us news
ഒളിമ്പിക്സിലെ ക്രിസ്തീയ അവഹേളനത്തിനെതിരെ പെറ്റീഷൻ ക്യാംപെയിനില്‍ ഒപ്പുവെച്ചത് ഒരുലക്ഷത്തിലധികം പേര്
![](https://theendtimenews.com/wp-content/uploads/2024/07/sign-petition-campaign-against-Christian-insults-at-Olympics.jpg)
പാരീസ്: ഒളിമ്പിക്സ് ഗെയിംസിന്റെ സംഘാടകർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഫൗണ്ടേഷൻ ഓഫ് ക്രിസ്ത്യൻ ലോയേഴ്സ് ഓഫ് സ്പെയിന് എന്ന സംഘടനയുടെ പെറ്റീഷൻ ക്യാംപെയിനില്‍ പതിനായിരങ്ങള്‍ പങ്കുചേര്‍ന്നു. ഒരുലക്ഷത്തിലധികം പേരാണ് നിവേദനത്തില്‍ ഒപ്പിട്ടിരിക്കുന്നത്. ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിൽ ഡ്രാഗ് ക്വീൻസ് അവതരിപ്പിച്ച ലാസ്റ്റ് സപ്പറിൻ്റെ വികലമായ അവതരണത്തിനെതിരെ ലോകമെമ്പാടുമുള്ള കത്തോലിക്ക വിശ്വാസികളില്‍ നിന്നും പ്രമുഖ നേതാക്കളിൽ നിന്നും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
1.5 ബില്യൺ യൂറോയുടെ (ഏകദേശം 1.62 ബില്യൺ ഡോളർ) ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായ പരിപാടിയില്‍ അപ്പസ്തോലന്മാരെയും യേശുവിനെയും അവഹേളനാപരമായി ചിത്രീകരിച്ച രംഗങ്ങള്‍ ഏറെ പ്രതിഷേധാര്‍ഹമാണെന്ന് സംഘടന പ്രസ്താവിച്ചു. ഡ്രാഗ് ക്വീൻസിൻ്റെയും അർദ്ധനഗ്നരായ സ്വവർഗാനുരാഗികളുടെയും കൂട്ടം അന്ത്യ അത്താഴം പുനഃസൃഷ്ടിച്ചു വിശ്വാസത്തെ അപമാനിക്കാനുള്ള ശ്രമമാണ് നടത്തിയത്. പതിറ്റാണ്ടുകൾക്ക് മുമ്പ് ഓരോ ഒളിമ്പിക്സ് ഗെയിംസിലും ലോകമെമ്പാടുമുള്ള സ്റ്റേഡിയങ്ങളിൽ നിറഞ്ഞുനിന്ന ആരോഗ്യകരമായ മനോഭാവത്തിൽ ഇന്നു ഒന്നും അവശേഷിക്കുന്നില്ല.
ഇപ്പോൾ, ഏറ്റവും വിചിത്രമായ കണ്ണടകളും പുതിയ പ്രത്യയശാസ്ത്രത്തിൻ്റെ പ്രചാരണവും എല്ലാവരുടെയും ശ്രദ്ധ തിരിക്കുകയാണ്. ലോകമെമ്പാടുമുള്ള നിരവധി ക്രൈസ്തവരുടെ വിശ്വാസത്തെ അപമാനിക്കാൻ ഒളിമ്പിക്സിൻ്റെ വ്യാപ്തി മുതലെടുക്കാൻ അവർ തീരുമാനിച്ചത് ശരിക്കും ലജ്ജാകരമാണ്. ഉദ്ഘാടന ചടങ്ങ് ആസൂത്രണം ചെയ്തതിന് ഉത്തരവാദിയായ വ്യക്തിക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കണമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സംഘടന പ്രസ്താവിച്ചു. സംഭവത്തില്‍ ലോക വ്യാപക പ്രതിഷേധമാണ് ഇപ്പോഴും ഉയരുന്നത്.
കടപ്പാട് :പ്രവാചക ശബ്ദം
us news
ഇന്ത്യൻ വിദ്യാർഥികളെ കാരണം വ്യക്തമാക്കാതെ അമേരിക്ക തിരികെ അയക്കുന്നതായി റിപ്പോർട്ട്
![](https://theendtimenews.com/wp-content/uploads/2024/07/Indian-students.jpg)
ന്യൂഡൽഹി: പഠിക്കാനെത്തുന്ന ഇന്ത്യൻ വിദ്യാർഥികളെ കാരണം വ്യക്തമാക്കാതെ അമേരിക്ക തിരികെ അയക്കുന്നതായി റിപ്പോർട്ട്. മൂന്നു വർഷത്തിനിടെ ഇത്തരത്തിൽ 48 ഇന്ത്യൻ വിദ്യാർഥികളെ നാടുകടത്തിയതായി വിദേശകാര്യ മന്ത്രാലയം പറയുന്നു. ലോക്സഭയിൽ ആന്ധ്ര പ്രദേശിൽനിന്നുള്ള എം.പി ബി.കെ പാർത്ഥസാരഥിയുടെ ചോദ്യത്തിന് വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിദ്യാർഥികളെ തിരികെ അയക്കുന്നതിന്റെ കാരണങ്ങൾ അമേരിക്ക ഔദ്യോഗികമായി വ്യക്തമാക്കുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം പറയുന്നു. അനധികൃതമായി ജോലി ചെയ്യൽ, വിദ്യാഭ്യാസ സ്ഥാപനത്തിൽനിന്ന് പുറത്താക്കൽ, സസ്പെൻഷൻ തുടങ്ങിയ കാര്യങ്ങൾ വിദ്യാർഥികളുടെ വിസ റദ്ദാക്കുന്നതിലേക്ക് നയിച്ചേക്കാമെന്നും മന്ത്രി പറഞ്ഞു.
കൂടാതെ, മറ്റൊരു ചോദ്യത്തിനുള്ള മറുപടിയായി, ലോകമെമ്പാടുമുള്ള അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെക്കുറിച്ചുള്ള വിവരങ്ങൾ സർക്കാറിന് ഇല്ലെന്നും മന്ത്രി അറിയിച്ചു. അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കെതിരെ കേന്ദ്ര സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
Sources:nerkazhcha
us news
അമേരിക്കയിലെ ഇന്ത്യന്‍ കുടിയേറ്റക്കാരുടെ മക്കള്‍ നാടുകടത്തല്‍ ഭീഷണിയില്‍
![](https://theendtimenews.com/wp-content/uploads/2024/07/immigrants-in-America.jpg)
വാഷിംഗ്ടണ്‍: നിയമാനുസൃതമായി അമേരിക്കയില്‍ കുടിയേറിയ ഇന്ത്യക്കാരുടെ മക്കള്‍ നാടുകടത്തല്‍ ഭീഷണിയില്‍. വലിയൊരു വിഭാഗം ഇന്ത്യക്കാര്‍ അവരുടെ മാതാപിതാക്കളോടൊപ്പം ചെറുപ്പത്തില്‍ യു.എസില്‍ എത്തിയവരാണ്. അവരാണ് ഇപ്പോള്‍ രാജ്യത്തേക്ക് തിരിച്ച് നാടുകടത്തപ്പെടുന്ന അവസ്ഥയില്‍ എത്തിനില്‍ക്കുന്നത്. താല്‍ക്കാലിക തൊഴില്‍ വിസയില്‍ മാതാപിതാക്കളോടൊപ്പം യു.എസില്‍ എത്തിയ ഇവര്‍ക്ക് 21 വയസ്സ് വരെയാണ് രാജ്യത്ത് തുടരാനാവുക.
അമേരിക്കയില്‍ നിയമാനുസൃത കുടിയേറ്റക്കാരുടെ മക്കളായി ഏകദേശം 2,50,000 പേരുണ്ട് എന്നാണ് കണക്ക്. അവരില്‍ വലിയൊരു വിഭാഗം ഇന്ത്യക്കാരാണ്. ചെറുപ്പത്തില്‍ യു.എസില്‍ എത്തിയ ഇവരുടെ ആശ്രിത പദവി 21 വയസ്സ് തികഞ്ഞാന്‍ നഷ്ടപ്പെടും. നിയമപ്രകാരം അതിനു ശേഷം ഇവര്‍ക്ക് രാജ്യത്ത് തുടരാന്‍ കഴിയില്ല. 1.2 ദശലക്ഷത്തിലധികം ഇന്ത്യക്കാര്‍ നിലവില്‍ ഗ്രീന്‍ കാര്‍ഡിനായി കാത്തിരിക്കുകയാണ്.
എന്നാല്‍ ‘ഡോക്യുമെന്റഡ് ഡ്രീമേഴ്സ്’ എന്ന ഈ വിഭാഗത്തെ സഹായിക്കുന്നതിനുള്ള നിയമനിര്‍മ്മാണത്തിന് റിപ്പബ്ലിക്കന്മാര് തടസ്സം നില്‍ക്കുകയാണെന്ന് വൈറ്റ് ഹൗസ് കുറ്റപ്പെടുത്തുന്നു. അതേസമയം, നിയമനിര്‍മ്മാതാക്കളും അഭിഭാഷക ഗ്രൂപ്പുകളും ഈ വ്യക്തികളെ സംരക്ഷിക്കാന്‍ നടപടിയെടുക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. ഈ വിഭാഗത്തെ സഹായിക്കുന്നതിനുള്ള നിര്‍ദേശം റിപ്പബ്ലിക്കന്മാര് നിരസിച്ചതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍-പിയറി ദൈനംദിന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അമേരിക്കന്‍ നിയമപ്രകാരം ഇമിഗ്രേഷന്‍ ആന്‍ഡ് നാഷണാലിറ്റി ആക്ട് ഒരു കുട്ടിയെ നിര്‍വചിക്കുന്നത് അവിവാഹിതനും 21 വയസ്സിന് താഴെയുള്ളവനും എന്നാണ്. ഒരു വ്യക്തി കുട്ടിയായിരിക്കെ നിയമാനുസൃതമായ സ്ഥിരതാമസ (എല്‍.പി.ആര്) പദവിക്ക് അപേക്ഷിക്കുകയും ഗ്രീന്‍ കാര്‍ഡിന് അംഗീകാരം ലഭിക്കുന്നതിന് മുമ്പ് 21 വയസ്സ് തികയുകയും ചെയ്താല്‍ അവരെ കുട്ടിയായി കണക്കാക്കില്ല.
ഇതിനെ ഏജിംഗ് ഔട്ട് എന്ന് വിളിക്കുന്നു. അതിനര്‍ത്ഥം പ്രസ്തുത വ്യക്തിക്ക് സ്ഥിരതാമസ പദവിക്ക് പുതിയ അപേക്ഷ ഫയല്‍ ചെയ്യണം. ഗ്രീന്‍ കാര്‍ഡിനായി കൂടുതല്‍ സമയം കാത്തിരിക്കേണ്ടിയും വരാം.
Sources:nerkazhcha
us news
പാരീസ് ഒളിമ്പിക്സിലെ ക്രൈസ്തവ അവഹേളനത്തില്‍ വ്യാപക പ്രതിഷേധം; ഇലോണ്‍ മസ്ക് ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത്
![](https://theendtimenews.com/wp-content/uploads/2024/07/GTcv966WMAAgqze.jpg)
പാരീസ്: ഫ്രാന്‍സില്‍ നടക്കുന്ന പാരീസ് ഒളിമ്പിക് ഗെയിംസിൻ്റെ ഉദ്ഘാടന ചടങ്ങിനിടെ നടന്ന ക്രൈസ്തവ അവഹേളനത്തില്‍ പ്രതിഷേധം വ്യാപകമാകുന്നു. അന്ത്യ അത്താഴ രംഗങ്ങളെ അതീവ മോശമായ വിധത്തില്‍ അനുകരിച്ച് ഡ്രാഗ് ക്വീൻസിന്റെ പാരഡി പ്രകടനത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്.
ലോകത്തെ ഏറ്റവും വലിയ കോടീശ്വരനും ടെസ്ല കമ്പനിയുടെ മേധാവിയുമായ ഇലോണ്‍ മസ്ക്, അമേരിക്കന്‍ നാഷ്ണല്‍ ഫുട്ബോള്‍ ലീഗിലെ താരങ്ങള്‍, സ്പെയിനിൻ്റെ പ്രൊഫഷണൽ ഫുട്ബോൾ ലീഗ് എന്ന് അറിയപ്പെടുന്ന ലാ ലിഗയുടെ പ്രസിഡൻ്റ്, ഗവേഷകർ, വിവിധ മെത്രാന്മാര് അടക്കം നിരവധി പേരാണ് സംഭവത്തെ അപലപിച്ചു രംഗത്തുവന്നിരിക്കുന്നത്. ഇത് ക്രൈസ്തവരോടു അങ്ങേയറ്റം അനാദരവു നിറഞ്ഞതാണെന്നു മസ്ക് തന്റെ ഉടമസ്ഥതയിലുള്ള ‘എക്സില്‍’ (മുന്‍പ് ട്വിറ്റര്‍) കുറിച്ചു.
വിഷയത്തില്‍ പ്രതികരണവുമായി ഫ്രഞ്ച് മെത്രാന് സമിതിയും രംഗത്തുവന്നിട്ടുണ്ട്. ക്രൈസ്തവ വിശ്വാസത്തെ പരിഹാസ രൂപത്തില്‍ അവതരിപ്പിച്ച സംഭവത്തെ അപലപിക്കുകയാണെന്ന് മെത്രാന് സമിതി കുറിച്ചു. സംഭവം മൂലം മുറിവേറ്റ എല്ലാ ഭൂഖണ്ഡങ്ങളിലെയും ക്രൈസ്തവരെ കുറിച്ച് ചിന്തിക്കുകയാണെന്നും ഐക്യദാർഢ്യം പ്രകടിപ്പിച്ച മറ്റ് മതവിശ്വാസികൾക്കു കൃതജ്ഞത അര്‍പ്പിക്കുകയാണെന്നും മെത്രാന് സമിതി പ്രസ്താവിച്ചു.
സ്പെയിനിൻ്റെ പ്രൊഫഷണൽ ഫുട്ബോൾ ലീഗ് എന്ന് അറിയപ്പെടുന്ന ലാ ലിഗയുടെ പ്രസിഡൻ്റ് ജാവിയർ ടെബാസ് മെഡ്റാനോ സംഭവത്തെ ദൈവനിന്ദ എന്നു വിശേഷിപ്പിച്ചു. പാരീസ് ഒളിമ്പിക്സില്‍ അന്ത്യ അത്താഴ സംഭവത്തെ വികലമായി അവതരിപ്പിച്ചത് അംഗീകരിക്കാന്‍ കഴിയില്ലായെന്നും ക്രൈസ്തവരായ നമ്മെ അപമാനിക്കുന്നതാണെന്നും വിശ്വാസങ്ങളോടുള്ള ബഹുമാനം എവിടെയാണെന്നും അദ്ദേഹം ‘എക്സി’ല്‍ കുറിച്ചു.
അമേരിക്കന്‍ ബിഷപ്പും പ്രമുഖ പ്രഭാഷകനുമായ മിനസോട്ടയിലെ വിനോന റോച്ചെസ്റ്റർ ബിഷപ്പ് റോബർട്ട് ബാരൺ സംഭവത്തെ അപലപിച്ചു ‘എക്സി’ല്‍ വീഡിയോ പങ്കുവെച്ചു. ക്രൈസ്തവ വിശ്വാസത്തെ ശത്രുവായി കാണുന്ന അഗാധമായ മതേതരവൽക്കരിക്കപ്പെട്ട ഉത്തരാധുനിക സമൂഹത്തിന്റെ പ്രവര്‍ത്തിയാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അമേരിക്കയിലെ മാഡിസൺ രൂപതാധ്യക്ഷന്‍ ബിഷപ്പ് ഡൊണാൾഡ് ഹൈയിംഗൂം സംഭവത്തെ അപലപിച്ചു രംഗത്ത് വന്നിട്ടുണ്ട്. ദൈവനിന്ദയ്ക്കു പകരമായി ഉപവസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യണമെന്നും വിശുദ്ധ കുർബാനയോടും തിരുഹൃദയത്തോടും കന്യാമറിയത്തോടുമുള്ള ഭക്തി പുതുക്കാൻ ആഹ്വാനം ചെയ്യുകയാണെന്നും പറഞ്ഞു. സംഭവത്തിന് പിന്നാലെ അമേരിക്കന്‍ ഫുട്ബോള്‍ നാഷ്ണല്‍ ലീഗിലെ പ്രമുഖ താരമായ ഹാരിസന് ബട്കര്‍ ബൈബിളിലെ വചനം പങ്കുവെച്ചാണ് തന്റെ പ്രതികരണം അറിയിച്ചത്.
“നിങ്ങള്‍ക്കു വ്യാമോഹം വേണ്ടാ; ദൈവത്തെ കബളിപ്പിക്കാനാവില്ല. മനുഷ്യന് വിതയ്ക്കുന്നതുതന്നെ കൊയ്യും. എന്തെന്നാല്‍, സ്വന്തം ജഡത്തിനായി വിതയ്ക്കുന്നവന് ജഡത്തില്‍നിന്ന് നാശം കൊയ്തെടുക്കും. ആത്മാവിനായി വിതയ്ക്കുന്നവനാകട്ടെ ആത്മാവില്‍നിന്നു നിത്യജീവന് കൊയ്തെടുക്കും”. (ഗലാത്തി 6:7-8) എന്ന ബൈബിള്‍ വാക്യമാണ് വീഡിയോയോടൊപ്പം താക്കീതായി പങ്കുവെച്ചിരിക്കുന്നത്.
ഗവേഷകനും യഹൂദനുമായ എലി ഡേവിഡ് ഉള്‍പ്പെടെ അനേകം പ്രമുഖരും സംഭവത്തെ അപലപിച്ചു രംഗത്തുവരുന്നുണ്ട്. യൂറോപ്പിന്റെ ക്രിസ്തീയ അസ്തിത്വത്തെ ഫ്രാന്‍സ് ബലികഴിച്ചെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. വരും ദിവസങ്ങളില്‍ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുമെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കടപ്പാട് :പ്രവാചക ശബ്ദം
-
us news11 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
Travel2 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
National11 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news10 months ago
50 രാജ്യങ്ങളിലേക്ക് കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ സഞ്ചരിക്കാം
-
National5 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Life11 months ago
സൂര്യനെ ലക്ഷ്യമിട്ട് കുതിച്ച് ആദിത്യ എൽ1; ഇന്ത്യയുടെ ആദ്യ സൗരദൗത്യം വിജയകരം
-
Life10 months ago
മനുഷ്യന് താമസിക്കാന്‍ ചന്ദ്രനില്‍ വീടുകള്‍; നാസ 3ഡി പ്രിന്ററുകള്‍ ചന്ദ്രനിലേക്കയക്കും
-
National10 months ago
Pentecostal mission center demolished in India; pastor, 17 others arrested