Business
വീട്ടിലെ വൈ-ഫൈ രാജ്യത്ത് എവിടെയിരുന്നും ഉപയോഗിക്കാം; എന്താണ് ബിഎസ്എൻഎൽ വൈ-ഫൈ റോമിംഗ്

ഓരോ ദിവസവും ഉപഭോക്താക്കൾക്ക് പുതിയ സേവനങ്ങൾ പരിചയപ്പെടുത്തുകയാണ് ബിഎസ്എൻഎൽ. ടെലികോം കമ്പനികളുടെ നിരക്ക് വർദ്ധനവിന് പിന്നാലെ മറ്റു പല സേവനങ്ങളും ഉപേക്ഷിച്ച് നിരവധി പേർ ബിഎസ്എൻഎല്ലിലേക്ക് കടന്നു. നിരക്ക് കുറഞ്ഞ സേവനങ്ങൾ തന്നെയാണ് ഇവരുടെ പ്രധാന ആകർഷണം. ഉപഭോക്താക്കളുടെ എണ്ണം വർദ്ധിച്ചതോടെ, അത് നിലനിർത്താനുള്ള ശ്രമത്തിലാണ് ബിഎസ്എൻഎൽ. അതിന്റെ ഭാഗമായി പല ഓഫറുകളും സേവനങ്ങളും അവർ മുന്നോട്ടുവെക്കുന്നു. അത്തരത്തിൽ കമ്പനി പുതിയതായി ആരംഭിച്ച സേവനമാണ് ദേശീയ വൈ-ഫൈ റോമിംഗ് സേവനം (National Wi-Fi Roaming Service).
എന്താണ് ദേശീയ വൈഫൈ റോമിംഗ് സേവനം?
ബിഎസ്എൻഎല്ലിന്റെ എഫ്ടിടിഎച്ച് (ഫൈബർ-ടു-ഹോം) ഉപഭോക്താക്കൾക്കാണ് പുതിയ ദേശീയ വൈ-ഫൈ റോമിംഗ് സേവനം ലഭ്യമാവുക. ഇതുവരെ, റൂട്ടർ സ്ഥാപിച്ചിട്ടുള്ള നിശ്ചിത ലൊക്കേഷൻ പരിധിയിൽ മാത്രമേ ഇന്റർനെറ്റ് ഉപയോഗിക്കാൻ സാധിച്ചിരുന്നുള്ളു. അതായത്, വീട്ടിലാണ് എഫ്ടിടിഎച്ച് കണക്ഷൻ ഉള്ളതെങ്കിൽ, വീടിന് പുറത്തേക്കിറങ്ങിയാൽ വൈഫൈ ഉപയോഗിക്കാൻ സാധിക്കില്ല. ഇവിടെയാണ് ദേശീയ വൈ-ഫൈ റോമിംഗ് സേവനത്തിന്റെ പ്രാധാന്യം വരുന്നത്. നിങ്ങൾ ബിഎസ്എൻഎല്ലിന്റെ ദേശീയ വൈ-ഫൈ റോമിംഗ് സേവനത്തിന്റെ ഉപഭോക്താവാണെങ്കിൽ, വീട്ടിലെ വൈ-ഫൈ കണക്ഷൻ ഉപയോഗിച്ചുകൊണ്ട് തന്നെ വീടിന് പുറത്തും, കേരളത്തിലും മാത്രമല്ല ഇന്ത്യയിൽ എവിടെയിരുന്നും അതിവേഗ ഇന്റർനെറ്റ് ഉപയോഗിക്കാൻ സാധിക്കും. ഇതിനായി ബിഎസ്എൻഎല്ലിന്റെ സൈറ്റിൽ രജിസ്റ്റർ ചെയ്താൽ മാത്രം മതി.
എങ്ങനെ രജിസ്റ്റർ ചെയ്യാം?
മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാണ് ബിഎസ്എൻഎല്ലിന്റെ നാഷണൽ വൈ-ഫൈ റോമിംഗ് സേവനം ലഭിക്കുക. നിങ്ങളുടെ ബിഎസ്എൻഎൽ എഫ്ടിടിഎച്ച് കണക്ഷനിൽ തന്നെ നാഷണൽ വൈ-ഫൈ റോമിംഗ് ലഭ്യമാണ്. അതിനാൽ, ഇതിനായി പുതിയ കണക്ഷൻ എടുക്കേണ്ടതില്ലെന്ന് സാരം. രജിസ്റ്റർ ചെയ്യുന്നതിനായി ബിഎസ്എൻഎല്ലിന്റെ വെബ്‌സൈറ്റായ https://portal.bsnl.in/ftth/ സന്ദർശിക്കുക. അതിൽ, എഫ്ടിടിഎച്ച് കണക്ഷൻ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും കോഡും നൽകി വേണം വൈ-ഫൈ റോമിംഗ് സേവനത്തിനായി അപേക്ഷിക്കാൻ.
നേരത്തെ ബിഎസ്എൻഎൽ ബ്രോഡ്ബ്രാൻഡ് കണക്ഷൻ ഇല്ലാത്തവരും വിഷമിക്കേണ്ടതില്ല. കാരണം, ബിഎസ്എൻഎൽ ബ്രോഡ്ബ്രാൻഡ് കണക്ഷൻ എടുക്കുന്നതിന് ഓഫീസുകൾ കയറി ഇറങ്ങേണ്ട ആവശ്യമില്ല. വളരെ എളുപ്പത്തിൽ ഓൺലൈനായി തന്നെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം:
ബിഎസ്എൻഎലിന്റെ വെബ്‌സൈറ്റായ www.selfcare.bsnl.co.in/tungsten/UI/facelets/udaanRegistrationPageBeforeLogin.xhtml സന്ദർശിക്കുക.
നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ നിന്നും സംസ്ഥാനവും ജില്ലയും തിരഞ്ഞെടുക്കുക.
നിങ്ങൾ തിരഞ്ഞെടുത്ത സംസ്ഥാനത്തും ജില്ലയിലും ലഭ്യമായിട്ടുള്ള ബിഎസ്എൻഎൽ സേവനങ്ങളെ ‘സർവീസ് ടൈപ്പ്’ എന്ന തലക്കെട്ടിന് കീഴിലായി ലിസ്റ്റ് ചെയ്യും.
അതിൽ നിന്നും നിങ്ങൾക്ക് ആവശ്യമുള്ള സേവനം തിരഞ്ഞെടുക്കുക. (ഉദാ: പുതിയ ലാൻഡ്‌ലൈൻ, പുതിയ ലാൻഡ്‌ലൈൻ ആൻഡ് ബ്രോഡ്ബാൻഡ്, ഭാരത് ഫൈബർ, പുതിയ ഭാരത് എയർ ഫൈബർ).
തുടർന്ന്, അവർ ആവശ്യപ്പെടുന്നതിന് അനുസരിച്ച് പേര്, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ, വിലാസം തുടങ്ങിയ വ്യക്തിഗത വിശദാംശങ്ങൾ പൂരിപ്പിച്ച് നൽകുക.
കൊടുത്ത വിവരങ്ങൾ ശരിയാണോയെന്ന് ഒന്നുകൂടി പരിശോധിച്ച് ഉറപ്പിച്ച ശേഷം അപേക്ഷ സമർപ്പിക്കാം.
ബിഎസ്എൻഎൽ കണക്ഷൻ ലഭിച്ച ശേഷം, നാഷണൽ വൈ-ഫൈ റോമിംഗ് സേവനത്തിന് അപേക്ഷിക്കാവുന്നതാണ്
ഇവയുടെ പ്രവർത്തനം എങ്ങനെ?
എങ്ങനെയാണ് വീട്ടിലെ വൈ-ഫൈ കണക്ഷൻ ഇന്ത്യയിൽ എവിടെയിരുന്നും ഉപയോഗിക്കാൻ സാധിക്കുക എന്ന സംശയം സ്വാഭാവികമായും എല്ലാവരിലും വന്നേക്കാം. കാര്യം സിംപിളാണ്. ബിഎസ്എൻഎല്ലിന്റെ ദേശീയ വൈ-ഫൈ റോമിംഗ് സേവനം ലഭിക്കണമെങ്കിൽ, നിങ്ങൾ എവിടെ നിന്നാണോ ഇന്റർനെറ്റ് ആക്‌സസ് ചെയ്യാൻ ശ്രമിക്കുന്നത്, അവിടെയും ബിഎസ്എൻഎല്ലിന്റെ വൈ-ഫൈ കണക്ഷൻ ഉണ്ടായിരിക്കണം. നിങ്ങൾ ഒരു റെയിൽവേ സ്റ്റേഷനിലോ, ബസ് ടെർമിനലിലോ ആണെങ്കിൽ അവിടുത്തെ വൈ-ഫൈയുമായി വീട്ടിലെ വൈ-ഫൈ കണക്ഷൻ ബന്ധിപ്പിച്ചാണ് ഇന്റർനെറ്റ് ലഭ്യമാകുന്നത്. അങ്ങനെയാണ്, വൈ-ഫൈ റോമിംഗ് സേവനം ഉപയോഗിച്ച് ഒരു ഉപഭോക്താവിന് ഹോട്ടലുകൾ, സ്ഥാപനങ്ങൾ തുടങ്ങി ഗ്രാമ പ്രദേശങ്ങളിൽ വരെ ബിഎസ്എൻഎല്ലിന്റെ അതിവേഗ ഇന്റർനെറ്റ് ഉപയോഗിക്കാൻ സാധിക്കുന്നത്.
വിലയിരുത്തൽ
ഈ പുതിയ സേവനം കൊണ്ടുവന്നതിലൂടെ ബിഎസ്എൻഎൽ ഫൈബർ കണക്ഷനുകളിലേക്ക് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇങ്ങനെ ഒരു സേവനം ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഇന്റർനെറ്റ് സേവന ദാതാവാണ് (ISP) ബിഎസ്എൻഎൽ. നിലവിൽ റിലയൻസ് ജിയോ, എയർടെൽ എന്നിവയ്ക്ക് തൊട്ട് പിന്നിലായി രാജ്യത്തെ മൂന്നാമത്തെ വലിയ ഇന്റർനെറ്റ് സേവന ദാതാവാണ് ബിഎസ്എൻഎൽ. ഇവരെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താനുള്ള ശ്രമം കാര്യമായി തന്നെ ഇവർ നടത്തുന്നുണ്ട്. ദേശീയ വൈ-ഫൈ റോമിംഗ് സേവനം തീർച്ചയായും ജിയോയ്ക്കും, എയർടെലിനും ഒരു തിരിച്ചടിയാണ്. ബിഎസ്എൻഎല്ലിന്റെ പുതിയ നീക്കത്തിന് മറുനീക്കവുമായി അവർ വൈകാതെ വരുമെന്നാണ് കരുതുന്നത്. എന്നിരുന്നാലും, ബിഎസ്എൻഎല്ലിന്റെ ഈ നീക്കം ഒരു വിപ്ലവകരമായ മുന്നേറ്റം തന്നെയാണ്.
Sources:Metro Journal
Business
മാസം തോറും റീച്ചാര്‍ജ് ചെയ്യേണ്ട, സിം പ്രവര്‍ത്തനരഹിതമാക്കാതെ കാക്കാന്‍ 20 രൂപ മതി

മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ആശ്വാസവുമായി ടെലികോം റെഗുലേറ്ററി അതോരിറ്റി ഓഫ് ഇന്ത്യ. ദീര്‍ഘകാലമായി ഉപയോഗിക്കാതിരിക്കുന്ന പ്രീപെയ്ഡ് സിം കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമാക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങളില്‍ ട്രായ് വ്യക്തത വരുത്തി. മിനിമം ബാലന്‍സുണ്ടെങ്കില്‍ സിം പ്രവര്‍ത്തനരഹിതമാക്കുന്നത് തടയുന്നത് സംബന്ധിച്ച നിയന്ത്രണം ട്രായ് മുന്നോട്ടുവച്ചിട്ട് പത്തുവര്‍ഷത്തില്‍ കൂടുതലായിട്ടുണ്ട്.
അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ആയ 20 രൂപ നിലനിര്‍ത്തി സിം ഉപയോക്താക്കള്‍ക്ക് സിം സജീവമായി നിര്‍ത്താന്‍ സാധിക്കും. നേരത്തേ സിം സജീവമായി നിലനിര്‍ത്തുന്നതിനായി ഒരു നിശ്ചിത തുകയ്ക്ക്(ഏകദേശം 199 രൂപ) ഉപയോക്താക്കള്‍ സിം റീച്ചാര്‍ജ് ചെയ്യേണ്ടതുണ്ടായിരുന്നു. എന്നാല്‍ ഈ നിയമം അത്തരത്തില്‍ തുടര്‍ച്ചയായി റീച്ചാര്‍ജ് ചെയ്യേണ്ടതിന്റെ ആവശ്യകതയില്ലെന്ന് വ്യക്തമാക്കുന്നതാണ്.
ഔദ്യോഗിക ആവശ്യത്തിനും വ്യക്തിഗത ആവശ്യത്തിനും രണ്ടു മൊബൈല്‍ നമ്പറുകള്‍ ഉപയോഗിക്കുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ നിയന്ത്രണം വളരെയധികം പ്രയോജനം ചെയ്യും. ഇത് പ്രീപെയ്ഡ് കണക്ഷനുകള്‍ക്ക് മാത്രമാണ് ബാധകമാവുക.
എന്താണ് ട്രായുടെ 20 രൂപ നിയമം
നിങ്ങള്‍ സിം കാര്‍ഡ് 90 ദിവസത്തേക്ക് കോള്‍, മെസേജ്, ഡേറ്റ, മറ്റു ആവശ്യങ്ങള്‍ എന്നിവയ്ക്കായി ഉപയോഗിക്കുന്നില്ലെങ്കില്‍ സിം പ്രവര്‍ത്തന രഹിതമാകും.
എന്നിരുന്നാലും നിങ്ങളുടെ അക്കൗണ്ടില്‍ 20 രൂപയില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ 90 ദിവസത്തിന് ശേഷം ഈ 20 രൂപ നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് സ്വയമേവ കുറയ്ക്കുകയും സിം അടുത്ത 30 ദിവസത്തേക്ക് കൂടി പ്രവര്‍ത്തനക്ഷമമാകുകയും ചെയ്യും.
നിങ്ങളുടെ ഫോണില്‍ 20 രൂപയുടെ ബാലന്‍സ് ഉള്ളിടത്തോളം കാലം ഇത് തുടര്‍ന്നുപോകും.
നിങ്ങളുടെ ബാലന്‍സ് 20ല്‍ കുറയുന്നതോടെ സിം സ്വാഭാവികമായി പ്രവര്‍ത്തനരഹിതമാകുകയും ചെയ്യും.
അഥവാ പ്രവര്‍ത്തനരഹിതമാവുകയാണെങ്കില്‍ 15 ദിവസങ്ങള്‍ക്കുള്ളില്‍ 20 രൂപ റീച്ചാര്‍ജ് ചെയ്തുകൊണ്ട് വീണ്ടും സിം പ്രവര്‍ത്തനക്ഷമമാക്കുന്നതിന് സാധിക്കും.
Sources:azchavattomonline.com
Business
മിന്നൽ വേഗത്തിൽ ഭക്ഷണം തീൻമേശയിലേക്ക്; പുതിയ ആപ്പ് പുറത്തിറക്കി സ്വിഗ്ഗി

ഭക്ഷണ വിതരണ രംഗത്ത് ഒരു പുതിയ പോരാട്ടത്തിന് തിരികൊളുത്തി സ്വിഗ്ഗി. 10-15 മിനിറ്റിനുള്ളിൽ ഭക്ഷണം ഉപഭോക്താക്കളുടെ കൈകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ‘സ്നാക്ക്’ എന്ന നൂതന ആപ്ലിക്കേഷനാണ് സ്വിഗ്ഗി പുറത്തിറക്കിയിരിക്കുന്നത്. മിന്നൽ വേഗത്തിൽ ഭക്ഷണം വീടുകളിൽ എത്തിക്കുന്ന ക്വിക്ക് കൊമേഴ്സ് വിപണിയിൽ ഒരു നിർണായക ചുവടുവയ്പ്പാണ് ഇത്. നിരവധി കമ്പനികൾ ഈ രംഗത്തേക്ക് കടന്നുവരുന്നതോടെ മത്സരം കടുക്കുകയാണ്.
ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും സ്വിഗ്ഗിയുടെ സ്നാക്ക് ആപ്പ് ലഭ്യമാണ്. ഫാസ്റ്റ് ഫുഡ്, തയ്യാറാക്കിയ ഭക്ഷണം, പാനീയങ്ങൾ എന്നിവയുടെ വിതരണത്തിലാണ് ആപ്പ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിലവിൽ ബംഗളൂരുവിൽ മാത്രമാണ് സ്നാക്കിന്റെ സേവനം ലഭ്യമാകുക. സ്വിഗ്ഗിയുടെ നിലവിലുള്ള ‘ബോൾട്ട്’ സേവനത്തേക്കാൾ എത്രയോ അധികം വേഗത്തിൽ ഭക്ഷണ വിതരണം ചെയ്യുകയാണ് സ്നാക്കിന്റെ പ്രധാന ലക്ഷ്യം. ബ്ലിങ്കിറ്റിന്റെ ബിസ്ട്രോ, സെപ്റ്റോ കഫേ തുടങ്ങിയവരുടെ മാതൃകയിലാണ് സ്നാക്കിന്റെ പ്രവർത്തനം.
സ്വിഗ്ഗിയുടെ വരവോടെ വിപണി കൂടുതൽ ചൂടുപിടിക്കുകയാണ്. സോമാറ്റോയും ഒലയും ഈ രംഗത്ത് ശക്തമായ മത്സരം കാഴ്ചവെക്കുന്നു. 15 മിനിറ്റിനുള്ളിൽ ഭക്ഷണ വിതരണം ചെയ്യുന്ന പുതിയ ഫീച്ചർ സോമാറ്റോ അവരുടെ ആപ്പിൽ അവതരിപ്പിച്ചു കഴിഞ്ഞു. മുംബൈ, ബംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ ഈ ഫീച്ചർ നിലവിൽ ലഭ്യമാണ്. ആപ്പിന്റെ എക്സ്പ്ലോർ വിഭാഗത്തിൽ ’15-മിനിറ്റ് ഡെലിവറി’ എന്ന ടാബിൽ വിവിധതരം ഭക്ഷണങ്ങൾ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. ഒലയും ഈ രംഗത്ത് സജീവമാണ്. ഓല ഡാഷ് എന്ന 10 മിനിറ്റ് സർവീസ് ബംഗളൂരുവിൽ ആരംഭിക്കുകയും പിന്നീട് ഇന്ത്യയിലുടനീളം വ്യാപിപ്പിക്കുകയും ചെയ്തു.
വൻകിട കമ്പനികളും ക്വിക്ക് കൊമേഴ്സ് വിപണിയിലേക്ക് തങ്ങളുടെ സാന്നിധ്യം അറിയിക്കുകയാണ്. കഴിഞ്ഞ വർഷം റിലയൻസ് ജിയോമാർട്ട് വഴി 30 മിനിറ്റിനുള്ളിൽ ഡെലിവറി വാഗ്ദാനം ചെയ്ത് ഈ വിപണിയിലേക്ക് പ്രവേശിക്കാനുള്ള പദ്ധതി വെളിപ്പെടുത്തിയിരുന്നു. ഫാഷൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമായ മിന്ത്ര, ബംഗളൂരുവിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ ചില ബ്രാൻഡുകൾക്ക് 30 മിനിറ്റ് ഡെലിവറി സർവീസ് പരീക്ഷിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
Sources:azchavattomonline.com
Business
ബാങ്ക് അക്കൗണ്ടിൽനിന്ന് പണം അയക്കുന്നതിന് പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് റിസർവ് ബാങ്ക്

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം കൈമാറ്റം ചെയ്യുന്നതിനുള്ള നിയമങ്ങളിൽ സുപ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ചു. പുതിയ നിയമങ്ങൾ 2025 ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. സാധാരണയായി, യുപിഐ, ആർടിജിഎസ്, എൻഇഎഫ്ടി തുടങ്ങിയ മാർഗങ്ങളിലൂടെയാണ് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം കൈമാറ്റം ചെയ്യുന്നത്. ഈ പുതിയ മാറ്റങ്ങൾ പണമിടപാടുകൾ കൂടുതൽ സുരക്ഷിതമാക്കുകയും ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യങ്ങൾ നൽകുകയും ചെയ്യും.
ആർടിജിഎസിലും എൻഇഎഫ്ടിയിലും പേര് വെരിഫിക്കേഷൻ
പുതിയ നിയമപ്രകാരം, ആർടിജിഎസ്, എൻഇഎഫ്ടി എന്നിവ വഴി പണം അയയ്ക്കുന്ന വ്യക്തിക്ക് പണം സ്വീകരിക്കുന്ന ആളുടെ പേര് വെരിഫൈ ചെയ്യാൻ സാധിക്കും. നിലവിൽ യുപിഐ, ഐഎംപിഎസ് പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ പണം അയയ്ക്കുന്നതിന് മുൻപ് സ്വീകരിക്കുന്ന ആളുടെ പേര് കാണിക്കുന്ന സംവിധാനമുണ്ട്. ഇത് വഴി തെറ്റായ അക്കൗണ്ടുകളിലേക്ക് പണം പോവുന്നത് ഒരു പരിധി വരെ തടയാൻ സാധിച്ചിട്ടുണ്ട്. ഇതേ സൗകര്യം ഇനി ആർടിജിഎസ്, എൻഇഎഫ്ടി ഇടപാടുകളിലും ലഭ്യമാകും.
എന്തുകൊണ്ട് ഈ മാറ്റം?
ആർബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റിയിലാണ് ഈ നിർദ്ദേശം ആദ്യമായി വെച്ചത്. ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറയുന്നതനുസരിച്ച്, ആർടിജിഎസ്, എൻഇഎഫ്ടി എന്നിവ വഴി പണം അയയ്ക്കുന്നവർക്ക് സ്വീകരിക്കുന്ന ആളുടെ പേരും അക്കൗണ്ടും വെരിഫൈ ചെയ്യാനുള്ള സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. ഇതിലൂടെ തെറ്റായ നിക്ഷേപങ്ങളും തട്ടിപ്പുകളും ഒരു പരിധി വരെ തടയാനാവും. ലളിതമായി പറഞ്ഞാൽ, ആർടിജിഎസ്, എൻഇഎഫ്ടി വഴി പണം അയയ്ക്കുമ്പോൾ അക്കൗണ്ട് ഉടമയുടെ പേര് സ്ക്രീനിൽ കാണിക്കും.
ഉപയോക്താക്കൾക്കുള്ള പ്രധാന നേട്ടങ്ങൾ
ഈ പുതിയ സംവിധാനം ഉപയോക്താക്കൾക്ക് നിരവധി പ്രയോജനങ്ങൾ നൽകുന്നു. ഒന്നാമതായി, പണം അയയ്ക്കുന്നതിന് മുൻപ് സ്വീകരിക്കുന്ന ആളുടെ പേര് ഉറപ്പുവരുത്താൻ സാധിക്കുന്നതിനാൽ തെറ്റായ അക്കൗണ്ടുകളിലേക്ക് പണം പോവാനുള്ള സാധ്യത കുറയും. രണ്ടാമതായി, തട്ടിപ്പുകളിൽ നിന്ന് ഒരു പരിധി വരെ രക്ഷ നേടാൻ സാധിക്കും. മൂന്നാമതായി, പണമിടപാടുകൾ കൂടുതൽ സുതാര്യമാവുകയും ഉപയോക്താക്കളുടെ വിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്യും. ആർബിഐയുടെ ഈ പുതിയ നീക്കം ഡിജിറ്റൽ പണമിടപാടുകളിൽ ഒരു സുപ്രധാന ചുവടുവയ്പ്പാണ്
Sources:azchavattomonline.com
-
Travel9 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Movie3 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
National12 months ago
300,000-Member Indian Church to Plant 40 More Megachurches
-
National12 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Tech8 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie3 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Movie11 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Articles9 months ago
8 ways the Kingdom connects us back to the Garden of Eden