024-ൽ 170,000 ഡോളർ സമാഹരിച്ച് നൂറു പേർക്ക് കൃത്രിമക്കാലുകൾ നൽകാനാണ് ജോൺസന്റെ പുതിയ പദ്ധതി. ജോൺസന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പിന്താങ്ങലായും നിഴലായും സഹധർമ്മിണി ഷേർളി കൂടെയുണ്ട്. ജോൺസൻ സാമുവേലിന്റെ നിസ്സീമവും നിസ്വാർത്ഥവുമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് ഈ വർഷം അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ലഭിച്ച നിരവധി അപേക്ഷകരിൽ നിന്നും ECHO കമ്മറ്റി അദ്ദേഹത്തെ ഹ്യുമാനിറ്റേറിയൻ അവാർഡിനായി തെരഞ്ഞെടുത്തത്.

2024 ജനുവരി 7 ഞായറാഴ്ച വൈകിട്ട് 5 മണി മുതൽ ജെറിക്കോയിലുള്ള കൊട്ടിലിയൻ റെസ്റ്റോറന്റിൽ വച്ച് (Cottillion Restaurant, 440 Jericho Turnpike, Jericho, NY 11753) നടത്തപ്പെടുന്ന ECHO വാർഷിക ഡിന്നർ നൈറ്റിൽ പ്രമുഖ സാമൂഹിക-രാഷ്ട്രീയ നേതാക്കളുടെ മഹനീയ സാന്നിദ്ധ്യത്തിൽ അവാർഡ് നല്കപ്പെടുന്നതാണ്. 2,500 ഡോളറും പ്രശംസാ ഫലകവുമാണ് സമ്മാനമായി നൽകുന്നത്.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രധാന്യം നൽകി ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സംഘടനയാണ് ECHO (Enhance Community through Harmonious Outreach). പത്താമത് വാർഷികം ആഘോഷിക്കുന്ന ECHO ഈ പുതുവർഷം ഭവനരഹിതരായ പത്തു പേർക്ക് വീട് നിർമ്മിച്ച് നൽകുന്നതിനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നു. അതോടൊപ്പം, ആഴ്ചയിലൊരു ദിവസം മാത്രം നടത്തപ്പെടുന്ന മുതിർന്ന പൗരന്മാർക്കായുള്ള “സീനിയർ വെൽനെസ്സ്” എന്ന പരിപാടി ആഴ്ചയിൽ അഞ്ചു ദിവസവും നടത്താവുന്ന “Adult Day Care” ആയി വികസിപ്പിക്കുവാനും പദ്ധതി ഇടുന്നു.

അതിനായി സൗകര്യപ്രദമായ ആസ്ഥാന കേന്ദ്രം കണ്ടെത്തുന്നതിനുള്ള പ്ലാനുകളും ECHO-യുടെ ആലോചനയിലുണ്ട്. ചിറമ്മേലച്ചനുമായി സഹകരിച്ച് കേരളത്തിൽ ഒരു ഡയാലിസിസ് യൂണിറ്റ് നൽകുകയും, ഭക്ഷണം കഴിക്കാനില്ലാത്തവർക്കു ഒരു നേരത്തെ ഭക്ഷണം നൽകുന്നതിനുള്ള പദ്ധതിയായ “Hunger Hunt” നടപ്പിലാക്കുകയും, സ്കൂൾ കുട്ടികളിൽ സേവന മനസ്ഥിതി വളർത്തുന്നതിനുള്ള “മദർ തെരേസാ സേവനാ അവാർഡ്” നൽകുന്നതിനുള്ള പദ്ധതിയും ECHO നടത്തി വരുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: (516) -902-4300.
Sources:nerkazhcha

http://theendtimeradio.com

us news

ഓസ്‌ട്രേലിയന്‍ പാർലമെൻ്റിൽ നിന്ന് ‘സ്വര്‍ഗസ്ഥനായ പിതാവേ…’ എന്ന പ്രാര്‍ത്ഥന നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗ്രീന്‍സ് പാര്‍ട്ടി എം പി മെഹ്റിന്‍ ഫാറൂഖി

Published

on

ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലെ ഉപരി സഭയായ സെനറ്റില്‍ നടപടികള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ചൊല്ലുന്ന ‘സ്വര്‍ഗസ്ഥനായ പിതാവേ…’ എന്ന പ്രാര്‍ത്ഥന നീക്കം ചെയ്യണമെന്ന ആവശ്യവുമായി ഗ്രീന്‍സ് പാര്‍ട്ടി വീണ്ടും രംഗത്ത്. 120 വര്‍ഷത്തിലേറെയായി അനുവര്‍ത്തിച്ചുപോരുന്ന സമ്പ്രദായം മാറ്റണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത് സെനറ്റര്‍ മെഹ്റിന്‍ ഫാറൂഖിയാണ്. ന്യൂ സൗത്ത് വെയ്ല്‍സില്‍നിന്നുള്ള ഗ്രീന്‍പാര്‍ട്ടി എംപിയായ മെഹ്റിന്‍ പാകിസ്ഥാന്‍ വംശജയാണ്.

മതവും സർക്കാരും രണ്ടായി നിലനില്‍ക്കുന്ന ഒരു മതേതര പാര്‍ലമെന്റിലാണ് താന്‍ വിശ്വസിക്കുന്നത്. സെനറ്റ് ആരംഭിക്കുന്നതിനു മുന്നോടിയായി സ്വര്‍ഗസ്ഥനായ പിതാവേ… എന്ന പ്രാര്‍ത്ഥന ചൊല്ലരുതെന്ന് അവര്‍ അഭിപ്രായപ്പെട്ടു. പ്രാര്‍ത്ഥന നീക്കം ചെയ്യണമെന്ന ആവശ്യത്തിനെതിരേ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അതേസമയം, ഇതിനു മുന്‍പും ഫെഡറല്‍ പാര്‍ലമെന്റില്‍ ‘സ്വര്‍ഗസ്ഥനായ പിതാവേ…’ എന്ന പ്രാര്‍ഥന നീക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം പരാജയപ്പെട്ടിരുന്നു. കേവലം ഒന്നോ രണ്ടോ ജനപ്രതിനിധികളുടെ ഗൂഡലക്ഷ്യങ്ങള്‍ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ക്ക് പലപ്പോഴും മറ്റു പ്രതിനിധികളുടെ പിന്തുണ ലഭിക്കാറില്ല.

വ്യത്യസ്ത വിശ്വാസങ്ങളെ പ്രതിനിധീകരിക്കുന്ന ലോകമെമ്പാടുമുള്ള നിരവധി ആളുകള്‍ ഈ രാജ്യത്ത് താമസിക്കുന്നതിനാല്‍ പ്രാര്‍ത്ഥന ഒഴിവാക്കണമെന്നാണ് മെഹ്റിന്റെ വാദം. ഈ മാറ്റത്തിനായി ഞങ്ങള്‍ തുടര്‍ന്നും ശ്രമിക്കുമെന്നും അവര്‍ പറഞ്ഞു. നിലവില്‍, ന്യൂ സൗത്ത് വെയില്‍സ് പാര്‍ലമെന്റിന്റെ പ്രവൃത്തിദിനം ആരംഭിക്കുന്നത് കര്‍ത്താവിന്റെ പ്രാര്‍ത്ഥനയോടെയാണ്. ഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറി സംസ്ഥാന പാര്‍ലമെന്റ് ഒഴികെ എല്ലാ ഓസ്ട്രേലിയന്‍ പാര്‍ലമെന്റുകളിലും കര്‍ത്താവിന്റെ പ്രാര്‍ത്ഥന ചൊല്ലുന്നുണ്ട്.

പാലസ്തീന്‍ രാഷ്ട്രത്തെ ഓസ്‌ട്രേലിയ അംഗീകരിക്കണമെന്ന് സമ്മര്‍ദം ചെലുത്തുന്ന സെനറ്റര്‍മാരില്‍ മുന്‍നിരയില്‍ മെഹ്റിന്‍ ഫാറൂഖിയുമുണ്ട്. നേരത്തെ വിക്ടോറിയ സംസ്ഥാനത്ത് ‘സ്വര്‍ഗസ്ഥനായ പിതാവേ…’ എന്ന പ്രാര്‍ഥന പാര്‍ലമെന്റില്‍നിന്നു നീക്കം ചെയ്യാനുള്ള പ്രമേയം ദയനീയമായി പരാജയപ്പെട്ടിരുന്നു. വിശ്വാസികളുടെ കടുത്ത പ്രതിഷേധത്തെതുടര്‍ന്നാണ് അന്ന് ആ നീക്കം പരാജയപ്പെട്ടത്.
Sources:christiansworldnews

http://theendtimeradio.com

Continue Reading

us news

പ്രതീക്ഷിക്കാതെ സംഭവിക്കുന്നതിൽ നിന്ന് ദൈവം മാത്രമാണ് രക്ഷിക്കുന്നതെന്ന് ട്രംപ്

Published

on

യു.എസ് : പ്രതീക്ഷിക്കാത്ത സംഭവിത്തിൽ നിന്ന് ദൈവം മാത്രമാണ് രക്ഷിക്കുന്നത്. നിങ്ങളുടെ നിലപാടുകൾക്കും പ്രാർത്ഥനകൾക്കും എല്ലാവർക്കും നന്ദി. നാം ഭയപ്പെടേണ്ടതില്ല, പകരം നമ്മുടെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയും ദുഷ്ടതയ്‌ക്കെതിരെ പ്രതികരിക്കുകയും ചെയ്യുമെന്ന് മുൻ പ്രസിഡന്റ്‌ട്രംപ് പറഞ്ഞു.

ഞാൻ നമ്മുടെ രാജ്യത്തെ സ്‌നേഹിക്കുകയും നിങ്ങളെ എല്ലാവരെയും സ്‌നേഹിക്കുകയും ചെയ്യുന്നു, വിസ്കോൺസിനിൽ നിന്ന് ഈ ആഴ്ച നമ്മുടെ മഹത്തായ രാഷ്ട്രത്തോട് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Sources:christianlive

http://theendtimeradio.com

Continue Reading

us news

ചെറുകര മുതല്‍ ഒക്കലഹോമ വരെ പ്രകാശനം ചെയ്തു

Published

on

ഒക്കലഹോമ:ഒക്കലഹോമ സിറ്റിയിലെ ആദ്യകാല മലയാളി പെന്തക്കോസ്ത് ശുശ്രൂഷകരിലൊരാളായ പാസ്റ്റര്‍ കെ എം ചാക്കോയുടെ ജീവചരിത്ര ഗ്രന്ഥം ചെറുകര മുതല്‍ ഒക്കലഹോമ വരെ പ്രകാശനം ചെയ്തു.ഹാല്ലേല്ലൂയ്യാ പത്രാധിപരും ഗ്രന്ഥകാരനുമായ സാംകുട്ടി ചാക്കോ നിലമ്പൂരാണ് പുസ്തകരചന നിര്‍വഹിച്ചിരിക്കുന്നത്.
ജൂണ്‍ 23ന് ഒക്കലഹോമയിലെ പ്രയ്‌സ് ടാബര്‍നാക്കിള്‍ ചര്‍ച്ചില്‍ നടന്ന പ്രകാശന ചടങ്ങുകള്‍ക്ക് പാസ്റ്റര്‍ ജോസ് എബ്രഹാം അദ്ധ്യക്ഷത വഹിച്ചു.പാസ്റ്റര്‍ സാംകുട്ടി ചാക്കോ മുഖ്യ പ്രഭാഷണം നടത്തി. പാസ്റ്റര്‍ ജോസ് എബ്രഹാമില്‍ നിന്ന് പാസ്റ്റര്‍ സന്തോഷ് കോശി ഈശോ പ്രഥമ കോപ്പി ഏറ്റുവാങ്ങി. പാസ്റ്റര്‍ കെ എം ചാക്കോ മറുപടി പ്രസംഗവും വര്‍ഗീസ് ജോസഫ്, സാബു വര്‍ഗീസ് എന്നിവര്‍ ആശംസാ പ്രസംഗങ്ങളും നടത്തി. മക്കളായ കെ സി മാത്യൂ(ജയിംസ്) പ്രസാദ് ജേക്കബ് എന്നിവര്‍ കൃതജ്ഞതാ രേഖപ്പെടുത്തി.
റാന്നി ഏഴോലി സ്വദേശികളായ കെ എം ചാക്കോ മാര്‍ത്തോമ സഭയില്‍ നിന്ന് വിശ്വാസത്തിലേക്ക് വരികയും ബാംഗ്ലൂര്‍ എസ് എ ബി സി യില്‍ പഠനം നടത്തുകയും ചെയ്തു.
അസംബ്ലീസ് ഓഫ് ഗോഡിലെ ആദ്യകാല സി എ പ്രസിഡന്റും ബഥേല്‍ ബൈബിള്‍ കോളേജ് അധ്യാപകനുമായിരുന്ന പാസ്റ്റര്‍ കെ എം ചാക്കോ 1970 ല്‍ അമേരിക്കയിലേക്ക് കുടിയേറി. ഒക്കലഹോമയിലെ ആരംഭകാല മലയാളി ദൈവദാസന്മാരില്‍ പ്രമുഖനാണ് ഇദ്ദേഹം. സയോണ്‍ പെന്തക്കോസ്ത് സഭയുടെ സ്ഥാപകരിലൊരാളും ദീര്‍ഘകാലം സീനിയര്‍ ശുശ്രൂഷകനുമായിരുന്നു.
പുസ്തകത്തിന്റെ കോപ്പികള്‍ തിരുവല്ലയിലെ ഹാലേല്ലൂയ്യാ ഓഫീസില്‍ നിന്നും അമേരിക്കയില്‍ പിസിനാക്ക്, എജി ഫാമിലി കോണ്‍ഫറന്‍സ് എന്നിവിടങ്ങളിലെ ഹാലേല്ലൂയ്യാ സ്റ്റാളുകളിലും ലഭിക്കും.
Sources:onlinegoodnews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news16 hours ago

മസ്‌കറ്റില്‍ എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന്‍ നടന്നു

എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന്‍ ജൂലൈ 6ന് ഗാലാ ചര്‍ച്ച് ക്യാമ്പസില്‍ നടന്നു. ഡോ. സ്റ്റാലിന്‍ കെ. തോമസ് (അയാട്ടാ ഇന്റര്‍ നാഷണല്‍...

world news16 hours ago

സൗദി അറേബ്യയിൽ ജോലിയിൽ നിന്നും വിരമിക്കാനുള്ള പ്രായം അറുപത്തി അഞ്ചായി ഉയർത്തി

റിയാദ്: സൗദി അറേബ്യയിൽ ജോലിയിൽ നിന്നും വിരമിക്കാനുള്ള പ്രായം അറുപത്തി അഞ്ചായി ഉയർത്തി. കഴിഞ്ഞ ദിവസം കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ...

National16 hours ago

സൂറത്തിൽ പെന്തെക്കോസ്ത് ചർച്ചിനുനേരെ ആക്രമണം

സൂററ്റിൽ പെന്തക്കോസ്ത് ചർച്ചിന് നേരെ ആക്രമണം. സൂറത്ത് ഫെല്ലോഷിപ് പെന്തെക്കോസ്ത് ചർച്ചിന്റ ബെസ്താൻ ബ്രാഞ്ച് ചർച്ചിൽ ഞായറാഴ്ച (ജൂലൈ 14) ആരാധനകഴിഞ്ഞയുടൻ വർഗീയവാദികളായ നൂറോളം ആളുകൾ ഒന്നിച്ചുകൂടി...

us news16 hours ago

ഓസ്‌ട്രേലിയന്‍ പാർലമെൻ്റിൽ നിന്ന് ‘സ്വര്‍ഗസ്ഥനായ പിതാവേ…’ എന്ന പ്രാര്‍ത്ഥന നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗ്രീന്‍സ് പാര്‍ട്ടി എം പി മെഹ്റിന്‍ ഫാറൂഖി

ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലെ ഉപരി സഭയായ സെനറ്റില്‍ നടപടികള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ചൊല്ലുന്ന ‘സ്വര്‍ഗസ്ഥനായ പിതാവേ…’ എന്ന പ്രാര്‍ത്ഥന നീക്കം ചെയ്യണമെന്ന ആവശ്യവുമായി ഗ്രീന്‍സ് പാര്‍ട്ടി വീണ്ടും രംഗത്ത്....

us news16 hours ago

പ്രതീക്ഷിക്കാതെ സംഭവിക്കുന്നതിൽ നിന്ന് ദൈവം മാത്രമാണ് രക്ഷിക്കുന്നതെന്ന് ട്രംപ്

യു.എസ് : പ്രതീക്ഷിക്കാത്ത സംഭവിത്തിൽ നിന്ന് ദൈവം മാത്രമാണ് രക്ഷിക്കുന്നത്. നിങ്ങളുടെ നിലപാടുകൾക്കും പ്രാർത്ഥനകൾക്കും എല്ലാവർക്കും നന്ദി. നാം ഭയപ്പെടേണ്ടതില്ല, പകരം നമ്മുടെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയും ദുഷ്ടതയ്‌ക്കെതിരെ...

Sports2 days ago

ബ്രസീലിയൻ ഫുട്ബോൾ പ്ലെയർ റോബർട്ടോ ഫിർമിനോ ഇനി സഭാ ശുശ്രുഷകൻ

മാസിയോ : മുൻ ബ്രസീലിയൻ ഫുട്ബോൾ പ്ലെയറും ലിവർപൂൾ സ്ട്രൈക്കറുമായിരുന്ന റോബർട്ടോ ഫിർമിനോ ബ്രസീലിലെ ഇവാഞ്ചലിക്കൽ സഭയുടെ പാസ്റ്ററായി ചുമതലയേറ്റു. ജൂൺ 30 ഞായറാഴ്ച മാസിയോയിലെ തൻ്റെ...

Trending