Connect with us

us news

നോർത്ത് അമേരിക്കയിൽ സൗത്ത് ഏഷ്യൻ കമ്യുണിറ്റിയിലെ ഏറ്റവും വലിയ പെന്തക്കോസ്ത് മഹാ സമ്മേളനത്തിന് ജൂലൈ ജൂലൈ നാലിന് തിരശ്ശീല ഉയരും

Published

on

നോർത്ത് അമേരിക്കയിൽ നടക്കുന്ന സൗത്ത് ഏഷ്യൻ കമ്യുണിറ്റിയിലെ ഏറ്റവും വലിയ പെന്തക്കോസ്ത് മഹാ സമ്മേളനത്തിന് ജൂലൈ നാലിന് തിരശ്ശീല ഉയരുന്നു. നാലു ദിവസം നീണ്ടു നിൽക്കുന്ന ആയിരങ്ങൾ പങ്കെടുക്കുന്ന സുവിശേഷ മഹാ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് അടുക്കുന്നു. സംഘടനാ വിത്യാസം കൂടാതെ പങ്കെടുക്കുന്ന വിശ്വാസികൾ ആത്മീയ ഉന്നതി പ്രാപിക്കുക, കൂട്ടായ്മകളും സൗഹൃദങ്ങളും ബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, ക്രിസ്തുവിന്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ട ദൈവമക്കൾ ഒന്നാണെന്ന് വിളിച്ചോതുന്ന ആത്മീയ സമ്മേളനത്തിനാണ് ഹൂസ്റ്റൺ പട്ടണം ഒരുങ്ങുന്നത്. 2024 ജൂലൈ നാലു മുതൽ ഏഴ് വരെ ഹൂസ്റ്റൺ ജോർജ് ബ്രൗൺ കൺവെൻഷൻ സെൻട്രലിൽ വെച്ചാണ് ദേശീയ കോൺഫറൻസ് നടത്തപ്പെടുന്നത്.

കേരളത്തിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറി പാർത്ത പിതാക്കന്മാർ, ത്യാഗ മനോഭാവത്തോടെ നട്ടു വളർത്തിയ ഈ കൂട്ടായ്മ ഏകദേശം നാല് പതിറ്റാണ്ടിലേക്ക് പ്രവേശിച്ചിരിക്കുന്നു. കലവറയില്ലാതെ ചൊരിയപ്പെടുന്ന ദൈവകൃപയും ദൈവമക്കളുടെ ഐക്യതയും കോൺഫ്രൻസുകളിൽ എടുത്തു പറയേണ്ട സുപ്രധാന ഘടകങ്ങളാണ്.

അമേരിക്കയിലെ മലയാളി പെന്തക്കോസ്ത് വിശ്വാസികളുടെ ഏറ്റവും വലിയ സമ്മേളനത്തിൽ വിത്യസ്തമായ ദൈവീകാനുഭവങ്ങളെ അറിയുവാനും അനുഭവിക്കുവാനുമുള്ള അവസരമാണ് വിശ്വാസ സഹോദരങ്ങൾക്ക് ലഭ്യമാകുന്നത്. ഇന്നയോളം അത്ഭുതകരമായി വഴി നടത്തിയ കർത്താവായ യേശു ക്രിസ്തുവിലുള്ള അചഞ്ചലമായ വിശ്വാസവും ആശ്രയും മുറുകെ പിടിച്ച്, ദൈവീക പ്രമാണങ്ങളോട് നൂറു ശതമാനം വിശ്വസ്തത പുലർത്തി സമുഹത്തിനും സഭകൾക്കും മാതൃക കാണിക്കുവാൻ, പ്രതിവർഷം അയ്യായിരത്തിലേറെ വിശ്വാസികളും ശുശ്രൂഷകന്മാരും ലോകത്തിന്റെ വിവിധ ഭാഗങ്ങ ളിൽ നിന്നും കോൺഫ്രൻസുകളിൽ എത്തിച്ചേരുന്നു. സത്യ ദൈവത്തെ ആരാധിക്കുവാനും, ആദ്യമസഭ അനുഭവിച്ച പെന്തക്കോസ്ത് അനുഭവത്തെ ദർശിക്കുവാനും, കൂട്ടായ്മ ആചരിക്കുവാനും അപ്പം നുറുക്കുവാനും, ബദ്ധങ്ങൾ പുതുക്കുവാനുമുള്ള അവസരങ്ങൾ പരമാവധി പ്രയോജനപെടുത്തുവാൻ ദൈവമക്കൾ തയ്യാറായിക്കഴിഞ്ഞു.

“മാനസാന്തരത്തിന് യോഗ്യമായ ഫലം കായ്പ്പിൻ” (ലൂക്കോസ് 3:8) എന്നതാണ് കോൺഫ്രൻസിന്റെ ചിന്താവിഷയം. ലോക പ്രസിദ്ധ സുവിശേഷകനും അമേരിക്കയിലെ യുവജനങ്ങൾക്കിടയിൽ ഏറെ സ്വാധീനവുമുള്ള പാസ്റ്റർ വ്ളാഡ് സുവ്ഷുക്ക്, ഡോ. ജൂലിയസ് സൂബി, ഡോ. റ്റിം ഹിൽ, ആൻഡ്രസ് ബിസോണ, ക്രൈസ്തവ കൈരളിക്ക് ഏറെ സുപരിചതരായ പാസ്റ്റർ ഫെയ്ത്ത് ബ്ലസ്സൻ, പാസ്റ്റർ ജസ്റ്റിൻ ശാമുവൽ, ഡോ. ഏഞ്ചൽ എൽസാ വർഗ്ഗീസ് – യു കെ എന്നിവരാണ് മുഖ്യ പ്രസംഗകർ. പാസ്റ്റർ ഫിന്നി ആലുംമൂട്ടിൽ (നാഷണൽ കൺവീനർ), രാജു പൊന്നോലിൽ (നാഷണൽ സെക്രട്ടറി), ബിജു തോമസ് (നാഷണൽ ട്രഷറാർ), റോബിൻ രാജു (യൂത്ത് കോ-ഓർഡിനേറ്റർ), ആൻസി സന്തോഷ് (ലേഡീസ് കോ-ഓർഡിറ്റേർ) എന്നിവരാണ് മുഖ്യ സംഘാടകർ.

ഒരുക്കത്തോടെ കടന്നു വരുന്ന ദൈവമക്കൾക്ക് പ്രത്യാശയ്ക്ക് ഒട്ടും മങ്ങലേല്ക്കാതെ, ആരാധനയ്ക്ക് പ്രാധാന്യം കൊടുത്ത് ആത്മ നിറവിൽ ആരാധിക്കുവാൻ സാധിക്കുന്ന ഗാനങ്ങളാണ് അനുഗ്രഹീത ഗായകൻ കെ.ബി ഇമ്മാനുവേലിന്റെ നേത്യത്വത്തിലുള്ള നാഷണൽ ഗായകസംഗം എല്ലാ സെക്ഷനുകളിലും ഉൾപ്പെടുത്തിയിരിക്കുന്നത്. എബിൻ അലക്സ്, ഐപ്പ് ഐസക്ക്, സാബി കോശി, എബി എബ്രഹാം എന്നിവരുടെ ചുമതലയിലാണ് വർഷിപ്പ് ടീമിന്റെ ക്രമീകരണങ്ങൾ ചെയ്തുവരുന്നത്.

വ്യത്യസ്തമായ പ്രോഗ്രാമുകൾ, മികച്ച നിലയിലുള്ള താമസ സൗകര്യങ്ങൾ തുടങ്ങിയവ കുറ്റമറ്റ രീതിയിൽ ക്രമീകരിക്കുന്നതി നായി ഏൽപ്പിച്ച ദൗത്യം പൂർണ്ണ ഉത്തരവാദിത്വത്തോടെ ചെയ്തു തീർക്കുവാനായി റ്റിജു തോമസ്, പാസ്റ്റർ സണ്ണി താഴംപള്ളം, സജിമോൻ ജോർജ്, ജോർജ് നൈനാൻ, ജോഷിൻ ഡാനിയേൽ, ജോബിൻ ജോൺസൻ, തോമസ് വർഗീസ്, ജോസഫ് കുര്യൻ, ടോം കുര്യൻ, പാസ്റ്റർ പി. വി മാമ്മൻ, പി.കെ തോമസ്, ബിജു നൈനാൻ, എന്നിവരുടെ നേത്യത്വത്തിൽ നാഷണൽ – ലോക്കൽ കമ്മിറ്റികൾ അഹോരാത്രം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.

ദൈവജനത്തെ പല നിലകളിലും പ്രത്യാശയോടെ ഒരുക്കുന്ന ഈ മഹാ സമ്മേളനം വിശ്വാസികളുടെയും ശുശ്രൂഷകരുടെയും പങ്കാളിത്വം കൊണ്ട് വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ വൻ വിജയമാകുമെന്ന പ്രതീക്ഷയിലാണ് ഭാരവാഹികൾ. അമേരിക്ക യിലും കാനഡയിലുമുള്ള സഭകളിൽ നിന്നായി നിരവധി ദൈവമക്കൾ കോൺഫ്രൻസിൽ പങ്കെടുക്കും. സ്ത്രീകൾ, യുവാക്കൾ, കുട്ടികൾ എന്നിവർക്കായി പ്രത്യേക മീറ്റിംഗുകൾ ക്രമീകരിച്ചിട്ടുണ്ട്. ഹൂസ്റ്റൺ IAH, ഹൂസ്റ്റൺ ഹോബി എയർപോർട്ടിൽ വന്നിറങ്ങുന്നവർക്ക് സുരക്ഷിതമായി കോൺഫ്രൻസ് സെന്ററിൽ എത്തിച്ചേരുവാൻ സൗജന്യ വാഹന സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. കാർ മാർഗ്ഗമായി എത്തിച്ചേരുന്നവർക്കും കൺവെൻഷൻ സെന്ററിൽ സൗജന്യ പാർക്കിംഗ് ഭാരവാഹികൾ ക്രമീകരിച്ചിട്ടുണ്ട്.

ജോസഫ് കുര്യൻ (ഹ്യൂസ്റ്റൺ), റ്റോം കുര്യൻ (ഹ്യൂസ്റ്റൺ), പാസ്റ്റർ ജെയിംസ് എബ്രഹാം (ഓസ്റ്റിൻ), പാസ്റ്റർ റോയി ചെറിയാൻ (അരിസോണ), പാസ്റ്റർ മനു ഫിലിപ്പ് (സൗത്ത് ഫ്ലോറിഡ), പാസ്റ്റർ പി വി മാമ്മൻ (മിഷിഗൺ), പാസ്റ്റർ ജോർജ് ചെറിയാൻ (നോർത്ത് കരോളിന), പാസ്റ്റർ ബാബു ജോൺ (ന്യൂ മെക്സിക്കോ), പാസ്റ്റർ ജോയി വർഗ്ഗീസ് (ഒഹായോ), പാസ്റ്റർ സിബി തോമസ് (ടെന്നസി) , പാസ്റ്റർ മാത്യു ശാമുവൽ (ഡാളസ്), പാസ്റ്റർ ഏബ്രഹാം ഈപ്പൻ (ന്യൂയോർക്ക്), പാസ്റ്റർ എബിൻ അലക്സ് (കാനഡ), ജോൺസൺ ജോർജ് (ന്യൂയോർക്ക്), പ്രസാദ് ജോർജ് (കണക്ടിക്കട്ട്), ഐപ്പ് ഐസക് (ന്യൂജേഴ്സി) , യോഹന്നാൻ ജോർജ് (കാലിഫോർണിയ), സജി ഫിലിപ്പ് (ഇല്ലിനോയ്സ്), കുര്യൻ സക്കറിയാ (ഒക്കലഹോമ), സിജു ഏബ്രഹാം (വെർജീനിയ), റ്റിജോ തോമസ് (കാനഡ), സാം ഏബ്രഹാം (കാനഡ), സാം വർഗ്ഗീസ് (ജോർജിയ), റോബിൻ ജോൺ (മസാച്ചുസെറ്റ്സ്), സാബി കോശി (ന്യൂയോർക്ക്), ഡാവിൻ ദാനിയൽ (പെൻസിൽവാനിയ), ബിജോ തോമസ് (മേരിലാൻഡ്) എന്നിവരാണ് നാഷണൽ പ്രതിനിധികൾ .

കുര്യൻ സക്കറിയ (നാഷണൽ മീഡിയ കോ ഓർഡിനേറ്റർ), നിബു വെള്ളവന്താനം (നാഷണൽ പബ്ളിസിറ്റി കോ-ഓർഡിനേറ്റർ), ഫിന്നി രാജു ഹ്യൂസ്റ്റൺ (നാഷണൽ സോഷ്യൽ മീഡിയ കോ-ഓർഡിനേറ്റർ), ജോയി തുമ്പമൺ (ലോക്കൽ പബ്ളിസിറ്റി കോ – ഓർഡിനേറ്റർ) , സ്‌റ്റീഫൻ സാമുവൽ ( ലോക്കൽ മീഡിയാ കോ – ഓർഡിനേറ്റർ) എന്നിവരാണ് മീഡിയ ഭാരവാഹികൾ.

സമ്മേളനം അനുഗ്രഹമായിതീരുവാനും വിശ്വാസികൾ പ്രാർത്ഥനയോടെ കോൺഫറൻസിൽ പങ്കെടുക്കുവാനും നാഷണൽ ഭാരവാഹികളായ പാസ്റ്റർ ഫിന്നി ആലുംമൂട്ടിൽ, രാജു പൊന്നോലിൽ, ബിജു തോമസ്, റോബിൻ രാജു, ആൻസി സന്തോഷ് എന്നിവർ അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: www.pcnakhouston.org
Sources:christiansworldnews

http://theendtimeradio.com

us news

Oklahoma Will Require Bibles in Public School Classrooms Because It’s ‘One of the Most Foundational Documents’ to America

Published

on

The Bible is heading back to the classroom in the Sooner State.

Oklahoma officials announced Thursday the state is requiring a copy of the Bible to be in every public school classroom, beginning immediately, according to The Oklahoman.

“Adherence to this mandate is compulsory,” said Ryan Walters, superintendent of Oklahoma state schools. “Further instructions for monitoring and reporting on this implementation for the 2024/25 school year will be forthcoming. Immediate and strict compliance is expected.”

During a press conference, Walters described the Bible as a “necessary historical document to teach our kids about the history of this country, to have a complete understanding of Western civilization [and] to have an understanding of the basis of our legal system.”

He went on to say the Holy Book is “one of the most foundational documents used for the Constitution and the birth of our country.”

While Walters did not state where — or how prominently — the Bibles must be displayed, he has ordered the Scriptures be present in classrooms in grades five through 12. He prescribed the mandate in a letter sent to all public school superintendents across Oklahoma.

The state superintendent argued he has authority to mandate instruction on the Bible based on Title 70 of the Oklahoma Statutes. The law states, in part:

School districts shall exclusively determine the instruction, curriculum, reading lists and instructional materials and textbooks, subject to any applicable provisions or requirements as set forth in law, to be used in meeting the subject matter standards. School districts may, at their discretion, adopt supplementary student assessments which are in addition to the statewide student assessments.

The new policy is certainly a victory for conservatives and the announcement about the requirement came just two days after the Oklahoma Supreme Court ruled that a contract between the Statewide Virtual School Charter Board and St. Isidore of Seville Catholic Virtual School — which would have been Oklahoma’s first faith-based charter school — violated the U.S. Constitution and state laws regarding the matter of separation of church and state.

Walters was not part of that case, but did condemn the court’s decision.
Sources:faithwire

http://theendtimeradio.com

Continue Reading

us news

8000 രൂപയ്ക്ക് സ്വർഗത്തിൽ ഭൂമി വാഗ്ദാനം ചെയ്ത് സഭ; ‘ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് അഴിമതി’ എന്ന് സോഷ്യൽ മീഡിയ

Published

on

അടുത്തകാലത്തായി ഇന്‍റര്‍നെറ്റില്‍ ചന്ദ്രനിലും ബഹിരാകാശത്തും സ്ഥലവില്‍പ്പന പൊടിപൊടിക്കുകയാണ്. കേരളത്തിലെ പലരും ഇത്തരത്തില്‍ ചന്ദ്രനില്‍ സ്ഥലം വാങ്ങിയ വാര്‍ത്തകള്‍ നമ്മള്‍ ഇടയ്ക്ക് കേള്‍ക്കാറുമുണ്ട്. ബഹിരാകാശ ടൂറിസവും മനുഷ്യന് ബഹിരാകാശത്ത് താമസിക്കാനുള്ള സാധ്യതകളെ കുറിച്ചുമുള്ള ആലോചനകള്‍ക്ക് പിന്നാലെയാണ് ഇത്തരം സ്ഥല വില്പന വാര്‍ത്തകള്‍ക്ക് പ്രചാരം ലഭിച്ചതും. എന്നാല്‍, മെക്സിക്കോയിലെ ഒരു സഭ ഒരു പടികൂടി കടന്ന് സ്വര്‍ഗത്തില്‍ ഭൂമി വാഗ്ദാനം ചെയ്യുന്നു. അതും വളരെ തുച്ഛമായ തുകയ്ക്ക്. ‘ഭൂമിയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് അഴിമതി’ എന്നാണ് സഭയുടെ ഈ നടപടിയെ വിശേഷിപ്പിക്കപ്പെടുന്നത്.

ചർച്ച് ഓഫ് ദി എൻഡ് ഓഫ് ടൈംസ്’ (the Church of the End of Times) എന്നറിയപ്പെടുന്ന ഇഗ്ലേഷ്യ ഡെൽ ഫൈനൽ ഡി ലോസ് ടൈംപോസ് എന്ന സഭയാണ് സ്വര്‍ഗത്തില്‍ മനുഷ്യന് ഭൂമി വാഗ്ദാനം ചെയ്യുന്നത്. 2017 -ല്‍ ദൈവവുമായുള്ള തികച്ചും വ്യക്തിപരമായ ഒരു മീറ്റിംഗിൽ സഭയുടെ പാസ്റ്റർക്ക് സ്വര്‍ഗ ഭൂമി മനുഷ്യന് വില്‍ക്കാനുള്ള ദൈവിക അംഗീകാരം ലഭിച്ചുവെന്നാണ് സഭ അവകാശപ്പെടുന്നത്. ചതുരശ്ര മീറ്ററിന് 100 ഡോളര്‍ (ഏകദേശം 8,335 രൂപ) കൊടുത്ത് സ്വർഗത്തിൽ മനുഷ്യന് ഭൂമി സുരക്ഷിതമാക്കാമെന്നാണ് സഭയുടെ വാഗ്ദാനം. തീര്‍ന്നില്ല, ദൈവത്തിന്‍റെ കൊട്ടാരത്തിനടുത്തുള്ള പ്രധാന സ്ഥലങ്ങളും സ്വർഗത്തിൽ ഏറ്റവും സുരക്ഷിതവും ഉറപ്പുമുള്ള സ്ഥലവും പാസ്റ്റർ, ഭൂമിയിലെ മനുഷ്യര്‍ക്ക് വാഗ്ദാനം ചെയ്യുന്നു..

പണം നോട്ടായിട്ട് തന്നെ നല്‍കണമെന്നില്ല. പകരം പേപാൽ, ഗൂഗിൾ പേ, വിസ, മാസ്റ്റർകാർഡ്, അമേരിക്കൻ എക്സ്പ്രസ്, എന്നിവയ്ക്ക് പുറമെ ഫ്ലെക്സിബിൾ പേയ്‌മെന്‍റ് പ്ലാനുകളും സഭ മുന്നോട്ട് വയ്ക്കുന്നു. സ്ഥല വില്‍പന സാധൂകരിക്കുന്നതിനായി മേഘങ്ങള്‍ക്കിടയിലുള്ള വിശുദ്ധ ഭവനത്തിന്‍റെ ചിത്രങ്ങളും ഓണ്‍ലൈനുകളില്‍ വ്യാപകമായി പ്രചരിക്കുന്നു. ഇത്തരമൊരു വീഡിയോയില്‍ നാലംഗ സന്തുഷ്ട കുടുംബത്തോടൊപ്പം സ്വർണ്ണ കിരണങ്ങളാൽ ചുറ്റപ്പെട്ട ഒരു ആഡംബര മാളികയെ ചിത്രീകരിക്കുന്നു. 2017 മുതല്‍ സ്വര്‍ഗത്തിലെ സ്ഥലവില്പനയിലൂടെ മാത്രം സഭ ദശലക്ഷക്കണക്കിന് ഡോളർ സമ്പാദിച്ചതായി വീഡിയോയില്‍ പരാമര്‍ശിക്കുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

us news

ഇന്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ ചൂണ്ടികാട്ടി യുഎസ് റിലീജിയസ് ഫ്രീഡം റിപ്പോർട്ട്

Published

on

വാഷിംഗ്ടൺ ഡിസി: യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ 2023 ലെ ഇന്ത്യയെക്കുറിച്ചുള്ള മതസ്വാതന്ത്ര്യ റിപ്പോർട്ട്, ന്യൂനപക്ഷ വിഭാഗങ്ങൾക്ക്, പ്രത്യേകിച്ച് മുസ്‌ലിംകൾക്കും ക്രിസ്ത്യാനികൾക്കും നേരെയുള്ള അക്രമാസക്തമായ ആക്രമണങ്ങൾ, കൊലപാതകങ്ങൾ, ആക്രമണങ്ങൾ, ആരാധനാലയങ്ങൾ നശിപ്പിക്കൽ എന്നിവയെക്കുറിച്ച് പരാമർശിക്കുന്നു.
2023ൽ, മുതിർന്ന യുഎസ് ഉദ്യോഗസ്ഥർ തങ്ങളുടെ ഇന്ത്യൻ എതിരാളികളുമായി ‘മതസ്വാതന്ത്ര്യ പ്രശ്‌നങ്ങളെക്കുറിച്ച് ആശങ്കകൾ ഉന്നയിക്കുന്നത്’ തുടർന്നുവെന്ന് ജൂൺ 26ന് പുറത്തിറക്കിയ അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള റിപ്പോർട്ട് പറയുന്നു.

അടുത്തിടെ മൂന്നാം തവണയും വിജയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ വർധിച്ചതായി മനുഷ്യാവകാശ വിദഗ്ധർ പറയുന്നു.വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ ന്യൂനപക്ഷം, കൂടുതലും ക്രിസ്ത്യൻ, കുക്കി, ഭൂരിപക്ഷം, കൂടുതലും ഹിന്ദു, മെയ്‌തേയ് വംശീയ വിഭാഗങ്ങൾക്കിടയിൽ കഴിഞ്ഞ വർഷം മെയ് മാസത്തിൽ ആരംഭിച്ച അക്രമങ്ങളും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് റിപ്പോർട്ട് ഉദ്ധരിക്കുന്നു.

മണിപ്പൂരിൽ ഹിന്ദു, ക്രിസ്ത്യൻ ആരാധനാലയങ്ങൾ തകർത്തു. പ്രാദേശിക ഗോത്ര നേതാക്കളുടെ ഫോറത്തെ ഉദ്ധരിച്ച് റിപ്പോർട്ട് 250ലധികം പള്ളികൾ അഗ്‌നിക്കിരയാക്കുകയും 200ലധികം ആളുകൾ കൊല്ലപ്പെടുകയും 60,000ത്തിലധികം പേർ പലായനം ചെയ്യുകയും ചെയ്തു. ഇന്ത്യയിലെ 1.4 ബില്യൺ ജനസംഖ്യയുടെ 80% ഹിന്ദുക്കളാണ്. മുസ്ലീങ്ങൾ 14% ഉം ക്രിസ്ത്യാനികൾ 2% ൽ കൂടുതലും ഉൾപ്പെടുന്നു.
വിശ്വാസ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ വെല്ലുവിളിക്കുന്നുവെന്ന് അവകാശ വക്താക്കൾ പറയുന്ന ചില ഇന്ത്യൻ സംസ്ഥാനങ്ങളിലെ മതപരിവർത്തന വിരുദ്ധ നിയമനിർമ്മാണത്തെക്കുറിച്ച് റിപ്പോർട്ട് പരാമർശിച്ചു.

‘ഇന്ത്യയിൽ, മതപരിവർത്തന വിരുദ്ധ നിയമങ്ങൾ, വിദ്വേഷ പ്രസംഗങ്ങൾ, ന്യൂനപക്ഷ മതവിഭാഗങ്ങളിലെ അംഗങ്ങളുടെ വീടുകളും ആരാധനാലയങ്ങളും തകർക്കൽ എന്നിവയിൽ വർദ്ധനവ് ഞങ്ങൾ കാണുന്നു,’ റിപ്പോർട്ട് പുറത്തുവപ്പോൾ അപൂർവ്വമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ പറഞ്ഞു.

സാമ്പത്തിക വിഷയങ്ങളിൽ ചൈനയെ പ്രതിരോധിക്കാൻ വാഷിംഗ്ടണിന് ന്യൂ ഡൽഹിയുടെ പ്രാധാന്യവും കാരണം യുഎസിന്റെ ഇന്ത്യയെ വിമർശിക്കുന്നത് സാധാരണയായി നിയന്ത്രിക്കപ്പെടുന്നു, രാഷ്ട്രീയ വിശകലന വിദഗ്ധർ പറയുന്നു.
റിപ്പോർട്ട് ഡസൻ കണക്കിന് സംഭവങ്ങൾ ചൂണ്ടിക്കാട്ടി . റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥനെന്ന് സംശയിക്കുന്ന ഒരാൾ മുംബൈയ്ക്ക് സമീപം ട്രെയിനിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥനെയും മൂന്ന് മുസ്ലീങ്ങളെയും മാരകമായി വെടിവച്ചുകൊന്നതും ഇതിൽ ഉൾപ്പെടുന്നു. ആ കേസിൽ ഇന്ത്യൻ അധികാരികളുടെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും സംശയിക്കുന്നയാൾ ജയിലിലായിരുന്നുവെന്നും റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യൻ സർക്കാർ ന്യൂനപക്ഷങ്ങളോടുള്ള വിവേചനം നിഷേധിക്കുകയും ഭക്ഷ്യ സബ്‌സിഡി സ്‌കീമുകളും വൈദ്യുതീകരണ ഡ്രൈവുകളും പോലെയുള്ള ക്ഷേമ നയങ്ങൾ എല്ലാ ഇന്ത്യക്കാർക്കും പ്രയോജനം ചെയ്യുന്നതാണെന്നും പറയുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National3 hours ago

സംസ്ഥാനത്ത് നാല് വർഷ ബിരുദത്തിന് ഇന്ന് തുടക്കമാകുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് വർഷ ബിരുദത്തിന് ഇന്ന് തുടക്കം. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഉന്നതവിദ്യാഭ്യാസ മേഖലയിൽ നിർണായക ചുവടുവപ്പ് എന്ന രീതിയിലാണ്...

National3 hours ago

ഇനി ഐ.പി.സി ഇല്ല, പകരം ഭാരതീയ ന്യായസംഹിത: ഇന്ത്യയിൽ പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു

ഡൽഹി: രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു. 164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം ഉൾപ്പെടെ മൂന്നു നിയമങ്ങൾ പൊളിച്ചെഴുതി ഇന്നലെ അർദ്ധ രാത്രിയോടെയാണ് പുതിയ...

National3 hours ago

ജസ്റ്റീസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് പരിശോധന അന്തിമ ഘട്ടത്തിലേക്ക്

ജസ്റ്റീസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ടിലെ നടപ്പാക്കാൻ കഴിയുന്ന ശിപാർശകളുടെ പരിശോധന അന്തിമഘട്ടത്തിലേക്ക്. നടപ്പാക്കാൻ കഴിയുന്ന ശിപാർശകളിൽ വിവിധ വകുപ്പു സെക്രട്ടറിമാരുമായി ചീഫ് സെക്രട്ടറി ഡോ. വി....

National3 hours ago

ന്യൂനപക്ഷ സ്കോളർഷിപ് നിർത്തലാക്കിയ നടപടി പുനഃപരിശോധിക്കണം

ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് നൽകിയിരുന്ന സ്കോളർഷിപ് കേന്ദ്ര സർക്കാർ നിർത്തലാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് സജീവ് ജോസഫ് നിയമസഭയിൽ ആവശ്യപ്പെട്ടു. ന്യൂനപക്ഷ അവകാശങ്ങൾ സംബന്ധിച്ചുള്ള അനൗദ്യോഗിക പ്രമേയ ചർച്ചയിലാണ് അദ്ദേഹം...

us news4 hours ago

Oklahoma Will Require Bibles in Public School Classrooms Because It’s ‘One of the Most Foundational Documents’ to America

The Bible is heading back to the classroom in the Sooner State. Oklahoma officials announced Thursday the state is requiring...

us news4 hours ago

8000 രൂപയ്ക്ക് സ്വർഗത്തിൽ ഭൂമി വാഗ്ദാനം ചെയ്ത് സഭ; ‘ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് അഴിമതി’ എന്ന് സോഷ്യൽ മീഡിയ

അടുത്തകാലത്തായി ഇന്‍റര്‍നെറ്റില്‍ ചന്ദ്രനിലും ബഹിരാകാശത്തും സ്ഥലവില്‍പ്പന പൊടിപൊടിക്കുകയാണ്. കേരളത്തിലെ പലരും ഇത്തരത്തില്‍ ചന്ദ്രനില്‍ സ്ഥലം വാങ്ങിയ വാര്‍ത്തകള്‍ നമ്മള്‍ ഇടയ്ക്ക് കേള്‍ക്കാറുമുണ്ട്. ബഹിരാകാശ ടൂറിസവും മനുഷ്യന് ബഹിരാകാശത്ത്...

Trending